വിധി അറിയാതെ🍁 ഫുൾ പാർട്ട്

വിധി അറിയാതെ🍁 ഫുൾ പാർട്ട് 

സൂര്യൻ പതുക്കെ വിടവാങ്ങി ഇരുട്ടിന്ന്  വഴി മാറികൊടുത്തു.ചുവന്ന ആകാശത്തിന്റെ വിരിമാറിലുടെ  പക്ഷികൾ തങ്ങളുടെ കൂടുകളിലേക്ക് ചേക്കേറുന്ന കാഴ്ച അതി മനോഹരമാണ്. "ജെറി " കണ്ണുകൾ ആ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു. 
തന്റെ പരിശ്രമത്തിന്റെയോ ഭാഗ്യത്തിന്റെയോ ഫാമായെന്നോണം കാലം തനിക്കു വച്ചു നീട്ടിയ തേയില തോട്ടത്തിൽ ആണ് അവൻ നില്കുന്നത്. പ്രകൃതിയുടെ ഏറ്റവും സുന്ദര മുഖമായ വയനാട്ടിലാണി തോട്ടമുള്ളത് . സൗന്ദര്യ ദേവതയായ പ്രകൃതിയുടെ നെറ്റിതാടാത്തിലെ സുന്ദരമായ പൊട്ടു പോലെ. ജെറി അതിന്റെ ഭംഗി ഉള്ളുകൊണ്ട ശരിക്കും ആസ്വദിക്കുകയാണ്. സൂര്യന്റെ അത്രതന്നെ ഭംഗിയായിരുന്നു അവന്റെ മുഖവും. 


ഇത് ജെറിയുടെ കഥയാണ്. ജെറി ഒരു  സുന്ദരനായിരുന്നു.ഇനി മനസ്സാണ് സൗന്ദര്യത്തിന്റെ  അളവ് എങ്കിൽ അവൻ ഒരു സൗന്ദര്യം ദേവനായിരുന്നു. കാരണം മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടു നിൽക്കാനോ സഹായിക്കാതിരിക്കാനോ അവനു കഴിയുമായിരുന്നില്ല. സ്വർഗം അതായിരുന്നു അവന്റ വീടിന്റെ പേര്. ശെരിക്കും അതൊരു സ്വർഗം തന്നെയായിരുന്നു. അവനെ പോലെ ഒരുപാട് അനാഥറ്  പഠിക്കുകയും ഉറങ്ങുകയും ഒക്കെ ചെയുന്ന സ്വർഗം. മാലാഖമാർ ആയി സ്നേഹത്തോടെ ലാളിക്കാൻ ദൈവത്തിന്റെ 
മണവാട്ടിമ്മാര്. അതായിരുന്നു ജെറിയുടെ കുടുംബം. കൈകുഞ്ഞു  ആയിരിക്കുമ്പോൾ വഴിയോരത്തുനിന്നും കിട്ടിയതാണവനെ അവിടുത്തെ അമ്മമ്മാര്ക്ക്. ആ കുഞ്ഞിനെ അവർ ജെറി എന്ന് വിളിച്ചു. 



ഇപ്പോൾ അവൻ വളർന്നു ഒത്ത ഒരു പുരുഷനായി. സ്വർഗത്തിലെ അമ്മമ്മരുടെ സഹായത്തോടെ MA വരെ പഠിച്ചു. ഒരു ജോലി ഇതുവരെയും ആയിട്ടില്ല. എന്നാൽ അവനു കഴിയുന്നതുപോലെ അവിടുത്തെ പണി എടുത്ത് അമ്മമ്മമാരെ സഹായിക്കും. 


കഥ ഇവിടെ നിന്നുമാണ് തുടങ്ങുന്നത്. പതിവുപോലെ ജെറി പണി എടുക്കുമ്പോയാണ് അവിടുത്തെ സി മറിയയുടെ 'ജെറി എന്ന വിളി അവനെ തേടി എത്തുന്നത്. 


ജെറി :എന്നാ മറിയമേ. 

സി മറിയ:നീ വേഗം മദറിന്റെ റൂമിലേക്ക് ചെല്ലു. നിന്നെ തിരക്കുന്നു. 

ജെറി :എന്നാ കാര്യം. 

സി മാറിയ:അതൊക്കെ ഉണ്ട്. നീ ചെല്ല്. പിന്നെ ചിലപ്പോൾ ഞങ്ങൾക്കെല്ലാം ചെലവ് ചെയ്യാനുള്ള വകയുണ്ട്. (പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ). 

ജെറി കാര്യം മനസ്സിലാകാതെ നിന്നു. എന്തായാലും പോയേക്കാം എന്ന് വിചാരിച്ചു അവൻ മദറിന്റെ റൂമിലേക്ക് ചെന്നു.

ജെറി ചാരിയിരുന്ന  കതക് തുറന്നു അകത്തു കയറി. അവൻ അങ്ങനെയാണ് അവിടെ സർവ  സ്വാതന്ത്ര്യവുമുണ്ട്. അവിടെ എല്ലാവരുടെയും അമ്മയായ സി അന്നമ്മ കസേരയിൽ ഇരിക്കുന്നു. സിസ്റ്റേഴ്സ് അടക്കം എല്ലാവരും അമ്മ എന്നാണ് അവരെ വിളിക്കുന്നത്. മുമ്പിലായി 50 നോട് പ്രായമുള്ള ഒരാൾ. കണ്ടാലേ അറിയാം നല്ല ഏതൊക്കെ ടീമാണ്. മുണ്ടും ഒരു വെള്ള കുത്തകയും ആണ് വേഷം. തേജസ്സാർന്ന മുഖം.


ജെറി: എന്നമ്മേ വിളിച്ചത്. 

 സി അന്ന : ഡാ ഇതാണ് പുതിയേടത്ത്  എബ്രഹാം സാർ. 

 ജെറി  അയാളെ നോക്കി നല്ലൊരു ചിരി പാസാക്കി. 

 മദർ തുടർന്നു. 

 നമ്മുടെ ആവശ്യങ്ങളുടെ എല്ലാം പ്രധാന  സ്പോൺസർഷിപ്പ് വഹിക്കുന്നതും ഇദ്ദേഹമാണ്. കേരള മുഴുവനായി ഒരുപാട് ബിസിനസ് ഒക്കെ ഉള്ള ആളാണ്. ഞങ്ങൾ നിന്റെ കാര്യം സംസാരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ഒരു കമ്പനിയിൽ  നിന്റെ ജോലി കാര്യം ശരിയാക്കാം എന്ന് പറയുകയായിരുന്നു. 

 അത് കേട്ടപ്പോൾ ജെറിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അദ്ദേഹം പുഞ്ചിരിക്കുന്ന മുഖത്തോടെ ജെറിയ നോക്കി. 

 ജെറി ഏതുവരെ പഠിച്ചു. 

 MA ഇംഗ്ലീഷ് ആയിരുന്നു അവൻ മറുപടി പറഞ്ഞു. 

അദ്ദേഹം തുടർന്നു. 

 ഒരു കാര്യം ചെയ്യൂ ജെറി next monday വീട്ടിലേക്ക് വരൂ. എന്റെ കോഴിക്കോട്  ഓഫീസിലേക്ക് അസി മാനേജറെ  ആവശ്യമുണ്ട്. എക്സ്പോർട്ടിങ് കാര്യങ്ങളൊക്കെ അ വിടെയാണ് കൈകാര്യം ചെയ്യുന്നത്. ജെറി അതിന്റെ കാര്യങ്ങളൊക്കെ നോക്കിയാൽ മതി. ഇതാണ് എന്റെ കാർഡ് അദ്ദേഹം അവനു നേരെ ആ കാർഡ് നീട്ടി. അവനത് വിനയപൂർവ്വം മേടിച്ചു. 

 "ഒരുപാട് നന്ദിയുണ്ട് സാർ. ഞങ്ങളെപ്പോലുള്ള അന്തേവാസികളുടെ ഒക്കെ ജീവിതം അങ്ങയുടെ കാരുണ്യം ആണ്. പിന്നെയും അങ്ങ് ഞങ്ങളെ ഇതുപോലെ ഓരോ വിധത്തിൽ സഹായിക്കുന്നു."(ജെറി ).

 "ദൈവ കാരുണ്യം കൊണ്ട് ഒരുപാട് സമ്പത്തുണ്ട്. അത് മറ്റൊരാളുടെ സന്തോഷത്തിനും കൂടി ഉപകരിക്കും പോഴാണ് സ്വത്തിന് അർത്ഥമുണ്ടാകുന്നത്. കൊടുക്കുന്തോറും അത് കൂടെ ഉള്ളൂ."( എബ്രഹാം).

 എന്നാൽ സിസ്റ്റർ ഞാൻ ഇറങ്ങുകയാണ് പിന്നെ ഒരിക്കൽ വരാം.(എബ്രഹാം). 

 എന്നാൽ അങ്ങനെയാവട്ടെ സിസ്റ്റർ മറുപടി പറഞ്ഞു.

 ജെറി നമ്മക്ക്  ഉടനെ കാണാം അടുത്ത തിങ്കൾ വീട്ടിലേക്ക് പോരെ. (എബ്രഹാം )

 ശരി സാർ സാർ അവൻ സന്തോഷത്തോടെ പറഞ്ഞു . 

 അദ്ദേഹം തന്റെ പ്രൗഢി വിളിച്ചോതുന്ന BMW കാറിൽ  കയറി യാത്രയായി. 

 "എന്താടാ സന്തോഷമായോ മദർ പുഞ്ചിരിയോടെ അവനോട് ചോദിച്ചു". 

 "പിന്നല്ലാതെ അമ്മ ഒത്തിരി നിങ്ങളൊക്കെ പിരിയേണ്ടി വരുമോ എന്ന് ഓർക്കുബോൾ  ചെറിയൊരു വിഷമം. "(ജെറി )

 "സാരമില്ലെടാ. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട നിന്റെ ഭാവി സേഫ് ആണ്. ഭാര്യ മരിച്ചതാ. ആണും പെണ്ണുമായി ഒരേയൊരു മോൾ മാത്രം. നീ അവിടെ ചെന്ന് കുരുത്തക്കേട് ഒന്നും കാണിക്കാതെ ജീവിച്ചാൽ മതി. ഇത്രയും ഇത്രയും കാലം നിന്നെ നിയന്ത്രിക്കാനും പറഞ്ഞു തരാനും ഞങ്ങളെല്ലാം ഉണ്ടായിരുന്നു. നീ ഇതുവരെ ഞങ്ങൾ പറഞ്ഞ തിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഇനി നീ നിന്നെ തന്നെ സ്വയം നിയന്ത്രിക്കണം. ധാന്യവും പ്രാർത്ഥനയും മുടക്കരുത്. "(മദർ )

 "ഇല്ലമ്മേ നിങ്ങൾക്ക് എന്നെ അറിയില്ലേ ആർക്കും ദോഷം വരുന്നതെന്ന് ഞാൻ ചെയ്യില്ല അമ്മ ധൈര്യമായിരിക്കൂ."(ജെറി )

 എന്നാ ഞങ്ങൾക്കുള്ള ചിലവ്.(മദർ )

 എന്താ അമ്മക്ക് വേണ്ടത്. (ജെറി )

 വേറെ ഒന്നും വേണ്ട ഇന്ന് വൈകിട്ട് ഞങ്ങൾക്ക് ചാപ്പലിന് അടിപൊളി ഒരു ഭക്തി ഗാനം പാടി തന്നാൽ മതി. (പുഞ്ചിരിയോടെ മറുപടി പറയുന്നു. )(മദർ )

 അത് നമുക്ക് ശരിയാക്കാം. അവൻ അതും പറഞ്ഞ് റൂമിലേക്ക് പോയി. (ജെറി )

 അവന്റെ മനസ്സു മുഴുവൻ സന്തോഷത്തിന്റെ തിരയായിരുന്നു. ചെന്നതെ അവൻ കിടക്കയിലേക്ക് വീണു. ആലോചനയിൽ ആണ്ടു ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എല്ലാംതന്നെ അമ്മമാരുടെ വാക്ക് അനുസരിച്ചാണ് ജീവിച്ചത്. കോളേജിലെ ജീവിതത്തിനിടയി വന്ന എല്ലാ പ്രൊപ്പോസൽ കളും സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്. താൻ കാരണം ഈ കുടുംബത്തിനോ അമ്മമാർക്കും ഒരു അപമാനം ഏൽക്കേണ്ടി എന്ന് കരുതി ഇനിയും അങ്ങനെതന്നെയായിരിക്കും. 

 അവൻ മേശയിൽ ഭദ്രമായി വച്ചിരുന്ന തന്റെ പാതി ജീവൻ ആയ വയലിന്  എടുത്തു വായിക്കാൻ തുടങ്ങി. അവന്റെ ആ സംഗീതം മനുഷ്യർക്ക് മാത്രമല്ല പ്രകൃതിക്കും തന്നെ ഉത്തേജനം ആയിരുന്നു. എസ്എസ്എൽസി മാർക്കോടെ പാസായ അപ്പോൾ അമ്മമാർ പിരിവിട്ടു മേടിച്ചുകൊടുത്തതാണ് ആ  വയലിൻ. അവൻ സംഗീതത്തോടുള്ള അഭിനിവേശം അത്രത്തോളം ഉണ്ടായിരുന്നു. 

 പറഞ്ഞപോലെ തന്നെ അവൻ വൈകിട്ട് ചാപ്പലിൽ വച്ച് അതിമനോഹരമായ ഭക്തി ഗാനം പാടി.അന്ന് വേറെ ഒന്നും വേണ്ട ആർക്കും. 
 അതിൽ ലയിച്ചിരു നോളം. 

 ഒരാഴ്ച കഴിഞ്ഞു അവൻ ജോലിക്ക് പോകേണ്ട ദിവസം ആയി എല്ലാവരോടും യാത്ര പറഞ്ഞു. അമ്മമാരും കുട്ടികളും കണ്ണീരോടെയാണ് അവനെ  യാത്രയാക്കിയത്. ആവശ്യമായ അഡ്രസ്സും തന്റെ എല്ലാമായ വയലിനും അവൻ എടുത്തിരുന്നു. പോകാൻനേരം മദർ  നൽകിയ  കുറിച്ച് രൂപയും. 

 ഇനി തന്റെ ഒറ്റക്കുള്ള ജീവിതം തുടങ്ങുകയാണ്. തന്റെ കുടെ എല്ലാവരെയും അവൻ നന്ദിയോടെ ഓർത്തു. തനിക്ക് സമ്പാദിച്ചു നേടിയെടുക്കുവാൻ ഒരു കുടുംബമുണ്ട്. തന്നെപ്പോലെ അനാഥരായ കുറച്ചു കുട്ടികൾ ഉണ്ട്. ബസ്സിൽ ഇരിക്കുമ്പോൾ പലവിധത്തിലുള്ള ചിന്തകൾ അവനിൽ കടന്നുപോയി. 

അവൻ എബ്രഹാം സാറിന്റെ വീട് കണ്ടെത്താൻ പ്രയാസപ്പെടെണ്ടി വന്നില്ല. വിളിച്ച ഓട്ടോക്കാരെന്  തന്നെ കൃതൃമായി അവനെ അവിടെ കൊണ്ടു വിട്ടു. അവിടെ എല്ലാവരും ബഹുമാനിക്കുന്ന ആളായിരുന്നു എബ്രഹാം സാർ. ഒരു വലിയ കൊട്ടാരതുല്യമായിരുന്നു ആ വീട്. വലിയ ഗെറ്റും വിശാലമായ പൂതോട്ടം വലിയ മുറ്റവും. 

ഗെറ്റിനു  മുന്നിൽ നിന്നപ്പോൾ തന്നെ സെക്യൂരിറ്റി വന്നു. 

"ആരാ". 

"ഞാൻ ജെറി. എബ്രഹാം സാർ പറഞിട്ട് വന്നതാ". അവൻ എബ്രഹാം സാർ കൊടുത്ത കാർഡ് കാണിച്ചു. 

സെക്യൂരിറ്റി അവനെ അകത്തേക്ക് കടത്തിവിട്ടു. "ചെന്ന് ബെല്ല് അടിച്ചമതി സർ അവിടെഉണ്ട്."

ജെറി അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു അകത്തേക്ക് കയറി. അവൻ വിശാലമായ ആ വീടിന്റെ മുന്നിലെത്തി ബെല്ലമർത്തി. അവൻ ചുറ്റും വീക്ഷിച്ചു. ഇത്രേം വലിയ ഒരു വീട് തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. 

പെട്ടന്ന് വീടിന്റെ വാതിൽ തുരക്കപെട്ടു. അവന്റ കണ്ണുകൾ വാതിലിലെക്ക്  നീണ്ടു പോയി. അവൻ ഏതോ സ്വപ്ന ലോകത്ത് എത്തിയപോലെ അനുഭവപെട്ടു. ഒരു മാലാഖ അതാ അവൻ മുന്നിൽ. അവളുടെ സൗന്ദരിയത്തിൽ ലയിച്ചുപോയി. 

ഒരു ടീഷർട്ടും ത്രീ ഫോർതും ആണ് വേഷം. ബോബ് ചെയ്ത മുടി. തിളക്കമാർന്ന കണ്ണുകൾ. നീണ്ട മുക്ക്. ആരെയും മയക്കുന്ന ചോരനിറമുള്ള ചുണ്ടുകൾ. അവൻ അവനെ തന്നെ കൈ വിട്ടുപോകുമോന്നു തോന്നി. 

"ആരാ? എന്ത് വേണം". അവളുടെ കിളി നാദമാണ് അവനെ സ്വപ്ന ലോകത്തിൽ നിന്ന് കൊണ്ടു വന്നത്. 

"എന്താ, തന്റെ വായിൽ നാക്കില്ലേ. താൻ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ. കോലിൽ തുണി ചുറ്റി വെച്ചാലും വെള്ളമിറക്കുന്ന വർഗം 😏😏😏"(അവൾ )

"ക്ഷമിക്കണം മാഡം, ഞാൻ എബ്രഹാം സാർ പറഞിട്ട് വന്നതാ. പേര് ജെറി. "(അവനെ എങ്ങനെയോ പറഞ്ഞുഒപ്പിച്ചു. കാരണം അവളുടെ വാക്കുകൾ അവന്റ മനസ്സിൽ തട്ടിയിരുന്നു )

"mm. ഞാൻ പപ്പയെ വിളിക്കാം. ഇവിടെ നിക്ക്".(അവൾ അതും പറഞ്ഞു ദേഷ്യത്തോടെ അകത്തേക്ക് പോയി )

ജെറിക്ക് വിഷമമാണ് തോന്നിയത്. ആദ്യമായി ഒരാൾ തന്റെ മുഖത്തുനോക്കി ഇങ്ങനെ പറയുന്നത്. അവളെ നോക്കിനിന്ന സമയത്തെ ശപിച്ചു. താൻ എത്ര പേരെ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ ആരെയും കണ്ടിട്ട് മനസ്സ് കൈ വിട്ടിട്ടില്ല. 

എന്നിരുന്നാലും അൽപ്പനേരം നോക്കിനിന്നതിനു  ഇങ്ങനെ ചുടാവേണ്ട ആവിശ്യഉണ്ടോ. 🙄🙄

"ആ ജെറി ആയിരുന്നോ". (എബ്രഹാം സാറിന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത് )

ജെറി ഒന്ന് പുഞ്ചിരിച്ചു. 🙂🙂

"തന്നോട് അവൾ ദേഷ്യപ്പെടുകയോ മറ്റോ ചെയ്തോ, ദേഷ്യത്തോടെ ആണ് അകത്തേക്ക് പോയത്. (സാർ )

"ഇല്ല സാർ, അങ്ങനെഒന്നുല്ല. "അവൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. 

എന്തേലും പറഞിട്ടുണ്ടേൽ തന്നെ അത് താൻ മനസ്സിൽ വക്കണ്ട. ആണും പെണ്ണു മായി ഒന്നേ ഉള്ളു. അൽപ്പം ലാളിച്ചാ വളർത്തിയത്. കൂടാതെ അമ്മയില്ലാത്ത കുട്ടിയല്ലേ. അത്കൊണ്ടാണ് . (സാർ )

താൻ കേറി വാ. 

അദ്ദേഹം അവനെ വിളിച്ചു അകത്തേക്ക് നടന്നു. 

"മീനാ രണ്ട് ചായ". അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. 

താൻ ലഗേജ് ഒക്കെ ആയാണോ വന്നത്. ഒരു കാര്യം ചെയ്യാം. നമ്മുടെ കമ്പനി വകയുള്ള കോട്ടേസ് ഉണ്ട്. ഡ്രൈവറോട് തന്നെ അവിടെ ആക്കാൻ പറയാം. അവിടെ തന്റെ ലഗേജ് ഒക്കെ വെച്ച് അയാൾ തന്നെ നിന്നെ ഓഫീസിൽ കൊണ്ടുവിട്ടോളും. ഞാൻ മാനേജരെ വിളിച്ചു പറഞ്ഞ് ഓളാം. പിന്നെ താൻ കോട്ടേസ്സിൽ ഒറ്റക്ക് താമസിക്കേണ്ടി വരും. ഓഫീസിൽ സ്റ്റഫുകളുടെ എല്ലാം വീട് ഇവിടെ അടുത്തായതുകൊണ്ട് ആരും യൂസ് ചെയ്യാറില്ല. അവിടെ ഒരു ബൈക്കും ഉണ്ട്. ജെറി അത് എടുത്തോളൂ. (എബ്രഹാം )

അപ്പോയെക്കും മീന ചായയും ആയി എത്തി. ജെറി പെട്ടന്ന് തന്നെ ചായ കുടിച്ച് അവിടെന്ന് ഇറങ്ങി. 

"രാവീ " അയാൾ നീട്ടി വിളിച്ചു. 

രാവി ഇതാണ് ജെറി. നമ്മുടെ ഓഫീസിൽ പുതുതായി ജോലിക്ക് വന്നതാ. നീ അവനെ കോട്ടേസ് കാണിച്ഛ് ഓഫിസിൽ  വിട്. 

അദ്ദേഹം രാവിയോടായി പറഞ്ഞു. എന്നിട്ട് ജെറിയോട് തുടർന്നു. "ജെറി ഇത് രാവി ഇവിടുത്തെ ഡ്രൈവർ ആണ്. ഇയാളുടെ കുടെ പോയ മതി". 

"ശരി സാർ "ജെറി നന്ദി സുചകാമായി പുഞ്ചിരിച്ചു കൊണ്ട് രാവിക്കു  പിന്നാലെ നടന്നു. രാവി കാറിൽ കയറി സ്റ്റർട്ട് ചെയ്തു. ജെറി രാവിയോ ടാപ്പം മുമ്പിൽ കയറി. കാർ പതുക്കെ അവിടെ നിന്നും നീങ്ങി. 

എബ്രഹാം അകത്തേക്ക് വന്നപ്പോൾ. ഡെല്ല (എബ്രഹാം സാറിന്റെ മകൾ )തായേക്ക് വന്നു. അയാൾ പോയോ. 

എന്താ മോളെ. ഒരാൾ വീട്ടിൽ വരുമ്പോൾ ഇങ്ങനെ ആണോ. ഒന്ന് കയറി ഇരിക്കാൻ പറഞ്ഞുടെ നിനക്ക്. അദ്ദേഹം സ്നേഹശാസനയോടെ പറഞ്ഞു. 

"എന്നാ ഞാൻ വായിയെ പോകുന്നവരെ എല്ലാം വീട്ടിൽ വിളിച് സൽക്കാരിക്കാം. എന്താ മതിയോ"...
അവൾ രസിക്കാത്ത മട്ടിൽ പറഞ്ഞു. 

"അയ്യോ. നിന്നോടൊന്നും പറഞില്ലേ. അത് ജെറിയാ മോളെ പാവണ്. ഒരനാഥൻ. നമ്മടെ സിസ്റ്റേഴ്സിന്റെ ആശ്രമത്തിൽ വളർന്നെ. "

അതുകേട്ടപ്പോൾ എവിടെയോ ഒരു നീറ്റൽ അവൾക്കനുഭപ്പെട്ടു........... 


....... ജെറി കാറിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുവായിരുന്നു. 

"എന്താടോ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.ഡ്രൈവേസിനോട്‌ മിണ്ടുല്ലേ".
 (രാവി )

"ഏയ്. ഒന്നുല്ല. ഞാൻ ചുമ്മാ പുറത്തെ കാഴ്ചകളൊക്കെ കാണുവായിരുന്നു രവിയേട്ട.എനിക്കൊന്നും മിണ്ടാൻ തോന്നുന്നില്ല.  ഞാനോക്കെ എബ്രഹാം സാറിന്റെ കാരുണ്യലല്ലേ ഇവിടെ എത്തി നിക്കുന്നത്."

"ഞാൻ ചുമ്മാ പറഞ്ഞതാ. അല്ലേലും അദ്ദേഹം വളരെ നല്ല മനുഷ്യനാ. മോൾ ഇച്ചിരി ദേഷ്യകാരി യാ. സൂക്ഷിച്ചു ഇടപ്പെട്ടാമതി. എന്നാലും എന്നോട് വലിയ ഇഷ്ട്ടമാ. ഞാൻ ചെറുപ്പം മുതലേ കാണുന്ന കുട്ടിയല്ലേ. എന്റെ കെട്ടിയോളും അവിടെത്തന്നെയാ പണി. കണ്ടു കാണും, മീന ". (രവി )

"ആ കണ്ടായിരുന്നു. ചേച്ചിയാ ചായ തന്നെ". (ജെറി )

ഞങ്ങൾ ചെറുപ്പം മുതലേ ഇവിടെയാ വളർന്നെ. എന്റെ അപ്പനും അവളെ അപ്പനും പുതിയെടത്തെ പണിക്കാരായിരുന്നു. അങ്ങനെ ഞാനും അവളും കണ്ടു. പ്രേമിച്ചു കെട്ടി. (രവി )

അപ്പോഴേക്കും വണ്ടി കോട്ടേസിനു മുമ്പിൽ എത്തി.

വലിപ്പമുള്ള ഒരു കോട്ടേസ്. ഇതാണ് ജെറിക്ക് താമസിക്കാനുള്ള സ്ഥലം. ഇറങ്ങിക്കോ. രവി വണ്ടി നിർത്തി ഇറങ്ങി..

ഒരു പഴയ കെട്ടിടം. രവി തന്നെ കോട്ടേസി താക്കോൽ ജെറിക്ക് നൽകി. മൂന്ന് മുറികളും,  വലിയ ഹാളും, ഒരു കിച്ചൺ ഉണ്ട്. ഭക്ഷണം വെക്കാൻ  അറിയോ കുഞ്ഞേ... 

കുറച്ചൊക്കെ അറിയാം രവിയേട്ട..... 

പിന്നെ വണ്ടിയുടെ കാര്യം വല്ലതും പറഞ്ഞആയിരുന്നോ സാർ . 

അത് എന്നോട് ഉപയോഗിചോളാൻ പറഞ്ഞയിരുന്നു. 

ഒരു പഴയ ബുള്ളറ്റ് ആണ്. സൈഡിൽ ഉണ്ട്. കീ മാനേജറുടെ കൈയിൽ കാണും. സാർ പറഞ്ഞുഇരിക്കും കാര്യങ്ങൾ. ജെറി വാ നമുക്ക് ഇറങ്ങാമം.. 

രവി അതും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി. ജെറി ഡോർ ലോക്ക് ചെയ്ത് ഇറങ്ങി. 

തന്റെ ജീവിതത്തിൽ എനി എന്ത് സംഭവിക്കുമെന്ന് അറിയാതെ.....

അവിടുന്ന് ദൂരം കുറവായിരുന്നു ഓഫീസിലേക്ക്. പെട്ടന്ന് തന്നെ അവർ ഓഫീസിൽ എത്തി ചേർന്നു. ഒരു രണ്ടു നില കെട്ടിടം. വളരെ പുതിയതാണ്. രവിയും ജെറിയും കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു. ഓഫീസിന്റെ അകം മനോഹരമായിരിന്നു. രവിയായിരുന്നു മുന്നിൽ നടന്നത്. അയാൾക്കെല്ലാം പരിചിത മെന്നപോലെ. 

ഓഫീസിലെ ഒരു സ്റ്റാഫ്‌ അവർക്ക് എതിരായി കടന്നു വന്നു 

എന്താ രവിയേട്ട, ഇങ്ങോട്ടോക്കേ ഇറങ്ങാൻ.... (സ്റ്റാഫ് )

"ഇത് ജെറി. ഇവിടെ പുതിയ ജോലിക്കായി വന്നതാണ്". രവി ജെറിയെ ചുണ്ടി പറഞ്ഞു. 

അപ്പോഴാണ് അവൾ പുറകിൽ നിൽക്കുന്ന ജെറിയെ കാണുന്നത്. കുറച്ചു സമയം അവൾ അത്ഭുതത്തോടെ നോക്കി നിന്നു... 

"എന്താടി, ഇങ്ങനെ വായും പൊളിച്ചു നിൽക്കുന്നെ. "രവിയുടെ വാക്കുകൾ ആണ് അവൾക്ക് ബോധം കൊടുത്തത്. 

അത്... ഒന്നുല്ല. മനു ഏട്ടൻ പറഞ്ഞുരുന്നു പുതിയ അസി. മാനേജർ വരുമെന്ന്. അവൾ അതും പറഞ്ഞു ചമ്മിയപോലെ അവിടെന്ന് പോയി. 

"ഇവിടുത്തെ സ്റ്റാഫ്‌. ഷീജ. പാവമാ. ഇവിടെ ഉള്ളവരെല്ലാം ഒരു കുടുംബത്തെ പോലെയാണ്. അതും പറഞ്ഞു രവി ഒരു റൂമിന്റെ വാതിൽ തുറന്നു. മുകളിൽ മാനേജർ എന്ന് എഴുതിയിരിക്കുന്നത് ജെറി വായിച്ചു. അകത്തു കസേരയിൽ  35വയസ്സ് തോന്നിക്കുന്ന ഒരാൾ. തല അൽപ്പം കഷണ്ടി ആണ്. 

"ആ രവിയേട്ട, കയറി ഇരിക്ക്. ഇതല്ലേ ജെറി. എബ്രഹാം സാർ വിളിച്ചിരുന്നു. ഇരിക്ക് ജെറി." (അദ്ദേഹം പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.) 

എന്നാ മനു  ഞാൻ പോയേക്കുവാ. ആ ബുള്ളറ്റിന്റെ കീ ജെറിയെ ഏൽപ്പിചെക്ക്. അതും പറഞ്ഞു രവി പുറത്തേക്കു ഇറങ്ങി........ 


 "പിന്നെ ജെറി താൻ ഇതിനു മുമ്പ് എവിടേലും വർക്ക് ചെയ്തിട്ടുണ്ടോ. "(മനു)

ഇല്ല സാർ. ആദ്യമായി ആണ്. അവൻ തന്റെ c.v  മനുവിനെ ഏൽപ്പിച്ചു. 

എടൊ. എന്നെ സാർ എന്നൊന്നും വിളിക്കണ്ട. മനു എന്ന് വിളിച്ചാമതി. അല്ലേൽ വേണ്ട താൻ യങ് അല്ലെ. എല്ലാരും വിളിക്കുമ്പോലെ മനു ഏട്ടാ എന്ന് വിളിച്ചാമതി. അതാ എനിക്കിഷ്ടം. ആരും സാറെ എന്ന് വിളിക്കാറില്ല... 

അതിനു ജെറി ഒന്ന് പുഞ്ചിരിച്ചു. കേറിവന്നപ്പോൾ ഷീജ മനു ഏട്ടൻ എന്ന് വിളിച്ചത് ഓർത്തു.. 🤔🤔

എല്ലാരും അവരവരുടെ ജോലികൾ നന്നായി ചെയ്യും. അതുകൊണ്ട് ഒരു പ്രേശ്നവും ആർക്കും ഇല്ല.. അല്ല താൻ ഡേല്ലയെ പരിചയപ്പെട്ടായിരുന്നോ (മനു )

ഡേല്ലയോ അതാരാ....ജെറി മനസിലാകാത്ത പോലെ ചോയിച്ചു... 

എബ്രഹാം സാറിന്റെ മകൾ. (മനു )

ഓ ആ കുട്ടിയെ കണ്ടിരുന്നു വീട്ടിൽ വെച്ച്. (ജെറി )

നിന്നോട് എങ്ങനെയ പെരുമാറിയെ. ദേഷ്യത്തോടെ ആണോ. (മനു )

ഇല്ല. എന്നോട് കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല.. 

സംസാരിക്കാതത് ഭാഗ്യം. കാണാൻ കൊള്ളാം എന്നെ ഉള്ളു. 10മിനിറ്റ് സംസാരിച്ചാൽ അത് മാറിക്കിട്ടും. സ്വഭാവം അത്രക്ക് നല്ലതാ. എല്ലാ ആഴ്ചയും ഇങ്ങോട്ടു ഓഡിറ്റിങ് ആയി വരും. എന്തേലും കാരണം പറഞ്ഞു ദേഷ്യപ്പെടും. അത് കൊണ്ടു ആദ്യയമോ പറഞ്ഞത്. ഒന്ന് നോക്കിയിരുന്നോ.... (മനു )

ജെറി മറുപടി എന്നോണം ഒന്ന് പുഞ്ചിരിച്ചു. വീട്ടിൽ വെച്ച് നടന്ന സംഭവം അവന്റ മനസ്സിലുടെ കടന്നുപോയി.. 

ജെറി വാ ഞാൻ എല്ലാവരെയും ഒന്ന് പരിചയ പെടുത്തിതരാം. മനു അതും പറഞ്ഞ് മുമ്പിൽ നടന്നു. പിറകെ ജെറിയും.. 



ഷീജ ഓടിയാണ് സ്റ്റാഫിനെ അടുത്തേക്ക് വന്നത്. അവിടെ മൊത്തം ആർ പേരാണ്ണുള്ളത്. ഷീജ,  സോഫിയ, ഗീത, വർഗീസ്, ചാക്കോ. 

" ചേച്ചി പുതിയ അസി. മാനേജറെ കണ്ടോ. എന്റെ പൊന്നോ കണ്ണെടുക്കാൻ തോന്നില്ല എന്നാ ഒരു ഗ്ലാമറാ ചെക്കൻ". ഷീജ കിതച്ചുകൊണ്ട് പറഞ്ഞു. 

"അതിനും നീ എവിടെന്നു കണ്ടു". ഗീത വിശ്വാസം വരാത്തപോലെ ചോദിച്ചു. 

 "ഇപ്പോ രവിയേട്ടൻ കൊണ്ടുവന്നപ്പോൾ കണ്ടതാ. കണ്ടപ്പോ എന്റെ കിളി പോയി. ആകെ ചമ്മി എന്ന് പറഞ്ഞാൽ മതിയല്ലോ"( ഷീജ )

 ഗീത അതിന് ഉത്തരമായി ഒന്ന് ചിരിച്ചു. അപ്പോഴേക്കും അങ്ങോട്ടും മനുവേട്ടനും ജെറിയും  കടന്നു  വന്നു. ജെറിയുടെ മുഖത്ത് എപ്പോഴും ഉള്ള സുന്ദരമായ പുഞ്ചിരിയുണ്ട്. 

 "അതെ നമ്മുടെ കുടുംബത്തിലേക്ക് പുതിയ ഒരാളും കൂടി വന്നു കടന്നു വന്നിരിക്കുകയാണ്. ജെറി". മനുവേട്ടൻ ജെറിയെ എല്ലാവർക്കുമായി പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. 

 ജെറി ജോലിക്ക് ജോയിൻ ചെയ്തിട്ട് ഇപ്പോൾ നാല് ദിവസം കഴിഞ്ഞു. അവന്റെ സ്വഭാവം പെരുമാറ്റം എല്ലാം പെട്ടെന്ന് തന്നെ എല്ലാവരും അവനിലേക്ക് അടുപ്പിച്ചു. ഓഫീസിലെ മറ്റും ജോലികളും പെട്ടെന്ന് തന്നെ അവൻ പഠിച്ചെടുത്തു. ചുരുക്കം പറഞ്ഞാൽ ഈ നാലു ദിവസം കൊണ്ട് തന്നെ ജെറി ഓഫീസിലെ എല്ലാവരുടെയും മനസ്സിൽ ഇടം നേടി. ഇപ്പോ ജെറി ബുള്ളറ്റിൽ ആണ് ഓഫീസിലേക്ക് വരുന്നതും പോകുന്നതും എല്ലാം. 


 അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അതേപോലെ ജെറി  ഓഫീസിൽ എത്തി. എല്ലാവരും വന്നിട്ടുണ്ട്. ഓടിനടന്ന് പണിയെടുക്കുകയാണ് എല്ലാവരും. ജോസുകുട്ടി നേരെ പോയത് ഗീതയുടെ അടുത്തേക്കാണ്. എല്ലാവരുമായി കമ്പനി ആണെങ്കിലും ഗീത അവന്  ചേച്ചിയെ പോലെയായിരുന്നു. അവൻ ഗീതയുമായി ഒത്തിരി അടുത്തിരുന്നു. 

 ഗീത ജെറിയെ  കണ്ടപ്പോൾ ഒന്ന് ചിരിച്ചു. 

" എന്നാ ചേച്ചി എല്ലാവരും തിരക്കിട്ട് പണിയെടുക്കുന്ന എന്താ സംഭവം".അവൻ  മനസ്സിലാകാത്തത് പോലെ ചോദിച്ചു. 

 ഇന്നാ പൂതാന  ഓഡിറ്റിങ്ങിന് വരും. ആ ഡെല്ലാ  രാജകുമാരി. എല്ലാം ഒക്കെയാണെ തന്നെ ചുമ്മാ കലിപ്പ് ആക്കും. എല്ലാം ഒക്കെ ആക്കുകയായിരുന്നു. ഏകദേശം റെഡിയായി. (ഗീത )

 ഗീത ചില ഫയൽ കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു. 

 അതിനു നിങ്ങൾക്കെല്ലാം അവരെ അത്രയ്ക്ക് പേടിയാണോ. ജെറി കൗതുകത്തോടെ ചോദിച്ചു. 

" അങ്ങനെയല്ല എന്തായാലും നമ്മുടെ മുതലാളി അല്ലേ. നമ്മളെയൊക്കെ ഇതുകൊണ്ട് ജീവിക്കുന്നവരാണ്. അപ്പോൾ ചെറുതായി പേടിക്കണം. അതൊരു വൃത്തി രാക്ഷസിയും കൂടിയ. ജെറി ക്യാബിൻ എല്ലാം ക്ലീൻ ചെയ്തു വെച്ചോ. "(ഗീത )

 അതിനു മറുപടിയായി അവന്   ചിരിക്കുക മാത്രം ചെയ്തു. ജെറിയും അതുപോലെ ആയിരുന്നു. അവന്റെ ചുറ്റുപാടും എല്ലാം വളരെ ക്ലിയർ ആയിരിക്കും. 

 ജെറി പിന്നെ എന്ന് ചോദിക്കാൻ അവന്റെ ക്യാമ്പിലേക്ക് പോയി. 

 കുറച്ചു കഴിഞ്ഞപ്പോൾ ഡെല്ലാ എത്തിച്ചേർന്നു. ജെറിക്ക്  അവൾ  ആധുനികത ദേവതയെ പോലെ തോന്നിച്ചു. 

 ഡെല്ല എംപിയുടെ ഓഫീസ് റൂമിലേക്ക് കയറി. മനു പിറകേ കുറച്ചു ഫയൽസ്മായും  കേറി.ഡെല്ല  ആ വലിയ  ചെയറിൽ ഇരുന്നു. 

" മനു ഇരിക്കൂ". അവൾ മുന്നിലുള്ള ചേരിയിലേക്ക് നോക്കി  മനുവിനോടയി പറഞ്ഞു. അവൾ അങ്ങനെയായിരുന്നു. എല്ലാവരെയും പേരാണ് വിളിക്കുക. ആരുടെയും പ്രായമായവർ കണക്കിലെടുത്ത് ഇരുന്നില്ല. 

 "കഴിഞ്ഞ ആഴ്ച നമ്മുടെ എക്സ്പോർട്ടിങ് ഐറ്റംസ് ടാറ്റാസ് ഒക്കെ പെർഫെക്റ്റ് അല്ലേ. "(ഡെല്ല )

" ഓക്കേ ആണ് മാം.  ഞാൻ എല്ലാം ചെക്ക് ചെയ്തതാണ്". (മനു )

 "പുതിയ അസിസ്റ്റന്റ് എങ്ങനെ ".(ഡെല്ല )

ജെറി കൊള്ളാം മാം.  നല്ല ആത്മാർത്ഥത ഉണ്ട്. വർക്കാണെങ്കിൽ എല്ലാം പെട്ടെന്ന് തീർക്കും. 

 ഡെല്ല  ഒന്നു മൂളുക മാത്രം ചെയ്തു. 

 "മനു ഒരു കാര്യം ചെയ്യൂ. ജെറിയൊടു  വരാൻ പറ". അത് കേൾക്കേണ്ട താമസം മനു  രക്ഷപ്പെട്ടല്ലോ എന്ന മുഖഭാവത്തോടെ പുറത്തേക്ക് വന്നു. 

മനു : ജെറി.... പൂതന വിളിക്കുന്നുണ്ട് ( പതുക്കെ പറഞ്ഞു)

ജെറി : എന്തേലും കുഴപ്പമുണ്ടോ മനുവേട്ടാ. 

മനു : ഏയ് ഇന്ന് പിന്നെ  കുഴപ്പം ഒന്നുല്ല.  കുറ്റങ്ങൾ ഒന്നും പറഞ്ഞില്ല. എന്തായാലും എപ്പോഴാ പൂതനയുടെ  നിറം മാറുന്നത് എന്ന് പറയാൻ കഴിയില്ല

ജെറി എം ഡി യുടെ കാബിനിൽ എത്തി പതുക്കെ അകത്തേക്ക് തുറന്നു. 

"മെയ് ഐ കം ഇൻ മാഡം "... 

"എസ്, കം ഇൻ... "

അവളുടെ സുന്ദരവും  എന്നാൽ ഗൗരവപൂർണമായ ശബ്ദമുയർന്നു. ചെറിയ അകത്തേക്ക് പ്രവേശിച്ചു. മുഖത്ത്  പുഞ്ചിരി വിടർത്തി ആണ് അകത്തേക്ക് കടന്നത്. അവളുടെ സൗന്ദര്യവും പെർഫ്യൂമിന്റെ  ഗന്ധവും അവന്റെ മനസ്സിനെ തട്ടിയിരുന്നു. 

ഡെല്ല :ജെറി അല്ലെ.... 

ജെറി :അതെ മാഡം... 

ഡെല്ല :ജെറി ഇരിക്ക്.. 

ജെറി :കുഴപ്പമില്ല മാഡം. ഞാൻ ഇവിടെ നിന്നോളം. 

ഡെല്ല :മം.. വർക്കിന്റെ കാര്യത്തിൽ ഞാൻ വളരെ സ്ട്രിക്ട് ആണ്. അതിൽ ഒരു തരത്തിലുള്ള കോംപ്രമൈസ് ഇല്ല.. 

ജെറി :എനിക്ക് അറിയാം മാഡം. തീർച്ചയായും ആത്മാർത്ഥമായി തന്നെ എന്റെ ഡ്യൂട്ടി ചെയ്യുന്നതായിരിക്കും. 

ഡെല്ല :" പിന്നെ പപ്പക്ക് നിന്നോട് സ്നേഹം കൂടുതൽ ഉണ്ട് എന്നൊരു തോന്നൽ നിനക്ക് ഉണ്ടോ. ഉണ്ടേൽ അത് വേണ്ട. എനിക്ക് തോന്നാത്ത പപ്പക്ക്  തോന്നിയിട്ട് കാര്യമില്ല. "( അവൾ ഗൗരവത്തോടെ പറഞ്ഞു)

ജെറി : "ഒരിക്കലും അങ്ങനെയൊന്നും ചിന്തിക്കുന്നില്ല അമ്മേടെ ഇപ്പോൾ തന്നെ എബ്രഹാം സാറും മാഡവും ഒക്കെ എനിക്കു തന്ന സഹായങ്ങൾ ഒരുപാട് ആണ്. ഇതിൽ കൂടുതൽലൊന്നും ഞാൻ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല... "

ഡെല്ല :മം.. യു മെയ് ഗോ നൗ.. 

"ശരി മാഡം ".എന്നു പറഞ്ഞു ജെറി ഒരു നല്ല പുഞ്ചിരി സമ്മാനിച്ചാണ് പുറത്തേക്ക് നടന്നത്. മറുപടിയായി തിരിച്ച് ഒരു പുഞ്ചിരി കൊടുക്കാനുള്ള ഉദ്ദേശിച്ചില്ല എങ്കിലും. അറിയാതെ തന്നെ ഡെല്ലയുടെ  മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് ജെറിയുടെ പുഞ്ചിരിയുടെ മാസ്മരിക സൗന്ദര്യം പ്രതിഫലമായിരുന്നു... 


അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... ജെറി കമ്പിനിയിലെ മികച്ച ഒരു സ്റ്റാഫ്‌ ആയി മാറിയിരുന്നു.... 

ദിവസങ്ങൾ ഒരുപാട് കടന്നുപോയി. ജെറി എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി. ഗീത അവൻ സ്വന്തം ചേച്ചിയായി മാറി.അവന്റെ എല്ലാ കാര്യയങ്ങളും പങ്കുവെക്കാൻ കഴിയുന്ന കൂടപ്പിറപ്പിനെ പോലെ. പക്ഷേ അവളെ കുറിച് അവൻ ഒന്നും അറിവുണ്ടായിരുന്നില്ല. അവൻ ചോദിച്ചതും ഇല്ല. ഇടയ്ക്കിടെ എബ്രഹാം സാറുമായുള്ള ഇടപെടലുകളും സംസാരവും ഒക്കെ ആയപ്പോൾ സാറിന് അവൻ പ്രിയപ്പെട്ടവനായി. ഇപ്പോൾ ഡെല്ലയുമായി മാത്രമേ കുറച്ച് അകലമുള്ളൂ. എങ്കിലും അവൾ ഓഡിറ്റിങ്ങിന് വരുമ്പോ, ജെറിയെ കാണുമ്പോൾ, അവൻ പുഞ്ചിരിക്കുമ്പോൾ, അറിയാതെ അവളും പുഞ്ചിരിക്കുമായിരുന്നു.ഡെല്ലയുടെ ഭാഗത്തുനിന്ന് അങ്ങനെരു മാറ്റം തന്നെ എല്ലാവർക്കും അവിശ്വസനീയമായിരുന്നു.....

ഒരു ദിവസം. വൈകിട്ട്  7.00 ആയി കാണും. ജെറി തന്റെ റൂമിൽ പഴയ ഒരു നോവലും വായിച്ചിക്കായായിരുന്നു. പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്ത്. നോക്കിയപ്പോൾ ഗീത യായിരുന്നു. അവൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു.

"ഹലോ... ഗീതേച്ചി. എന്ന ഉണ്ട്. പറ... "

"ഡാ  ജെറി... ഒരു സഹായം ചെയ്യടാ. ഞാനിപ്പോൾ ടൗണില. ഇവിടെ പണിമുടക്കക്കി ഓട്ടോകാരും ടാക്സിക്കാരും. ഞാനും പൊന്നൂസുമുണ്ട്. രാത്രിയായി. നീ ഒന്ന് ബൈക്കുമായി വരോ"....

"അവിടെ വേറെ പ്രശ്നം ഒന്നുലെല്ലോ ".. അൽപ്പം ആശങ്കയോടെ ചോദിച്ചു.

"മറ്റു പ്രശ്നങ്ങൾ ഒന്നുല്ല. പ്രൈവറ്റ് വഹാനങ്ങൾ ഓടാൻ സമ്മതിക്കുന്നുണ്ട്"..

"നിങ്ങൾ അവിടെ തന്നെ നിക്ക്. ഞാനിപ്പോൾ തന്നെ വരാം". ഇതും പറഞ്ഞു ജെറി ഫോൺ കട്ട് ചെയ്തു.

പെട്ടന്ന് തന്നെ ഡ്രസ്സ്‌ മാറി പോകാൻ തയ്യാറായി. ഗീത പൊന്നൂസിനെ കുറിച്ച് പറഞ്ഞത് അവൻ ഓർത്തു. ഗീതയുടെ  കുഞ്ഞോമന.3വയസ്സ് പ്രായം. ഗീതേച്ചി ജീവിക്കുന്നത് അവൾക്കു വേണ്ടി മാത്രമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും തന്നോട് പറഞ്ഞിട്ടില്ല.

അവൻ  റൂം പൂട്ടി ഇറങ്ങി. ബുള്ളറ്റ് എടുത്ത് പെട്ടെന്ന് തന്നെ പോയി. ഗീതയെ  വിളിച്ച് ലൊക്കേഷൻ മനസ്സിലാക്കി. അവരുടെ അടുത്തേക്ക്  ചെന്നു. അപ്പോഴാണ് അവളുടെ അടുത്ത് സാരിയുടെ മറവിൽ ഒളിച്ചിരിക്കുന്ന മൂന്നുവയസ്സുകാരിയെ  അവൻ കാണുന്നത്. ഒരു മാലാഖയെ പോലെ ഒരു കുഞ്ഞു പൈതൽ.

" ഇതാണോ  ചേച്ചിയുടെ പൊന്നൂസ് ".അവൻ കുഞ്ഞിനെ നോക്കി പറഞ്ഞു.

"എന്റെ എല്ലാമെല്ലാമായ പൊന്നൂസ്". ഗീത

ജെറി കുഞ്ഞിനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു.

"എന്നാ പൊന്നൂസിന് പേര്"... അവൻ ആ കുഞ്ഞിന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.

പൊന്നൂസ് അപ്പോഴേക്കും ചിരിച്ചുകൊണ്ട് ഗീതയുടെ തോളിൽ കിടന്നു.

" അയ്യേ. ഇങ്ങനെയാണോ.  അമ്മയുടെ മോൾ. അങ്കിളിനോട് പേര് പറ. "ഗീത

" ആലിസ്". കുഞ്ഞു സൗണ്ട് കൊണ്ട് പറഞ്ഞു.

