അച്ചായന്റെ അച്ചായത്തി കുട്ടി

അച്ചായന്റെ അച്ചായത്തിക്കുട്ടി
ഫുൾ പാർട്ട്‌
*************************************

ദാമുവേട്ടാ ഒരു ചായ

ആഹ് നീ വന്നോ..  നിനക്കു ഇതുവരെ ജോലി ഒന്നും ആയില്ലേടാ..

അതിപ്പോ ഞാൻ എന്ത് പറയാനാ ശ്രമിക്കാഞ്ഞിട്ടാണോ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി മതി...  അറിയാലോ വീട്ടിലെ കാര്യങ്ങൾ

മ്മ് അമ്മയ്ക്ക് ഇപ്പൊ എങ്ങനുണ്ട് ?

ആഹ് ഇപ്പൊ കുഴപ്പം ഇല്ലാതെ പോകുന്നു

കഴിക്കാൻ വല്ലോം വേണോടാ..?

ഏയ്‌ വേണ്ട.... ചായ കുടിച്ച് അവൻ തിരിഞ്ഞു നടന്നു

ദാമുവേട്ടൻ കടയിൽ ആരോടെന്നില്ലാതെ തന്നെ പറഞ്ഞു
ആ ചെക്കന്റെ കാര്യം വല്ല്യ കഷ്ടമാ ചെറുപ്പത്തിലേ അവന്റെ അപ്പൻ മരിച്ചു ഉള്ളത് ഒരു വയ്യാത്ത അമ്മയും ഒരു പെങ്ങളും..

വിധി അല്ലാതെന്തു പറയാൻ.. ആരോ ഉള്ളിൽ നിന്നും പറഞ്ഞു

ആഹ് അത് തന്നെ.. നല്ല വിദ്യാഭ്യാസവും ഉണ്ട്  പറഞ്ഞിട്ട് എന്ത് കാര്യം..

**********************************

ലിജി... മമ്മി എന്ത്യേടി അവൻ ഉമ്മറത്തു നിന്നും വിളിച്ചു ചോദിച്ചു

അവന്റെ കാന്താരി പെങ്ങൾ മറുപടിയും കൊടുത്തു അടുക്കളയിലാ എന്തിനാ

ഒരു കാര്യം പറയാനാ

എന്നോട് പറഞ്ഞ മതി ഞാൻ പറഞ്ഞോളാം

ആഹ് രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ കാണില്ല ഒരു ഓട്ടം കിട്ടിയിട്ടുണ്ട്  ജോമോനു സുഖമില്ല അപ്പൊ അവൻ എന്നോടൊന്നു പോകാമോന്നു ചോദിച്ചു ഞാൻ അങ്ങ് സമ്മതിച്ചു..

അയ്യോ രാത്രി ഞങ്ങൾ തനിച്ചല്ലേ ഉള്ളു അപ്പൊ

അത് ഞാൻ അവനോടു പറഞ്ഞിട്ടുണ്ട് രാത്രി അവൻ വരും

രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞു കടയിൽ ചായ കുടിച്ച് കൊണ്ടിരിക്കേ അവൻ കണ്ടത്  വെള്ളമുണ്ടും വെള്ളഖദർ ഷർട്ടും ധരിച്ച ഒരാൾ കാറിൽ നിന്നും ഇറങ്ങി വരുന്നു.. 

ദൂരെ കാഴ്ച്ചയിൽ തന്നെ അവനു ആളെ മനസ്സിലായി.. അച്ചായൻ... നാട്ടിലെ ഒരു പ്രമാണി.. 

വന്നപാടെ അയാൾ ചോദിച്ചു

എന്നാ ഉണ്ടെടാ ദാമുവേ..

ഓഹ് ഇങ്ങനങ് പോകുന്നു അച്ചായാ..

ടാ ഉവ്വേ എനിക്ക് ഒരു ഡ്രൈവറെ വേണം.. പഴയ പോലെ വണ്ടി ഓടിക്കാനൊന്നും മേലാ..

പ്രതിക്ഷയുടെ തിരിനാളം അവന്റെ കണ്ണുകളിൽ പ്രതിഭലിച്ചു.. അവൻ ദാമുവിനെ ഒന്ന് നോക്കി...

ആ നോട്ടത്തിൽ നിന്നും കാര്യങ്ങൾ എല്ലാം മനസ്സിലായിട്ട് ആകണം

അച്ചായൻ നല്ല സമയത്താ വന്നത്.. ദേ ഇവൻ വണ്ടി ഓടിക്കും..

അച്ചായൻ അവനെ ഒന്നു നോക്കി

എന്നതാടാ നിന്റെ പേര് ?

ജോമോൻ

വണ്ടിയൊക്കെ ഓടിക്കാൻ അറിയുവോ?

മ്മ് അറിയാം

എന്നാ നാളെ രാവിലെ വീട്ടിലോട്ടു വാ..

അതും പറഞ്ഞു അച്ചായൻ തിരികെ വണ്ടിയിലേക്ക് കയറി

കോളടിച്ചല്ലോടാ.. അച്ചായന്റെ കൂടെ അങ്ങ് നിന്നാ മതി.. നല്ല മനുഷ്യനാ

മ്മ് എന്തായാലും നാളെ പോയി നോക്കാം..

പിറ്റേന്ന് രാവിലെ തന്നെ അവൻ അയാളുടെ വീട്ടിൽ ചെന്നു ഗേറ്റ്നു മുന്നിലെത്തിയതും ഒരു ചോദ്യം

തും കൊൻ ഹേ ?

ഇന്ന് വരെ ഹിന്ദിയിൽ ആരോടും സംസാരിച്ചിട്ടില്ലാത്ത അവൻ ഒന്നു ഞെട്ടി സെക്യൂരിറ്റിക്കാരന്റെ ആ ചോദ്യത്തിന് മുന്നിൽ

അറിയാവുന്നത് കുറച്ചു അല്ലറ ചില്ലറ വാക്കുകൾ മാത്രം..

