ദേവ നന്ദനം ❣️ഫുൾ പാർട്ട്

      ദേവ നന്ദനം ❣️
ഫുൾ പാർട്ട് 



"എടൊ ഉണ്ടക്കണ്ണി"...

"നീ പോടാ മാകാച്ചി തലയ "

(ഇയാൾക്കു എന്തിന്റെ കേടാണവോ ബസിൽ ആണേൽ അവിടെ റോഡിൽ ആണേൽ അവിടെ ഇപ്പോ അമ്പലത്തിലും സ്വയിര്യം തരൂലേ എത്രെ നാളായി ഇത് 
വിച്ചേട്ടൻ വരട്ടെ ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ 
അമ്പലവഴിയിലൂടെ ഒരു കയ്യാൽ ദാവണി തുമ്പും  മറു കയ്യാലെ പ്രസാദ ഇലച്ചീന്തും പിടിച്ചു പതം പറഞ്ഞു പോവണേ അവളെ അവിടെ എല്ലാവരും നോക്കുനുണ്ടായിരുന്നു )

"ശൂ.....ശൂ.....
പ്രിയാമേ!!!!...."

"അല്ല!!!ഇതാര് പ്രിയാമേടെ കിലുക്കപെട്ടിയോ?...
നീ എന്താ പെണ്ണെ മതിലിന്റെ മുകളിൽ കേറി ഇരിക്കണേ?"

"ശൂ....
വിച്ചുട്ടൻ എവടെ പ്രിയാമേ?"

"ഡീ... ഡീ!!! അവൻ കേൾക്കണ്ട.."

"ഏയ്‌ ഇതൊന്ന് പിടിച്ചേ ഒന്ന് ചാടട്ടെ "

"നോക്കി... ചാട് പെണ്ണെ....
നിക്ക് എല്ലാം മനസിലാവുന്നുണ്ട്...
ഇന്നെലെ രാത്രി വന്നപ്പോ തൊട്ട് ഒരുത്തൻ വേരുകിനെ പോലെ നടക്കുന്നുണ്ടായിരുന്നു..."

"ന്നിട്ട് ആളെവിടെ...?"

"മോളിൽ ഉണ്ട്..
അല്ല ഇതെന്ത...?"

"അത് വഴി പാട് കഴിപ്പിച്ചതാ..
നോക്കിയേ...പ്രിയാമക്കും ഉണ്ട്"

"ഉവ്വുവ്വേ!!....ചെല്ല് നീ..."

"പ്രിയമേ ഉമ്മാ"

"ഈ പെണ്ണിന്റെ ഒരു കാര്യം...."
കവിളിൽ അമർത്തി ഉമ്മ വെച്ച്
ആ നാലുകെട്ടിലെ   പടിക്കെട്ട് ഓടി കയറിയ പെണ്ണിനെ നോക്കി അവർ നിന്നു

ജനലും വാതിലും എല്ലാം മലർക്കെ തുറന്നിട്ടിട്ടുണ്ട് 
ഫാനും ലൈറ്റും  കിടക്കയിലെ ലാപ്ടോപ്പും  എല്ലാം അവൻ മുറിയിൽ ഉണ്ടെന്ന് തീർച്ചപ്പെടുത്തി 

"എന്നാലും ഇതെവിടെ പോയി..."
എന്നും പറഞ്ഞു തിരിഞ്ഞതും 
എന്തിലോ തട്ടി അവൾ നിന്നു അത്രേമേൽ പ്രിയപ്പെട്ട ആ ഗന്ധം  അവളെ പൊതിയുന്നത് അവളും 
അതിനാൽ ചുവപ്പ് രാശി പടരുന്ന അവളുടെ കവിളുകളെ അവനും അറിയുന്നുണ്ടായിരുന്നു 

അകന്നു മാറാൻ മനസ് കൊണ്ട് ശ്രെമിച്ചെങ്കിലും 
ശരീരം ആ ഗന്ധത്തെ അവളിലേക്ക് ആവാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു 

ദാവണിക്കിടയിലൂടെ അവളുടെ നഗ്നമായ ഇടുപ്പിൽ അമർത്തി പിടിച്ചു അവനിലേക്കു അവൻ  വലിച്ചടിപ്പിച്ചപ്പോഴേക്കും  അവളിലെ പെണ്ണ് അവളെ തളർത്താൻ തുടങ്ങിരുന്നു 

ഒരു നിശ്വാസത്തോടെ അവന്റെ നെഞ്ചിലേക് ചാഞ്ഞു നിന്നപ്പോഴേക്കും രണ്ടു പേരുടെയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഇരുവർക്കും വേണ്ടി വിടർന്നിരുന്നു 

അവളെ അത്രേമേൽ ഗാഡമായി പുണർന്നു 
അവളുടെ ഇടുപ്പിൽ അമർത്തി പിച്ചിയതും ഒന്നിച്ചായിരുന്നു 

"ശ്..സ്സ്‌..!!!"
ഉയർന്നു വന്ന ഒച്ചയോടെ അവനെ തള്ളി മാറ്റുമ്പോ 
ആ  മിഴികൾ രണ്ടും കൂർപ്പിച്ചു വെച്ച് അവനെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു അവൾ 

"ആരാടി വിച്ചൂട്ടൻ?"

പിണങ്ങി തിരിഞ്ഞു പോവാൻ ഓങ്ങിയ അവളെ
  പിന്നിലൂടെ ചേർത്ത്‌ പിടിച്ചു കാതിൽ പയ്യെ കടിച്ചു കൊണ്ടവൻ ചോദിച്ചു 

വേദനയും നാണവും സന്തോഷവും കൂടെ കള്ളം പിടിക്കപ്പെട്ട ഭാവത്തോടെ  വൈശാഖിന്റെ  മാത്രം ദേവൂട്ടി
താഴേക്കു നോക്കി നിന്നതെ  ഉള്ളു 

"പറയടി ..."
അവന്റെ അധരങ്ങൾ  ചെവിയിൽ നിന്നുകഴുത്തിലേക്ക്  സ്ഥാനം മാറി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു

"മാറി നിക്ക് വിച്ചേട്ടാ..
പ്രിയമ്മ കാണണ്ട ട്ടോ "

"ഓഹ് പിന്നെ!!!
നീ ഇങ്ങട്  ഓടി വന്നത് എന്നെ കാണാൻ ആണെന്ന് അമ്മക് നന്നായി അറിയാം"

അവന്റെ കണ്ണുകൾ തന്റെ അധരങ്ങളിലേക്  പാറി വീഴു ന്നത് കണ്ട് അവനെ തള്ളി മാറ്റി ആ പെണ്ണ് ഓടിയിരുന്നു

പിന്നാലെ ഓടി ചെന്ന് ഇടന്നാഴിയിൽ വെച്ച് അവളെ പൊക്കി എടുത്ത് നെറ്റിയിലേക് ആദ്യ മുത്തം കൊടുത്ത് തിരിയുമ്പോൾ കണ്ടത്
കയ്യിൽ ചട്ടുകം ആയി നിക്കണേ പ്രിയാമയെ ആയിരുന്നു

തല്ലാൻ തുടങ്ങും മുൻപേ  അവന്റെ കയ്യിൽ നിന്നൂർന്നു ഇറങ്ങി പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ഓടിയിരുന്നു 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇച്ചേച്ചി!!!!......
ഇതെവിടെ ആയിരുന്നു?
അമ്മ കൊറേ വട്ടം അന്വേഷിച്ചു..."