ഒരു നിമിഷം ജെറിയുടെ മനസ്സിലൂടെ ഗീത,  ആലിസ് എന്ന പേരുകൾ കടന്നുപോയി. ഒരു പൊരുത്തമില്ലായ്മ. ഒരുപാട് ചോദ്യങ്ങൾ അവന്റ ഉള്ളിൽ നിറഞ്ഞു. ഗീതയെ കുറിച്ച് അധികമൊന്നും അറിയാത്തതുകൊണ്ടാവാം.  അവൻ അത് പുറത്തു കാണിച്ചില്ല.

നമുക്ക് പൊന്നൂസ് മതി. ആലിസ് അവിടെ കിടക്കട്ടെ. പൊന്നൂസ് വന്നേ നമുക്ക് മിഠായി മേടിക്കാം. ജെറി കുഞ്ഞിനെ നേരെ കൈകൾ നീട്ടി കൊണ്ട് പറഞ്ഞു.

കേൾക്കേണ്ട താമസം ആ കുഞ്ഞ് ചിരിച്ചുകൊണ്ട്. അവന്റെ കൈകളിലേക്ക് വീണു. അതുകണ്ട  ഗീത ശരിക്കും അമ്പരന്നു.

" നിനക്കിപ്പോ അമ്മയെ വേണ്ടേ. വേറെ ആര്  വിളിച്ചാലും അമ്മയെ കെട്ടി പിടിച്ചിരുന്നവള.  അവളാണ് ചാടി പോയത്.ജെറിയെ  വല്ലാതെ പിടിച്ചു എന്ന് തോന്നുന്നു". ഗീത അമ്പരപ്പോടെ  പറഞ്ഞു.

" പിന്നല്ലാതെ. ഞങ്ങളെ ഇപ്പോൾ ഏറ്റവും നല്ല കൂട്ട് അല്ലെ പൊന്നൂസ്"... അവൻ  കുഞ്ഞിന്റെ കവിളിൽ മൃദുവായ ചുംബിച്ചു കൊണ്ട് പറഞ്ഞു.

"ഞങ്ങൾ ഇപ്പോൾ വരാം ചേച്ചി". എന്നും പറഞ്ഞ് അവർ അടുത്തുള്ള ബേക്കറിയിൽ പോയി. തിരിച്ചുവന്നപ്പോൾ ആ കുഞ്ഞിന്റെ കയ്യിൽ കൾ നിറയെ ചോക്ലേറ്റ് ആയിരുന്നു.

പൊന്നൂസ് ഇവിടെന്നു പറഞ്ഞു കുഞ്ഞിനെ  ഫ്രണ്ടിൽ ആയി ഇരുത്തി. ഗീതപിറകിലും കയറി.

"എന്നാ പോവാം ചേച്ചി".  ഗീതയോട്  അനുവാദത്തിന് എന്നോണം ചോദിച്ചു.......

അവർ ചെന്നു ചുറ്റുമതിൽ ഓടുകൂടി ഒരിടത്തരം വീട്ടിലാണ്. അവർ ചെന്ന്  ഇറങ്ങേണ്ട താമസം. നല്ല മഴ പെയ്യാൻ തുടങ്ങി.

അവൻ പെട്ടെന്ന് തന്നെ വണ്ടി അകത്തേക്ക് കയറി സ്റ്റാൻഡ് ഇട്ടു. പൊന്നൂസിന് എടുത്ത് തിണ്ണയിൽ കയറ്റി.  ആ കുഞ്ഞ് നനയാതിരിക്കാൻ ആയിരിക്കാം.കൈകൾ കൊണ്ട് പൊത്തിപിടിച്ചത്.

ഗീത ബാഗിൽ നിന്നും താക്കോൽ എടുത്തു തുറന്നു.

അവർ  അകത്തേക്ക് പ്രവേശിച്ചു.

" നീ എവിടെ ഇരിക് ഞാൻ ഇവളെ ഡ്രസ്സ് മാറ്റി വരാം. പൊന്നൂസ് വാ".

അവൻ വീടൊക്കെ ഒന്ന് നോക്കി. ചെറുതാണെങ്കിലും നന്നായി സൂക്ഷിച്ചിരിക്കുന്നു. എല്ലാം നല്ല വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. അപ്പൊആണ്  അവൻ ടേബിളിന് പുറത്തുള്ള ഫോട്ടോയിൽ അവന്റെ  കണ്ണുകൾ തറഞ്ഞത്. വിധം ഒരു സുന്ദരനായ യുവാവ് അവിടെ നടക്കാൻ ഒരു ഓമന പെൺകുഞ്ഞും.

ഫോട്ടോയിലേക്ക് നോക്കുമ്പോഴാണ്. പൊന്നൂസ് ഡ്രസ്സു മാറി വന്നത്. അവന് ഫോട്ടോയിലേക്ക്  നോക്കിയത് ഗീത കണ്ടിരുന്നു.

പൊന്നൂസ് ഡ്രസ്സ്‌ ഒക്കെ മാറി പിന്നെയും  സുന്ദരിയായല്ലോ. അവളെ അവൻ മടിയിലിരുത്തി കൊണ്ട് പറഞ്ഞു.

പൊന്നൂസ് നിന്നെ ഒത്തിരി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ആരോടും അടുക്കാത്തതാ..

നിങ്ങൾ ഇവിടെ ഇരിക്കൂ. ഞാൻ പോയി  ഭക്ഷണം എടുത്തു വേകട്ടെ.....ഗീത അതും  തിരു നടക്കാൻ തുടങ്ങി.

അയ്യോ ചേച്ചി എനിക്കു പോണം.  നിങ്ങൾ കഴിച്ചു കിടക്കൂ..

പിന്നെ നിനക്ക് ഈ മഴയത്ത് പോയിട്ട് മല മറിക്കാൻ ഉണ്ടല്ലോ... അവിടെ ഇരി ചെക്ക. ആദ്യമായിട്ടല്ലേ ഇവിടെ വരുന്നെ. എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി. എല്ലാം റെഡിയാ. ഒന്ന് ചൂടാക്കിയാക്യാ മതി.... അതും പറഞ്ഞ് ഗീത അകത്തേക്ക് പോയി.

പൊന്നൂസ് കോഴി ടിവി ഓൺ ചെയ്തു കാർട്ടൂൺ ചാനൽ വെച്ച് വീണ്ടും ജെറിയുടെ മടിയിൽ വന്നിരുന്നു. അവൻ ആ കുഞ്ഞിന്റെ  മുടിഴിയയിൽ  വാത്സല്യത്തോടെ കൽ ഓടിക്കൊണ്ടിരുന്നു തലോടിക്കൊണ്ടിരുന്നു.. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ഗീത ഫുഡ് റെഡിയാക്കി ടേബിളിൽ ഒരുക്കി വെച്ചു.

വാടാ. റെഡിയായി. മോള് ഓടിവാ അമ്മ മാമം  തരാം. ഗീത അവരോട് വിളിച്ചുപറഞ്ഞു... ജെറി പൊന്നൂസിനെയും കൈയിലെടുത്ത് അകത്തേക്ക് വന്നു.

പൊന്നൂസ് അമ്മ വാരി തരാം. ഗീത പൊന്നൂസിനനോട്‌  ആയി  പറഞ്ഞു.

വേണ്ട എനിക്ക് അങ്കിൾ വാരി തന്നാ മതി. ആ കുഞ്ഞു ജെറിയ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

അങ്കിൾനു  മാമു  ഒന്നും ഉണ്ടാണ്ടെ മോളെ. മോൾക്ക്  അമ്മ വാരി തരാം.

വേണ്ട ചേച്ചി പൊന്നൂസിന് ഞാൻ വാരി കൊടുത്തോളാം. ചേച്ചി അവിടെ ഇരുന്നു കഴിച്ചോ. കസേരയിലിരുന്ന പൊന്നൂസിനെ മടിയിലേക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്നാൽ ഇതിത്തിരി അതിശയം തന്നെയാ. വേറെ ഒരാളുടെ കൂടെ പോകാത്ത പെണ്ണ്....

അല്ല ചേച്ചിയും മോളും ഒറ്റയ്ക്കല്ല ഇവിടെ. ഓഫീസിൽ വരുമ്പോൾ ചിലപ്പോഴെങ്കിലും ഇവൾ  തനിച്ചാവില്ലെ. ജെറി സംശയത്തോടെ ചോദിച്ചു..

മിക്കവാറും ദിവസങ്ങളിൽ ഇവിടെ ക്ലാസ്സിൽ ആക്കിയിട്ട് ഞാൻ ജോലിക്ക് വരും. തിരിച്ചുവരുമ്പോൾ ഇവളെ കൂട്ടും. ക്ലാസ് ഇല്ലാത്തതപ്പോൾ  ഇവിടടുത്തെ ഒരു ഇത്തത്ത ഉണ്ട്. ഞങ്ങൾക്ക് ആകെയുള്ള ഒരു സഹായമാ. അവിടെയാക്കും.  അവിടെ വേറെ പിള്ളേരും ഉണ്ട്. അതുകൊണ്ട്  ഇവൾ അവിടെ നിന്നോളൂ.

എന്നാൽ ചേച്ചിക്ക് ഓഫീസിൽ കൊണ്ടു വന്നൂടെ..

അവിടെ കൊണ്ടുവന്ന ഒരു പണിയും നടക്കില്ല അതുകൊണ്ടാ...

ഇനി ചേച്ചി ക്ലാസ്സ് ഇല്ലാത്തപ്പോ അങ്ങോട്ട് കൊണ്ടുപോകാൻ ഞാൻ നോക്കിക്കൊള്ളാം പൊന്നൂസിനെ. അത്രയും പറഞ്ഞ് അവൻ പൊന്നൂസിന് നോക്കി പറഞ്ഞു പൊന്നൂസിന് ക്ലാസ് ഇല്ലാത്തപ്പോൾ  അമ്മയുടെ കൂടെ അങ്കിളിന്റെ  അടുത്തേക്ക് പോരിട്ടോ.

അതിനു ഉത്തരമായി ആ കുഞ്ഞു ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

അവർക്ക് കഴിച്ചു  തീർന്നു. ജെറി ഹാൾ വന്നു സോഫയിൽ ഇരുന്നു.

പുന്നൂസിന് ഉറക്കം വരുന്നില്ലേ.  വാ അമ്മ ഉറക്കാം.

വേണ്ട അങ്കിൾ ഉറക്കയാൽ മതി. അതിന് അവൾക്ക് ജെറിയ മതി. പൊന്നൂസ് ഓടിവന്ന് ജെറിയെ മടിയിൽ കയറി തോളിൽ ചാരി കിടന്നു..

വാ അമ്മ  പാട്ടുപാടി തരാം.  ഗീത  പിന്നെയും വിളിച്ചു...

വേണ്ട. ഇന്ന്  അങ്കിൾ പാടിയ മതി. അതും പറഞ്ഞു ജെറിയുടെ മുഖത്തേക്ക് നോക്കി. "പൊന്നൂസിന് അങ്കിൾ പാട്ട് പാടി താ...

മോൾ കണ്ണടച്ചോ. അങ്കിൾ പാടി തരാം...

ജെറി പാടി തുടങ്ങി...
            
     🎶മുല്ല പൂവിതളോ ഒളി മിന്നും പുഞ്ചിരിയായി
         ചിന്നും പൂമഴയോ നിൻ മൊഴിയോ...
       ചെല്ല കാറ്റല നീ പൊന്നിൽ ലിക്കാടായി ഞാൻ
      ഒന്നായി ചേർന്നു വാൻ ഉൾ കൊതിയായ്.... 🎶
     
🎶അനുരാഗ ത്താൽ ഒരു മേഘ തുണ്ടായി ഞാനും
    മഴ കൊള്ളൂവാനായി വന്നവളേ...
    അഴകേ അഴകേ എന്നിൽ നിന്ന് പോകാതെ
    അഴകേ അഴകേ അഴകേ....
    അഴകേ അഴകേ എന്നിൽ നിന്ന് പോകാതെ
    അഴകേ അഴകേ അഴകേ... 🎶.................
........................ 🎵🎵🎵

ഗീത അത്ഭുതമൂറുന്ന കണ്ണുമായി ജെറിയെ  നോക്കി നിക്കുവായിരുന്നു. അവകൾക്കു അതൊരു പുതിയ അറിവായിരുന്നു. ജെറിയുടെ സംഗീതം, അതിന്റെ മാസ്മരികത.. അവളെ ശരിക്കും അത്ഭുതപ്പെടുത്തി. പ്രകൃതി വരെ അവന്റ സംഗീതത്തിൽ ലയിച്ചു പോയി. നിശബ്ദമായി പ്രകൃതി അവന്റെ സംഗീതത്തെ വരവേറ്റു. അവൾ പൊന്നൂസിനെ നോക്കി. അവൾ ശരിക്കും കണ്ണുകളടച്ചു. ശാന്തമായ നിദ്രയിലേക്ക് വീണിരുന്നു. ഒരു നിമിഷം ജെറിയുടെ നെഞ്ചിൽ ചാൻ ഉറങ്ങുന്ന പൊന്നൂസ്സിനെ കണ്ടപ്പോൾ കുട്ടിയുടെ കണ്ണിൽ കണ്ണിരുറവ  പൊട്ടി.അവൾ കണ്ണുകൾ തുടച്ചു ജെറിയുടെ കൈകളിൽ നിന്നും കുഞിനെ വാങ്ങി അകത്തു കൊണ്ടുപോയി കിടത്തി. വീണ്ടും അവൾ സോഫയിൽ ജെറിയുടെ എതിരെ വന്നിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞരുന്നു...

എന്താ ചേച്ചി കരയുന്നെ.... എന്നാ പറ്റി...

ഞാൻ എന്തൊക്കെയോ ആലോചിച്ചുപോയി. എന്റെ ജീവിതം ഇപ്പൊ ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ് ജെറി. നിനക്കറിയില്ല ഒന്നും. ഇപ്പൊ എനിക്കതുപറയാൻ നീ മാത്രം ഉള്ളൂ ജെറി...

ചേച്ചി കരയാതെ.... അവൻ ആശ്വാസിപ്പിച്ചു..

ഗീത കണ്ണുകൾ തുടച്ചുകൊണ്ടു. തന്റെ ദുരിതങ്ങൾ വീണ ജീവിതത്തെ കുറിച്ഛ് ഓർത്തു.....


ഗീതയുടെ ഓർമ്മകൾ പിറകോട്ടു സഞ്ചാരിച്ചു......

ഞാൻ  നല്ല സാമ്പത്തികമുള്ള ഒരു മേനോൻ കുടുംബത്തിലാണ് ജനിച്ചത്. ഡിഗ്രി ചെയ്യുമ്പോഴായിരുന്നു ഞാൻ എന്റെ ജോൺ ഇച്ചായനെ കാണുന്നത്. വളരെ പെട്ടന്ന് തന്നെ ഞങ്ങൾ പ്രണയത്തിലായി. രണ്ടു മതങ്ങൾ ആയിരുന്നത് കൊണ്ട്  ഞങ്ങളുടെ വീട്ടുകാർ ഒരിക്കലും ഇതു സമ്മതിക്കില്ലന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാലും ഞങ്ങൾ മത്സരിച് പ്രണയിച്ചു. കല്യാണപ്രായമായപ്പോൾ വിചാരിച്ചതുപോലെ രണ്ടു വീട്ടുകാരും വിവാഹത്തിന് എതിർപ്പ് കല്പ്പിച്ചു. അവസാനം ഞങ്ങൾ ആരുമാറിയാതെ രാജിസ്റ്റർ മാരേജ് ചെയ്തു. രണ്ടു വീട്ടുകാരും ഞങ്ങളെ എഴുതിതള്ളി. എനിക്ക് ഇങ്ങനെ ഒരു മകളും മകനും ഇല്ലന്ന് എന്റെയും ഇച്ചായന്റെയും വീട്ടുകാർ മുദ്ര കുത്തി. എന്നിരുന്നാലും ഞങ്ങൾ ഒത്തിരി സന്തോഷത്തോടെ ആണ് ജീവിച്ചത്. എനിക്ക് ഒരു കുറവും ഇച്ചായൻ വരുത്തിട്ടില്ല.അതിന്റെ ഇടക്ക് സന്തോഷത്തിന് മാറ്റുകൂട്ടാന് എന്നപോലെ പൊന്നുസും ഞങ്ങളുടെ ഇടയിലേക്ക് വന്നു. പൊന്നുസ് ജനിച്ചപ്പോൾ ഞങ്ങളുടെ വീട് സ്വർഗതുല്യമായിരുന്നു. ഇച്ചായൻ ഏറ്റവും ഇഷ്ട്ടപ്പെട്ട പേരായിരുന്നു ആലീസ്. ഇച്ചായന്റെ അനിയത്തിയുടെ പേരായിരുന്നു അതുകൊണ്ട് പൊന്നുസിന് ആ പേരിട്ടത്. അവളുടെ മാമോദീസയും ഞങ്ങൾ നടത്തിയതാ. ഇച്ചായന്റെ ഇഷ്ട്ടത്തിന് ഞാൻ ഒരിക്കലും എതിരല്ലായിരുന്നു. പക്ഷെ എല്ലാം മാറിമറിഞ്ഞതു പെട്ടന്നായിരുന്നു. ഒരു ആക്സിഡന്റ്  ഇച്ചായൻ ഞങ്ങളെ  വിട്ട് എന്നെന്നേക്കുമായി ആകുന്നു. അന്ന്  ഇവൾക്ക് ഒന്നര വയസ്സായിരുന്നു പ്രായം. ഞാനും മോളും ഒറ്റക്കായി ആരും സഹായിക്കാനില്ലാതെ. ഒരു തുണ്ടു ഭൂമി ഇല്ല.. ഒരു വീട് ഇല്ല... എങ്ങനെ ജീവിക്കും. ഒടുവിൽ ഇച്ചായന്റെ പരിചയക്കാരൻ വഴി കിട്ടിയതാണ് ഈ ജോലി. ഇതു വാടക വീടാണ്. ഞാനു മോളും തനിച്ചാണ് ജെറി. ഞാൻ ഇപ്പോൾ ജീവിക്കുന്നത് എന്റെ മകൾക്ക് വേണ്ടി മാത്രമാണ്. പലപ്പോഴും പേടിച്ചാണ്‌ കാഴിയുന്നതു.ഒരു പെണ്ണ് സമൂഹത്തിൽ ഒരു ആണ് തുണയില്ലാതെ എത്ര കാലം ജീവിക്കും. പലപ്പോഴും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാൽ അവർകൊക്കെ വേണ്ടത് എന്റെ ശരീരം മാത്രമാണ്. പുറത്ത് ഇറങ്ങാൻ ഭയമാണ് ജെറീ.. അവരുടെ കമാ കണ്ണുകൊണ്ട് കൊത്തി വലിക്കുമ്പോൾ എനിക്ക് പേടിയാണ്. ഞാൻ മരിച്ചാൽ എൻ്റെ കുഞ്ഞു തനിച്ചായപോവില്ലേ.  നിന്നെ കണ്ടപ്പോൾ എൻ്റെ അനിയൻ ഗൗതമിനെ ആണ് എനിക്ക് ഓർമ്മവരുന്നത്. അതോണ്ട് ആണ് ഞാൻ നിന്നോട് ഇത്ര സാതന്ത്ര്യം എടുത്തത്.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു......... 

അതിന്താ ചേച്ചി. ഞാൻ ചേച്ചി യുടെ കുടപിറപ്പ് അല്ലെങ്കിലും ചേച്ചിയുടെ അനിയൻ തന്നെയാണ്. അവൻ അവളെ ആശ്വസിപ്പിച്ചു.....

പെട്ടെന്ന് വീടിന്റെ കോളിങ് ബെല്ല് മുഴങ്ങിയത്. ഗീത പോയി വാതിൽ തുറന്നു. അപ്പോഴും ജെറിയുടെ മനസ്സിൽ ഗീതയുടെ വാക്കുകൾ പ്രതിധ്വനിച് കൊണ്ടിരിന്നു. ശരിക്കും ചേച്ചിയുടെ ജീവിതം ഒത്തിരി വേദന നിറഞ്ഞതാനെന്നു അവനു തോന്നി.

ഗീത വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടു നാഡികൾ തളരുന്നതുപോലെ തോന്നി അവൾക്. മുന്നിൽ നിൽക്കുന്ന ആൾ ഇരുട്ടിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് നീങ്ങി വന്നു. അപ്പോഴും അവിടെ ഇരുട്ടാണെന്നു തോന്നി, അല്ല അയാളുടെ നിറമാണ്. ഇരുട്ടിന്റെ നിറം. ചുവന്ന കണ്ണുകൾ. ചെറുതായി നര വന്ന മുടി. മുറുക്കാൻ ചവച്ച ചുവന്ന പല്ലുകൾ. അതികം തടിച്ചതല്ലാത്ത എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീരം. മുണ്ടും പണി പഴകിയ ഒരു ഷർട്ടുമാണ്‌ വേഷം. അതിന്റ അഴകു മണം അവിടെ വസിക്കുന്നുണ്ട്. അയാൾ ഒരു വഷളചിരിയോടെ ഗീതയെ നോക്കി.

"നാഗച്ചാമി"അവളുടെ അധരങ്ങൾ അറിയാതെ മന്ത്രിച്ചു. പലപ്പോഴും താൻ പുറത്ത് പോകുമ്പോൾ തന്നെ വൃത്തികെട്ട കണ്ണുകൊണ്ട് ചൂഴ്ന്ന് നോക്കുന്ന വന്...

"എന്നമ്മ... സൗഖ്യമാ... "അവൻ വല്ലാത്തൊരു ചിരിയോടെ ചോദിച്ചു.

"നിനക്കെന്താ ഇവിടെ കാര്യം പോ ഇവിടെന്ന്"... എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അയാളോട് പറഞ്ഞു.

"റൊമ്പ നാളാച്ചു ഉങ്കളെ നാന് തനിയെ പാക്ക വിതുമ്പറെ... ഉന്നുടെ ഈ പൂമേനി  നാനൊന്നു പാക്കട്ടുമ്മാ.. "അവന് അൽപ്പം മുന്നോട്ടു കേറിവന്നു.

ഗീത പേടിച്ചു പിറകിലേക്ക് വേച്ചു പോയി.

അയാൾ തന്റെ കൈകൾ അവൾക്കുനേരെ നീണ്ടു വന്നു..

പെട്ടന്നാണ് ഒരലർച്ചയോടെ നാഗചാമി മലർന്നടിച്ചു വീണത്‌. പേടിച്ചിരിക്കുന്ന ഗീതയുടെ അടുത്തേക്ക് ജെറി നടന്നു വന്നു.നിലത്തുവീണ നാഗച്ഛാമിക്ക് കുറച്ചു സമയത്തേക്കു ഒന്നും മനസിലായില്ല. ഒരു കൂട് തലക്കു വീണ പോലെ ഫീലിംഗ് ആയിരുന്നു. ഏതൊക്കെയോ ഭാകത്ത് കിളി പോയപോലെ.

"ഞാൻ നീ എവിടം വരെ പോകുമെന്ന് നോക്കുവായിരുന്നു. കള്ള കിളവാ... നിനക്കെന്റെ ചേച്ചിയെ വേണമല്ലേ "ജെറി അതും പറഞ്ഞ് നാഗച്ഛാമിയുടെ കോളറയിൽ പിടിച്ചു പൊക്കി. അരിശം മൂത്ത ആ തമിഴന് ജെറിക്ക് നേരെ കൈയ് വീശി. ജെറി അതുകണ്ട് അവന്റ കൈയ് പിടിച്ച് കാരണം നോക്കി ഒന്ന് കൊടുത്തു. ആ ഒറ്റ അടിക്കുതന്നെ അവന്റെ വായീന്നും മൂക്കിനും ചോര വരാൻ തുടങ്ങി. അവനെ പിടിച്ച് പുറത്തേക് ഒരേർ. ഒരു പൂ പറിച്ചെറിയുന്ന ലാഘവത്തോടെ.

"നിനക്ക് വേണ്ടത് ഇതൊന്നുമല്ല "എന്നും പറഞ്ഞു നാഗച്ഛാമിയുടെ അണ്ടർ വേൾഡിന് ഇട്ട് ശക്തയൊരു ചവിട്ടു കൊടുത്തു. അയാളുടെ കണ്ണുകൾ ബുൾസൈ പോലെ  പുറത്തേക്കു തുറിച്ചു വന്നു.അയാൾ വേതന കൊണ്ടാലറി.

"ചേച്ചി... അകത്തു പോയി ഇച്ചിരി മുളകുപൊടി എടുത്തു വാ....

എന്നാൽ ഗീത മറ്റൊരു ലോകത്തായിരുന്നു. ജെറി ശെരിക്കും അവളെ അന്ധാളിപ്പിച്ചിരിക്കുന്നു. അവൻ ഒരു പഞ്ച പാവമാണ് എന്നാ അവൾ കരുതിരുന്നത്...

"വേണ്ട ജെറി... അവനെ വിട്ടേക്ക് ".. അവൾ പേടിയോടെ പറഞ്ഞു.

"ഇല്ല ചേച്ചി.. എല്ലാവരെയും നോക്കുന്ന അവന്റെ വൃത്തികെട്ട കണ്ണ് എനി വേണ്ട.

ഗീത മറുത്തൊന്നും പറയാതെ അകത്തു പോയി മുളകു പൊടിയും ആയി വന്നു.

"ഒന്നും പണ്ണിടാതെ സാർ. നാണി ഊരെ കളമ്പി പോയിടാം സാർ". അയാൾ ജെറിയെ നോക്കി പേടിയോടെ പറഞ്ഞു.

"അതല്ലേലും നീ പോണം. നിന്നെ ഈ നാട്ടിലെന്നല്ല കേരളത്തിൽ കണ്ടു പോയേക്കരുത്".. ജെറി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..

എന്നാലും ഇതിനു നിനക്ക് ശിക്ഷ വേണം. അവൻ മുളകു പൊടി കുറച്ചെടുത്തു അയാളുടെ കണ്ണിൽ വിതറി..

"എനി ഏതെങ്കിലും സ്ത്രീകളുട മേലെ നിന്റെ കണ്ണുപോയാൽ ഇതായിരിക്കില്ല ശിക്ഷ. "ജെറി ദേഷ്യം കൊണ്ട് വിറച്ചു.

"അയ്യോ... അമ്മാ.. " തമിഴന് കണ്ണും പൊത്തി നിവിളച്ചു കൊണ്ടോടി..

ജെറി  അകത്തേക്ക് കടന്നു. പുറകെ ഗീയും അവളാകെ അമ്പരപ്പിൽ ആയിരുന്നു. ജെറിയുടെ മറ്റൊരു മുഖം. അതവളെ അതിശയിപ്പിച്ചു.

"ചേച്ചിക്ക് പോലീസിൽ ഒരു കംപൈന്റ്‌ കൊടുക്കത്തിയില്ലായിരുന്നോ "

"ഞാൻ കൊടുക്കാൻ ഇരിക്കുവായിരുന്നു. ഇന്ന് നീ ഇവിടില്ലായിരുന്നെങ്കിൽ... ഹോ.. എനിക്ക് ആലോചിക്കാൻകുടെ വയ്യ "..അവൾ അതും പറഞ്ഞു സോഫയിൽ ഇരുന്നു തേങ്ങി.

"അതിനിപ്പോ ഒന്നും പറ്റിയില്ലല്ലോ. ഞാൻ പറഞ്ഞില്ലേ ഞാനുണ്ടെന്ന്. പിന്നെന്നാ കരയാതെ"... ജെറി അവളെ ആശ്വസിപ്പിച്ചു..

അവൾ അറിയുകയായിരുന്നു ഒരു സഹോദരന്റെ സ്നേഹം...

മഴ മാറിയപ്പോൾ ജെറി കോട്ടേഴ്സിലേക്ക് മടങ്ങി.. സമയം ഒരുപാട് ആയതിനാൽ ഉറക്കം അവനെ തലോടി കൊണ്ടിരുന്നു. അവൻ ഉറക്കത്തെ പുൽകി. സുഖനിദ്രയിലേക്ക്‌ ആണ്ടു...നാളത്തെ പുലരി എന്താണോ അറിയാതെ?..


രാവിലെ തന്നെ മുറ്റത്തെ പുൽമെട്ടിലെ കസേരയിൽ ഇരുന്നു പത്രം വായിക്കുകയാണ് എബ്രഹാം സാർ. മുന്നിലത്തെ ടേബിളിൽ ഒരു കപ്പ് കാപ്പിയും ഉണ്ട്. 


പെട്ടന്നു തന്നെ രാവിലെത്തെ ജോക്കിങ് കഴിഞ്ഞു ഡെല്ല അങ്ങോട്ട് വന്നു. 


അവൾ ക്ഷീണിച്ചു എതിർവശത്തെ കസേരയിൽ വന്നിരുന്നു. 


"മീനാ.....ചായ.. !!"അവൾ വിളിച്ചു പറഞ്ഞു. 


"ഇപ്പൊ കൊണ്ടു വരാം മോളെ"... അകത്തു നിന്നു മീന മറുപടി നൽകി. 


"മോളെ... നീയെങ്ങാനും പുറത്ത് പോകുന്നുണ്ടോ"..എബ്രഹാം തന്റെ മകളോടായി ചോദിച്ചു. 


"കുറച്ചു കഴിയുമ്പോൾ പോണം പപ്പാ "...അവൾ മറുപടി പറഞ്ഞു. 


"എന്നാ നീ നമ്മുടെ കോർട്ടേഴ്‌സിൽ കയറി ജെറിയോട് ഒന്ന് ഇവിടെ വരെ വരാൻ പറ. കുറച്ചു ഫയൽ ഏൽപ്പികാനുണ്ട്. നാളെത്തെക്കുള്ളതാ... ഇന്ന് തന്നെ റെഡിയാക്കണം"...എബ്രഹാം 


"അതെന്തിനാ ഞാൻ പോണേ..ഒന്ന് ഫോൺ ചെയ്തു പറഞ്ഞ പോരെ ".അവൾ സംശയത്തോടെ ചോദിച്ചു. 


"രാവിലെ ഞാൻ കുറെ വിളിച്ചു നോക്കി മോളെ.. ലൈൻ പോണില്ല. ഇവിടടുത്തല്ലേ. ഒന്ന് പോയി പറ മോളെ "...


പിന്നെ അവൾ ഒന്നും പറഞ്ഞില്ല. എന്തൊക്കെയാണേലും പപ്പാ പറഞ്ഞാ അവൾ അത് തട്ടിക്കളാഴില്ല. അപ്പോയെക്കും മീന ചായയും ആയി വന്നു. അവൾ അത് മേടിച്ചു കുടിച് റൂമിലേക്ക് പോയി.. 


_________________________________________


(ജെറി )



പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.വളരെ വൈകിയാണ് ജെറി എണീറ്റത്.... 


രാവിലെ കുറച്ചു ഉപ്പു മാവും ഉണ്ടാക്കി കഴിച്ചു കഴിഞ്ഞ ജെറിക്ക്‌ വയലിൻ വായിക്കാൻ വല്ലാത്ത ആഗ്രഹം തോന്നി. വയലിൻ കൈയിലെടുത്തു അവൻ കസേരയിൽ ഇരുന്നു കണ്ണുകളടച്ചു ഒരു നിമിഷ നേരം മനസ്സിനെ ഏഗാഗ്രമാക്കി മനസ്സ് മുഴുവൻ സംഗീതമായി. അവൻ വയലിൻ മീട്ടാൻ തുടങ്ങി. അവൻ ഏറ്റവും ഇഷ്ട്ടം പെട്ട പാട്ടാണ് അവൻ വായിച്ചത്. 

       

    🎵 🎶Aaj ro len de ve jee bharkke

      Meri saanson se dega karke

      Tu gaya mujhko fanna karkke

      Ve jaaniya


     Mere za kham edil hara karkke

     Iss gum ki ab dava karkke

     Nazron ko bawfa karde

     Ve jaaniya


     Aadat hai teri 

     Ya tera nasha hai

     Kaise bataanun tujkho rehbara


    Ve aaj ro len de vee jee bharkke 

    Meri saanson se daga karkke

    Tu gaya mujhko fanaa karkke

   Ve jaaniya.🎶🎵"......



അവൻ എല്ലാം മറന്നു അതിൽ ലയിച്ചു ചേരുകയായിരുന്നു. 


ഡെല്ല കോളിങ്ങ് ബെല്ലിൽ വിരലമർത്താൻ തുടങ്ങിയപ്പോഴാണ്  സംഗീതം കേൾക്കുന്നത്. ആ സംഗീതം  തടസപ്പെടാൻ അവൾ ആഗ്രഹച്ചില്ല. അവൾ അറിയാതെ അവളുടെ മിയികൾ അടഞ്ഞു പോയി. തന്റെ ചുറ്റും മഞ്ഞു തുള്ളികൾ വന്നു നിറയുന്നതായി തോന്നി. അവളുടെ പരിസരം അവൾ മറന്നു. അവളുടെ കണ്ണുകളിൽ അവളുടെ ചെറുപ്പകാലത്തെ ഓർമ്മകൾ നിറഞ്ഞുനിന്നു. കുഞ്ഞു ഡെല്ലയെ മുന്നിലിരുത്തി അമ്മ മനോഹരമായി വയലിൻ വായിക്കുന്ന ചിത്രം. അവളുടെ കണ്ണുകൾ നിറഞ്ഞു... എപ്പോയോ നഷ്ട്ടം പെട്ട അമ്മ മനസ്സിൽ തെളിഞ്ഞു വരുന്നത് അവളറിഞ്ഞു. ആ കരങ്ങൾ അവളെ നെഞ്ചോടു ചേർക്കുന്നപോലെ അവൾക്കു തോന്നി. 


ഒരു നിമിഷം താൻ ഭാര മില്ലാത്ത വസ്തു പോലെ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുവാണെന്നു ഡെല്ലക്കു തോന്നി. അമ്മയുടെ കരം തന്റെ മുടികളിൽ തലോടുന്നപോലെ... 


അവളുടെ കണ്ണുകൾ  ഈറനണിഞ്ഞു. ജെറിയുടെ വയലിൻ വായന തീർന്നപ്പോഴും അവൾ അതിൽ തന്നെ ലയിച്ചു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവൾക്ക് സ്വബോധം വീണ്ടു കിട്ടിയത്. അവൾ കരങ്ങളാൽ കണ്ണുനീർ തുടച്ചു മാറ്റി. എന്നിട്ട് നോർമലായി  മുഖത്തൊരു പുഞ്ചിരിയും വിടർത്തി കോളിങ്ങ് ബെല്ലിൽ വിരലമർത്തി. 


വയലിൻ തിരിച്ചു ഭദ്രമായി എടുത്തു വെക്കുന്നതിനിടയിൽ ആണ് ജെറി കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടത്. പെട്ടന്ന് അവൻ കതകു തുറന്നു. ഒരു നിമിഷം അവൻ അന്ധാളിച്ചുപോയി. മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന മുഖവുമായി ഡെല്ല. ശെരിക്കും ഒരു ദേവത തന്നെ അവന്റെ മനസ്സ് മാന്തരിച്ചു. 


"എന്താ ജെറി ഇങ്ങനെ അന്ധം വിട്ടു നോക്കുന്നെ. എന്നോട് അകത്തു കയറാൻ പോലും പറയുന്നില്ലേ"..അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. 


അതവനെ ശെരിക്കും നെട്ടിച്ചു അവളുടെ സൗമ്യമായ സ്വാഭാവത്തോടു കൂടെയുള്ള സംസാരം. 


"അയ്യോ.. സോറി... മാഡം... !!!മാഡത്തിനെ കണ്ടപ്പോ... ഞാനോട്ടും പ്രതീക്ഷിച്ചിരുന്നില്ല. അകത്തേക്ക് വരൂ മാഡം"... അവൻ മുഖതത്തൊരു പുഞ്ചിരി വരുത്തി പറഞ്ഞു. 


അവൾ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി ചുറ്റു പാടും ഒന്ന് കണ്ണോടിച്ചു. ജെറി എല്ലാം വളരെ വൃത്തിയോടെയാണ് സൂക്ഷിക്കുന്നത് എന്നവൾക്ക് തോന്നി. എല്ലാം മനോഹരമായി അടുക്കി പെറുക്കി വെച്ചിരിക്കുന്നു. 


"അതെ ജെറി... ഞാൻ വന്നത് ജെറിയോട് വീടുവരെ വരാൻ പറയാനാണ്. പപ്പക്ക അർജന്റ് ആയി കുറച്ചു ഫയൽ ഏൽപ്പിക്കാനുണ്ട്. നാളെത്തേക്കു വേണ്ടതാണ് ".


അതിനെന്നതാ മാഡം.. ഞാനിപ്പോ തന്നെ വന്നേക്കാം. പിന്നെ ഇതെന്നെ ഒന്ന ഫോണിൽ വിളിച്ചു പറഞ്ഞാ മതിയായിരുന്നല്ലോ. മാഡം ഇവിടെവരെ വന്നു ബുന്ധിമുട്ടേണ്ടിരുന്നില്ല ".അവൻ വിനയത്തോടെ പറഞ്ഞു. 


"മോൻ ഫോണൊന്നെടുത്തു നോക്ക്.. പപ്പാ വിളിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. അതു കൊണ്ട എന്നെ പറഞ്ഞുവിട്ടേ "..


ജെറി അൽപ്പം അമ്പരപ്പോടെ മുറിയിലേക്ക് നടന്നു.ടേബിളിൽ വച്ചിരുന്ന മൊബൈൽ എടുത്തു നോക്കി. ചാർജ് തീർന്ന് ഓഫായിരിക്കുന്നു. ഇന്നലെ ക്ഷീണത്തിൽ വന്നതുകൊണ്ട് നോക്കാൻ പറ്റിയില്ല. അവനെന്തോ  വിഷമം തോന്നി. തന്റെ ഭാഗത്തു നിന്ന് പിഴവ് സംഭവിച്ചിരിക്കുന്നു. അവൻ മൊബൈലുമായി ഹാളിലേക്ക് വന്നു. 


"സോറി മാഡം.. മൊബൈൽ ചാർജ് തീർന്നിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല. മാഡത്തിനു ബുദ്ധിമുട്ടായല്ലേ "...അവൻ വിഷമ പൂർവം പറഞ്ഞു. 


"പിന്നെ... ഒത്തിരി "!!!!അവൾ ഒന്ന് ചിരിച്ചു. 


"ഇപ്പൊ എന്റെ മനസ്സ് ജെറിക്ക് മനസിലാവില്ല. എനിക്ക് ഒരു ബുദ്ധിമുട്ടില്ല എന്ന് മാത്രം മനസിലാക്കിയാമതി. തൽക്കാലം ജെറി പോയി ഒരുങ്ങിവാ"... 


ജെറിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല. എന്നാലും അവൻ ഒന്ന് പുഞ്ചിരിച്ചു. 


"മാഡത്തിനു തിരക്കുണ്ടേൽ പോയിക്കൊള്ളൂ. ഞാൻ ഇപ്പോൾ തന്നെ വന്നേക്കാം"..ജെറി പെട്ടെന്ന് പറഞ്ഞു. 


"മാഡത്തിനു തിരക്കുണ്ടേലും ഇപ്പൊ അങ്ങനെ പോണില്ല.. മോൻ പോയി ഡ്രസ്സ്‌ മാർ. ജെറിയെ കയ്യോടെ കൂട്ടികൊണ്ടുപോകാന എന്റെ തീരുമാനം"..അവൾ കളിയാലേ പറഞ്ഞു. 


ജെറിക്ക് ഒരു പിടിയും കിട്ടിയില്ല. ഇവരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും നല്ല മാറ്റം. ഒത്തിരി അടുത്തപോലെയാണ് സംസാരിക്കുന്നത്. എങ്കിലും അവളുടെ വാക്കുകൾക്ക്  അവൻ പുഞ്ചിരി മറുപടിയായി നൽകി. 


"മാഡം എന്തായാലും ഞാനുള്ളപ്പോൾ ആദ്യയായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്. ഞാൻ കുടിക്കാൻ എന്തെകിലും എടുക്കാം"..അവൻ അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞു കൊണ്ടു പറഞ്ഞു. 


"അയ്യോടാ ... എന്തൊരു ആദിത്യ മര്യാദ..!! മോൻ പോയി ഡ്രസ്സ്‌ മാർ. വല്യ കൈ പുണ്യം ഒന്നുമില്ലേലും ഞാൻ ചായ ഇടാം ".അവൾ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. 


ജെറി മറുതൊന്നും പറയാൻ നിന്നില്ല. അവൻ അമ്പരപ്പിലായിരുന്നു. അവളുടെ പെരുമാറ്റം ശെരിക്കും അവനെ അത്ഭുതപ്പെടുത്തി... എന്തായാലും ഡ്രസ്സ്‌ മാറിയേക്കാംഎന്ന് ചിന്തിച്ചു കൊണ്ട് അവൻ റൂമിലേക്ക് നടന്നു. പെട്ടന്ന് തന്നെ ഡ്രസ്സ്‌ മാറി ഹാളിൽ വന്നു. അപ്പോഴേക്കും ഡെല്ല ചായ ഉണ്ടാക്കി ഹാളിലേക്ക് വന്നിരുന്നു. 


"കുടിച്ചു നോക്കി കൊള്ളാമോന്ന് "..അവൾ ചായ കപ്പ് അവന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു. 


അവൻ പുഞ്ചിരിയോടെ അതു വാങ്ങി ഒരു കവിൾ കുടിച്ചു. അവൻ അത് ആസ്വദിച്ചു കുടിച്ചിറക്കി.. 


"മം കൊള്ളാം. എന്റെ മറിയാമ്മേടെ കയ്യിന്ന് മാത്രമേ ഇത്രേം ടെസ്റ്റോടെ ഒരു ചായ കിട്ടീട്ടുള്ളു. ആരാ പറന്നെ മാഡത്തിനു കൈപുണ്യം ഇല്ലയെന്നു".അവൻ വീണ്ടു ആസ്വദിച്ചു കുടിച്ചു കൊണ്ട് പറഞ്ഞു. 


"അത്രക്കൊന്നുല്ലേലും താങ്ക്സ് ഫോർ യുവർ കോംപ്ലിമെന്റ് "...


അവൻ അതിനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. 

അവന്റെ മനസ്സിൽ വല്ലാത്ത ഒരാനന്തം അനുഭവപ്പെട്ടു. ഒരായിരം പൂർണ ചന്ദ്രമ്മർ ഉദിക്കുന്ന പോലെ അവളുടെ പുഞ്ചിരി അവനനുഭവപ്പെട്ടത്... എന്തൊരു മനോഹാരിത.. അവൻ ചിന്തിച്ചു. 


പെട്ടന്ന് തന്നെ ചായ കുടിച്ചു അവൻ ഇറങ്ങി. ജെറി റൂം പുട്ടി ബൈക്കി നടുത്തേക്ക് നടന്നു. 


"അല്ല... ജെറി ഇതെവിടെ പോകുവാ...കാർ ഇവിടല്ലേ... അവൾ സംശയ ഭാവത്തിൽ ചോദിച്ചു. 


"അല്ല മാഡം.. ഞാൻ ബൈക്കിനു വരാം.. തിരിച്ചു വരേണ്ടതല്ലേ".... 


"തിരിച്ചു ജെറിയെ  ഈ മുട്ടത്തെത്തിച്ചാ പോരെ. അതോ ഇനി എന്തെ കൂടെ വന്ന ഞാൻ പിടിച്ചു വിഴുങ്ങുവോന്നു പേടിയുണ്ടോ "..അവൾ അൽപ്പം ദേഷ്യത്തോടെ ആണ് പറഞ്ഞത്. 


അവനു മറുത്തൊന്നും അവളുടെ മുഖം കണ്ടപ്പോൾ പറയാൻ തോന്നിയില്ല. നേരെ പോയി കാറിൽ കയറി. അവൾ അതുകണ്ട് ചിരിച്ചു കൊണ്ട് വണ്ടി എടുത്തു.. 


വണ്ടി ഓടി ക്കുന്നത്തിനിടയിൽ അവൾ ജെറിയെ ഒന്ന് നോക്കി. ജെറി ശെരിക്കും സുന്ദരരൻനാണെന്നു അവൾക്കു തോന്നി. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരരൻ. അത് എന്തു കൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന് അവൾക്ക് മനസ്സിൽ ആയില്ല. 


"ജെറിക്ക എന്നോട് ദേഷ്യം ഉണ്ടോ "...അവൾ പെട്ടന്ന് ചോദിച്ചു. 


"ദേഷ്യമോ.. മാഡത്തിനോടോ.. എന്തിനു.. "അവൻ ആശ്ചര്യത്തോടെ ചോദിച്ചു. 


"അല്ല  ജെറിയെ ആദ്യം കണ്ടപ്പോ മുതൽ ജെറിയോടുള്ള എന്തെ പെരുമാറ്റം ശരിയല്ലായിരുന്നു. അന്ന് ആദ്യായിട്ടു.ജെറി വീട്ടിൽ വന്നപ്പോൾ തന്നെ "..അവൾ പറഞ്ഞു നിർത്തി. 


"ഏയ്... അങ്ങനൊന്നുല്ല മാഡം. എന്തൊക്കെ പറഞ്ഞആലും മാഡത്തിനെ അന്ന് കണ്ടപ്പോൾ ഞാൻ അൽപ്പനിമിഷം വിചാരിച്ചതല്ലെങ്കിൽ കൂടി, നോക്കി നിന്നുപോയി. അത് എന്റെ തെറ്റ് തന്നെയാ... എന്ന് കരുതി ഞാൻ മാഡത്തിനെ പറ്റി തെറ്റായൊന്നും ചിന്തിച്ചിട്ടില്ല. ആ സമയത്തു മാഡം അങ്ങനെ പറഞ്ഞത് മാഡത്തിന്റെ മനസ്സിൽ വിശുദ്ധി ഉള്ളതുകൊണ്ടാണ്. ശെരിക്കും മാഡത്തിനോട് എനിക്ക് അപ്പൊ ബഹുമാനമാ തോന്നിയത് "..അവൻ പറഞ്ഞു നിർത്തി. 


അവന്റെ വാക്കുകൾ ശെരിക്കും അവളെ അത്ഭുതപ്പെടുത്തി. ശെരിക്കും ജെറി എന്തോ പ്രത്യേകത ഉള്ളവനാണെന്നു അവൾക്ക് തോന്നി. അവന്റെ സംസാരവും അതിലെ വിനയവും ഒരാളോടും തോന്നാത്താ ഒരു ബഹുമാനം അവളിൽ ഉണർത്തി. 


"അല്ല മാഡം.... !!!"

ജെറിയുടെ അധരങ്ങളിൽ നിന്നും അങ്ങനെ വന്ന പ്പോഴേക്കും ഡെല്ലയുടെ ശബ്ദമുണർന്നു. 


"ഒന്ന് നിർത്തുവോ ജെറി. മാഡം.... മാഡം... മാഡം.... കുറെ നേരമായി കേട്ട് കേട്ട് സഹിക്കുന്നു. ഇനി അങ്ങനെ വിളിച്ചാൽ ഞാൻ വണ്ടി എവിടേലും കൊണ്ടടിപ്പിക്കും.... സത്യം.... "


ജെറി ആകെ ഞെട്ടിപോയിരുന്നു. പെട്ടന്ന് അവളുടെ ശബ്ദം മാറിയപ്പോ അവനു എന്തു പറയണം എന്നറിയില്ലായിരുന്നു. 


"അല്ല മാ.... 

അത്രേം പറഞ്ഞപ്പോയെക്കും അവൾ ദേഷ്യത്തോടെ അവനെ നോക്കി മാഡം എന്നാ വാക്ക് അവന് തൊണ്ടയിൽ തന്നെ വിഴുങ്ങി.


"ഓഫീസിൽ എല്ലാവരും മാഡം എന്നല്ലേ വിളിക്കുന്നത്... ഞാനും അവിടുത്തെ ഒരു സ്റ്റാഫ്‌ മാത്രമല്ലെ... "അവന് എങ്ങനോ പറഞ്ഞു. 


"എനിക്ക് എല്ലാവരെയും പോലെയല്ല ഇപ്പോ ജെറി... എന്റെ ഏറ്റവും അടുത്ത,  എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ആ ജെറി എന്നെ പേര് വിളിച്ചാ മതി ".അവൾ പെട്ടന്ന് പറഞ്ഞു. 


"ശരി ഡെല്ല.. "അവൻ അതു പറഞ്ഞപ്പോയേക്കും അവൾ ചിരിച്ചുപോയി. അവനും പിന്നെ കുറച്ചു സമയം ഒന്നും സംസാരിച്ചില്ല. അവൾ ഇടക്ക് ജെറിയെ നോക്കും. ചിരിക്കും. അവൻ തിരിച്ചും... 


"എന്നെ വയലിൻ വായിക്കാൻ പഠിപ്പിക്കുവോ ജെറി... "അവൾ പെട്ടന്ന് ചോദിച്ചു.. 


അവൻ ഒന്ന് ഞെട്ടി. അതെ താൻ വയലിൻ വായിച്ചത് ഇവൾ കേട്ടിരിക്കുന്നു. അതാണോ ഈ മാറ്റത്തിന് കാരണം. സംഗീതത്തിൻ ഒരാളുടെ സ്വാഭാവത്തിൽ തന്നെ മാറ്റം വരുത്തതാൻ കഴിയുമോ... അവൻ പലതും ചിന്തിച്ചു. 