നയാ ഡ്രൈവർ

ആഹ് അന്തർ ആയിയെ ഭായ്

എന്തായാലും കൂടുതൽ ഒന്നും ചോദിക്കാഞ്ഞത് നന്നായി എന്ന മട്ടിൽ അവൻ അകത്തേക്ക് നടന്നു ചെന്നു

സിറ്റ്ഔട്ടിൽ പത്രവും വായിച്ച് കൊണ്ട് തന്നെ അച്ചായൻ ഇരിപ്പുണ്ട്

അവൻ അടുത്തേക്ക് എത്തിയതും

ആഹ് നീ വന്നോ ?

അവൻ അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു

ഡാഡി ദേ ചായ

അകത്തു നിന്നും ഒരു ചെറിയ കപ്പിൽ ചായയുമായി വന്നത് അച്ചായന്റെ ഇളയ മകൾ സോന..

ദേ ഇവനാ നിങ്ങളെ ഇനി കൊണ്ട് വിടുന്നത്

പണക്കൊഴുപ്പു  കൊണ്ട് ആകണം അവൾ ഒരു പുച്ഛത്തോടെ അവനെ ഒന്നു നോക്കി

ആ നോട്ടം അവനെ ഒന്നു വിഷമിപ്പിച്ചു എങ്കിലും അത് ഉള്ളിലൊതുക്കി മുഖത്തു ഒരു പുഞ്ചിരി അവൻ വരുത്തി തീർത്തു

കാറിന്റെ ഗ്ലാസ്സ് ഏകദേശം തുടച്ചു കഴിഞ്ഞപ്പോഴേക്കും സോന സ്കൂളിൽ പോകാനുള്ള ബാഗും തൂക്കി ഇറങ്ങി വന്നു

ടാ നീ ഇവരെ കൊണ്ട് വിട്ടിട്ടു തിരിച്ചു വാ

ഇവരൊ ആകെ ഒരാളല്ലേ ഉള്ളു എന്നു അവൻ മനസ്സിൽ ചിന്തിച്ചപ്പോഴേക്കും അകത്തു നിന്നും ഒരു നീല ചുരിദാറും തോളിൽ ഒരു സൈഡ് ബാഗും  ഇട്ടു അവൾ പുറത്തേക്കു വന്നു

അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഐശ്വര്യമാർന്നാ മുഖമുള്ള ഒരു അച്ചായത്തിക്കുട്ടി

ഡാഡി പോയിട്ടു വരാം

അതും പറഞ്ഞു അവൾ കാറിന്റെ പിൻസീറ്റിലേക്ക് കയറി..

എങ്ങോട്ടെക്കാ പോകേണ്ടത് ?

താൻ വണ്ടി എടുക്കു ഞാൻ പറഞ്ഞു തരാം സോനയുടെ മറുപടിയിൽ ദേഷ്യം വന്നെങ്കിലും അവൻ ഒന്നും മിണ്ടിയില്ല

കുറെ മുന്നോട്ടു പോയപ്പോൾ അവൻ വഴി നിച്ഛയപ്പെടുത്താൻ വീണ്ടും ചോദിച്ചു

എങ്ങോട്ടെക്കാ പോകേണ്ടത് എന്നു പറഞ്ഞില്ല ?

എന്നെ സെന്റ് സേവിയർ സ്കൂളിലും ചേച്ചിയെ SN കോളേജിലും വിടണം

ആദ്യം എങ്ങോട്ടാ പോകേണ്ടത്

എന്നെ സ്കൂളിൽ ആക്കിയിട്ടു ചേച്ചിയെ കൊണ്ട് വിട്ടാൽ മതി

അവൻ സോനയെ സ്കൂളിൽ ആകിയതിനു ശേഷം കോളേജിലേക്ക് പോകുന്ന വഴി അവൻ റിയർ വ്യൂ മിററിലുടെ അവളെ ഒന്നു നോക്കി തലയിൽ ശാളും ഇട്ട് പുറത്തേക്കു അവൾ പെട്ടെന്ന് തന്നെ അവന്റെ നോട്ടം ശ്രദ്ധിച്ചു.. ഒരു ചമ്മൽ അവന്റെ മുഖത്തു അനുഭവപ്പെട്ടു..

മോശമായി കാണുവോ നോക്കിയത് അവൻ അവനോടായി തന്നെ ചോദിച്ചു

അവൾ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു

കോളേജിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവൾ പറഞ്ഞു

അതെ അകത്തു പോകണ്ടാട്ടോ ഗേറ്റ്നു പുറത്ത് നിർത്തിയാൽ മതി

മ്മ്

ഗേറ്റ്നു മുന്നിൽ കാർ നിർത്തി ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു

അതെ ഇന്നൊരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് വൈകിട്ടു അതു കഴിയുമ്പോൾ ഞാൻ ഡാഡിയെ വിളിച്ചു പറയാം അപ്പോ വന്നാൽ മതി

ശരി

ചെറു പുഞ്ചിരിയോട് കൂടി കാറിന്റെ ഡോർ അടച്ചു അവൾ ഗേറ്റ് കടന്ന് അകത്തേക്ക് പോയി..

പിന്നീട് അവനുള്ള ജോലി അച്ചായനെയും കൊണ്ട്  ബിസിനസ്‌ സ്ഥാപനങ്ങളിൽ എല്ലാം പോകണം..

ദിവസങ്ങൾ കുറച്ചു അങ്ങനെ കടന്നു പോയി

അവൻ മറ്റുള്ളവരോട് കാണിക്കുന്ന മാന്യത കൊണ്ടാകാം സോനയെ സ്കൂളിൽ വിട്ടു കോളേജിലേക്ക് പോകുന്ന സമയത്ത്  അവൾ അവനോടു ചോദിച്ചു

എന്നതാ പേര് ?

ജോമോൻ

വീട്ടിൽ ആരൊക്കെ ഉണ്ട് ?

അമ്മ അനിയത്തി

അച്ഛനോ?

അച്ഛൻ എന്റെ  ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി

അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു  അയ്യോ സോറി ട്ടോ എനിക്ക് അറിയില്ലായിരുന്നു

അതിനെന്തിനാ സോറി.. അതൊന്നും സാരമില്ല.. കൊച്ചിന്റെ പേര് എന്നതാ ?

