വേശ്യയുടെ_നെറ്റിയിലെ_സിന്തൂരം

#വേശ്യയുടെ_നെറ്റിയിലെ_സിന്തൂരം

പഴക്കം ചെന്ന ആ കോണിപ്പടികൾ കയറുമ്പോഴാണ് അവൾക്ക് അയാളുടെ കാൾ വരുന്നത്.

കസ്റ്റമർ വരാൻ ഇത്തിരി വൈകും,നീ ലോഡ്ജിലെ മാനേജറുടെ കയ്യിൽ നിന്നും ചാവി വാങ്ങി മുറിയിൽ പോയിരുന്നോ.

'ഉം'
എന്നുമൂളിക്കൊണ്ടവൾ ഫോൺ വെച്ചു.

മുറിയിലെത്തി ഒന്ന് കുളിച്ചു അവൾ ജനൽ വഴി പുറത്തേ കാഴ്ചയിലേക്ക് കണ്ണുകളെ പായിച്ചു.

പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഒന്ന് തല ഉയർത്തി നോക്കാനോ ഒരു പുഞ്ചിരി പോലും സമ്മാനിക്കാനോ സമയമില്ലാതെ അവനവന്റെ കാര്യത്തിനു വേണ്ടി നെട്ടോട്ടമോടുന്ന വിവേകശാലികളാണെന്ന് സ്വയം ആത്മാഭിമാനം കൊണ്ട് നടക്കുന്ന ഇരുകാലി മൃഗങ്ങളെ നോക്കി അവളൊന്ന് മനസ്സിൽ ഊറിച്ചിരിച്ചുപോയി.അതിന്റെ പ്രതിധ്വനി എന്നോളം അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസത്തിന്റെ ചെറു പുഞ്ചിരി വിടർന്നു.

കഥകളിലും പത്രത്തിലും കാണുന്ന ഒരു സഹായ ഹസ്തവും തന്റെയും കുടുമ്പത്തിന്റെയും മേൽ വന്നു കണ്ടിട്ടില്ല.വീട്ടിലേക്കു കയറി വന്നവരുടെ കണ്ണുകൾ എന്നും തന്റെ മേലായിരുന്നു.ദൈവത്തിന്റെ കൈകളാണെന്നു പറഞ്ഞ ആ കൈകൾ പരന്നു നടന്നിരുന്നത് തന്റെ മാറിടത്തിന്റെ മുഴുപ്പ് അളക്കാനായിരുന്നു.

പെണ്ണിന്റെ ചൂട് തേടി വരുന്ന കണ്ടവൻമാരുടെ മുന്നിൽ ഒരു വെറുപ്പോടെയാണ് ഉടുതുണി അഴിക്കുന്നതെങ്കിലും അവരുടെ പണം കൊണ്ടാണ് വീട്ടിലെ അടുപ്പ് പുകയുന്നതെന്ന് ഓർത്തപ്പോൾ അവളിൽ നിന്നും ഒരു നെടുവീർപുണർന്നു. 

വരാൻ പോകുന്ന അതിഥി ഒരു പണച്ചാക്കാകാൻ അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് കതകിൽ ആരോ മുട്ടുന്നത് കേട്ടത്.അവൾ എണീറ്റു ചെന്ന് വാതിൽ തുറന്നു കൊടുത്തു.

ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ ചെറു പുഞ്ചിരിയോടെ റൂമിന്റെ പുറത്തൊന്ന് കണ്ണോടിച്ചു കൊണ്ട്  അകത്തേക്കു കയറി വന്നു.

സോറി,വൈകുന്നേരമായതു കൊണ്ട് റോഡ് മുഴുവൻ ബ്ലോക്കായിരുന്നു.അതാ ലേറ്റായത്.നിങ്ങൾ ഒന്ന് കുളിച്ചു ഫ്രഷായി വരൂ.അപ്പോഴത്തേക്ക് ഞാനൊരൂ  സിഗരറ്റ് വലിക്കട്ടെ എന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ ഇപ്പോ കുളിച്ചതേയുള്ളൂ എന്ന് അവൾ മറുപടി പറഞ്ഞു.

അയാൾ ചെറുചിരിയോടെ ചുണ്ടിലെ സിഗരട്ടിനു തീ കൊളുത്തി"ഓ ഗുഡ്" എന്ന് പറഞ്ഞു കൊണ്ട് ജനലഴിയിലൂടെ പുറം കാഴ്ച നോക്കി സിഗരറ്റ് വലിച്ചു വായിലൂടെയും മൂക്കിലൂടെയും പുക പുറം തള്ളിക്കൊണ്ടിരുന്നു.

