കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

കിച്ചുവിന്റെ സ്വന്തം 
ഫുൾ പാർട്ട് 

"കിച്ചൂനെക്കുറിച് എല്ലാം അറിഞ്ഞു വെച്ചോണ്ട് മോളെന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ...?? "

"ഇതിനേക്കാൾ ഒരുപാട് വേദന ഞാൻ സഹിച്ചിട്ടുണ്ട് അമ്മേ,,ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചതാ..പിന്നെ,,കിച്ചുവേട്ടനിൽ 
ഞാനൊരു കുറവും കാണുന്നില്ല..
എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ കിച്ചുവേട്ടനെ നോക്കിക്കൊള്ളാം...അതിനു മുൻപ് കിച്ചുവേട്ടനിങ്ങനൊരു അവസ്ഥയിലെങ്ങനെയെത്തിന്നു എനിക്കറിയണം അമ്മേ...."

അല്പനേരം ആലോചിച്ചതിനു ശേഷം അമ്മ പറഞ്ഞു തുടങ്ങി...

"ആറു മാസങ്ങൾക്ക് മുൻപ് വരെ എന്റെ മോൻ ഇങ്ങനെ അല്ലാരുന്നു...എല്ലാകാര്യത്തിനും എവിടെയും ഓടിയെത്തും...എല്ലാര്ക്കും അവനെന്നുവെച്ചാൽ ജീവനാണ്...ഇത്രയും സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചിട്ടും എന്റെ മോൻ ഒന്നിനെ ചൊല്ലിയും വാശിപിടിച്ചിട്ടില്ല...എനിക്കും ദേവേട്ടനും അവൻ ഒരുത്തൻ മാത്രവാ...MBA പാസായിക്കൊണ്ട് അവൻ കമ്പിനി ജോലികൾ സ്വയം ഏറ്റെടുത്തു...എല്ലാവര്ക്കും അവനെ വല്യ കാര്യവായിരുന്നു...അവൻ ജോയിൻ ചെയ്തേപിന്നെ കമ്പനിക്ക് വെച്ചടി വെച്ചടി കയറ്റവെ ഒണ്ടായിരുന്നൊള്ളു...ഒരു ദിവസം അവൻ ഒരു പെൺകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി...അവനിഷ്ടമുള്ള കുട്ടിയായിരുന്നു അത്...കീർത്തന,..നല്ല സ്വഭാവം...അതുകൊണ്ട് തന്നെ ഞങ്ങൾക്ക് യാതൊരു വിധ എതിർപ്പും ഇല്ലായിരുന്നു...കീർത്തനയുടെ വീട്ടിൽ ചെന്ന് അവരുടെ വിവാഹം ഉറപ്പിച്ചു...സന്തോഷത്തിന്റെ മാത്രം ദിവസങ്ങളായിരുന്നു അവ...കല്യാണത്തിന് ഒരാഴ്ച മുൻപ് രണ്ടാളും കൂടി ഔറ്റിംഗിന് പോയതായിരുന്നു...അവിടെ വെച്ച് കിച്ചുന്റെ ബൈക്കിൽ ഒരു ലോറി വന്നിടിച്ചു...കിച്ചു സൈഡിലെ പുല്ലിലേക്ക് ചെന്ന് വീണത് കൊണ്ട് അവന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല...പക്ഷേ കീർത്തി റോഡിൽ തലയിടിച്ചു അപ്പൊ തന്നെ മരിക്കുകയും ചെയ്തു..അവന്റെ കണ്മുന്നിൽ വെച്ച് കീർത്തി മരണപ്പെട്ടത് അവനൊരു ഷോക്ക് ആയിരുന്നു...അവള്ടെ മരണത്തിനു കാരണം അവനാണെന്നുള്ള ചിന്തയും അവള്ടെ വേർപാടും എന്റെ കുഞ്ഞിന്റെ മാനസിക നില തന്നെ തെറ്റിച്ചു...ഇപ്പൊ കഴിഞ്ഞ കാര്യങ്ങൾ ഒന്നും അവനോർമ്മയില്ല...

മോളെ വേദിതെ,,,ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ അവന് വേണ്ടി വിവാഹം ആലോചിച്ചത്...അന്ന് മോളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ എനിക്കൊരുപാടിഷ്ടായി...മോളിൽ ഞാനൊരു ദൈവീകത കണ്ടു...അന്വേഷിച്ചു മോൾടെ വീട്ടിൽ വന്നപ്പോ മോൾടെ അപ്പച്ചി എങ്ങനെയേലും മോളെ ഒഴിവാക്കാൻ നോക്കുവാണെന്ന് മനസിലായി...അവരോട് ഞാൻ കിച്ചുന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്  പറഞ്ഞിരുന്നു...മോളോട് അവർ ഒന്നും പറഞ്ഞിരുന്നില്ലന്ന് എനിക്ക് മനസിലായി...ഇന്ന് മുതൽ മോള് അവന്റെ ഭാര്യയാണ്...എന്റെ മോനെ ഞാൻ മോൾടെ കയ്യിലേൽപ്പിക്കുവാ..
ഹാ നേരം വൈകി,,,ആചാരങ്ങളൊന്നും തെറ്റിക്കണ്ട...മോള് ഈ പാല് കൊണ്ട് മുറിയിലേക്ക് പൊക്കോ..."

കയ്യിലേക്ക് പാല് വെച്ച് തന്നുകൊണ്ട് അമ്മ നേർത്ത ഒരു പുഞ്ചിരിയോടെ പറഞ്ഞതും തെളിമയില്ലാത്ത ഒരു പുഞ്ചിരി എന്നിലും തെളിഞ്ഞു...മുറിയിലേക്ക് പോകും വഴി കിച്ചുവേട്ടനെക്കുറിച്ചാണ് ഓർത്തത്..നിവേദ് കൃഷ്ണ,,,എല്ലാരുടെയും കിച്ചു...ഒറ്റനോട്ടത്തിൽ യാതൊരു കുറവും തോന്നിക്കാത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ...മാളിയേക്കൽ തറവാട്ടിലെ ഒരേ ഒരു ആൺതരി...ഇങ്ങനെ ഒരാലോചന വന്നപ്പോ അതിശയമായിരുന്നു...അപ്പച്ചി എനിക്ക് നല്ലത് വരുന്നതൊന്നും ചെയ്തിട്ടില്ല..പിന്നെയാണറിഞ്ഞത്,,,കിച്ചുവേട്ടന്റെ മാനസിക നില തെറ്റിയിരിക്കുന്നത് കൊണ്ടാണ് അപ്പച്ചി കണ്ണും പൂട്ടി സമ്മതിച്ചതെന്ന്...കല്യാണത്തിന് രണ്ട് ദിവസം മുൻപ് അപ്പച്ചി അമ്മാവനോട് പറയുന്നത് കേട്ടപ്പോഴാണ് ഇങ്ങനെയൊരു കാര്യം ഞാൻ അറിയുന്നത്...

"ഭ്രാന്തനെങ്കിൽ ഭ്രാന്തൻ,,,അങ്ങനെയേലും ആ നശൂലം ഇവിടുന്നൊന്ന് ഇറങ്ങി പോകുല്ലോ...അത് മതി,,,കണ്ണും കയ്യും കാണിച്ച് മയക്കി വെച്ചേക്കുവാ അവള് നമ്മടെ കാർത്തിനെ... "

വേദന ഒന്നും തോന്നിയില്ല...എനിക്ക് 10 വയസ്സുള്ളപ്പോ ആണ് അച്ഛൻ ആക്‌സിഡന്റിൽ മരിക്കുന്നത്... അച്ഛന്റെ വേർപാട് അമ്മയ്ക്ക് സഹിക്കാനായില്ല...അച്ഛൻ മരിച് ഒരാഴ്ച കഴിയും മുന്നേ അമ്മയും ഹൃദയം നൊന്ത് മരിച്ചു...അന്ന് മുതൽ ഞാൻ അപ്പച്ചിയുടെ വീട്ടിലായിരുന്നു...പ്രായം പോലും നോക്കാതെ അവരെന്നെ ഒരു വേലക്കാരിയെപ്പോലെയാണ് കണ്ടത്...ശരിക് ആഹാരം പോലും തന്നിരുന്നില്ല...അപ്പച്ചിയുടെ മോൻ കർത്തിക് ഏട്ടൻ എന്നോട് മിണ്ടുന്നതോ,,എന്തേലും കൊണ്ടുത്തരുന്നതോ അപ്പച്ചിക്ക് ഇഷ്ടല്ല...അതിന്റെ പേരിൽ കുറെ അടിച്ചിട്ടുണ്ട്,,കലി തീരും വരെ...എന്റെ അക്കൗണ്ടിൽ അച്ഛൻ മരിക്കുന്നതിന് മുൻപിട്ട പൈസ കൊണ്ടാണ് എന്നെ പഠിപ്പിച്ചത്...എനിക്ക് 18 വയസ് തികഞ്ഞപ്പോ 43 കാരനായ ഒരു രണ്ടാം കെട്ടുകാരനെകൊണ്ട് എന്റെ വിവാഹം നടത്താൻ അപ്പച്ചി തീരുമാനിച്ചിരുന്നു...കാർത്തിയേട്ടൻ ശക്തമായി എതിർത്തത് കൊണ്ടാണ് അന്ന് ഞാൻ രക്ഷപെട്ടത്...ഈ കല്യാണത്തിനും കർത്തിയേട്ടൻ എതിർത്തിരുന്നെങ്കിലും അപ്പച്ചി മുഖവിലയ്ക്കെടുത്തില്ല...ഇത്രയും അനുഭവിച്ച എനിക്ക് ഇനിയെന്തും നേരിടാനുള്ള ശക്തിയുണ്ടെന്ന് സ്വയം മനസിലാക്കിയാണ് ഞാനീ കല്യാണത്തിന് സമ്മതം മൂളിയത്...

ഓരോന്നാലോചിച്ചു സ്റ്റെപ് കയറി മുകളിൽ ചെന്നത് അറിഞ്ഞില്ല..റൂമിൽ കയറി നോക്കിയെങ്കിലും ആരെയും കണ്ടില്ലാത്തത് കൊണ്ട് പാല് ടേബിളിലേക്ക് വെച്ച് ഞാനാ മുറി ചുറ്റും നോക്കി...എല്ലാം നല്ല വൃത്തിയായി അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു...ഭിത്തിയിൽ മുഴുവനും കിച്ചുവേട്ടന്റ പല പോസിലുള്ള ഫോട്ടോസ്...ഓരോന്നും കൗതുകപൂർവം നോക്കിക്കൊണ്ട് ഇരിക്കുമ്പോഴാണ്  *"ട്ടോ"* ന്ന് ശബ്ദമുണ്ടാക്കി ഒരാൾ മുന്നിലേക്ക് വന്ന് ചാടിയത്... ഞെട്ടിക്കൊണ്ട് ഞാൻ രണ്ടടി പിന്നിലേക്ക് നീങ്ങി...ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാളുടെ തിളങ്ങുന്ന ചെമ്പൻ മിഴികളിലേക്ക് ഞാൻ ഉറ്റുനോക്കി...