"ജെറി ഇപ്പൊ എന്താ ചിന്തിക്കുന്നെന്ന് എനിക്കറിയാം. ഞാൻ വന്നപ്പോ ജെറി വയലിൻ വായിക്കുന്നത് കേട്ടിരുന്നു. ജെറിക്കറിയോ... എന്റെ അമ്മയെക്കുറിച്ചുള്ള അതികം ഓർമ്മകളൊന്നും എനിക്കില്ല. എനിക്ക് 10 വയസ്സുള്ളപ്പോൾ മരിച്ചതണെന്റെമ്മ. സമയം കിട്ടുമ്പോഴൊക്കെ എന്നെ മുന്നിലിരുത്തി അമ്മ എപ്പോഴും വയലിൻ വായിക്കുമായിരുന്നു. അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ് ആകെ ഉള്ളത് എനിക്കാ സംഗീതമാണ്. ഇന്ന് ജെറി വയലിൻ വായിച്ചുകേട്ടപ്പോ ശെരിക്കും ഞാൻ അമ്മയെ കണ്ടു. അമ്മയെന്ന തൊടുന്ന പോലെ തോന്നി "..


അവൾ സ്വാരം ഇടാറുന്നത് അവൻ അറിഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിയുന്നുണ്ടോ... അതെ.. അവൾ കണ്ണുകൾ തുടക്കുന്നു. ജെറിയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. അവളെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നവനറിയില്ലായിരുന്നു. 


"ഏയ്... ഡെല്ല.. എന്തിനാ വിഷമിക്കുന്നെ. അമ്മയെ കുറിച്ചുള്ള ആ ഓർമയില്ലേ ഡെല്ലക്ക് മനസ്സിൽ തലോലിക്കാൻ. പിന്നെ മറ്റെന്തിനെക്കാളും സ്നേഹിക്കാനറിയുന്ന പപ്പയും"...അവൻ ഒന്ന് നിർത്തി.എന്നിട്ട് വീണ്ടും തുടർന്നു. 


"എനിക്കെന്റെ അച്ഛനും അമ്മയും ആരാണെന്നു പോലും അറിയില്ല. സ്വർഗത്തിലെ അമ്മമാരെല്ലാം ഒത്തിരി എന്നെ സ്നേഹിക്കുന്നുണ്ട്. എന്നാലും നൊന്തു പെറ്റ അമ്മയുടെ സ്നേഹത്തിനു പകരമാവിലല്ലോ ഒന്നും"...ഒന്ന് നെടുവീർപ്പിട്ടു. അവന്റെ കണ്ണുകളിലും ജലകണിക പൊടിയുന്നത്. അവൻ അറിഞ്ഞു. 


അവൾക്കും അതുകണ്ടപ്പോ മനസ്സിൽ വിഷമം തോന്നി "സോറി... ജെറി  ഞാൻ ജെറിയെ കു‌ടെ വിഷമിപ്പിച്ചു. 

"ഏയ് അങ്ങനെ ഒന്നുല്ല "..അവൻ പുഞ്ചിരിയോടെ പറഞ്ഞു. 


"ഞാൻ ഡെല്ലയെ വയലിൻ വായിക്കാൻ പഠിപ്പിൽക്കാം"...അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ പതിഞ്ഞപ്പോ അവൾ അവനെ നോക്കി. ആ കണ്ണുകളിലേക്ക് അവളുടെ കണ്ണുകൾ കോർത്തു. ഒരു വല്ലാത്ത മനോഹാരിത ആ കണ്ണുകൾക്കുള്ളതായി അവൾക്കു തോന്നി. തന്റെ ഹൃദയത്തിന്റെ ആയങ്ങളിലേക്ക് വരെ അതിറങ്ങി ചെല്ലുന്നതുപോലെ... അവളുടെ ശരീരത്തിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. പെട്ടെന്നു കണ്ണുകൾ പിൻവലിച്ചു. രണ്ടു പേർക്കും പരസരം നോക്കാൻ കഴിയാതെയായി... 



°••°°°``°°•°°°°°°°•°°°°°°°°°``°••°°°``°••°°•••®°•••©•


അപ്പോയെക്കും അവർ വീട്ടിൽ എത്തിയിരുന്നു. മുറ്റത്തു ചെടികൾ നനച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്റെ മകളുടെ കാർ വരുന്നത് എബ്രഹാം കണ്ടത്. അതിൽ ജെറിയെ കണ്ടപ്പോൾ ശെരിക്കും അയാൾ അതിശയിച്ചു. കാരണം ഡെല്ലയെ അദ്ദേഹത്തിന് നന്നായി അറിയാം. അവൾ എല്ലാവരോടും അകലം പാലിച്ചിരുന്നു. ആരുമായും ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയിരുന്നില്ല. അവൾ ആരോടും ഇങ്ങനെ അടുത്തിട്ടില്ലായിരുന്നു. താനൊഴിചാൽ ബാക്കി എല്ലാവരോടും തന്നെ ഒരു തരം വെറുപ്പ് ആയിരുന്നു. 


"ഇതാ... പപ്പ പറഞ്ഞ ആളെ കയ്യോടെ കൂട്ടികൊണ്ടു വന്നിട്ടുണ്ട്. "അവൾ വണ്ടിയിൽ നിന്നിറങ്ങിയ ജെറിയെ നോക്കി കൊണ്ടു എബ്രഹാമിനോടായി പറഞ്ഞു. 


ജെറി സാറിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. 


"എന്താ ജെറി മൊബൈൽ ഓഫ് ചെയ്തിട്ടാണോ കിടത്തമൊക്കെ. ഒരാവശ്യത്തിനു വിളിക്കണം എന്ന്വെച്ചാൽ എന്ത് ചെയ്യും ".അയാൾ അൽപ്പം ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്. 


"ഇനി പപ്പ അതിന്റെ പേരിൽ തുങ്ങണ്ട... ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്".അവൾ ജെറിയെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ടു പറഞ്ഞു. 


തന്റെ മകൾക്കെന്തു പറ്റി... അവൾ ഒരാളെ ഇങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ഇതാദ്യമാണ്. അവളുടെ, പെരുമാറ്റം എല്ലാം മാറിയിരിക്കുന്ന പോലെ.. ഒരു തെളിമ വന്ന പോലെ അയാൾക്ക് തോന്നി. 


"ഞാൻ ചുമ്മാ പറഞ്ഞതാ.... ജെറി വാ... ഇരിക്കും".. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 


"ഇന്നലെ ഫോണിന്റെ ചാർജ് തീർന്നിരുന്നു. ഞാൻ ശ്രദ്ധിച്ചതുമില്ല... സോറി സാർ !!.."അവൻ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു. 


"അത് സാരമില്ല"...അയാൾ അതും പറഞ്ഞു ഡെല്ലയുടെ നേരെ തിരിഞ്ഞു. 


"മോളെ... മീനയോട് രണ്ടു ചായ എടുക്കാൻ പറ "


"അയ്യോ... വേണ്ട സാർ. ഞാൻ കുടിയറങ്ങിയേയുള്ളൂ.. "അവൻ അത് സ്നേഹപുർവ്വം നിരസിച്ചു. 


"രണ്ടു  ചായ കുടിച്ചാൽ നിനക്കെന്ന വല്ല സുക്കേടും വരുമോ..? "അയാൾ അതും പറഞ്ഞു അവൻ അഭിമുമായിരുന്നു. ഡെല്ല പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. പോകുമ്പോൾ അവൾ ജെറിയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. 


"അവൾക്കു ഇതെന്ന പറ്റി... ഇത്ര സന്ദോഷത്തോടെ എന്തെ മോളെ ഞാൻ എന്റെ ആനികുട്ടി പോയെ പിന്നെ കണ്ടിട്ടില്ല...നീയെന്നാ മരുന്നാ അവൾക്കു കൊടുത്തത്.. നിന്നോട് ഒന്ന് പോയി പറയാൻ പറഞ്ഞപ്പോൾ തന്നെ മടി കാണിച്ചവളാ... ഇപ്പൊ നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നിരിക്കുന്നത്. "അയാൾ ആശ്ചര്യത്തോടെ അവനെ നോക്കി. 


"എനിക്കറിയില്ല സാർ. മാഡം വന്നപ്പോൾ ഞാൻ വയലിൻ വായിക്കുന്നത് കേട്ടിരുന്നു. കു‌ടാതെ അമ്മയെ കുറിച്ചും പറഞ്ഞു... "എബ്രഹാം സാറിന്റെ മുന്നിൽ ഡെല്ലയെ പേരു വിളിക്കണ്ട എന്നവൻ തോന്നി. അതുകൊണ്ട് അവൻ മാഡം എന്നുതന്നെ വിളിച്ചത്. 


"ആ അപ്പൊ അതാണ് കാരണം... എന്റെ ആനി കുട്ടി നന്നായി വയലിൻ വായിക്കുമായിരുന്നു. മോളെ 10 വയസ്സുവരെ അവൾക്കു ആയുസ്ണ്ടായിരുന്നുള്ളു എന്ക്കിലും അതു വരെ അവർക്ക് പരസ്‌പരം ജീവനായിരുന്നു. ആനി അവളെ പൊന്നുപോലെയാ നോക്കിയേ. ആനി പോയേപ്പിന്നെ എന്റെ മോള് ആകെ മാറി.ആരോടും വല്യ മിണ്ടാട്ടമില്ലാതെ. എല്ലാത്തിനോടും ഒരു തരം ദേഷ്യവും... കോളേജിൽ പഠിക്കുമ്പോ പോലും അധികം ആരോടും കൂട്ടില്ലായിരുന്നു... എപ്പോഴും ഒറ്റയക്കിരിക്കും. അതെക്കെ മാറാൻ വേണ്ടിയാ ബിസിനെസ്സ് കാര്യങ്ങൾ അവളെ കൂടി ഏല്പിച്ചെ... ഇപ്പോഴും ഇടക്കു റൂമിൽ ഒറ്റക്കിരുന്നു. ആനിന്റെ വയലിനും കെട്ടിപിടിചിരിക്കും... ഇന്നെന്താ... അവളുടെ സന്തോഷം കാണുമ്പോ, എനിക്കും മനസ്സിനൊരു കുളിർമ്മ തോന്നുന്നുണ്ട്..."അയാൾ അത് പറഞ്ഞു കണ്ണുകൾ തുടച്ചു. 


ജെറി തിരിച്ചൊന്നും പറഞ്ഞില്ല. എല്ലാം കേട്ടുകൊണ്ട് മാത്രം ഇരുന്നു. അപ്പോഴേക്കും മീന ചായയുമായി വന്നിരുന്നു. അവൾ ചായ കുടിച്ചു. 


"ആ ജെറി... ഞാൻ വരാൻ പറഞ്ഞത് നാളത്തേക്കു വേണ്ട കുറച്ചു ഫയൽ ഏൽപ്പിക്കാനാണ്. ജെറി അതൊന്നു ക്ലിയർ ചെയ്തു നാളെ തന്നെ അയക്കണം... ഞാനത് എടുത്തു വരാം.. "എബ്രഹാം അതും പറഞ്ഞു അകത്തേക്ക് പോയി. പെട്ടന്നു തന്നെ അയാൾ കൊണ്ടു വന്നു ജെറിയെ ഏൽപ്പിച്ചു. 


"അല്ല... ജെറി. ബൈക്കുകൊണ്ട് വന്നില്ലല്ലോ.... രവി ആണെകിൽ പുറത്തു പോയിരിക്കുവാണല്ലോ... ഞാൻ മോളോട് പറയാം ഒന്ന് കൊണ്ടു പോയാക്കാൻ... "ഇതും പറഞ്ഞു എബ്രഹാം അകത്തേക്ക് പോവാനായി എണീറ്റു. 


"അയ്യോ, വേണ്ട സാർ.. മാഡം പറഞ്ഞിരുന്നു തിരുച്ചു കൊണ്ടുവരാമെന്നു. എന്നാലും വേണ്ട മാഡത്തിനെ ബുദ്ധിമുട്ടാകണ്ട. ഇവിടടുത്തല്ലേ... റോഡിൽ ഇറങ്ങിയാൽ ഓട്ടോ കിട്ടും. ഞാൻ അതിൽ പോയിക്കൊള്ളാം... അവൻ അതും പറഞ്ഞ്  അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി. 


കുറച്ചു കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ മുളിപ്പാട്ടും പാടി ഡെല്ല സ്റ്റയാർ ഇറങ്ങി വന്നത്. അവിടെ ജെറിയെ കാണാത്തതുകൊണ്ട് അവൾ ചുറ്റുപാടും വീക്ഷിച്ചു. അവളുടെ മുഖത്തെ സന്ദോഷ ഭാവം എവിടെയോ ഓടി മറഞ്ഞു...തെളിഞ്ഞ ആകാശം കാർമേഖങ്ങളാൽ മൂടപ്പെട്ടത്തു പോലെ അവളുടെ മുഖം ഇരുണ്ടു കൂടി. അവളിൽ വന്ന മാറ്റത്തെ എബ്രഹാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 


"എന്നാ മോളേ.. എന്നാ പറ്റി നിനക്ക് "അയാൾ ആവലാതിയോടെ  ചോദിച്ചു. 


"ജെറി എവിടെ ".അവളുടെ സ്വരം ഇടറിയിരുന്നു. 


"ജെറി പോയല്ലോ.. മോളെ. "


"പോയോ... ഞാൻ തിരിച്ചുകൊണ്ടു. വിടാമെന്നു പറഞ്ഞതാണല്ലോ.. "അത് പറയുമ്പോൾ അവളുടെ കണ്ണുനീർ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടു. 


"എന്താ മോളെ... അവൻ മോളെ ബുദ്ധിമുട്ടിക്കണ്ട എന്ന് പറഞ്ഞു ഓട്ടോ വിളിച്ചു പോയേക്കുവായിരുന്നു. "അവളെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.


പക്ഷെ അവൾ അതുകേട്ടില്ല..... ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ചു തുറന്നു വണ്ടിയെടുത്തു പോയി. ഇതെല്ലാം കണ്ടു ഒന്നു മനസിലാകാതെ എബ്രഹാം നിന്നു.... 


കോട്ടേഴ്സിൽ വന്നിറങ്ങി ഡോർ തുറക്കാൻ തുടങ്ങിയപ്പോഴാണ്  അതിവേഗത്തിൽ ഒരു കാർ അവനു മുന്നിൽ വന്നു നിന്നത്. ഡെല്ല ആണെന്ന് മനസിലായെന്ക്കിലും അതിന്റെ വേഗതയും വന്നിറങ്ങിയ രീതിയും അവനെ അമ്പാരിപ്പിച്ചു. അവൾ ഡോർ വലിച്ചു തുറന്നു വെളിയിൽ ഇറങ്ങി....


അവളുടെ മുഖം ദേഷ്യത്തലും  സങ്കടത്താലും ചുവന്നിരുന്നു. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പിയിരുന്നു..... 


"എന്താ ജെറീ.... !!ഞാൻ കൊണ്ടു വിടാമെന്ന് പറഞ്ഞത് അല്ലേ. പിന്നെ എന്നോട് മിണ്ടുകപോലും ചെയ്യാതെ തിരിച്ചുവന്നേ... "അവളുട വാക്കുകളിൽ സങ്കടവും ദേഷ്യവും അലതല്ലി നിന്നിരുന്നു. 


ജെറിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. അവളുടെ ഭാവ മാറ്റം അവന്റെ ഉള്ളിൽ ഒരു ചോദ്യ ചിഹ്നമായി കിടന്നു. താൻ ഇവളെ ബുദ്ധിമുട്ടി കണ്ട എന്നു കരുതിയാണ് അവിടെന്ന് ഒരു ഓട്ടോ വിളിച്ചു പോന്നത്. പക്ഷെ ഇപ്പൊ... അവൻ അവളെ തന്നെ നോക്കി നിന്നു. 


"അതെ.... എനിക്കറിയാം.. എന്ന്നെ ആർക്കും ഇഷ്ട്ടമല്ല. എല്ലാവരുടെയും മുന്നിൽ ഞാൻ അഹങ്കാരിയും  ദേഷ്യക്കാരിയും,കരുണായില്ലാത്തവളും ഒക്കെ അല്ലെ. ജെറിക്കും ഞാനങ്ങനെയാണെന്നു മനസിലായി. അല്ലേൽ എന്റെ കൂടെ വരാൻ ജെറിക്ക് ബുദ്ധിമുട്ട് തോന്നില്ലായിയുന്നു.... വേണ്ട... ആരുടേയും സ്‌നേഹവും സൗഹൃദവും ഇനി എനിക്ക് വേണ്ട... "


അവൾ അത്രെയും പറഞ്ഞ് ദേഷ്യത്തോടെ ഡോർ വണ്ടിയും എടുത്ത് പോയി. ജെറി അവിടെ മിണ്ടാൻ കഴിയാതെ സ്തംഭിച്ചു നിന്നു... അവനൊന്നും മനസിലായില്ല. പക്ഷെ അവളുടെ ദേഷ്യം അവന്റെ മനസ്സിൽ എവിടെയോ ഒരു നീറ്റലുണ്ടാക്കിയത് അവൻ അറിഞ്ഞു... 


••°°••°°°°°°°•®°````^`__°``^^`°°```^^^``^°°°```


(ഇതേ സമയം പുതിയേടത്ത് ഹൗസിൽ)


വീട്ടിലെത്തി ആരോടും ഒന്നും മിണ്ടാതെ റൂമിൽ കയറി കതക് ശക്തിയിൽ വലിച്ചടച്ചു ഡെല്ല. അവളുടെ എല്ലാമായ അമ്മയുടെ വയലിൻ നെഞ്ചോടു ചേർത്ത വിതുമ്പി കൊണ്ടിരുന്നു. അവളുടെ മിഴിനീർ കണങ്ങൾ ആ വയലിൻ ഏറ്റു വാങ്ങി... 


തനിക്കെന്താണ് സംഭവിച്ചത് അവൾ സ്വയം ചിന്തിച്ചു... ജെറി പോയപ്പോൾ താനിത്രേം ബഹളമുണ്ടാക്കണമായിരുന്നോ. അല്ലേലും ജെറിയുടെ ഭഗത്തു എന്താണ് തെറ്റ്. തന്നെ ബുദ്ധിമുട്ടാക്കണ്ട എന്ന് കരുതിയായിരിക്കും ഓട്ടോ വിളിച്ചു പോയത്. പക്ഷെ തന്നോട് ഒന്ന് പറയാമായിരുന്നില്ലേ.. ഞാൻ പറഞ്ഞത് കൂടിപ്പോയി.. ജെറിക്ക് തന്നോട് ദേഷ്യം ആയിരിക്കും... 


അവളുടെ ചിന്തകൾ പലവഴിക്കു തിരിഞ്ഞു. 


"അല്ലേലും ജെറി തനിക്കാരാ ഇത്ര വിഷമിക്കാൻ. തന്റെ ഒരു സ്റ്റാഫ്... അവൾ മനസ്സു മുഴുവനും തിരഞ്ഞുനോക്കി... ജെറിയുടെ സുന്ദരമായ ചിരിക്കുന്ന മുഖം മാത്രം... പക്ഷെ എത്ര ആലോചിട്ടും അവൻ തനിക്കാര എന്ന് മാത്രം അവൾക്ക മനസിലായില്ല..... 


ദിവസങ്ങൾ കൊഴിഞ്ഞു... ഇതിനിടെ രണ്ടു മൂന്നു പ്രാവിശ്യം ഡെല്ല ഓഫീസിൽ പോയെന്ക്കിലും ജെറിയെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല. അവൾ ആരോടും ദേഷ്യപ്പെടുകയോ സംസാരിക്കപോലും ചെയ്തില്ല. എപ്പോഴും സങ്കടം നിയലിച്ചിരുന്നാ മുഖഭാവമായിരുന്നു അവൾക്ക്. 


ജെറിയുടെ മനസ്സിലും സങ്കടം തളം കെട്ടി നിന്നു. താൻ കാരണം ഒരാൾ സങ്കടപ്പെടുന്നത് അവൻ സഹിക്കാൻ കഴിയുമായിരുന്നില്ല. ഡെല്ലയെ കണ്ടു ഒന്ന് സംസാരിക്കണമെന്നുണ്ടെനക്കിലും അവന്റെ മനസ്സിൽ എന്തോ ഒരാശങ്ക പോലെ. 


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. പതിവുപോലെ എല്ലാരും ജോലിത്തിരക്കിലായിരുന്നു. ഡെല്ല വന്നു മനുവിന്റെ  കയ്യിൽ നിന്നും ഫയൽസ് എല്ലാം മേടിച്ചു തന്റെ ഓഫീസ് ക്യാബിനിൽ  കയറി. ജെറി എന്തായാലും ഇന്നവളോട് സംസാരിക്കണം എന്നുറച്ചുതന്നെയാണ് വന്നത്. ഇച്ചിരി വഴക്ക് കേട്ടാലും സാരമില്ല. താനിവിടെ ഉള്ളത് അവൾക്ക് സങ്കടമാണെങ്കിൽ ഇവിടുന്നു പോവാനും താൻ ഒരുക്കമാണ്. 


അവൻ മനുവിന്റെ ക്യാബിനിലേക്ക് കയറിചെന്നു. 


"മനുവേട്ടാ... ഡെല്ല ദേഷ്യത്തിലാണോ... "


"കുറച്ചു ദിവസങ്ങളായി ഞാനും ശ്രദ്ധിക്കുന്നു.. എന്തോ പന്തികേടുപോലെ. ദേഷ്യപ്പെടുന്നു പോലുമില്ല.. അവളുടെ സ്വാഭാവമനുസരിച് ആരെങ്കിലുമായി നല്ല ഉടക്കുണ്ടായിക്കാണും... അല്ലേൽ ആരേലും പിടിച്ചു പൊട്ടിച്ചിട്ടുണ്ടാകും... "അയാൾ കിളി പോയ പോലെ മറുപടി പറഞ്ഞു. 


"എന്തായാലും ഞാനൊന്ന പോയി കാണട്ടെ ".ജെറി അതും പറഞ്ഞു തിരിഞ്ഞു നടന്നു. 


"വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടണോ മോനെ "..അയാൾ ഒരു ഒരു താക്കീതു പോലെ പറഞ്ഞു. 


അവൻ അതിനൊരു പുഞ്ചിരി മാത്രം മറുപടി കൊടുത്തു. 


"മേയ് ഐ കം ഇൻ "


ഡെല്ല തല ഉയർത്തി നോക്കി. വാതിൽക്കൽ ജെറി. അവൾ ഒന്നും പറഞ്ഞില്ല. സങ്കമാണോ സന്തോഷമാണോ മനസ്സിലെന്നു അവൾക്കറിയാൻ കഴിഞ്ഞില്ല. ജെറി മറുപടിക്ക് കാത്തു നിൽക്കാതെ അകത്തു കയറി. 


"ക്ഷമിക്കണം ഡെല്ല... ഡെല്ലക്കു എന്നോട് ദേഷ്യമണെന്നു അറിയാം. പക്ഷെ ഡെല്ലയെ ഒരിക്കലും സങ്കടപ്പെട്ടു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അന്ന് ഡെല്ലയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി മാത്ര ഞാൻ ഓട്ടോ വിളിച്ചുപോയത്... അതിന്റെ പേരിൽ ഡെല്ല എനി വിഷമിച്ചിരിക്കരുത്.. ഇനി ഞാനുള്ളതാണ് സങ്കടമെന്ക്കിൽ ഞാൻ ഇവിടുന്ന് പോയികൊള്ളാം ".ജെറി പറഞ്ഞു നിർത്തി. 


അവൾക്ക് തിരിച്ചൊന്നും പറയാൻ തോന്നില്ല. ജെറി തന്റെ മുന്നിൽ ക്ഷമ ചോദിക്കുന്നു. ജെറി ഇവിടെ ഉള്ളത് തനിക്ക് സങ്കടമാണേൽ ഇവിടെന്നു പോയികൊള്ളാന്നു പറയുന്നു. അവളുടെ മുഖം ആർദ്രമാകുന്നത് അവൾ അറിഞ്ഞു.. ജെറി അവൾ മറുപടി ഒന്നു പറയാത്തത് കൊണ്ട് തിരിഞ്ഞു നടന്നു. തന്റെ ക്യാബിനിലെ ചെയറിൽ വന്നിരിക്കുമ്പോൾ അവൻ പലതീരുമാനങ്ങളും എടുത്തിരുന്നു... 


പെട്ടന്ന് അവന്റെ ക്യാബിന്റെ ഡോർ തുറന്നു ഡെല്ല ആകാത്തേക്കു വന്നു. അവൾ അവനാഭിമുഖവുമായുള്ള ചെയറിൽ വന്നിരുന്നു. അവൻ അവളുടെ മുഖത്തേക്ക് ദൃഷ്ടികൾ പായിച്ചു. കണ്ണിൽ ജലകണങ്ങൾ തുളുമ്പി നിൽക്കുന്നു. മുഖത്ത് സങ്കടത്തിന്റെ കാർമേഘം മൂടിയിരിക്കുന്നു. അവൾ ജെറിയുടെ കണ്ണുകളിൽ  തന്നെ നോക്കിയിരുന്നു. 


"എന്നോട് ക്ഷമിക്കൂ ജെറി.. ഞാനല്ലേ ജെറിയെ വിഷമിച്ചേ.. ഞാനല്ലേ ജെറിയോട് ദേഷ്യപ്പെട്ടേ...എന്നോട് ദേഷ്യം മായിരിക്കും എന്നാ വിചാരിച്ചേ".അവൾ അതും പറഞ്ഞു മുഖം പൊത്തി കരഞ്ഞു. 


ജെറിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. തന്റെ M.D, ഈ സ്ഥാപനത്തിന്റെ ഉടമ തന്റെ മുമ്പിലിരുന്നു കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ കരയുന്നു. തന്നെ ഇപ്പ്പോൾ അവൾ ഏറ്റവും അടുത്ത ഫ്രണ്ട് ആയിട്ടാണ് കാണുന്നത്. അപ്പോൾ അവളുടെ വിഷമം മാറ്റി കൊടുക്കേണ്ട ഉത്തതരവാദിത്യം തനിക്കാണു. 


അവൻ ചെയറിൽ നിന്നെണീറ്റു അവളുടെ അടുത്തേക്ക് വന്നു. 


"അയ്യേ കരയല്ലെടീ... പെണ്ണേ.. ഒന്നുല്ലേലും.. നീ  എന്തെ ഒക്കെ മുതലാളിച്ചി അല്ലേ. ഞാൻ നിന്റെ ഏറ്റവും അടുത്ത ഫ്രണ്ട് അല്ലേ. അപ്പോൾ  ഡെല്ലയുടെ  സങ്കടം എന്റെ കൂടെ സങ്കടാ. നീ കരഞ്ഞാൽ എനിക്കും വിഷമമാകും... അതു കൊണ്ട് കരച്ചിൽ നിർത്ത്.. "അവൻ അവളെ ആശ്വാസിപ്പിച്ചുകൊണ്ട് പറഞ്ഞു. 


"എനിയും സങ്കടമാണെന്ക്കിൽ ഒരു കാര്യം ചെയ്യാം എന്നും രാവിലെ കോട്ടെഴ്സിൽ വന്നു  അവിടെന്നു ഇങ്ങോട്ടും ഇവിടുന്ന് അങ്ങോട്ടും എന്നെ കൊണ്ട് വിട്ടോ. അപ്പൊ സങ്കടം മാറൂലെ ".അവൻ അവളെ കളിയാക്കിയതുപോലെ പറഞ്ഞു. 



"പോടാ.. "അവൾ കണ്ണു തുടച്ചു ചിരിയാലെ പറഞ്ഞു. 


"ഓഹ് ചിരിച്ചല്ലോ. അപ്പൊ സങ്കടം മാറിയാല്ലോ. ഇനി മോള് സന്തോഷത്തോടെ പോയികൊള്ളൂ ".അവൻ ചിരിയോടെ പറഞ്ഞു. 


അവൾ എഴുനേറ്റു നടന്നു. ഡോറിനടുത്തെത്തിയപ്പോൾ തിരിഞ്ഞു നിന്നു. 


"അതെ ഇന്ന് വൈകിട്ട് ഞാൻ ജെറിയുടെ കൂടെ ആണ് വരുന്നതേ. വൈകിട്ടു വരെ ഞാൻ ഇവിടെ ഉണ്ടാക്കും ഒക്കെ ".അവൾ അതും പറഞ്ഞു പോയി. ജെറി ചിരിക്കുകമാത്രം ചെയ്തു. 


 തന്റെ ക്യാബിനിൽ പോയ ഡെല്ലയെ എല്ലാരും അത്ഭുതത്തോടെ ആണ് നോക്കിയത്. ചിരിച്ച മുഖവായി ഡെല്ലയെ അതുവരെ ആരും കണ്ടില്ലായിരുന്നു. എപ്പോഴും ദേഷ്യപ്പെടുന്ന, കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കുന്ന പെണ്ണ്. അതായിരുന്നു അവർക്ക് ഡെല്ല. ഇപ്പോയുള്ള അവളുട പ്രെസന്നാ മുഖത്തിനു കാരണം ജെറിയാണെന്നു അവരൾക്കറിയാമായിരുന്നു. ഡെല്ല ക്യാബിനിലേക്ക് കയറിയപ്പോൾ മനു ജെറിയുടെ അടുത്തേക്ക് വന്നു.... 


ഡെല്ല ക്യാബിനിലേക്ക് പോയപ്പോൾ ജെറിയുടെ അടുത്തേക്ക് മനു കടന്നു വന്നു. 


"എന്നാടാ... നീ... എന്നാ മരുന്നാ അവൾക്ക് കൊടുത്തേ. ആദ്യമായിട്ടാ അവൾ ഒന്ന് ചിരിച്ചു കാണുന്നത്."മനു അത്ഭുതത്തോടെ ജെറിയോട് പറഞ്ഞു. 


"ചുമ്മാ...സത്യം പറഞ്ഞാൽ  ഞാനുമായി ചെറിയൊരു പിണക്കത്തിലായിരുന്നു. ഇപ്പം അത് തീർന്നു. അതിന്റെയാ ".അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു... 


"അതിനു പിണങ്ങാൻ മാത്രം നിങ്ങൾ എപ്പോയാ ഇണങ്ങിയേ ".മനു സംശയത്തോടെ ചോദിച്ചു. 


"അതൊക്കെ ഇണങ്ങി മനുവേട്ടാ  ".അവൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു. 


"ഓഹോ അപ്പം അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ. മം.. മം...നാടക്കട്ടേ നടക്കട്ടേ". മനു അവനെ കളിയാക്കി കൊണ്ടു പറഞ്ഞു. 


അപ്പോഴേക്കും ഗീതയും അവിടേക്ക് വന്നു. 


"എന്താ രണ്ടാൾക്കും പരിപാടി ".


"ഏയ് വേറൊന്നുമല്ല. ഇപ്പോൾ ഇവനും ഡെല്ലയും നല്ല ഫ്രണ്ട്സ് ആണെന്നാ പറയുന്നുന്നേ... "മനു ജെറിയെ നോക്കി ആക്കിയ രീതിയിൽ പറഞ്ഞു അവിടെന്നു പോയി. 


ജെറി ഗീതക്ക് നേരെ ഒരു വളിച്ച ഇളി പാസാക്കി. 


അതിനു മറുപടിയെന്നോണം ഗീതയുടെ ഗൗരവത്തോടെ ഉള്ള നോട്ടമാണ് ജെറിക്ക് നൽകിയത്. 


"എന്നാടാ ഞാൻ കേൾക്കുന്നേ ".ഗൗരവം ഒട്ടും മാറാത്ത അവളുടെ ചോദ്യം ജെറിയിൽ ഒരു ഭയം നിറഞ്ഞു. 


"അത്..... ചുമ്മാ... മനുവേട്ടൻ... വെറുതെ  കളിയാക്കാൻ പറഞ്ഞതാ. ഞങ്ങൾ ഇപ്പൊ നല്ല സുഹൃത്തുക്കൾ ആണ്. "അവൻ പെട്ടന്നു പറഞ്ഞു. 


ഹ ഹ ഹ..... 


പെട്ടന്ന് ഗീത പൊട്ടിച്ചിരിച്ചു... "എന്നാലും ഞാൻ നിന്നെ വെറുതെ വട്ടാക്കാൻ പറഞ്ഞതല്ലേ. അതിനു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. എന്തായാലും നീ ആണ് അവളെ തളച്ചത്. എനി വേ കൺഗ്രാറ്റ്സ്.നിങ്ങൾ നല്ല ചേർച്ചയാട. നീ വേണേൽ അവളെ പ്രേമിച്ചോടാ. എന്റെ ഫുള്ള് സപ്പോർട്ട് ഉണ്ടാകും "...


"ഒന്ന് പോ ചേച്ചി... എന്തൊക്കെയാ ഈ പറയുന്നേ. ഞാൻ അങ്ങനെ ഒന്നും ഇതു വരെ ചിന്തിച്ചിട്ടു കൂടെയില്ല".


"ഞാൻ പറഞ്ഞന്നേയുള്ളൂ. നിന്റെ ലൈഫ് ആണ്. നിനക്ക് വേണ്ടത് തീരുമാനിക്കാം ".അതും പറഞ്ഞു ഗീത അവിടെ നിന്നു പോയി. 


അപ്പോഴും ജെറിയുടെ മനസ്സിൽ ഗീതയുടെ വാക്കുകൾ തങ്ങിനിന്നു. അവന്റെ മനസ് ദിശയില്ലാത്താ ദിക്കില്ലൂടെ സഞ്ചാരിച്ചു കൊണ്ടിരുന്നു. 

 

ഡെല്ലയെക്കുറിച്ച് താൻ അങ്ങനെയൊന്നും ചിന്തിക്ക കൂടെ ചെയ്യരുത്. അതിനൊന്നുള്ള അർഹത പോലും എനിക്ക് ഇല്ല. അവളുടെ സൗഹൃദം പോലും ഞാൻ അർഹിക്കാത്തത് ആണ്... അവളെ കുറിച്ച്  ചിന്തിചച്ചിരുന്നതിനാൽ   സമയം പോയതവനറിഞ്ഞില്ല. മനു വന്ന വിളിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്. അവൻ വേഗം ഓഫീസിൽ നിന്നിറങ്ങി... 


"പിന്നെയും മുങ്ങാനുള്ള പരിപാടി ആണോ". പിന്നിൽ നിന്ന് ഗൗരവമുള്ള ശബ്ദം കേട്ട് ജെറി തിരിഞ്ഞുനോക്കി. 


"ഡെല്ല ഇവിടെയുള്ള  കാര്യം ഞാൻ മറന്നുപോയി".


"അല്ലേലും നീ അതൊക്കെ മറക്കും.. അല്ലേലും ഞാനാ പൊട്ടി. നിന്നെ നോക്കി ഇത്രേം നേരം ഇവിടിരുന്നാ എന്നെ പറഞ്ഞാൽ മതിയല്ലോ ".അവൾ അൽപ്പം ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു. 


"വെറുതെ അതും ഇതും പറഞ്ഞു വഴക്കുണ്ടാകാതെ വരുന്നുണ്ടോ നീ ".അവൻ അതും പറഞ്ഞു മുന്നോട്ട് നടന്നു. 


നിക്കടാ ഞാനും വരുന്നു ".അവൾ അതും പറഞ്ഞു അവന്റെ പുറകെ നടന്നു. 


അവൻ അവളുടെ കാറിനടുത്തേക്കായിരുന്നു പോയത്. അതു മനസിലാക്കിയ അവൾ അവനെ പിടിച്ചു നിർത്തി. 


"മോനേങ്ങോട്ടാ... കാറിനല്ല... നിന്റെ ബൈക്കിനാ.. നീ വേഗം പോയി വണ്ടിഎടുക്കു മോനേ ".അവൾ ചിരിയാലെ പറഞ്ഞു. 


"നമുക്ക് കാറിൽ പോയാ പോരെ ".സംശയിച്ചു കൊണ്ട് പറഞ്ഞു. 


"അതെന്താ നിന്റെ കൂടെ ബൈക്കിൽ പോന്നാൽ... ദേ.. ഒറ്റ ഇടി വെച്ചുതരും കേട്ടോ. വിഷമം മാറാൻ എന്തു പറഞ്ഞാലും കേക്കും  എന്ന് പറഞ്ഞിട്ട്. എന്റെ ഒരാഗ്രഹമല്ലേ.... പ്ലീസ്സ്.... "അവളുടെ കൊഞ്ചികൊണ്ടുള്ള ആ വാക്കുകൾ അവനു നിരസിക്കാനായില്ല. അവൻ പോയി ബുള്ളറ്റ് എടുത്തു വന്നു... അവൾ പുറകിൽ കയറി ഇരുന്നു. അവളുടെ കൈ അവന്റെ തോളിൽ അമർന്നു. അവനെന്തെക്കോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവളുടെ സാമിബ്യം അവനിൽ എന്താക്കോ മാറ്റാങ്ങൾ സൃട്ടിക്കുന്നത് അവനറിന്നു... 


ബുള്ളറ്റ് വലിയ ശബ്ദത്തോടെ അവരെയും വഹിച്ചു കൊണ്ട് പോയി..... 


എല്ലാരോന്നു ഇങ്ങോട്ട് നോക്കി. പിന്നെ എന്നോട് കുറച്ചു പേർ റിക്വസ്റ്റ് ചെയ്തിരുന്നു ഡെയിലി പോസ്റ്റാൻ പറഞ്ഞു. But ഞാൻ മറന്നു പോയതല്ലാട്ടോ. പോസ്റ്റാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു. എനി ഞാൻ ഡെയിലി പോസ്റ്റാം.അല്ലേൽ  ഒന്നോ രണ്ടോ ഡേയ്‌സ് ഇടവിട്ട് എങ്കിലും പോസ്റ്റാം. വായനക്കാരുടെ വിലയേറിയ സപ്പോർട്ട് ആണ് ഞങ്ങളെ പോലുള്ള ചെറിയ എഴുത്ത് കാരുടെ പ്രചോദനം. അതുകൊണ്ട് ആരും ഒരു മടിയൊന്നും കാണിക്കാതെ  എന്നെ ഒന്ന് സപ്പോർട്ട് ചെയ്യിട്ടോ. പിന്നെ ലൈക്ക് &കമന്റ്‌ മറക്കല്ലേ. 


____________________________________________________


ബുള്ളറ്റ് വലിയ ശബ്ദത്തോടെ അവിടെ നിന്നും അവരെ വഹിച്ചു കൊണ്ട് പോയി... 


ഇതൊക്കെ കണ്ടു മനുവും ഗീതയും അവിടെ ഉണ്ടായിരുന്നു. അവർ ഇതൊക്കെ എന്താ നടക്കുന്നെ എന്നാ ഭാവത്തിൽ മുഖാ മുഖം നോക്കി നിന്നു.... 


"എനി എന്തൊക്കെ ആണോ ഉണ്ടാ വുന്നെ ദൈവമേ.. "മനു ആരോടെന്നില്ലാതെ പറഞ്ഞു. 


"മം.. നമ്മുടെ ചെക്കൻ വഴിതെറ്റു മോ ആവോ ".അതിനു മറുപടി എന്നോണം ഗീതയും കൂട്ടുപിടിച്ചു... 


_________________________________________


ഡെല്ല ജെറിയോട് ചേർന്നാണ് ഇരിക്കുന്നത്. അവളുടെ മുഖം അവൻ മുന്നിലുള്ള മിററിലൂടെ കാണുവാൻ സാധിച്ചു. അവളുടെ സൗന്ദ്ര്യം അവൻ ആസ്വദിക്കുവാൻ തുടങ്ങി. അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുവാൻ എന്നോണം ഇളം തെന്നൽ അതിലുയുടെ ഒഴുകി നടന്നു. അവളുടെ മുടിഴിയകൾ കാറ്റിലൂടെ പാറി കാളിച്ചു.അത് ക്രൂസൃതിയോടെ അവൻ നോക്കി നിന്നു... 


"എങ്ങോട്ടാ പോവണ്ടേ.... അതുപറഞ്ഞില്ലല്ലോ "..(ജെറി )


"നിനക്കിഷ്ട്ടമുള്ള എങ്ങോട്ടുവേണേലും പോയിക്കോ... എനിക്ക് കുറച്ചു ടൈം നിന്റെ കൂടെ സ്പെൻഡ്‌ ചെയ്യണം... അത്ര മാത്രം മതി.. "അതും പറഞ്ഞ് അവൾ ഒന്നു കൂടെ അവനിലേക്ക് ചേർന്നിരുന്നു. 

 

അവളെ വാക്കുകളിൽ ഒരു പ്രേമഭാവം അടങ്ങിയിരിക്കൂന്നതായി അവനു തോന്നി. പക്ഷെ അവൻ ഒന്നു പറയാൻ നിന്നില്ല. അത് ചിലപ്പോൾ അവന്റെ തോന്നലാവാം...


"അതിനു ഇവിടെ എനിക്കൊരു സഥലവും പരിജയമില്ല... നീ തന്നെ പറ ".(ജെറി )


"എങ്ങോട്ടാ പോവുക... "അവൾ അൽപ്പം നിമിഷം ആലോചിച്ചു.. 


"നമുക്കൊരു സിനിമക്ക് പോയാലോ. "അവൾ പെട്ടന്നു പറഞ്ഞു. 


"അത് വേണോ.. നീയിവിടെ എല്ലാവരും അറിയുന്ന എബ്രഹാം സാറിന്റെ മകളാ.. നമ്മളെ ഒരുമിച്ച് ഇങ്ങനെ കണ്ടാൽ... ആരേലും എന്തേലുമൊക്കെ പറയും ".(ജെറി )


"ചുമ്മാ എതിർ പറയല്ലേ മോനേ.ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ സിനിമക്ക് പോകുന്നതിനു നാട്ടുക്കാർക്ക്ക്കെന്താ... വര്ഷങ്ങളായി തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടിട്ട്. എനിക്ക് കൂട്ടുകാരോന്നും ഇല്ലാതിരുന്നതുകൊണ്ട് പോവാൻ പറ്റിയില്ല. ഇപ്പൊ നീയുണ്ടല്ലോ... പിന്നെ പപ്പ എപ്പോഴും പറയും നീ പോയി ഒരു സിനിമ ഒക്കെ കാണേടി ഇവിടെ ചുമ്മാ ചടച്ചുകുത്തിയിരിക്കാതെ എന്ന്. അതു കൊണ്ട് മോൻ എതിരോന്നും   പറയാതെ വിട്ടോ. "അതും പറഞ്ഞു അവൾ  അവളുടെ കൈകൊണ്ട് അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു. 


"നീ ഇങ്ങനെ ഇരിക്കല്ലേ പെണ്ണേ... ആരേലും കണ്ട എന്തേലും പറഞ്ഞുണ്ടാക്കും". അവൻ അവളോട് ഒരു താക്കീത് പോലെ പറഞ്ഞു. 


"നീ  നേരെ നോക്കി ഓടിക്ക് ചെക്കാ. ആരേലും എന്തേലും പറഞ്ഞാ ഞാൻ സഹിച്ചു. ഇത്രെകാലവും എന്റെ ഇരുട്ട് നിറഞ്ഞപോലെയായിരുന്നു. ഇപ്പൊ നിന്റെ കൂടെ ഇരിക്കുമ്പോഴാ ഇതൊക്കെ ആസ്വദിക്കാൻ തുടങ്ങിയത്. നീയാണ് ജെറി ഇരുൾ നിറഞ്ഞ ജീവിതത്തിൽ പ്രകാശം കൊണ്ടു വന്നത്".

ഇത് പറയുമ്പോൾ ഡെല്ലയുടെ ചുണ്ടിൽ പുഞ്ചിരി തങ്ങിനിന്നിരുന്നു.. 


അവൻ പിന്നെ ഒന്നും പറഞ്ഞില്ല. അവൻ നേരെ പോയത് അവിടെ ഏറ്റവും പേര് കേട്ട ഒരു തിയേറ്ററിലേക്കാണ്. സിനിമ തുടങ്ങിയത് മുതൽ ഡെല്ല ജെറിയുടെ കൈയിൽ അവളുടെ കൈകൾ കോർത്തു പിടിച്ചിരുന്നു. അവളുടെ തല അവന്റെ ഷോൾഡറിൽ ചായിച്ചു വെച്ചായിരുന്നു അവൾ ഇരുന്നത്. പുറമെനിന്ന് ആര് നോക്കിയാലും രണ്ട് കമിതാക്കൾ ഇരിക്കുന്നത് പോലെയാണ് അവരെ തോന്നിയിരുന്നത്. 


ജെറിക്ക് അവളുടെ ഇരുത്തം അവനെ  അലോസരപ്പെടുത്തി തുടങ്ങിയിരുന്നു . അവൻ ഒന്നിലും ശ്രദ്ധിക്കാൻ സാധിച്ചില്ല. അവന്റെ മനസ്സ് പല ചിന്തകളും കേറിവരാൻ തുടങ്ങി.സിനിമ വേഗത്തിൽ തീരാൻ അവന്റെ മനസ്സ് വെമ്പി....


സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോയെക്കും സമയം 8.30 അടുത്തിരുന്നു. അപ്പോഴും ഡെല്ല ജെറിയുടെ കൈകൾ മോചിപ്പിച്ചിരുന്നില്ല. അവർ പെട്ടന്ന് തന്നെ അവിടെന്നു തിരിച്ചു... 


അന്നത്തെ രാത്രിക്ക് ദീർഘദൂര മുള്ളതായി അവർക്ക് തോന്നി.. നല്ല തണുപ്പ്ണ്ടായിരുന്നു അന്ന്.... 


"ജെറി... ഇപ്പൊ ഞാനേത്ര സന്തോഷവതിയാണെന്നു നിനക്കറിയോ.. എന്തെ അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ആ വിളക്കണഞ്ഞപ്പോ ഞാൻ ശെരിക്കും ഇരുട്ടിലായിരുന്നു. ഇപ്പൊ നീയാണ് എന്റെ വിളക്ക് ജെറി... എന്റെ മനസ്സിലെ ഇരുളകറ്റിയ വിളക്ക് ".അതും പറഞ്ഞവാൾ ഒന്നുകൂടെ അവനോട് ചേർന്നിരുന്നു... 


അവളുടെ വാക്കുകൾ അവന്റെ ഉള്ളിൽ തറഞ്ഞു നിന്നു. അവളുടെ സ്നേഹം അവനെ വീർപ്പുമുട്ടിച്ചു. താനറിയാതെ ഇവളെ ഇഷ്ട്ടപ്പെട്ടു പോകുമോ.. താൻ എടുത്താ തീരാനങ്ങൾ എല്ലാം ദുർബാലപ്പെടുമോ.. അവന്റെ ഉള്ളിൽ ചോദ്യങ്ങളായി നിന്നു. 


"നിർത്ത് ജെറി.. നിർത്ത്... നിർത്ത് !!"


ഡെല്ലയുടെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. 


അവന് പെട്ടന്ന് ബൈക്ക്  സൈഡായി നിർത്തി. 


"ജെറി.. എനിക്ക് വിശക്കുന്നു നമുക്ക് അവിടെ പോയി എന്തെന്ക്കിലും കഴിച്ചാലോ".തൊട്ടടുത്തുള്ള തട്ടുകട ചൂണ്ടി കൊണ്ട് അവൾ ജെറിയോട് ചോദിച്ചു.


അവൻ അവളെ അത്ഭുതത്തോടെ നോക്കി നിന്നു. "നീ ഇവിടുന്ന് ഒക്കെ ഭക്ഷണം കഴിക്കോ ".അവൻ അവളോടായി ചോദിച്ചു. 


"ടാ ചെക്കാ ചോദ്യ ഉത്തരൊക്കെ പിന്നെ. എനിക്ക് എന്തേലും കഴിക്കാൻ മേടിച് താ ആദ്യം ".


"മം.. നടക്കു.. നിനക്ക് ഇപ്പോൾ എന്തേലും മേടിച് തന്നിലേൽ നീ എന്നെ പിടിച്ചു തിന്നില്ല എന്ന് എന്താ ഉറപ്പ്. വിശന്നാൽ നീ  നീയല്ലാതാവും കഴുക്കൂ  ഒരു സ്നിക്കേസ്".കളിയാലെ ജെറി ഡെല്ലയോട് പറഞ്ഞു. 


"പോടാ.. എന്നെ കളിയാക്കേണ്ട. എനിക്ക് വിശന്നിട്ടല്ലേ. ഞാൻ മേടിച്ചു തരാൻ പറഞ്ഞത്".അവൾ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു. 


"ഞാൻ നിന്നെ ചുമ്മാ ചൂടാക്കാൻ പറഞ്ഞതല്ലേ. അതിന് എനി പിണങ്ങേണ്ടാ. നിനക്ക് ഇഷ്ട്ടം മുള്ളത് മേടിച് തരാം. എന്താ പോരെ.. "അവളെ തിരിച്ചു നിർത്തി കൊണ്ട് പറഞ്ഞു. 


"എനിക്ക് അതു മതി ജെറി !!".അവൾ ചിരിയാലെ മറുപടി നൽകി ..


അപ്പോഴേക്കും അവർ കടയുടെ മുമ്പിൽ എത്തിയിയുന്നു. സമാന്യം നല്ല തിരക്കുണ്ടായിരുന്നു അവിടെ. 3, 4  ചെയറുകൾ മാത്രമേ ഉള്ളൂ. അവിടെ സ്ത്രീയായി ഡെല്ലമാത്രേമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവിടെ ഉള്ളവരുടെ കണ്ണ് അവളെ മേൽ പാതിഞ്ഞു. അത് കണ്ട ജെറി അവളെ കടക്ക് പുറത്ത് നിർത്തി അവൻ അകത്തേക്ക് കടന്നു 


"അതെ ചേട്ടാ ഇവിടെ എന്താ കഴിക്കാൻ ഉള്ളെ "ജെറി കടക്കാരനോടായി ചോദിച്ചു. 


"മാസാല ദോശ, പൊറാട്ട, നെയ് റോസ്റ്റ്, ഒബ്ലൈറ്റ് ..............etc.ഒരു നീണ്ട ലിസ്റ്റ് തന്നെ കടക്കാരൻ അവനു മുമ്പിൽ വിളമ്പി. 


"നിനക്ക് എന്താ വേണ്ടത് ".കടക്കു പുറത്ത് നിൽക്കുന്നാ ഡെല്ലയോട്  ചോദിച്ചു. 


"എനിക്ക് മസാല ദോശ മതി "അവൾ പെട്ടന്ന് പറഞ്ഞു 


"രണ്ട് മാസാല  ദോശയും, രണ്ട് കട്ടനും  മതി ചേട്ടാ ".ജെറി കടക്കാരനോട് പറഞ്ഞു.