മടുത്തിട്ടാണോ എന്തോ പകുതി വലിച്ച സിഗരറ്റ് ജനലഴിയിലൂടെ പുറത്തേക്കെറിഞ്ഞു.ചെറു പുഞ്ചിരിയോടെ ഞാനൊന്ന് കുളിച്ചിട്ടു വരാം,ട്രാഫിക്കിൽ പെട്ട് ആകെ വിയർത്തിരിക്കുന്നെന്ന് പറഞ്ഞു കൊണ്ട് അയാൾ കുളിക്കാൻ കേറി.

കുളിക്കാൻ കയറിയ പാടെ അയാളുടെ മൊബൈൽ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി.വിലപിടിപ്പുള്ള അയാളുടെ ഫോണിലേക്ക് അവളൊന്ന് എത്തി നോക്കി.സ്‌ക്രീനിൽ മൈ ഡാർലിംഗ് എന്ന് തെളിഞ്ഞു കണ്ടു.കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയുടെ ഫോട്ടോയും.

അവൾ ഓർത്തുപോയി കയ്യിൽ വരുന്ന  നോട്ടു കെട്ടുകൾക്ക് കനം കൂടുമ്പോൾ ശെരീരത്തിൽ അമിതമായി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ പുറം തള്ളാൻ ഒരു ശരീരം മാത്രം തികയാതെ വരുന്നത് കൊണ്ടാണോ ഇവറ്റകളൊക്കെ പാത്തും പതുങ്ങിയും ഓരോ അരക്കെട്ടുകൾ തേടി നടക്കുന്നതെന്ന്.

അയാൾ കുളിച്ചിറങ്ങുന്ന സമയ മത്രെയും ആ മൊബൈൽ കരഞ്ഞുകൊണ്ടേയിരുന്നു.അയാൾ ഫോണെടുത്തു തിരിച്ചുവിളിച്ചു.

ഞാനൊരു മീറ്റിങ്ങിലാണ്,തിരിച്ചു വരാൻ കുറച്ചു വൈകുമെന്ന് പറഞ്ഞ് കൊണ്ടയാൾ അവളെനോക്കി കണ്ണിറുക്കിക്കാണിച്ചു.

ഫോൺ കട്ടാക്കി അവളുടെ അടുത്തേക്ക് നീങ്ങി.

ഭാര്യയാണ് വിളിച്ചത്,പാവം ഒറ്റക്കാണ് വീട്ടിൽ അതാണ് ഇങ്ങനെ വിളിക്കുന്നത്. ഒരു കുറ്റബോധവുമില്ലാതെ അയാൾ അവളോട് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു വെറുപ്പിന്റെ പുഞ്ചിരി വിടർന്നു.

അയാളുടെ മുമ്പിൽ അവൾ വസ്ത്രങ്ങൾ ഓരോന്നായി ഊരി മൂലയിലുണ്ടായിരുന്ന ആണിയിൽ തൂക്കി.വിവസ്ത്രനായി കട്ടിലിൽ ഇരിക്കുന്ന അയാളുടെ അടുത്തിരിന്നു.ഒരു കാട്ടു മൃഗത്തെപ്പോലെ അവളുടെ ഉടലിൽ മൃഗീയമായി അയാളുടെ കാമസുഗം തേടുമ്പോൾ ആ പഴക്കം ചെന്ന കട്ടിൽ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു.

വെറും പത്തുമിനിറ്റിന്റെ നരനായാട്ടു കഴിഞ്ഞു അയാൾ എണീറ്റു.വിയർപ്പിൽ കുളിച്ചു കിടക്കുന്ന അവളുടെ ശരീരത്തിൽ നിന്നും പിന്തിരിയുമ്പോൾ അയാളുടെ ചുണ്ടിൽ ആണത്തം കാണിച്ച ഒരു വശ്യ ചിരിയുണ്ടായിരുന്നു.

മനസ്സിൽ വെറുപ്പോടെയാണെങ്കിലും അത്  പുറമെ കാണിക്കാതെ അവളും ഒന്ന് ചിരിച്ചു കൊടുത്തു.ഒരു പ്രൊഫഷണൽ വേശ്യയുടെ നിങ്ങൾ ഈ ശെരീരത്തിൽ നിങ്ങളുടെ പൗരുഷം തെളിയിച്ചിരിക്കുന്നു എന്നുള്ള കസ്റ്റമറിന്റെ പ്രീതിക്കുവേണ്ടിയും തന്റെ നിലനിൽപ്പിനും വേണ്ടിയുള്ള  ആ ചിരി.

പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ ചുരുട്ടിക്കൂട്ടി അവളുടെ മാറിടത്തിന്റെ ഇടയിൽ തിരുകി വെച്ചു കൊണ്ട് പരിസരം വീക്ഷിച്ചു കൊണ്ട് അയാൾ ഇറങ്ങിപ്പോയി.