*കിച്ചുവേട്ടൻ....*

ചുണ്ടുകൾ ശബ്ധിച്ചതും കിച്ചുവേട്ടൻ അടുത്തേക്ക് വന്നു...പേടി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല...

"പേരെന്നാ....?? "

നിഷ്കളങ്കമായി ചോദിക്കുന്ന കിച്ചുവേട്ടനെ കണ്ടപ്പോ അതിശയത്തോടൊപ്പം വാത്സല്യമാണ് തോന്നിയത്...അല്ലെങ്കിലും ഭാര്യയുടെ ആദ്യ മകൻ സ്വന്തം ഭർത്താവ് തന്നെയാണല്ലോ....

"വേദിത...."

പുഞ്ചിയോടെ ഞാനും മറുപടി പറഞ്ഞു.... 

"വേദിതയോ...?? എന്നാ ഞാൻ വേദുന്ന് വിളിച്ചോട്ടെ...."

"എന്നാ അങ്ങനെ ആട്ടെ...ഞാൻ കിച്ചുവേട്ടന്നും വിളിക്കും..."

"അമ്മ പറഞ്ഞല്ലോ എന്റെ കൂടി കളിക്കാൻ കൊണ്ടുവന്നതാ വേദുട്ടിനെയെന്ന്...എന്റെ കൂടെ ആരും കളിക്കാൻ വരില്ല...പുറത്ത്തും കൊണ്ട് പോകുല...വേദൂട്ടി എന്റെ കൂടെ കളിക്കാൻ കൂടുവോ...ഇല്ലെങ്കിൽ എന്നോട് മിണ്ടണ്ട..."

വേദൂട്ടിന്നുള്ള വിളി കേട്ടപ്പോ അച്ഛനെയാണ് ഓർമ വന്നത്..അച്ഛൻ എന്നെ അങ്ങനെയാരുന്നു വിളിക്കാറ്...പെട്ടന്ന് ഉള്ളിൽ ഒരു നോവുണർന്നെങ്കിലും അത് മറച്ചു പിടിച്ച് എന്റെ ഉത്തരത്തിനായി മിഴിയൂന്നി നിൽക്കുന്ന കിച്ചുവേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി...

"അയ്യേ,,,എന്തായിത് കിച്ചുവേട്ടാ...ഞാൻ കിച്ചുവേട്ടന്റെ കൂടെ കളിക്കാനല്ലേ വന്നത്...നമുക്ക് കളിക്കാല്ലോ...നാളെ പുറത്ത്തും പോകാട്ടോ..."

"ശരിക്കും...??? "

കണ്ണും വിടർത്തി കിച്ചുവേട്ടൻ അത്ഭുതത്തോടെ ചോദിച്ചു...ഞാൻ കണ്ണ് രണ്ടും ചിമ്മി കാണിച്ചതും കിച്ചുവേട്ടൻ ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു...ഒരു നിമിഷം ഞാനൊന്ന് പകച്ചു പോയെങ്കിലും കിച്ചുവേട്ടന്റ പ്രകൃതം തന്നെ അത് മാറ്റിച്ചു...

"വേദൂട്ടി എന്റെ കൂടെയാ കിടക്കാ...?? "

"അതേലോ,,,എന്തെ കിച്ചുവേട്ടന് ഇഷ്ടല്ലേ...?? "

"വേദൂട്ടി കിടന്നോ...കിച്ചൂന് വേദൂട്ടിയെ ഇഷ്ടായി...."

ഞാൻ ഒന്ന് പുഞ്ചിരിച്ചതും കിച്ചുവേട്ടൻ എന്തോ ചോദിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി...

"എന്താ കിച്ചുവേട്ടാ,,,,വേദൂട്ടിയോട് എന്തേലും ചോദിക്കാനുണ്ടോ...?? "

"ഉം....ഞാനിന്ന് വേദൂട്ടീടെ മടിയിൽ കിടന്നോട്ടെ,,,വേദൂട്ടിക്ക് ദേഷ്യവാണേൽ വേണ്ടാ..."

"എനിക്ക് ഒരു ദേഷ്യവുവില്ല കിച്ചുവേട്ടാ...ഇനി മുതൽ വേദു കിച്ചുവേട്ടന്റെയല്ലേ...വാ... "

കിച്ചു വേദുവിന്റെ മടിയിൽ തലവെച്ചു കിടന്നു...അവളവന്റെ മുടിയിഴയിൽ കൂടി പതിയെ തഴുകിക്കൊണ്ട് ഇരുന്നു... ഉറക്കം വരാതെ എന്തൊക്കെയോ പറയുന്നുണ്ട്... അതിന് മറുപടിയെന്നോണം വേദു ചിരിച്ചും കളിയാക്കിയും ഒപ്പം കൂടി...തലമുടിയിൽ തഴുകിക്കൊണ്ട് ഇരുന്നതിനാൽ കിച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...അവനെ നേരെ കിടത്തി നെഞ്ച് വരെ പുതപ്പിച്ചു വേദുവും അവനരുകിലായി കിടന്നു....എത്ര പെട്ടന്നാണ് കിച്ചുവേട്ടനുമായി അടുത്തത്...ഉള്ളിലൂറിയ ചിരിയോടെ വേദു പതിയെ മിഴികൾ അടച്ചു....

രാവിലെ വേദു എണീക്കുമ്പോ കിച്ചു ശാന്തമായി ഉറങ്ങുകയായിരുന്നു...കുളിച്ചു ഫ്രഷ് ആയി ഒരു ചുരുദാറും എടുത്തിട്ട് വേദു താഴെക്കിറങ്ങി...ഹാളിൽ പത്രം വായിച്ചോണ്ടിരിക്കുന്ന അച്ഛനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു...

"ആഹാ,,മോള് നേരത്തെ എണീറ്റോ...ഇന്നലെ കിച്ചു വഴക്കൊന്നും കാണിച്ചില്ലല്ലോ..."

"ഇല്ലച്ഛാ,,,കിച്ചുവേട്ടൻ എന്നോട് കൂട്ടായിട്ടുണ്ട്..."

അതും കേട്ടാണ് അമ്മ ഹാളിലേക്ക് വന്നത്.... 

"മോൾക്ക്‌ ഞങ്ങളോട് ദേഷ്യമുണ്ടോ...?? "

"എന്തിനാമ്മേ ദേഷ്യം...?? എനിക്കൊരു ദേഷ്യവുമില്ല..അമ്മയ്ക്കും അച്ഛനും ഞാനൊരു വാക്ക് തരുവാ...കിച്ചുവേട്ടനെ ഞാനാ പഴയ കിച്ചുവേട്ടൻ ആക്കി മാറ്റിയിരിക്കും..."

എന്റെ മറുപടി അവരിൽ സന്തോഷം നിറച്ചിട്ടുണ്ടെന്ന് അവരുടെ മുഖം വിളിച്ചോതുന്നുണ്ട്...അമ്മ എന്തോ പറയാൻ തുടങ്ങിയതും മുകളിൽ നിന്ന് *"വേദൂട്ടി......"*ന്നുള്ള കിച്ചുവേട്ടന്റെ വിളി കേട്ടു... 

"കിച്ചുവേട്ടൻ എണീറ്റന്ന് തോന്നുന്നു അമ്മേ...ഞാനെന്നാൽ ചെല്ലട്ടെ..."

വേദുവിന്റെ പറച്ചിൽ മഹാദേവനും സുഭദ്രയ്ക്കും അതിശയത്തോടൊപ്പം ആശ്വാസവും നൽകി...മുറിയിലെത്തിയ വേദു കാണുന്നത് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു താടിക്ക് കൈകൊടുത്തിരിക്കുന്ന കിച്ചുനെയാണ്...അവളെ കണ്ടതും അവന്റെ മുഖം വിടർന്നു... 

"എവിടെ പോയതാ വേദൂട്ടി എന്നെ തനിച്ചാക്കി..."

"അതോ,,,ഇന്ന് പുറത്ത് പോകേണ്ടതല്ലേ...അമ്മയോട് പോകുന്ന കാര്യം പറയാൻ പോയതാ..."

"എന്നാ വാ പോകാം..."

"അയ്യടാ അത് പറ്റൂല്ല....ആദ്യം പോയി പല്ല് തേച്ച് കുളിച്ച് ഭക്ഷണവും കഴിച്ചിട്ട് വേണം പോകാൻ...ഇല്ലെങ്കിൽ വേദൂട്ടി വരൂലാട്ടോ..."

"വേദൂട്ടി വരണം,,,ഞാൻ എല്ലാം ചെയ്തോളാം..."

അതും പറഞ് കിച്ചു വേഗം ഫ്രഷാവാൻ പോയി..വേദു ഒരു ചിരിയോടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി വിടർത്തിയിട്ടു...എന്തുകൊണ്ടോ അവനിലേക്ക് ആരോ അവളെ വലിച്ചടുപ്പിക്കും പോലെ തോന്നിയവൾക്ക്...കിച്ചുന്റെ നിഷ്കളങ്കമായ പെരുമാറ്റം അവളെ ഒറ്റ ദിവസം കൊണ്ട് തന്നെ സ്വാദീനിച്ചിരുന്നു...കുളിച്ചു ഫ്രഷായിവന്ന കിച്ചുനേ കൂട്ടി വേദു താഴേക്ക് പോയി...അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നു ഫുഡ്‌ കഴിച്ചു...കഴിച്ചു കഴിഞ്ഞതും കിച്ചു പുറത്തേക്ക് പോകാമെന്നു പറഞ്ഞ് ഒച്ച വെക്കാൻ തുടങ്ങി.... 

"പോകാം കിച്ചുവേട്ടാ...അതിന് മുന്നേ നമുക്ക് പൂജാമുറിയിൽ കേറി ഒന്ന് പ്രാർത്ഥിക്കാം...വന്നേ..."

അവനെയും പിടിച്ചു കൊണ്ട് വേദു പൂജാമുറിയിലേക്ക് കേറി...അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് കണ്ട് കിച്ചു ഒരു നിമിഷം ദൈവങ്ങളെയും വേദൂനെയും മാറി മാറി നോക്കി... 

"വേദൂട്ടി,,,എന്താ പ്രാർത്ഥിക്കുന്നെ..??"

"നന്ദി പറയുവാ കിച്ചുവേട്ടാ...വേദൂട്ടിക്ക് കിച്ചുവേട്ടനെ തന്ന ദൈവത്തോട് നന്ദി പറയുവാരുന്നു..."

"ഞാൻ കണ്ടിട്ടുണ്ടല്ലോ അമ്മ ഇവരെനോക്കി കരയുന്നത്...അതെന്തിനാ വേദൂട്ടി..."

"അത്...അത് സന്തോഷം കൊണ്ടാ കിച്ചുവേട്ടാ...കിച്ചുവേട്ടനെ പോലെ ഒരു മകനെ കിട്ടയതിന്റെ സന്തോഷാ..."