കുറച്ച് കഴിഞ്ഞപ്പോൾ അവർക്കുള്ള ദേശയും ചായായുമായി കടക്കാരൻ അവരുടെ അടുത്തേക്ക് വന്നു. 


ഡെല്ലയെ കണ്ട കടക്കാരൻ ഒന്ന് സൂക്ഷിച്ചു നോക്കി. "മോളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ".


ഡെല്ല ഒന്ന് ജെറി പാളി നോക്കി. എങ്ങനെ ഉണ്ടെന്ന മട്ടിൽ ജെറി തിരിച് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി. 


"ഞാൻ പുതിയേടത്തെ എബ്രഹാമിന്റെ മകളാണ്".അവൾ അയാളോട് പറഞ്ഞു  


"അയ്യോ കുഞ്ഞു എബ്രഹാം സാറിന്റെ മകളാണോ.മോള് വാ അകത്തിരുന്നു കഴിക്കാം. ഇവിടെ ഇങ്ങനെ ഇരുന്നു കഴിക്കേണ്ട. നല്ല മഞ്ഞുഉള്ളതാ മോളെ. പനിയോ, മറ്റോ പിടിക്കും ".അയാൾ ഡെല്ലയോടായി സ്നേഹത്തോടെ പറഞ്ഞു. 


"വേണ്ടാ ചേട്ടാ ഞാൻ ഇവിടെന്ന് കഴിച്ചോളാം. ഇവിടെ തുപ്പുള്ളത് കൊണ്ട് കഴിക്കാൻ നല്ലരസണ്ട്"അവൾ സന്തോഷത്തോടെ അയാളോട് പറഞ്ഞു. 


"ഇതാരാ കുഞ്ഞേ. മോളെ ഭർത്താവ് ആണോ".തൊട്ടടുത്ത നിക്കുന്ന ജെറിയെ ചൂണ്ടി കൊണ്ട് അയാൾ ഡെല്ലയോട് ചോദിച്ചു. 


"അയ്യോ ചേട്ടാ ഇതെന്റെ ഫ്രണ്ട് ആണ് ".അവൾ ജെറിയെ നോക്കി കൊണ്ട് മറുപടി പറഞ്ഞു.. 


"ഷെമിക്കണം  കുഞ്ഞേ. കണ്ടാൽ ഭാര്യ ഭർത്താവ് എന്നെ ആരും പറയു. അത്രക്ക് ചേർച്ചഉണ്ട്‌ നിങ്ങൾ തമ്മിൽ. അതാ ഞാൻ ചോദിച്ചേ".അതും പറഞ്ഞു അയാൾ ഒരു ചമ്മിയ ചിരിയോടെ അവിടെ നിന്ന് പോയി. 


"കേട്ടോ ജെറി നമ്മൾ തമ്മിൽ നല്ല ചേർച്ച ആണ്. നിനക്ക് അങ്ങനെ തോന്നിയോ".അവൾ ജെറിയോട് ചോദിച്ചു. 

അതിനു അവൻ മറുപടി പറയാതെ അവളെ തന്നെ നോക്കിയിരുന്നു. 


"ജെറി നിനക്കറിയോ ഞാൻ ഇതു വരെ തട്ടുകടയിലെ ഭക്ഷണം കഴിച്ചിട്ടില്ല. പപ്പാ സമ്മതിക്കില്ല ഇവിടെ നിന്നൊന്നും കഴിക്കാൻ. എനിക്ക് എന്തോര ആഗ്രഹഉണ്ടായിരുന്നെന്നോ. ഇവിടെത്തേ ഫുഡിന് വേറെ ഒരു ടെസ്റ്റ്‌ തന്നെയാണ് അല്ല്ലേ. എനിക്ക് ഒത്തിരി ഇഷ്ട്ടായി............. "അവളുടെ വാതോരാദേയുള്ള സംസാരം അവൻ നന്നായി ഇഷ്ട്ടം പെട്ടു. അവളുടെ കുറുമ്പോടെ ഉള്ള മുഖത്ത് വിരിയുന്ന ഭാവങ്ങളും അവൻ അവളിലേക്ക് ആയിനിറഞ്ഞങ്ങി ചെല്ലാൻ മനസ്സ് തിടുക്കം കൂട്ടി.. . 


"ഡെല്ല ഞാൻ കാശ് കൊടുത്തിട്ട് വരാം.നീ ഇവിടെ നില്ല് ".അവൻ അതും പറഞ്ഞു കടയിലേക്ക് പോയി. 


 ഫുഡ്‌ കഴിച്ച ഡെല്ല വാഷ് ചെയ്ത റോഡിനരികിലെ അവരുടെ ബൈക്കി നടുത്ത് നിൽക്കുകയായിരുന്നു. 


ഇതേ സമയം ഇരുട്ടിന് മറവിൽ നിന്ന് ഒരു രൂപം വെളിയിലേക്ക് കടന്നു വന്നു. അവന്റെ കണ്ണ് ഡെല്ലയെ ആഭാടച്ചൂടം വീക്ഷിച്ചു. അവളുടെ ശരീരം കൊത്തി വലിക്കാൻ തുടങ്ങിയിരുന്നു ആ കഴുഘാൻ കണ്ണുകൾ. ഇതൊന്നു അറിയാതെ റോഡിലൂടെ പോകുന്ന വാഹനങ്ങാളും നോക്കി പുറം തിരിഞ്ഞായിരുന്നു അവൾ നിന്നിരുന്നത്. അവൻ ഡെല്ലയിലേക്ക് നടന്നടുത്തു. അവന്റെ കൈ അവളുടെ നേരെ നീണ്ടു പോയി. പെട്ടന്നായിരുന്നു അയാളുടെ കൈ മറ്റൊരു കൈയാൽ ബന്ധിപ്പിച്ചിരുന്നത്. 

എന്തോ ശബ്ദം കേട്ടാണ് ഡെല്ല പുറകോട്ട് നോക്കിയത്. അവൾ കണ്ടത് കോപം കൊണ്ട് ജ്വാലച്ചു നിൽക്കുന്ന ജെറിയെയും ഭയം കൊണ്ട് വിറച്ചു നിൽക്കുന്ന ഒരു അജാനബാഹുവിനെയുമാണ്. 


"ഡാ &@%#&*....മോനേ നിനക്ക് ഇനിയും മതിയായില്ലേ... "മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു. അയാളുടെ കരണത്ത് അവന്റെ കൈ മുദ്ര കുത്തി.... 


അടികൊണ്ട അയാൾ നിലത്തേക്ക് തെറിച്ചു വീണു. അയാൾ അവനു നേരെ കൈകൾ കൂപ്പി അപേക്ഷ സ്വാരത്തിൽ പറഞ്ഞു. 


"എന്നെ ഒന്നുമേ പ്ണ്ണിടാതെ സാർ . ഞാൻ അന്ത ആൾ പറന്ത് വന്താച്".അവൻ ദൂരെ മറഞ്ഞു നിന്ന ഒരു രൂപത്തിനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.. 


ആ രൂപം തന്റെ നേരെ വിരൽ ചൂടുന്നത് കണ്ട് അവിടെ നിന്ന് ഓടി മറയാൻ ശ്രെമിച്ചു. പക്ഷെ ജെറി അയാളുടെ പിറകെ പോയി അയാൾക്ക്  മുന്നിലായി നിന്നു. തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട ജെറിയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു..... 


"നാഗച്ചാമി "


നാഗച്ചാമി "


മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ട നാഗചാമിക്ക് ഭയം ഉടലെടുത്തു. അയാളുടെ ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകാൻ തുടങ്ങി..  


"ഒന്നുമേ പണിണിടാതെ സാർ. നാളെ കാലേക്ക്  ഞാൻ എൻ  ഉരെ കലമ്പിടാം ".ജെറിയെ കണ്ട മരണവെപ്പ്രാളത്തോടെ അയാൾ പറഞ്ഞു. 


ജെറി അയാളുടെ കാരണകുറ്റി നോക്കി ഒന്ന് കൊടുത്തു.അടികൊണ്ട അയൾ പിന്നിലേക്ക് വേച്ചു പോയി .. 


"മോനേ നാഗച്ചാമി.. നിന്നോട് ഞാൻ പറഞ്ഞതല്ലേ. നിന്നെ എനി നാട്ടിൽ കണ്ടു പോയാൽ കാല് തല്ലിയൊടിക്കുമെന്ന്. പിന്നെന്തിനാ നീ വീണ്ടും ഇവിടെ ചുറ്റി പറ്റി നിന്നത്. അതിന് അർത്ഥം നിനക്ക് എനിയും മതിയായിട്ടില്ലാ എന്നല്ലേ. എന്നിട്ട് എവിടെ നിന്നോ കിട്ടിയ ഒരു ഉണക്കാ ചെക്കനെ പറഞ്ഞയാചിരിക്കുന്നു. തുഫ്.. നാണം ഉണ്ടട നിനക്ക്"..അതും പറഞ്ഞു ജെറി അയാളുടെ കരണം നോക്കി ഒന്നുകൂടെ അടിച്ചു. എന്നിട്ട് കോളറയിൽ പിടിച്ചു പൊക്കിയൊറെർ. നിലത്ത് തലയടിച്ചു വീണ നാഗചാമി ഉള്ള ജീവനും കൊണ്ടോടി... 


അവിടെ ഉള്ളവരെല്ലാം അത്ഭുതത്തോടെയാണ് എല്ലാം നോക്കി നിന്നതു. കാരണം നാഗച്ചാമിയെ എല്ലാർകും അറിയാമായിരുന്നു. ഒന്നിനും മടിയില്ലാത്താവൻ... 


ഡെല്ല ശെരിക്കും അതിശയിച്ചു നിക്കുവായിരുന്നു. ജെറിയുടെ മറ്റൊരു മുഖം. ഒരു പാവത്തതാൻ പകരം മറ്റുള്ളവരെ സംരക്ഷിക്കാൻ പോന്ന ഒരാണിന്റെ യഥാർത്ഥ മുഖം. ജെറിയുടെ കരുത്ത് അവൾക്ക് അതിലൂടെ മനസിലായി. ജെറിയെ ഒന്ന് കെട്ടിപിടിച്ചു ആ കവിളിൽ ഒരു സ്നേഹം ചുംബനം നൽകാൻ അവളുടെ ഉള്ളം തുടിച്ചു. അതുവരെ ഡെല്ലയെ നോക്കിയ പലരുടെയും കണ്ണുകൾ അവളിൽ നിന്ന് പിൻവലിച്ചിരുന്നു. ജെറിയുടെ കരുത്ത് നേരിൽ കണ്ടതിന്റെ ആഘാതം. കടക്കാരൻ ജെറിയുടെ അടുത്തേക്ക് വന്നു... 


"മോനെന്തായാലും ചെയ്തത് നന്നായി. ഒന്നുകുടെ കൊടുക്കേണ്ടതായിരുന്നു. ഇതാ വന്റെ സ്ഥിരം പരിപാടി ആണ്".


" മം.. സാരമില്ല.. ഇനി കണ്ടാൽ കൊടുകാം ".അവൻ ഒന്ന് ചിരിച്ചു. 


"അല്ല.. നിനക്കെങ്ങനെ അയാളെ അറിയാം. നിന്നെകണ്ടു അയാൾ ഒത്തിരി പേടിച്ചല്ലോ ".അവൾ സംശയത്തോടെ  ചോദിച്ചു. 


"അത് അവൻ ഒരു ദിവസം ഈ ഒരു അസുഖം കൊണ്ട്  ഗീതേച്ചിയുടെ അടുത്തേക്ക് വന്നിരുന്നു. അന്ന് ഞാൻ അവിടെയുണ്ടായിരുന്നു. അന്ന ഞാൻ രണ്ടെണം കെടുത്തായിരുന്നു".

  

പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്. അവൻ എടുത്തു നോക്കി. ഗീതയായിരുന്നു അത്. അവൻ അറ്റാന്റെ ചെയ്‌തു. 


"ഹലോ "


"ജെറി.. ഞാൻ ഇവിടെ ബേബി ഹോസ്പിറ്റലിൽ ആണ്. പൊന്നൂ്സിനൊരു പനി. വന്നപ്പോ ഇന്നൊരു ദിവസം ഇവിടെ കിടകട്ടെ എന്ന് ഡോക്ടർ പറഞ്ഞു. ഇവളാണേൽ ഇവിടെ എനിക്ക് ഇരിക്കാപൊറുതി തരുന്നില്ല. നിന്നെ ഇപ്പൊ കാണണം എന്നും പറഞ്ഞു ഭയങ്കരര ബഹള.നീ പറ്റുമെങ്കിൽ ഇവിടെ വരെ ഒന്ന് വരുമോ ".


"ഞാൻ വരാം ചേച്ചി. മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ".അവൻ അൽപ്പം പരിഭ്രാമത്തോടെ ചോദിച്ചു. 


"ഏയ്.. വേറെ കുഴപ്പൊന്നല്ല.. നിന്നെ കണ്ടാമതി അവൾക്ക്".


"എന്ന ശെരി "അവൻ കാൾ കട്ട് ചെയ്ത ഡെല്ലക്ക് നേരെ തിരിഞ്ഞു. 


"എനിക്ക് അത്യാവശ്യമായി ഹോസ്പിറ്റൽ വരെ ഒന്ന് പോണം. ഗീതേച്ചിയുടെ മോൾ ഹോസ്പിറ്റലിൽ ആണ്. വേറെ കുഴപ്പമൊന്നുമില്ല. ഞാൻ നിന്നെ വീട്ടിൽ ആക്കി തരാം."


"വേണ്ടാ... ഞാനും വരാം."


പെട്ടന്ന് തന്നെ അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു. 


ജെറി റിസെപ്ഷൻ പോയി റൂം നമ്പർ  ചോദിച്ചറിഞ്ഞു . ജെറിയും ഡെല്ലയും റൂമിലെത്തിയപ്പോൾ കണ്ടെത്. കാഞ്ഞി കുടിക്കാൻ വാശി കാണിക്കുന്ന പൊന്നൂസിനെയും കുടിപ്പിക്കാൻ നോക്കുന്ന ഗീതയെയുമാണ്. 


പ്രതീക്ഷിക്കാതെ ജെറിയുടെ കൂടെ ഡെല്ല  കണ്ടപ്പോൾ ഗീതക്ക് അത്ഭുതമായി. 


"അല്ല.. മാഡം ഉണ്ടായിരുന്നോ ".


"മം.. കേട്ടപ്പോ ഞാനും ഇവന്റെ കൂടെ ഇങ്ങ് പോന്നു. മോളെ ഞാൻ കണ്ടിട്ടില്ലല്ലോ ".അവൾ ചിരിച്ചു. 


"പിന്നെ ഗീതേച്ചി എനി എന്നെ മാഡം എന്ന് വിളിക്കണ്ടാട്ടോ. ഡെല്ല എന്ന് വിളിച്ചാമതി ".അതിനു മറുപടിയായി ഗീത ഒന്ന് ചിരിക്കുക മാത്രം ചെയ്തു. 


റൂമിൽ ബെഡിൽ കിടക്കുന്ന പൊന്നൂസ് ജെറിയെ കണ്ടപ്പോൾ വടിയാ ആ കുഞ്ഞു മുഖം പ്രകാശ പുരിതമായി. 


"അങ്കിൾ  "എന്ന് വിളിച്ചു കൊണ്ട് അവനു നേരെ കൈ നീട്ടി. അവൻ അവളെ കൈകളിൽ കോരിയെടുത്തു. 


"എന്റെ പൊന്നൂസിന് എന്താ പറ്റ്യേ. പനി പിടിച്ചോ ".അവൻ ആ കുഞ്ഞു മുഖത്ത് ചുംബിച്ചു കൊണ്ട് ചോദിച്ചു. 


"പൊന്നൂസിന് വാവു വന്നു അങ്കിളേ . അങ്കിൾ  പിന്നെന്താ എന്നെ കാണാൻ വരാനെ. ഞാൻ എന്തോരും വിഷമിചൂന്ന് അറിയോ. അവൾ ജെറിയുടെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു. 


"അതല്ലോ ഇപ്പൊ എന്റെ പൊന്നൂസിനെ കാണാൻ അങ്കിൾ ഓടി വന്നേ ".അവൻ കുഞ്ഞിനെ മടിയിലിരുത്തി ആ ബെഡിലേക്കിരുന്നു. പൊന്നൂസ് അവളുടെ കൈകൾ കൊണ്ട് ചുറ്റി പിടിച്ച് അവന്റെ നെഞ്ചിൽ ചാരി കിടന്നു.അവരെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്ന ഡെല്ലയെ അപ്പോഴാണ്  പൊന്നൂസ് കാണുന്നത്. ഡെല്ലയെ മനസിലാകാഞ്ഞിട്ട് ജെറിയുടെ മുഖത്തേക്ക് നോക്കി. അത് മനസിലായെന്നോണം ജെറി മോൾക്ക് ഡെല്ലയെ കാണിച്ചു കൊണ്ട് പറഞ്ഞു. 


"മോൾക്ക് മനസിലായോ ഈ ആന്റി ആരാണെന്നു "..ഇല്ലന്നർത്ഥത്തിൽ അവൾ തലയാട്ടി.. 


"ഇതാണ് അങ്കിളിനും മമ്മിക്കും ഒക്കെ പൈസ തരുന്ന ആന്റി... നല്ല ആന്റിയാ.. മോളെ എന്ത് ഇഷ്ട്ടാണെന്നോ... ആന്റിയോട് കൂട്ടുകൂടിയാലേ ആന്റി മോൾക് ഒരുപാട് കലിപ്പാട്ടങ്ങളും മിട്ടായിയും ഒക്കെ മേടിച്ചു തരും ".


അപ്പോഴേക്കും ഡെല്ല പൊന്നൂസിന്റെ അടുത്തേക്ക് വന്നു. അവളാ കുഞ്ഞിന്റെ മുഖത്ത് നോക്കി മനോഹരമായി പുഞ്ചിരിച്ചു. 


"അതെ... പൊന്നൂസിന് ആന്റി ഒരുപാട് സാധനങ്ങൾ മേടിച്ചു വെച്ചിട്ടുണ്ട്.. ആദ്യം ആന്റിക്കൊരു ഉമ്മ തന്നെ. എന്നിട്ട് ഈ മാമു കുടിച്ചേ ".ഗീതയുടെ കയ്യിലുള്ള കഞ്ഞി പാത്രം മേടിച്ചു കൊണ്ട് പറഞ്ഞു. 


പൊന്നൂസ് ഡെല്ലയുടെ കവിളിൽ ഒരു മുത്തം നൽകി. എന്നിട്ട് ഓരോ സ്പൂൺ വീതം കഞ്ഞി കുടിച്ചു. 


"മിടുക്കി കുട്ടി "ഡെല്ല ആ കുഞ്ഞിന്റെ കവിൾ തിരിച്ചൊരു മുത്തം നൽകി കൊണ്ട് പറഞ്ഞു. 


"മോൾക്ക് വാവുറങ്ങണ്ടെ ".ജെറി മോളെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. 


"നീ വന്നാലേ ഉറങ്ങൂ എന്ന് പറഞ്ഞു ഇതുവരെ വാശിപിടിച്ചാത് ".(ഗീത )


"അങ്കിൾ വന്നില്ലേ മോൾ ഉറങ്ങികട്ടോ ".


"എനിക്ക് പാട്ട് പാടിതാ അങ്കിളേ ".പൊന്നൂസെ ചിണുങ്ങി കൊണ്ട അവനോട് പറഞ്ഞു. 


"അയ്യോ... ഇവിടുന്നോ.. ഈ ആന്റിയൊക്കെ അങ്കിളിനെ കളിയാക്കൂല്ലേ ".(ജെറി )


"പറ്റില്ല... അങ്കിൾ പാടിയാലേ പൊന്നൂസ് ഉറങ്ങും ".അവൾ വാശി പിടിച്ചു കൊണ്ട് പറഞ്ഞു.അവൻ ഡെല്ലയുടെ മുഖത്തേക്ക് നോക്കി. അവൾ പാടിക്കോ എന്ന സമ്മതത്താൽ കണ്ണു ചിമ്മി കാണിച്ചു. 


     🎶വാവാവോ വാവേ 

        വന്നുമ്മകൾ സമ്മാനം 

        ഇങ്ക് തരാൻ മേലെ 

        താങ്കനിലാ കിണ്ണം 

        കുനു കുനെ നിൻ 

        ചെറുമറുകിൽ 

        ചാർത്താൻ  ചന്ദനം 

       പൊന്നിൻ പാദസരങ്ങൾ 

       പണിഞ്ഞു തരുന്നത് 

      തുമിഞ്ഞ തട്ടാം 🎶................... 

   

  


അവൻ ആ കുഞ്ഞിൻ വേണ്ടി മനോഹര മായി  നേർത്ത ശബ്ദത്തിൽ  പാട്ട് പാടി. 

അവന്റെ ഒരു മൂളൽ മതിയായിരുന്നു ആ കുഞ്ഞിന്റെ കണ്ണുകൾ നിദ്ര പുൽകാൻ.. അവന്റെ ശബ്ദമാധുര്യത്തിൽ ഡെല്ലയും ഗീതയും ലയിച്ചു പോയി. ജെറി ശെരിക്കും ഒരത്ഭുധ മനുഷ്യനാണെന്ന് അവർക്കു തോന്നി. 


"ഡോക്ടർ എന്തു പറഞ്ഞു ചേച്ചി "(ജെറി )


"കുഴപ്പമൊന്നും മില്ലടാ.. പെട്ടന്ന് കാലാവസ്ഥ മാറിയപ്പോൾ ഉണ്ടായതാ. വന്നപ്പോ നല്ലതുപോലെ പനിഉണ്ടായിരുന്നു. ഒരു ഡോസ് മരുന്ന് കൊടുത്തപ്പോ തന്നെ കുറഞ്ഞു. ഇപ്പൊ കണ്ടില്ലേ. നാളെ പോയ മതിയെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട.. നിങ്ങൾ പൊയ്ക്കോ. ഇത്രെയും സമയമയില്ലേ ".(ഗീത )


പെട്ടന്ന് ഡെല്ലയുടെ ഫോൺ റിങ് ചെയ്തു. പപ്പായാണ് അതെന്നു അവൾക്കു മനസിലായി. ഇത്രെയും നേരമായതു കൊണ്ടു വിളിക്കുന്നതാ...അവൾ ഫോൺ അറ്റാൻട്ടു ചെയ്തു. 


"എവിടാ മോളെ നീ.. എത്ര നേരമായി ".


"ഞാൻ ഹോസ്പിറ്റലിൽ ആണ് പപ്പാ. നമ്മുടെ ഓഫീസിലെ ഗീതേച്ചിയുടെ മോൾക്ക് ഒരു പനി. കാണാൻ വന്നതാ. ജെരിയുമുണ്ട് കൂടെ. ഞാൻ അവന്റെ കൂടെ വന്നോളാം. ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങും ".(ഡെല്ല )


"നിനക്കെന്നു തുടങ്ങി ഈ ശീലമൊക്കെ ".പപ്പയുടെ സ്വരത്തിൽ ആശ്ചര്യം മുണ്ടായിരുന്നു. 


"പോ.. പപ്പാ കളിയാക്കാതെ ".അവൾ അതും പറഞ്ഞു ഫോൺ വെച്ച്. അവൾ ജെറിയെ നോക്കി ഒന്ന് ചിരിച്ചു. അവനും. 


"മം.. ശെരി ചേച്ചി ഞങ്ങൾ ഇറങ്ങുവാ. നാളെ ചേച്ചി ലീവെടുക്ക്. ഡിസ്ചാർജ് ചെയ്യുമ്പോൾ എന്നെ വിളിക്കണം. ഞാൻ വന്നു കൊണ്ടൊക്കാം ".ജെറി പൊന്നൂസിന് ബെഡിൽ കിടത്തി കൊണ്ട് പറഞ്ഞു. അവൻ ആ നെറ്റിയിൽ വാസ്യപൂർവ്വം ഒരു ചുംബനം നൽകി. 


"മം.. ശെരി.. ഞാൻ വിളിക്കാം.. "ഗീത മറുപടി നൽകി. 


"ശെരി ചേച്ചി. എന്തേലും ആവിശ്യം വന്നാ വിളിച്ചാമതി ".ഡെല്ലയും യാത്ര പറഞ്ഞിറങ്ങി. 


അവർ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു.

രാത്രിയുടെ യമാനത്തിൽ അവർ അവരുടെ ലോകത്തെന്ന പോലെ സഞ്ചാരിച്ചു. ആ യാത്ര തീരരുതെന്ന് അവർ രണ്ടു പേരും അതിയായി  ആഗ്രഹിച്ചു....

ബൈക്കിൽ ജെറിയോട് ചേർന്നാണ് ഡെല്ല ഇരിക്കുന്നെ. അവൾ കൂടുതൽ സാതന്ത്രത്തോടെ അവനെ ചുറ്റിപിടിച്ചു.

"നീ എന്താടാ ഇങ്ങനെ ". അവന്റെമേലേക്ക് ചാരി ഒരുതരം കൊഞ്ചലോടെ അവൾ ചോദിച്ചു.

"എങ്ങനെ ".ഒന്നും മനസിലാവാതെ അവൻ മറുപടി നൽകി.

"അതല്ല എല്ലാവരുടെയും മനസ്സിൽ ഇത്രപ്പെട്ടന്ന് കേറികൂടാൻ നിനക്ക് എങ്ങനെ കഴിയുന്നടാ. ".അവനിലേക്ക് ഒന്നൂടെ ചേർന്നു കൊണ്ട് അവൾ ചോദിച്ചു. അതിനു മറുപടി എന്നോണം ജെറി  ഒരു പുഞ്ചിരി സമ്മാനിച്ചു.

പിന്നെ വണ്ടി ചെന്നു നിന്നത്  ഡെല്ലയുടെ വീട്ടു മുറ്റതാണ്.
വരാന്തയിൽ തന്റെ മകളെ കത്തെന്ന പോലെ എബ്രഹാം ഇരുപ്പുണ്ട്...

സന്തോഷത്തോടെ ബൈക്കിൽ നിന്നിറങ്ങി വരുന്ന തന്റെ മകളെ കണ്ടാദ്ദേഹത്തിന് മനസ്സു നിറഞ്ഞു.

"എങ്ങനെ സാധിച്ചഡോ ഇവളെ ഇങ്ങനെ മാറ്റിഎടുക്കാൻ. "അയാൾ ആശ്ചര്യത്തോടെ ജെറിയോട് ചോദിച്ചു.
അതിനു മറുപടിയെന്നോണം അവൻ ചിരിക്കുക മാത്രം ചെയ്തു.

"ഞാൻ ഇറങ്ങട്ടെ സാർ. "അവൻ അതും പറഞ്ഞു പോകാനായി ഭാവിച്ചു.

"മം.. ശെരി.. "എബ്രഹാം ഡെല്ലയെയും കൂട്ടി അകത്തേക്ക് നടന്നു. അവൾ തിരിഞ്ഞു അവനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു. അവൻ തിരിച്ചു. അവൻ ഗൈറ്റിന്റെ അടുത്തതെത്തിയപ്പോൾ ബൈക്ക് നിർത്തി ആ വലിയ വീട്ടിലേക്കൊന്നു തിരിഞ്ഞു നോക്കി. ആ വീടിന്റെ രണ്ടാം നിലയിലെ ജനാലക്കാടുത്തു രണ്ടു മിഴിക്കൾ അവൻ കണ്ടു. ഡെല്ലയുടെ സുന്ദരമായ മിഴികൾ അവനെ കൊത്ത്തിവലിച്ചു. അതിൽ സൗഹൃതത്തിനുമപ്പുറം മാറ്റാന്തോ ഉണ്ടെന്നു അവനു തോന്നി. അവൻ കണ്ടെന്നു മനസിലായപ്പോ അവൾ പുഞ്ചിരിയോടെ അവനു കൈവീശി കാണിച്ചു. നിർവീകാരത്തോടെ അവനും. അവന്റെ മനസ്സ് അവനു പോലും മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

കോർട്ടെഴുസിൽ എത്തിയപ്പോഴേക്കും ജെറിയുടെ മനസ്സ് കലുഷിതമായിരുന്നു. വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥ. ഡെല്ലയുമൊത്തുള്ള നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. അവൾ തന്നോട് വല്ലാതെ അടുത്തിരിക്കുന്നു. അവിടെ നിന്നും പോരുമ്പോൾ ജനലാരികിൽ അവൾ തന്നെ നോക്കിയിരുന്നത് അവൻ ഓർത്തു. നാണവും ചെറുപുഞ്ചിരിയും കലർന്ന അവളുടെ മുഖഭാവം. ദൈവത്തിന്റെ സൃഷ്ടികളിൽ സുന്ദരാമായ ഒന്നാണ് അവളുടെ മുഖഭങ്ങി എന്ന് അവനു തോന്നി. അവളെ കുറിചോർക്കുമ്പോൾ അവന്റെ ദേഹത്ത്  മഞ്ഞു തുള്ളികൾ വീണപോലെ അവന്റെ ശരീരം കോരിത്താരിച്ചു... എന്തായാലും കാലം തനിക്കുവേണ്ടി കരുതിവെച്ചായിരി ക്കുന്നതെന്താണെന്നു കാലം തന്നെ തെളിയിക്കട്ടെ എന്നാ ചിന്തയിൽ അവൻ കിടന്നു. എപ്പോഴോ അവൻ നിദ്രയിലേക്ക് വഴുതി വീണു..

___________________________________________________

(ഡെല്ല )

ഇതേ സമയം ഡെല്ല ബെഡിൽ കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു. കണ്ണിലും മനസ്സിലും ചുറ്റും ജെറിയുടെ മുഖം മാത്രമായി അവൾക്കു തോന്നി. ജെറിയുമായി ഒത്തുള്ള ഓരോ നിമിഷവും അവളുടെ ഉള്ളിലൂടെ കടന്നു പോയി. കെട്ടിപിടിച്ചു ബൈക്കിൽ യാത്ര ചെയ്തതും തിയേറ്ററിലിരുന്നതും തട്ടുകടയിൽ വേച്ചുണ്ടായത്തും എല്ലാം. അവളുടെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി വിടർന്നു അവൾ അടുത്തുള്ള തലയിണ അവളുടെ നെഞ്ചോടു ചേർത്ത് പിടിച്ചു. അവൾ കണ്ണുകളടച്ചു. ജെറിയെ ആണ് താൻ കെട്ടിപിടിച്ചിരിക്കുന്നതെന്ന് അവൾ സ്വയം ചിന്തിച്ചു. ജെറിയെ ഇങ്ങനെ കെട്ടിപിടിച്ചു ജീവിതകാലം മുഴുവനും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവളുടെ മനം ആശിച്ചു. എപ്പോഴോ നിദ്ര ദേവി അവളെയും കാടാക്ഷിച്ചു.

____________________________________________________

പിറ്റേന്ന് രാവിലെ 11 മണിക്കാണ് ജെറിക്ക് ഗീതയുടെ കാൾ വരുന്നത്. അവൻ തന്റെ കബിനിൽ ഡാറ്റാസ് ചെക്ക് ചെയ്യുകയായിരുന്നു. ഒരു അരമണിക്കൂർ നുള്ളിൽ തന്നെ ഫോർമാലിറ്റിസ് എല്ലാം തീർത്തു പൊന്നൂ്സിനെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞതായി ഗീത അവനെ  അറിയിച്ചു.അതനുസരിച്ചു വേഗം തന്നെ ജെറി ഫയൽസുമായി മനുവിന്റെ അടുത്തേക്ക് ചെന്നു.

"മനുവേട്ടാ.. ഈ ഫയൽസ് ഞാൻ ക്ലിയർ ചെയ്തിട്ടുണ്ട്... പിന്നെ ഞാൻ ഹോസ്പിറ്റലിൽ വരെ ഒന്ന് പോയിട്ടുവരാം. പൊന്നൂസിനെ ഇപ്പൊ ഡിസ്ചാർജ് ചെയ്യും. ഞാൻ വേഗം വന്നേക്കാം. "അവൻ ഫയൽ മനുവിനെ ഏല്പിച്ചു കൊണ്ട് പറഞ്ഞു.

"ആട്ടെ.. നീ പോയിട്ടു വാ.. ഞാൻ നോക്കി കൊള്ളാം.. "

ജെറി പെട്ടന്ന് തന്നെ അവിടെന്നു ഇറങ്ങി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ഫോർമാലിറ്റിസ് എല്ലാം തീർത്തു ഗീതയും മോളും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജെറി ടാക്സി വിളിച്ചാണ് വന്നത്. പൊന്നൂസിൻ പനി ആയതിനാൽ ബൈക്കിൽ പോകണ്ടാ എന്നവൻ തോന്നി. ജെറിയെ കണ്ടപ്പോഴേക്കും പൊന്നൂസ് ഓടിവന്ന് അവനു നേരെ കൈനീട്ടി. അവൻ ആ കുഞ്ഞിനെ കോരി എടുത്തു കവിളിൽ ഒരു ചുംബനം നൽകി.

"പനിയൊക്കെ പോയി എന്റെ പൊന്നൂസ് മിടുക്കിയായി. ഇനി നമുക്ക് വീട്ടിൽ പോകാം. അല്ലേ പൊന്നൂസെ എന്ത് പറയുന്നു. "

അവൾ തലഇളക്കി കാണിച്ചു. എന്നിട്ട് അവന്റെ തോളിലൂടെ കയ്യിട്ട് അവനെ ഇറുക്കെ പുണർന്നു. ഇതെല്ലാം കണ്ട് ഗീതയുടെ മുഖത്ത് പ്രകാശത്തിന്റെ തിളക്കമുണ്ടായിരുന്നു. ജെറി വന്നു ടാക്സിയിൽ കയറി.പിന്നാലെ ഗീതയും...

വീട്ടിലെത്തിയപ്പോയെക്കും പൊന്നൂസ് അവന്റെ മടിയിൽ ഇരുന്നു സുഖമായി നിദ്രയിലേക്ക് വീണിരുന്നു. അവൻ ടാക്സി ചാർജ് നൽകി. ഗീതയുടെ കൂടെ അകത്തേക്ക് നടന്നു. ജെറി റൂമിൽ പോയി പൊന്നൂസിനെ ബെഡിൽ കിടത്തി. നെറ്റിയിൽ വാത്സല്യ പൂർവ്വം ഒരു ചുംബനം നൽകി. അവൻ ഹാളിലേക്ക് വന്നു.

എന്തോ ഓർത്തു ഹാളിൽ ഇരിക്കുകയായിരുന്ന ഗീതക്കു അരികെ വന്നു. "ചേച്ചി എന്നാ ഞാൻ ഇറങ്ങട്ടെ. ഓഫീസിലെ ജോലി മനുവേട്ടനെ ഏല്പിച്ചാ പോന്നേക്കുന്നെ ".

"നീ പോകണോ ജെറി ഒന്നും കഴിക്കാതെ.നീ ഞങ്ങൾക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ. "

"എന്താ ചേച്ചി. ഇതോർത്താണോ ചേച്ചിക്ക് വിഷമം. എന്നാലേ ചേച്ചി അതോർത്ത് വിഷമിക്കണ്ട. ഞാൻ എന്റെ കൂടപ്പിറപ്പിനെ സഹായിക്കുന്നത് എനിക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ല. എന്താ പോരെ.. പിന്നെ ഫുഡ്‌ ഞാൻ ഓഫീസിൽ നിന്ന് കഴിച്ചോളാം. ചേച്ചിക്ക് ക്ഷീണം കാണും. ഹോസ്പിറ്റലിൽ നിന്നതല്ലേ. എന്തേലും കഴിച്ചു വേഗം കിടന്നോ ".അവൻ പുഞ്ചിരിയാൽ പറഞ്ഞു.

"ശെരി എന്റെ ചെക്കാ ".

"എന്നാ ഞാൻ പോയി. ചേച്ചി വാതിലടച്ചു അകത്തേക്കു പോയിക്കോ. "അവൻ അതും പറഞ്ഞു അവിടുന്നൊരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് പോയി.



ജെറി  തിരികെ  ഓഫീസിൽ എത്തിയപ്പോൾ കണ്ടത് തന്നെ കത്തെന്നു പോലെ നിൽക്കുന്ന ഡെല്ലയെ ആണ്. 


"എന്താ ഡെല്ല. നീ ആരെങ്കിലും കാത്ത് നിൽക്കുകയാണോ ".(ജെറി )


"ഞാൻ ഇവിടെ വന്നപ്പോൾ നിന്നെ കണ്ടില്ല. അപ്പോൾ നിന്നെ കാത്ത് നിനതാടാ ". (ഡെല്ല )


"മം. എന്നാ വാ.. "അതും പറഞ്ഞു അവൻ മുഞ്ഞിൽ നടന്നു പിറകിൽ ഡെല്ലയും... 


വൈകിട്ട് ഓഫീസിൽ  നിന്ന് പോരുന്നത് വരെ ഡെല്ല ജെറിയുടെ ഓപ്പമായിരുന്നു. 


________________________________________


കുറച്ചു ദിവസങ്ങൾക്ക് ശേഷം..... 


ഓഫീസിൽ വർക്ക് ചെയ്തിരിക്കുന്ന ജെറിയുടെ അടുത്തേക്ക് ഗീതയും പൊന്നൂസും വന്നു. 


പൊന്നൂസ് അവനെ കണ്ട പ്പോൾ ഓടി വന്നവന്റെ മടിയിൽ കേറി ഇരുന്നു.. 


"ഹായ്  അങ്ക്കിൾ "..


"അല്ല ആരിത്. അങ്കിൾന്റെ പൊന്നൂസ് ".അവൻ ആ കുഞ്ഞു മുഖം ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു. 


"ഇന്ന് ക്ലാസില്ല  ഇല്ല. ഇവൾ നിൽക്കുന്ന വീട്ടിലുള്ളോർക്ക് എവിടേക്കോ പോവേണ്ട ആവിശ്യമുണ്ട്. അപ്പൊ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു ".അവൾക്കു പിന്നാലെ വന്ന ഗീത അവനോട് പറഞ്ഞു. 


"മോൾ അമ്മന്റെ കൂടെ ക്ലാസ്സില്ലാത്താ പ്പോൾ ഒക്കെ ഇങ്ങോട്ട് വാ ".


"എന്റെ ജെറി ഇവളെ കൊണ്ടു വന്നാൽ എന്റെ നിന്റെ ഒരു വർക്കും നടക്കില്ല ".ചിരിയോടെ ഗീത പറഞ്ഞു. 


"പിന്നെ ജെറി മറ്റന്നാൾ പൊന്നൂസിന്റെ ബർത്ത് ഡേ ആണ്. നീ വീട്ടിലേക്ക് വരണട്ടെ. "


"ആണോ ചേച്ചി. എന്നാൽ നമുക്ക് അതു ആഘോഷിക്കാണല്ലോ. ഓഫീസിലെ എല്ലാരേയും വിളിച്ച് ചെറിയൊരു പാർട്ടി അത് മതി. അല്ലേ പോന്നുസേ ".(ജെറി )


"അതൊന്നും വേണ്ടാ. അതിനൊക്കൊ ഒരു പാട് കാശ് ചിലവ് ഉണ്ടാകും "(ഗീത )


"അതൊന്നു ഓർത്ത്  ചേച്ചി ടെൻഷൻ ആകേണ്ട. അതൊക്കെ ഞാൻ നോക്കി കോളാം. നമ്മുടെ പൊന്നൂസിന്റെ ബർത്ഡേയ് നമുക്ക് അടിച്ചു പൊളിക്കണം ".


"അങ്കിൾ എനിക്ക് കളിപ്പാടാമൊക്കെ മേടിച്ചു തരുമോ ".നിഷ്കളങ്കമായി  അവൾ ജെറിയോട് ചോദിച്ചു. 


"പൊന്നൂസിന് കളിപ്പറ്റവും ഉടുപ്പും കേക്കും ഒക്കെ അങ്കിൾ മേടിച്ചു തരാല്ലോ ".അവളുടെ കവിളിൽ മൃതുവായി മുത്തി കൊണ്ട് അവൻ മറുപടി പറഞ്ഞു. 


"എന്നാൽ മോളിങ് വാ അങ്കിൾൻ മോൾക്ക് ഗിഫ്റ്റ് ഒക്കെ മേടിക്കാണെങ്കിൽ പൈസ വേണ്ടേ അങ്കിൾ ജോലി ചെയ്താലേ പൈസ കിട്ടും അപ്പോൾ അങ്കിൾ ഡിസ്റ്റർബ് ചെയ്യാൻ പാടില്ല ".ഗീത അതും പറഞ്ഞു ആ കുഞ്ഞുനെ കൊണ്ട് അവളുടെ കമ്പിനിലേക്ക് പോയി. 


അത് കണ്ട ജെറി ചിരിച്ചു കൊണ്ട് തന്റെ ജോലി തുടർന്നു. 


________________________________________


ഓഫീസിലേക്ക് കയറിയതു മുതൽ ഡെല്ല വേറെതോ ലോകത്തെന്നെ പോലെ സഞ്ചാരിക്കുകയായിരുന്നു.. 


എന്തോ ഓർത്ത് ടേബിളിന് മുകളിൽ തല വേച്ചു കിടക്കുന്ന ഡെല്ലകരികെ ഫയസുമായി ജെറി വന്നത്. 


"ഹലോ. "അവൻ ടേബിളിന് മുകളിൽ ഒരു കോട്ടോടു കൂടി വിളിച്ചു. 


സ്വപ്നലോകത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് വന്ന ഡെല്ല മുന്നിൽ നിൽയ്ക്കുന്ന ജെറി കണ്ടപ്പോൾ ചെറുതായോന്ന് നെട്ടി. 


"അല്ല.. ജെറി.. എപ്പോൾ വന്നു. "വെപ്പ്രാളതോടുകൂപ്ടെ അവൾ ചോദിച്ചു. 


"ഞാൻ വന്നിട്ട് കുറച്ചായി. ഭവതി ഇവിടെ ഒന്നും അല്ലായിരുന്നുല്ലേ". കളിയാലേ പറഞ്ഞവൻ അവൾക്കു ഒപോസിറ്റ് ചെയറിൽ വന്നിരുന്നു 


"എന്താണെന്ന് അറിയില്ല ജെറി. കുറച്ചു ദിവസമായി ഞാൻ ഇങ്ങനെയാ. ഏത് സമയവും മറ്റേതോ ലോകത്ത് ആണ്. ഏപ്പോഴും വെറുതെ ചിരിച്ചോണ്ടിരിക്ക..പപ്പ എന്നോട് ചോദിച്ചു നിനക്ക് എന്താ പറ്റിയെതെന്ന്. അതിന് എനിക്ക് ശെരിയായ ഒരുത്തരമില്ല ജെറി. ".അവൾ അവന്റെ കണ്ണിൽ നോക്കി മറുപടി നൽകി. 


"ഹ. ഹഹ.. ഞങ്ങളോക്കെ  ഈ അസുഖത്തിന് മറ്റു പല പെരുമാണ് പറയാറ്. നിനക്ക് മെന്റൽ ഹോസ്പിറ്റലിൽ ഒരു റൂം ബുക്ക്‌ ചെയ്യാൻ സമയമായി എന്ന് സാരം.. "അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. 


"ഡാ ദുഷ്ട്ടാ.. അപ്പൊ എനിക്ക് നീ വട്ടാക്കി യല്ലേ ".എന്നു പറഞ്ഞവാൾ അവന്റെ കസേരകാടുത്ത് വന്നു അവനെ ഷർട്ടിൽ പിടിച്ചുവലിക്കാൻ തുടങ്ങി. 


ആ വലിയിൽ അവന്റെ കസേരയുടെ ബാലൻസ് തെറ്റുകയും . അവർ രണ്ടു കൂടെ നിലത്ത് വീഴുകയും ചെയ്തു. 


ആ വീഴ്ചയിൽ അവളുടെ പനിനീര് ചുണ്ടു കൾ അവന്റെ കവിളിൽ തലോടി. കുറച്ചു നേരെതത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് അവർക്കു രണ്ടു പേർക്കും മനസ്സിലായില്ല. പരസ്പരം കണ്ണു കൾ നോക്കി അവർ കിടന്നു. ജെറി ചുണ്ടുകൾ എന്തിനോ വേണ്ടി അവളിലേക്ക് അടുത്തു. തന്റെ ഇണയെ പ്രബിക്കാൻ വരുന്നത് കണ്ട ഡെല്ലയുടെ മിഴികൾ അടന്നു. ദീർഘ നേരത്തേ ചുംബനത്തിന് വിരമിട്ടു കൊണ്ട് ആരോ വതിൽ തട്ടി വിളിച്ചു.. 


ജെറിയും ഡെല്ലയും ധൃതിയിൽ നിലത്തു നിന്ന് എഴുനേറ്റു. അവർക്ക് പരസ്പരം മുഖത്ത് നോക്കാൻ കഴിയാതെ ആയി. 


കുറച്ചു ഫയൽസുമായി മനു കേറി വന്നു."ഡെല്ല ഈ ഫയൽസ്  ഇപ്പ്പ്ൾ തന്നെ ചെക്ക് ചെയ്‌തു സാറിന് അയക്കാൻ പറഞു".


"ശെരി ഞാൻ അയച്ചോളാം മനുവേട്ട ".


അതും പറഞ്ഞു മനു തിരികെ ഇറങ്ങുമ്പോൾ ഡെലയോട് ഒരു വാക്കും മിണ്ടാതെ ജെറി ഇറങ്ങി പോയി. 

അവന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞരുന്നു. ആ സയത്തെ അവൻ ശപിച്ചു. 


"അവൾ തന്റെ അടുത്തുള്ളപ്പോൾ തന്നെ കഴിവിട്ടു പോകുമ്പോലെ എനിക്കു എന്നെ നഷ്ട്ട പെടുമ്പോലെ. ചേ...അവൾ തന്നെ കുറിച്ച് എന്ത് കരുതി കാണും.വേണ്ടായിരുന്നു ഒന്നും ".തലക്ക് മേടികൊണ്ട് അവൻ സ്വന്തം പുലമ്പി. 


ഇതെല്ലാം കണ്ട് മനു ഗീതക്ക് ജെറിയെ കാണിച്ചു കൊടുത്തു. 


"നോക്ക നമുടെ ചെക്കന്റെ റിലേ മൊത്തം അടിച്ചു പോയി എന്നാ തോണുന്നേ ".


അതിനു രാവിലെ ഒന്നും പ്രശ്നംഇല്ലല്ലോ അവൻ ".സംശയ ഭാവത്തിൽ ഗീത പറഞ്ഞു. 

"ഇപ്പോൾ ഡെല്ലയുടെ റൂമിൽ ഇറങ്ങിയതു മുതലാണ് അവൻ ഇങ്ങനെ ".അവർ രണ്ടു പേരും ജെറിയുടെ കളി കണ്ട് ചിരിച്ചു.


 ഇതേ സമയം ഡെല്ല റൂമിൽ നേരെത്തെ കഴിഞ്ഞത്തിന്റെ എഫക്റ്റിൽ ആയിരുന്നു. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. അപ്പോഴാണ് അവൾ തനികരികെ ഉള്ള ഫയൽ കണ്ടത്. അവൾ വേഗം തന്നെ അതെല്ലാം ചെക്ക് ചെയ്തു പപ്പക്ക് ആയച്ചു കൊടുത്തു. 


"എന്നാ ജെറി... എന്നാ പറ്റി.. നീയെന്ന വല്ലാതിരിക്കുന്നെ ".ആരോടും ഒന്നും പറയാതെ ഓഫീസിൽ നിന്നിറങ്ങിയ  ജെറിയോട് രവി  അല്പം ആശ്ചര്യത്തോടെ ചോദിച്ചു. 

"ഏയ് ഒന്നുല്ല രവിയേട്ടാ. ഒരു തലവേദന.. എന്താണെന്നറിയില്ല. ഒന്ന് കിടക്കണം. എന്തായാലും ഇന്ന് വർക്ക് ഒന്നും ഇല്ലല്ലോ.. ഞാൻ പോയിക്കോട്ടെ "..അവൻ പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു. 

"അതിനെന്താ.. നീ.. വിട്ടിൽ പോയിക്കോ.. പോകുന്നവഴിക്ക് വല്ല ടാബ്‌ലെറ്റും മേടിച് കഴിക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.. "അയാൾ സ്നേഹത്തോടെ പറഞ്ഞു. 

"ജെറി പിന്നെ ഒന്നും പറയാൻ നിന്നില്ല. ആരോടും സംസാരിക്കാൻ അവൻ ആഗ്രഹിച്ചില്ല എന്നു വേണം പറയാൻ. ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അവൻ തിരിഞ്ഞു നടന്നു. 

അവൻ ബുള്ളറ്റ് സാധാരണയിലും വളരെ വേഗത്തിലാണ് ഓടിച്ചത്. എത്രയും പെട്ടെന്ന് മനസ്സിനെ ഒന്ന് ശാന്തമാക്കണം. വളരെ വേഗതത്തിൽ തന്നെ അവൻ കോട്ടേഴ്സിൽ  എത്തി ചേർന്നു. റൂം തുറന്ന് അവൻ വയലിനുമെടുത്ത് സോഫയിൽ വന്നിരുന്നു. പിന്നെ സംഗീതമായിരുന്നു... മനസ്സിനെ തൊട്ടുണർത്താൻ അവക്ക് കഴിവുണ്ടായിരുന്നു. ആ സംഗീതത്തിന് ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ഈ കലർന്നിരുന്നു. ആ സംഗീതത്തിൽ എന്നോണം ഇളകാറ്റ്  അവന്റെ മുടിഴിയകൾ തലോടി അവന്റെ മനസ്സിനെ ശാന്തമാക്കാൻ സഹായിച്ചു. എപ്പോഴോ അവന്റെ കണ്ണുകളുടെ ഭാരം കൂടുന്നത് അവൻ അറിഞ്ഞു....