വസ്ത്രങ്ങളെല്ലാം ധരിച്ചു ബേഗുമെടുത്ത് ഇറങ്ങാൻ നേരം അയാൾ കൊടുത്ത ആ പണം എണ്ണിനോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

       ****---*****---****---****---***

അവൾ വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ വാങി മെഡിക്കൽ ഷോപ്പിൽ ചെന്ന് ശീട്ട് നോക്കിയപ്പോഴാണ് വീട്ടിൽ നിന്നും അതെടുക്കാൻ മറന്നതായി അവൾക്കോർമ്മ വന്നത്.

ദൃതിയിൽ വീട്ടിലേക്ക് ഓട്ടോ പിടിച്ചു പോകുമ്പോൾ അവളുടെ മനസ്സിൽ മോനും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുറച്ചു പഴക്കം ചെന്ന തേപ്പൊന്നും കഴിയാത്ത ചെറിയ ട്ടെറസ്സിട്ട വീടിന്റെ മുമ്പിൽ ഓട്ടോ ചെന്ന് നിന്നു.വണ്ടി വന്നു നിറുത്തിയ ശബ്ദം കേട്ടു ആറു വയസ്സുള്ള മകൻ വന്നു അവരെ കെട്ടിപ്പിടിച്ചു.

ഓട്ടോകാരന്റെ കൂലി കൊടുത്ത് മകനെയും ഒക്കത്തിരുത്തി വീട്ടിലേക്കു നടന്നു.ഒക്കത്തുള്ള മകൻ കവിളിൽ ഉമ്മ വെക്കാൻ തുനിഞ്ഞപ്പോൾ അവൾ തടഞ്ഞു കൊണ്ട് മകനെ തായെ വെച്ചു.

അകത്തെ മുറിയിൽ നിന്നും എന്താ ഇന്നിത്ര വൈകി എന്ന ചോദ്യത്തിന് കസ്റ്റമർ വരാൻ നേരം വൈകി ഏട്ടാ എന്ന് പറഞ്ഞു കൊണ്ട് അവൾ ആ മുറിയിലേക്ക് കടന്നു ചെന്നു.

അരക്കു കീയേ പൂർണ്ണമായും തളർന്നു കിടക്കുന്ന ഭർത്താവിനോട് അത് പറയുമ്പോൾ അവളുടെ വാക്കിൽ ഒരിടർച്ചപോലും വന്നില്ല.

ഫ്ലാസ്കിലുണ്ടായിരുന്ന ചായ അച്ഛനും മകനും കുടിച്ചില്ലായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് അയാളുടെ അടുത്തുണ്ടായിരുന്ന മരത്തിന്റെ സ്റ്റൂളിൽ നിന്നും അവൾ ഫ്ലാസ്കും എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി.

കുളിമുറിയിൽ പോയി അയാളുടെ വിയർപ്പും,സ്പർശനവും ഏറ്റ ശെരീരം നല്ലവണ്ണം സോപ്പിട്ട് കഴുകി വൃത്തിയാക്കി.

അലമാരയിൽ ഉണ്ടായിരുന്ന സിന്തൂരക്കുപ്പി എടുത്തു കൊണ്ടുവന്നു ഭർത്താവിന്റെ കൈ കൊണ്ട് അവൾ തന്നെ  അവളുടെ നെറുകയിൽ അത്  തൊടിപ്പിച്ചു.

മകനെ എടുത്തു കൊണ്ട് അവന്റെ രണ്ട്  കവിളുകളിൽ മാറി മാറി മുത്തം കൊടുത്തു.തിരിച്ചു തന്റെ കവിളിലും അവനെക്കൊണ്ട് ഉമ്മവെപ്പിച്ചു. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റ് എടുത്തു കൊടുത്തു കൊണ്ട് അവൾ അടുക്കളയിലേക്ക് നീങ്ങി.

മകൻ ചോക്ലേറ്റ് കഴിക്കുന്നത് സഹതാപത്തോടെ നോക്കി കിടക്കുന്ന ഭർത്താവിനെ നോക്കി അവളൊന്ന് നെടുവീർപ്പിട്ടു കൊണ്ട് അടുക്കളയിൽ ഭക്ഷണമുണ്ടാക്കാൻ തുടങ്ങി.

ഭർത്താവിനെ കട്ടിലിൽ ചാരിയിരുത്തി അവൾ കഞ്ഞി കൊടുക്കുമ്പോൾ അയാൾ അവളെ ഒന്ന് ദയനീയമായി നോക്കി.

