കറുമ്പൻ
കറുമ്പൻ.. ടാ കറുപ്പിനു ഏഴ്‌അഴകാ, അതും എണ്ണ കറുപ്പ് എന്ന ഉമ്മയുടെ ഡയലോഗുകൾ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നെന്ന് മനസ്സിലാക്കാൻ എനിക്ക് എട്ടാം തരത്തിൽ ആകേണ്ടി വന്നു.. ഡാ കറുമ്പാ എന്നുള്ള വിളി കേൾക്കുമ്പോൾ ആദ്യമാദ്യം ദേഷ്യം തോന്നിയിരുന്നു...പിന്നീടത് കാര്യമാക്കാതെയായെങ്കിലും, പ്ലസ് ടുവിലെ ചങ്ങാതി വലയത്തിൽ എന്റെ കറുപ്പ് അവർക്കൊരു കുറച്ചിലാണെന്ന് മനസ്സിലായത് കൊണ്ടാണു തനിയെ നടക്കാൻ തീരുമാനിച്ചത് വീട്ടിലെ മൂന്നാമനായിരുന്ന എന്റെ നിറവും ബാക്കി രണ്ടും പേരും തമ്മിൽ രാപ്പകൽ വ്യത്യാസം ഉള്ളത് കൊണ്ടാണു , ഉമ്മി ഒരുപാട് ഹോസ്പിറ്റലുകളിൽ കയറിയിറങ്ങിയത്, ഇത് ഒരു അസുഖമല്ല ഉമ്മ, പിന്നെങ്ങനെയാ ചികിൽസ്സിക്കുക എന്ന് ഡോക്ടറിന്റെ മറുപടിയിൽ മനസ്സ് മടിച്ചെങ്കിലും നേർച്ചക്കും മറ്റുമായി പിന്നെയും പൈസ മുടക്കുന്നത് കാണാമായിരുന്നു എന്റെ ഉമ്മിച്ച.. മനസ്സിൽ ആദ്യമായി തോന്നിയ ഒരിഷ്ട്ം കൊളേജ് ലൈഫിൽ ആയിരുന്നു,പറയാൻ മടിച്ച് മനസ്സിൽ കൊണ്ട് നടന്നതായിരുന്നെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവളോട് ഇഷ്ടം പറഞ്ഞപ്പോൾ, ഇത് ആരാ എന്നോട് കാര്യം പറയുന്നെ, എനിക്ക് ആരെയും കണാൻ കഴിയുന്നില്ലല്ലോ എന്