അത് പറഞ്ഞതും കിച്ചുവേട്ടന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി...പുറകിൽ നിന്ന് ദേവനും സുഭദ്രയും ഇതൊക്കെ കാണുന്നുണ്ടായിരുന്നു...എന്തുകൊണ്ടോ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു...

വേദൂട്ടിയുടെ കൈ പിടിച്ചു കിച്ചു മുറ്റത്തേക്കിറങ്ങി...ഗേറ്റ് കടന്ന് നടന്ന് വരുന്ന മധ്യവയസ്കനെ കണ്ടതും വേദു ഇതാരാണെന്ന അർത്ഥത്തിൽ നോക്കി...അവളുടെ മുഖം വായിച്ചെന്നപോലെ കിച്ചു പറഞ്ഞു തുടങ്ങി... 

"അത് മാധവൻ ചേട്ടനാ...വണ്ടി ഓടിക്കാൻ അറിയും..."

മാളിയേക്കൽ തറവാട്ടിലെ ഡ്രൈവറാണ് മാധവേട്ടനെന്ന് അവൾക്ക് മനസിലായി...

"ആഹാ,,,,കിച്ചുമോൻ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ...ആരാ ഈ കൂടെയുള്ളത്...??"

ഒരാഴ്ച ലീവായതിനാൽ കല്യാണം കഴിഞ്ഞ കാര്യമൊന്നും മാധവേട്ടൻ അറിഞ്ഞിരുന്നില്ല... 

"ഇതെന്റെ കൂട്ടുകാരിയാ...വേദൂട്ടി..."

കിച്ചു ചിരിച്ചോണ്ട് പറഞ്ഞതും അറിയാതെ ഒരു നോവ് ഉള്ളിൽ പടരുന്നതായി തോന്നി...അറിയാതെ കൈ താലിയിൽ മുറുകി..എന്റെ നെറ്റിയിലെ സിന്ദൂരവും മറ്റും കണ്ട് എന്തോ മനസിലായ പോലെ മാധവേട്ടൻ മുഖത്ത് ചെറിയൊരു ചിരി വരുത്തി...അപ്പോഴേക്കും കിച്ചുവേട്ടൻ എന്നെയും കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നു...കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പഠശേഖരത്തിനു ഒത്ഥനടുവിലൊരു ഇരുനിലവീട്...അതാണ്‌ മാളിയേക്കൽ തറവാട്...കുറച്ചു നടന്നാൽ പറമ്പ്, അവിടെ തെങ്ങും വാഴയും കവുങ്ങും ഒക്കെ തലവിടർത്തി നിൽക്കുന്നു...കിളികളുടെ നാദവും മറ്റും അവിടെയൊരു സ്വർഗം പോലെ തോന്നിച്ചു...എന്നെപ്പോലെ കിച്ചുവേട്ടനും എല്ലാം കൗതുകത്തോടെ വീക്ഷിക്കുവായിരുന്നു...ഓരോന്ന് ചിരിച്ചും കളിച്ചും നീങ്ങുന്ന കിച്ചുവിലായിരുന്നു വേദൂന്റെ ശ്രദ്ധ...പറമ്പിലായി നീലയും പച്ചയും ഇടകലർന്ന അത്യാവശ്യം വലിയ കുളം കണ്ടതും വേദൂന്റെ മുഖം വിടർന്നു...അവിടേക്ക് നടക്കാനാഞ്ഞതും കിച്ചു വേണ്ടാന്ന അർത്ഥത്തിൽ അവള്ടെ കയ്യിൽ പിടിച്ചു... 

"എന്തിനാ കിച്ചുവേട്ടാ പേടിക്കണേ...ഞാനില്ലേ കൂടെ,,നമുക്ക് പോയി വരാന്നെ..."

"അവിടെ പോണ്ട വേദൂട്ടി,,,അമ്മ അവിടെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്...അവിടെ നല്ല ആഴവാ...വേണ്ട വേദൂട്ടി..."

കിച്ചു അത്രയും പറഞ്ഞതുകൊണ്ടുതന്നെ വേദു മറുത്തൊന്നും പറയാതെ അവനോടൊപ്പം തിരിച്ചു നടന്നു...കുറെ നേരം ചുറ്റിക്കറങ്ങിയാണ് അവർ വീട്ടിലേക്ക് എത്തിയത്...അച്ഛൻ പുറത്തെവിടെയോ പോയിരുന്നു...അമ്മ സഹായത്തിന് നിൽക്കുന്ന ചേച്ചിയോടായി എന്തൊക്കെയോ പറയുന്നുണ്ട്...കിച്ചു വേദുവിനെയും കൂട്ടി നേരെ മുറിയിലേക്ക് ചെന്നു... 

"വേദൂട്ടി,,,,ശരിക്കും വേദൂട്ടിയും ഞാനും തമ്മിൽ എന്താ ബന്ധം...?? "

താലികെട്ടിയവന്റെ നാവിൽ നിന്ന് ആ ചോദ്യം കേട്ടതും ഹൃദയം തകർന്ന പോലെ തോന്നിയവൾക്ക്...സങ്കടം മറച്ചു പിടിച്ചു അൽപനേരം ആലോചിച്ച ശേഷം വേദു ഒരു ബുക്കും പേനയും എടുത്തുകൊണ്ട് അവനരുകിലായി വന്നിരുന്നു..കിച്ചു ഒന്നും മനസിലാകാതെ അവളെ നോക്കി... 

"ഞാൻ കിച്ചുവേട്ടന്റെ ആരാണെന്നറിയാൻ ഒരു വഴിയുണ്ട്...നമുക്ക് FLAMES നോക്കിയാലോ...?? "

"FLAMES ഓ...?? അതെന്താ...?? "

"അതൊക്ക ഉണ്ട് കിച്ചുവേട്ടാ...നോക്കണോ വേണ്ടയോ..?? "

"മ്മ്ഹ്ഹ്...നോക്കണം...."

കിച്ചു പറയുന്നത് കേട്ടതും വേദു ചിരിച്ചോണ്ട് ബുക്കിൽ ഓരോന്ന് എഴുതാൻ തുടങ്ങി..അവളെന്താ ചെയ്യുന്നതെന്ന് ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കിച്ചു അരികിലിരുന്നു... 

Kichu vedhu

F̸ L̸ A̸​ M E̸ S̸

[Marriage]...നോക്കിക്കഴിഞ്ഞതും വേദു ചിരിയോടെ അവനെ നോക്കി...ഒന്നും മനസിലാകാതെ കിച്ചു അവളെയും... 

"ഞാനെന്താ നോക്കിയെന്ന് കിച്ചുവേട്ടന് മനസിലായോ...???"

"എനിക്കൊന്നും മനസിലായില്ല വേദൂട്ടി..."

"അതായത്,,,കിച്ചുവേട്ടന്റെ ആരാ വേദൂന്ന് ഞാൻ FLAMES നോട്‌ ചോദിച്ചു...FLAMES പറയാ,,,കിച്ചുവേട്ടനും വേദൂട്ടിയും തമ്മിലുള്ള മാര്യേജ് കഴിഞ്ഞുന്ന്..."

"അപ്പൊ നമ്മടെ മാര്യേജ് കഴിഞ്ഞോ..??? "

"കഴിഞ്ഞല്ലോ...ഞാൻ കിച്ചുവേട്ടന്റെ ഭാര്യ കൂടിയാട്ടോ..."

"അപ്പൊ വേദൂട്ടിക്ക് എന്നെ ഇഷ്ടാണോ...?? "

"അതേലോ,,,ഒരുപാട് ഒരുപാട് ഇഷ്ടം...വേദൂട്ടീടെ ജീവനല്ലേ ഈ കിച്ചുവേട്ടൻ..."

അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച് കൊണ്ട് വേദു പറഞ്ഞു...ഓരോന്ന് പറഞ്ഞിരുന്ന് ഉച്ചയ്ക്ക് ചോറുണ്ണാനായപ്പോഴേക്കും അവരിറങ്ങി ചെന്നു...കിച്ചു പതിവിലേറെ സന്തോഷവാനാണെന്ന് അവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു...കഴിക്കുന്നതിനിടയിലും വാ തോരാതെ ഇന്ന് കണ്ട കാഴ്ചകൾ വിവരിക്കുന്ന കിച്ചുവിനെ മൂവരും പുഞ്ചിരിയോടെ കേട്ടിരുന്നു...ചോറുണ്ടത്തിന്റെ ക്ഷീണത്തിൽ ഉച്ചമയക്കത്തിലായിരുന്ന കിച്ചുവിനെ ഉണർത്തതെ വേദു പുറത്തേക്കിറങ്ങി...വീടൊക്കെ ഒന്ന് ചുറ്റിക്കാണാനായി സൈഡിലെ റൂമിൽ നിന്നും തുടങ്ങി...മുകളിലെ നാലാമത്തെ മുറി മാത്രം തുറക്കാൻ പറ്റുന്നില്ലയിരുന്നു...അവിടെ ആരുടെ മുറിയാണെന്ന് ഓർത്തു നിക്കുമ്പോഴാണ് തോളിൽ ഒരു കരസ്പർശം ഏറ്റത്...തിരിഞ്ഞുനോക്കുമ്പോ അമ്മയാണ്.. 

"ഇത് കിച്ചുന്റെ മുറിയാണ് മോളെ,,, ആക്സിഡന്റിന് ശേഷം കിച്ചുനെ ഈ മുറിയിലായിരുന്നു കിടത്തിയത്...ഇവടെ കിടക്കുമ്പോ തലപൊട്ടിപ്പിളരും പോലെയാണെന്ന് പറഞ്ഞ് കിടപ്പ് മാറ്റിയതാ..."

"എനിക്കീ മുറിയൊന്ന് കാണാൻ പറ്റോ അമ്മേ...?? "

"അതിനെന്താ,,,മോള് വാ..."

താക്കോൽ കൊണ്ട് റൂം തുറന്ന് അമ്മ എന്നെയും കൂട്ടി അകത്ത് കയറി..കുറേനാൾ തുറക്കാതെയിരുന്നതിന്റെ ഒരു സ്മെൽ അപേക്ഷിച്ചു ആ മുറി തീർത്തും വൃത്തിയുള്ളതായിരുന്നു...സൈഡിലായി ഷെൽഫിൽ നിറയെ പുസ്തകങ്ങൾ,,,ബെഡിന്റെ മുകളിലെ ചുവരിലായി കിച്ചുവേട്ടനും അച്ഛനും അമ്മയും ഒരുമിച്ചിരിക്കുന്ന വലിയ ഫോട്ടോ....ഗ്ലാസ്‌ ഡോർ തുറന്നാൽ ഒരു ബാൽകണി...അവിടെ നിന്നാൽ ഒരുവിധം എല്ലാ കാഴ്ചയും കാണാം..നല്ല തണുത്ത കാറ്റും...

"ഇതാ മോളെ കീർത്തന..."