"ഞാൻ പ്രിയാമേടെ വീട്ടിൽ ഒന്ന് കേറി"

"മ്മ്...മ്മ് !!!!!മനസിലാവന്നുണ്ട്...
വിച്ചേട്ടൻ വന്നൂലെ..?"

"പോടീ.."
നാണം കൊണ്ട് മൂടിയ മുഖം തന്റെ രണ്ടു  കുഞ്ഞി അനിയത്തിമാരിൽ നിന്നും മറച്ചു കൊണ്ട് അവൾ ആ ഓടു മേഞ്ഞ കുഞ്ഞി കൂരയിലേക്ക് ഓടി കേറിയിരുന്നു 
ഏന്തി മുടന്തി അടുക്കളിയിൽ ഉച്ചക്കത്തേക്കുള്ള കൂട്ടാൻ ധൃതി പിടിച്ചു ഉണ്ടാക്കണ അമ്മയെ കണ്ടു
ഒരു നോവ് അവളിൽ ഉണർന്നു

"എന്തിനാ അമ്മേ ഇങ്ങട് വന്നേ?
ഞാൻ ഉണ്ടാക്കുമല്ലോ ന്തിനാ വയ്യാത്ത കാലും വെച്ച് ഇങ്ങനെ..."

"എത്രെ ന്ന് വെച്ച പെണ്ണെ നിന്നെ ഇങ്ങനെ കഷ്ടപ്പെടുത്ത?
രാത്രി  ഒരു നേരം നല്ല പോലെ കണ്ണടക്കാൻ പോലും കഴിയണില്ലല്ലോ  നിനക്ക്
രാവിലെയും ഓട്ടം

നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നിനക്ക് ഇങ്ങനെ കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു
നരച്ച സാരീ തുമ്പ് കൊണ്ട് നിറഞ്ഞു വന്ന കണ്ണ് തുടച്ചവർ പരിതപിച് കൊണ്ടേ ഇരുന്നു

ശ്രീ കുട്ടിക്ക് ഇന്നെലേം വലിവ് വന്നു ല്ലേ...."

"ആഹ്ഹ്..അമ്മേ മരുന്ന് എല്ലാം കഴിഞ്ഞിലെ
ഇനി വാങ്ങണം...
നാളെ ഒന്നാം തിയതി അല്ലെ കുട്ട്യോൾ ട്യൂഷൻ ഫീസ് 
കൊണ്ട് തരുമായിരിക്കും"

"എനിക്ക് വയ്യകുട്ട്യേ നിന്നെ ഇങ്ങനെ കാണാൻ നീ ഒന്ന് സന്തോഷിച്ചു കണ്ട മതിയെനിക്...
നിന്നെ എങ്കിലും നല്ലൊരു ജീവിതത്തിലോട് കയ്യി പിടിച്ചവിടണം എനിക്ക് കണ്ണടയും മുൻപ്.."

"ഈ അമ്മയെ കൊണ്ട് തോറ്റല്ലോ..!!!
ശാരദകുട്ടി തത്കാലം ഇവിടിരുന്നു ഈ പച്ചക്കറി ഒന്ന് നുറുക്കി താ"

"വിച്ചു വന്നൂല്ലേ...?
പ്രിയേടെ അടുത്ത് കാര്യങ്ങൾ ഒന്ന് സംസാരിച്ചു തീർച്ച പെടുത്തിയല്ലോ വിചാരിക്ക...
രണ്ടിടെത്തും അച്ഛന്മാരില്ലല്ലോ ഞങ്ങൾ തന്നെ തീരുമാനിച്ചോള 
ഇനി വെച്ച് താമസിപ്പിക്കണ്ട"

"അതാവും അമ്മേ നല്ലത് അല്ലെങ്കിൽ ഇനി അമ്പലത്തിൽ പോവാൻ ഇറങ്ങുന്ന ആളെ പ്രിയാമേടെ വീട്ടീന്ന് പോക്കേണ്ടി വരും"
അവളെ കളിയാക്കി കൊണ്ട് നേരെ ഇളയത് അനു പറഞ്ഞവസാനിപ്പിച്ചു

"ഡീ രണ്ടെണെത്തിനും പഠിക്കാൻ ഇല്ലേ??
പോയെ വേഗം..."
കൃത്രിമ ദേഷ്യം കാണിച് അവരെ നോക്കി പറഞ്ഞു..

വീട്ടിലെ ജോലിയും തയ്യലും ട്യൂഷനും  മൊത്തം  തീർത്തപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു
ഒടുവിൽ ക്ഷീണിച് 
തന്റെ ഇടിഞ്ഞു പൊളിയാറായ മുറിയിലെ എപ്പോ വേണെങ്കിൽം പൊട്ടാറായ കട്ടില്ലിലേക് ചാഞ്ഞു കിടക്കുമ്പോഴും രാവിലത്തെ അനുഭവങ്ങൾ ആ പെണ്ണിന്  അത്രേമേൽ സന്തോഷം  നൽകിയിരുന്നു

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ന്താ വിച്ചേട്ടാ ഈ കാണിക്കണേ...!!!
അമ്പല വഴിയാണ് ന്ന് ഓർമ വേണം ട്ടോ
ആരേലും കാണും..."

"ഒന്നടങ്ങി നിക്ക് പെണ്ണെ..
ദേ നോക്ക്,
നിനക്ക് വേണ്ടി അവിടുന്ന് വാങ്ങിയതാ
കഴിഞ്ഞ വട്ടം നിക്ക് പോവാൻ  വേണ്ടി ആകെ സ്വർണമായി  ഉണ്ടായിരുന്ന കഴുത്തിലെ  നൂല് മാല വിറ്റല്ലേ നീ കാശ് ഒപ്പിച് തന്നത്
അതോണ്ട് ന്റെപെണ്ണിന് ഒരു ചെറിയ സമ്മാനം
നിനക്ക് ഒരു പാട് ഇഷ്ട്ടല്ലേ ഈ കറുപ്പ് മൂക്കുത്തിയോട്..."

"മ്മ്മ്...
ഇതൊന്നും വേണ്ടായിരുന്നു വിച്ചേട്ടാ"

"വേണം പെണ്ണെ...
അടുത്തവട്ടം വരട്ടെ നിന്റെ കയ്യിലെക് ഒരു മോതിരം കൂടി തരാനുണ്ട്‌..."

"ന്തിനാ വിച്ചേട്ടാ അതൊക്കെ?"

"ഏയ്യ് സാധാ മോതിരം അല്ല  ന്റെ പേര് എഴുതിയ  ഒരെണ്ണ..
അതിന്റെ അടുത്ത വരവിൽ കഴിഞ്ഞ വട്ടം ഞാൻ വാങ്ങിച്ചു കൊണ്ടോയ മാലയ്ക്ക് പകരം  ന്റെ പേര് കൊത്തിയ ഒരു താലി മാല കൂടി ഇട്ട് തരണുണ്ട്....