എന്റെ പേര് സ്നേഹ.. ഇത്രെയും നാളായിട്ട് ഇപ്പോഴാണല്ലോ തിരക്കിയത്

വല്യ വീട്ടിലെ കുട്ടികളോട് പേരൊക്കെ എങ്ങനെയാ ചോദിക്കുന്നത് ?

ചെറു പുഞ്ചിരിയോട് കൂടി അവൾ ചോദിച്ചു അതെന്താ ഞങ്ങൾ മനുഷ്യരല്ലേ

ഏയ്യ് അങ്ങനല്ല എന്നാലും..

ഇരുവരും തുറന്നു സംസാരിക്കുന്ന പ്രകൃതം ആയതു കൊണ്ട് അവർക്കിടയിൽ ഒരു സൗഹൃദം വളരാൻ അധികനാൾ വേണ്ടി വന്നില്ല..
സോന കൂടെ ഉള്ളപ്പോൾ അവർ സംസാരിക്കാറില്ല കാരണം അവൾക്കു ഇഷ്ടമല്ല പണത്തിന്റെ അഹങ്കാരം നിറഞ്ഞു നിൽക്കുന്നത് കൊണ്ട് പലപ്പോഴും അവൾ സ്നേഹയോട് ചോദിച്ചിട്ടുണ്ട്

ചേച്ചി എന്തിനാ ഇയാളോടൊക്കെ സംസാരിക്കാൻ പോകുന്നത്

മാസങ്ങൾ കടന്നു പോയി അവർ പരസ്പരം കൂടുതൽ അറിഞ്ഞു.. വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ അവളോട്‌ അവൻ പറയാറുണ്ട്.. അവൾ അവനോടും.. പലപ്പോഴും അവൾ ചോദിക്കും

എന്നെ വീട്ടിൽ ഒന്നു കൊണ്ട് പോയില്ലല്ലോ

തന്റെ പരിമിതമായ സാഹചര്യം അവൾ നേരിട്ട് കാണണ്ട എന്നു ആഗ്രഹിക്കുന്നത് കൊണ്ട് അവൻ എപ്പോഴും ഒഴിഞ്ഞു മാറും

ഒരു അവധി ദിവസം കാർ കഴുകിക്കൊണ്ട്  നിന്ന അവൻ കണ്ടിരുന്നില്ല കാറിന്റെ മറുവശത്തു നിൽക്കുന്ന സോനയെ.. അൽപം വെള്ളം അവളുടെ പുറത്തേക്കു തെറിച്ചു

ദേഷ്യം കൊണ്ടവൾ അവന്റെ അടുത്തേക്ക് വന്നു അവളുടെ കുഞ്ഞു കൈ അവന്റെ മുഖത്തു പതിച്ചു..  ഒരു പതിനേഴു  വയസ്സുകാരിയുടെ പ്രവർത്തി അവന്റെ ഉള്ളിൽ ദേഷ്യം ഉളവാക്കിയെങ്കിലും വീട്ടിലെ സാഹചര്യം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു

എല്ലാം കണ്ടു കൊണ്ട് നിന്ന സ്നേഹ അവളോട്‌ ചോദിച്ചു

നീ എന്താ ഈ കാണിച്ചത് ?

ചേച്ചി കണ്ടില്ലേ അയാൾ എന്താ കാണിച്ചത് എന്നു

നീ അങ്ങോട്ട്‌ ചെല്ലുന്നത് കണ്ടില്ല കാർ കഴുകുന്നതിന് കീഴിൽ പോകാൻ നിന്നോട് ആരെങ്കിലും പറഞ്ഞോ

ചേച്ചി എന്തിനാ അയാളെ സപ്പോർട്ട് ചെയ്യുന്നേ

ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല കാര്യം പറഞ്ഞെന്നു മാത്രം

പുറത്തേ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടിട്ട് ആകണം അച്ചായൻ പുറത്തേക്കു വന്നു

എന്താ പിള്ളേരെ ബഹളം ?

ഡാഡി ഇയാള് കാണിച്ചത് കണ്ടില്ലേ സോന മറുപടി നൽകി

ഡാഡി തെറ്റ് ഇവളുടെ കൈയിലാ.. കാർ കഴുകുന്നതിന്റെ കീഴിൽ ചെന്നു കുറച്ച് വെള്ളം അറിയാതെ പുറത്ത് വീണു.. അതിനു അവൾ അയാളെ തല്ലി

മ്മ് നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേറി പോ അകത്തു അച്ചായൻ സോനയോട് പറഞ്ഞു

ടാ നീ ഇത് കാര്യാക്കണ്ട അവൾക്കു ചെറുപ്പം തൊട്ടേ കുറച്ച് ദേഷ്യം കൂടുതലാ

ഉള്ളിൽ വിഷമം ഉണ്ടെങ്കിലും പുറത്തു കാട്ടാതെ അവൻ പറഞ്ഞു അത് സാരമില്ല അവൾ കുഞ്ഞല്ലേ

**************************************
മറ്റാരും ഇല്ലാത്തപ്പോൾ അവൾ അവനെ ജോ എന്നാണ് വിളിക്കാറുള്ളത്

ജോ അവൾക്കു വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു

ഏയ്‌ അതൊക്കെ ഞാൻ അപ്പോഴേ മറന്നു

മ്മ് ദേഷ്യം അല്പം കൂടുതലാ അതിന്റെയാ.. അത് പോട്ടെ എന്നെ ഇന്ന് ജോയുടെ വീട്ടിൽ കൊണ്ട് പോകണം ഇന്നെനിക്കു നേരത്തെ ക്ലാസ്സ്‌ കഴിയും

ഏയ്യ് അതൊന്നും ശെരിയാകില്ല

അതെന്താ??

അച്ചായൻ അറിഞ്ഞാൽ എന്ത് പറയും

ഞാൻ ഡാഡിയോട് പറഞ്ഞോളാം

മനസ്സില്ലാ മനസോടുകൂടി അവൻ അതിനു സമ്മതിച്ചു

വൈകിട്ട് കാർ അവന്റെ വീട്ടുമുറ്റത്തെക്കു എത്തിയതും

മമ്മി.. ദാ സ്നേഹേച്ചി ലിജി അകത്തേക്ക് നോക്കി പറഞ്ഞു

എന്നെ എങ്ങനെ അറിയും ?