കയ്യിലെ ഡയറിക്കിടയിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് നീട്ടുമ്പോ ഞാൻ ആകാംഷയോടെ അതിലേക്ക് നോക്കി...കിച്ചുവേട്ടനോട് ചേർന്ന് നിൽക്കുന്ന ഒരു പെൺകുട്ടി...ആദ്യം കണ്ടപ്പോ നെഞ്ചിൽ കത്തി വെച്ച് വരയുന്ന പോലെയൊരു വേദന...ഞാൻ ആ പെൺകുട്ടിയെ സൂഷ്മമായി നിരീക്ഷിച്ചു...കൊള്ളാം,,,എന്തുകൊണ്ടും എന്നേക്കാൾ സുന്ദരിയായ അത്യാവശ്യം മോഡേൺ പെൺകുട്ടി..നല്ല മുടിയുണ്ട്...കിച്ചുവേട്ടൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്..രണ്ടുപേരുടെയും ചുണ്ടിൽ മനോഹര്മായ പുഞ്ചിരി...എന്തുകൊണ്ടോ തെല്ലൊരു കുശുമ്പ് തോന്നി...അമ്മയ്ക്ക് ആ ഫോട്ടോ തിരിച്ചു കൊടുക്കുമ്പോ എന്തോ ഒരു വേദന എന്നെ വന്നു പൊതിഞ്ഞിരുന്നു...റൂം അടച്ചു അമ്മ എന്നെയും കൊണ്ട് താഴേക്ക് പോയി.. 

"കിച്ചുവേട്ടന് ഇഷ്ടമുള്ള ഫുഡ്‌ എന്താമ്മേ...?? "

"അവന് ഉണ്ണിയപ്പം ഭയങ്കര ഇഷ്ടാ മോളെ,,,ഒരെണ്ണം ബാക്കി വെക്കില്ല... പണ്ടും അതെ ഇപ്പോഴും അതെ..."

എന്തോ ഓർത്തുകൊണ്ട് അമ്മ പറഞ്ഞതും ഞാനൊരു ചിരിയോടെ അത് കേട്ടിരുന്നു...

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

"ട്ടോ....."

"ആാാഹ് അമ്മേ...."

ഞെട്ടിക്കൊണ്ട് തിരിഞ്ഞ വേദു കാണുന്നത് ചിരിയോടെ നിൽക്കുന്ന കിച്ചുനെയാണ്...

"എന്താ കിച്ചുവേട്ടാ ഇത്..ഞാൻ പേടിച്ചു പോയിട്ടോ..അങ്ങ് മാറി നിന്നെ...ഞാൻ ഉണ്ണിയപ്പം ചുടുവാ...എണ്ണ ദേഹത്തു തെറിക്കുട്ടോ..."

കപട ദേഷ്യത്തോടെ അവൾ പറഞ്ഞു...

"ഞാൻ ചുടാം വേദൂട്ടി..."

"വേണ്ട കിച്ചുവേട്ടാ,,,ഞാൻ ഉണ്ടാക്കി തരാന്നെ..."

പറയുന്നത് കേക്കാതെ എന്റെ കയ്യിൽ നിന്നും മേടിക്കാൻ നോക്കിയതും എണ്ണ തെറിച്ചു കിച്ചുവേട്ടന്റെ കയ്യിലേക്കായി വീണു...

"ആാാഹ്,,,,,,വേദൂട്ടി എന്റെ കൈ..."

"ദൈവമേ,,,ഞാൻ പറഞ്ഞതല്ലായിരുന്നോ കിച്ചുവേട്ടാ,,,കണ്ടില്ലേ കൈ പൊള്ളിയത്..ഇങ് വന്നേ..."

അവന്റെ കൈ പിടിച്ചു വെപ്രാളംത്തോടെ നിറഞ്ഞ കണ്ണാലെ പറയുന്ന അവളെ അവൻ ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ നോക്കി...

"ഒരു തുള്ളിയെ തെറിച്ചൊള്ളത് കൊണ്ട് ഭാഗ്യം,,,അതെങ്ങനെയാ പറഞ്ഞാൽ കേക്കണ്ടേ..."

മരുന്ന് വെച്ചോണ്ടിരുന്നപ്പോ വേദൂനെ തന്നെ നോക്കുവായിരുന്നു കിച്ചു...

"എന്റെ കയ്യിൽ എണ്ണ വീണപ്പോ വേദൂട്ടി എന്തിനാ കരഞ്ഞേ...?? "

അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ കരയുകയായിരുന്നുവെന്ന് പോലും അവൾക്ക് മനസിലായത്...

"അത്,,,,,കിച്ചുവേട്ടന് വേദനിച്ചാൽ വേദനിക്കുന്നത് വേദൂട്ടിക്കും കൂടെയാ.."

"എന്നിട്ട് വേദൂട്ടീടെ കയ്യിൽ പാടൊന്നും കാണുന്നില്ലല്ലോ..പിന്നെങ്ങനെയാ വേദനിക്കുന്നെ...?? "

"കിച്ചുവേട്ടന് പൊള്ളിയത് കയ്യിലാണെങ്കിൽ വേദൂട്ടിക്ക് പൊള്ളിയത് ദേ ഇവിടെയാണ്‌...."

അവന്റെ കയ്യെടുത്ത് തന്റെ നെഞ്ചിലായി വെച്ചുകൊണ്ട് അവൾ പറഞ്ഞു....

"അത് പോട്ടെ,,,കിച്ചുവേട്ടന് ഉണ്ണിയപ്പം വേണ്ടേ...കൊതിയന് ഞാൻ എടുത്തു തരാട്ടോ..."

കിച്ചുന്റെ കൈ പിടിച്ചു കൊണ്ട് അവളൊരു ചിരിയോടെ പറഞ്ഞു....

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

"കിച്ചുവേട്ടാ,,,,കിച്ചുവേട്ടൻ വേദൂട്ടിയെ മറക്കുവോ...?? "

കിച്ചുവിന്റെ നെഞ്ചിൽ തലവെച്ച് കിടക്കുവായിരുന്ന വേദൂ സംശയത്തോടെ ചോദിച്ചു...

"വേദൂട്ടിക്ക് കിച്ചുവിനെ വിശ്വാസമില്ലേ...?? "

അവന്റെയാ ചോദ്യത്തിൽ അവള് നെഞ്ചിൽ നിന്ന് തലയുയർത്തി അവനെ നോക്കി...

"വേദൂട്ടിക്ക് കിച്ചുവേട്ടനെ വിശ്വാസവാ..ഇനി കിച്ചുവേട്ടന് വേദൂട്ടിയെ വേണ്ടാന്ന് പറഞ്ഞാൽ സത്യായിട്ടും വേദൂട്ടി പിന്നെ ജീവനോടെ കാണില്ല...നോക്കിക്കോ...."

"അപ്പൊ വേദൂട്ടിക്ക് വേറെ ആരുല്ലേ...?"

"ഇല്ല കിച്ചുവേട്ടാ,,വേദൂട്ടിക്ക് വേറെയാരൂല്ല...കിച്ചുവേട്ടൻ കൂടി വേണ്ടാന്ന് പറഞ്ഞാ പിന്നെ വേദു ആർക്ക് വേണ്ടിയാ ജീവിക്കുന്നെ...ചെറുപ്പത്തിലെ തന്നെ വേദൂട്ടിക്ക് സ്വന്തമായിരുന്ന അച്ഛനും അമ്മയും എന്നെ വിട്ടു പോയി..."

അത് പറഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു...

"വേദൂട്ടിക്ക് ഞാനില്ലേ...?? കിച്ചു വേദൂട്ടിനെ ആർക്കും കൊടുക്കില്ല..."

അതും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു...ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കടന്ന് പോയി...ഇതിനിടയിൽ കിച്ചുവിന്റെ ചെക്കപ്പും മുറയ്ക്ക് നടന്നു...വേദു ഇല്ലാതെ ഒരുനിമിഷം പോലും പറ്റാതെയായിരിക്കുന്നു കിച്ചൂന്...അവരുടെ വിവാഹം കഴിഞ്ഞ് ഇന്നേക്ക് രണ്ട് മാസം പിന്നിട്ടു...

"നമുക്കിന്നൊന്ന് അമ്പലത്തിൽ പോകാം മോളെ..."

"അമ്മേ,,,കിച്ചുവേട്ടൻ ഒറക്കവാ..."

"അവൻ ഉണരുമ്പോഴേക്കും നമുക്ക് തൊഴുതിട്ട് വരാമെന്നേ..സമയം 6മണി ആകുന്നല്ലേ ഒള്ളൂ...കിച്ചു എണീക്കുമ്പോഴേക്കും ഏഴൊക്കെ കഴിയും...അമ്പലം തൊട്ടടുത്തല്ലേ,,,നമുക്ക് പോയിട്ട് വരാം..."

"ശരി അമ്മേ...എന്നാ ഞാൻ പോയി റെഡി ആയിട്ട് വരാം..."

"കിച്ചുന്റെ വാശിക്കാ ഇങ്ങനെയൊരു സ്ഥലം വീടുപണിക്ക് തിരഞ്ഞെടുത്തത്...സിറ്റിയിലെ ബഹലങ്ങളൊന്നുമില്ലാത്ത ശാന്തമായ ഒരിടം...കീർത്തിമോൾക്കും അത് തന്നെയായിരുന്നു താല്പര്യം..."

വയലോരത്തോടെയുള്ള യാത്രയിൽ അമ്മ പറഞ്ഞു തുടങ്ങി...

"ഇട ദിവസങ്ങളിൽ അച്ഛൻ പറമ്പിലേക്കിറങ്ങും...നമ്മുടെയ ഈ കാണുന്ന വയൽ,,,ബാക്കിയൊക്കെ വേറെ ആൾക്കാരുടെയാ...പണിയാനും മറ്റും ആൾക്കാരെ വെച്ചിട്ടുണ്ട്..."

അമ്മ പറയുന്നതെല്ലാം വേദൂ മൂളി കേട്ടു...അമ്പലത്തിൽ ചെന്ന് കിച്ചുവിന്റ പേരിൽ അർച്ചന നടത്തി...കിച്ചുവിന്റ അസുഖം മാറാൻ അകമഴിഞ്ഞ് പ്രാർത്ഥിച്ചു...എല്ലാവരുടെയും കാര്യം പറയുന്നതിനിടയിൽ തന്റെ കാര്യം പറയാൻ മറന്നിരുന്നു...ഇതേ സമയം ഉറക്കമുണർന്ന കിച്ചു വേദൂനെ കാണാതെ അപ്സെറ്റ് ആവാൻ തുടങ്ങിയിരുന്നു...അവൻ താഴെ വന്ന് വിളിച്ചിട്ടും അവളെ കാണാത്തത് കൊണ്ട് മുറ്റത്തേക്കിറങ്ങിയതും ഗേറ്റ് കടന്ന് വരുന്ന വേദൂനെയും അമ്മയെയും കണ്ട് അവിടേക്ക് പാഞ്ഞു...ഓടി ചെന്ന് അവളെ ഇറുക്കെ പുണരുമ്പോൾ വേദു ഒരുനിമിഷം തറഞ്ഞു നിന്ന് പോയി...വേദൂനെ കാണാത്തത്തിന്റെയാണെന്ന് മനസിലാക്കിയ അമ്മ അവരെ ഒരു ചിരിയോടെ നോക്കി അകത്തേക്ക് പോയി...

