ഉമയ്യാദ്
ഉമയ്യാദ് "ഈ നാട്ടിൽ അവശേഷിക്കുന്ന ഋതുമതിയായ അവസാനത്തെ കന്യക നീയാണ് " സുൽത്താൻ ഉമയ്യാദിന്റെ വാക്കുകൾ കൗതുകത്തോടെയും അതിലേറെ ഭയത്തോടെയും ശ്രവിച്ചുകൊണ്ട് പട്ടുമെത്തയിൽ ഇരിക്കുകയായിരുന്ന ശബ്നം തന്റെ വെള്ളാരം കണ്ണുകൾ കൊണ്ട് സുൽത്താനെ തീക്ഷ്ണമായൊന്നു നോക്കി... പക്ഷേ അയാളിൽ പ്രത്യേകിച്ച് ഭാവഭേദമൊന്നും ഉണ്ടായില്ല.. അയാൾ തന്റെ വാൾമുനയേക്കാൾ മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് ഷബ്‌നത്തിന്റെ ശരീരം കീറിമുറിക്കുന്ന തിരക്കിലായിരുന്നു... ആറടിയിലേറെ ഉയരമുള്ള ആ ആജാനുബാഹു തല അല്പം കുനിച്ചു പിടിച്ചു താളത്തിൽ ചലിപ്പിച്ചുകൊണ്ട് അവളിലേക്ക് ഇഴുകിചേരാനുള്ള വ്യഗ്രതയിൽ അവളുടെ തൊട്ടടുത്ത് തന്നെയായിരുന്നു നിലയുറപ്പിച്ചിരുന്നത്... ഷബ്‌നത്തിനു ഏത് നിമിഷവും തന്റെ ശ്വാസം നിലച്ചു പോവുമോ എന്ന് പോലും തോന്നിപ്പോയി... പൊടുന്നനെ അയാൾ എന്തോ ഓർത്തിട്ടെന്ന വണ്ണം അവളിൽ നിന്നും അകന്നുമാറി അരമനയുടെ മൂലയിലേക്ക് മാറി നിന്നപ്പോൾ ആണ് അവളുടെ ശ്വാസം നേരെ വീണത്... ഉമയ്യാദ് പതിയെ മുത്തും മരതകവും പതിപ്പിച്ച തന്റെ തലപ്പാവ് ഊരി അരമനയുടെ മൂലയിലായി സ്ഥാപിച്ച പീഠത്തിൽ വച്ച ശേഷം തന്റെ നീളൻ മുടിയിഴകളെ കൈകൊണ്ട് മാടിയൊത