അച്ചാച്ചൻ എല്ലാം ഞങ്ങളോട് പറയാറുണ്ട്

അവളുടെ ഒരു നോട്ടത്തിനു ഒരു ചെറു ചിരിയായിരുന്നു അവന്റെ മറുപടി

വാ മോളേ അകത്തേക്ക് കയറി വാ അകത്തു നിന്നും അവന്റെ മമ്മി അവളെ

അവൻ അപ്പോഴേക്കും കസേര ഒന്നു വൃത്തിയാക്കി

അവൾ ആ കസേരയിൽ ഇരുന്നു

കുടിക്കാൻ ചായ എടുക്കട്ടെ മോളേ

അയ്യോ വേണ്ട മമ്മി സമയം ഇല്ല വെറുതെ നിങ്ങളെയൊക്കെ ഒന്നു കാണണം എന്നു തോന്നി അങ്ങനെ വന്നതാ.. ഞാൻ കുറെ നാളായി പറയുന്നു ഇന്നാ ജോ സമ്മതിച്ചത്

അവൻ മോൾടെ കാര്യം എപ്പോഴും പറയാറുണ്ട് ഞങ്ങളോട്

മ്മ് എന്നാ ഞാൻ ഇറങ്ങട്ടെ പിന്നീട് ഒരിക്കൽ വരാട്ടോ..

അവന്റെ വീട്ടുകാരുടെ പെരുമാറ്റവും അവൾക്കു വളരെ ഏറെ ഇഷ്ടമായി
ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഒരാണിന്റെ സ്നേഹവും സംരക്ഷണവും ആയിരിക്കും അതു അവനിൽ പ്രകടനമായത് കൊണ്ടാകാം സൗഹൃദതിനും അപ്പുറത്തേക്ക് ഒരിഷ്ടം അവനോടു അവൾക്കു തോന്നിയത്

തുറന്നു പറയാൻ അവൾ മടിച്ചു കാരണം അവൻ അവളെ കാണുന്നത് നല്ലൊരു സുഹൃത്തായി മാത്രമാണ്  അവന്റെ ഉള്ളിൽ അങ്ങനെ ഒരിഷ്ടം ഉണ്ടാകുമോ എന്നും അറിയില്ല..

മാസങ്ങൾ കടന്നു പോയി അവൾക്കു അവനോടു ഇത് തുറന്നു പറയണം എന്നു തോന്നി

ഒരു ദിവസം സോനയെ സ്കൂളിൽ വിട്ടു പോകവേ അവൾ അവനോടു ഈ കാര്യം സംസാരിക്കാൻ തീരുമാനിച്ചു

ജോ എനിക്ക് ഒരു കാര്യം പറയാനുണ്ട്

എന്താ ?

എങ്ങനെ പറയണം എന്നു അറിയില്ല

കാര്യം പറയ്

എനിക്ക് നിന്നോട് മറ്റൊരു ഇഷ്ടമാണ് ഇപ്പൊ

എന്നതാ ?

നിനക്ക് എന്നെ കല്യാണം കഴിച്ചൂടെ എന്ന് ?

അവന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു

(തുടരും)

അച്ചായന്റെ അച്ചായത്തിക്കുട്ടി ഭാഗം -2
*************************************

എന്തൊക്കെയാ ഈ പറയുന്നേ ?

മനസ്സിൽ തോന്നിയോണ്ട് പറഞ്ഞു

എന്ത് ആലോചിച്ചിട്ടാ ഇങ്ങനൊക്കെ പറയുന്നേ??

എല്ലാം ആലോചിച്ചിട്ട് തന്നെയാ

മ്മ് അതൊന്നും വേണ്ടാ... ശരിയാകില്ല

അപ്പോഴേക്കും കാർ കോളേജിന് മുന്നിൽ എത്തിയിരുന്നു.. നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ അകത്തേക്ക് നടന്നു..

പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ മൗനം അവനെ വല്ലാണ്ട് അസ്വസ്ഥനാക്കി

നീ എന്താ ഇങ്ങനെ ?

ആഹ് ഞാൻ ഇങ്ങനാ സ്നേഹത്തിന്റെ വില അറിയാത്തവരോട് എനിക്ക് ഇങ്ങനെയൊക്കെ പെരുമാറാനെ അറിയു..

ടി ഇഷ്ടക്കുറവ് അല്ല നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.. പണം പാരമ്പര്യം ഇതൊക്കെ ഒന്നു ചിന്തിച്ചു നോക്കിയെ

ജോ ഞാൻ സ്നേഹിക്കുന്നത് ഇതൊന്നുമല്ല നിന്നെയാ...

അവൻ ഒന്നും മിണ്ടിയില്ല അന്ന് രാത്രി അവൻ ഉറങ്ങിയതേ ഇല്ലാ... ഓരോനിമിഷവും അവന്റെ ഉള്ളിൽ അലയടിച്ചത് അവളുടെ ആ വാക്കുകൾ മാത്രം

"ഞാൻ സ്നേഹിക്കുന്നത് ഇതൊന്നുമല്ല നിന്നെയാ.."

ജീവനു തുല്യം സ്നേഹിക്കുന്നൊരു പെണ്ണിനെ കൈവിടാൻ ഏതൊരാണും ആഗ്രഹിക്കാത്തത് കൊണ്ടാകാം അവന്റെ ഉള്ളിലേക്കും പ്രണയം കടന്നു വന്നത്..

താങ്ങായും തണലായും കൂടെ നിൽക്കാൻ ഒരു പെൺകുട്ടി തയ്യാറായപ്പോൾ അവൻ അവന്റെ കുറവുകൾ മറന്നു..

പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു.. സോനയെ സ്കൂളിൽ വിട്ടതിനു ശേഷമുള്ള നിമിഷങ്ങൾ അവർക്കു സ്വന്തം.. പരസ്പരം തമാശകളും ചെറിയ ചെറിയ പിണക്കങ്ങളുമായി അവരുടെ പ്രണയം മാസങ്ങൾ കടന്നു പോയി..