"എവിടെപ്പോയതാ വേദൂട്ടി...?? "

"കിച്ചുവേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ പോയതാ...വാ ഞാൻ പ്രസാദം തൊട്ട് തരാം..."

അവര് സന്തോഷത്തോടെ അകത്തേക്ക് പോകുന്നത് നിറഞ്ഞ ചിരിയോടെ അച്ഛൻ നോക്കി...ആ ചിരിയിൽ ഒരു ദുഃഖവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു...


2

ഉച്ചകഴിഞ്ഞു പറമ്പിലേക്കിറങ്ങിയതായിരുന്ന കിച്ചുവും വേദുവും...അടയ്ക്കാ മരത്തിലെ കിളിക്കൂട് നോക്കുവായിരുന്നു കിച്ചു...വേദു പതിയെ ആ കുളത്തിനടുത്തേക് നീങ്ങി...കിച്ചുന്റെ ശ്രദ്ധ ഇവിടെയൊന്നുമല്ലന്ന് മനസിലാക്കിയ വേദു പടവുകൾ ഇറങ്ങി വെള്ളത്തിൽ കാല് നനച്ചു...തണുത്ത വെള്ളം മേലാകെ ഒരു കുളിർ നിറച്ചതും വേദു പെട്ടന്ന് തന്നെ കാൽ വലിച്ചു...

താഴത്തെ പടവിനടുത്തായി നിൽക്കുന്ന വിടർന്ന താമരപ്പൂ കണ്ടതും വേദൂന്റെയുള്ളിലെ കുട്ടിത്തം തലപൊക്കി...കൗതുകം നിറഞ്ഞ വിടർന്ന കണ്ണാലെ അവൾ ആവേശത്തോടെ വെള്ളം നിറഞ്ഞു നിൽക്കുന്ന അടുത്ത പടവിലേക്ക് കാൽ വെച്ചതും *കിച്ചുവേട്ടാ.......*ന്നുള്ള അലർച്ചയോടെ നേരെ കുളത്തിലേക്ക് വീണു...വേദൂന്റെ അലർച്ച കേട്ട് പാഞ്ഞു വന്ന കിച്ചു കാണുന്നത് ജീവന് വേണ്ടി പിടയുന്ന അവന്റെ വേദൂട്ടിനെയാണ്...

നീന്താൻ അറിയില്ലാത്തത് കൊണ്ടും കുളത്തിൽ നല്ല ആഴമുള്ളത് കൊണ്ടും വേദു മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു...അവള്ടെ അവസ്ഥ കണ്ട് പകച്ചു നിന്ന കിച്ചൂന്റെ തലച്ചോറിലൂടെ രക്തപ്രവാഹം പതിന്മടങ്ങു വേഗത്തിൽ കുതിച്ചു...ശരീരമാകെ കറണ്ട് പ്രവഹിക്കും പോലെ....

ഒച്ച കേട്ട് പുറത്തേകോടി വന്ന അച്ഛനും അമ്മയും കാണുന്നത് *"കീർത്തി....."*
ന്നുള്ള അലർച്ചയോടെ കുളത്തിലേക്ക് ചാടുന്ന കിച്ചുവിനെയാണ്...
വെള്ളത്തിൽ നിന്ന് അവളെ വാരിയെടുത്ത് കരയിൽ കിടത്തി എണീക്കുമ്പോഴേക്കും അമ്മ ഓടി വന്ന് അവളുടെ തല മടിയിലെടുത്ത് പിടിച്ചു തട്ടിവിളിക്കാൻ തുടങ്ങി...ഈ സമയം തലയ്ക്കൊരാടിയേറ്റത് പോലെ വേദന കൊണ്ട് വെട്ടിപ്പൊളർക്കുവാരുന്നു കിച്ചുന്റെ തല...ഒരലർച്ചയോടെ കാഴ്ച മങ്ങി തളർന്നു വീണപ്പോഴേക്കും അവന്റെ തല ഒരു കല്ലിൽ ചെന്ന് ഇടിച്ചിരുന്നു...

_____________________________

"ഡോക്ടർ,,,കിച്ചൂന്...?? "

"സീ,,,നൗ ഹി ഈസ്‌ പെർഫെക്റ്റ്ലി ഓക്കേ...തലയിൽ ചെറിയൊരു മുറിവുണ്ട്..കിച്ചൂന്റെ ഓർമശക്തിയുടെ കാര്യത്തിൽ എനിക്കൊന്നും പറയാൻ പറ്റില്ല,,,അയാൾക്ക് ബോധം വരുന്നത് വരെ വെയിറ്റ് ചെയ്യണം...ഒരുപക്ഷെ കിച്ചൂന് പഴയതെല്ലാം ഓർമ്മവരുവായിരിക്കും...അല്ലെങ്കിൽ ഇപ്പോഴത്തെ പോലെ തന്നെയാവും...സോ പ്രാർത്ഥിക്കുക,,,"

അത്രയും പറഞ് ഡോക്ടർ പോയി...വേദു ഇതെല്ലാം കേട്ട് അടുത്തുള്ള ചെയറിലേക്ക് തളർന്നിരുന്നു... 

"ഞാൻ കാരണമല്ലേ കിച്ചുവേട്ടന്...?? "

നിറഞ്ഞ കണ്ണാലെ അമ്മയുടെ മാറിലേക്ക് ചാഞ്ഞുകൊണ്ട് വേദു ചോദിച്ചു... 

"ഏയ്‌,,,ഒരിക്കലുമില്ല...എന്റെ കുട്ടി വിഷമിക്കരുത്...കിച്ചൂന് ഒന്നും വരില്ല..."

അൽപ നേരത്തിന് ശേഷം കിച്ചൂന്റെ അലർച്ച കേട്ടു,,,പെട്ടന്ന് തന്നെ ഒരു നേഴ്‌സ് പുറത്തേക്ക് പോകുകയും ഡോക്ടറിനെയും കൂട്ടിക്കൊണ്ട് തിരികെ ICU വിലേക്ക് പോകുകയും ചെയ്തു...പ്രാർത്ഥനയോടെ മൂവരും ഇരുന്നു...അര മണിക്കൂറിനുള്ളിൽ ഡോക്ടർ ഇറങ്ങി വന്നു... 

"നിവേദിന് ബോധം വന്നിട്ടുണ്ട്,,,അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കരുത്...രണ്ടുപേർക്ക് ചെന്ന് കാണാം...അതിന് മുൻപ് മിസ്റ്റർ ദേവൻ ഒന്ന് വരൂ...."

സുഭദ്രയേയും വേദൂനെയും ഒന്നുനോക്കിക്കൊണ്ട് ദേവൻ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു... 

"ആക്സിഡന്റ് വരെയുള്ള എല്ലാ കാര്യങ്ങളും നിവേദിന്റെ മനസ്സിൽ പകൽ പോലെ കിടക്കുന്നുണ്ട്...പേടിക്കാനൊന്നുമില്ല...നിവേദ് ഇപ്പൊ നിങ്ങളുടെ ആ പഴയ നിവേദാണ്...പക്ഷേ ഈ രണ്ട് മാസത്തിനിടയിൽ നടന്ന ഒരു കാര്യവും അവന്റെ മെമ്മറിയിലില്ല...എന്തിനേറെ,,,വേദിത യെന്ന അധ്യായം പോലും നിവേദ് മറന്നിരിക്കുന്നു...."

അത്രയും പറഞ്ഞു നടന്നു നീങ്ങുന്ന ഡോക്ടറിനെ ദേവൻ ഞെട്ടലോടെ നോക്കി നിന്നു...വേദൂനോട് എന്ത് പറയണമെന്നറിയാതെ ആകെ വിഷമിച്ചു നിൽക്കുവാരുന്നു ദേവൻ...തന്റെ പാതിയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നിട്ടും അച്ഛനെയും അമ്മയെയും മുഖത്തൊരു ചിരി വരുത്തി അവന്റെയരുകിലേക്ക് പറഞ്ഞയച്ചു...

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

റൂമിലേക്ക് കയറിയ ദേവനും സുഭദ്രയും കാണുന്നത് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന കിച്ചുവിനെയാണ്...അവരെ കണ്ടതും നിസ്സഹായമായി നോക്കാനെ അവനായുള്ളു.... 

"എന്റെ കീർത്തി,,,,,,അവളെന്നെ തനിച്ചാക്കി പോയല്ലേ...???"

അവന്റെയാ ചോദ്യത്തിലൂടെ തന്നെ വേദിത അവന്റെ ഓർമ്മപുസ്തകത്തിലെ ഇല്ലെന്നത് അവരെ വേദനിപ്പിച്ചു.... 

"കിച്ചൂ,,,,തളർന്നിടത്ത് നിന്ന് തിരിച്ചു വന്നവനാ നീ...കഴിഞ്ഞതൊക്കെ എന്റെ മോൻ മറക്കണം...ഇന്ന് നിനക്കൊരു ജീവിതമുണ്ട്..."

"ജീവിതമോ....?? എന്ത് ജീവിതം...?? എന്റെ ജീവനും ജീവിതവുമെല്ലാം എന്നെ വിട്ട് പോയില്ലേ...?? "

സുഭദ്ര വേദനെക്കുറിച് പറയാനാഞ്ഞതും ദേവൻ അവരെ വിലക്കി... 

"വിട് ദേവേട്ടാ,,,,എനിക്കിത് പറയണം.. പുറത്തിരുന്ന് ഉരുകുവാ എന്റെ മോള്...ഇവന് വേണ്ടി ജീവിതം പോലും മാറ്റിവെച്ച അതിനെ അറിഞ്ഞോണ്ട് ചതിക്കാൻ ഞാൻ സമ്മതിക്കില്ല ദേവേട്ടാ..."

"അമ്മ എന്തൊക്കെയാ ഈ പറയുന്നേ...??എനിക്കൊന്നും മനസിലാകുന്നില്ല..."

"നിനക്കൊരു ഭാര്യയുണ്ട് കിച്ചു...വേദിത,,,,വേദിത നിവേദ്...രണ്ട് മാസങ്ങൾക്ക് മുൻപ് നീ താലിചാർത്തിയ പെണ്ണ്...ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ, അവൾ കാരണമാ നിനക്ക് പഴയ ഓർമകൾ തിരിച്ചു കിട്ടിയത്...നിനക്ക് ഓർമയില്ലാതിരുന്ന സമയത്തു നീ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു...അവള് ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാ മോനെ...."