_________________________________________

(Next day)

ഓഫിസിനു മുന്നിൽ കാറിൽ വന്നിറങ്ങിയ ഡെല്ല അകത്തേക്ക് ചുവടുകൾ വെച്ചു... സന്തോഷവും ഉത്സാഹവും നിറഞ്ഞതായിരുന്നു അവളുടെ നടത്തം തന്നെ. കൈകൾ വീശി ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി കടന്നു വന്നത് ഫയസുമായി തന്റെ കാമ്പിനേക്ക് പോകുന്ന മനുവിന്റെ അടുത്തതാണ്. 

"ഹായ് മനുവേട്ടാ. ഗുഡ് മോർണിംഗ് "
.അവൾ പുഞ്ചിരിയോടെ മനുവിനോട് പറഞ്ഞു. 

"മോർണിംഗ് മാഡം"..

"അതെ മനുവേട്ടാ.. എന്നെ ഇനി മാഡം എന്ന് വിളിക്കരുത്. പേരു വിളിച്ചാ മതി പറഞ്ഞേക്കാം. "

അതിനു മറുപടിയായി മനു ഒന്നു ചിരിച്ചു. 

"അല്ല.. ജെറി എവിടെ.. അകത്തുണ്ടോ ".അവൾ അകത്തേക്ക് ചുണ്ടി കൊണ്ട് മനുവിനോട് ചോദിച്ചു. 

"ഇന്ന് വന്നിട്ടില്ല ഡെല്ല.. ഇന്നലെ നല്ല  തലവേദന ആണെന്ന് പറഞ്ഞു പോയതാ. ഇന്ന് വിളിച്ചിട്ടാണെൽ കിട്ടുണും ഇല്ല ചിലപ്പോൾ തലവേദന മാറില്ലായിരിക്കും".

അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിഴലിക്കുന്നതാഴി അയാൾ കണ്ടു. 

"ഞാൻ കോർട്ടെഴുസിലേക്ക് പോകുവാ മനുവേട്ടാ "അത്രമാത്രം പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. വളരെ വേഗത്തിൽ ആണ് ഡ്രൈവ് ചെയ്തത്. 

_________________________________________

(ജെറി )

രാവിലെ കണ്ണു വളരെ പ്രെയാസപ്പെട്ടാണ് തുറന്നത്. അസഹീയമായ തലവേദന അവൻ അനുഭവപ്പെട്ടു. 

ഇന്നലെ വന്നു കിടന്ന അതെ വേശത്തിലാണ് താൻ ഇപ്പോഴും ഉള്ളതെന്ന് അവൻ മനസ്സിലായി. 
വയലിൻ വായിച്ചത് മാത്രം അവൻ ഓർമ്മയിൽ വന്നു. 

എങ്ങാനൊക്കെ പ്രെയാസപ്പെട്ട അവൻ എഴുനേറ്റു ഫ്രഷായി.തലവേദന കാരണം ഇന്ന് ഓഫീസിൽ പോകേണ്ടെന്ന് അവൻ തീരുമാനിച്ചു. അവൻ തിരികെ സോഫയിൽ വന്നു കിടന്നു.....

കുറച്ചു കഴിഞ്ഞആണ് പുറത്ത് ഒരു കാർ വന്നു നിന്നത്.. 

_________________________________________

(ഡെല്ല )

"ഒന്ന് സഹായിക്കാനോ ശ്രുഷൂഷിക്കാനോ പോലും അവിടെ ആരുമില്ലല്ലോ എന്റെ ജെറിക്ക് "..അവൾ സ്വയം പറഞ്ഞു. 

കോർട്ടായിസിൽ  വന്നിറങ്ങി കതകിൽ പിടിച്ചപ്പോൾ തന്നെ അത് തുറന്നു. അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ... അവൾ അകത്തേക്ക് കടന്നു. സോഫയിൽ വായിലിന്റെ അടുത്തായി കിടക്കുന്ന ജെറിയെയാണ് അവളുടെ കണ്ണിൽ ഉടക്കിയത്. ജനാലകൾക്കുള്ളിൽ കൂടി അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ അവന്റെ മുഖം സ്വർണം പോലെ തിളങ്ങുന്നതായി അവൾക്ക് തോന്നി. അവൾ പതുക്കെ നടന്നു അവനരികിലായി ഇരുന്നു. അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളിൽ പരാതി നടന്നു. 

"ജെറി "....അവളുടെ കിളിനാദം അവന്റെ കാതുകളിൽ അലയടിച്ചു.. അവൻ പതുക്കെ ഒന്നങ്ങി. 

"ജെറി "!!..വീണ്ടും അവളുടെ ശബ്ദം അവന്റെ കാതുകളിൽ പ്രതിധ്വനിച്ചപ്പോൾ അവന് കണ്ണുകൾ പതുക്കെ തുറന്നു. മുന്നിൽ ഒരു മാലാഖയുടെദു പോലുള്ള  സുന്ദര നയങ്ങളാണ് അവന്റെ കണ്ണിൽ ആദ്യം പതിഞ്ഞത്. അത് ഡെല്ല ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന് പതുക്കെ എഴുനേറ്റു. 

"എന്നാടാ... എന്താ പറ്റിയെ "..അവൾ അവന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് ചോദിച്ചു. 

"ഏയ്... ഒന്നുമില്ല... ഒരു ചെറിയ തലവേദന.. ഒന്ന് കിടന്നതാ ".അവന് പറഞ്ഞൊപ്പിച്ചു. 

ഡെല്ലയുടെ സാന്നിധ്യം അവന്റെ മനസ്സിൽ ഭയമാണ് നിറച്ചത്. അവളുടെ ഇഷ്ട്ടം അവൻ അടുത്തറിനതുമാണ്. അവളുടെ അടുത്തിരിക്കുമ്പോൾ അറിയാതെ ആണേലും ഉള്ളിൽ മൂടിവെച്ച അവളോടുള്ള ഇഷ്ട്ടം പുറത്തു വരുമോ എന്നവൻ ഭയപ്പെട്ടു. 

അവൾ അവന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി. 

"ഏയ്.. പനിയൊന്നുമില്ല... ചെറുതായി ഒരു ചൂട് ഉണ്ട്‌. ഞാൻ പോയി ഒരു ചൂട് കാപ്പി ഇട്ടുകൊണ്ട് വരാം. അത് കുടിച്ചാൽ പനിയും തലവേദന ഒക്കെ പോകും ".അതും പറഞ്ഞവാൾ അടുക്കായിലേക്ക് പോയി. 

ജെറി അവൾ പോകുന്നതും നോക്കി ഇരുന്നു. 

പെട്ടന്നു തന്നെ ഡെല്ല കയ്യിൽ ഒരു കപ്പ് കാപ്പിയുമായി വന്നു. 

"മോൻ ഇതുവേഗം അങ്ങ് ചൂടോടെ കുടിച്ചോ.. എന്നാലേ അസുഖമൊക്കെ മാറും. " അവൾ കാപ്പി അവന്റെ കഴിയിൽ ഏല്പിച്ചു കൊണ്ട് പറഞ്ഞു. 

അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ അത് മേടിച്ചു.  പതിയെ ചുണ്ടോട് ചേർത്ത് കുടിച്ചിറക്കി. ഇതു വരെ ഉണ്ടായിരുന്നത് പോലെ അല്ല. അവളോട് എന്ത് പറയണമെന്ന് അവൻ അറിയില്ലായിരുന്നു. എന്നാൽ ഡെല്ലയുടെ മിഴികൾ ജെറിയുടെ മുഖത്ത് തന്നെ ആയിരുന്നു. അവനെ പരിചരിക്കുമ്പോ അവന്റെ കൂടെ ഇരിക്കുമ്പോ വല്ലാത്തതൊരു ആനന്ദം അവൾക്കു തോന്നി. 

പക്ഷെ എന്നാത്തേയും പോലെയല്ല ജെറി ഇപ്പൊ എന്നവൾക്ക് തോന്നി. മുഖത്ത് ഒരു തെളിച്ചമില്ല. എന്തോ ഒരു വിഷമം ഉള്ളിൽ തറഞ്ഞുകിടക്കുന്നത് പോലെ. വിവർണമായ ജെറിയുടെ മുഖം പോലും അവളിൽ ഒരു നീറ്റലുണ്ടാക്കി. 

"എന്നടാ പറ്റിയെ.. നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ ".അവൾ അൽപ്പം സങ്കടത്തോടെ ചോദിച്ചു. 

"ഏയ്... ഒന്നുല്ലാടി... ഒന്ന് കിടന്നാൽ മാറാവുന്നതേ ഉള്ളു.. നീ പോയിക്കോ.. ഓഫീസിൽ പണിയുള്ളതല്ലേ "..അവൻ തന്റെ കൈയിലുള്ള ഗ്ലാസ് ടേബിൾ വെച്ചു കൊണ്ട് പറഞ്ഞു. 

"ജെറി ഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങനെ പോവാൻ ആണ്.. വാ എന്റെ മടിയിൽ തലവെച്ചു കിടന്നോ "..അവൾ സ്നേഹപൂർവ്വം പറഞ്ഞു. 

അതവൻ സ്വീകരിക്കുവാന് കഴിന്നിരുന്നില്ല. 

"ഇങ്ങു വാ ജെറി "..എന്നും പറഞ്ഞു മടിച്ചു നിന്ന ജെറിയെ അവൾ കൈകളാൽ ബലമായി പിടിച്ചു അവളുടെ മടിയിൽ കിടത്തി. അവൾ പുഞ്ചിരിയോടെ അവളുടെ കൈവിരലുകൾ തല മുടിയിലൂടെ ഓടിച്ചു. ജെറി അറിയാതെ തന്നെ മിഴികൾ അടച്ചു പോയി. അവളുടെ തഴുകലിൻ എന്തോ മാന്ത്രിക  ശക്തിയുണ്ടെന്ന്  അവനു തോന്നി. അത്രക്ക് സുഖമായിരുന്നു ആ താഴുകലിൽ.. ചുറ്റും മൂടൽ മഞ്ഞു  നിറയുന്നത് പോലെ.. അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുനത് പോലെ അവനു തോന്നി. 

പെട്ടന് അവന്റെ നെറ്റിയിൽ എന്തോ ഒരു നാനുത്ത സ്പർശം അനുഭവപെടു പോലെ അവൻ അറിഞ്ഞു. അതൊരു മായ പ്രപഞ്ചം തനിക്കു ചുറ്റും തീർക്കുന്നത് പോലെ. കണ്ണുകൾ തുറന്നു നോക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു....

പെട്ടന്ന്  എവിടെ നിന്നോ കിട്ടിയ ശക്തിയിൽ അവൻ മിഴികൾ തുറന്നു. അവന്റെ മുഖത്തോട്  അടുത്ത് ഡെല്ലയുടെ സുന്ദര മുഖം. അവരുടെ മൂക്കുകൾ പരസ്പരം ഉരുമ്മിയിരുന്നു. അവളുടെ നിശ്വാസം അവന്റെ അധരങ്ങളിൽ പതിഞ്ഞു. കണ്ണുകൾ പരസ്പരം കോർത്തു. ജെറി മനസ്സ് ഒരു നിമിഷം ശൂന്യമായി. അതു വരെ ഉണ്ടായിരുന്ന എല്ലാ ചിന്തകളും അവൻ മറന്നു. അവളുടെ അധരം അവന്റെ അധരവുമായി ഇഴക്കി ചേർന്നു. ഇതു വരെ അവൻ അനുഭവിച്ച വേദനകൾ എല്ലാം മാറിയതുപോലെ എന്നവൻ തോന്നി. അത്രക്ക് ഹൃദയമായിരുന്നു അവളുടെ അധരങ്ങളുടെ ലയനം. തന്റെ കിഴ്ചുണ്ടിൽ അവളുടെ പല്ലുകളുടെ മൃദുവായ സ്പർശനം അവൻ അറിഞ്ഞു. അവന്റെ നാവിൽ രക്ത ചുവ അറിഞ്ഞു. 
പെട്ടന്ന് കിട്ടിയ ബോധത്തിൽ അവൻ പിനെണീറ്റു....

പെട്ടന്ന് കീട്ടിയ ബോധത്തിൽ അവൻ പിടന്നെണീറ്റു.

ഡെല്ല സോഫയിലേക്ക് മറിഞ്ഞു വീണു.ഡെല്ല ഇപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ ജെറിയെ തന്നെ നോക്കി നിന്നു. 

"ഡെല്ല തനിപ്പോൾ എന്താ ചെയ്തത് എന്ന് വല്ല ബോധവും ഉണ്ടോ ".ജെറി അവളോടായി ചോദിച്ചു. 

ഡെല്ല അതിനു മറുപടി എന്നോണം അവനെ നോക്കി നിൽക്കുക മാത്രം ചെയ്തു. 

"ഇന്നലെ അറിയാതെ ചെയ്തു പോയതാ. ആ സിറ്റുവേഷൻ വന്നപ്പോൾ എനിക്ക് എന്നെ നിയത്രണക്കാൻ കഴിന്നില്ല.എന്നാലോ ഇന്ന് നീ തന്നെ എന്റെ അടുത്ത് വന്നിട്ടല്ലേ ".അവൻ അവൾക്കു നേരെ തിരിഞ്ഞു. 

"സോറി ജെറി!😔....ജെറി എന്തേതാ. അപ്പോൾ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തന്നിരിക്കും. പിന്നെ എന്നെ കാലത്ത് തന്നെ വയലിൻ വായിപ്പിക്കാൻ പഠിപ്പിച്ചോളണം കേട്ടോ😏😏".അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവിടെ നിന്നു പോന്നു. 

"ഈ പെണ്ണ് എന്നെ കൊണ്ടേ പോകുന്നു തോന്നുന്നേ.".അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു. എന്നാൽ നിമിഷ നേരം കൊണ്ട് ആ പുഞ്ചിരി അസ്തമിച്ചു... തന്നെ വിശ്വസിക്കുന്ന വരെയും സ്നേഹിക്കുനവരെയും ചതിക്കുകയാണെന്നാ ചിന്ത മനസ്സിൽ ഉടലെടുത്തപ്പോൾ....

ആ ദിവസം തള്ളിനീക്കിയത് എങ്ങനെയെന്നുപോലും അവനറിയില്ല. മനസ്മാധനമായി ഒന്നുറങ്ങാൻ പോലും അവൻ സാധിച്ചില്ല. രാത്രിയിലുടനീളം മനസ്സ് ചിന്തകളുടെ കൈലാസം കയറി കൊണ്ടിരുന്നു. കണ്ണുകളിൽ നിദ്രയുടെ ഭാരം കയറിയത് നേരം പുലരാറായപ്പോഴാണ്. എപ്പോഴാണ് ഉറങ്ങിയതെന്നുപോലും അവൻ ഓർമ്മയില്ല........ 

ശരീരത്തിന് എന്തോ ഭാരം പിടിച്ചെടുത്തപ്പോൾ അത് അബോധമണ്ഡലത്തിൽ നിന്നും ബോധമണ്ഡലത്തിലേക്ക് ചുവടുവെച്ചപ്പോഴാണ് അവൻ കണ്ണുകൾ പതിയെ തുറന്നത്. ആദ്യം അവനൊന്നും മനസ്സിലായില്ല... 

മൂക്കിൽ അടിച്ചുകയറിയ പരിമളത്തിന്റെയും വയറിൽ അമർന്നിരിക്കുന്നാ  മൃതുലയുടെയും അനുഭവം  കണ്ണുകൾ തിരുമ്മി നോക്കാൻ അവനെ പ്രേരിപ്പിച്ചു... 

ഒരു നേട്ടലോടെയാണ് അവൻ കണ്ടത്. തന്നെ കെട്ടിപിടിച്ചു സുഗമായി ഉറങ്ങുന്നാ ഡെല്ലയെ.... 

ഇവളിതങ്ങനെ ഇവിടെ ഇപ്പൊ... എങ്ങനെ ഇവൾ അകത്തു കയറി.താൻ ഇന്നലെ ഡോർ ലോക്ക് ചെയ്തില്ലായിരുന്നോ.. അവന്റെ ചിന്തകൾ പലവയ്ക്കൂ തിരിഞ്ഞു. അവൻ അവളുടെ കൈകളിൽ നിന്ന് മോചിതനായി... അപ്പോഴേക്കും അവൾ കണ്ണുകൾ തുറന്നു. ഒരു നിറഞ്ഞ പുഞ്ചിരിയാണ് അവൾ  ജെറിക്ക് നേരെ നൽകിയത്... 

"എന്നാടാ... നട്ടുച്ച വരെയാണോ കിടന്നുറങ്ങുന്നത്.. അതും കതകു പോലും അടിക്കാതെ.. ആരേലും വന്നു എന്തെന്ക്കിലും കൊണ്ടു പോയാൽ പോലും നീ അറിയില്ലല്ലോ".... (ഡെല്ല )

അപ്പൊ താൻ കതക് അടച്ചിരുന്നില്ല.. അപ്പൊ സമയം ഉച്ചയായോ... അവൻ ക്ളോക്കിലേക്ക് നോക്കി. സമയം 11 കഴിഞ്ഞിരുന്നു....

"ഉറങ്ങുന്നതു കണ്ടാൽ ഉടനെ കൂടെ കേറി കിടക്കുവാണോ ചെയ്യേണ്ടത്... നിനക്കെന്നേ വിളിച്ചു കൂടായിരുന്നോ ".അവന്റെ ശബ്ദത്തിന് അൽപ്പം ദേഷ്യം കലർന്നിരുന്നു. 

"അതിനെന്താ... എന്തായാലും നമ്മൾ ഒരുമിച്ചു കിടക്കേണ്ടതല്ലേ 
....അതു നേരത്തേ ആയി എന്ന് കരുതിയാൽ മതി "..

"ദേ.. പെണ്ണേ നിനക്ക് കുറച്ച് കൂടുന്നുണ്ട്ട്ടോ "..അതും പറഞ്ഞു ജെറി അവളുടെ അടുത്തേക്ക് വന്നു. 

"നിന്നെ നാറീട്ട് വയ്യ. പോയി ഫ്രഷ് ആയി വന്നേ ജെറി "..

"ഓ.. ഈ നാറ്റമൊന്നും കൂടെ കിടന്നപ്പോൾ ഇല്ലായിരുന്നോ ഭവതിക്ക്  ".ഒരു പിരികം പൊന്തിച്ചു കൊണ്ട് ജെറി ഡെല്ലയോട് ചോദിച്ചു. 

"എന്നോട് ഡയലോഗ് അടിക്കാതെ പോയി ഫ്രഷ് ആയി വാടാ ചെക്കാ. അപ്പോഴേക്കും ഞാൻ ബ്രേക്ക് ഫാസ്റ് എടുത്ത് വെക്കാം ".ജെറിക്ക് നേരെ ടാവ്വൽ നീട്ടി കൊണ്ട് ഡെല്ല പറഞ്ഞു. 

ജെറി ഫ്രഷ് ആയി വന്നപ്പോൾ ചൂട് പറക്കുന്ന ചായയും അതിനടുത്തായി പത്രത്തിൽ കള്ളപ്പവും  പോർക്ക് കറിയും ഉണ്ടായിരുന്നു. ജെറി വരുന്നത് കണ്ട ഡെല്ല കള്ളപ്പവും പോർക്ക്‌ കറിയും  അവനു നേരെ നീട്ടി. 

"ഇത് എന്റെ ഗുരു ദക്ഷിണ ആണ്... ഞാൻ ഉണ്ടാക്കിയതാ. കഴിച്ചു നോക്ക കൊള്ളാവോ എന്ന്..  ".

അവൻ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു... അവൻ ആസ്വദിച്ചു കഴിക്കുവാൻ തുടങ്ങി..അവൻ കഴിക്കുന്നതും നോക്കി ഡെല്ല നിന്നു.... 

കഴിച്ചു കഴിഞ്ഞ ജെറി വയലിനും എടുത്തു സോഫയിൽ ഇരിക്കുന്ന ഡെല്ലക്ക് അരികിൽ വന്നിരുന്നു... 

എനി തുടങ്ങാം.. അവൻ അവളോടായി ചോദിച്ചു

മം തുടങ്ങാം.. അവൾ ആകാംഷ പൂർവ്വം പറഞ്ഞു. 

അവൻ അവളെ തന്റെ മടിയിൽ കേറ്റി ഇരുത്തി.. എന്നിട്ട് അവളുടെ കൈകളിലൂടെ   അവന്റെ കൈകൊണ്ട് വയലിൻ വായിക്കാൻ തുടങ്ങി... 
അവൻ വായിച്ചത് അവൾക്ക് ഏറ്റവും ഇഷ്ട്ട പെട്ടാ സോങ് ആണ് വായിച്ചത്. 
     
    🎶 neethan.... 
                 Neethan.... 
         Neethan...
                    Enakulla....🎶
🎶Naanthan..... 
        Naanthan.... 
               Naanthan... 
       Un pulla .... 🎶
       
🎶oh... sathiyam.... 
        Naan sollurendi.... 🎶
    
🎶   Un paarava
                Aala thookuthadi... 
        Pathiyama  
               Unna paathukuren
       Unakageg... 
             Vaazhka vaazhumbadi🎶
 
    🎶kirukkiun
          Kirukkal eluthulam
        Kirukka enna
          Neeyum maathiputta 🎶
     
   🎶  Mansil 
             Trukura aasaiyathan
      Kirukka naan un 
           Mela kaattiputtan🎶
 
🎶tru meenagal
        Oru odaiyil
Thanneril 
      Thannai izhaka
Un kadhal
     En kaavuyam

🎶Unnodu.... 
    Kai korka... 🎶


   
____________________________________________________

പിറ്റേന്ന് ഓഫീസിൽ  വർക്ക് ചെത്തു കൊണ്ടിരിക്കുന്ന  ജെറികരികിലേക്ക് ഗീത വന്നു. 

"ജെറി നാളെ ആണ് പൊന്നൂസിന്റെ ബർത്ത് ഡേ. ഒരുക്കങ്ങൾ ഒന്നും ആയിട്ടില്ല. ഇന്ന് വയികിട്ടു നീ എന്റെ കൂടെ വരണം. ടൗണിൽ നിന്ന് കുറച്ച് സാധനങ്ങൾ മേടിക്കാനുണ്ട് "..

"ശെരി ചേച്ചി...ഇന്ന് തന്നെ എല്ലാം സെറ്റ് ചെയ്യണം ".അവൻ ഗീതക്കു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. 

"മം. നിന്റെ വർക്ക് നടക്കട്ടേ. "അതും പറഞ്ഞു ഗീത അവളുടെ കാബിനിലേക്ക് നടന്നു. 

തന്റെ ജോലി എല്ലാം തീർന്നപ്പോഴേക്കും സമയം വൈകുന്നേരം ആയിരുന്നു. അവൻ ഗീതയുടെ അടുത്തേക്ക് നടന്നു. 

"ചേച്ചി എന്നാൽ നമുക്ക് പോയാലോ ".

"മം... "......

ജെറിയുടെ ബൈക്ക് നിന്നത് വലിയൊരു ഷോപ്പിന് മുന്നിലായിരുന്നു. 

 "ചേച്ചി ഇവിടെ ഒരുവിധം സാധനങ്ങളൊക്കെ കിട്ടും. ചേച്ചി ഭക്ഷണത്തിന് വേണ്ടതെല്ലാം മേടിച്ചോ. കേക്കും പൊന്നൂസിനുള്ള ഉടുപ്പും ഞാൻ മേടിക്കാം. "അതും പറഞ്ഞു ജെറി അവന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്തു ഗീതയുടെ കയ്യിൽ വെച്ചു കൊടുത്തു. 

"ഇതൊന്നു വേണ്ടടാ.. ഇതിനൊക്കെ ഉള്ളത് എന്റെ കയ്യിൽ ഉണ്ട്‌ ".

"അത് വേണ്ടാ ചേച്ചി. ഈ ബർത്ത് ഡേ ചെലവ് ഫുള്ള് എന്റെ വക അത് മതി "..അവൻ അതും പറഞ്ഞ ഗീതയെ വെജിറ്റബിൾ സെക്ഷനിൽ കൊണ്ടു വന്ന ആക്കി. 

"ചേച്ചി നമുക്ക് സദ്യ തന്നെ വേണം. അതിനുള്ളത് എല്ലാം മേടിച്ചോട്ടോ. ഞാൻ കേക്ക് മേടിക്കട്ടെ ".അതും പറഞ്ഞു ജെറി കേക്ക് സെക്ഷനിലേക്ക് പോയി. 

അവർ എല്ലാ സാധനങ്ങളും മേടിച്ചപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. തിരികെ ബൈക്കിനടുത്തേക്ക് സാധനവുമായി വരുമ്പോഴാണ് ജെറിയുടെ ഫോൺ അടിച്ചത്....

ജെറി ഫോൺ എടുത്ത് നോക്കിയപ്പോൾ ഡിസ്പ്ലേയിൽ പേർ വായിച്ചു "സ്റ്റെല്ലാമ്മ കാളിങ് "....

അവൻ ബൈക്കിൽ മേടിച്ച കവരുകൾ വെച്ച് കാൾ അറ്റന്റ് ചെയ്തു. 

"ഡാ ജെറി... നിന്റെ ഒരു വിവരവും ഇല്ലല്ലോ. നീ ഞങ്ങളോക്കെ മറന്നോ "...

"പിന്നെ ഞാൻ നിങ്ങളൊക്കെ മറക്കാനോ.. ഇവിടെ വന്നപ്പോൾ കുറച്ച് ബിസി ആയിപ്പോയി. അതാ വിളിക്കാൻ പറ്റാണത്. എന്താ അവിടുത്തേ വിശേഷം."

"ഇവിടെ എന്തോന്ന്... നീ പോയാരാ ഒരു രസമില്ലടാ.. നിന്നെ വയലിൻ വായന ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടടാ. നിന്നെ കാണാൻ പൂതിആകുന്നെടാ.. എന്നാ നീ ഇങ്ങോട്ട് ഒക്കെ വരുന്നേ "..

"എനിക്ക് ഓഫീസിൽ നിന്ന് ഒരു ലീവ് കിട്ടട്ടെ. എന്നിട്ട് ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്. എന്നിട്ട് കുറച്ച് ദിവസം നിങ്ങളുടെ കൂടെ അടിച്ചു പൊളിച്ചു തിരിച്ചു പോരാം. എന്താ അതു പോരെ "...

"മം അതു മതി.. വേഗം വരാൻ നോക്കട്ടോ ജെറി ".. 

ഇവരുടെ സംസാരം പുഞ്ചിരിയോടെ കേട്ടു നിൽക്കുന്ന ഗീതയുടെ കണ്ണിൽ ഉടക്കിയത്  റോഡിന്റെ എതിർ വശം വീൽചെയറിൽ ഇരുന്നു കുപ്പിവളകൾ വിൽക്കുന്ന ഒരു വൃദനിൽ ആണ്. 

ജെറിയുടെ സംസാരത്തിന് തടസ്സം സൃഷ്ടിക്കണ്ട എന്നോർത്ത് ഗീത അയൽക്കരികിലേക്ക് റോഡ് മുറിച്ചു കടുന്നു. 

ഗീത പൊന്നൂസിന് ഏറ്റവും ഇനങ്ങുന്ന അവളുടെ ഉടുപ്പിന് മെച്ചായ ബേബി പിങ്ക് നിരത്തിലുള്ള വളകൾ മേടിച്ചു... 

തിരികെ റോഡ് മുറിച്ചു കടക്കവേ എതിരെ നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ അവരെ തട്ടി തെറുപ്പിച്ചു കൊണ്ട് പോയി...

ഇതേ സമയം എന്തോ വലിയ ശബ്ദം കേട്ട ജെറി സ്റ്റെല്ലയോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ ഫോൺ വെച്ച് റോഡിൽ കൂടി നിൽക്കുന്ന ജനകൂട്ടത്തിനരികിലേക്ക് ചെന്നു.

അവിടെ എത്തിയ ജെറി കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗീതയെ ആണ്... 

"ചേച്ചീ.... !!!!!! ".........

അവന്റെ ശബ്ദം  അവിടെ ആകെ മുഴങ്ങി കൊണ്ടിരുന്നു... 


"ജെ... റീ !!!..."

ഗീതക്ക് ആരികെ ഓടി വന്ന ജെറിയെ കണ്ട ഗീത പതിഞ്ഞ സ്വരത്തിൽ വിളിച്ചു... 

"ചേച്ചിക്ക് ഒന്നുല്ല... പ്ലീസ്സ്  ആരെന്ക്കിലും ഒന്ന് ആബുലൻസ് വിളിക്കോ ".അവളുടെ തല മടിയിലേക്ക് വെച്ച ശേഷം ജെറി അവിടെ നിൽക്കുന്ന അവരോട് യച്ചനായാൽ പറഞ്ഞു... 

"വിളിച്ചിട്ടുണ്ട് കുനെ. ഇപ്പോൾ വരും ".അവിടെ കൂടി നിന്നവരിൽ അൽപ്പം പ്രായം ചേർന്ന ഒരാൾ അവനെ അശ്വപ്പിച്ചുകൊണ്ട് പറഞ്ഞു. 

"ജെ.. റീ.... എന്റെ....മോൾ... അവൾക്ക്.. ആ.. രു... മില്ല... ഡാ... ഞാൻ.. പോയാലും.... നീ അവളെ... പൊന്നുപോലെ നോക്കിക്കോളാം.... എന്ന്... എനിക്ക് വാക്ക്.. താ.... "വിറയാർന്ന വാക്കുകൾ പ്രയാസപ്പെട്ടു കൊണ്ട് തന്റെ രക്തത്തിൽ കുളിച്ച കൈ ജെറിക്ക് നേരെ നീട്ടി കൊണ്ട് ഗീത അവനോട് ചോദിച്ചു. 

"ചേച്ചി എന്താ പരയുന്നെ... ചേച്ചിക്ക് ഒന്നുല്ല... "അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. 

"ജെ റീ... എന്റെ മോൾ !!!..."ഗീതയുടെ ശബ്ദം നിലച്ചു. ഉയർന്ന ശ്വാസമെടുപ്പോടു കൂടി  ജെറിയുടെ മടിയിലേക്ക് തളർന്നു വീണു.. ജെറി ഒരു നിമിഷം സ്തംഭിതനായി.. തന്റെ ഗീതേച്ചി തന്നെയും പൊന്നൂസിനെയും ഒക്കെ വിട്ട് ഈ ലോകത്ത് നിന്ന് പോയി എന്നാ സത്യം ഉൾക്കൊള്ളാൻ അവൻ കഴിഞ്ഞില്ല...
____________________________________________________

"അങ്കിൾ.... പൊന്നൂസിന് ഇനി അമ്മയെ ഒരിക്കലും കാണാൻ പറ്റില്ലേ "ആ ചോദ്യം ജെറിയുടെ കർണപടങ്ങളിൽ ഒരു പ്രേകമ്പനം പോലെ ആണ് പതിച്ചത്... ജെറിയുടെ നെഞ്ചിൽ തല ചായ്ച്ചു അവനോട് ചേർന്ന് കിടക്കുവായിരുന്നു പൊന്നൂസ്. അവൻ ആ കുഞ്ഞിനെ ചേർത്തുപിടിച്ചു മുടിഴിയകളിൽ വാത്സല്യപൂർവ്വം തലോടികൊണ്ടിരുന്നു. അപ്പോഴൊക്കെ അവന്റെ മനസ്സിൽ അവൻ തേടുകയായിരുന്നു ആ കുഞ്ഞിനു കൊടുക്കേണ്ട ഉത്തരം... 

"പൊന്നൂസിന് ഇനി ആരുല്ലേ അങ്കിൾ ".വീണ്ടും പോണുസിന്റെ നിഷ്കളങ്കമായ ചോദ്യം അവന്റെ കാതുകളിൽ പതിച്ചു... ഉത്തരം കൊടുക്കണം.. ഇനിയവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കൊടുക്കേണ്ടത് താൻ ആണ്..... 

"മോൾക്കിനി അമ്മയെ കാണാൻ പറ്റിലെന്നും മോൾക്ക് എനി ആരും ഇല്ലെന്നും ആരാ പരനെ. അങ്കിൾ ഇല്ലേ മോൾക്ക്... അങ്കിളിനു മോളും മോൾക്ക് അങ്കിളും.. പിന്നെ മോളെ അമ്മ എന്നും കാണാൻ വരും.. പക്ഷെ മോൾ ഉറങ്ങുബോഴായിരിക്കും വരുക. മോൾടെ സ്വപ്നത്തിൽ.." അവൻ കുഞ്ഞിന്റെ കവിളിൽ തലോടി കൊണ്ടിരുന്നു. 

"അമ്മ വന്ന് മോൾക്ക് പാട്ട് പാടി താരല്ലോ,  ഉമ്മ തരുകഴും കെട്ടിപിടിച്ചുറങ്ങുഗയുംഒക്കെ ചെയ്യും "
അവൻ കുഞ്ഞുന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി... ആ കുഞ്ഞു കരങ്ങളാൽ ജെറിയെ ചുറ്റിപിടിച്ചു.... അവന്റെ തലോടലിൽ ആ കുനിന്റെ കണ്ണുകൾ പതിയെ അടനു. അവൾ നിദ്രയിലേക്ക് വഴുതി വീണു... 

ജെറിയുടെ കണ്ണുകളിൽ കൂടി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ കടന്നു പോയി... അതിന്റെ പ്രേതിഫമെന്നോണം അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. ഗീതേച്ചി എന്നന്നേക്കുമായി തങ്ങളെ വിട്ടുപോയിട്ട് ഇപ്പൊ രണ്ടു ദിവസം കഴിഞ്ഞു. എത്രയൊക്കെ ശ്രേമിച്ചിട്ടും തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ അവനു സാധിച്ചില്ല.. കണ്ണുകൾ അനുസരണയില്ലാതെ കവിളിലൂടെ ഒളിച്ചിറങ്ങി. അതിനു കൂട്ടെന്നോണം ചാറ്റൽ മഴയും കടന്നു വന്നു... 

ഈ കഴിഞ്ഞ രണ്ടു ദിവസവും ഓഫീസിൽ പോയിട്ടില്ല... പൊന്നൂസും സ്ക്കൂളിൽ പോയിട്ടില്ല.. കളിയും ചിരിയും ഇല്ലാതെ പൊന്നൂസിനെ ചേർത്തു പിടിച്ചു വെറുതെ ഇരുന്നു... ഈ രണ്ടു ദിവസവും പകൽ മുഴുവൻ സമയവും ഡെല്ല അവർക്കരികിലുണ്ടായിരുന്നു.. രാവിലെ തന്നെ അവൾ വരും.. പക്ഷെ ഒന്നിനും തന്നെ അവൾ ബുദ്ധിമുട്ടിച്ചിട്ടില്ല.. അധികം ഒന്നും മിണ്ടിട്ടില്ല.. വന്നു റൂം മെല്ലാം വൃത്തിയാക്കും... ഭക്ഷണം ഉണ്ടാക്കും... നിർബന്ധിച്ചു കുറച്ചു കഴിപ്പിക്കും...പൊന്നൂസിന് വാരികൊടുക്കും.. അവളെ കുളിപ്പിക്കും... അങ്ങനെ... ഒരു ഭാര്യയെപ്പോലെ... ഒരു അമ്മയെപോലെ.. ഈ രണ്ടു ദിവസവും നന്ദിയോടെ ഒരു നോട്ടം പോലും കൊടുക്കാൻ തനിക്ക് സാധിച്ചിട്ടില്ല. ഇവളെന്തിനാണ് ഇതൊക്കെ ചെയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്... അറിയാം... അതു തന്നോടുള്ള അവളുടെ സ്നേഹം കൊണ്ടാണ്.. പക്ഷെ അത് പൂർണമായും സ്വീകരിക്കാൻ മനസനുവദിക്കുന്നില്ല.. എന്തൊക്കെയാണേലും നടക്കാനുള്ള സാഹചര്യങ്ങളെ സ്വീകരിചേ മതിയാകൂ... 
പൊന്നുസിനെയും പഴയ പോലെ മാറ്റിയെടുക്കണം എന്ന ചിന്തയോടെ കണ്ണുകലടച്ചു. 

_________________________________________

പിറ്റേന്ന് കാറിൽ നിന്നിറങ്ങി കോട്ടെഴുസിലേക്ക് കയറിയപ്പോൾ സോഫയിൽ തളർന്നുറങ്ങുന്നാ പൊന്നൂസിനെയുമാണ് ഡെല്ല കണ്ടത്... രണ്ടു ദിവസമായി താൻ കാണുന്ന ഈ കഴിച്ചക്ക് മാറ്റൊന്നുമില്ല എന്ന് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തോ.. ജെറി വിഷമിച്ചിരിക്കുന്നത് കാണുമ്പോ അവൾക്കത് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതിൽ ഒരു മാറ്റം വരുത്തതാൻ അവൾ തീരുമാനിച്ചു. ഇനിയും അവന്റെ വിഷമത്തെ തനിക്കു കണ്ടില്ലെന്നു നടിക്കാൻ തനിക്കു ആവില്ല.. അവളുടെ കണ്ണുകൾ തുടച്ചു മുഖത്തു ഒരു പുഞ്ചിരി വരുത്തി... 

"അതെ.. അങ്കിലും മോളും കൂടി ഇങ്ങനെ ഉറങ്ങിയാൽ ശെരിയാവില്ല.. എണീറ്റേ "...ഡെല്ല അകത്തേക്ക് കടന്നു കൊണ്ട് പറഞ്ഞു. 

ജെറി പതുക്കെ കണ്ണുകൾ തുറന്നു. അവന് ഉണർന്നപ്പോൾ ഉണ്ടായ അവന്റെ ചലനം പൊന്നൂസിനെയും ഉണർത്തി... അവൾ കണ്ണുകൾ തുറന്നു നോക്കി. മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് ഡെല്ല ആന്റി.... 

"ആന്റി... "പൊന്നൂസ് നേർത്ത ശബ്ദത്തിൽ വിളിച്ചു. 

"ആന്റിടെ പൊന്നൂസ് വാടാ ".ഡെല്ല പൊന്നൂസിനെ ജെറിയുടെ മടിയിൽ നിന്നും എടുത്തു വാത്സല്യപൂർവ്വം ചുംബിച്ചു... 

"ദേ ജെറി... എഴുന്നേറ്റേ.. മൂന്ന് ദിവസമായി ഇങ്ങനെ ഇരിക്കാൻ തുടങ്ങിട്ട്... ഇനിയും ഇത് തുടർന്നാ ഗീതേച്ചി എന്നോട് ചോദിക്കുകാ.. എന്റെ പൊന്നുമോൾ പൊന്നൂസിനെയും എന്റെ പൊന്നാനിയൻ ജെറിയെയും നോക്കണ്ട് നീ അവിടെ എന്ന ചെയ്യുവായിരുന്നെടീന്ന്.. അല്ലെ പൊന്നൂസ് "..

അവൾ പൊന്നൂസിനെ നോക്കി ജെറിയോടായി പറഞ്ഞു. ജെറി കണ്ണുകൾ ഉയർത്തി ഡെല്ലയെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... 

"അപ്പൊ ആന്റി എന്റെമ്മയെ കണ്ടോ.. "പൊന്നൂസ് അത്ഭുതമാർന്ന മിഴികളോടെ ചോദിച്ചു. 

"പിന്നെ ഇന്നലെ ആന്റി ഉറങ്ങിയപ്പോ മോൾടെ അമ്മ ആന്റിയുടെ സ്വപ്നത്തിൽ വന്നിരുന്നു.. എന്നിട്ട് പറഞ്ഞു.. എന്റെ പൊന്നൂസിനോട് പറയണം.. നന്നായി പഠിക്കണം പഴയപോലെ കളിച്ചു ചിരിച്ചു എന്നൊക്കെ പൊന്നൂസിനോട് പറയാൻ പറഞ്ഞു... അതുകൊണ്ട് എനി പൊന്നൂസും ആന്റിയും കൂടി കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞു സന്തോഷത്തോടെ ജീവിക്കാൻ പോവാല്ലേ "..ഡെല്ല അവളുടെ കവിളിൽ തലോടി... 

"മോൾ പല്ല് തേച്ചായിരുന്നോ "..
അവൾ ഇല്ലെന്നർത്ഥത്തിൽ തലയുളക്കി. 
"ഈ അങ്കിളിനു ഒരു ശ്രെദ്ധയുമില്ല.. മോൾ വാ.. ആന്റി തേപ്പിക്കാം.. എന്നിട്ട് നമുക്ക് ഭക്ഷണം കഴിച്ചു കുറെ കളികളൊക്കെ കളിക്കണം "..

ഡെല്ല പൊന്നൂസിനെയും കൊണ്ട് വാഷ് റൂമിലേക്ക് പോയി... അവളെ നിലത്തു നിർത്തി ബ്രഷിൽ പേസ്റ്റ്ട്ടു അവളുടെ കുഞ്ഞു കൈകളിൽ വച്ചു കൊടുത്തു... 

"മോളെ പല്ലു തേക്ക്ട്ടോ ആന്റി ഇപ്പൊ വരാട്ടോ "..അതും പറഞ്ഞു ഒരു സ്നേഹം  ചുംബനവും നൽകി ഡെല്ല ജെറിയുടെ അടുത്തേക്ക് നടന്നു.. 

"എന്നാ ജെറി നിയിങ്ങനെ... എല്ലാം  മാറന്നല്ലേ പറ്റു.. കഴിഞ്ഞത് നമുക്ക് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ... പൊന്നൂസിനെ പറ്റിയെങ്കിലും നീ ആലോചിക്കണ്ടേ... നീ ഇങ്ങനെ ഇരിക്കുന്നത് കൊണ്ടാ ആ കുഞ്ഞും വിഷമത്തോടെ ഇരിക്കുന്നത്.. നീ ഒന്ന് ഉഷാറാവ് ജെറി "..അവൾ അവന്റെ അടുത്തിരുന്നു ഇരു കവിളിലും പിടിച്ചുകൊണ്ടു പറഞ്ഞു.. 

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു. പക്ഷെ അത് വളരെ ദുർബലമായിരുന്നു എന്ന് അവനു തോന്നി. 

"അയ്യോടാ... പാവം... എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയാണോ അങ്ങനെ ചിരിച്ചേ... അങ്ങനല്ല ജെറി... എന്നെപോലെയുള്ള  ഏതു ആളുകളുടെയും മനസ്സിളക്കാൻ പോന്ന ആ പഴയ ചിരി...അതാണ്‌... മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ആ ചിരിയാണ് എനിക്ക് വേണ്ടത് ".അവൾ അവന്റെ നെഞ്ചിലേക്ക് ചാരി അവനെ കെട്ടിപിടിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്. 

കുറച്ചു നേരം അവരങ്ങനെ ഇരുന്നു.. പെട്ടെന്ന് എന്തോ ഓർത്ത്തെന്നപോലെ അവൾ ചാടി എണീറ്റു അകത്തേക്ക് പോയി. അവൾ ചെന്നപ്പോഴേക്കും പൊന്നൂസ് പല്ല് തേച് കഴിഞ്ഞിരുന്നു. 

"ആഹാ... പൊന്നൂസ് പല്ലു തേച്ചു മിടുക്കിയായല്ലോ. എനി നമുക്ക് ഒന്ന് കുളിക്കാം.. കുളിച്ച് കഴിഞ്ഞു ഭക്ഷണം കഴിച്ചു നമുക്ക് പുറത്ത് പോണം "..

"എന്തിനാ ആന്റി പുറത്ത് പോണേ "..

"അത്...നമുക്ക് പാർക്കിൽ പോണം.. ബീച്ചിൽ പോണം.. പൊന്നൂസിന് ഉടുപ്പ് ഒക്കെ മേടിക്കണം.. ഒരു സിനിമ കാണണം.. അങ്ങനെ അങ്ങനെ ഒരുപാട് "...

അത് മതിയായിരുന്നു ആ കുഞ്ഞിന്റെ മാനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടാൻ.. 

"ഹായ്.. എന്നാ പൊന്നൂസിനെ വേഗം കുളിപ്പിക്ക് ആന്റി.. എനിക്ക് കൊതിയാവുന്നു ".ഡെല്ല ഒരു കപ്പ് വെള്ളം മോളെ മേൽ ഒഴിച്ചു.. 

"ആന്റി നല്ല തണുപ്പ് "..കുളിക്കുന്നിടെ അവൾ ഡെല്ലയോട് പറഞ്ഞു. 

"ഇങ്ങനെ രാവിലെ പച്ചവെള്ളത്തിൽ കുളിച്ചാൽ അല്ലെ  എന്റെ പൊന്നൂസ് ഉഷാറാവും "..ഡെല്ല അവളെ കുളിപ്പിച്ച് പുറത്തിരക്കി പുത്തൻ ഉടുപ്പ് ധരിപ്പിച്ചു. മുടിയെല്ലാം വൃത്തിയിൽ ചീകി ഒതുക്കി... 

"ഹോ... ഇപ്പൊ ആന്റിയുടെ പൊന്നൂസ് എത്ര സുന്ദരിയായി.. മിടുക്കിയായി "..അവൾ ആ കുഞ്ഞിന്റെ മുഖം അവളുടെ കരങ്ങൾക്കുള്ളിലാക്കി പറഞ്ഞു. 

"ആന്റിയെ കാണാനും നല്ല രസാ.. ഒത്തിരി സുന്ദരിയാ ആന്റി "..പൊന്നൂസ് നിഷ്കളങ്കയോടെ അവളോട് പറഞ്ഞു. 

"അഹ... അമ്പടി.. മോൾക്കിഷ്ട്ടാണോ ആന്റിയെ "..

"മം.. ഒത്തിരി ഇഷ്ട്ടാ "ആ വാക്കുകൾക്കൊപ്പം ഡെല്ലയുടെ കവിളിൽ ഒരു ചുംബനവും പൊന്നൂസ് കൊടുത്തു. 

"എന്നാ മോൾടെ അങ്കിളിനോട് പറ ഈ ആന്റിയെ കെട്ടിക്കോളാൻ ".

"ഹായ്.. എന്നാ രസായിരിക്കും അപ്പൊ"..പൊന്നൂസ് സന്തോഷത്തോടെ തുള്ളി ചാടി.. 

"മം..മതി.. മതി ഇനി നമുക്ക് ഭക്ഷണം കഴിക്കാം.. "ഡെല്ല പൊന്നൂസിനെയും കൈകളിൽ എടുത്തു ഹാളിലേക്ക് വന്നു. അവളെ ചെയറിൽ ഇരുത്തി പുറത്തേക്കു പോയി കാറിൽ ഇരുന്നു ഭക്ഷണവും ഫ്ലാസ്ക്കുമായി വന്നു. അവൾ കൊണ്ടുവന്ന ഭക്ഷണം രണ്ടു പാത്രത്തിലേക്കായി അവൾ വിളമ്പി.. ഫസ്ക്കിലിരുന്ന ചായ രണ്ടു ഗ്ലാസ്സിലേക്കായി പകർന്നു. 

"ജെറി പെട്ടന്ന് വന്നു കഴിച്ച് റെഡി ആക്.. പൊന്നൂസിനെയും കൊണ്ട് കറങ്ങാൻ പോകണ്ടതാ. ഇന്ന് പൊന്നൂസിന്റെ ദിവസമാ. അല്ലേ പോന്നൂസേ ".അവൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് ഡെല്ല പറഞ്ഞു. 

പൊന്നൂസ് അതിനുത്തരായി സന്തോഷത്തോടെ തലയാട്ടി കാണിച്ചു.

ജെറി അതുവേണോ എന്നർത്തതിൽ അവളെ ഒന്ന് നോക്കി.. ഡെല്ല വന്നു അവന്റെ കൈ പിടിച്ചു കൊണ്ട് വന്ന് ടേബിളിൽ ഇരുത്തി. 

"പെട്ടെന്ന് കഴിക്ക് ജെറി.. അല്ലേൽ ഞങ്ങൾ അങ്ങ് പോകും ".അവൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു. 

ഒന്നാലോചിച്ചപ്പോൾ ഡെല്ല പറഞ്ഞത് ശെരിയാണെന്ന് അവനു തോന്നി. താൻ കാരണമായിരുന്നു പൊന്നൂസ് ആകെ തളർന്നിരുന്നത്.. ഇപ്പൊ അവളുടെ മുഖത്താ പഴയ തിരിച്ചു വന്നിട്ടുണ്ട്.. ഇനി അത് പോവാതെ നോക്കണം.. അവളുടെ സന്ദോഷമാണ് നോക്കേണ്ടത്.. 

ജെറി വേഗം തന്നെ ഭക്ഷണം കഴിച്ചു.. അവൻ റെഡിയായി വന്നപ്പോഴേക്കും ഡെല്ലയും മോളും കാറിൽ ഇരുപ്പുറപ്പിച്ചിരുന്നു.. ജെറി ആയിരുന്നു കാർ ഡ്രൈവ് ചെയ്ത...കാർ പൊടിയും പരുത്തി അവിടെനിന്നു പോയി... 


"ജെ... റീ !!!..."

ഗീതക്ക് ആരികെ ഓടി വന്ന ജെറിയെ കണ്ട ഗീത പതിഞ്ഞ സ്വരത്തിൽ വിളിച്ചു... 

"ചേച്ചിക്ക് ഒന്നുല്ല... പ്ലീസ്സ്  ആരെന്ക്കിലും ഒന്ന് ആബുലൻസ് വിളിക്കോ ".അവളുടെ തല മടിയിലേക്ക് വെച്ച ശേഷം ജെറി അവിടെ നിൽക്കുന്ന അവരോട് യച്ചനായാൽ പറഞ്ഞു... 

"വിളിച്ചിട്ടുണ്ട് കുനെ. ഇപ്പോൾ വരും ".അവിടെ കൂടി നിന്നവരിൽ അൽപ്പം പ്രായം ചേർന്ന ഒരാൾ അവനെ അശ്വപ്പിച്ചുകൊണ്ട് പറഞ്ഞു. 