ചേച്ചിയ്ക്ക് എന്താ ആകെ ഒരു മാറ്റം സോനയുടെ ചോദ്യത്തിൽ അവൾ ഒന്നു പകച്ചു എങ്കിലും ഒന്നും പുറത്ത് അറിക്കാത്ത വിധം അവൾ സംസാരിച്ചു

എന്ത് മാറ്റം ?

കുറെയൊക്കെ ഞാൻ ശ്രദ്ധിക്കുന്നു ??

നിനക്ക് അങ്ങനെ പലതും തോന്നും മോള് ഇപ്പൊ ആവശ്യം ഇല്ലാത്ത കാര്യം ഒന്നും ചിന്തിക്കണ്ടാട്ടാ.. മുഖത്തു ഒരു ചെറു ദേഷ്യം വരുത്തിക്കൊണ്ട് അവൾ ഒഴിഞ്ഞു മാറി..

**************************************
ടി നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടെ?

ഓഹ് ഇത് എത്രമത്തെ പ്രാവശ്യമാ ചോദിക്കുന്നെ

പറയ്

കുന്തം... ഒന്ന് പോയെ വേറൊന്നും ചോദിക്കാൻ ഇല്ലേ

എനിക്കറിയില്ല ഇത് എവിടെ ചെന്ന് അവസാനിക്കുവോ എന്തോ

ചാകുമ്പോൾ അവസാനിക്കും

ദേ പെണ്ണേ എന്റെ വായിന്നു വല്ലോം കേക്കുവേ..

ദേ നോക്കിയേ ദേഷ്യം വരുമ്പോ നിന്നെ കാണാൻ എന്താ രസാ..  ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു

നീ പോയെ നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോം  ഇല്ല

പ്രണയത്തിന്റെ നാളുകൾ മാസങ്ങളിൽ നിന്നും വർഷത്തിലേക്കു കടന്നു പോയത് വളരെ പെട്ടെന്ന് ആയിരുന്നു

അങ്ങനെയിരിക്കെ അച്ചായന്റെ വീട്ടിലേക്കു ഒരു ദിവസം ഒരു അഥിതി കടന്നു വന്നു.. അച്ചായന്റെ ഒരു സുഹൃത്ത് ബിസിനസ്‌കാരനായ ജോൺ

കുറെ നാളായല്ലോടാ നിന്നെ കണ്ടിട്ട് അകത്തേക്ക് വാ.. അച്ചായൻ ആദിത്യ മര്യാദയോടുകൂടി അയാളെ അകത്തേക്ക് ക്ഷണിച്ചു

പുറത്ത് വന്ന ആൾ ആരാണെന്നു അറിയാൻ വന്ന അച്ചായന്റെ ഭാര്യയോട് അച്ചായൻ ചോദിച്ചു

എടിയേ നിനക്ക് ഇവനെ അറിയുവോ ?

പിന്നെ അറിയാതെ ഇരിക്കുവോ..

അപ്പൊ ആരും മറന്നിട്ടില്ല അല്ലേ എന്നെ അയാൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു

അങ്ങനങ്ങു മറക്കാൻ പറ്റുവോട നിന്നെ കുറെ നാൾ ഒന്നിച്ചു നടന്നതല്ലേ നമ്മൾ.. അന്ന് നിനക്ക് നാട്ടിലെ ബിസിനസിൽ കമ്പം കുറഞ്ഞു വിദേശത്തേക്ക് പറന്നവനല്ലേ നീ

ആഹ് ഇപ്പൊ അതുകൊണ്ട് അവിടെ ഒന്നു പച്ച പിടിച്ചു നിൽക്കുവാ....

പിന്നെ എന്നാ ഉണ്ടെടാ വിശേഷം.. മക്കൾ ഒക്കെ എവിടാ..

ആഹ് അതിന്റെ ഒരു കാര്യം ഒന്നു പറയാനും കൂടിയാ ഞാൻ വന്നെ

എന്നതാടാ...

എനിക്ക് രണ്ടു ആൺമക്കളാ.. മൂത്തവനാ ഇപ്പൊ കമ്പനി നോക്കി നടത്തുന്നേ   ഇളയവൻ ബിസിനസ്‌ മാനേജ്മെന്റ് പഠിക്കുവാ 

അത് നന്നായി നമ്മുടെ കാലശേഷം നമ്മുടെ തലമുറ തന്നെല്ലേ ഇതൊക്കെ നോക്കി നടത്തേണ്ടത്

ഞാൻ കാര്യത്തിലേക്കു കടക്കാം.. ഞങ്ങൾ മൂത്തവന് ഒരു പെണ്ണിനെ നോക്കുവായിരുന്നു അപ്പോഴാ അവൻ  നിന്റെ മോളേ ഫേസ്ബുക്കിലോ ഏതാണ്ട് കണ്ടെന്നു പറഞ്ഞു.. അവൻ എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു.. നിന്നോട് തുറന്നു ചോദിക്കാലോ നിന്റെ മോളെ അവനെക്കൊണ്ട് കെട്ടിച്ചുടെ

അച്ചായന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു കാരണം മറ്റൊന്നും അല്ല ഇങ്ങനെ ഒരു കാര്യം നടന്നാൽ ഉണ്ടാകുന്ന ബിസിനസ്‌ ഡീൽ ഓർത്തിട്ടു..

അതിനെന്താടാ എനിക്ക് നൂറു വെട്ടം സമ്മതം...

അല്ല കൊച്ചിന്റെ ആഗ്രഹം കൂടി നോക്കണ്ടേ

ഏയ്യ് ഞങ്ങളടെ ഇഷ്ടമാ അവൾടേം അവള്ടെ പടുത്തം കുറച്ചു നാളുടി ഉണ്ട്  അത് കഴിഞ്ഞു പോരെ..