"നോ,,,ഇല്ല...എനിക്കെന്റെ കീർത്തിയെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ പറ്റില്ല...നിങ്ങള്ക്കെങ്ങനെ തോന്നി എന്നോടിത് ചെയ്യാൻ...??അല്ലേലും എന്റെയാ അവസ്ഥയിൽ ഏത് പെണ്ണാ ഇങ്ങനെയൊരു കല്യാണത്തിന് സമ്മതിക്കുന്നെ...??ഓഹ്,,,സ്വത്തും പണവും കണ്ട് വീണുപോയതായിരിക്കും..."

"കിച്ചൂ,,,മതി നിർത്ത്...അവളെ നീയാ കൂട്ടത്തിൽ പെടുത്തരുത്...കീർത്തി നമ്മളെ വിട്ട് പോയി,,,ആ സത്യം നീ മനസിലാക്കണം...ഇന്ന് നിനക്കൊരു ഭാര്യയുണ്ട്,,,അവളെ നീ വേദനിപ്പിക്കരുത് കിച്ചൂ..."

"നിങ്ങളെല്ലാം കൂടി ഇപ്പൊ എന്നെയല്ലേ വേദനിപ്പിക്കുന്നെ,,,എനിക്ക് കുറച്ച് സമാധാനം വേണം അമ്മേ..."

കിച്ചൂന്റെ മറുപടി കേട്ടതും കൂടുതലൊന്നും പറയാതെ അവർ പുറത്തേക്കിറങ്ങി...അവർ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു കിച്ചൂന്...കീർത്തിടെ സ്ഥാനത്ത് മറ്റൊരു പെണ്ണ്,,അതും ഇന്നവൾ തന്റെ ഭാര്യ....വേദിതയുമായുള്ള നഷ്ടപ്പെട്ട ഓർമകൾ തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം...കണ്ണുകൾക്ക് കുറുകെ കൈ വെച്ചവൻ ബെഡിലേക്ക് കിടന്നു...ഇതേ സമയം വേദൂനോട് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയായിരുന്നു ദേവനും സുഭദ്രയും...പറയാതെയിരുന്നാൽ അതിനേക്കാൾ വലിയ ആഖാതമായിരിക്കും കാത്തിരിക്കുന്നതെന്ന് മനസിലാക്കി സുഭദ്ര വേദൂനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു...പ്രതീക്ഷിച്ച പോലെ ഒരു പൊട്ടിക്കരച്ചിലോ ഒന്നും അവളുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല...ആകെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു അവൾ... 

"ഞാൻ,,,ഞാനൊന്ന് പോയി കണ്ടോട്ടെ കിച്ചുവേട്ടനെ,,,,എന്റെ ഒരു സമാധാനത്തിനാ..."

"ഹ്മ്മ്,....മോള് പോയി കണ്ടോ..."

പതിയെ എഴുന്നേറ്റ് കിച്ചുവിന്റെ അടുത്തേക്ക് ചെന്നു...കണ്ണിനു മുകളിൽ കൈ വെച്ച് കിടക്കുന്ന അവനെ വിളിച്ചുണർത്താൻ തോന്നിയില്ല....ഒരുപാട് നേരം ആ മുഖത്തേക്ക് നോക്കി നിന്നു...ഒന്ന് പൊട്ടിക്കരയാൻ തോന്നിയെങ്കിലും പിടിച്ചു നിന്നു....കണ്ണുനീർ അനുസരയില്ലാതെ കവിളിലൂടെ ചാലിട്ടോഴുകി...കയ്യിലേക്ക് നനവ് പടർന്നപ്പോഴാണ് കിച്ചു മയക്കം വിട്ടേഴുന്നേറ്റത്...എഴുന്നേറ്റ് നോക്കിയപ്പോൾ കാണുന്നത് കണ്ണ് നിറച്ചു തന്നെ നോക്കി ബെഡിനടുത്തായി  നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ്...അവൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും അവൾ അവനെ തടഞ്ഞു...

"വേണ്ടാ,,,എണീക്കണ്ട...കിച്ചുവേട്ടൻ കിടന്നോളു..."

"എനിക്ക് തന്നെ മനസിലായില്ല...??? "

അവന്റെയാ ചോദ്യം കൂരമ്പുകൾ പോലെ ഹൃദയത്തിൽ വന്നു തറച്ചു... 

"ഞാൻ,,,,ഞാൻ വേദിത..."

അപ്പോഴാണവൻ അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കാണുന്നത്... 

"വേദിത,,,,തന്നോടെന്ത് പറയണമെന്നെനിക്കറിയില്ല...താനെങ്കിലും എന്നെ മനസിലാക്കണം...ഞാൻ നേരത്തെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു...അവളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ല...ഞാൻ തന്നെ വിവാഹം കഴിച്ചൂന്ന് പറയുന്ന സമയത്തെ ഓർമകൾ പോലും എന്റെയുള്ളിലില്ല..."

കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം മുഖത്തൊരു ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞു....

"കിച്ചുവേട്ടൻ വിഷമിക്കണ്ട,,,ഞാൻ... ഞാനൊരിക്കലും കിച്ചുവേട്ടന്റെ ജീവിതത്തിൽ ഒരു ശല്യമായി വരില്ല...ഇത് വേദൂട്ടിടെ,,,അല്ല വേദിതയുടെ ഉറപ്പാ...."

അത്രയും പറഞ്ഞ് ഇറങ്ങിപ്പോകുന്ന വേദൂനെ കിച്ചു അതിശയത്തോടെ നോക്കി ഇരുന്നു...പുറത്തേക്കിറങ്ങിയ വേദു തളർച്ചയോടെ ചെയറിലിരുന്നു...വേദൂട്ടിന്നല്ലാതെ മറ്റൊന്നും കിച്ചുവേട്ടൻ വിളിച്ചിട്ടില്ല...ഇന്നിപ്പോ ഞാൻ അദ്ദേഹത്തിനു വേദിതയാണ്....എന്റെ ഓർമകളൊന്നും ആ മനസിലില്ല...ആഗ്രഹിച്ച് പോകുവാ കിച്ചുവേട്ടന് ഓർമകൾ തിരിച്ചു കിട്ടണ്ടാരുന്നു...ആ മനസ്സിലിപ്പോ കീർത്തി മാത്രമേ ഒള്ളൂ...

അന്ന് വൈകുന്നേരം തന്നെ ഡിസ്ചാർജായി വീട്ടിലേക്ക് പോയി...കിച്ചു നേരെ പോയത് അവന്റെ റൂമിലേക്കാണ്...രണ്ടൂസം മുൻപ് സഹായിയായ ചേച്ചിയെക്കൊണ്ട് അവന്റെ റൂം വൃത്തിയാക്കിച്ചിരുന്നു...അവന് കൊടുത്ത വാക്ക് പോലെ തന്നെ വേദൂ അവന്റെ പുറകെ ചെന്ന് ശല്യപ്പെടുത്താൻ തയാറായില്ല...ഇതുവരെ കിച്ചുവുമായി നല്ല നിമിഷങ്ങൾ പങ്കിട്ട ആ മുറിയിലേക്ക് കേറി...ബാത്‌റൂമിൽ കേറി ടാപ്പ് തുറന്ന് ആവോളം കരഞ്ഞു തീർത്തു...ഉള്ളിലെ വിഷമവും ഭാരവും അല്പം കുറഞ്ഞതും ബെഡിലേക്ക് വീണ് ഓരോന്നാലോചിച്ചു കൊണ്ടിരുന്നു...ആദ്യരാത്രിയിൽ തന്റെ മടിയിൽ കിടന്നുറങ്ങുന്ന കിച്ചുവേട്ടൻ,,,വേദൂട്ടിയോടൊപ്പം കളിച്ചു ചിരിച്ചു നടക്കുന്ന കിച്ചുവേട്ടൻ,,,തന്നെ ഓടിവന്ന് കെട്ടിപ്പുണർന്ന കിച്ചുവേട്ടൻ...കിച്ചുവുമായുള്ള നല്ല നിമിഷങ്ങൾ ഓർത്തു മിഴിയടച്ച വേദൂന് കൂട്ടായി മഴയും ചാറാൻ തുടങ്ങിയിരുന്നു....

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

*"കിച്ചുവേട്ടൻ എന്നെ മറക്കുവോ...?? മറന്നാൽ വേദൂട്ടി പിന്നെ ജീവനോടെ കാണൂല്ല.... 

വേദൂട്ടിക്ക് ഞാനില്ലേ....??വേദൂട്ടിനെ ഞാൻ ആർക്കും കൊടുക്കൂല്ല... "*

സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന കിച്ചു ആകെ വിയർത്തിരുന്നു....എന്തായിത്,,,എന്റെ സ്വപ്നം പോലും വേദിത കീഴടക്കിയിരിക്കുന്നു...എന്താ ഞാൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം....?? പ്രണയിച്ചവളെ മറക്കാനും കഴിയുന്നില്ല,,,താലികെട്ടിയവളെ ഉപേക്ഷിക്കാനും കഴിയുന്നില്ല....കീർത്തി എന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു വരാത്ത അധ്യായമാണ്...ഞാൻ ശ്രമിക്കാം വേദിത,,,,നിന്നെ എന്റെ ഭാര്യയായി കാണുവാനും സ്നേഹിക്കാനും,,,,പക്ഷേ എനിക്ക് സമയം വേണം...നിന്റെ ഓർമകൾ എന്നിലേക്ക് തിരിച്ചുവരാത്തത്ര നാൾ ഞാനെങ്ങനെ മനസിലാക്കും നിന്റെ സ്നേഹം...ഓരോന്നാലോചിച് കിച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.... 

രാവിലെ എഴുന്നേറ്റ കിച്ചു തീർത്തും ആരോഗ്യവാനായിരുന്നു....ബെഡ് കോഫി കുടിച്ചു കൊണ്ട് ബാൽകണിയിൽ നിൽക്കുവാരുന്ന കിച്ചു അകലെ നിന്ന് നടന്നു വരുന്ന വേദൂനെ കണ്ടു....അവളുടെ കയ്യിലെ ഇലച്ചീന്ത് കണ്ടതും രാവിലെ ക്ഷേത്രത്തിൽ പോയതാണെന്ന് അവന് മനസിലായി...സത്യം പറഞ്ഞാൽ അപ്പോഴാണ് കിച്ചു അവളെയൊന്ന് ശരിക്കും കാണുന്നത് പോലും....പച്ചക്കളർ ബ്ലൗസും അതേ കരയുള്ള ഒരു സെറ്റുമാണ് വേഷം...അരയോളമുള്ള നീണ്ട മുടി കുളിപ്പിന്നൽ കെട്ടി നിവർത്തി ഇട്ടിരിക്കുന്നു...നെറ്റിയിൽ കുഞ്ഞ് കറുത്ത പൊട്ടും ചന്ദനവും സീമന്തരേഖ ചുവപ്പിച് സിന്ദൂരവും....കഴുത്തിൽ താലി മാത്രം...പ്രത്യേകിച്ച് ചമയങ്ങൾ ഒന്നുവില്ലെങ്കിൽ പോലും അവൾ വളരെയധികം സുന്ദരിയായിരുന്നു...