"ജെ.. റീ.... എന്റെ....മോൾ... അവൾക്ക്.. ആ.. രു... മില്ല... ഡാ... ഞാൻ.. പോയാലും.... നീ അവളെ... പൊന്നുപോലെ നോക്കിക്കോളാം.... എന്ന്... എനിക്ക് വാക്ക്.. താ.... "വിറയാർന്ന വാക്കുകൾ പ്രയാസപ്പെട്ടു കൊണ്ട് തന്റെ രക്തത്തിൽ കുളിച്ച കൈ ജെറിക്ക് നേരെ നീട്ടി കൊണ്ട് ഗീത അവനോട് ചോദിച്ചു. 

"ചേച്ചി എന്താ പരയുന്നെ... ചേച്ചിക്ക് ഒന്നുല്ല... "അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. 

"ജെ റീ... എന്റെ മോൾ !!!..."ഗീതയുടെ ശബ്ദം നിലച്ചു. ഉയർന്ന ശ്വാസമെടുപ്പോടു കൂടി  ജെറിയുടെ മടിയിലേക്ക് തളർന്നു വീണു.. ജെറി ഒരു നിമിഷം സ്തംഭിതനായി.. തന്റെ ഗീതേച്ചി തന്നെയും പൊന്നൂസിനെയും ഒക്കെ വിട്ട് ഈ ലോകത്ത് നിന്ന് പോയി എന്നാ സത്യം ഉൾക്കൊള്ളാൻ അവൻ കഴിഞ്ഞില്ല...
____________________________________________________

"അങ്കിൾ.... പൊന്നൂസിന് ഇനി അമ്മയെ ഒരിക്കലും കാണാൻ പറ്റില്ലേ "ആ ചോദ്യം ജെറിയുടെ കർണപടങ്ങളിൽ ഒരു പ്രേകമ്പനം പോലെ ആണ് പതിച്ചത്... ജെറിയുടെ നെഞ്ചിൽ തല ചായ്ച്ചു അവനോട് ചേർന്ന് കിടക്കുവായിരുന്നു പൊന്നൂസ്. അവൻ ആ കുഞ്ഞിനെ ചേർത്തുപിടിച്ചു മുടിഴിയകളിൽ വാത്സല്യപൂർവ്വം തലോടികൊണ്ടിരുന്നു. അപ്പോഴൊക്കെ അവന്റെ മനസ്സിൽ അവൻ തേടുകയായിരുന്നു ആ കുഞ്ഞിനു കൊടുക്കേണ്ട ഉത്തരം... 

"പൊന്നൂസിന് ഇനി ആരുല്ലേ അങ്കിൾ ".വീണ്ടും പോണുസിന്റെ നിഷ്കളങ്കമായ ചോദ്യം അവന്റെ കാതുകളിൽ പതിച്ചു... ഉത്തരം കൊടുക്കണം.. ഇനിയവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കൊടുക്കേണ്ടത് താൻ ആണ്..... 

"മോൾക്കിനി അമ്മയെ കാണാൻ പറ്റിലെന്നും മോൾക്ക് എനി ആരും ഇല്ലെന്നും ആരാ പരനെ. അങ്കിൾ ഇല്ലേ മോൾക്ക്... അങ്കിളിനു മോളും മോൾക്ക് അങ്കിളും.. പിന്നെ മോളെ അമ്മ എന്നും കാണാൻ വരും.. പക്ഷെ മോൾ ഉറങ്ങുബോഴായിരിക്കും വരുക. മോൾടെ സ്വപ്നത്തിൽ.." അവൻ കുഞ്ഞിന്റെ കവിളിൽ തലോടി കൊണ്ടിരുന്നു. 

"അമ്മ വന്ന് മോൾക്ക് പാട്ട് പാടി താരല്ലോ,  ഉമ്മ തരുകഴും കെട്ടിപിടിച്ചുറങ്ങുഗയുംഒക്കെ ചെയ്യും "
അവൻ കുഞ്ഞുന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി... ആ കുഞ്ഞു കരങ്ങളാൽ ജെറിയെ ചുറ്റിപിടിച്ചു.... അവന്റെ തലോടലിൽ ആ കുനിന്റെ കണ്ണുകൾ പതിയെ അടനു. അവൾ നിദ്രയിലേക്ക് വഴുതി വീണു... 

ജെറിയുടെ കണ്ണുകളിൽ കൂടി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ കടന്നു പോയി... അതിന്റെ പ്രേതിഫമെന്നോണം അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. ഗീതേച്ചി എന്നന്നേക്കുമായി തങ്ങളെ വിട്ടുപോയിട്ട് ഇപ്പൊ രണ്ടു ദിവസം കഴിഞ്ഞു. എത്രയൊക്കെ ശ്രേമിച്ചിട്ടും തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ അവനു സാധിച്ചില്ല.. കണ്ണുകൾ അനുസരണയില്ലാതെ കവിളിലൂടെ ഒളിച്ചിറങ്ങി. അതിനു കൂട്ടെന്നോണം ചാറ്റൽ മഴയും കടന്നു വന്നു... 

ഈ കഴിഞ്ഞ രണ്ടു ദിവസവും ഓഫീസിൽ പോയിട്ടില്ല... പൊന്നൂസും സ്ക്കൂളിൽ പോയിട്ടില്ല.. കളിയും ചിരിയും ഇല്ലാതെ പൊന്നൂസിനെ ചേർത്തു പിടിച്ചു വെറുതെ ഇരുന്നു... ഈ രണ്ടു ദിവസവും പകൽ മുഴുവൻ സമയവും ഡെല്ല അവർക്കരികിലുണ്ടായിരുന്നു.. രാവിലെ തന്നെ അവൾ വരും.. പക്ഷെ ഒന്നിനും തന്നെ അവൾ ബുദ്ധിമുട്ടിച്ചിട്ടില്ല.. അധികം ഒന്നും മിണ്ടിട്ടില്ല.. വന്നു റൂം മെല്ലാം വൃത്തിയാക്കും... ഭക്ഷണം ഉണ്ടാക്കും... നിർബന്ധിച്ചു കുറച്ചു കഴിപ്പിക്കും...പൊന്നൂസിന് വാരികൊടുക്കും.. അവളെ കുളിപ്പിക്കും... അങ്ങനെ... ഒരു ഭാര്യയെപ്പോലെ... ഒരു അമ്മയെപോലെ.. ഈ രണ്ടു ദിവസവും നന്ദിയോടെ ഒരു നോട്ടം പോലും കൊടുക്കാൻ തനിക്ക് സാധിച്ചിട്ടില്ല. ഇവളെന്തിനാണ് ഇതൊക്കെ ചെയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്... അറിയാം... അതു തന്നോടുള്ള അവളുടെ സ്നേഹം കൊണ്ടാണ്.. പക്ഷെ അത് പൂർണമായും സ്വീകരിക്കാൻ മനസനുവദിക്കുന്നില്ല.. എന്തൊക്കെയാണേലും നടക്കാനുള്ള സാഹചര്യങ്ങളെ സ്വീകരിചേ മതിയാകൂ... 
പൊന്നുസിനെയും പഴയ പോലെ മാറ്റിയെടുക്കണം എന്ന ചിന്തയോടെ കണ്ണുകലടച്ചു. 

_________________________________________

പിറ്റേന്ന് കാറിൽ നിന്നിറങ്ങി കോട്ടെഴുസിലേക്ക് കയറിയപ്പോൾ സോഫയിൽ തളർന്നുറങ്ങുന്നാ പൊന്നൂസിനെയുമാണ് ഡെല്ല കണ്ടത്... രണ്ടു ദിവസമായി താൻ കാണുന്ന ഈ കഴിച്ചക്ക് മാറ്റൊന്നുമില്ല എന്ന് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തോ.. ജെറി വിഷമിച്ചിരിക്കുന്നത് കാണുമ്പോ അവൾക്കത് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതിൽ ഒരു മാറ്റം വരുത്തതാൻ അവൾ തീരുമാനിച്ചു. ഇനിയും അവന്റെ വിഷമത്തെ തനിക്കു കണ്ടില്ലെന്നു നടിക്കാൻ തനിക്കു ആവില്ല.. അവളുടെ കണ്ണുകൾ തുടച്ചു മുഖത്തു ഒരു പുഞ്ചിരി വരുത്തി... 

"അതെ.. അങ്കിലും മോളും കൂടി ഇങ്ങനെ ഉറങ്ങിയാൽ ശെരിയാവില്ല.. എണീറ്റേ "...ഡെല്ല അകത്തേക്ക് കടന്നു കൊണ്ട് പറഞ്ഞു. 

ജെറി പതുക്കെ കണ്ണുകൾ തുറന്നു. അവന് ഉണർന്നപ്പോൾ ഉണ്ടായ അവന്റെ ചലനം പൊന്നൂസിനെയും ഉണർത്തി... അവൾ കണ്ണുകൾ തുറന്നു നോക്കി. മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് ഡെല്ല ആന്റി.... 

"ആന്റി... "പൊന്നൂസ് നേർത്ത ശബ്ദത്തിൽ വിളിച്ചു. 

"ആന്റിടെ പൊന്നൂസ് വാടാ ".ഡെല്ല പൊന്നൂസിനെ ജെറിയുടെ മടിയിൽ നിന്നും എടുത്തു വാത്സല്യപൂർവ്വം ചുംബിച്ചു... 

"ദേ ജെറി... എഴുന്നേറ്റേ.. മൂന്ന് ദിവസമായി ഇങ്ങനെ ഇരിക്കാൻ തുടങ്ങിട്ട്... ഇനിയും ഇത് തുടർന്നാ ഗീതേച്ചി എന്നോട് ചോദിക്കുകാ.. എന്റെ പൊന്നുമോൾ പൊന്നൂസിനെയും എന്റെ പൊന്നാനിയൻ ജെറിയെയും നോക്കണ്ട് നീ അവിടെ എന്ന ചെയ്യുവായിരുന്നെടീന്ന്.. അല്ലെ പൊന്നൂസ് "..

അവൾ പൊന്നൂസിനെ നോക്കി ജെറിയോടായി പറഞ്ഞു. ജെറി കണ്ണുകൾ ഉയർത്തി ഡെല്ലയെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... 

"അപ്പൊ ആന്റി എന്റെമ്മയെ കണ്ടോ.. "പൊന്നൂസ് അത്ഭുതമാർന്ന മിഴികളോടെ ചോദിച്ചു. 

"പിന്നെ ഇന്നലെ ആന്റി ഉറങ്ങിയപ്പോ മോൾടെ അമ്മ ആന്റിയുടെ സ്വപ്നത്തിൽ വന്നിരുന്നു.. എന്നിട്ട് പറഞ്ഞു.. എന്റെ പൊന്നൂസിനോട് പറയണം.. നന്നായി പഠിക്കണം പഴയപോലെ കളിച്ചു ചിരിച്ചു എന്നൊക്കെ പൊന്നൂസിനോട് പറയാൻ പറഞ്ഞു... അതുകൊണ്ട് എനി പൊന്നൂസും ആന്റിയും കൂടി കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞു സന്തോഷത്തോടെ ജീവിക്കാൻ പോവാല്ലേ "..ഡെല്ല അവളുടെ കവിളിൽ തലോടി... 

"മോൾ പല്ല് തേച്ചായിരുന്നോ "..
അവൾ ഇല്ലെന്നർത്ഥത്തിൽ തലയുളക്കി. 
"ഈ അങ്കിളിനു ഒരു ശ്രെദ്ധയുമില്ല.. മോൾ വാ.. ആന്റി തേപ്പിക്കാം.. എന്നിട്ട് നമുക്ക് ഭക്ഷണം കഴിച്ചു കുറെ കളികളൊക്കെ കളിക്കണം "..

ഡെല്ല പൊന്നൂസിനെയും കൊണ്ട് വാഷ് റൂമിലേക്ക് പോയി... അവളെ നിലത്തു നിർത്തി ബ്രഷിൽ പേസ്റ്റ്ട്ടു അവളുടെ കുഞ്ഞു കൈകളിൽ വച്ചു കൊടുത്തു... 

"മോളെ പല്ലു തേക്ക്ട്ടോ ആന്റി ഇപ്പൊ വരാട്ടോ "..അതും പറഞ്ഞു ഒരു സ്നേഹം  ചുംബനവും നൽകി ഡെല്ല ജെറിയുടെ അടുത്തേക്ക് നടന്നു.. 

"എന്നാ ജെറി നിയിങ്ങനെ... എല്ലാം  മാറന്നല്ലേ പറ്റു.. കഴിഞ്ഞത് നമുക്ക് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ... പൊന്നൂസിനെ പറ്റിയെങ്കിലും നീ ആലോചിക്കണ്ടേ... നീ ഇങ്ങനെ ഇരിക്കുന്നത് കൊണ്ടാ ആ കുഞ്ഞും വിഷമത്തോടെ ഇരിക്കുന്നത്.. നീ ഒന്ന് ഉഷാറാവ് ജെറി "..അവൾ അവന്റെ അടുത്തിരുന്നു ഇരു കവിളിലും പിടിച്ചുകൊണ്ടു പറഞ്ഞു.. 

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു. പക്ഷെ അത് വളരെ ദുർബലമായിരുന്നു എന്ന് അവനു തോന്നി. 

"അയ്യോടാ... പാവം... എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയാണോ അങ്ങനെ ചിരിച്ചേ... അങ്ങനല്ല ജെറി... എന്നെപോലെയുള്ള  ഏതു ആളുകളുടെയും മനസ്സിളക്കാൻ പോന്ന ആ പഴയ ചിരി...അതാണ്‌... മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ആ ചിരിയാണ് എനിക്ക് വേണ്ടത് ".അവൾ അവന്റെ നെഞ്ചിലേക്ക് ചാരി അവനെ കെട്ടിപിടിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്. 

കുറച്ചു നേരം അവരങ്ങനെ ഇരുന്നു.. പെട്ടെന്ന് എന്തോ ഓർത്ത്തെന്നപോലെ അവൾ ചാടി എണീറ്റു അകത്തേക്ക് പോയി. അവൾ ചെന്നപ്പോഴേക്കും പൊന്നൂസ് പല്ല് തേച് കഴിഞ്ഞിരുന്നു. 

"ആഹാ... പൊന്നൂസ് പല്ലു തേച്ചു മിടുക്കിയായല്ലോ. എനി നമുക്ക് ഒന്ന് കുളിക്കാം.. കുളിച്ച് കഴിഞ്ഞു ഭക്ഷണം കഴിച്ചു നമുക്ക് പുറത്ത് പോണം "..

"എന്തിനാ ആന്റി പുറത്ത് പോണേ "..

"അത്...നമുക്ക് പാർക്കിൽ പോണം.. ബീച്ചിൽ പോണം.. പൊന്നൂസിന് ഉടുപ്പ് ഒക്കെ മേടിക്കണം.. ഒരു സിനിമ കാണണം.. അങ്ങനെ അങ്ങനെ ഒരുപാട് "...

അത് മതിയായിരുന്നു ആ കുഞ്ഞിന്റെ മാനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടാൻ.. 

"ഹായ്.. എന്നാ പൊന്നൂസിനെ വേഗം കുളിപ്പിക്ക് ആന്റി.. എനിക്ക് കൊതിയാവുന്നു ".ഡെല്ല ഒരു കപ്പ് വെള്ളം മോളെ മേൽ ഒഴിച്ചു.. 

"ആന്റി നല്ല തണുപ്പ് "..കുളിക്കുന്നിടെ അവൾ ഡെല്ലയോട് പറഞ്ഞു. 

"ഇങ്ങനെ രാവിലെ പച്ചവെള്ളത്തിൽ കുളിച്ചാൽ അല്ലെ  എന്റെ പൊന്നൂസ് ഉഷാറാവും "..ഡെല്ല അവളെ കുളിപ്പിച്ച് പുറത്തിരക്കി പുത്തൻ ഉടുപ്പ് ധരിപ്പിച്ചു. മുടിയെല്ലാം വൃത്തിയിൽ ചീകി ഒതുക്കി... 

"ഹോ... ഇപ്പൊ ആന്റിയുടെ പൊന്നൂസ് എത്ര സുന്ദരിയായി.. മിടുക്കിയായി "..അവൾ ആ കുഞ്ഞിന്റെ മുഖം അവളുടെ കരങ്ങൾക്കുള്ളിലാക്കി പറഞ്ഞു. 

"ആന്റിയെ കാണാനും നല്ല രസാ.. ഒത്തിരി സുന്ദരിയാ ആന്റി "..പൊന്നൂസ് നിഷ്കളങ്കയോടെ അവളോട് പറഞ്ഞു. 

"അഹ... അമ്പടി.. മോൾക്കിഷ്ട്ടാണോ ആന്റിയെ "..

"മം.. ഒത്തിരി ഇഷ്ട്ടാ "ആ വാക്കുകൾക്കൊപ്പം ഡെല്ലയുടെ കവിളിൽ ഒരു ചുംബനവും പൊന്നൂസ് കൊടുത്തു. 

"എന്നാ മോൾടെ അങ്കിളിനോട് പറ ഈ ആന്റിയെ കെട്ടിക്കോളാൻ ".

"ഹായ്.. എന്നാ രസായിരിക്കും അപ്പൊ"..പൊന്നൂസ് സന്തോഷത്തോടെ തുള്ളി ചാടി.. 

"മം..മതി.. മതി ഇനി നമുക്ക് ഭക്ഷണം കഴിക്കാം.. "ഡെല്ല പൊന്നൂസിനെയും കൈകളിൽ എടുത്തു ഹാളിലേക്ക് വന്നു. അവളെ ചെയറിൽ ഇരുത്തി പുറത്തേക്കു പോയി കാറിൽ ഇരുന്നു ഭക്ഷണവും ഫ്ലാസ്ക്കുമായി വന്നു. അവൾ കൊണ്ടുവന്ന ഭക്ഷണം രണ്ടു പാത്രത്തിലേക്കായി അവൾ വിളമ്പി.. ഫസ്ക്കിലിരുന്ന ചായ രണ്ടു ഗ്ലാസ്സിലേക്കായി പകർന്നു. 

"ജെറി പെട്ടന്ന് വന്നു കഴിച്ച് റെഡി ആക്.. പൊന്നൂസിനെയും കൊണ്ട് കറങ്ങാൻ പോകണ്ടതാ. ഇന്ന് പൊന്നൂസിന്റെ ദിവസമാ. അല്ലേ പോന്നൂസേ ".അവൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് ഡെല്ല പറഞ്ഞു. 

പൊന്നൂസ് അതിനുത്തരായി സന്തോഷത്തോടെ തലയാട്ടി കാണിച്ചു.

ജെറി അതുവേണോ എന്നർത്തതിൽ അവളെ ഒന്ന് നോക്കി.. ഡെല്ല വന്നു അവന്റെ കൈ പിടിച്ചു കൊണ്ട് വന്ന് ടേബിളിൽ ഇരുത്തി. 

"പെട്ടെന്ന് കഴിക്ക് ജെറി.. അല്ലേൽ ഞങ്ങൾ അങ്ങ് പോകും ".അവൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു. 

ഒന്നാലോചിച്ചപ്പോൾ ഡെല്ല പറഞ്ഞത് ശെരിയാണെന്ന് അവനു തോന്നി. താൻ കാരണമായിരുന്നു പൊന്നൂസ് ആകെ തളർന്നിരുന്നത്.. ഇപ്പൊ അവളുടെ മുഖത്താ പഴയ തിരിച്ചു വന്നിട്ടുണ്ട്.. ഇനി അത് പോവാതെ നോക്കണം.. അവളുടെ സന്ദോഷമാണ് നോക്കേണ്ടത്.. 

ജെറി വേഗം തന്നെ ഭക്ഷണം കഴിച്ചു.. അവൻ റെഡിയായി വന്നപ്പോഴേക്കും ഡെല്ലയും മോളും കാറിൽ ഇരുപ്പുറപ്പിച്ചിരുന്നു.. ജെറി ആയിരുന്നു കാർ ഡ്രൈവ് ചെയ്ത...കാർ പൊടിയും പരുത്തി അവിടെനിന്നു പോയി... 

അവൾ  ഒന്നുംതന്നെ മിണ്ടാതെ അവന്റെ മാറിലേക്ക് തലചായ്ച്ചു. ആ കൈകൾകൊണ്ട് അവനെ ചേർത്തുപിടിച്ചു. ജെറി ഒരു നിമിഷം എല്ലാം മറന്ന സമയമായിരുന്നു അത്.. അവളുടെ സ്നേഹത്തിന്റെ കരങ്ങളാൽ അവൻ വരിഞ്ഞുമുറുക്കപ്പെടുന്നത് പോലെ അവനു തോന്നി.. 

 അവന്റെ കൈകൾ അറിയാതെ തന്നെ അവളെ പൊതിഞ്ഞു.. ആ കൈകൾ അവളുടെ മുടിയിഴകൾ കോതിയൊതുക്കി.. അവളുടെ  ശിരസ്സിൽ അവന്റെ ചുണ്ടുകൾ അമർന്നു.. അവനെ ചുറ്റിയ അവളുടെ കൈകൾക്ക് ബലം കൂടുന്നത് അവൻ അറിഞ്ഞു. 

 "ഞാൻ പോട്ടെ ജെറി".. വളരെ നേർത്ത അവളുടെ ശബ്ദം അവന്റെ കാതുകളിൽ പതിച്ചു. 

 "മ്മ് ".അവൻ ഒന്നു മൂളുക മാത്രമാണ് ചെയ്തത്.. വളരെ ദുർബലമായ ഒരു മൂളൽ.. വേണ്ട എന്ന് മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് വേണം എന്ന് പറയുന്നതുപോലെ. അവളുടെ സാന്നിധ്യം നഷ്ടപ്പെടുത്താൻ അവന്റെ മനസ്സ് ആഗ്രഹിക്കാത്ത പോലെ.. 

 "ഞാൻ പോണോ ജെറി".. വീണ്ടും അവളുടെ ചോദ്യം.. വിട്ടുപോകാൻ മനസ്സ് ആഗ്രഹിക്കാത്ത പോലെയായിരുന്നു ആ ചോദ്യം.. 

 "മ് ".വീണ്ടും ഒരു മൂളൽ മാത്രമായിരുന്നു മറുപടി.. മനസ്സ് വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും എവിടെയോ ഉറങ്ങികിടക്കുന്ന യാഥാർഥ്യബോധം ആണ്  അവനെ  അതിനു പ്രേരിപ്പിക്കുന്നത്.. 

 അവൾ അവന്റെ മാറി നിന്ന് തല ഉയർത്തി അവന്റെ  മുഖത്തേക്ക് നോക്കി.. കണ്ണുകൾ തമ്മിലിടഞ്ഞു നിന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു വികാരമാണ് അവളുടെ കണ്ണുകളിൽ അവൻ കണ്ടത്.. അവൻ വിരലുകളാൽ മുന്നിലേക്ക് ചാടി കിടന്ന മുടിയിഴകൾ അവളുടെ ചെവി കിടക്കയിലേക്ക് കോതിയൊതുക്കി.. അവന്റെ കൈവിരലുകൾ വളരെ നേർത്ത രീതിയിൽ അവളുടെ കവിളുകളിൽ തലോടി.. അപ്പോഴും അവരുടെ കണ്ണുകളുടെ ഉടക്ക് വേർ പെട്ടിരുന്നില്ല.. അവളുടെ കണ്ണിൽ ചെറുതായി നനവ് നാമ്പ്എടുക്കുന്നത് അവൻ കണ്ടു. അവൻ അവളുടെ മുഖം കരങ്ങൾ ക്കുള്ളിലാക്കി തള്ള വിരലുകൾ കൊണ്ട് കണ്ണുകൾ തഴുകി.. കൂമ്പിയടഞ്ഞ അവളുടെ കണ്ണുകളിൽ നിന്നും കൺപീലിയിലേക്ക് പടർന്ന ജലകണങ്ങൾ അവന്റെ വിരലുകളിലൂടെ ഊർന്നോഴുകി.. 

 അവൾ പതിയെ മിഴികൾ തുറന്നു.. ആ കണ്ണുകളിൽ അവൻ കണ്ടു.. കുളിരുകോരുന്ന പ്രണയത്തിന്റെ മഞ്ഞുതുള്ളികളെ.. അവളുടെ അധരങ്ങൾ എന്തിനോ വേണ്ടി വിറകൊള്ളുന്നത് പോലെ.. അവൾ അവനോട് വീണ്ടും ചേർന്നിരുന്നു.. അവളുടെ പ്രഭയാർന്ന മുഖം അവന്റെ  മുഖത്തേക്ക് അടുത്തു. അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്ത് പതിഞ്ഞത് അവൻ അറിഞ്ഞു.. അവരുടെ മൂക്കുകൾ തമ്മിൽ ഉരസി.. അവളുടെ മിഴികൾ പതിയെ അടഞ്ഞു.. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങൾ കടയിലേക്ക് അവൻ  സ്വീകരിച്ചു.. 

 ജെറി എല്ലാം മറന്ന് അവളെ അവനിലേക്ക് അടുപ്പിച്ചു. അപ്പോൾ താനാരാണെന്ന് ഉള്ള ബോധം പോലും അവനുണ്ടായിരുന്നില്ല.. അവളുടെ ചുണ്ടുകൾ മുതൽ അത് അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന യാഥാർത്ഥ്യബോധത്തോടെ മറിച്ചിരുന്നു.. പ്രകൃതി പോലും അവരുടെ  പ്രേമം നിമിഷത്തിൽ നാണിച്ചു പോയി.. ചീവീടുകൾ പോലും ഒരു നിമിഷം നിശബ്ദമായി.. ശരീരം നഷ്ടപ്പെട്ട ആത്മാവിനെ പോലെ.. ആകാശത്തിന് ഒഴുകി നടക്കുന്ന ഒരു മേഘത്തെ പോലെ ഒഴുകി നടക്കുകയാണ് എന്ന് തോന്നി പോയവർക്ക്... 

 ബുദ്ധിയുടെ മണ്ഡലത്തിലേക്ക് ഏതോ നിമിഷം തിരിച്ചുവന്ന യാഥാർത്ഥ്യബോധം അവന്റെ അധരങ്ങൾ പിൻവലിക്കാൻ അവനെ പ്രേരിപ്പിച്ചു.. പക്ഷേ അവളിൽ നിന്നും അവൻ വിട്ടുമാറിയില്ല. അധരങ്ങൾ പിൻവലിച്ച് അവളുടെ മുഖത്തേക്ക് നോക്കി. ചെറിയൊരു നാണം അവിടെ കളിയാടുന്നതുപോലെ അവൻ കണ്ടു.. അവൾ മുഖം താഴ്ത്തി നിന്നു.. അവളുടെ വിരലുകൾ അവന്റെ ഷർട്ടിലെ ബട്ടണിലൂടെ ഞെരടി കൊണ്ടിരുന്നു  നാണം മറക്കാൻ എന്നപോലെ.. 

 "ജെറി.. ഞാൻ ഇന്ന് ഇവിടെ നിന്നോട്ടെ".. അവളുടെ വാക്കുകളിൽ  കൊഞ്ചലും പ്രണയവും കലർന്നിരുന്നു.. 

"വേണ്ടടാ.. അതിപ്പോ വേണ്ട.. പപ്പയെ ഇപ്പോൾ നിന്നെ നോക്കി ഇരിക്കുകയായിരിക്കും.. നീ ചൊല്ലി ഈ ജന്മം മുഴുവൻ ബാക്കി ഉണ്ടല്ലോ നമുക്ക്". 

 മനസ്സില്ലാമനസ്സോടെ അവളിൽ നിന്നും അടർന്നു മാറി പതിയെ പുറത്തേക്ക് നടന്നു. കാറിൽ കയറുന്നത് വരെ അവൻ അവൾ ഇടക്കിടക്ക് തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.. അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ ചെറിയും അവളെ നോക്കി മുറ്റത്തു തന്നെ നിന്നു.. 

രാത്രി ഒമ്പത് മണിയോടെയാണ് ഡെല്ല  വീട്ടിൽ  എത്തിച്ചേർന്നത്.. സന്തോഷം ശരിക്കും അവളുടെ മുഖത്ത്  കളിയാടി നിന്നിരുന്നു.. അകത്തു കടന്നപ്പോൾ വിശാലമായ സോഫയിൽ എന്തോ വലിയ ആലോചനയോടെ ഇരിക്കുന്ന പപ്പയാണ് അവൾ കണ്ടത്.. അവൾ അയാളുടെ അടുത്തേക്ക് ചുവടുകൾ വെച്ചു... 

 "എന്നാ പപ്പാ ഇങ്ങനെ ശോകടിച്ചിരിക്കുന്നെ.. എന്നാ പറ്റി".. അവൾ അയാളുടെ അടുത്തിരുന്നു തോളിലേക്ക് തലചായ്ച്ചു സ്നേഹത്തോടെ ചോദിച്ചു..

" ഏയ് ഒന്നുമില്ല ടാ... നീ എവിടെയായിരുന്നു.. ഞാൻ നിന്നെയും നോക്കി ഇരിക്കുകയായിരുന്നു".. അയാൾ സ്നേഹത്തോടെ അവളുടെ ശിരസ്സിൽ തലോടി.. 

"ഞാൻ ജെറിയുടെ അടുത്ത് ഉണ്ടായിരുന്നു പപ്പാ.. അഭിനയം പൊന്നൂസിനെയും കൊണ്ട് ഒന്ന് കറങ്ങാൻ പോയി.. രണ്ടുപേരും ആകെ വിഷമത്തിലായിരുന്നു.. അതൊന്നു മാറ്റി എടുക്കണ്ടേ.. ഹോ.. ഇന്ന് ഒരു നല്ല ദിവസമായിരുന്നു ഒത്തിരി ചിരിച്ചു".. അവൾ  സന്തോഷത്തോടെ പറഞ്ഞു.. 

 എബ്രഹാമിനെ മുഖഭാവത്തിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.. അത് പ്രതീക്ഷിച്ചിരുന്നു എന്നപോലെ.. 

"മോളെ ഞാനൊരു കാര്യം നിന്നോട് പറയട്ടെ".. അയാൾ അല്പം ഗൗരവത്തോടെയാണ് അത് ചോദിച്ചത്. 

 ഡെല്ല ആൽപ്പം  ആശ്ചര്യത്തോടെ എബ്രഹാമിനെ മുഖത്തേക്കു നോക്കി.. 

 "എന്താ പപ്പാ"... 

 "മോളെ..  നീ ഇപ്പോൾ ഒരുപാട് മാറി.. കളിയോടെയും ചിരിയോടെയും നടക്കുന്നത് നിന്നെ കാണുമ്പോൾ പപ്പയ്ക്ക് ശരിക്കും സന്തോഷമുണ്ട്.. നീ അവരോട് കാണിക്കുന്ന സ്നേഹവും സൗഹൃദവും ഒക്കെ വളരെ നല്ലൊരു തന്നെയാണ്.. പക്ഷേ മോളെ.. നമ്മൾ ചിന്തിക്കുന്ന പോലെയല്ല ചിലപ്പോൾ പുറമേയുള്ളവർ കാണുമ്പോൾ ചിന്തിക്കുക.. അവർ അത് തെറ്റായ രീതിയിൽ എടുക്കും.. നീ ഇപ്പൊ കല്യാണ പ്രായമായ പെണ്ണാ... അപ്പോൾ ഒന്ന്  ശ്രദ്ധിക്കണം മോളെ... മോളുടെ നല്ല ഭാവി മാത്രമേ പപ്പയുടെ മനസ്സിൽ ഉള്ളൂ"... അയാൾ പറഞ്ഞു നിർത്തി.. 

 അവൾ അയാളുടെ കണ്ണിലേക്കു നോക്കി.. 

 "പപ്പ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി... എനിക്ക് ജെറി യോടുള്ളത്  ഒരു സൗഹൃദം മാത്രമല്ല പപ്പാ.. അവനെ എനിക്ക് ഇഷ്ടമാണ്.. ഒരുപാട്... എനിക്ക് അവൻ ഇല്ലാതെ പറ്റുന്നില്ല പപ്പാ".. അവൾ അല്പം വിഷമം കലർന്ന സ്വരത്തിൽ പറഞ്ഞു.. 

 മോളേ നീ എന്തൊക്കെയാ ഈ പറയുന്നേ.. ജെറിയൊരു അനാഥനാണ്.. ഇപ്പോ അവന്റെ കൂടെ ആ കുട്ടിയും.. ഒരിക്കലും പാടില്ല മോളെ അത്.. ഇതുവരെ ഞാൻ നിന്റെ ആഗ്രഹങ്ങൾക്ക് എതിർന്നിട്ടില്ല.. പക്ഷേ ഇത്.. ഇത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല".. അയാളുടെ സ്വരം ഉറച്ചതായിരുന്നു.. 

 അവളുടെ മുഖത്ത് സംങ്കടത്തിന്റെ  കാർമേഘങ്ങൾ ഉരുണ്ടുകൂടി.. അതിന്റെ ബാക്കി പാത്രമായി ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങാൻ തുടങ്ങി.. 

 "പപ്പാ.. പപ്പ പറഞ്ഞത് ശരിയാണ്.. പപ്പ ഇതുവരെ എന്റെ ആഗ്രഹങ്ങൾക്ക് എതിരു നിന്നിട്ടില്ല.. പക്ഷേ ഞാൻ ഇതുവരെ പപ്പയോട്  ഒന്നും 
ആവശ്യപ്പെട്ടിട്ടും ഇല്ല പപ്പാ.. ഈ ഒരു കാര്യം മാത്രം.. എനിക്ക് എന്റെ ജെറിയെ  തരണം പപ്പാ.. ജെറി ഇല്ലാതെ.. എന്റെ മനസ്സിൽ അവനെ സാന്നിധ്യമില്ലാതെ ഒരു നിമിഷം പോലും തള്ളിനീക്കാൻ എനിക്ക് കഴിയില്ല പപ്പാ".. അവൾ കരഞ്ഞുകൊണ്ട് എബ്രഹാം സാറിന്റെ നെഞ്ചിലേക്ക് വീണു.. 

" മോളെ പപ്പയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ.. മോളെ മോൾക്ക് വേണ്ടി മാത്രമാണ്  പപ്പ ജീവിക്കുന്നത്.. മോളുടെ നല്ലതിന് വേണ്ടി മാത്രം പപ്പ  ഇതൊക്കെ പറയുന്നേ.. മോൾ എന്നെ അനുസരിക്കണം"... അയാളുടെ സ്വരത്തിലും സംങ്കടം നിയലിച്ചിരുന്നു. 

 അവൾ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റോടി.. അവൾ റൂമിൽ കയറി  വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടച്ചു.. 

 വല്ലാത്തൊരു അവസ്ഥയിലായിരുന്നു എബ്രഹാം അപ്പോ.. എന്തുചെയ്യണമെന്ന് മനസ്സിൽ ഒന്നും തെളിയുന്നില്ല.. ജെറി നല്ലവനാണ്.. പക്ഷേ.. അവളുടെ ഇപ്പോഴത്തെ വിഷമം കണ്ടില്ലെന്ന് നടിക്കാം.. അതവൾക്ക് നല്ലതുവരാനാണ്.. നാളെ തന്നെ ജെറിയെ കണ്ടു സംസാരിക്കണം എന്ന തീരുമാനത്തിൽ അദ്ദേഹം കിടന്നു... 

 റൂമിൽ ബെഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു ഡെല്ല.. അവിടെ നെഞ്ചു പിടയുന്ന പോലെ തോന്നി അവൾക്ക്.. തന്റെ ഇഷ്ടത്തിന് എതിര് നിൽക്കും എന്ന് അവൾ ചിന്തിച്ചിരുന്നില്ല.. മറ്റൊന്നിനു വേണ്ടിയും ജെറിയെ വിട്ടുകൊടുക്കാൻ അവളുടെ മനസ്സ് ഒരുക്കമായിരുന്നില്ല.. അവൾ വീണ്ടും വീണ്ടും കരഞ്ഞു.. അവളുടെ കണ്ണുനീർ മുഴുവൻ ആ തലയിണ ഏറ്റുവാങ്ങി.. കരഞ്ഞു തളർന്ന്  എപ്പോഴോ  അവളും നിദ്രയിലേക്ക് വഴുതി വീണു... 

രാവിലെ പതിവില്ലാതെ ഓഫീസിലേക്ക് വന്ന എബ്രഹാം സാറിനെ കണ്ടു മനു ഒന്നമ്പരന്നു.. അദ്ദേഹം ഓഫീസിലേക്ക് അങ്ങനെ വരാറില്ല... ഡെല്ലയാണ് അവിടുത്തെ കാര്യങ്ങൾ നോക്കാറ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വീട്ടിലേക്ക് വിളിക്കാൻ ആണ് പതിവ്.. 

" ഗുഡ്മോണിങ് സാർ".. (മനു )

 "ആ മനു.. ഗുഡ്മോണിങ്".. (സാർ )

 "എന്താ സാർ രാവിലെ.. എന്തെങ്കിലും ആവശ്യമുണ്ടോ".. അവൻ ആശ്ചര്യത്തോടെ ചോദിച്ചു.. 

 "ഏയ്... നത്തിങ്.. ഞാൻ ചുമ്മാ എല്ലാവരെയും ഒന്നു കാണാൻ വന്നതാ.. കുറെ നാളായി ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട്.. ജെറിയും കണ്ടിട്ട് കുറച്ചായിജെറിയും കണ്ടിട്ട് കുറച്ചായി.. അവൻ ഇവിടെയില്ല".. അദ്ദേഹം സാധാരണരീതിയിൽ ചോദിച്ചു.. 

" എസ് സാർ.. കഴിഞ്ഞ മൂന്നു ദിവസം ലീവ് ആയിരുന്നു.. ഇന്ന് വന്നിട്ടുണ്ട്.. അവൻ കാബിനിൽ ഉണ്ട്".. (മനു )

 "എന്നാൽ ശരി.. ഞാൻ അവനെ ഒന്ന് കാണട്ടെ".. അതും പറഞ്ഞ് എബ്രഹാം ജെറിയുടെ കാബിനിലേക്ക് നടന്നു.. 

 എന്തോ ആലോചനയോടെ ഇരുന്ന ജെറി പെട്ടെന്ന് എബ്രഹാം സാർ കടന്നു വരുന്നത് കണ്ടു ചാടിയെഴുന്നേറ്റു.. 

 "ഗുഡ്മോണിങ് സാർ ".. അവൻ  പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.. 

 "ഗുഡ്മോണിങ് ജെറി..സുഖമല്ലേ". പുഞ്ചിരിയോടെ ചോദിച്ചു.. 

 "സുഖമാണ് സാർ".. 

 "എനിക്കറിയാം ഗീതയുടെ മരണം തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്ന്.. സ്വന്തം ചേച്ചിയെ പോലെ ആയിരുന്നല്ലോ.. അതുകൊണ്ടല്ലേ താൻ ആ കുട്ടിയെ ഏറ്റെടുത്തത്.. നന്നായി ജെറി".. 

 അയാളുടെ വാക്കുകൾക്ക് ജെറി മറുപടിയായി ഒന്നും പറഞ്ഞില്ല.. ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. എന്നാലും അദ്ദേഹം ഓഫീസിൽ വന്നതിന്റെ കാരണം അവൻ ആലോചിച്ചു നോക്കി.. അദ്ദേഹം അങ്ങനെ ഓഫീസിൽ വരാത്തത് ആണ്.. ഈ രാവിലെതന്നെ വരണമെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകും.. ഇനി ഡെല്ല വല്ലതും പറഞ്ഞു കൊണ്ടാണോ.. അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു.. 

" പിന്നെ ജെറി.. ഞാൻ വന്നത് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആയിരുന്നു"... 

"പറഞ്ഞോളൂ സാർ".. അവൻ വിനയപൂർവ്വം പറഞ്ഞു.. 

 "അത് ഇവിടെവെച്ച് പറയാൻ കഴിയില്ല ഡോ.. നമുക്കൊന്ന് പുറത്തുപോകാം.. എന്നിട്ട് സ്വസ്ഥമായ സംസാരിക്കാം എന്താ"..അയാൾ പറഞ്ഞു.. 

"തീർച്ചയായും സാർ.. നമുക്ക് പോകാം".. അവൻ പറഞ്ഞു.. 

 എന്തോ പ്രശ്നമുണ്ടെന്ന് അവനു തോന്നി.. അദ്ദേഹം വളരെ സീരിയസായി തന്നോട് എന്തോ പറയാൻ ഒരുങ്ങുന്ന പോലെ.. ഡെല്ല തന്റെ കാര്യം പറഞ്ഞിരിക്കും.. അദ്ദേഹം  അതിനെങ്ങനെ പ്രതികരിക്കും എന്നവൻ മനസ്സിൽ ചോദ്യമുയർന്നു.. ഡെല്ലയെ തനിക്ക് നഷ്ടപ്പെടുമോ.. അറിയാതെ മനസ്സ് അവളെ ആഗ്രഹിച്ചുപോകുന്നു.. 

 അവർ അവിടെ നിന്നും നേരെ പോയത് അടുത്തുള്ള ഒരു പാർക്കിലേക്ക് ആണ്.. ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ.. ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചു  മനോഹരമാക്കിയ  ഒരു സ്ഥലം.. ഇരിക്കാൻ ഇരിപ്പിടങ്ങൾ.. ശുദ്ധവായു... 

 എബ്രഹാമും ജെറിയും പതിയെ നടന്നു.. 

 "ഡെല്ല ഇന്നലെ ജെറിയെ പറ്റി സംസാരിച്ചിരുന്നു".. അദ്ദേഹം തന്നെ ആ നിശബ്ദതക്കു  വിരാമമിട്ടു... 

 ജെറി ഒന്നും പറഞ്ഞില്ല... അദ്ദേഹത്തിനു  നേരെ നോക്കുക മാത്രം ചെയ്തു.. 

 "ജെറി.. നീ വളരെ നല്ലവനാ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.. പക്ഷേ എനിക്ക് എല്ലാത്തിനും വലുത് എന്റെ മോളുടെ ജീവിതമാണ്.. അവളെക്കുറിച്ച് എനിക്കും എന്റെ ആനിക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ജെറി ".. 

"അത് സാർ.. ഞാൻ".. ജെറി എന്തോ പറയാൻ ശ്രമിച്ചു.. 

" എനിക്കറിയാം  ജെറി.. നീ അവളെ സ്വാധീനിക്കാൻ ഒരിക്കലും ശ്രമിച്ചു കാണില്ല.. ശരിക്കും അവൾ ഇപ്പോ ഒരുപാട് മാറി.. അതിലെനിക്ക് സന്തോഷവുമുണ്ട്.. പക്ഷേ.. ചരക്ക് അറിയോ.. എനിക്കും ആനിക്കും  പറയത്തക്ക ബന്ധുക്കളായി ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്റെ ചെറുപ്പത്തിലെ എന്റെ അപ്പനും അമ്മയും മരിച്ചതാ.. ഞാൻ ഒറ്റ മോനായിരുന്നു.. ഇളയച്ഛന്റെ വീട്ടിൽനിന്ന് ഞാൻ വളർന്നത്.. അന്നൊക്കെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... ഒരുപാട് നോവിച്ചിട്ടും ഉണ്ട്.. എന്റെ ആനിയും ഇതേ അവസ്ഥയിൽ തന്നെയായിരുന്നു ഞങ്ങൾ ശരിക്കും അയൽക്കാർ ആയിരുന്നു.. അവൾ നിന്നിരുന്നത് അവളുടെ വല്യപ്പച്ചൻ കൂടെയായിരുന്നു.. പുള്ളിയുടെ മരണംവരെ അവൾ കുഴപ്പമില്ലാതെ ജീവിച്ചു.. പിന്നെ അവളുടെ ജീവിതം ശരിക്കും നരകതുല്യം ആയിരുന്നു.. ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു.. നിങ്ങൾ പറയാതെ തന്നെ ഉള്ളുകൊണ്ട് പരസ്പരം സ്നേഹിച്ചു.. ഒരുദിവസം തീരെ പിടിച്ചുനിൽക്കാൻ പറ്റാത്ത ആയപ്പോ വിളിച്ചു ഇറങ്ങിയതാ ഞാൻ.. ഒന്നുമുണ്ടായിരുന്നില്ല എന്റെ കയ്യിൽ.. അതുവരെ കുടുക്കയിൽ സൂക്ഷിച്ച ചില്ലറകൾ ഒഴികെ.. പിന്നെ ഒരു യുദ്ധം ആയിരുന്നു.. ജീവിതത്തോട് പൊരുതി.. ഇനി ഒരിക്കലും എന്നെ ആനിയെ വിഷമിക്കരുത് എന്നാശിച്ചു".. 

 അയാളുടെ കണ്ണുകൾ ഈറനണിയുന്നത് ജെറി  കണ്ടു.. എബ്രഹാം കണ്ണുകൾ തുടച്ചു കൊണ്ട് തുടർന്നു.. 

" മോൾ ജനിച്ചപ്പോൾ ശരിക്കും വീട് ഒരു സ്വർഗ്ഗം ആയിരുന്നു.. എന്നും കളിയും ചിരിയും.. ചെറുപ്പത്തിൽ ആനിയുടെ വല്യപ്പച്ചൻ ആണ് ആനിയെ വയലിൻ വായിക്കാൻ പഠിക്കാൻ അയച്ചത്.. അവൾ നന്നായി വായിക്കുമായിരുന്നു.. മോളെ മുന്നിലിരുത്തി അവൾ വായിക്കുന്നത് ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്.. എന്റെ ആനി  എപ്പോഴും എന്നോട് പറയുമായിരുന്നു.. മോളെ കല്ല്യാണത്തെപറ്റി.. ഒരു വലിയ കുടുംബത്തിലേക്ക് അവളെ കെട്ടിച്ചയക്കണമെന്ന് ആയിരുന്നു അവരുടെ ആശ.. വല്യപ്പച്ചൻ റെയും വല്യമ്മച്ചിയുടെ സഹോദരങ്ങളുടേയും ഒക്കെ സ്നേഹം വിവാഹശേഷം എങ്കിലും അവൾക്ക് കിട്ടണമെന്ന് എന്റെ ആന അതിയായി ആഗ്രഹിച്ചിരുന്നു... അങ്ങനെയൊരു ജീവിതമാണ് എന്റെ മോൾക്ക് വേണ്ടത്".. അദ്ദേഹത്തിന്റെ സ്വരം ആർദ്രവമാവുന്നത് ജെറി അറിഞ്ഞു.. വാക്കുകൾ ഇടറുന്നു.. മനസ്സിലെ സങ്കടം പുറത്തേക്ക് ഒഴുകാൻ തുടങ്ങുന്ന പോലെ... 

 "ജെറി.. ഇപ്പോ ഞാൻ നിന്റെ മുമ്പിൽ ഒരു മുതലാളിയായ അല്ല നിൽക്കുന്നത്.. മക്കളെ ഒരുപാട് സ്നേഹിക്കുന്ന.. അവളുടെ നല്ല ജീവിതം മാത്രം സ്വപ്നം കാണുന്ന ഒരു അച്ഛൻ ആയിട്ടാണ്.. തന്നോട് എനിക്ക് എന്റെ മോളെ.. അവളെ എനിക്ക് തിരിച്ചുതന്നുകൂടെ".. അത് യാചനയുടെ സ്വരമായിരുന്നു.. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത്  അവൻ കണ്ടു.. തന്റെ ആഗ്രഹങ്ങൾക്ക് ഇതിന്റെ മുന്നിൽ യാതൊരു മൂല്യവും ഇല്ല എന്ന് അവനു തോന്നി.. അവന്റെ കണ്ണുകളും ഈറനണിഞ്ഞത്  അവൻ അറിഞ്ഞു.. 

" വേണ്ട സാർ.. ഇനിയൊന്നും അങ്ങ് പറയണ്ട.. എനിക്കറിയാം.. ഡെല്ലയെ പോലെ ഒരു പെണ്ണിനെ ഞാൻ ഒക്കെ സ്വപ്നം കാണാൻ കൂടി പാടില്ല.. സാർ പറഞ്ഞ ഒരു കാര്യങ്ങളും എനിക്കില്ല.. അറിഞ്ഞുകൊണ്ട് സാറിനെയൊക്കെ വേദനിപ്പിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.. സാർ പേടിക്കേണ്ട.. സാറിന്റെ ഡെല്ല സാർ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും... സാർ ധൈര്യമായി പൊയ്ക്കോ.. അവൻ അത്രയും പറഞ്ഞു കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞുനടന്നു.. 

രണ്ടുദിവസമായി ഡെല്ല  റൂമിൽ തന്നെയായിരുന്നു.. പുറത്തിറങ്ങാതെ.. ആരുമായി സംസാരിക്കാതെ അവൾ കരഞ്ഞു തളർന്നിരുന്നു... ജീവൻ നിലനിർത്താൻ മാത്രം എന്നവണ്ണം മീന നിർബന്ധിക്കുമ്പോൾ അല്പം ഭക്ഷണം കഴിക്കും.. ജെറിയെ പോലും വിളിച്ചില്ല.. ആദ്യമൊക്കെ പതിയെ മാറിക്കൊള്ളും എന്ന് ചിന്തിച്ചു എങ്കിലും അവളുടെ ഈ അവസ്ഥ എബ്രഹാമിനെ വിഷമത്തിലാക്കി.. 

 അയാൾ ഡെല്ലയുടെ റൂമിലെത്തി വാതിൽ തുറന്നു.. ഏതൊരു അച്ഛനെയും മനസ്സ് നിറഞ്ഞതായിരുന്നു ആ കാഴ്ച... അവള് ആകെ മാറിയിരിക്കുന്നു.. കരഞ്ഞുകലങ്ങിയ കണ്ണുകൾ... പടന്നു  ഒതുങ്ങാതെ കിടക്കുന്ന മുടി.. ശരീരം വല്ലാതെ ക്ഷീണിച്ചിരുന്നു.. കണ്ണുകൾ ഉള്ളിലേക്ക് ചെറുതായി കുഴിഞ്ഞിട്ടുണ്ട്.. 

 ഇത് തന്റെ  മോൾ തന്നെയാണോ എന്ന് ഒരു നിമിഷം അയാൾക്ക് തോന്നിപ്പോയി.. 