മതി ധൃതി ഒന്നുമില്ല ഞങ്ങൾക്ക്  എന്നാ ഞാൻ ഇറങ്ങട്ടെ നാളെ ഞാൻ തിരിച്ചു പോകും

വൈകിട്ട് വീട്ടിൽ എത്തിയ അവളോട്‌ ഈ കാര്യങ്ങൾ പറഞ്ഞു അച്ചായൻ

എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടാ

ഇപ്പോഴല്ല പഠിത്തം കുറച്ചു നാളുടി അല്ലെ ഉള്ളു അത് കഴിഞ്ഞു നടത്താനാ ഞങ്ങൾ തീരുമാനിച്ചത്

എന്റെ ഇഷ്ടം കൂടി നോക്കിയിട്ടല്ലേ എന്റെ കല്യാണം തീരുമാനിക്കേണ്ടത്

ഞാൻ പറയുന്നത് നീ അങ്ങ് കേട്ടാൽ മതി.. ഈ ബന്ധം നടന്നാൽ ബിസിനസ്‌ വിദേശത്തു കൂടി തുടങ്ങാം അറിയുവോ നിനക്ക്

ബിസിനസ്‌ ബിസിനസ്‌ ബിസിനസ്‌ ഡാഡിയ്ക്ക് ഇത് മാത്രെ ഉള്ളു.. എന്റെ ജീവിതം അല്ല വലുത്

അതെ എനിക്ക് ബിസിനസ്‌ തന്നാ വലുത്.. ഇത് ഞാൻ തീരുമാനിച്ചു..

കരഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടി. പിറ്റേന്ന് തന്നെ കാര്യങ്ങൾ എല്ലാം അവൾ അവനോടു പറഞ്ഞു നിറകണ്ണുകളോടെ

ജോ നീ അല്ലാതെ മറ്റൊരാൾ എന്റെ കഴുത്തിൽ മിന്നു കെട്ടില്ല

ഞാൻ ഇപ്പൊ എന്ത് വേണമെന്നാ ഈ പറയുന്നേ?

നമുക്ക് എങ്ങോട്ടേലും പോകാം

ഏയ്യ് അതൊന്നും ശരിയാകില്ല.. വീട്ടിലെ കാര്യങ്ങൾ നിനക്ക് അറിയാവുന്നതല്ലേ

കുറച്ചു നാളത്തേക്ക് മാത്രം പ്ലീസ്

ഞാൻ അച്ചായനോട് സംസാരിക്കാം ഈ കാര്യം

അയ്യോ വേണ്ടാ ഡാഡി ഒരിക്കലും സമ്മതിക്കില്ല... എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല..

അങ്ങനെ ഒരു ഭീരു അല്ല ഞാൻ.. ബാക്കി വരുന്നിടത്തു വച്ചു കാണാം

ജോ പ്ലീസ് പറയുന്നത് മനസ്സിലാക്ക്

എനിക്കറിയാം എന്താ വേണ്ടതെന്നു

അവളുടെ കല്യാണത്തിന്റെ ചുറ്റുവട്ടങ്ങൾ എല്ലാം ഒരുക്കിയിട്ട് കാര്യങ്ങൾ പറയുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാകാം ഉടനെ തന്നെ കാര്യം അച്ചായനോട് പറയാൻ തീരുമാനിച്ചത്

ഒരു ദിവസം രാവിലെ പത്രവും വായിച്ചു സിറ്റ്ഔട്ടിൽ ഇരുന്ന അച്ചായനോട് അവൻ പറഞ്ഞു

അച്ചായാ എനിക്കൊരു കാര്യം പറയാനുണ്ട്

എന്നതാടാ ?

എനിക്ക് സ്നേഹയെ ഇഷ്ടമാണ്

അയാൾ ഞെട്ടി.. മുഖത്തു ദേഷ്യം പ്രസരിച്ചു

പ്ഫാ കഴുവർടെ മോനേ.. എന്താ പറഞ്ഞേ

സ്നേഹയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പൊന്നു പോലെ നോക്കിക്കോളാം

എന്റെ ചോറു തിന്ന പട്ടിയ്ക്കു എന്റെ കൊച്ചിനെ വേണമെന്നോ.. അയാൾ അവന്റെ മുഖത്തു ആഞ്ഞടിച്ചു..

ഉണ്ട ചോറിനുള്ള നന്ദി കൊണ്ടാകണം അവൻ അനങ്ങാതെ തന്നെ നിന്നു..
അയാൾ അവനെ പിടിച്ചു തള്ളി.. ഇറങ്ങിക്കോണം ഇപ്പൊ ഇവിടുന്നു മേലിൽ നിന്നെ ഈ പരിസരത്ത് കണ്ടു പോകരുത്

പുറത്ത് നടന്ന ബഹളം കേട്ടിട്ടാവണം വീട്ടിലുള്ള എല്ലാവരും പുറത്തേക്കു വന്നു

വീണ്ടും അയാളുടെ കൈകൾ അവന്റെ മുകളിലേക്കു ഉയർന്നതും അവൾ പറഞ്ഞു ജോയെ അടിക്കരുത്

നിന്റെ ആരാടി ഇവൻ ? അയാൾ ദേഷ്യം കൊണ്ട് ജ്വലിച്ചു

ഞാൻ സ്നേഹിക്കുന്നയാൾ..

ഇന്നുവരെ അവൾക്കെതിരെ കൈ പോകാത്ത അയാൾ അവളെയും അടിച്ചു...

കേറി പോടീ അകത്ത്

സോനയും മമ്മിയും അവളെ അകത്തേക്കു വലിച്ചു കൊണ്ട് പോയി

ഒന്നും ചെയ്യാനാകാതെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന അവന്റെ കോളറിൽ സെക്യൂരിറ്റിക്കാരൻ കടന്നു പിടിച്ചു..

മേലിൽ ഇവനെ ഈ പരിസരത്ത് അടുപ്പിക്കരുത് സെക്യൂരിറ്റിക്കാരനോട് അയാൾ പറഞ്ഞു...

പരസ്പരം കോൺടാക്ട് ഇല്ലാതെ രണ്ടു ദിവസം കടന്നു പോയി.. ഫോൺ വീട്ടിൽ വാങ്ങി വച്ചതിനാൽ അവളെ വിളിക്കാനും സാധിച്ചില്ല.. പണ്ടെങ്ങോ ഉപേക്ഷിച്ച ഒരു കുഞ്ഞു ഫോൺ അലമാരയിൽ നിന്നും അവൾക്കു കിട്ടി..