അത്രേമേൽ പ്രേമത്തോടെ അവൻ അവളുടെ നീണ്ട മുടിയിഴകളിൽ തഴുകികൊണ്ട് പറഞ്ഞപ്പോഴേക്കും
അവളവന്റെ  നെഞ്ചിലോട്ട് ചാഞ്ഞിരുന്നു 

ഹല്ല!!!!ഇതിപ്പോ ന്താ കഥ???
ഇപ്പോ ഇത്  അമ്പലവഴിയല്ലേ..?"

"പോ വിച്ചേട്ടാ..."
കെറുവിച്ചു കൊണ്ട് അവനെ തള്ളി മാറ്റാൻ ഒരുങ്ങിയ അവളുടെ കയ്യിൽ പിടിച്ചു ദേഹത്തേക് വലിച്ചടുപ്പിച്ചിരുന്നു അവൻ...

"ന്റെ പെണ്ണെ ഇങ്ങനെ നോക്കാതെ..
നിന്റെ ഈ ഉണ്ടക്കണ്ണും
നീണ്ടു നിക്കണ മൂക്കും
എന്നെ കാണുമ്പോ ചുവക്കണ ഈ ഉണ്ട കവിളും
പിന്നെ...
പിന്നെ ഈ തുടുത്തു നിക്കണ ചുണ്ടും ഒകെ അങ്ങ് കടിച് തിന്നാൻ തോന്നുവാ.."
വശ്യമായ നോട്ടത്തോടെ അവളുടെ  ചുണ്ടുകളിൽ നോക്കി കൊണ്ടവൻ പറഞ്ഞു

"വിച്ചേട്ട വേണ്ടാട്ടോ ആരേലും കാണും..."

"നീ എന്റേതല്ലെടി ആരു കണ്ടാലും ഇപ്പോ ന്താ..."
വീണ്ടും അവനിലേക് അവളെ അടക്കി പിടിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവയുടെ ഇണയെ തിരഞ്ഞു

"വഷളൻ ബാംഗ്ലൂർ പോയിട്ട് എല്ലാം വഷളത്തരവും പഠിച്ചുവെച്ചിട്ടുണ്ട്  കയ്യിൽ..."
എന്നും പറഞ്ഞു അവനെ തള്ളി മാറ്റി  നോട്ടം പായിപ്പിച്ചത് തങ്ങളെ തന്നെ നോക്കി നിക്കണ മറ്റൊരുവനിലേക് ആയിരുന്നു

കണ്ട മാത്രേ ഒന്ന് ഞെട്ടിയെങ്കിലും അവനെ കാണിക്കാൻ വേണ്ടി മാത്രം ആ പെണ്ണ് തന്റെ വിച്ചേട്ടന്റെ കയ്യികളിലേക്കു കയ്യി ചേർത്ത് പിടിച്ചു ആ ദേഹത്തോട്ട് ചാഞ്ഞു..

"പോവാ വിച്ചേട്ടാ.."

"ന്തു പറ്റി...
അവനാണോ നീ പറഞ്ഞെ... ബസിലെ ചെറുക്കൻ"

"ആഹ് ന്നെ  വലിയ ശല്യ..
ചീത്ത പറഞ്ഞാലും ചിരിച്ചോണ്ട് ഇരിക്കും
ദേഷ്യം വരും കാണുമ്പോ"

"നീ വന്നേ"

"അയ്യോ!!!വേണ്ട വിച്ചേട്ടാ നമ്മക് പോവാ.."

"അങ്ങനെ വിട്ട പറ്റില്ലാലോ?"

"ന്റെ പൊന്നല്ലേ പോണ്ട നിക്ക് പേടിയാ.."

"ഒന്നുല്ല പെണ്ണെ."
അവളെ ഒന്നൂടി ദേഹത്തോട്ട് ചേർത്ത് നിർത്തി കണ്ണിൽ കോപം ആളി കത്തിച്ചു കൊണ്ടവൻ ആ ചെറുക്കനെ നോക്കി തിരിഞ്ഞു നടന്നു

ആ മുഖത്തെ നിസ്സഹായതയെടെയുള്ള വരണ്ട ചിരി അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു 
അവനെ കാണിക്കാൻ എന്നാവണം ആ പെണ്ണ് വിച്ചേട്ടന്റെ കയ്യിൽ പറ്റി ചേർന്ന് ഇത്തിരി അഹന്തയോടെ അവനൊപ്പം നടന്നു

"അത് ആ ഗോപലേട്ടന്റെ മോൻ രുദ്രൻ അല്ലെ?"

"ആവോ എനിക്കറിയാൻ പാടില്ല"

"പിന്നെ നിനക്ക് ന്താ അറിയാ??"

"നിക്ക് ന്റെ വിച്ചേട്ടനെ മാത്രേ അറിയൂ..."
കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ ഒന്നൂടി ചേർന്നു

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

""നീ ഇതുവരെയും റെഡി ആയില്ലേ?""

"ആയി  ദേ ഇറങ്ങുവാ.."

""മ്മ്...
എന്താ പെണ്ണെ?
കണ്ണോക്കെ നിറഞ്ഞൂലോ...""

"ഏയ് ഇല്ല രുദ്രേട്ടാ.."

""ന്താ ന്റെ നന്ദൂട്ടിക് പറ്റിയെ സുഖംല്ല്യേ?""
പൊട്ടികരച്ചിലൂടെ അവനെ അത്രേമേൽ മുറുക്കെ പുണർന്നിരുന്നു അവൾ 

""ന്താടാ പറ്റിയെ?""

"ഞാൻ പഴയതൊക്കെ ഒന്ന് ആലോയ്ച്ചു പോയി"

""മ്മ്!!!
എന്തെ?
പഴയ കാമുകനെ തന്നെ ഇനി വേണോന്ന് പറയോ  നീ...""
കുസൃതി ചിരിയാലേ അവളെ ഒളികണ്ണറിഞ്ഞു അവൻചോതിച്ചു

"ആഹ്ഹ്!!
അതെ.. എന്തേ എന്റെ പുന്നാരകെട്ട്യോൻ സാധിച്ചു തരുന്നോ അത്?"

അത്രേ നേരം ഉണ്ടായിരുന്ന സന്തോഷം  മാറി വീണ്ടും ആ വരണ്ട പുഞ്ചിരി അവനിൽ സ്ഥാനം പിടിച്ചു

""നിനക്ക് അങ്ങനെ ആഗ്രഹം ഉണ്ടേൽ ഞാൻ അതും സാധിച്ചു തരും നന്ദൂട്ടി...
ഒരിക്കൽ കൂടി നിന്റെ ഈ കണ്ണ് നിറയണേ കാണാൻ പറ്റില്ലാ എനിക്ക്""

"അയ്യേ കോടതിയെ കിടുകിട വിറപ്പിക്കണേ
mr രുദ്രദേവ്  വകീൽ ഇത്രേ ഉള്ളോ..?

ഇനി  രുദ്രേട്ടൻ പോവണോന്ന് പറഞ്ഞാലും ഈ നന്ദക് ഈ രുദ്രനിൽ നിന്നൊരു തിരിച്ചു വരവില്ല...