" മോളെ.. എന്താ ഇത്.. ഇങ്ങനെ ഇരുന്നാൽ പപ്പ തളർന്നുപോകും.. മോളു വല്ലോം കഴിക്ക്.. മോളുടെ സുഹൃത്തിനുവേണ്ടി അല്ലേ പപ്പ പറഞ്ഞെ"... അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു പതിയെ അവളുടെ ശിരസ്സിൽ തലോടി കൊണ്ട് അദ്ദേഹം പറഞ്ഞു.. 

 അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പപ്പയെ നോക്കി.. 

 "എന്താ പപ്പാ എന്റെ സുഖം.. ഒരു പുരുഷനെ മനസ്സിൽ സ്വീകരിച്ചു അയാളോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചിട്ടും മറ്റൊരാളുടെ കൂടെ ഞാൻ എങ്ങനെ പാപ്പാ സുഖമായി ജീവിക്കുന്നത്.. പപ്പക്ക് വലുത് എന്റെ സന്തോഷം ആണെങ്കിൽ ഈ ലോകത്ത് ജെറിയുടെ സാന്നിധ്യമില്ലാതെ മറ്റൊന്നും എനിക്ക് സന്തോഷം നൽകാൻ കഴിയില്ല... അമ്മയെ അല്ലാണ്ട് മറ്റൊരു പെണ്ണിനെ പപ്പാക്ക്  ചിന്തിക്കാൻ കഴിയുമോ"...

 അവളുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അയാളുടെ നെഞ്ചിലാണ് തറച്ചു കയറിയത്.. ഒന്ന് ആലോചിക്കുമ്പോൾ ശരിയാണ്.. തനിക്ക് വലുത് അവളുടെ സന്തോഷമല്ലേ.. 

 ആവശ്യത്തിലധികം സമ്പത്തുണ്ട്.. അപ്പൊ അവളെ പൊന്നുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ അല്ലേ അവൾക്ക് കൊടുക്കേണ്ടത്.. 

 അയാൾ അവളുടെ കവിളിൽ വാത്സല്യപൂർവ്വം തഴുകി.. കൈവിരലുകളാൽ അവളുടെ കണ്ണീർ തുടച്ചു മാറ്റി.. എങ്കിലും വറ്റാത്ത ഉറവ കണക്കേ അവളുടെ കണ്ണുകളിൽ നിന്നും ജലകണങ്ങൾ നീർഗളിച്ചു കൊണ്ടിരുന്നു.. 

 "മോളേ.. മോൾടെ സന്തോഷമാണ് ഈ പപ്പയ്ക്ക് വലുത്.. അതിൽ കൂടുതലായി മറ്റൊന്നുമില്ല.. ഈ പപ്പ എതിര് നിൽക്കില്ല... ജെറിയുടെ കൂടെയാണ് മോളുടെ സന്തോഷം എങ്കിൽ അത് അങ്ങനെ തന്നെ നടക്കട്ടെ".. അയാൾ വാത്സല്യപൂർവ്വം പറഞ്ഞു. 

 ആ വാക്കുകൾ ഒരു കുളിർമഴയായി ആണ്  അവളുടെ കാതുകളിൽ പതിച്ചത്.. താമര പോലെ അവളുടെ മുഖം വിടരുന്നത് അയാൾ കണ്ടു.. കണ്ണുകളിൽ സന്തോഷത്തിന് നാമ്പുകൾ ഉടലെടുത്തു.. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.. ആശ്ചര്യത്തോടെയും എന്നാൽ സന്തോഷത്തോടെയും അവൾ അയാളുടെ മുഖത്തേക്ക് നോക്കി... 

 "പ്രോമിസ്".. അവൾ കൈകൾ നീട്ടി.

 എബ്രഹാം അവളുടെ ഉള്ളം കൈയ്യിൽ കൈവെച്ചു.. 

" പ്രോമിസ്.. പപ്പക്ക് സമ്മതാ ".. 

 അവൾ ചിരിയോടെ പപ്പയെ കെട്ടിപിടിച്ചു.. അപ്പോഴേക്കും അവളുടെ കണ്ണുകളിൽ മുമ്പത്തേക്കാളും അധികമായി കണ്ണീർ ഒഴുകിയിരുന്നു.. പശ്ചാത് വൻ മതത്തിന്റെ സന്തോഷത്തിന് മിഴിനീർ കണങ്ങൾ ആയിരുന്നു.. 

 "ഇനി മോള് വാ.. വന്നു വല്ലതും കഴിക്ക്.. പഴയപോലെ ഉഷാറാവ് ".. അയാൾ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.. 

 അവളൊന്നു പുഞ്ചിരിച്ചു.. 

 "ഇനി പപ്പയുടെ മോൾ കരയരുത്".. 

 അയാൾ അവളെ കൊണ്ടുപോയി ടേബിളിൽ ഇരുത്തി.. എബ്രഹാം തന്നെ അവർക്ക് ഭക്ഷണം വാങ്ങി കൊടുത്തു.. അവൾ അത് ഉത്സാഹത്തോടെ തന്നെ കഴിച്ചു.. 

" ഇനി മോള് പോയി കുളിച്ച് സുന്ദരിയാവ്.. പപ്പ  ഒന്ന് പുറത്തു പോകുവാ.. എന്നിട്ട് വന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം".. 

 അവൾ മറുപടിയെന്നോണം ഒന്ന് ചിരിച്ചു.. 

 എബ്രഹാം പുറത്തേക്ക് പോയതിനു ശേഷം അവൾ റൂമിലേക്ക് നടന്നു.. അവളുടെ മുഖത്ത്  സന്തോഷം തളംകെട്ടി നിന്നിരുന്നു.. നാണത്തോടെ ഉള്ള ഒരു പുഞ്ചിരി അവളറിയാതെ അവിടെ രൂപപ്പെട്ടു.. 

 അങ്ങനെ തന്റെ എല്ലാമെല്ലാമായ ജെറി തനിക്ക് സ്വന്തം ആകാൻ പോകുന്നു.. തന്റെ സ്വപ്ന ജീവിതം സഫലമാകാൻ പോകുന്നു.. അവിടെ ഉള്ളിൽ കുളിര് കേറി.. മുഖം നാണത്താൽ ചുവന്നു.. 

 പെട്ടെന്ന് തന്നെ അവൾ കുളിച്ചൊരുങ്ങി.. എന്നത്തേക്കാളും ഉത്സവമായിരുന്നു അവൾക്ക്.. പെട്ടെന്ന് ചെറിയ ഒന്ന് വിളിച്ചു നോക്കുവാൻ അവളുടെ മനസ്സു വെമ്പി.. എന്നാലും കാര്യം പറയണ്ട.. 

" ജെറി അല്ല.. ഇച്ചായൻ.. എന്റെ ഇച്ചായൻ".. അവൾ സ്വയം പറഞ്ഞു ചിരിച്ചു.. 

 അവൾ ജെറിയെ ഡയൽ ചെയ്തു.. 

 ഇല്ല.. കോൾ കണക്ട് ആകുന്നില്ല.. സ്വിച്ച് ഓഫ് ആണ്.. അവൾ വീണ്ടും വിളിച്ചു.. ഇല്ലാ.  കോൾ പോകുന്നില്ല.. അവിടെ ഹൃദയം ആകാരണമായി മിടിക്കുന്നത് അവളറിഞ്ഞു.. എന്തെന്നില്ലാത്ത ഒരു ഭീതി മനസ്സിൽ പടർന്നതു പോലെ... 

അവൾ വേഗം തന്നെ കാറിന്റെ ചാവിയും എടുത്തു പുറത്തേക്കു പോയി.. കറി കയറി വളരെ വേഗത്തിൽ തന്നെ അത് ഗേറ്റു കടന്നു പോയി.. 

 അവൾ നേരെ ചെന്നുനിന്നത് ക്വാർട്ടേഴ്സിലേക്ക് ആണ്.. അവൾ ധൃതിയിൽ കാറിൽ നിന്നും ഇറങ്ങി ക്വാർട്ടേഴ്സിൽ മുന്നിലേക്ക് നടന്നു.. ഇല്ല.. പൂട്ടിയിട്ടിരിക്കുകയാണ്... എന്നാലും ഓഫീസിൽ പോകാനുള്ള സമയം ആകുന്നതേയുള്ളൂ.. ചിലപ്പോൾ നേരത്തെ പോയിരിക്കും.. അവൾ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ മനസ്സിൽ എന്തോ ആധി പോലെ.. 

 അവൾ വേഗം തന്നെ ഓഫീസിലേക്ക് പോയി.. കാർ ശരവേഗത്തിൽ ആണ് പാഞ്ഞു പോയത്... ഓഫീസിൽ എത്തിച്ചേരുന്നത് വളരെ പെട്ടെന്നായിരുന്നു.. മിടിക്കുന്ന ഹൃദയവുമായി അവൾ കാറിൽ നിന്നും വെളിയിലേക്കിറങ്ങി.. ഓഫീസിലേക്ക് ഓടുകയാണ് അവൾ ചെയ്തത്.. നേരെ പോയി ചെറിയുടെ ക്യാബിനിന്റെ വാതിൽ വലിച്ചു തുറന്നു... വല്ലാത്തൊരു ശക്തിയായിരുന്നു അപ്പോ ആ കൈകൾക്ക്.. 

 അവിടെ നെഞ്ചിടിപ്പിന്റെ  താളം കൂടി.. വിളിച്ചിട്ട് കിട്ടുന്നില്ല.. ക്യാബിനിൽ ഇല്ല.. പിന്നെ.. അവൾ ആകെ തളരുന്നത് പോലെ തോന്നി.. അവൾ നേരെ മനുവിനെ ക്യാബിനിലേക്ക് പോയി.. മനു അപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു.. പെട്ടെന്ന് ഡോർ തള്ളിത്തുറന്നു ഡെല്ല  അകത്തേക്ക് വന്നപ്പോൾ അയാൾ ഒന്ന് ഞെട്ടി.. 

" മനുവേട്ടാ.. ജെറി എന്തിയേ.. ഇവിടെ കാണുന്നില്ല.. ക്വാർട്ടേഴ്സിലുമില്ല.. വിളിച്ചിട്ട് കിട്ടുന്നില്ല.. എവിടെപ്പോയി ജെറി".. അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ശബ്ദം ഇടറിയിരുന്നു.. 

 മനു എന്തു പറയണം എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു അപ്പോൾ.. 

" പറ മനുവേട്ടാ.. ജെറി... എവിടെ".. അവന്റെ മൗനം കണ്ട് അവൾ വീണ്ടും ചോദിച്ചു.. 

" അത്.. ജെറി.. ജെറി പോയി ഡെല്ലാ".. അയാൾ വളരെ നേർത്ത ശബ്ദത്തിൽ വിക്കിവിക്കി ആണ് പറഞ്ഞത്.. 

 അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകിറങ്ങി... കൈകൾ വിറക്കുന്ന പോലെ.. ശരീരം തളരുന്ന പോലെ.. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു.. 

" പോയെന്നോ.. എങ്ങോട്ട്".. അവൾ വിശ്വാസം വരാതെ കരഞ്ഞു കൊണ്ടാണ് അത് ചോദിച്ചത്.. 

" അത് അറിയില്ല ഡെല്ലാ.. എബ്രഹാം സാർ രണ്ടു ദിവസം മുമ്പ് ജെറിയെ  കാണാൻ വന്നിരുന്നു.. പിറ്റേ ദിവസം എന്നെ ഫോൺ ചെയ്തിരുന്നു.. താൻ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്നും അത് ഒരുപാട് പേർക്ക് സങ്കടം ഉണ്ടാകും എന്നും പറഞ്ഞു.. അതുകൊണ്ട് പൊന്നൂസിനെയും  കൂട്ടി പോകുവാണ് എന്ന് മാത്രം പറഞ്ഞു.. പിന്നെ വിളിച്ചിട്ടില്ല.. ഞാൻ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല.. " അയാൾ പറഞ്ഞു നിർത്തി.. 

 ഡെല്ലാ തളർന്ന പോലെ കസേരയിലേക്ക് വീണു.. എത്ര പെട്ടെന്നാണ് തന്നെ ജീവിതം ഇരുട്ടിൽ ആയത്... സന്തോഷമാറി സങ്കടം ആയത്.. ജെറി ഇല്ലാതെ ഞാൻ മരിക്കും എന്ന് പറഞ്ഞിട്ടും പോയില്ലേ അവൻ... എന്നെ തനിച്ചാക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. 

 പെട്ടെന്ന് മുഖം പൊത്തി കൊണ്ട് അവൾ പുറത്തേക്കോടി.. മനു പെട്ടെന്ന് പുറത്തേക്ക് ചെന്നെങ്കിലും ഡെല്ലയുടെ  കാർ ശരവേഗത്തിൽ പാഞ്ഞു പോകുന്നതാണ് കണ്ടത്.. വീട്ടിലെത്തിയതതെ  കാറിന്റെ ഡോർ വലിച്ചുതുറന്ന് അവൾ അകത്തേക്കോടി.. റൂമിലേക്ക് ഓടിയ ഡെല്ല  മീന വിളിച്ചെങ്കിലും അവൾ നിന്നില്ല.. കരഞ്ഞുകൊണ്ട് റൂമിൽ കയറി വാതിൽ കൊട്ടിയടച്ചു... 

___________________________________________

 വളരെ സന്തോഷത്തോടെയാണ് എബ്രഹാം വീട്ടിലെത്തിയത്.. പുതിയൊരു ബിസിനസിന്റെ  തുടക്കം ഏതാണ്ട് പൂർത്തിയായിരുന്നു.. അയാൾ അകത്തേക്ക് വന്നു.. 

" മോളെ" വളരെ ഉത്സാഹത്തോടെ ആയിരുന്നു ആ വിളി.. 

"സാർ.. മോൾ കുറച്ചു മുമ്പ് വന്ന് കരഞ്ഞുകൊണ്ട് റൂമിൽ കയറുന്നത് കണ്ടു.. ഞാൻ വിളിച്ചിട്ട് നിന്നില്ല.. എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു".. ടേബിൾ തുടക്കുകയായിരുന്നു മീന പറഞ്ഞു. 

 അതിനു മാത്രം എന്താണ് സംഭവിച്ചത്.. താൻ പോകുമ്പോൾ അവൾ ഒത്തിരി സന്തോഷവതിയായിരുന്നു.. അയാൾ പലതും ചിന്തിച്ചു.. 

 അയാളുടെ ചുവടുകൾ ഡെല്ലയുടെ റൂമിലേക്ക് നീങ്ങി.. അടഞ്ഞുകിടന്ന ഡോറിൽ അയാളുടെ കൈകൾ പതിച്ചു.. പക്ഷേ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല.. ഒരു നിമിഷം ആളുടെ ഉള്ളിൽ ആ കാരണമായ ഒരു പേടി ഉടലെടുത്തു.. അയാൾ സർവ്വശക്തിയുമെടുത്ത് ഡോർ ആഞ്ഞു തള്ളി.. അതിന്റെ കൊടുത്തു കുട്ടി ആ വാതിൽ അകത്തേക്ക് തുറക്കപ്പെട്ടു.. 

 മനസ്സിനെ പൊതിഞ്ഞ ഭയത്തിന്റെ  അകമ്പടിയോടെ മകളുടെ റൂമിലേക്ക് ചുവടുകൾവെച്ച എബ്രഹാംസാറിന്റെ  മനസ്സ് ഒരു നിമിഷം ശൂന്യമായി.. എതിരേറ്റ് കാഴ്ച ഒരു അമ്പ് പോലെ കണ്ണിലൂടെ തുളച്ചുകയറി ഹൃദയത്തിൽ പിള്ളർപ്പ്  ഉണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു.. ആദ്യം അയാൾ കണ്ടത് നിലത്തുവീണു കിടക്കുന്ന രക്തത്തുള്ളികൾ ആണ്.. ഭയത്തോടെ മുഖമുയർത്തിയ  എബ്രഹാമിന്റെ  കണ്ണുകൾ  ബെഡ്ഡിൽ കിടക്കുന്ന ഡെല്ലയിലേക്ക്  നീണ്ടു.. വലതു കൈയിൽ രക്തം ഒഴുകുകയാണ്.. അത് ബെഡിലും അവളുടെ ഡ്രസ്സിലും  പടർന്നു കയറുന്നു.. 

 ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി എബ്രഹാമിൻ.. ശരീരമാസകലം തളരുന്നത് പോലെ.. എന്തൊക്കെയോ ചെയ്യാൻ മനസ്സിന്റെ  ബോധമണ്ഡലത്തിന്റെ ഏതൊക്കെയോ  ഭാഗങ്ങളിൽ മുറവിളികൾ ഉയരുന്നുണ്ടെങ്കിലും അതിനെയെല്ലാം മറച്ചു മനസ്സ്  അബോധ മനസ്സിലെ തലങ്ങളിലേക്ക് ചേക്കേറുന്നത് പോലെ.. 

ഏതോ നിമിഷം തിരിച്ചു കിട്ടിയ തിരിച്ചറിവിന്റെ ഉണർവ് അദ്ദേഹത്തിന്റെ തൊണ്ടയിൽ നിന്നും ഒരു അലർച്ചയായി പുറത്തേക്ക് വന്നു.. 

" മോളെ"... അതൊരു തേങ്ങൽ ആയിരുന്നു.. കണ്ണീരിനെ അകമ്പടിയോടെയുള്ള ഒരു തേങ്ങൽ.. അദ്ദേഹത്തിന്റെ കാലുകൾ ധ്രുതഗതിയിൽ ചലിച്ചു മകളുടെ അടുത്തെത്തി.. കരങ്ങളാൽ അവളെ കോരിയെടു കുമ്പോൾ കണ്ണീർത്തുള്ളികൾ അവളുടെ  ശരീരത്തിലേക്ക് കുറ്റി വീഴുന്നുണ്ടായിരുന്നു... 

" രവീ.. രവീ വണ്ടി എടുക്കടാ".. അതൊരു അലർച്ചയായിരുന്നു.. ആ വീട് മുഴുവനും നടക്കുന്ന തരത്തിലുള്ള അലർച്ച.. 

 അങ്ങോട്ടേക്ക് ഓടിവന്ന് മീനക്ക്  ഒന്നും മനസ്സിലായില്ല.. പക്ഷേ ഡെല്ലയെ കരങ്ങളിൽ എടുത്തു കൂടി വരുന്ന എബ്രഹാം സാറിന്റെ മുഖവും ഡെല്ലയുടെ കൈകളിൽ ഒലിച്ചിറങ്ങുന്ന രക്തവും കാര്യത്തിന് ഗൗരവം അവൾക്ക് മനസ്സിലാക്കി കൊടുത്തു... 

" രവിയേട്ടാ.. രവിയേട്ടാ".. മീന് വേഗം എബ്രഹാമിൻ മുന്നേയയി ഓടി.. പുറത്ത് ചെടികൾ നനക്കുകയായിരുന്നു രവി മീനയുടെ വിളികേട്ട് അകത്തേക്ക് ഓടി വന്നു.. 

" രവിയേട്ടാ.. ഡെല്ല  മോളെ ആശുപത്രിയിൽ കൊണ്ടു പോണം.. വേഗം വണ്ടിയെടുക്ക്.. " ചിലച്ചു കൊണ്ടാണ് മീന  അത് പറഞ്ഞത്.. 

രവിവേഗം കാർപോർച്ചിലേകോടി.. അകത്തുനിന്നും ഡെല്ല മോളെ കൈകളിലേന്തി ഓടിവരുന്ന എബ്രഹാം സാറിനെ അയാൾ കണ്ടു.. അവളുടെ കൈകളിൽ ഒലിച്ചിറങ്ങുന്ന ചോരയും.. കാലത്തിന്റെ കിടപ്പു മനസ്സിലായ രവി ഉടൻതന്നെ കാറിന്റെ പിൻ ഡോർ തുറന്നു. എബ്രഹാം ഡെല്ലയെയും  കൊണ്ട് കയറി.. രവി വേഗത്തിൽ തന്നെ വണ്ടി എടുത്തു.. 

 മരണപ്പാച്ചിൽ ആയിരുന്നു പിന്നെ.. തന്റെ ഡ്രൈവിംഗ് ഇവയെല്ലാം അയാൾ പുറത്തെടുത്തു.. നിമിഷനേരം കൊണ്ടാണ് അവർ ഹോസ്പിറ്റലിൽ എത്തിച്ചേർന്നത്.. നാട്ടിലെ തന്നെ ഏറ്റവും വലിയ മൾട്ടി സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ.. 

___________________________________________

 എബ്രഹാം ഐസിയുവിനു മുമ്പിൽ  തളർന്ന മുഖവുമായി ചേറിൽ ഇരിക്കുകയാണ്... അടുത്തുതന്നെ രവിയുമുണ്ട്.. എബ്രഹാമിന്റെ  കണ്ണുകൾ കണ്ണീരോടെ മകളുടെ ജീവനായി കേഴുകയായിരുന്നു.. 


 പെട്ടെന്ന് അയാളുടെ മനസ്സിൽ സംഭവങ്ങൾ ഉള്ള കരങ്ങൾ തേടി അലഞ്ഞു.. ഇനി ജെറിക്ക്ന്തെങ്കിലും.. അല്ല.. 

 അപ്പോഴാണ് അയാൾ ജെറിയോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്തത്.. 

 അയാൾ വേഗം മൊബൈലെടുത്ത് ജെറിയുടെ നമ്പർ ഡയൽ ചെയ്തു.. ഇല്ല.. കോൾ പോകുന്നില്ല.. സ്വിച്ച് ഓഫ് ആണ്.. എബ്രഹാം അൽപ നിമിഷം ആലോചിച്ചു.. പെട്ടെന്ന് തന്നെ ആയാൽ മനുവിനെ വിളിച്ചു.. രണ്ടുപ്രാവശ്യം റിങ്  ചെയ്തപ്പോഴേക്കും മനു  കോൾ അറ്റൻഡ് ചെയ്തു.. 

 "മനു... ജെറി ഉണ്ടോ അവിടെ.. പെട്ടെന്ന് ഫോൺ കൊടുക്ക്"... അയാൾ ഫോണെടുത്തതെ  പറഞ്ഞു.. 

" സാർ.. അത്.. ജെറി    ഇവിടുന്നു പോയി.. ഞാൻ സാറിനെ വിളിക്കാൻ ഇരിക്കുകയായിരുന്നു.. ഇന്ന് ഡെല്ല വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു.. "

 മനുവിന്റെ  വാക്കുകൾ കാര്യങ്ങളുടെ കിടപ്പ് എബ്രഹാമിൻ  മനസ്സിലാക്കിക്കൊടുത്തു.. 

" ജെറി എങ്ങോട്ടാണ് പോയത്.. " അയാൾ ഉത്കണ്ഠയോടെ ചോദിച്ചു.. 

" അത് അറിയില്ല സാർ.. അവൻ എന്നെ കോൾ ചെയ്ത പറയുകയായിരുന്നു.. ചിലപ്പോ ആ  ഓർഫനേജിലേക്ക്  ആയിരിക്കും".. മനു പറഞ്ഞുനിർത്തി.. 

" മനു ഒരു കാര്യം ചെയ്യൂ.. ഇവിടെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ഒന്ന് വരൂ.. വളരെ അത്യാവശ്യമാണ്".. അയാളുടെ സ്വയം ഇടറിയിരുന്നു. അതും പറഞ്ഞ് എബ്രഹാം കോൾ കട്ട് ചെയ്തു. 

 അയാൾ ഒരു തളർച്ചയോടെ ചെയറിലേക്ക്  വീണു.. മനസ്സിൽ ചിന്തകളുടെ ഭാരം കൂടിക്കൊണ്ടിരുന്നു.. പക്ഷേ വ്യക്തമായി എന്ത് ചെയ്യണമെന്നും ഒരു വ്യക്തത അദ്ദേഹത്തിന് ലഭിച്ചില്ല.. 

 പെട്ടെന്ന് ഐസിയുവിന്റെ  ഡോർ തുറന്ന് ഡോക്ടർ ഇറങ്ങിവരുന്നത് എബ്രഹാം കണ്ടു.. അദ്ദേഹത്തിന്റെ കാലുകൾ ധ്രുതഗതിയിൽ അങ്ങോട്ടേക്ക് പാഞ്ഞു.. 

" ഡാ ജോസേ.. എന്റെ മോള്.. " എബ്രഹാമിനെ സ്വരം ഇടറിയിരുന്നു. 

" ഡാ.. നീ ഇങ്ങനെ തളർന്നാലോ.. ഞാനൊക്കെ ഇവിടെയില്ലേ.. ബ്ലഡ് കുറേ പോയിട്ടുണ്ട്.. എന്നാലും താൻ ടെൻഷനൊന്നും അടിക്കേണ്ട.. അവർക്ക് ഒന്നും പറ്റിയില്ല".. ഡോക്ടർ എബ്രഹാമിനെ തോളിൽ തട്ടി കൊണ്ടാണ് അത് പറഞ്ഞത്. അവർ രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. 

" ഡാ.. നിനക്കറിയാലോ.. എനിക്ക് ആകെയുള്ള ഒരു മോളാ.. അവൾക്ക് എന്തെങ്കിലും പറ്റിയാ.. " അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.. 

" ഡാ... നീ പേടിക്കേണ്ട.. ഒന്നു സമാധാനിക്കു.. പിന്നെ സൂയിസൈഡ് അറ്റെമ്പ്റ്റ്  ആയതുകൊണ്ട് നിയമത്തിന്റെ  നൂലാമാലകൾ വളരെയാണ്... അതുകൊണ്ട് ഇവിടെ മറ്റു രീതിയിൽ രജിസ്റ്റർ ചെയ്യാം.. പിന്നെ അബോധാവസ്ഥയിൽ ജെറി എന്ന പേര് പറയുന്നുണ്ടായിരുന്നു.. മോൾക്ക് വല്ല അഫയറും ഉണ്ടായിരുന്നോ.. അതാണോ കാരണം... "

" ഡാ.. നിന്നോട് ഒന്നും ഞാൻ മറക്കുന്നില്ല.. ജെറി എന്റെ ഓഫീസിലെ  ഒരു സ്റ്റാഫ് ആണ്.. നല്ല പയ്യനാണ്.. സ്വഭാവവും  കാണാനും.. ഇവൾക്കെന്തോ.. അവനെ വല്ലാതെ ഇഷ്ടമായിരുന്നു.. എന്നെ വിഷമിക്കേണ്ട എന്ന് കരുതിയാവും.. ജെറി ഇവിടുന്ന് പോയി.. അതുകൊണ്ട എന്റെ മോള്".. അയാൾ അത് പറഞ്ഞപ്പോഴേക്കും അറിയാതെ തേങ്ങി പോയിരുന്നു.. 

"മ്മ്.. എന്തായാലും 24 മണിക്കൂർ നേരത്തേക്ക്  ഒബ്സർവേഷനിൽ ആയിരിക്കും.. പിന്നെ കഴിയുമെങ്കിൽ ജെറിയെ  കണ്ടെത്താൻ നോക്ക്.. അവന്റെ സാന്നിധ്യം ഒത്തിരി ഗുണം ചെയ്യും.. നീ എന്തായാലും ധൈര്യമായിരിക്ക്".. ഡോക്ടർ അതും പറഞ്ഞ് എബ്രഹാമിനെ കടന്നുപോയി.. 

 എന്റെ ദൈവമേ.. മോൾക്ക് ഒന്നും വരുത്തല്ലേ.. അയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.. 

 അല്പസമയത്തിനുശേഷം മനു അങ്ങോട്ടേക്ക് കടന്നുവന്നു.. എബ്രഹാം ചെയറിൽ ചാരി കണ്ണുകളടച്ചു തളർന്ന പോലെ ഇരിക്കുന്നതാണ് കണ്ടത്.. അടുത്തുതന്നെ രവിയേട്ടനും ഉണ്ട്.. മനു രവി അങ്ങോട്ട് വരാനുള്ള രീതിയിൽ  കണ്ണുകൊണ്ട് കാണിച്ചു.. രവി പതിയെ മനുവിനെ അടുത്തേക്ക് ചെന്നു.. 

" എന്നാ രവിയേട്ടാ.. എന്നാ പറ്റിയേ.. എന്നാ നിങ്ങൾ ഇവിടെ".. മനു പെട്ടെന്ന് ആകാംക്ഷയോടെ ചോദിച്ചു.. 

" അത് മനു... കാര്യങ്ങൾ മൊത്തമായി എനിക്കും അറിയില്ല.. എന്തായാലും ഡെല്ല  കുഞ്ഞു മരിക്കാൻ കൈ മുറിച്ചു.. ജെറി ഒത്തിരി ഇഷ്ടമായിരുന്നു കുഞ്ഞിനു പോലും.. അവൻ പോയെന്ന് കേട്ടപ്പോൾ ചെയ്തതാ.. " രവി പറഞ്ഞുനിർത്തി.. 

 മനു അല്പം നിമിഷം ആലോചിച്ചു.. അവന്റെ ഉള്ളിലെ വിഷമം നിറഞ്ഞു.. അവൻ പതിയെ എബ്രഹാം സാറിന്റെ അടുത്തേക്ക് ചുവടുകൾ വച്ചു.. 

" സാർ".. അവൻ പതിയെ വിളിച്ചു. 

 എബ്രഹാം പതിയെ കണ്ണുകൾ തുറന്നു നോക്കി.. മുന്നിൽ മനു.. 

" ആ മനു.. കണ്ടില്ലടോ  എന്റെ മോള്.. എന്നെ വിട്ടു പോകാൻ നോക്കി.. എന്റെ മോളെ എനിക്ക് തിരിച്ചു വേണോടാ.. എനിക്ക് അവളെ വേണം".. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മനു കണ്ടു.. അവനറിയാം അയാളെ.. എല്ലാ പ്രതിസന്ധികളിലും പാറപോലെ ഉറച്ചു നിന്ന മനുഷ്യനാണ്.. സ്വന്തം മകളുടെ വേദനയിൽ മഞ്ഞുപോലെ ഉരുകുന്നത്.. 

" സാർ.. സാരി എങ്ങനെ കൊച്ചുകുട്ടികളെപ്പോലെ കരയല്ലേ.. ഡെല്ലക്ക്  ഒന്നും സംഭവിക്കില്ല".. അവൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. 

" ഞാൻ എന്താടാ ചെയ്യാ.. എന്റെ മോളുടെ നൻമയ്ക്ക് വേണ്ടിയാ ഞാൻ  ജെറി യുടെ കാര്യത്തിൽ എതിരു നിന്നത്.. അവനോട് അങ്ങനെയെല്ലാം പറഞ്ഞത്.. പക്ഷേ ഇപ്പോ.. എല്ലാം അംഗീകരിച്ചപ്പോഴേക്കും ഇങ്ങനെയൊക്കെ".. എബ്രഹാം തളർച്ചയോടെ ആണ് അത് പറഞ്ഞത്.. 

" സാറിന് അറിയാവുന്നതല്ലേ ജെറിയേ.. അവൻ കാരണം മറ്റൊരാളുടെ സന്തോഷം നശിക്കാൻ അവൻ സമ്മതിക്കില്ല.. അതിനു വേണ്ടി എന്തും ചെയ്യും".. 

" എനിക്കറിയാം.. ഞാൻ കാരണം ഇപ്പൊ ഇങ്ങനെയൊക്കെ.. എനിക്ക് ജെറിയെ വേണടോ.. എന്റെ മോൾ ഇനി കണ്ണു തുറക്കുമ്പോൾ എനിക്ക് അവളുടെ മുന്നിൽ അവനെ നിർത്തണം.. അവളുടെ ചിരിക്കുന്ന മുഖം എനിക്ക് കാണണം".. അയാൾ മനുവിനെ തോളിൽ പിടിച്ച് അത് പറഞ്ഞത്.. 

" നമുക്ക് അവനെ കണ്ടുപിടിക്കാം.. ഞാൻ അവനെ സാറിനെ മുന്നിൽ കൊണ്ടുവന്നു നിർത്തും.. സാർ ഇപ്പോ സമാധാനമായിരിക്കൂ.. ആദ്യം നമുക്ക് അവനെ ഓർഫനേജിലേക്കു ഒന്നു വിളിച്ചു നോക്കാം.. അവൻ ചിലപ്പോൾ അവിടെ ഉണ്ടാകും.. സാർ ആ നമ്പർ ഒന്ന് താ.. ഞാൻ വിളിക്കാം".. 

 മനുവിനെ വാക്കുകൾ എബ്രഹാമിനെ കണ്ണുകൾ പ്രതീക്ഷയുടെ ലാഞ്ചനകൾ മുളപ്പിച്ചു.. അയാൾ ഫോൺ എടുത്തു നമ്പർ അവനു കൊടുത്തു.. മനു അതുവാങ്ങി ടൈൽ ചെയ്തു.. 

 അപ്പുറത്ത് ഫോൺ റിങ് ചെയ്യുന്നത് അവൻ കേട്ടു.. 

" ഹലോ.. സ്വർഗ്ഗം ഓർഫനേജ്".. അപ്പുറത്തുനിന്നും പ്രായമുള്ള ഒരു സ്ത്രീയുടെ ശബ്ദം.. 

" ഹലോ സിസ്റ്റർ.. മദർ ഇൻ ഒന്ന് കൊടുക്കാമോ.. ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു".. മനു വിനയത്തോടെ പറഞ്ഞു.. 

" ഇത് മദർ തന്നെയാണ് സംസാരിക്കുന്നത്.. ആരാണ് വിൽക്കുന്നതെന്നു  മനസ്സിലായില്ല".. 

" മദർ.. ഞാൻ മനു.. ജെറി വർക്ക് ചെയ്യുന്ന ഓഫീസിലെ മാനേജർ ആണ്.. എനിക്ക് ജെറിയെ  ഒന്ന് കിട്ടുമോ".. മന അതും പറഞ്ഞു നടന്ന സംഭവങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു... 

" എന്റെ കർത്താവേ.. എന്തൊക്കെയാ എന്റെ കുഞ്ഞിനു ചുറ്റും നടക്കുന്നെ ".. അവർ ഒന്ന് നേർവീർപെട്ടു കൊണ്ടു തുടർന്നു.. " മനു.. അവൻ എന്നോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു.. എന്നാലും ഡെല്ല അങ്ങനെ ചെയ്യും എന്ന് കരുതിയില്ല.. സത്യം പറഞ്ഞ് അവൻ ഇപ്പോൾ എവിടെയാണ് എന്നെ എനിക്കും അറിയില്ല.. രണ്ടുദിവസം മുൻപ് വിളിച്ചപ്പോൾ ഒരു പുതിയ ജോലി നോക്കണമെന്നും അവിടെ നിന്ന് മാറണം എന്നു പറഞ്ഞിരുന്നു.. ഇനി ആർക്കും ഒരു ബുദ്ധിമുട്ട് ആകാതെ ജീവിക്കണം പോലും. പഴയ നമ്പറിൽ വിളിച്ചാൽ കിട്ടില്ലെന്നും അവൻ ഇങ്ങോട്ട് വിളിച്ചോളാം എന്നു പറഞ്ഞു.. പിന്നെ അവൻ വിളിച്ചിട്ടില്ല.. ഇപ്പോൾ രണ്ടു ദിവസം അല്ലേ ആയിട്ടുള്ളൂ.. അവൻ വിളിക്കാതിരിക്കില്ല.. വിളിക്കുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ.. ഡെല്ല കുഞ്ഞിന് ഒന്നും സംഭവിക്കില്ല.. എബ്രഹാം സാറിനോട്‌  ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും എന്ന് പറഞ്ഞേക്കു ".. അവർ പറഞ്ഞു നിർത്തി.. 

" എന്നാ ശരി മദർ.. താങ്ക്യൂ".. മൻ അത്രയും പറഞ്ഞതിനുശേഷം കോൾ കട്ട് ചെയ്തു.. 

 മനു അൽപ നിമിഷം ആലോചനയോടെ നിന്നു.. 

" എന്താ മനു.. എന്തായി.. ജെറി എവിടെയാണെന്ന് മനസ്സിലായോ".. എബ്രഹാം സാറിന്റെ ആകാംക്ഷയോടെ ഉള്ള ചോദ്യമാണ് അവനെ ഉണർത്തിയത്.. 

 മദർ പറഞ്ഞത് അതേപോലെ പറഞ്ഞാ ചിലപ്പോൾ എബ്രഹാം സാർ വീണ്ടും തളർന്നുപോകും എന്നു  മനുവിനു തോന്നി. അതുകൊണ്ട് അങ്ങനെ പറയാൻ പാടില്ല എന്ന് അവൻ ചിന്തിച്ചു.. 

" ആ സാർ.. ജെറി പുതിയൊരു ജോലിക്കായി ശ്രമിക്കുകയാണ്.. അതിനാൽ പോയേക്കുവാ ആണ്.. അവനെ  കോൺടാക്ട് ചെയ്യുമ്പോൾ മദർ വിവരം പറഞ്ഞോളാം എന്ന് പറഞ്ഞു.. പിന്നെ ഞാനും ഒന്ന് അന്വേഷിക്കാം.. നാളെ തന്നെ ജെറിയെ ഞാനിവിടെ എത്തിക്കും.. സാർ ധൈര്യമായിരിക്കൂ".. അവൻ അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.. അവന്റെ ഉള്ളിൽ പല ആലോചനകളും ഉടലെടുത്തു. ചെറിയ ഉടനെതന്നെ കണ്ടുപിടിക്കണം. അതു മാത്രമേ മനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. 

 സമയം മെല്ലെയാണ്  നീങ്ങിയത്.. എബ്രഹാമിന് മകളെക്കുറിച്ചുള്ള പേടി ഉയർന്നുയർന്നു വന്നു.. ഇത്രനേരം ആയും മറ്റൊരു വിവരവും ലഭിച്ചിട്ടില്ല.. ജോസഫിനെ ഒന്ന് ചെന്ന് കണ്ടാലോ എന്ന് അയാൾ ചിന്തിച്ചു.. 

 പെട്ടെന്നാണ് ഐസിസി വാതിൽ തുറന്ന് ഒരു നഴ്സ് ഓടിപ്പോകുന്നത് കണ്ടത്.. അവർ വളരെ വേഗത്തിൽ ജോസഫിന്റെ കൺസൾട്ടിംഗ് റൂമിലേക്ക് ആണ് കയറിയത്.. എബ്രഹാം സാറിന്റെ നെഞ്ചിലെ താളം കൂടുതൽ അറിഞ്ഞു.. കാലുകൾക്ക് വിറയൽ ബാധിച്ച പോലെ എഴുന്നേറ്റ് അങ്ങോട്ട് ഓടി ചെല്ലാ മനസ്സ് വെമ്പുന്നു ഉണ്ടെങ്കിൽ ശരീരം തളർന്ന പോലെ.. 

 പെട്ടെന്ന് ഡോക്ടർ ജോസഫ് നഴ്സും പുറത്തേക്കിറങ്ങി വരികയും ഐസിയുവിൽ അകത്തേക്ക് കയറുകയും ചെയ്തു.. അയാൾ തളർന്നു മുഖത്തോടെ രവിയെ നോക്കി.. അയാൾ എന്ത് പറയണമെന്നറിയാതെ നിൽക്കുകയാണ്...

ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.. അവിടുത്തെ എസ്ഐ അവന്റെ ഉറ്റ സുഹൃത്തായിരുന്നു.. മനു വിളിച്ച് കാര്യം പറഞ്ഞതിനാൽ കാണാൻ പ്രയാസം ഇല്ലായിരുന്നു.. 

" ഡാ.. എനിക്ക് ഒരാളെ കണ്ടു പിടിച്ചു തരണം.. ഉടനെ തന്നെ വേണം താനും.. " മനു അത് പറഞ്ഞുകൊണ്ട് ജെറിയുടെ കാര്യവും അതുവരെ നടന്ന കാര്യങ്ങളും എസ്ഐ റോഷനോട് പറഞ്ഞു.. 

 റോഷൻ  അല്പനേരം ആലോചനയിൽ ഇരുന്നു.... 

" ഒരാളെ കണ്ടെത്താൻ അത്ര പടോന്നുമില്ല ഇക്കാലത്ത് ... ജെറി അപ്പോൾ മനപൂർവ്വം നമ്പർ മാറിയതായിരിക്കും.. പിന്നെ ആ മദർനെയും  വിളിച്ചിട്ടില്ല ലെ.. നീ ഒരു കാര്യം ചെയ്യ്.. അവന്റെ പഴയ നമ്പറും ഡീറ്റെയിൽസും താ.. അൺ ഓഫീഷ്യൽ കാര്യമായ കൊണ്ട് ചെലവ് ചെയ്യണം.. സമ്മതമാണോ".. റോഷൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.. 

" അത് ഞാൻ ഏറ്റു" മനു പുഞ്ചിരിച്ചു

" ഓക്കേ ഡാ.. ഞാൻ ലൊക്കേഷൻ മനസ്സിലാക്കി നിന്നെ അറിയിക്കാം.. ഇന്ന് തന്നെ.. പോരേ".. 

" അതുമതി..  നീ ഏറ്റ അത് നടക്കും എന്ന് എനിക്ക് അറിയാം.. " മനു അതും പറഞ്ഞു എഴുന്നേറ്റു

•••••••••••••••••••••••••••••••••••••••••••••••••••••••••

എബ്രഹാം കസേരയിൽ തളർന്നിരിക്കുകയാണ് ഇരുന്നു... അവർ ഐസിയുവിലേക്ക് കയറിയിട്ട് പുറത്തുവന്നിട്ടില്ല... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... അയാൾ ദൈവത്തെ വിളിച്ചു... അവിടെ മാത്രമാണ് ഇപ്പൊ ഒരാശ്രയം എന്ന് എബ്രഹാമിന് തോന്നി.. 

 പെട്ടെന്ന് ഐസയുടെ വാതിൽ തുറന്ന് ഡോക്ടർ ജോസഫ് ഇറങ്ങിവന്നു.. എബ്രഹാം ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.. ജോസഫിന്റെ മുഖത്ത്  സന്തോഷമാണ് അത് സങ്കടം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.. 

 പെട്ടെന്ന് ജോസഫ് എബ്രഹാമിനെ കെട്ടിപ്പിടിച്ചു... 

" ഡാ.. ഞാൻ പറഞ്ഞില്ലേ നിന്റെ മോൾക്ക് ഒന്നും പറ്റില്ല എന്ന്.. അവളിപ്പോൾ ഔട്ട് ഓഫ് ഡെയിഞ്ചർ ആണ്.. ഒന്നും പേടിക്കേണ്ട... " അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. 

 എബ്രഹാമിനെ കണ്ണുകൾ നിറഞ്ഞു.. തന്റെ മകളെ തിരിച്ചു കിട്ടിയിരിക്കുന്നു അയാൾ കണ്ണടച്ചു മനസ്സിൽ ഒരായിരം നന്ദി പറയുകയായിരുന്നു ദൈവത്തോട്... 

" ഡാ.. നിന്നോട് ഇങ്ങനെ നന്ദി പറയും എന്റെ മോളെ തിരിച്ചു തന്നതിന്.. അതിന് എനിക്ക് വാക്കുകളില്ല.. " എബ്രഹാം ജോസഫിനെ കെട്ടിപ്പിടിച്ച് അത് പറഞ്ഞത്.. 

" നന്ദി ദൈവത്തോട് പറഞ്ഞാൽ മതി... ദൈവം കൂടെ ഇല്ലായിരുന്നെങ്കിൽ എനിക്ക് സാധിക്കില്ലായിരുന്നു.. ഇപ്പം ഡെല്ലക്ക്  ബോധം തെളിഞ്ഞിട്ടുണ്ട്.. നീ അവിടെ ചെന്ന് കണ്ടോ.. പക്ഷേ അധികം സംസാരിക്കേണ്ട.. നാളെ റൂമിലേക്ക് മാറ്റാം".. 

 അത് കേട്ട് താമസം എബ്രഹാം ഐസിയു വാതിൽ തുറന്ന് അകത്തേക്ക് കയറി.. ഡെല്ല കണ്ണുകൾ തുറന്നാണ് കിടക്കുന്നത്.. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. മുഖത്ത് ശരീരത്തിന്റെ തളർച്ച നന്നായി അറിയാൻ കഴിയുന്നുണ്ട്.. എബ്രഹാമിനെ കണ്ടപ്പോൾ ഡെല്ലയുടെ  കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. ആ കണ്ണുകളിൽ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു.. 

" മോളെ.. എന്തിനാ മോളെ എന്നെ വിട്ടു പോകാൻ നോക്കിയത്.. മോഡൽ പിന്നെ ഈ പപ്പ എന്തിനാ ജീവിക്കുന്നേ"... അയാൾ അവളുടെ ശിരസ്സിൽ തലോടി.. 

" ഞാൻ പറഞ്ഞതല്ലേ പപ്പാ... ജെറി ഇല്ലാതെ പറ്റുന്നില്ല എനിക്ക്".. അവളുടെ തളർച്ചയോടെ ഉള്ള സ്വരം പുറത്തുവന്നു.. 

" വേണ്ട.. മോൾ ഒന്നും ഇനി പറയണ്ട.. എന്റെ മോള് നന്നായി വിശ്രമിക്കു.. എല്ലാം ശരിയാവും... " അയാൾ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.. 

" പപ്പാ.. ജെറി എവിടെ... എനിക്കവനെ കാണണം.." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. 

" മോൾ ഇപ്പോ സമാധാനമായിരുന്നു ഇരിക്കൂ.. ജെറി മോളുടെ മുന്നിൽ വരും.. പപ്പ കൊണ്ടുവന്ന നിർത്തും.. ഇപ്പൊ മോളു ശ്രമിക്കൂ".. അയാളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു.. 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 വൈകിട്ട് നാലരയോടെ ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു മനു.. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.. ഡിസ്പ്ലേയിൽ റോഷൻ എന്ന് കണ്ടപ്പോൾ വളരെ ആകാംഷയോടെ കാൾ അറ്റൻഡ് ചെയ്തു.. 

" ഡാ റോഷാ.. എന്തേലും വിവരം കിട്ടിയോ".. മനു ആകാംക്ഷയോടെ ചോദിച്ചു.. 

" ആടാ.. അത് പറയാനാ വിളിച്ചേ.. ഞാൻ ചെറിയുടെ നമ്പറിൽ നിന്നും ഉള്ള കോൾ ലിസ്റ്റ് എടുത്തിരുന്നു.. അവസാനമായി അവൻ കോൾ ചെയ്തിരിക്കുന്നത് ഒരു ലാൻഡ് ഫോണിലേക്ക് ആണ്.. അത് ചെക്ക് ചെയ്തപ്പോൾ അത് ദേവിക എക്സ്പോർട്ടേഴ്സ് ഓഫീസ് നമ്പർ ആണ്.. രണ്ടുദിവസം മുമ്പ് പത്രത്തിൽ ആരുടെ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് എന്ന ഒരു പരസ്യം വന്നിരുന്നു.. ജെറി ആ  പരസ്യം കണ്ടു വിളിച്ചത് ആവണം".. 

" ദേവിക എക്സ്പോർട്സിനെ എനിക്കറിയാം.. എന്റെ ഒരു ഫ്രണ്ട് അവരുടെ ബ്രാഞ്ചിൽ മാനേജർ ആണ്.. മീനാക്ഷി".. 

"മ്മ്.. ഞാൻ ഓഫീസിലേക്ക് വിളിച്ചിരുന്നു.. ഇന്നുമുതൽ ആവരുടെ ബ്രാഞ്ചിൽ ജെറി എന്നൊരു ചെറുപ്പക്കാരൻ ജോയിൻ ചെയ്തിട്ടുണ്ട്.. അത് നീ അന്വേഷിക്കുന്ന ജെറി ആയിരിക്കും.. അവിടെ നിനക്ക് അറിയാവുന്ന ആൾ ഉണ്ടെങ്കിൽ നേരിട്ട് ഒന്ന് പോയ്ക്കോ.. കയ്യോടെ കൂട്ടികൊണ്ട് വാ  ആ ചെക്കനെ.. കേട്ടിടത്തോളം ഡെല്ല അവനെ വിടുന്ന മട്ടൊന്നുമില്ല.. ഇപ്പൊ അവൾക്ക് അവന്റെ സാന്നിധ്യം അത്യാവശ്യമാണ്".. 
 റോഷൻ പറഞ്ഞുനിർത്തി. 

" അതേടാ എനിക്കറിയാം.. അവൾക്ക് അവനെ അത്രയേറെ ഇഷ്ടമാണ്.. ഞാൻ എന്തായാലും നാളെ തന്നെ പോയി കൂട്ടിക്കൊണ്ടു വരാം.. കുറച്ചുമുമ്പ് എബ്രഹാം സാർ വിളിച്ചിരുന്നു.. ഡെല്ല അപകടനില തരണം ചെയ്തു.. അത്രയും ഭാഗ്യം.പിന്നെ ഇന്ന് നമുക്ക് ഒന്ന് കൂടാം.. എന്നാ ശെരി " അത്രയും പറഞ്ഞ് മനു ഫോൺ കട്ട് ചെയ്തു.. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത  ആശ്വാസം തോന്നി.. ജെറി എവിടെയാണെന്ന് മനസ്സിലാക്കിയിരിക്കുന്നു.. ഡൽഹിയും മരണത്തിൽ നിന്നും തിരിച്ചു വന്നു.. ആദ്യം മീനാക്ഷിയെ വിളിച്ചാലോ എന്ന് അവൻ ചിന്തിച്ചു.. അല്ലേൽ വേണ്ട നേരിട്ട് പോയ ഒരു സർപ്രൈസ് കൊടുക്കാം.. 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 പിറ്റേന്ന് രാവിലെ തന്നെ എബ്രഹാം ഇനോട് വിവരം പറഞ്ഞ് മനു ദേവിക എക്സ്പോർട്ട് കമ്പനിയിലേക്ക് യാത്രതിരിച്ചു... രാവിലെ ഡെല്ലയെ  റൂമിലേക്ക് മാറ്റിയിരുന്നു.. അവൾ ഇപ്പോ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.. മനസ്സിന്റെ വിഷമം മാത്രം... ജെറിയെ  കൊണ്ടുപോയി മുന്നിൽ നിർത്തുമ്പോൾ അതു മാറും... 