അവൾ അവനെ വിളിച്ചു

ജോ നമുക്ക് എങ്ങോട്ടേലും പോകാം

എന്റെ വീട്ടിലെ കാര്യങ്ങൾ നിനക്ക് അറിയാവുന്നതല്ലേടി..

കുറച്ചു നാളത്തേക്ക് മതി രജിസ്റ്റർ മാര്യേജ് കഴിഞ്ഞു നമുക്ക് ഇങ്ങോട്ടേക്കു വരാം അപ്പോഴേക്കും ഡാഡിയുടെ ദേഷ്യവും മാറും പ്ലീസ്

മ്മ് ശരി

സ്ഥലവും തീയതിയും ഞാൻ മെസ്സേജ് അയക്കാം

കോളേജിൽ ഒരു സർട്ടിഫിക്കറ്റ് വാങ്ങണം എന്നും പറഞ്ഞു അവൾ കോളേജിലേക്ക് പോയി... അവൻ പറഞ്ഞത് പ്രകാരം അവൾ കുറച്ചു ദൂരെയുള്ള ഒരു ബസ്റ്റോപ്പിൽ കാത്തു നിന്നു...  പന്ത്രണ്ടു മണിക്ക് അവിടെ എത്തുമെന്ന് വാക്കു നൽകിയ അവൻ വൈകിട്ട് ഏഴു മണിയായിട്ടും വന്നില്ല.. അവളുടെ ഉള്ളിൽ പരിഭ്രമം തിങ്ങി നിറഞ്ഞു..അവളുടെ മനസ്സിൽ പല ചിന്തകളും അലയടിച്ചു.. ജീവനു തുല്യം സ്നേഹിച്ചവൻ തന്നെ ചതിക്കുവോ ?

(തുടരും )

അച്ചായന്റെ അച്ചായത്തിക്കുട്ടി (അവസാന ഭാഗം)
*************************************

അവളുടെ പ്രതീക്ഷകളുടെ താളം തെറ്റി അവൻ വന്നില്ല.. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നിരുന്ന അവളുടെ മുന്നിലേക്ക്‌ കടന്നു വന്നത് അച്ചായൻ...  കരഞ്ഞു കൊണ്ടവൾ അയാളെ കെട്ടിപ്പിടിച്ചു... 

അവളോട്‌ ഒന്നും തന്നെ അയാൾ ചോദിച്ചില്ല  കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാകാം

ആരോടും ഒന്നും മിണ്ടാതെ അവൾ റൂമിൽ കയറി കതക് അടച്ചു അവൾ...  നിരന്തരമായി വിളിച്ച നമ്പറിലേക്കു അവൾ വീണ്ടും വിളിച്ചു  സ്വിച്ചു ഓഫ്‌ തന്നെ അപ്പോഴും..

അവളുടെ മനസ്സു പിടഞ്ഞു..  ഇത്ര മാത്ര സ്നേഹിച്ചിട്ടും അവൻ എന്തിനായിരിക്കും തന്നോട് ഇങ്ങനെ കാണിച്ചത്...  ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ഒരു രാത്രി മുഴുവൻ അവൾ കരഞ്ഞു തീർത്തു..

പിറ്റേന്ന് അവളുടെ ഫോൺ റിങ് ചെയ്തു

ടി ഞാനാ

എന്തിനാ വിളിക്കുന്നെ എനിക്ക് നിന്നോട് ഇനി സംസാരിക്കണ്ട.. ചതിയനാണു നീ

കാര്യം ഒന്നു കേൾക്കു

എനിക്ക് ഒന്നും കേൾക്കണ്ട അവൾ ഫോൺ കട്ട്‌ ചെയ്തു

കാര്യങ്ങളുടെ കിടപ്പ് അത്ര പന്തി അല്ലാത്തത് കൊണ്ടാകാം അച്ചായൻ അവളുടെ കല്യാണം നടത്താൻ തിടുക്കം കാണിച്ചത് നടന്ന കാര്യങ്ങൾ എല്ലാം തന്നെ ജോണിനോട് തുറന്നു പറഞ്ഞു അയാൾ കാരണം ഭാവിയിൽ അവളുടെ ജീവിതത്തിൽ വിള്ളൽ വീഴാൻ ഇതൊന്നും ഒരു കാരണം ആകരുതല്ലോ

ടാ മോനേ നമുക്ക് ഈ ബന്ധം വേണോ ?

ഡാഡി എന്ത് വിചാരിച്ചു എനിക്ക് അവളോട്‌ പ്രേമം മൂത്തിട്ടാണെന്നോ ?

നീ തെളിച്ചു പറ

ഡാഡി നമുക്ക് നാട്ടിൽ ബിസിനസ്‌ വീണ്ടും  തുടങ്ങാനുള്ള ഒരു ചവിട്ടു പടി മാത്രമാണ് എനിക്കവൾ ഇപ്പോ അങ്ങേരുടെ ഒരു സപ്പോർട്ട് നമ്മുക്ക് ഗുണം ചെയ്യും അത്രേ ഞാൻ ഇതിനെ കണ്ടിട്ടുള്ളു...

നീ എന്റെ മോൻ തന്നെ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ആരോടും ഒരു വാക്ക് പോലും ഉരിയാടാതെയുള്ള അവളുടെ ഇരിപ്പ് കണ്ടിട്ടാവണം സോന അവളെ കെട്ടിപിടിച്ചു കരഞ്ഞു

ചേച്ചി എന്നോട് ക്ഷമിക്കണം..  ഞാനാ എല്ലാത്തിനും കാരണം

എന്നതാ

ചേച്ചിയ്ക്ക് അയച്ച മെസ്സേജ് ഞാൻ കണ്ടാരുന്നു.. അത് ഞാൻ ഡാഡിയോട് പറഞ്ഞു

അവളൊന്നു ഞെട്ടി പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്തു അവനെ വിളിച്ചു

ഹലോ ജോ ഞാനാ..

മോളേ അവൻ ഉറങ്ങുവാ..  ദൈവത്തെ ഓർത്ത് മോള് ഇനി അവനെ വിളിക്കരുത്

എന്താ മമ്മി അങ്ങനെ പറഞ്ഞത് ?