*ഈ രുദ്രനില്ലെങ്കിൽ ഈ ദേവനന്ദയും ഇല്ല....*"

"ഹല്ല!!ചേട്ടച്ഛൻ വരുന്നില്ലേ?"
അനു ആയിരുന്നു അത്

""ഇല്ലടാ... നീ ചേച്ചീനെയും ശ്രീകുട്ടിയെയും  നോക്കണം ട്ടോ എന്തായാലും ഫോട്ടോസ് ഒകെ എടക്കണം മറക്കരുത്....
ശ്രീ കുട്ട്യേ അധികം ആളില്ലാത്ത സ്ഥലത്ത് വേണം നിർത്താൻ പിന്നെ അമ്മയും ഒപ്പണ്ടാവും""

"അല്ല...
ഇവരൊക്കെ ഞാൻ നോക്കിയ എന്നെ ആര് നോക്കും??"

""നീ നമ്മുടെ ചുണക്കുട്ടി അല്ലേടി....
അതെല്ലേ അനുസേ നിന്നെ  ഈ തൊട്ടാവാടി പെണ്ണിനെ ഏൽപ്പിച്ചു ഞാൻ പോവണെ..""

"ഓ ആയിക്കോട്ടെ വക്കീലെ..
എന്നാലും 
രുദ്രേട്ടനും കൂടി വരായിരുന്നു"

""ഇന്നത്തെ അവസ്ഥ അതായി പോയിട്ടല്ലേ?
ഞാൻ convocation അവസാനിക്കാറാവുമ്പോഴേക്കും വരാലോ..""

"ന്നാലും ഏട്ടൻ കൂടി വേണായിരുന്നു..
ഏട്ടൻ ഉള്ളോണ്ട് അല്ലെ പിജി ഒകെ എനിക്ക് എടുക്കാൻ സാധിച്ചെ  ന്റെ ജീവിതത്തിലെ ഇത്രേം വലിയൊരു കാര്യം ആയിട്ട്....."

""അതെ... ഇനി ഇതും പറഞ്ഞു തുടങ്ങണ്ട...
സെക്കന്റ്‌ സിറ്റിങ്ന്റെ ഉള്ളിൽ പുറത്ത് ചാടാൻ പറ്റുമോന്ന്  നോക്കട്ടെട്ടോ...

ന്നാലും ഉറപ്പില്ല ഞാൻ ശ്രെമിക്കവേ....""

"മ്മ്മ്...."

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

""എന്തായാടോ കാര്യങ്ങൾ?""

"രുദ്രൻ സാറെ..
രണ്ടു പേരും mutually petition ഫയൽ ചെയ്തോണ്ട് പെട്ടെന്നു തീരും പറഞ്ഞു...

11.30 ക്ക് ആണ് കേസ് വിളിക്കണേ "

""ശെരി..
ആളെവിടെ..""

"സർ ന്റെ വെയ്റ്റേഴ്സ് ന്റെ അവിടെ ഉണ്ട്"

""ശെരി ഞാൻ ഒന്ന് പോയി കാണട്ടെ""

""വൈശാഖ്...""

"ഹാ.."
നന്നേ ക്ഷയിച്ചിരുന്നു അവൻ
ഉറക്കം കെടുത്തിയ രാത്രികൾ അവന്റെ കണ്ണിന് തടത്തിലെ  കറുപ്പായി മാറിയിരിക്കുന്നു
പണ്ടത്തെ വൈശാഖിൽ നിന്നും വേറെ ആരോ ആയി മാറിയിരുന്നു അവൻ

""താൻ വല്ലതും കഴിച്ചോ?""

"വിശപ്പില്ലെടോ"

""മോൾ....?""

"രുദ്ര...
സോറി സർ...
ഒരു കാര്യമേ എനിക്കിനി വേണ്ടുള്ളു...
ന്റെ  മോളെ.....
അവൾ ന്റെ കുഞ്ഞിനെ കൊണ്ടോയാൽ അതിനേം...
വേണ്ട സർ...
എനിക്ക് എന്റെ  മോളെ വേണം......"
കൈ കൂപ്പി കണ്ണ് നിറച്ചു  കൊണ്ടവൻ പറഞ്ഞപ്പോ ഓർമയിൽ എത്തിയത്
അമ്പല പറമ്പിൽ ദേഷ്യത്തോടെ എന്നെ നോക്കി ദേവൂട്ടിയെയും ചേർത്ത് പിടിച്ചു  നടന്നതും
ന്റെ പെണ്ണ് ഉപേക്ഷിക്കല്ലേന്നും പറഞ്ഞു അവനു പിന്നാലെ കരഞ്ഞോടിയതും ആയിരുന്നു....

""താൻ കരയാതെടോ നമ്മുക്ക് വഴി നോക്കാം""

"രുദ്രൻ സാറേ കേസ് നേരത്തെയാ...
വിളിക്കുന്നുണ്ട്"

""താൻ വാടോ...തന്റെ മോളെ ഞാൻ തനിക് തന്നിരിക്കും
എന്റെ ഉറപ്പാ ഇത്...""


ദേവ നന്ദനം ❣: ️2

"എടി....
എനിക്ക് വല്ലാണ്ട് പേടിയാവുന്നു"

"അയ്യേ എന്തിന്?"

"അതൊന്നും അറീല....
ന്റെ  ജീവിതത്തിലെ    ഇത്രേ വലിയൊരു ദിവസത്തിൽ 
അമ്മയും ഇല്ല....
ഇപ്പോ രുദ്രേട്ടനും ഇല്ല....
കാണാഞ്ഞിട്ട് ന്തോ പോലെ.."

"എന്താടി ഇച്ചേച്ചി!!!
  പ്രേമം തുടങ്ങിയോ നിനക്ക് ന്റെ ചേട്ടച്ചനോട്?"

"പ്രേമം അല്ലടാ...
ആരാധനയ...
ആരും ഇല്ലാത്ത നമ്മളെ ഇങ്ങനെ സംരക്ഷിക്കണതിന്...
ജീവിതം അവസാനിച്ചുന്നു കരുതിയിരുന്ന നേരെത്തു
ചങ്കു പൊട്ടി അമ്മയും പോയി
പറക്കമുറ്റാത്ത  നിങ്ങളെ രണ്ടു പേരെയും വെച്ച് എന്ത് ചെയ്യണം എന്നറിയാതെ 3 ജീവനെയും അവസാനിപ്പിക്കാൻ  നിന്ന എന്റെ മുന്നിലേക്ക് ഒരു ജീവിതം വെച്ച് നീട്ടിയ ആ മനുഷ്യനെ എന്തൊക്കെ ചെയ്‌താൽ ആണ് നന്ദി  കാണിക്കാ ന്ന് നിക്ക് അറീല മോളെ..."