മനു ദേവിക എക്സ്പോർട്ട് ഓഫീസിനുമുന്നിലെത്തി... അവിടെ നിന്നും അവൻ മൊബൈൽ എടുത്തു മീനാഷിയെ ഡയൽ ചെയ്തു.. 

" എടാ.. എത്രകാലം എടാ നീ ഒന്ന് വിളിച്ചിട്ട്.. നീ എവിടെയാടാ" ഫോൺ എടുത്ത ഉടനെ തന്നെ മീനാക്ഷിയുടെ സ്വരം.. 

" തിരക്കായിരുന്നു എടീ.. അതുകൊണ്ട് വിളിക്കാൻ പറ്റാതെ വന്നേ.." മനു പറഞ്ഞു. 

" അല്ല.. തിരക്ക്... ഇപ്പോ എന്തിനാ വിളിച്ചേ".. 

" നിന്നെ ഒന്നു വന്നു കണ്ടേക്കാം എന്ന് വിചാരിച്ചു.. ഞാൻ ഇവിടെ നിന്റെ  ഓഫീസിനുമുന്നിൽ ഉണ്ട്".. 

" ഹോ.. അത് ഭയങ്കര സർപ്രൈസ് ആയല്ലോ.. നീ അവിടെ നിക്ക്... ഞാൻ ദാ വരുന്നു".. അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.. 

 ഉടനെ തന്നെ ഓഫീസിൽ നിന്നും മീനാക്ഷി ഇറങ്ങിവന്നു.. അവൾ ഇറങ്ങി വന്നു മനുവിനെ കെട്ടിപ്പിടിച്ചു.. 

" എത്ര കാലായെടാ  കണ്ടിട്ട്.. നിനക്ക് നിന്റെ ഭാര്യയും പിള്ളേരെയും  കൂട്ടാൻ മേലായിരുന്നോ.. അവരെയൊക്കെ കണ്ടിട്ട് കുറേ ആയി".. 

 മനു ചിരിയോടെ അവളെ അടർത്തിമാറ്റി.. 

" അതൊക്കെ ഇനിയൊരിക്കൽ ആവാം.. ഞാൻ വന്നത് ഒരു അത്യാവശ്യ കാര്യത്തിനാ ".. 

" നീ വാ.. ഓഫീസിലേക്ക് കയറി ഇരിക്കാം.. എന്നിട്ട് ഒരു അടിപൊളി ചായ കുടിച്ചു സംസാരിക്കാം".. 

 അതും പറഞ്ഞ് മീനാക്ഷി മുന്നേ നടന്നു.. മനു അവളെ  അനുഗമിച്ചു.. അവർ മീനാക്ഷിയുടെ ക്യാബിനിലേക്ക് കയറി.. മീനാക്ഷി അവളുടെ ചേറിലും മനു അവൾക്ക് അഭിമുഖമായിരുന്നു.. മീനാക്ഷി ഫോണിൽ വിളിച്ച് എടുക്കണ്ട ചായയും ഓർഡർ ചെയ്തു.. 

" ഇനി പറ.. എന്നാ ഇത്ര അത്യാവശ്യ കാര്യം".. അവൾ ആകാംക്ഷയോടെ ചോദിച്ചു. 

" ഡീ.. ഞാൻ ശരിക്കും ജെറിയെ കാണാൻ വന്നതാ.. ഇവിടെ ഇന്നലെ ജോയിൻ ചെയ്തില്ലേ.. അവനെ തന്നെ".. മനു പറഞ്ഞു.. 

" ഓ.. ജെറി.. ഇന്നലെ ജോയിൻ ചെയ്ത ചുള്ളൻ ചെക്കൻ.. അവനെ നിനക്ക് എങ്ങനെ അറിയാം".. അവൾ ആശ്ചര്യത്തോടെ ചോദിച്ചു.. 

 മനു ജെറിയെ കുറിച്ചും ഇതുവരെ നടന്ന സംഭവങ്ങളും പറഞ്ഞു.. എല്ലാം കേട്ട് മീനാക്ഷിയുടെ മുഖത്ത് ആശ്ചര്യത്തോടെ ഭാവം തെളിഞ്ഞതു മനു കണ്ടു.. 

" കൊള്ളാം.. കടുത്ത പ്രേമം ആണല്ലോ.. അപ്പോ നീ വന്നത് അവനെ കൊണ്ടുപോകാനാണ്.. നീ ഇവിടെയുള്ള പെണ്ണുങ്ങളുടെ മൊത്തം പ്രാക്ക് മേടിച്ചു കൂട്ടും".. അവൾ തമാശ രൂപയാണ് പറഞ്ഞത്.. 

" അതെന്താ".. മനുവിനെ മുഖത്ത് ആശ്ചര്യം.. 

" അല്ല.. ഇന്നലെ ജെറി വന്നപ്പോഴുള്ള പെണ്ണുങ്ങളൊക്കെ അവന്റെ പിറകെയാണ്.. അവളും ആരെയും പറഞ്ഞിട്ട് കാര്യമില്ല.. അവനെ കുറച്ചുനേരം നോക്കിയിരുന്നാൽ മനസ്സ് പിടുത്തം വിട്ടു പോകും"...

" എന്നിട്ട് നിന്റെ പിടുത്തം വിട്ടോ ".. മനു കളിയോടെ ചോദിച്ചു.. 

" ഒന്ന് പോടാ അവിടെനിന്ന്.. പിന്നെ ഡെല്ലയെ കാണാൻ എങ്ങനെയാ.. ജെറിക്ക് ചേരുന്ന പെണ്ണാണോ".. അവൾ ഒരു ചിരിയോടെ പറഞ്ഞു.. 

"മ്മ്.. അവരെയൊക്കെ കാണുമ്പോൾ നിന്നെ ഒക്കെ എടുത്ത് അടുപ്പിൽ ഇടാൻ തോന്നുന്നേ.. അവൾ ഒക്കെയാണ് പെണ്ണ്".. 

" നീ ആദ്യം പോയി നിന്റെ ഭാര്യയെ  അടുപ്പിലിട്.. ഓ.. ഒരു ഡെല്ലാ രാജകുമാരി".. അവൾ ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു... 

 മനു ഒന്ന് ചിരിച്ചു. 

" കൊള്ളാം.. ഈ കുശുമ്പ് നിങ്ങളുടെ കൂടപ്പിറപ്പ് അല്ലേ.. ഈ സമയം കളയാതെ ജെറിയെ വിളിക്ക്".. 

 മനു അത് പറഞ്ഞപ്പോഴേക്കും യൂണിറ്റ് ചായ കൊണ്ടുവന്നു..

" അയ്യപ്പെട്ടാ.. ഇന്നലെ ജോയിൻ ചെയ്താൽ ചെറിയ ഒന്ന് വിളിക്ക് ".. അവൾ അയാളുടെ ആയി പറഞ്ഞു. 

" ശരി മാഡം".. അയാൾ പുറത്തേക്ക് പോയി.. 

" നീ ചായ കുടിക്ക്.. അവൻ ഇപ്പോ വരും".. 

" അല്ലെടീ.. ഇന്നലെ ജോയിൻ ചെയ്തല്ലെ  ഉള്ളൂ.. പെട്ടെന്ന് പോയാൽ എന്തേലും പ്രോബ്ലം ഉണ്ടോ".. 
 അവൻ ചായക്കപ്പ് കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു.. 

" ഏയ്... അങ്ങനെ ഒന്നുമില്ല... താൽപര്യമില്ലെങ്കിൽ എന്ന് വേണമെങ്കിലും പോകാം".. 

 പെട്ടെന്ന് ജെറി അങ്ങോട്ട് കടന്നുവന്നു.. 

" ഗുഡ് മോർണിംഗ്".. അവൻ മീനാക്ഷിയെ അഭിവാദനം ചെയ്തു കൊണ്ട് പറഞ്ഞു.. 

 "ഗുഡ്മോർണിംഗ് ജെറി " അവളൊന്നു പുഞ്ചിരിച്ചു.. 

 പെട്ടെന്നാണ് എതിർവശത്തിരിക്കുന്ന മനുവിനെ ജെറി കാണുന്നത്.. അവന്റെ ഒരു ഞെട്ടൽ  ഉണ്ടായി.. 

" മനുവേട്ടൻ.. " അവന്റെ വായിൽ നിന്നും ആ നേർത്ത ശബ്ദം പുറത്തേക്ക് വന്നു.. 

"മനുവേട്ടൻ"... അവന്റെ വായിൽ നിന്നും ആ നേർത്ത ശബ്ദം പുറത്തുവന്നു..

" അതേ മനുവേട്ടൻ തന്നെ... എന്നെ തീരെ പ്രതീക്ഷിച്ചുകാണില്ല അല്ലേ.. നിനക്ക് ആരെയും വിഷമിക്കുന്നത് ഇഷ്ടമല്ല എന്ന് പറയുമല്ലോ.. നീ കാരണം ഇപ്പോൾ ഒരാൾ ഹോസ്പിറ്റലിൽ ആ.. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയത്".. അവന്റെ സ്വരത്തിൽ അല്പം നീരസം കലർന്നിരുന്നു..

" ആര്... എന്താ പറ്റിയേ".. അവന്റെ സ്വരത്തിൽ ആശ്ചര്യവും സങ്കടവും ഭയവും എല്ലാം കലർന്നിരുന്നു.. അവന്റെ മനസ്സ് അറിയാതെ പിടഞ്ഞു..

" ആരായിരിക്കും... നിന്റെ ഡെല്ല  തന്നെ.. നീ പോയ വിഷമത്തിൽ അവൾ കയ്യിലെ ഞരമ്പ് മുറിച്ചു.. ദൈവാനുഗ്രഹം.. ജീവൻ തിരിച്ചുകിട്ടി.. "

ആ വാക്കുകൾ ജെറിയുടെ ഉള്ളിൽ ഒരു അമ്പു പോലെയാണ് പതിച്ചത്... അവന്റെ കണ്ണുകൾ നിറഞ്ഞു.. മനസ്സിൽ ഉയർന്ന തേങ്ങൽ ജലകണങ്ങളായി രൂപാന്തരപ്പെട്ടു മിഴികളിലൂടെ ഒഴുകിയിറങ്ങി... തന്നെ ജീവനുതുല്യം അല്ലെങ്കിൽ അതിനേക്കാൾ ഉപരി സ്നേഹിച്ച തന്റെ ഡെല്ലക്കു താൻ തിരിച്ചു കൊടുത്ത് എന്താ.. കണ്ണീരു മാത്രം... അവിടെ സ്നേഹത്തിനു മുന്നിൽ താൻ ഒത്തിരി ചെറുതാകുന്നതായി അവനു തോന്നി..

" എന്തിനാ ജെറി  നീ അവളിൽ നിന്നും ഒളിച്ചോടാൻ ശ്രമിചെ.. അവൾക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണ് എന്ന് നിനക്ക് അറിയില്ലായിരുന്നോ.. നിന്നെ കൊണ്ടുപോകാൻ ഞാൻ വന്നേ.. എബ്രഹാം സാർ നിന്നെയും കൂട്ടിക്കൊണ്ടുവരാൻ എന്നെ അയച്ചതാ.. "

" മനുവേട്ടാ.. ഞാൻ... എന്റെ ഡെല്ലാ.. ഞാൻ കാരണം അവൾ... എനിക്ക് അവളെ വേണം മനുവേട്ടാ".. ജെറിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവന്റെ ശബ്ദം വിതുമ്പി പോയിരുന്നു..

" നീ വിഷമിക്കണ്ട.. എല്ലാം നല്ലതിന് ആയിരുന്നു എന്ന് ചിന്തിച്ചാൽ മതി.. ഇനി നിനക്കെ ആ പഴയ ഡെല്ലയെ തിരിച്ചു  കൊണ്ടു വരാൻ കഴിയൂ ".. മനു എഴുന്നേറ്റ് അവന്റെ തോളിൽ കൈ വച്ച് അത് പറഞ്ഞത്..

ജെറി മീനാക്ഷിയെ നോക്കി.. എന്തൊക്കെയോ യാചനകൾ ആ കണ്ണിൽ ഉണ്ടായിരുന്നു.. അത് മനസ്സിലാക്കി എന്നോണം അവളൊന്നു പുഞ്ചിരിച്ചു..

" നീ പോണം ജെറി.. കഴിയുന്നതും വേഗം.. മനസ്സുതുറന്ന് സ്നേഹിക്കുന്ന പെണ്ണിനെ ഒരിക്കലും വിട്ടു കളയരുത്".. ആ വാക്കുകളിൽ അവനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞിരുന്നു..

അവൻ നന്ദി നിറഞ്ഞ ഒരു നോട്ടം അവൾക്കു തിരികെ നൽകി..

" ഡി.. ഇനി സമയം കളയാനില്ല.. ഞങ്ങൾ ഇറങ്ങുവാ.. ഞാൻ നിന്നെ വിളിക്കാം".. മനു അതും പറഞ്ഞു പോകാൻ ഭാവിച്ചു..

" ശരി ഡാ".. അവൾ മനുവിനോട് ആയി പറഞ്ഞു.. എന്നിട്ട് ജെറിയെ നോക്കി" ഓൾ ദി ബെസ്റ്റ് ജെറി.. കല്യാണത്തിന് വിളിക്കണം.. "

അതിനു മറുപടി എന്നോണം മനോഹരമായ ഒരു പുഞ്ചിരി അവൻ അവൾക്കു നൽകി..

" ഡാ.. പൊന്നൂസ് എവിടെ.. അവൾ എവിടെയാ നിർത്തിയിരിക്കുന്നെ ".. മനു പെട്ടെന്ന് ചോദിച്ചു..

" ഇപ്പൊ അവൾ എന്റെ കൂടെ ഇവിടെയുണ്ട് മനുവേട്ടാ.. നാളെ സ്കൂളിൽ കൊണ്ടുപോയി ചേർക്കാൻ ഇരുന്നതാ.. ഞാനവളെ വിളിച്ചോണ്ടു വരാം".. അതും പറഞ്ഞ് ജെറി അകത്തേക്ക് പോയി..

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ  പൊന്നൂസിനെയും കൈയിലേന്തിയ അവൻ വന്നു..

" ഹലോ പൊന്നൂസ്.. സുഖമാണോ മോൾക്ക്".. മനു പുഞ്ചിരിയോടെ അവളുടെ  കവിളിൽ തലോടി കൊണ്ട് ചോദിച്ചു..

"മ്മ്.. " അവൾ പുഞ്ചിരിയോടെ ഒന്ന് മൂളുക മാത്രം ചെയ്തു..

" ജെറി.. നിങ്ങളുടെ താമസം എവിടാ... അതിന്റെ കാര്യങ്ങളൊക്കെ തീർക്കണ്ടേ... "

"മ്മ്.. അത് കുഴപ്പമില്ല.. ഓണർ ഒരു പാവാ.. അഡ്വാൻസ് ഒന്നും മേടിച്ച് ഇല്ലായിരുന്നു.. നമുക്ക് അവിടെ ചെന്നിട്ട് എല്ലാം റെഡി ആക്കി വേഗം ഇറങ്ങാം... "

അവർ കാറിനടുത്തേക്ക് നീങ്ങി..

എല്ലാം കഴിഞ്ഞപ്പോഴേക്കും സന്ധ്യയോട് അടുത്തിരുന്നു.. ജെറിയുടെ മനസ്സു മുഴുവൻ ഡെല്ല ആയിരുന്നു.. തനിക്കുവേണ്ടി അവൾ എടുത്ത ത്യാഗങ്ങൾ.. അനുഭവിച്ച വിഷമങ്ങൾ എല്ലാം അവന്റെ മനസ്സിൽ വിങ്ങൽ ഉണ്ടാക്കി.. ഇനിയും അവളുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാനാവില്ല.. പക്ഷേ പൊന്നൂസ്.. എന്നെ അംഗീകരിച്ച പോലെ പൊലീസിനെ അംഗീകരിക്കാൻ എബ്രഹാം സാറിന് കഴിയുമോ.. അങ്ങനെയല്ലേൽ ഞാനാരെ വേണ്ടെന്നു വയ്ക്കും.. അവന്റെ മനസ്സിൽ പലവിധ ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു.. എന്തൊക്കെയാണ് എന്നും പൊന്നൂസിനെ മാറ്റിനിർത്താൻ തനിക്കാവില്ല എന്നവനറിയാമായിരുന്നു...

മനു ആണ് കാർ ഡ്രൈവ് ചെയ്യുന്നത്.. പൊന്നൂസ് ജെറിയുടെ മടിയിൽ സുഖമായി ഉറങ്ങുകയാണ്.. അവന്റെ മടിയിലിരുന്ന് നെഞ്ചിൽ തലചായ്ച്ചു കൈകൾ അവന്റെ വൈറ്റിൽ ചുറ്റിപ്പിടിച്ച് ആണ് ആ കുഞ്ഞു ഉറങ്ങുന്നത്.. അവൻ ആ കുഞ്ഞിന്റെ ശിരസ്സിൽ കൂടി വാത്സല്യപൂർവ്വം തലോടിക്കൊണ്ടിരുന്നു.. പൊന്നൂസ് ഇപ്പൊ അങ്ങനെയാണ്.. അവന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങിയാൽ ഉറക്കം വരൂ.. സമയം മതി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ഉറക്കം തെളിഞ്ഞു എഴുന്നേറ്റപ്പോൾ ഡെല്ലാ ആരോഗ്യം കൊണ്ട് നന്നായി മെച്ചപ്പെട്ടിരുന്നു.. ചെറിയ ക്ഷീണം മുഖത്ത് ഉണ്ടെങ്കിലും ആരുടെയും സഹായമില്ലാതെ തന്നെ എഴുന്നേറ്റിരിക്കാൻ മറ്റും കഴിയുമായിരുന്നു..

ഇപ്പം എബ്രഹാമും മീനയും ആണ് അവളുടെ കൂടെ നിൽക്കുന്നത്.. രവി  വീട്ടിലേക്ക് പോയി.. എബ്രഹാം അല്പം ഭക്ഷണം ഡെല്ലക്കു വാരി കൊടുക്കുകയായിരുന്നു..

പെട്ടെന്ന് കതക് തുറന്ന് ആരോ അകത്തേയ്ക്ക് വന്നു..

" ഹായ് ഡെല്ലാ.. ഇപ്പൊ എങ്ങനെയുണ്ട്..." മനു പുഞ്ചിരിയോടെ ചോദിച്ചു..

" കുഴപ്പമില്ല മനുവേട്ടാ.. " അവളും ചെറുതായി ചിരിച്ചു..

" എന്റെ വക ഡെല്ലക്ക് ഒരു സമ്മാനമുണ്ട്".. അതും പറഞ്ഞു മനു പുറത്തേക്ക് നോക്കി.. വാതിൽ തുറന്ന് ജെറി അകത്തേക്ക് വന്നു.. കൈകളിൽ പൊന്നൂസും. അവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ട്.. പക്ഷേ കണ്ണുകളിലെ നനവ് വ്യക്തമാണ്..

ജെറിയെ കണ്ട ഡെല്ലയുടെ മുഖം പെട്ടെന്ന് വിടർന്ന എങ്കിലും അത് വീണ്ടും ഇരുണ്ടു വന്നു.. അവൾ മുഖം തിരിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. സങ്കടത്താൽ കവിൾത്തടങ്ങൾ വിറക്കുന്നുണ്ടായിരുന്നു..

" എനിക്ക് ആരെയും കാണേണ്ട പപ്പാ.. ഇവരോട് പോവാൻ പറ.. എനിക്ക് കുറച്ചു നേരം കിടക്കണം... " ഡെല്ല മുഖം വെട്ടിച്ച് ആണ് അത് പറഞ്ഞത്... എബ്രഹാമും  മനവും മുഖത്തോടുമുഖം നോക്കി.. ഇതെന്താ എന്ന ഭാവത്തിൽ.. ജെറിയുടെ കണ്ണിൽ ഉതിർന്ന നനവ്  ആരും കാണാതെ അവൻ തുടച്ചുനീക്കി..

" എന്താ മോളെ ഈ പറയുന്നേ.. മോളുടെ ഇഷ്ടം കൊണ്ടല്ലേ ജെറിയെ  മോളുടെ മുന്നിൽ കൊണ്ടുവന്നെ.. " എബ്രഹാം വിശ്വാസം വരാത്ത പോലെ പറഞ്ഞു.

" എനിക്കിപ്പോൾ അങ്ങനെ ഒരു ഇഷ്ടമില്ല.. എന്നെ ഇഷ്ടമാണെങ്കിൽ എന്നെ തനിച്ചാക്കി പോകില്ലായിരുന്നു.. ഇനി പപ്പയുടെ ആഗ്രഹമനുസരിച്ച് പപ്പ പറയുന്ന ആളോട് ഒപ്പം ഞാൻ ജീവിച്ചോളാം.. ഇവരോട് പോകാൻ പറ.. " അവൾ ജെറിയുടെ മുഖത്ത് നോക്കാതെയാണ് അത്രയും പറഞ്ഞത്..

ജെറിയുടെ മനസ്സിൽ കാരമുള്ള് പോലെയാണ് ആ വാക്കുകൾ തുളച്ചു കയറിയത്.. എത്ര പിടിച്ചു നിർത്തിയിട്ടും അവന്റെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി.. പൊന്നൂസ് അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുകയാണ്.. അവളുടെ കുഞ്ഞു കൈകൾ കൊണ്ട് ആ മീഴിനീർകണം തുടച്ചുനീക്കി.. എന്നിട്ട് ജെറിയെ  ഇറുക്കി കെട്ടി പിടിച്ചു..

" എന്തൊക്കെയാ ഡെല്ലാ ഈ പറയുന്നേ.. " മനുവിനെ വാക്കുകൾ പൂർത്തിയാക്കാൻ ടെല് സമ്മതിച്ചില്ല..

" വേണ്ട മനുവേട്ടാ.. ഇവിടെ എങ്ങോട്ടാണ് പോകേണ്ടത് എന്നുവെച്ചാൽ അങ്ങോട്ട് കൊണ്ടാക്കിയേക്ക്.. " അവളുടെ ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം കൂടിയിരുന്നു ആ വാക്കുകളിൽ...

" ഡെല്ലാ... " മനു എന്തോ വീണ്ടും പറയാൻ തുടങ്ങിയപ്പോഴേക്കും ജെറി മനുവിനെ തടഞ്ഞു..

" വേണ്ട മനുവേട്ടാ... ഡെല്ല പറഞ്ഞതാണ് ശരി.. അവളുടെ സ്നേഹം മനസ്സിലാക്കാനോ അത് തിരിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല.. അവൾക്ക് ഒരിക്കലും ഞാൻ യോഗ്യനല്ല മനുവേട്ടാ.. ഞങ്ങൾ ഇറങ്ങുവാ... " അത്രയും പറഞ്ഞ് ജെറി തിരിഞ്ഞു.. ജെറിയുടെ തോളിൽ കിടക്കുന്ന പൊന്നൂസ് തങ്ങളെ നിറകണ്ണുകളോടെ നോക്കുന്ന ഡെല്ലയെ കണ്ടു.. ആ കുഞ്ഞു ഹൃദയം എന്തിനൊക്കെയോ വേണ്ടി തുടിച്ചു..

" അമ്മേ.. " ആ കുഞ്ഞിന്റെ ചുണ്ടുകൾ ചലിച്ചു..

" അമ്മേ.. " ആ കുഞ്ഞിന്റെ ചുണ്ടുകൾ ചലിച്ചു.. 


 തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജെറിയുടെ കാലുകൾ നിശ്ചലമായി.. നിഷ്കളങ്കമായ മനസ്സിനെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു വികാരം.. നിറഞ്ഞുതുളുമ്പുന്ന ഡെല്ലയുടെ കണ്ണിൽനിന്നും പിന്നൊരു അരുവിയാണ് ഉൽഭവിച്ചത്.. കണ്ണീർക്കണങ്ങളുടെ അരുവി.. ഇതുവരെ അവളുടെ മനസ്സിൽ അവൾ തടഞ്ഞുവെച്ച് എല്ലാ വികാരങ്ങളുടെയും അണപൊട്ടി.. പൊന്നൂസിന് നേരെ തന്നെ ഇരുകൈകളും ഉയർത്തുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരിനൊപ്പം വാത്സല്യത്തിന്റെ ചെറുപുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു.. 


 ജെറിയുടെ തോളിൽ നിന്നും ചാടി ഇറങ്ങി പൊന്നൂസ് ഡെല്ല  കൈകളിലേക്ക് ചേക്കേറി.. ഡെല്ലാ കരങ്ങളാൽ അവളെ പുണരുന്നതിനോടൊപ്പം ആ കുഞ്ഞു മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടുകയും ചെയ്തു.. 


" അമ്മയുടെ പൊന്നുസാ ഇത്.. പൊന്നൂസ് കുട്ടി എന്തിനാ അമ്മയെ വിട്ടു പോയെ.. അമ്മ എത്രമാത്രം സങ്കടപ്പെട്ടു എന്ന് അറിയോ.. " അവൾ വീണ്ടും പൊന്നൂസിനെ  ചുംബിച്ചു.. 


 കണ്ടു നിന്ന എല്ലാവരുടെയും കണ്ണുനിറഞ്ഞു.. എബ്രഹാം നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ തിരിഞ്ഞു നിന്നു.. മനു നിറകണ്ണുകളോടെ ജെറിയെ  നോക്കി അവന്റെ തോളിൽ പിടിച്ചു.. ചെറു പുഞ്ചിരി ആ മുഖത്ത് ഉണ്ടായിരുന്നു.. മീന പോലും സാരിത്തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു.. 


 ജെറി പതിയെ ഡെല്ലക്കരികിലേക്ക്ലേക്ക് നടന്നടുത്തു.. അവൻ അവൾ തിരക്കിലായി കട്ടിലിലിരുന്നു.. പൊന്നൂസിനെ കണ്ണുകളടച്ച് കൈകൾ കൊണ്ട് ഇറുകെ പുണർന്നു ഇരിക്കുവായായിരുന്ന ഡെല്ലക്കു ജെറിയുടെ സാന്നിധ്യം മനസ്സിലായി.. അവൾ പതിയെ കണ്ണുകൾ തുറന്നു.. ജെറി യുടെ മുഖത്ത് അവൾ കണ്ണുകൾ പായിച്ചു.. വളരെ രൂക്ഷ ഭാവത്തിലായിരുന്നു അവളുടെ നോട്ടം.. 


 പെട്ടെന്ന് കണ്ണുകൾ വീണ്ടും നിറഞ്ഞു.. രൗദ്രഭാവം ആയിരുന്ന മിഴികൾ ആർദ്ര ഭാവത്തിലേക്ക് മാറി.. മിഴിനീർ നിൽക്കാതെ ഒഴുകിയിറങ്ങി.. അവൾ ശക്തി അവന്റെ നെഞ്ചിൽ ഇടതുകൈ അടിച്ചു.. വീണ്ടും വീണ്ടും അടിച്ചു.. 


" പോവാൻ പറഞ്ഞാൽ ഉടനെ പോവും അല്ലേ.. ഞാൻ കുറച്ചു പിണക്കം കാണിച്ചു അപ്പോഴേക്കും വിഷമം വന്നു അല്ലേ.. വേദനിച്ചു അല്ലേ.. അപ്പോ എന്നെ തനിച്ചാക്കി പോയപ്പോൾ ഞാൻ എത്ര വേദനിച്ചു കാണും.. ഞാൻ എത്ര കരഞ്ഞു കാണും.. അതാലോചിച്ചോ... " കണ്ണീരോടെ ഉള്ള വാക്കുകൾക്ക് പുറമേ അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടേയിരുന്നു.... 


 ജെറിയുടെ മനസ്സിൽ എല്ലാം നിയന്ത്രണം സീമകളും തകർക്കപ്പെട്ട നിമിഷമായിരുന്നു അത്.. അവളുടെ സ്നേഹത്തിനു മനസ്സ് കൊണ്ട് ഉത്തരം കൊടുക്കേണ്ട സമയമായി എന്ന് തിരിച്ചറിഞ്ഞ നിമിഷം. 


 അവൻ അവളെ കൈകളാൽ ചുറ്റി അവന്റെ മാറോടണച്ചു.. പതിയെ അവളുടെ ശിരസ്സിൽ തലോടി.. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒഴുകി ഇറങ്ങിയത് അവൻ അറിയുന്നുണ്ടായിരുന്നു.. അവൻ പൊന്നൂസിനെയും ഒരു കൈയിൽ ചുറ്റി പിടിച്ചു.. 


" എന്തിനാ എന്നെ വിട്ടു പോയേ... ജെറി ഇല്ലേൽ ഞാൻ മരിക്കും എന്ന് പറഞ്ഞതല്ലേ.. എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞതല്ലേ.. എന്നിട്ടും പോയതെന്തിനാ... " കരഞ്ഞു കൊണ്ടാണ് അവൾ അത് പറഞ്ഞത്.. 


 അവൻ വീണ്ടും അവളെ ഇറുക്കി പുണരുകയാണ് ചെയ്തത്.. 


" സോറി ഡി.. ഇനി എന്റെ മരണം വരെ എന്റെ  പെണ്ണിനെ വിട്ടു ഞാൻ പോവില്ല... ഒരിക്കലും... " അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... അവരുടെ സ്നേഹപ്രകടനം എല്ലാവരും സന്തോഷത്തിൽ കണ്ണുനീർ പൊഴിക്കുകയായിരുന്നു.. 


 ഇത് താൻ കണ്ട സ്വപ്നം കണ്ടതിലും മനോഹരമാണ്.. താൻ മകൾക്ക് ലഭിക്കാൻ ആഗ്രഹിച്ച സന്തോഷത്തേക്കാൾ നിറം ഈ ആനന്ദത്തിൻ ആണ്... എബ്രഹാമിന്റെ  ചിന്തകൾ മുഖത്തെ പുഞ്ചിരി ഒഴുകിയിറങ്ങി.. 



ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു....അതെ നാളെ ആണ് ആ ദിവസം.. ഡെല്ലയുടെ സ്വപ്നം പൂവണിയാൻപോകുന്നത്... അതെ അവളുടെ ജെറി അവൾക്ക് സ്വന്തം മാകാൻ പോകുന്ന  നിമിഷം.... 


എബ്രഹാം സാറിന്റെ വീട് ഒരു ഉത്സവ പ്രതീതി ആയിരുന്നു... ആ നാട്ടിലെ തന്നെ ഏറ്റവും വലിയ ആഘോഷം പോലെ.. ജെറിയും ഡെല്ലയും വിവാഹത്തിലൂടെ ഒന്നായ ദിവസം.. സദ്യയും  അലങ്കാരങ്ങളും എല്ലാം ആർഭാടമായി നടന്നു.. ആ നാട്ടിലെ എല്ലാവരും... കൂടാതെ ജെറിയുടെ ഓർഫനേജിൽ നിന്നും എല്ലാവരും വന്നിരുന്നു... എല്ലാവരും കണ്ടതിൽ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു അവരുടേത്... 

 രാത്രിയോടുകൂടിയാണ് ആഘോഷങ്ങൾ ഒക്കെ ഒരുവിധം അവസാനിച്ചത്.. എല്ലാവരെയും യാത്രയാക്കി ജെറി റൂമിലേക്ക് വന്നു.. കല്യാണ വേഷം എല്ലാം മാറി ജെറി ഫ്രഷായി.. അതുവരെയുള്ള ക്ഷീണം എല്ലാം മറന്ന് ശരീരത്തിനും മനസ്സിനും പുതിയ ഉണർവിനായി... 

 കുളി കഴിഞ്ഞ് പുറത്തിറങ്ങിയ ജെറി കാണുന്നത് മനോഹരമായ അംഗീകരിച്ചിരിക്കുന്ന മണിയറക്കുള്ളിൽ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി നിൽക്കുന്ന ഡെല്ലയെയാണ്.. സെറ്റ് സാരി ഉടുത്തു  തലയിൽ അൽപ്പം മുല്ലപ്പൂ ചൂടി നിൽക്കുന്ന ഡെല്ല.. അവളുടെ അംഗലാവണ്യം പുറത്തെ ചന്ദ്രൻ തൂങ്ങിനിൽക്കുന്ന എല്ലാവരും ശോഭയിൽ അവർണ്ണനീയം ആയിരുന്നു... ജെറി വെളിയിൽ വന്നത് അവൾ അറിഞ്ഞിട്ടില്ല... നിലാവിന്റെ ശോഭയിൽ നാണത്താൽ ചിരി തൂകുന്ന അവളുടെ മുഖത്തിന്റെ കാന്തി... ഏതെങ്കിലും ചിത്രകാരൻ ആയിരുന്നു എങ്കിൽ അത് ഇപ്പോൾ ഒരു ക്യാൻവാസിൽ പകർത്താൻ തുടങ്ങി യേനെ... അത്ര മനോഹരമായിരുന്നു... ജെറി ഒരു നിമിഷം ആ കാഴ്ചയിൽ ലയിച്ചിരുന്നുപോയി.. 

 അവൻ പതിയെ ചുവടുകൾവെച്ച് ഡെല്ലയുടെ പുറകിൽ ആയി വന്നു നിന്നു.. പതിയെ അവൻ അവളുടെ സാരി വിടവിലൂടെ നഗ്നമായ വയറിൽ കൈവെച്ച് അവനിലേക്ക് അവളെ അടുപ്പിച്ചു... അവളുടെ നഗ്നമായ കഴുത്തിൽ ജെറിയുടെ മൂക്ക് ഉരസി... ജെറിയുടെ സാന്നിധ്യം മറിഞ്ഞ ഡെല്ലയുടെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി വിടർന്നു... 

" മാറിക്കെ...... " നാണത്തോടെ ഉള്ളവളുടെ വാക്കുകൾക്കൊപ്പം അവൾ അവനിൽ നിന്നും അടർന്നുമാറി.. അവൾ മനോഹരമായ അലങ്കരിച്ചിരുന്ന കട്ടിലിൽ ഒരു സൈഡിലായി  ഇരുന്നു.. ജെറി പതിയെ അതിനപ്പുറത്ത് തല ചായ്ച്ചു കിടന്നു.. 

" എന്നാടി നിനക്ക് ഇതുവരെ ഇല്ലാത്ത നാണം... " ജെറി തമാശയായി ചോദിച്ചു.. 

" എനിക്കറിയില്ല.. " അവന്റെ മുഖത്ത് നോക്കാതെ കപട ദേഷ്യത്തോടെ ഉള്ള മറുപടി.. 

" അന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കുമ്പോൾ ഇന്നാണോ ഒന്നും കണ്ടില്ലല്ലോ... "

" എന്നെ കളിയാക്കണ്ട... " അവന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു.. 

" എന്റെ ദൈവമേ.. ഈ പെണ്ണിഇതെന്നാ  പറ്റി.. ഇത്രയും നാളും ഒക്കെ ഇവൾക്ക് ഉണ്ടായിരുന്നോ... " ജെറി ആരോടെന്നില്ലാതെ പറഞ്ഞു.. 

 ഡെല്ല  അതിനു മറുപടി ഒന്നും പറഞ്ഞില്ല.. പതിയെ ഒളി കണ്ണിട്ടു അവനെ നോക്കി.. 

" ഇച്ചായാ.. " കുഞ്ചൻ ആണോ പ്രണയം എല്ലാം കൂടി കലർന്ന അവളുടെ നേർത്ത ശബ്ദം പുറത്തുവന്നു.. അവൾ പതിയെ ഒളി കണ്ണിട്ടു ജെറിയെ  നോക്കി.. അവൻ ചിരിയടക്കാൻ കഴിയാതെ അവളെ നോക്കുകയാണ്.. അറിയാതെ അവൻ പൊട്ടിച്ചിരിച്ചു പോയി.. 

"പോ അവിടെന്ന് " അവനെ ഉന്തി വിട്ട് അവൾ ജനാലക്കരികിലെ വന്നു.. അവർക്ക് പിറകിലായി ജെറിയും  സ്ഥാനം പിടിച്ചു.. 

" കളിയാക്കണ്ട.. ഞാൻ ഇനി അച്ചായനെ വിളിക്കൂ... " അവൾ കൊഞ്ചലോടെ പറഞ്ഞു.. 

" പിന്നെ നീ അല്ലാതെ പിന്നെ എന്നെ അങ്ങനെ ആരാ വിളിക്കുവാ " അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. 

" ഇച്ചായാ അത് നോക്കിയേ... " പൂർണ്ണ ശോഭയോടെ തിളങ്ങിനിൽക്കുന്ന ചന്ദ്രനെ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.. 

" ഇച്ചായാൻ എന്നെ വിട്ടു പോയ ദിനങ്ങൾ കൂടുതലും എനിക്ക് കൂട്ടുനിന്നത് ചന്ദ്രൻ ആയിരുന്നു... എന്റെ എല്ലാ സങ്കടങ്ങളും പരിഭവങ്ങളും ഞാൻ പറഞ്ഞതും ചന്ദ്രനോട് ആയിരുന്നു... വിധി അറിയാതെ❣️💞 നമ്മുടെ ജീവിതം മുന്നോട്ടു പോയത്.. എന്തായാലും എനിക്ക് എന്റെ ഇച്ചായനെ  കിട്ടി.. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്.. എന്റെ സന്തോഷത്തിന് മാറ്റുകൂട്ടുവാൻ എന്നോണം ഇന്ന് ചന്ദ്ര നല്ല തിളക്കമുണ്ടല്ലേ   ഇച്ചായാ.... " കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചി കൊണ്ട് സംസാരിക്കുന്ന ഡെല്ലയെ  ജെറി മതിമറന്ന് നോക്കിനിന്നു.. 

 അവൻ അവളെ തന്നെ നേരെ തിരിച്ചു നിർത്തി... അവളുടെ വിരിനെറ്റിയിൽ വാത്സല്യപൂർവ്വം ചുംബിച്ചു... അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു... അവളുടെ വിറകൊള്ളുന്ന അധരത്തിലേക്ക് ഇണയെ  ഇണയെ പ്രാപിക്കാൻ എന്നപോലെ ജെറി അവളിലേക്ക് തന്റെ  മുഖം അടുപ്പിച്ചു... 

" അയ്യേ... ഈ പപ്പ അമ്മയെ കെട്ടിപിടിച്ചു ഉമ്മ വച്ച... അയ്യേ... " പെട്ടെന്നുള്ള ശബ്ദത്തിൽ ജെറിയും ഡെല്ലയും ഞെട്ടിപ്പോയി... തിരിഞ്ഞുനോക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ പുറകിൽ പൊന്നൂസ്.. 

" അയ്യേ... ഈ പപ്പ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേ.. അയ്യേ... " പെട്ടെന്ന് നല്ല ശബ്ദത്തിൽ ആരോ പറയുന്നത് കേട്ട് ജെറിയും  ഡെല്ലയും  ഞെട്ടിപ്പോയി.. തിരിഞ്ഞു നോക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ പുറകിൽ പൊന്നൂസ്... 

ജെറി പൊന്നൂസിനെ കൈകളിൽ കോരിയെടുത്തു... കട്ടിലിൽ വന്നിരുന്നു.. 

" എടി കള്ളീ.. നീ എപ്പോഴാ ഇവിടെ കേറിയേ... " അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു.. 

" പൊന്നൂസ് നേരത്തെ കട്ടിലിനടിയിൽ കയറി ഇരുന്നതാ... പപ്പയും  അമ്മയും  എന്നാ കാണിക്കുന്നേ എന്നറിയാൻ... അയ്യേ... ഞാൻ എല്ലാം കണ്ടു... " കണ്ണുകൾ പൊത്തി കൊണ്ട് നിഷ്കളങ്കമായി പറയുന്ന പൊന്നൂസിന്റെ വാക്കുകൾ കേട്ടപ്പോൾ ഡെല്ല നാണത്താൽ മുഖം പൊത്തി. പെട്ടന്നാണ് വാതിലിൽ ആരോ മുട്ടുന്നതായി കേട്ടത്.. പൊന്നൂസിനെ മടിയിൽ നിന്നും ഇറക്കി ജെറി കതക് തുറക്കാൻ പോയി.. തുറന്നപ്പോൾ വെളിയിൽ എബ്രഹാം.. അല്പം ആശങ്ക ആമുഖത്ത്  പ്രതിഫലിക്കുന്നുണ്ട്... 

" ജെറി... പൊന്നൂസ് ഇങ്ങോട്ട് എങ്ങാനും വന്നോ... ഞാൻ ഇവിടെ മൊത്തം നോക്കിയിട്ടും കാണുന്നില്ല... "

 ആ ചോദ്യത്തിനുത്തരമായി ജെറി ചിരിച്ചുകൊണ്ട് അകത്തേക്ക് നോക്കി കാണിച്ചു.. എബ്രഹാം അകത്തേക്ക് നോക്കുമ്പോൾ ഡെല്ലയെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന പൊന്നൂസിനെ ആണ് കാണുന്നത്.. എബ്രഹാം ആശ്വാസത്തിന്റെ  ഒരു ദീർഘശ്വാസം എടുത്തു.. അയാൾ അകത്തേക്ക് കടന്നു പൊന്നൂസിനെ കൈകളിൽ എടുത്തു. 

" എടി കുറുമ്പി... നീ ഇവിടെ ഉണ്ടായിരുന്നോ... അപ്പച്ചൻ എവിടെയെല്ലാം തിരഞ്ഞു കാന്താരിയെ.. " അയാൾ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. 

" അപ്പച്ചാ... ഈ പപ്പ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയായിരുന്നു.. അയ്യേ.. " പൊന്നൂസ് നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു.. 

 ഇപ്പം പൊന്നൂസ് തന്റെ മോൾ  തന്നെയാണ്.. അപ്പനും അമ്മയുമായി താനും ഡെല്ലയും ഉണ്ടേലും അവൾക്കൊപ്പം കൂടുതൽ ഇഷ്ടം അപ്പച്ചനോട് ആണ്.. അവൾ കൂടുതൽ ഉറങ്ങുന്നതും അപ്പച്ചനോടൊപ്പമാണ്.. അവനും എന്തെന്നില്ലാത്ത സന്തോഷം തോന്നി.. 

" അവർ എന്തേലും കാണിക്കട്ടെ എന്നെ.. ഇന്ന് മോൾക്ക് പറഞ്ഞുതരാൻ അപ്പച്ചൻ കുറേ കഥകൾ ഓർത്തു വെച്ചിട്ടുണ്ട്.. നമുക്ക് പോവാം... " ആ ചോദ്യത്തിന് അവൾ സന്തോഷത്തോടെ തല ഇളക്കി.. അവർ പുറത്തോട്ട് പോയപ്പോൾ ജെറി വീണ്ടും കതകടച്ചു.. 

(എനി അവരായി അവരുടെ പാടായി എന്തിനാ വെറുതെ സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നേ 🙈🙈🙈.. എല്ലാരും ഇങ്ങോട്ട് വരി.. നമ്മക്ക് പൊന്നൂസിന്റെ അടുത്തേക്ക് പോകാ 😁😁)

" അപ്പച്ചാ ഇന്ന് എന്ത് കഥയാകാം പൊന്നൂസിന് പറഞ്ഞുതരുന്നേ.. " എബ്രഹാമിന്റെ  മടിയിലിരുന്ന് കൊഞ്ചലോടെ പൊന്നൂസ് ചോദിച്ചു.. 

" ഇന്ന് അപ്പച്ചൻ... എന്റെ പൊന്നൂസിന്.. ഒരു രാജാവിന്റെ രാജ്ഞിയുടെയും കഥയാ പറഞ്ഞുതരുന്നേ...ഒരിക്കലും ഒന്നിക്കാൻ പറ്റില്ലെന്ന് അറിഞ്ഞിട്ടും സ്നേഹിച്ച ഒരു പാവം രാജ്ഞിയും രാജാവും............. "

തന്റെയും അന്നയുടെയും ജീവിതം എബ്രഹാം പൊന്നൂസിൻ മോനോഹരമായി പറഞ്ഞുകൊടുത്തു... കഥകേട്ട് പൊന്നൂസ് എബ്രഹാംമിന്റെ മടിയിൽ നല്ല ഉറക്കത്തിലേക്ക് വീണിരുന്നു.... 

എബ്രഹാം തന്റെ മടിയിൽ തന്റെ നെഞ്ചോട് ചേർന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന പൊന്നൂസിനെ നെറ്റിയിൽ വാത്സല്യപൂർവ്വം ചുംബിച്ചു... അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.. ഇതെല്ലാം നോക്കി ആകാശത്തിന്റെ വിരി  തട്ടിൽ ഒറ്റക്ക് നിൽക്കുന്ന നക്ഷത്രത്തെ നോക്കി എബ്രഹാം പുഞ്ചിരിച്ചു... ആ നക്ഷത്രം തങ്ങളെ നോക്കി കണ്ണ് ചിമ്മി ആകാശത്തിന്റെ ഉൾമറയിലേക്ക് പോകുന്നത് പോലെ എബ്രഹാമിന് തോന്നി... അദ്ദേഹത്തിന്റെ മുഖത്ത്  മന്ദഹാസം നിറഞ്ഞുനിന്നു...


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"പപ്പാ"..... ആ ശബ്ദം ജെറിയുടെ കണ്ണുകൾ തുറപ്പിച്ചു.. അവന്റെ മനസ്സ് ഭൂതകാലത്തിൽനിന്നും  വർത്തമാനകാലത്തിലേക്ക് തിരിച്ചുവന്നു.. അവൻ തിരിഞ്ഞു നോക്കി.. പിന്നിൽ പൊന്നൂസ്.. അവളുടെ കയ്യിൽ ഒരു 10മാസം മാത്രം പ്രായമുള്ള തന്റെ പൊന്നോമന പൈതൽ.... അമാൻ ജെറി എബ്രഹാം... അവൻ പൊന്നൂസിനെ നോക്കി ചിരിച്ചു.. അവൾ പാടുപെട്ടാണ് അവനെ കൈകളിൽ എടുത്തു നിൽക്കുന്നത്.. 

" കുഞ്ഞനിയനെ പപ്പ എടുക്കാം... "ജെറി പൊന്നൂസിന്റെ കൈകളിൽ നിന്നും കുഞ്ഞിനെ എടുത്തു... 

" പൊന്നൂസെ.. നിന്നോട് സെറ്റർ  ഇടാൻ പറഞ്ഞതല്ലേ.. ഇവിടെയൊക്കെ ഭയങ്കര തണുപ്പ് അല്ലേ... " ഡെല്ല സെറ്റർമായി  അവൾക്ക്  പിന്നാലെ ഓടിവന്നു.. ഡെല്ല പൊന്നൂസിനെ ചേർത്ത് നിർത്തി സെറ്റർ ഇടിപ്പിച്ചു.. 

" എന്റെ അമ്മ കുട്ടീ.. എനിക്ക് അത്രയ്ക്ക് തണുപ്പൊന്നുല്ല... " പൊന്നൂസ് സ്നേഹത്തോടെ ഡെല്ലയുടെ കവളിൽനുള്ളിൽ കൊണ്ട് പറഞ്ഞു.. 

" അയ്യൊടി.. ഈ മൂന്നാറിൽ..... അതും ഈ എസ്റ്റേറ്റിൽ തണുപ്പ് ഇല്ലെന്ന്.. എനിക്ക് വിറക്കുവാ... "

 ജെറി കുഞ്ഞിനെയും മടിയിലിരുത്തി മുറ്റത്തെ പുല്ലിന്റെ ഇടയിൽ  ഇരിക്കാൻ തയ്യാറാക്കിയ  ബെഞ്ചിലിരുന്നു.. അവനടുത്തായി ഡെല്ലയും പൊന്നൂസിനെ മടിയിലിരുത്തി ഇരുന്നു.. അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു.. പൊന്നൂസ് ഡെല്ലയെ  ഇറുക്കെട്ടിപ്പിടിച്ചു... കുഞ്ഞു അമാന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. 

" മോള് പോയി മോളുടെ വയലിൻ  എടുത്തോണ്ട് വാ.. എന്നിട്ട് അമ്മ ഇന്നലെ പഠിപ്പിച്ച ആ പാട്ട് ഒന്ന് വായിച്ചു കേൾപ്പിക്ക്... " അതുകേട്ട് പൊന്നൂസ് എസ്റ്റേറ്റ് നടുവിലുള്ള അവരുടെ ബംഗ്ലാവിലേക്ക് പോയി.. 

 പൊന്നൂസ് ആരുടെ കുഞ്ഞുവയലിനുയുമായി വന്നു.. അവൾ ഡെല്ലയുടെ മടിയിൽ കയറി ഇരുന്നു.. 

" വായിക്കട്ടെ പപ്പാ... " അവൾ ജെറിയെ  നോക്കി.. 

"എന്റെ പൊന്നൂസ് വായിക്ക് പപ്പാ കേൾക്കട്ടെ... "

 പൊന്നൂസ് വയലിൻ വായിക്കാൻ തുടങ്ങി... മനോഹരമായ സംഗീതം... ജെറിയുടെ കണ്ണുകളടഞ്ഞു.. പൊന്നൂസ് ഇപ്പൊ നന്നായി വായിക്കാറുണ്ട്.. താൻ ഡെല്ലയെ പഠിപ്പിച്ചപ്പോൾ അവൾ പൊന്നൂസിനെയും  പഠിപ്പിച്ചു.. ആ സംഗീതത്തിൽ ജെറിയുടെ കൈകളിൽ  കിടന്ന അവന്റെ കുഞ്ഞു പൈതൽ നിദ്ര  തൂകി.. ജെറി ഒരു കൈയാൽ ഡെല്ലയെയും പൊന്നൂസിനെയും ചേർത്തുപിടിച്ചു.. അവൻ കണ്ണുകൾ തുറന്ന് ആകാശത്തേക്ക് നോക്കി... ഒരുപാട് നക്ഷത്രങ്ങൾ... അതിലൊന്ന് ഗീതയാണ്... ഇപ്പോൾ ഏറ്റവും സന്തോഷിക്കുന്നതും അവളായിരിക്കും എന്നവൻ തോന്നി... 

_______________അവസാനിച്ചു____________

📝നദഫാത്തിമ


READ AND  ENJOY

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്