എനിക്കും എന്റെ മോൾക്കും അവൻ മാത്രെ ഉള്ളു... ഇനിയും അവനെ തല്ലി ചതയ്ക്കാൻ ഇട വരുത്തരുത്.. മോള് അവനെ മറക്കണം..

മമ്മി എനിക്ക് ഒന്നും അറിയില്ലായിരുന്നു

മ്മ് എന്തായാലും ഇനി അവനെ വിളിക്കണ്ട ഇത് എന്റെ ഒരു അപേക്ഷയാണ്...  ഞങ്ങൾക്ക് അവനെ വേണം.. മോൾക്ക്‌ അറിയാലോ ഒരു പെൺകൊച്ചാണ് അവനു താഴെയുള്ളത്..

നിറകണ്ണുകളോടെ ഒരു മൂളൽ മാത്രം നൽകി അവൾ ഫോൺ കട്ട്‌ ചെയ്തു..

താൻ കാരണം ഒരു കുടുംബത്തിന്റെ  കണ്ണുനീർ കാണേണ്ടി വന്നല്ലോ എന്ന ചിന്ത അവളെ വേട്ടയാടി കൊണ്ടേ ഇരുന്നു.. അതുകൊണ്ട് തന്നെയാകണം മനസ്സില്ലാ  മനസ്സോടുകൂടി അവൾ ആ കല്യാണത്തിന് സമ്മതം മൂളിയതും..

ഹലോ ജോ..

മ്മ് പറ

അവർ ആ കല്യാണം നടത്താൻ തീരുമാനിച്ചു

നിന്റെ കഴുത്തിൽ ഒരു മിന്നു കെട്ടുണ്ടേൽ അത് ഞാൻ തന്നെ ആയിരിക്കും

നീ എന്തൊക്കെയാ ഈ പറയുന്നേ

ആഹ്  വിധി ഉണ്ടോ ഇല്യോന്നു നോക്കാം

**************************************

കല്യാണത്തിന് പള്ളിയുടെ പടികൾ കയറുമ്പോഴും അവൾ ആൾക്കൂട്ടത്തിൽ അവന്റെ മുഖം  തിരഞ്ഞു

മനസ്സുകൊണ്ട് ഒരാളെ സ്നേഹിച്ചു മറ്റൊരാൾക്ക്‌ മുന്നിൽ കഴുത്ത് നീട്ടേണ്ടി വരുന്ന പെണ്ണിന്റെ വേദന അവളുടെ മുഖത്തു നിഴലിച്ചു നിന്നു..

ആളും ആരവുവായി നിറഞ്ഞു നിൽക്കുന്ന  പള്ളിയുടെ മുന്നിൽ നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലൂടെയുള്ള പോലീസുകാരുടെ വരവ് എല്ലാവരെയും ഒന്ന് ഞെട്ടിച്ചു

കാര്യം എന്തെന്ന് അറിയാതെ പകച്ചു നിൽക്കുന്ന അച്ചായൻ

ആരാ അച്ചായൻ

ഞാനാ സാറേ..

നിങ്ങൾക്ക് ഒരു വാറണ്ട് ഉണ്ട്... നികുതി വെട്ടിച്ചതിനു... സ്ഥാപനങ്ങൾ എല്ലാം ഫ്രീസ് ചെയ്യാൻ ഓർഡർ ഉണ്ട്.. പ്ലീസ് കോർപറേറ്..

സാരേ ഇന്നെന്റെ മോളുടെ കല്യാണമാ...

സോറി ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ പറ്റു...

ബിസിനെസ്സിൽ മാത്രം കണ്ണു വെച്ചുള്ള കല്യാണം ആയതു കൊണ്ടാകാം ജോൺ പറഞ്ഞതും

ഇനി ഈ കല്യാണം നടക്കില്ല... ഇങ്ങനൊരു ബന്ധം ഞങ്ങൾക്ക് വേണ്ടാ... അല്ലെടാ മോനേ

നീ എന്താ ഈ പറയുന്നേ ജോണെ....

പിന്നല്ലാതെ എല്ലാം നഷ്ടപ്പെട്ട ഒരുത്തന്റെ മോളേ കെട്ടാൻ ഞങ്ങളുടെ മോൻ എന്താ അത്ര മണ്ടനാണോ...

ഇത്രയും പറഞ്ഞു അയാൾ തന്റെ മകനെയും വിളിച്ചു പുറത്തേക്കു നടന്നു

അച്ചായന്റെ നെഞ്ച് പിടഞ്ഞു ഇതുവരെ ആരുടെയും മുന്നിൽ തല കുനിച്ചിട്ടില്ലാത്ത അച്ചായന്റെ തല താണ്.. കണ്ണു നിറഞ്ഞു... മറ്റുള്ളവരുടെ മുന്നിൽ മാനം പോകാതിരിക്കാൻ അയാൾ തിരഞ്ഞു...

ആൾക്കൂട്ടത്തിൽ അവൻ ഉണ്ടായിരുന്നു.. ജോ..

അയാൾ ഓടി ചെന്നു അവന്റെ കാലിൽ വീണു..

മോനേ നീ പഴയത് എല്ലാം മറന്നു എന്റെ കുഞ്ഞിന് ഒരു ജീവിതം കൊടുത്തൂടെ...

ഒരു ചെറു പുഞ്ചിരിയോടെ അവൻ അതിനു സമ്മതം മൂളി...

എല്ലാവരുടെയും സാന്നിധ്യത്തിൽ അവൻ അവളുടെ കഴുത്തിൽ മിന്നു ചാർത്തി..

***************************************
മണിയറയിൽ  അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു അവൾ പറഞ്ഞു

ദൈവം നമ്മളെ കൈ വിട്ടില്ല അല്ലേ

ഇതിനു പിന്നിൽ സുഹൃത്തുക്കൾ വഴി അവൻ കളിച്ച കളി അവളെ അറിയിക്കാത്തവണ്ണം ഒരു മൂളൽ മാത്രം മറുപടി നൽകി അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി..


ജെബിൻ ജെയിംസ്


Comments

Post a Comment