"നന്ദി ഒന്നും അല്ല ഇച്ചേച്ചി വേണ്ടേ..
ന്റെ ചേട്ടച്ഛനെ ഒന്ന് സ്നേഹിച്ച മതി....
പാവം ഒത്തിരി കൊതിക്കുന്നുണ്ട് ഇചേച്ചിടെ സ്നേഹത്തിനു വേണ്ടി"

"അറിയാഞ്ഞിട്ടല്ല മോളെ സ്നേഹിക്കാൻ തുടങ്ങുമ്പോഴൊക്കെ മനസ്സിൽ നിറയണത് വിച്ചേട്ടന്റെ മുഖാ...
നിക്ക് രുദ്രേട്ടനെ സ്നേഹിക്കണം ഒന്നും ഓർക്കാണ്ട്
വിച്ചേട്ടനെ പാടെ മറന്ന്
ജീവിക്കണം..."

കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണീരോടൊപ്പം 
അവളുടെ ഓർമ വീണ്ടും പിന്നോട്ട്  പോയി

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"വിച്ചേട്ടൻ ഇനി എന്നാ വരാ പ്രിയാമേ?"

"അടുത്ത ആഴ്ച വരുമെന്ന് പറഞ്ഞിരുന്നു...
നിന്നെ വിളിച്ചു പറയാൻ ഫോണും ഇല്ലാലോ.....
അവൻ വരട്ടെ ഇനി വെച്ച് താമസപ്പിക്കുനില്ല
നല്ല  കുറുമ്പാണ് രണ്ടാൾക്കും കണ്ണുതെറ്റാൻ കാത്ത് നിക്ക...

നിന്റെ അമ്മയും വന്നു പറഞ്ഞിരുന്നു പെട്ടെന്ന്  നടത്താമെന്ന് "

"ഈൗ..."

"അല്ല പെണ്ണെ നേരം ഇരുട്ടിയല്ലോ നീ എങ്ങനെ പോവും"?

"അതൊക്കെ പൊയ്ക്കോളാ"

"മ്മ് അധികം ലേറ്റ് ആവണ്ട..
ആ കലുങ്കിൽ മൊത്തം തെമ്മാടി ചെക്കന്മാര..."

"ആഹ് ന്റെ പ്രിയാമേ...
പിന്നെല്ലേ....."

"ന്തേയ്‌..?"

"അന്ന് ഇവിടൊരു ചേച്ചി വന്നില്ലായിരുന്നോ...
വിച്ചേട്ടന്റെ കൂടെ..?"

"ഏത് ഗായത്രിയോ..?."

"അഹ്..."

"അതവന്റെ കൂടെ ജോലി ചെയ്യണ കുട്ടിയല്ലേ....
ആ കൊച്ചു സിറ്റിയിൽ ഒകെ വളർന്നതാത്രേ?
നമ്മടെ നാടൊക്കെ കാണാൻ വന്നതാ...
നീ  അന്ന് വന്നില്ലാലോ?.....
അവർ രണ്ടു പേരും കൂടിയ ചുറ്റി കറങ്ങിയത്
വന്നപ്പോ നല്ലോണം ഇരുട്ടിയിരുന്നു...
അതോണ്ടാ നിന്നേം കൂട്ടാഞ്ഞേ പറഞ്ഞു...."

"ഹമ്...!!!"

"എന്തെ?
കിലുക്കപ്പെട്ടിക്ക് കുശുമ്പ് കുത്തുന്നുണ്ടോ?"

"അയ്യേ!!
ന്റെവിച്ചേട്ടനെ നിക്ക് അറിയാലോ?"

"പിന്നെന്തേയ്‌..?"

"അതോ...
അന്ന് വന്നപ്പോ വിച്ചേട്ടന്റെ മുറിയിൽ കേറിയപ്പോ ആ ചേച്ചിയുമുണ്ടായിരുന്നു
ചോദിക്കാണ്ട് കേറി പറഞ്ഞു രണ്ടാളും ന്നെ വഴക്ക്‌പറഞ്ഞു.."

"അച്ചോടാ....മോളതൊന്നും കാര്യക്കേണ്ട അവർ ജോലി തിരക്കിൽ ആയിട്ടാവും..
.അല്ലേൽ 
അവൻ ഇങ്ങട് വരട്ടെ ട്ടോ...
ന്റെ മോന്റെ മുറിയിൽ ന്റെ ദേവൂട്ടിക് അല്ലാണ്ട് വേറെ ആർക്കാ അധികാരം ചോയ്ക്കണല്ലോ.."

"ഈ പ്രിയാമയെ കൊണ്ട്.."

"ഞാൻ പോവാട്ടോ...
അമ്മ കാത്ത് നിൽപ്പുണ്ടാവും"

"സൂക്ഷിച് പോണേ മോളെ..."

"ശെരി അമ്മായമ്മേ.."

"ഡീ!!!ഡീ!!!"

"ടാറ്റാ.."

"ഇങ്ങനൊരു പെണ്ണ്"

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ദേ..!! നോക്കെടാ..
ഇവളാ ആലിൻക്കരയിൽ ഉള്ളതല്ലേ??"

"അതെന്നെ!!!"

"എന്താടി മോളെ ഒറ്റക്ക്..
കൂട്ട് വേണോ നിനക്ക്?"

തന്റെമുൻപിൽ നിരന്നു നിക്കണ ആൾക്കാരെ കണ്ട് അവൾ ആകെ ഭയന്നിരുന്നു

"വേ.. വേണ്ട..."

"വേണ്ടേ...?
പക്ഷെ ഞങ്ങള്ക്ക് വേണോല്ലോ"

"മോൾ ഇങ് വന്നേ ചോയ്ക്കട്ടെ..."
എന്നും പറഞ്ഞു ഒരുത്തൻ അവളുടെ കവിളിൽ തൊട്ടതും അവൾ  ആഞ്ഞൊരു കടി കൊടുത്തതും ഒന്നിച്ചായിരുന്നു

കിട്ടിയ തക്കത്തിന് ഓടിയ അവളുടെ പിന്നാലെ അവന്മാരും ഓടിയിരുന്നു

"ഡീ പുന്നാര മോളെ.....@&%%%@@@"
പുലഭ്യം വിളിച്ചു കൊണ്ട് കവിളിൽ അടിച്ചതോടെ
ആ പെണ്ണ് നിലത്തു വീണിരുന്നു

വേച്ചു വേച്ചു പിന്നോട്ട് നിരങ്ങിയ ആവളുടെ മുടികുത്തിനു പിടിച്ചു ഒരുവൻ എരിയുന്ന സിഗറർറ്റ് അവളുടെ ദേഹത്ത് പൊള്ളിച്ചതും  ഒന്നിച്ചായിരുന്നു

വേദന കൊണ്ട് ഉറക്കെ കരഞ്ഞ അവളെ അവർ ആഞ്ഞു പ്രഹരിച്ചു കൊണ്ടേ ഇരുന്നു
അവളുടെ ദാവണി തലപ്പ് ഒരുവൻ കയ്യാൽ മാറ്റുകയായിരുന്നു 
ഒടുവിൽ അവളുടെ നേരെ നീണ്ടു വന്ന ഒരുവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയപ്പോ
കയ്യിൽ തടഞ്ഞ കല്ല് കൊണ്ട് അവൻ അവളുടെ തലയ്ക്ക് അടിച്ചു 
ബോധം മറയുമ്പോഴും അവിടാകെ അവളുടെ രക്തം ഒഴുകിയിരുന്നു 

ദൂരെ നിന്നൊരു വണ്ടിയുടെ ശബ്ദം കേട്ട് 
ആ തെമ്മാടികൾ നാല് ദിക്കും ഓടിയപ്പോ ആ പെണ്ണ് ഒരിറ്റ് പ്രാണനു വേണ്ടി പിടയുകയായിരുന്നു 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇച്ചേച്ചി...ദേ വിളിക്കുന്നു...."