ബാൽകണിയിൽ നിന്ന് തന്നെ നോക്കുന്ന കിച്ചൂനെ വേദു കണ്ടിരുന്നു...എന്നാൽ അവന്റെ മുന്നിൽ ചെല്ലാൻ എന്തുകൊണ്ടോ അവൾക്കായില്ല...'ഒന്ന് മനസിലാക്കിക്കൂടെ കിച്ചുവേട്ടാ എന്നെ...'സ്വയം പറഞ്ഞുകൊണ്ടവൾ അകത്തേക്ക് കയറി... വീട്ടിലിരിക്കാൻ മനസ്സ് വരാത്തത് കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും എതിർപ്പ് അവഗണിച്ചു കാറിന്റെ കീയുമെടുത്ത്  പുറത്തേക്ക് പോയി...രാത്രി വളരെ വൈകിയായിരുന്നു തിരിച്ചു വന്നത്...കാറിന്റെ ഒച്ച കേട്ട് ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്ന വേദു എഴുന്നേറ്റു ചെന്ന് കതക് തുറന്നു...പ്രതീക്ഷിക്കാതെ അവളെ കണ്ടത് അവനെ ഒന്ന് ഞെട്ടിച്ചെങ്കിലും അത് പുറമെ കാണിക്കാതെ അകത്തേക്ക് കേറി....

"അച്ഛനും അമ്മയും....??? "

"നേരിത്രായില്ലേ...അവര് കിടന്നു..."

"ഉം....."

"കിച്ചുവേട്ടൻ കഴിച്ചായിരുന്നോ...??ഇല്ലെങ്കിൽ എടുക്കട്ടെ..."

"വേണ്ട,,,വിശപ്പില്ല...."

അതും പറഞ്ഞവൻ മുറിയിലേക്ക് പോയി...കിച്ചു ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ വേദുവും ഒന്നും കഴിക്കാതെ മുറിയിലേക്ക് നടന്നു....ഏറെനേരം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത്തിനാൽ വേദു ജനൽ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി നിന്നു...അകലെ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങൾ അച്ഛനും അമ്മയുമാണെന്ന് തോന്നിയവൾക്ക്...പതിയെ തിരിഞ്ഞു കിച്ചൂന്റെ റൂമിന് മുന്നിൽ ചെന്നു.... ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളു...ഡോർ തുറന്ന് നോക്കിയതും ശാന്തമായി ഉറങ്ങുന്ന കിച്ചൂനെയാണ് കണ്ടത്...എന്തിനോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു....

"എന്തിനാ കിച്ചുവേട്ടാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ....ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവളല്ലേ ഞാൻ...നിങ്ങളെ ദൈവം എനിക്കായി  തന്നപ്പോ എന്ത് സന്തോഷിച്ചൂന്ന് അറിയോ ഞാൻ...വീണ്ടും അനാഥയാക്കിയില്ലേ എന്നെ... 
പറഞ്ഞതല്ലേ എന്നോട്,,,ഒരിക്കലും തനിച്ചാക്കില്ലന്ന്...എന്നിട്ട്,,,എന്നിട്ടിപ്പോ..പറ്റണില്ല കിച്ചുവേട്ടാ എനിക്ക്...ഹൃദയം നീറുവാ...എനിക്കെന്നും എന്റെ കിച്ചുവേട്ടന്റെ വേദൂട്ടി ആയിരുന്നാ മതി...എന്നെ വേണ്ടാന്ന് പറയല്ലേ കിച്ചുവേട്ടാ,,,എനിക്കാരുവില്ല..."

കിച്ചൂന്റെ ബെഡിൽ തലവെച്ചു നിലത്തിരുന്ന് തന്റെ വിഷമങ്ങൾ പറഞ്ഞു തീർക്കുവായിരുന്നു വേദു...തെല്ലൊരാശ്വാസം കിട്ടിയതും അവൻ ഉണർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി നിറഞ്ഞു നിന്ന കണ്ണുകൾ തുടച് പുറത്തേക്കിറങ്ങി...ഇതേ സമയം വേദൂന്റെ ഓരോ വാക്കുകളും കേട്ട് നീറുകയായിരുന്നു കിച്ചു...അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഉള്ളം തുടിച്ചെങ്കിലും ആരോ തടയും പോലെ,,,ഒരുപക്ഷെ കീർത്തിയുടെ ഓർമകൾ തന്നെയാവാം...മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് കിച്ചു പതിയെ നിദ്രയെ പുൽകി... 

3

ആഴ്ചകൾ പലതും കടന്ന് പോയി...പ്രത്യക്ഷത്തിൽ കിച്ചുവിന് മാറ്റങ്ങളൊന്നും ഇല്ലെങ്കിലും മനസ്സ് കൊണ്ട് അറിയുകയായിരുന്നു വേദൂനെ...അവന്റെ അവഗണന അവളെ എത്രമാത്രം ഉലച്ചിട്ടുണ്ടെന്ന് അവളിലെ ഭാവങ്ങളിൽ നിന്നും മനസിലാക്കാമായിരുന്നു....ആകെ ഒതുങ്ങിക്കൂടിയുള്ള പ്രകൃതം...ഒന്നിനും ഒരു ഉഷാറില്ല...അവളിലെ മാറ്റം സുഭദ്ര കണ്ടറിയുകയായിരുന്നു...എന്നേലും ഇങ്ങനെ നടക്കുമെന്ന് മനസിലാക്കിയിട്ടാകാം ദേവൻ എല്ലാം കണ്ട് നിസ്സഹായനായി നിൽക്കുവാണ്...

"കിച്ചൂ...ഒന്നവിടെ നിന്നെ...എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..."

അവരുടെ വാക്കുകളിൽ ഗൗരവം തളംകെട്ടി നിന്നിരുന്നു...

"അമ്മ പറഞ്ഞോളൂ...."

"ഞാനെന്താ കിച്ചു പറയേണ്ടത്...കാണുന്നില്ലേ നീ,,,എന്നുമുതലാ ഞങ്ങളുടെ മോൻ ഇത്രയും ക്രൂരനാവാൻ തുടങ്ങിയത്...അവളുരുകി തീരുവാ...അവളെ ഇത്രയായിട്ടും നിനക്ക് മനസിലായില്ലങ്കിൽ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ അതിനെ ഉപേക്ഷിച്ചെക്ക്...എനിക്ക് വയ്യാ അതിന്റെ കണ്ണീർ കാണാൻ..."

"അമ്മേ.......!! "

"അലറണ്ട കിച്ചു...ഇന്ന് നിന്റെ കൂടെയില്ലാത്ത കീർത്തിക്കല്ല,,,വേദിതയ്ക്കാണ് നീ തണലാകേണ്ടത്...എന്റെ മോൻ ഏതായാലും ഒരു കാര്യത്തിൽ പേടിക്കണ്ട...അവള് നിന്നെ ശപിക്കില്ല...കാരണം അവള് നിന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട് മോനെ..."

ഒന്നും മിണ്ടാതെ കിച്ചു അമ്മപോകുന്നത് നോക്കി നിന്നു...അവന്റെ മനസ്സിലും ഒരു കടലിളകി മറിയുന്നുണ്ടായിരുന്നു...ബെഡിലേക്ക് ഇരുന്ന് ഓരോന്നും ചിന്തിച്ചു കൂട്ടുവാരുന്നു കിച്ചു...എന്തോ ഒന്ന് വേദിതയിലേക്ക് തന്നെ ആകർഷിക്കുന്നുണ്ട്...താലികെട്ടിയ സ്വന്തം പെണ്ണിനെ തന്നെ വേദനിപ്പിക്കുന്നവൻ ആണാണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യം..??അവന് സ്വയം പുച്ഛം തോന്നി...മനസ്സിലൂടെ ചിന്തകൾ ഇടതടവില്ലാതെ കടന്ന് പോകുമ്പോഴാണ് ബെഡ് ലാമ്പിന്റെ അടുത്തിരുന്ന ചെറിയൊരു നോട്ട് കണ്ടത്...എടുക്കാൻ മനസ്സ് പറയും പോലെ കൈകൾ പ്രവർത്തിച്ചു...വെറുതെ ഓരോ പേജുകൾ മറിച്ചോണ്ട് ഇരിക്കുമ്പോഴാണ് അവന്റെ കണ്ണ് ഒരു പേജിൽ ഉടക്കിയത്...തന്റെയും വേദിതയുടെയും പേരിൽ FLAMES നോക്കിയിരിക്കുന്നു...മാര്യേജ് ആണ്,,അവൻ അതിലൂടെ വിരലുകൾ പായിച്ചു...നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന അവളുടെ മുഖം മനസ്സിലോർത്തതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ കിച്ചു ബെഡിലേക്ക് ചാഞ്ഞു....

ഉച്ചകഴിഞ്ഞതിൽ പിന്നെ വേദിതയെ കണ്ടില്ലല്ലോന്ന് ഓർത്തു കൊണ്ട് കിച്ചു രാത്രിയിലെ ഭക്ഷണം കഴിക്കാനായി ടേബിളിൽ സ്ഥാനം ഉറപ്പിച്ചു...അവന്റെ കണ്ണുകൾ നാലുപാടും സഞ്ചരിക്കുന്നത് സുഭദ്രയും ദേവനും കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല...ചോദിക്കണോ വേണ്ടയോന്നുള്ള സംശയം ഉള്ളിലിട്ട് കറക്കി അവസാനം ചോദിക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയ കിച്ചു പതിയെ ഇരുവരെയും നോക്കി...

"അമ്മേ....അവളെവിടെ...?? "

അവന്റെ ചോദ്യം കേട്ട് സുഭദ്ര ദേവനെ ഒന്ന് നോക്കിയതിനു ശേഷം ഭക്ഷണം കഴിപ്പ് തുടർന്നു...

"അമ്മേ...അവളെവിടെന്ന്...?? "

"ഏതവള്...?? "

അമ്മ തിരിച്ചു ചോദിച്ചതും കിച്ചു എന്തുപറയണമെന്നറിയാതെ ഒന്നുഴറിയെന്കിലും പുറമെ കാണിച്ചില്ല...

"എന്റെ,,,എന്റെ ഭാര്യ...വേദിത..."

"ഓഹോ,,,അപ്പൊ ആ വിചാരം ഒക്കെ എന്റെ പൊന്നുമോന് ഉണ്ടായിരുന്നല്ലേ...ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല...അവള് പോയി..."

"പോകേ...?? എങ്ങോട്ട്...?? "

"അതൊക്കെ എന്തിനാ നീ അന്വേഷിക്കുന്നെ...അവൾ നിന്റെ ആരുമല്ലല്ലോ...അതുകൊണ്ട് ഞാനാ പറഞ്ഞെ അവള്ടെ വീട്ടിലേക്ക് പൊക്കോളാൻ...എന്തിനാ വെറുതെ ഇവിടെ കടിച്ചു തൂങ്ങുന്നേ..."