ആ നോട്ടം താങ്ങാനുള്ള കരുത്തില്ലാത്തതു കൊണ്ട് അവൾ കണ്ണുകൾ ചുമരിലേക്ക് പായിപ്പിച്ചു.പെട്ടെന്ന് ഓർമ്മ വന്നതുപോലെ 'ചേട്ടാ,മരുന്നുവാങ്ങാൻ ഞാൻ ലീസ്റ്റെടുക്കാൻ മറന്നുപോയിരുന്നു. ഞാൻ നാളെ വരുമ്പോൾ കൊണ്ടുവരണ്ട് കെട്ടോ എന്ന് അവൾ പറഞ്ഞു.

ഇനിയെന്തിനാ കുറേ മരുന്നും കുന്ദ്രാണ്ടവുമൊക്കെ ഈ ദൈവങ്ങൾക്കൊന്നും ഒരു ദയയുമില്ലേ ?

ജീവച്ഛവമായി കിടത്തുന്നതിലും നല്ലത് എന്നെ ഒന്നങ്ങോട്ട് വിളിച്ചൂടെ.എന്നയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

നിനക്ക് കുറച്ചു വിഷം കലക്കി തന്നൂടെ,അതോടെ തീരില്ലേ എല്ലാം എന്നയാൾ പറഞ്ഞപ്പോൾ അവൾ അയാളുടെ വായ പൊത്തിപ്പിടിച്ചു.

കഞ്ഞി കൊടുത്തു കഴിഞ്ഞു അവൾ അദ്ദേഹത്തിന്റെ വായും മുഖവും കഴുകി കൊടുത്തു.ശെരിക്ക് കിടത്തിക്കൊണ്ട് പാത്രങ്ങളുമായി മുറിയിൽ നിന്നു മിറങ്ങി.

വെറും പെരിനും പ്രശസ്തിക്കും വേണ്ടി ഓരോരുത്തർ എന്തോരം കാശുകളാണ് പള്ളി പണിക്കും,അമ്പലം പണിക്കൊക്കെ ചുമ്മാ ചിലവാക്കുന്നത്.

ദൈവം നിർദ്ധനരിലും,രോഗികളിലും മറ്റുമാണ് കുടിയിരിക്കുന്നതെന്ന് എല്ലാ വേദപുസ്തകത്തിലും അടിവരയിട്ട് പറയുന്നു.അത് അറിഞ്ഞിട്ടും തന്നെപ്പോലുള്ളവരെ തിരിഞ്ഞു നോക്കാത്ത സമൂഹത്തിലെ പ്രമാണികളുടെ മുമ്പിൽ തന്റെ ഭാര്യയുടെ മടിക്കുത്തഴിച്ചു കിട്ടുന്ന കാശുകൊണ്ട് ഭക്ഷണവും മരുന്നും കഴിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെയല്ലേ.....?

എന്നയാൾ സകല ദൈവങ്ങളെയും വെറുത്തു മുകളിലേക്ക് നോക്കിക്കൊണ്ടയാൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു. 

പഴകിയ തുണി കൊണ്ടു മറച്ച തുറന്നു കിടക്കുന്ന ജനലിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് ഒഴുകുമ്പോൾ "നക്ന ശെരീരം കൊണ്ടവൾ തന്റെ നല്ലപാതിക്ക് ചൂട് പകർന്നു കൊടുക്കുമ്പോൾ" അവൾ ചിന്തയിലായിരുന്നു.

"ഞങ്ങൾക്കുമാത്രമാണോ ദൈവമേ ഈ വിധി"എന്ന്.
     
               *****-----*****----****
വാൽക്കഷണം :സമൂഹത്തിൽ വേശ്യകൾ പിറക്കുന്നത് മിനിറ്റുകളുടെ രതി സുഖത്തിനല്ല,മറിച്ച് ഒരു നേരത്തേ വിശപ്പടക്കാനാകും.

സമൂഹത്തിൽ വേശ്യകൾ പിറക്കുന്നതിൽ നിനക്കും എനിക്കും ഒരുപോലെ പങ്കുണ്ട്.

നിന്റെ ദൈവം നിന്നോട് ഒരു ഉടമ്പടി വെച്ചിട്ടുണ്ട്.നിന്റെ സമ്പത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ടവനുള്ളതാണെന്ന്.

ആ ഉടമ്പടി പ്രാപല്യത്തിൽ വരുത്തിയാൽ ഒരു പെണ്ണും ഒരു നേരത്തേ അന്നത്തിനു വേണ്ടി ഉടുതുണി അഴിക്കില്ല. 

"നല്ല നാളെക്കായി നമുക്ക് ചിന്തിക്കാം"

               #ഇസ്മായിൽ_കൊടിഞ്ഞി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്