"മോളെ ചെല്ല്"

രുദ്രന്റെ അമ്മേടെ കാൽ തൊട്ട് വന്ദിച്ചു സ്റ്റേജിലോട്ട് കയറിയപ്പോ ഓർമ  വന്നത്
മുടന്തു കാലും വേച്ചു തനിക് വേണ്ടി ഹോസ്പിറ്റലും പോലീസ് സ്റ്റേഷനും കയറി ഇറങ്ങി
ഒടുവിൽ മോളുടെ ദുരവസ്ഥ കണ്ട് ഹൃദയം തകർന്നു മരിച്ച സ്വന്തം അമ്മയെ ആയിരുന്നു...

ഊറി വന്ന കണ്ണുനീർ കയ്യാൽ തുടച്ചു
തന്റെ അംഗീകാരം ഏറ്റു വാങ്ങുമ്പോൾ ആ പെണ്ണ് തിരഞ്ഞതും ഒരു മുഖം മാത്രം ആയിരുന്നു..

""ട്ടോ..."""!!!!

"ഓഹ്"!!!
ഈ ചെക്കൻ..... ഇത്തിരി കൂടുന്നുണ്ട്
ആകെ പേടിച് പോയി"

"ആഹ്!!!!ചേട്ടചൻ എത്തിയോ?"

"എത്തിയല്ലോ...
കേസ് നേരെത്തെ വിളിച്ചു
ഇനി ഇത് കഴിഞ്ഞ് ഒന്നൂടി അവിടെ കേറണം"

"നന്നായി നന്ദ മോൾ കൊറേ നോക്കിയിരുന്നു നിന്നെ"

"ദേ നോക്കിയേ ചേട്ടച്ഛ...
ഇച്ചേച്ചിയെ കാണാൻ ന്ത്‌ രസാലേ..?"

ഗ്രേഡ്റുവേഷൻ ഗൗണും
സർട്ടിഫിക്കേറ്റസും ആയി നിക്കണ അവളെ ചൂണ്ടി ശ്രീ കുട്ടി അത്ഭുതം കൂറി പറയണുണ്ടായിരുന്നു
അവന്റെയും നോട്ടം അവളിൽ തന്നെ ആയിരുന്നു
അത്രേമേൽ സുന്ദരിയായിരുന്നു... അതിലും ഏറെ  അഭിമാനം തോന്നിയിരുന്നു അവനപ്പോ
ഉണ്ടക്കണ്ണും  വെച്ചു 
നാല് ഭാഗവും തിരയന്നുണ്ട് തന്നെ 

"ന്റെ ശ്രീകുട്ടിയും..,ഇത്പോലെ വാങ്ങിക്കിലെ?"

"ഉവ്വല്ലോ!!"

"ആ ബെസ്റ്റ് !!!
ഈ തവണ sslc ആണ് ആ ബോധം പോലും ഇല്ലാത്തവളാ"

"ചേട്ടച്ഛ...."

"ഇവൾക്ക് കുശുമ്പാ ശ്രീ കുട്ട്യേ...
നീ കാര്യം ആകണ്ടാട്ടോ..

ഇവള്ടെ അവിടെ നിക്കട്ടെ...
മൂന്നു കൊല്ലം കൂടി കഴിഞ്ഞ നീ ഡോക്ടറായി തന്നെ തിരിച്ചു വരൂലേ
അതോ മുറി വൈദ്യനാവോ...?"

"അയ്യടാ!!
ഞാൻ വലിയൊരു cardiologist  ആവല്ലോ....
ന്നിട്ട് വേണം ചില വക്കീലന്മാരെ ഒന്ന് ശെരിയാക്കാൻ"
കുറുമ്പ് നിറഞ്ഞ അവളുടെ പറച്ചിൽ അവരിൽ 3പേരിലും സന്തോഷം നിറച്ചു..

"ദേ അവള് വരണുണ്ട്
ഞാൻ മാറി നിക്ക...."

"ഇച്ചേച്ചി..."
എന്നുവിളിച് ആ രണ്ട് അനിയത്തിമാരും അവളെ പൊതിഞ്ഞിരുന്നു
ശ്രീകുട്ടി അവളുടെ ഗ്രേഡ്റുവേഷൻ ക്യാപ് കയ്യിൽ വെച്ചു തിരിച്ചും മറച്ചും നോക്കുന്നുണ്ടായിരുന്നു

അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു പുണർന്നപ്പോഴേക്കും ആ പെണ്ണ് കരഞ്ഞു പോയിരുന്നു

"അയ്യേ!!!അമ്മേടെ മോൾ കരയുവാണോ
രുദ്രൻ എങ്ങാനും കണ്ട ഈ അമ്മയെയും അനിയത്തിമാരെയും ബാക്കി വെച്ചേക്കത്തില്ലട്ടോ"

"അമ്മേ... രുദ്രേട്ടൻ വിളിച്ചിരുന്നോ???
മറുപടി ഒന്നും കിട്ടാഞ്ഞപ്പോ ആ പെണ്ണിന്റെ മുഖം വീണ്ടും കുനിഞ്ഞിരുന്നു

സാരല്ല്യ തിരക്കായിട്ടാവും...."
ന്നു പറഞ്ഞു തിരിഞ്ഞതും കാണുന്നെ കയ്യ് രണ്ടും പിണച്ചു കെട്ടി തങ്ങളെ നോക്കി നിക്കണ അവനെ ആയിരുന്നു

ഓടി പോയി ആ മാറിൽ മുഖമമർത്തി കരഞ്ഞു
തന്റെ വെഷവും സർട്ടിഫിക്കറ്റും അവനെ കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൾ കാണിച്ചു കൊടുക്കുണ്ടായിരുന്നു...

മക്കളുടെ ആദ്യ സ്നേഹപ്രകടനം കണ്ടു എന്നവണ്ണം
ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു 

അവർക്കു വേണ്ടി ആ മൂന്നു പേരും മാറി കൊടുത്തു

"നമ്മുക്ക് ഒന്ന് കോടതിയിൽ പോയിട്ട് വന്നാല്ലോ?"

"മ്മ്...."!!!!
കേസ്...??"

"എല്ലാം പറഞ്ഞിട്ടുണ്ട് ഉച്ചക്ക് വിധി വരും..
ഞാൻ കുറച്ചു നേരെത്തേക്ക് മാറി നിന്നത... പെട്ടെന്നു പോവണം"

"പോവാ...!!"

അമ്മയെയും ആ പെൺകുട്ട്യേളെയും സുരക്ഷിതമായി വീട്ടിലേക്കയച്ചു

അവളെയും കൊണ്ട് കോടതിയിലോട്ട് പോവുമ്പോ
തീർത്തും മൗനമായിരുന്നു രണ്ടുപേരും 
ഒപ്പം അവൻ വല്ലാത്തൊരു സംഘർഷം മനസ്സിൽ അനുഭവിക്കുന്നുണ്ടായിരുന്നു...