അമ്മയുടെ മറുപടി കേട്ടതും കിച്ചുവിന്റെ മുഖത്ത് ദേഷ്യത്തോടൊപ്പം ഒരുതരം നിരാശയും സ്ഥാനം പിടിച്ചിരുന്നു....

"അമ്മ ആരോട് ചോദിച്ചിട്ടാ അവളെ ഇവിടെ നിന്നും പറഞ്ഞു വിട്ടേ...എന്നോട് ഒരു വാക്കെങ്കിലും ചോദിച്ചോ..."

"നിനക്ക് അവള്ടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ഉണ്ടാരുന്നോ കിച്ചു..."

"അമ്മയെന്താ കൊച്ചുകുട്ടികളെ പോലെ ചോദിക്കുന്നെ...അവളെന്റെ ഭാര്യയല്ലേ...ഞാൻ താലികെട്ടിയ പെണ്ണ്...എന്റെ അനുവാദം ഇല്ലാതെ അവളെ ഇവിടുന്ന് പറഞ്ഞ് വിട്ടത് ശരിയായില്ല...എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ...അവളെ ഒന്ന് വിളിക്കയെങ്കിലും ചെയ്തോ...വീട്ടിൽ എത്തിയൊന്നെങ്കിലും അറിയോ..."

അവൻ പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു...അതിനനുസരിച്ചു മുഖവും വലിഞ്ഞു മുറുകുന്നുണ്ട്...അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് കണ്ണ് പായിക്കുന്നിടത്തേക്ക് നോക്കിയതും കിച്ചുവും അവിടേക്ക് നോട്ടം പായിച്ചു...കയ്യിൽ ഒരു ജഗ്ഗ് വെള്ളവുമായി അടുക്കള വാതിലിൽ തന്നെ അതിശയത്തോടെ നോക്കി  നിൽക്കുന്ന വേദുവിനെ കണ്ടതും ഏതോ ഒരു ലോകത്തെന്ന പോലെ കിച്ചു കാറ്റുപോലെ അവള്ടെ അടുത്തേക്ക് പാഞ്ഞു ചെന്നു...അവന്റെ മുഖവും വരവും കണ്ടതും അവളൊരു വിറയാലെ അവനെ തന്നെ ഉറ്റുനോക്കി...

"എവിടെപ്പോയി കിടക്കുവാരുന്നടി ഇതുവരെ...?? "

ഇരുതോളിലും അമർത്തിയുള്ള അവന്റെ ചോദ്യം കേട്ട് വേദു വിക്കി വിക്കി പറയാൻ തുടങ്ങി...

"ഞാ...ഞാൻ കിടക്കുവാരുന്നു കിച്ചുവേട്ടാ...തലവേദന,,തലവേദനയായിട്ട്...കിച്ചുവേട്ടൻ എന്തിനാ ഇത്രയും ടെൻഷൻ അടിച്ചേ...?? "

അവള്ടെ അവസാനത്തെ ആ ചോദ്യത്തിൽ തലയ്ക്കൊരാടി കിട്ടിയ പോലെ കിച്ചു നിന്നുപോയി...തോളിലുള്ള അവന്റെ പിടി താനേ അയഞ്ഞു...അവൾക്ക് മുഖം കൊടുക്കാതെ നേരെ മുറിയിലേക്ക് കേറി പോരുമ്പോഴും തന്നെ നോക്കി ചിരിക്കുന്ന അച്ഛനെയും അമ്മയെയും അവൻ കണ്ടിരുന്നു...തലയ്ക്കൊരു കൊട്ട്  കൊടുത്തുകൊണ്ട് ബാൽകണിയിൽ വന്നിരിക്കുമ്പോ എന്തുകൊണ്ടോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...

___________________________________

ക്ഷേത്രത്തിൽ ഉത്സവസമയം ആയത്കൊണ്ട് തന്നെ വൈകുന്നേരം മാളിയേക്കൽ വീടിന് മുന്നിലൂടെ പ്രതിഷ്ഠ പോകും...ചിരാതിലെ ദീപപ്രഭയിൽ മാളിയേക്കൽ തറവാട് സ്വർണം പോലെ ജ്വലിച്ചു നിന്നു...ഗേറ്റിനു പുറത്ത് തൊഴുകൈകളോടെ അച്ഛനും അമ്മയും വേദുവും നിൽക്കുന്നുണ്ട്...ഫ്രണ്ട് ഡോറിലെ കട്ടിളപ്പടിയിൽ ചാരിക്കൊണ്ട് കിച്ചുവും അങ്ങോട്ടേക്ക് നോട്ടം പായിച്ചു...ദീപപ്രഭയിൽ വേദൂന്റെ മുഖം തിളങ്ങുന്ന പോലെ തോന്നിയവന്...പുറകെ വരുന്ന താളപ്പൊലിക്കൊപ്പം അച്ഛനും അമ്മയും കൂടിയതോടെ കത്തിച് വെച്ച നിലവിളക്ക് കെടുത്തി വേദു വീട്ടിലേക്ക് തിരികെ നടന്നു...പൂജാമുറിയിൽ വിളക്ക് വെച്ചിറങ്ങിയതും തന്നെ ചിരിയോടെ നോക്കി നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന കിച്ചൂനെയാണ് കണ്ടത്...

*"അത്രയ്ക്കിഷ്ടാണോ എന്നെ...."*

അവൻ ചോദിക്കേണ്ട താമസം അതുവരെ അടക്കി വെച്ച സങ്കടമത്രയും വിലക്ക് ലംഗിച് അണപൊട്ടിയോഴുകി...പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചായുമ്പോ കിച്ചുവിന്റെ കൈകളും അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു....ഏങ്ങി ഏങ്ങി കരയുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം അവന്റെ കൈകൾ തലയിൽ തലോടിക്കൊണ്ടിരുന്നു....കരച്ചിലോരുവിധം അടങ്ങിയതും അകന്ന് മാറാൻ നോക്കിയ വേദൂനെ കിച്ചു ഒന്നൂടി ചുറ്റി പ്പിടിച്ചു...തലതാഴ്ത്തി നിന്നിരുന്ന അവൾടെ താടിത്തുമ്പിൽ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് ഏറെ നേരം നോക്കിനിന്നു...പ്രണയം തുളുമ്പുന്നുണ്ടായിരുന്നു അവന്റെയാ ചെമ്പൻ മിഴികളിൽ....

"കിച്ചുവേട്ടന് എന്റെ ഓർമകൾ തിരിച്ചു കിട്ടിയോ...?? "

"ഇല്ല...."

അവളുടെ കണ്ണുകളിലേക്ക് നോക്കി മറുപടി കൊടുത്താതും അവളതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി...

"അപ്പൊ...അപ്പൊ കിച്ചുവേട്ടന് എന്റെ സ്നേഹം എങ്ങനെയാ മനസിലായെ...?? "

അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ച അവളെ അവൻ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.... 

"എന്റെ കണ്മുന്നിൽ തന്നെ ഞാൻ താലിച്ചാർത്തിയ പെണ്ണ് കിടന്ന് ഉരുകുന്നത് കണ്ട് നിൽക്കാൻ മാത്രം ക്രൂരൻ അല്ലെടി ഞാൻ....എനിക്ക് വേദനിച്ചാൽ നിനക്ക് വേദനിക്കും പോലെ നിനക്ക് വേദനിച്ചാൽ എനിക്കും ദേ ഇവടെ വേദനിക്കാൻ തുടങ്ങി...."

അവളുടെ കൈപിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊണ്ട് അവനൊരു കുസൃതി ചിരിയാലെ പറഞ്ഞു....അവന്റെയും തന്റെയും ഹൃദയമിടിപ്പ് പോലും ഈ നിമിഷം ഒരുപോലെ സഞ്ചരിക്കുന്നത് അവളൊരു കുളിര്മയാലേ ആസ്വദിച്ചു...പെട്ടന്ന് അവന്റെ കയ്യിൽ നിന്നും കുതറി മാറി എന്തോ ആലോചിച്ചെന്ന പോലെ നിന്നു....അവള്ടെ പെരുമാറ്റം കണ്ട് അവനെന്താണെന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി... 

"ഇനി എന്നെ മറക്കുവോ...?? "

അവൾ ഒരു കുറുമ്പോടെ പുഞ്ചിരി കലർത്തി ചോദിച്ചു....

"മറക്കും....മറക്കാണ്ട് പിന്നെ...."

വീർത്ത് വന്ന അവളുടെ മുഖം കണ്ട് അവൻ ചിരി കടിച്ചമർത്തി... 

"ഇനി എന്നെ അവഗണിക്കുവോ...?? "

"അവഗണിക്കും...."

തക്കാളി പോലെ ചുവന്ന അവൾടെ  കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി.... 

"മറക്കാതിരിക്കാൻ ഒരു മരുന്നുണ്ട്..."

"എന്ത് മരുന്ന്...."

"അതോ...അത് പറയാനുള്ളതല്ല...കാണിക്കാൻ ഉള്ളതാ..."

അതെന്താന്ന് ചോദിക്കും മുന്നേ അവനവളുടെ അധരങ്ങൾ കീഴടക്കിയിരുന്നു....അവന്റെ നെഞ്ചിൽ ചേർന്ന് ആകാശത്തിലേക്ക് നോക്കി കിടന്ന വേദൂന്റെ മിഴികൾ നിറഞ്ഞു...അവൻ നോക്കുമ്പോ ആകാശത്തേക്ക് നോക്കി കണ്ണുനിറയ്ക്കുന്ന അവളെയാണ് കണ്ടത്....

"എന്താടാ....??? "

അവളുടെ തലയിൽ തഴുകിക്കൊണ്ട് അവൻ ചോദിച്ചു.... 

"നോക്ക് കിച്ചുവേട്ടാ....അകലെ തിളങ്ങുന്ന രണ്ട് നക്ഷത്രം...അത്,,,അതെന്റെ അച്ഛനും അമ്മയുവാ...പതിവിലേറെ തിളക്കം ഇന്നവർക്കുണ്ട്....ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് അവർ കാണുന്നുണ്ടാവും ല്ലേ... "

അവൾ കണ്ണുനീര് തുടച് ചോദിച്ചതും അവൻ ഒന്ന് മൂളി കൊടുത്തു...അവളെ തന്നിലേക്ക് ഒന്നൂടി ചേർത്ത് പിടിക്കുമ്പോ അവൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു....

*"നീയെന്ന പാതിയില്ലാതെ ഞാനൊരിക്കലും പൂർണ്ണമാവില്ല പെണ്ണേ....വരും ജന്മമുണ്ടെങ്കിൽ അന്നും ഇടനെഞ്ചു ചുവപ്പിച്ച പ്രണയമാകണം എനിക്ക് നീ....എന്റെ പെണ്ണാണ്....*കിച്ചൂന്റെ മാത്രം*... "*

ശുഭം...!!♥️

ഗൗരിനന്ദ


Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