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവിടെ വെച്ച് രണ്ടു പേർക്കും പിരിയാനുള്ള അനുവാദം നൽകുന്നതോടൊപ്പം
നച്ചു മോളുടെ ഭാവി പരിഗണിച്ചു വിച്ചേട്ടനൊപ്പം അയക്കാനുള്ള വിധിയും നടപ്പാക്കിയിരുന്നു....

മോളെയും എടുത്തു നിക്കണ പ്രിയമ്മയെ കണ്ടപ്പോ വല്ലാത്തൊരു നോവുന്നർന്നു
ഒപ്പം പണ്ട് ഇതേ കോടതിയിൽ ഇരയായി നിന്ന ഒരു ദേവ നന്ദയുടെ ഓർമയും 

പ്രിയമ്മയുടെ കയ്യിൽ നിന്നും നച്ചു മോളെ വാങ്ങി ഉമ്മവെക്കുമ്പോ
പണ്ടെങ്ങോ കണ്ട ഓർമ പോലെ ആ പെണ്ണ് ദേവൂട്ടിയുടെ കമ്മല്ലില്ലും വിച്ചേട്ടൻ സമ്മാനിച്ച ആ കറുത്ത മൂക്കുത്തിയേയും തഴുകുന്നുണ്ടായിരുന്നു

ഒപ്പം തിരിഞ്ഞു നോക്കിയപ്പോ കണ്ടു വിദൂരതിയിൽ നോക്കി നിക്കണ വിച്ചേട്ടനെ ആ കാഴ്ച
അവസാനിച്ചത്
തന്റെ പുതിയ കാമുകനൊപ്പം കാറിൽ കയറി പോവുന്ന ഗായത്രിയിൽ ആയിരുന്നു...

തന്നെയും കൂട്ടി രുദ്രേട്ടൻ
വിച്ചേട്ടന്റെ അരികിലോട്ട് നടക്കുമ്പോ വല്ലാത്തൊരു പരവേശമായിരുന്നു....

അടുക്കുംതോറും ആ മനുഷ്യന്റെ പുതിയ കോലം ആ പെണ്ണിൽ നോവുണർത്തി

"തന്റെ മോളെ ഞാൻ തിരിച്ചു തരുമെന്ന് വാക്ക് പറഞ്ഞു....
ദേ അത് ഞാനിപ്പോ പാലിക്കുവാ..."
തന്റെ കയ്യിൽ ഇരുന്ന നച്ചു മോളെ വിച്ചേട്ടന്റെ കയ്യികളിലേക് വെച്ച് കൊടുത്തുകൊണ്ട് പറഞ്ഞു...

തന്റെ സിന്ദൂരത്തിലോട്ടും രുദ്രേട്ടന്റെ പേര് കൊത്തിയ താലിയില്ലോട്ടും ഉള്ള വിച്ചേട്ടന്റെ വിഷാദ നോട്ടം ഓർമ്മിപ്പിച്ചത്
അന്ന് അമ്പല നടയിൽ വെച്ച് രുദ്രേട്ടൻ തന്നെ താലി കെട്ടുമ്പോൾ  ഗായത്രിയുടെ കൈകൾ  കോർത്തു പിടിച്ചു ഇതേ  മുഖത്ത് വിരിഞ്ഞ പുച്ഛ ചിരിയായിരുന്നു...

"നന്ദി....
എങ്ങനെ പറയണം എന്നെനിക്റിയില്ല
അതോടൊപ്പം ഇവളോടുള്ള മാപ്പും...
നിന്നെ അന്ന് കൈവിട്ടത് കൊണ്ടോ,
നിന്നെ ഞാൻ ചതിച്ചത് കൊണ്ടോ ആവും ഇന്ന്  ഈ ഗതി എന്റെ മോൾക്കും അമ്മയ്ക്കും എനിക്കും വന്നത്....
കയറി വന്ന കൊറച്ചു നാൾ കൊണ്ട് ഗായത്രിയുടെ സ്വഭാവദൂഷ്യം എന്നോട് പറഞ്ഞപ്പോ ഞാൻ കരുതിയത് നിന്നെ ഒഴിവ്വാക്കിയതിന്റെ അമർഷം ആവുമെന്ന്
പക്ഷെ അമ്മയായിരുന്നു ശെരി....

ഇത് നിങ്ങടെ പഴയപുരയിടത്തിന്റെ ആധാരം ആണ് വേണ്ടെന്നു പറയരുത്.....
പഴയ കൂട്ടുക്കാരന്റ മോന്റെ നല്ല ഭാവിക്കു  വേണ്ടി പണയം വെച്ച് നഷ്ടപ്പെടുത്തിയതല്ലേ നിന്റെ അച്ഛൻ....
അന്ന് ഞാൻ ആ അച്ഛന് ഒരു വാക്ക് കൊടുത്തിരുന്നു നിന്നെ ജീവള്ളുടത്തോളം പൊന്നു പോലെ നോക്കികൊള്ളാംന്ന്  പക്ഷെ....
അതെനിക് സാധികാൻ പറ്റിയില്ല
അല്ല!!!!ഞാൻ അതിനു മുതിർന്നില്ല നിനക്ക് ഏറ്റവും കൂടുതൽ സ്നേഹവും കൂട്ടും നിക്കേണ്ട സമയത്തു തന്നെ നിന്നെ ഞാൻ തള്ളി  പറഞ്ഞു...
ക്ഷമിക്കണം എന്ന് പറയാൻ പോലും ഉള്ള ധൈര്യം നിക്ക് ഇല്ല...

ഒന്നേ ഉള്ളു ശപിക്കരുത്...
ഒരുപക്ഷെ അതെന്റെ കുഞ്ഞിനെ കൂടി ആവും ബാധിക്ക.."

"വിച്ചേട്ടാ വേണ്ട....!!!
എന്തൊക്കെയാ പറയണേ?
ശപിക്കാനോ?നിക്ക് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ വിച്ചേട്ടന്...?

സങ്കടം തോന്നിയിരുന്നു എന്നെ ഒറ്റക്കാക്കിയപ്പോൾ
ആരൂല്ല്യാന്ന് തോന്നിയിരുന്നു
ഞാൻ  ചീത്തയായിന്ന് വിച്ചേട്ടനും വിശ്വസിച്ചപ്പോൾ
തളർന്നു  പോയി ഞാൻ....
പക്ഷെ അതിനെക്കാൾ ഏറെ
ഞാൻ എന്നെ തന്നെ വെറുത്തു പോയതും തകർന്നു പോയതും
അന്ന് അവരെന്നെ ഉപദ്രവിക്കണതിന് മുൻപേ വിച്ചേട്ടന് ഗായത്രിയേച്ചിയെ ഇഷ്ട്ടായിരുന്നുന് അറിഞ്ഞപ്പോൾ ആയിരുന്നു
എന്റെ സ്നേഹം സത്യമല്ലന്നും വിചേട്ടനെ ഞാൻ സന്തോഷിപ്പിക്കുനില്ലന്നും വിച്ചേട്ടന് തോന്നിയോണ്ടല്ലേ അവരെ വിചേട്ടൻ ഞാൻ ഉള്ളപ്പോ തന്നെ  സ്നേഹിച്ചത് 
എന്തിനാ ഞാൻ ജനിച്ചത് ന്ന് വരെ തോന്നി പോയിരുന്നു പല നിമിഷങ്ങളിലും....

പക്ഷെ ഇപ്പോ നിക് അറിയാം......
അമ്മേടെ മരണവും നാട്ടുകാരുടെ കളിയാക്കലും കൂടിയപ്പോ നിക്ക് കൈയ് താങ്ങായി നിന്ന് എന്നേം ന്റെ അനിയത്തിമാരെയും സംരക്ഷിച്ച ഈ മനുഷ്യന് വേണ്ടിയാ ന്റെ ജീവിതം എന്ന് നിക്ക് മനസിലായി....

രുദ്രേട്ടനെ നിക്ക് തന്ന വിച്ചേട്ടനോട് നന്ദിയെ ഉള്ളു
നിക്ക് ഒരിക്കലും വിച്ചേട്ടനെ ശപിക്കാനും കഴിയില്ല
ആരൊക്കെയോ എഴുതി വെച്ച ജീവിതം ജീവിച്ചു തീർക്കാണ് മ്മൾ....."

"നിന്റെ മനസ് ഒരുപാട് വലുതാ
അത് ഞാൻ കാണാതെ പോയി....
എന്നേക്കാൾ ഏറെ രുദ്രൻ നിന്നെ സ്നേഹിച്ചിരുന്നു
ഇവൻ തന്നെയാ നിന്റെ പാതി...
നീ വിച്ചന്റെ ദേവൂട്ടിയല്ല..
രുദ്രന്റെ നന്ദയാ....

ഞാൻ പോവാണ്...
മുംബൈ ല്ല് ഒരു ജോലി ഏർപ്പാട് ആകിയിട്ടുണ്ട് അമ്മയെയും കൂടെ കൂട്ടുവാ മോളും ഇനി അവിടെ വളരട്ടെ ആരുടേയും കളിയാക്കലിന് വിട്ടു കൊടുക്കാൻ വയ്യ...

ഇടക്ക് വരണം
കാരണം ഞങ്ങൾക് ഇനി ഇങ്ങോട്ട് ഒരു മടക്ക യാത്രയില്ല

ശെരിയെടോ.....
ഒരുപാട് നന്ദി....."
രുദ്രേട്ടന്റെ കൈ പിടിച്ചു വിചേട്ടൻ അത് പറയുമ്പോ നച്ചു മോളെ ഉമ്മ കൊണ്ട് മൂടിയിരുന്നു അവൾ

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

""എന്താടോ ഭാര്യെ താൻ ആലോചിക്കുന്നേ?""

മറുപടി ഒന്നും കേൾക്കാഞ്ഞപ്പോ
വീണ്ടും ശല്യപെടുത്തേണ്ട ന്നു കരുതി അവൻ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു  
ഒന്നും ചോദിക്കാൻ നിന്നില്ല 
അവളാണെങ്കിൽ തന്റെ ഭൂതകാലത്തിൽ സഞ്ചരിക്കുകയായിരുന്നു....

ആ വണ്ടിയിൽ ഉണ്ടായിരുന്നവർ ഹോസ്പിറ്റലിൽ എത്തിച്ചതും
അവിടുത്തെ രൂക്ഷ ഗന്ധവും ആളുകൾ ഓടി മറയണതും പാതി ഓർമയിൽ ഉണ്ടായിരുന്നു

മുറിവ് വൃത്തിയാക്കി സൂചി കൊണ്ട് കുത്തിയപോഴേക്കും ഉള്ള ബോധവും പോയിരുന്നു

പിന്നീട് എണീറ്റപ്പോൾ തലക് വല്ലാത്തൊരു ഭാരം തോന്നി
ആയാസപ്പെട്ട് കണ്ണു തുറക്കുമ്പോൾ കണ്ടത് ആവി പാറുന്ന ചായ ഗ്ലാസ്സിലേക് ഒഴിച് അമ്മയെ നിർബന്ധിപ്പിച്ചു കുടിപ്പിക്കണ രുദ്രേട്ടനെ ആയിരുന്നു

ഇളയവർ രണ്ടു പേരും ഓരത്തായി ഇരിക്കുന്നുണ്ട് അവരുടെ 
കരഞ്ഞു വീർത്ത കണ്ണുകൾ കാണും തോറും തനിക് എന്ത് പറ്റിയതെന്ന് അവൾ ആലോചിച്ചുകൊണ്ടേയിരുന്നു
ഒടുവിൽ ഓർമയിലെ ആ നശിച്ച ദിനം ഓർമ വന്നപ്പോഴേക്കും കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയിരുന്നു

കണ്ണു തുറന്ന സന്തോഷം കൊണ്ട് 
ഇച്ചേച്ചി ന്ന് ഉറക്കെ വിളിച്ച ശ്രീക്കുട്ടി പാഞടുത്തിരുന്നു...

നോട്ടം പായിപ്പിച്ചത് രുദ്രനിലേക്കാണ് ആ കണ്ണുക്കളിലെ തിളക്കം അപ്പോഴും അവളെ അസസ്ത്വം ആക്കിക്കൊണ്ടിരുന്നു
ഓടി വന്നു തന്റെ തലയിലെ മുറിവിൽ തലോടി നോക്കിയും കണ്ണീർ തുടച്ചും തന്നപ്പോൾ എന്തോ വല്ലയിക തോന്നി.
അത് മനസിയിലക്കിയെന്നോണ്ണം ഡോക്ടറെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു മുറി വിട്ടിറങ്ങി

മുടന്തി വലിഞ്ഞു അമ്മയും ചേച്ചിയുടെ ദുരവസ്ഥ കണ്ടു കുഞ്ഞി പെങ്ങള്മാരും
കണ്ണീർ പൊഴിച്ചോണ്ടിരുന്നു

തനിക് ബോധം തെളിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞാണെന്നുള്ള അറിവ് അവളെ വല്ലാതെ ഉലച്ചു
ഒപ്പം തന്റെ വിച്ചേട്ടനെ കാണാത്ത പരിഭവവും...

ഇടയിൽ പോലീസും പത്രക്കാരും കേസും കാര്യവും ആയി ഒരുപാട് പേര്  വന്നു സഹതാപം പൊഴിച്ചു...
അതുകൊണ്ട് തന്നെ സന്ദർഷകരെ അനുവദിക്കാതിരിക്കാൻ അവർ ശ്രെദ്ധിച്ചു 

രണ്ടാഴ്ച്ചക് ശേഷം ഡിസ്ചാർജ് ആവുന്ന അന്ന് ഇത്  വരെ ഉണ്ടായിരുന്ന നിസഹായവസ്ഥ മാറി വിച്ചേട്ടനെ കാണാനുള്ള തിടുക്കമായിരുന്നു ആ പെണ്ണിന്റെ ഉള്ളു നിറയെ

വീട്ടിൽ കൊണ്ടാക്കാൻ വണ്ടി എടുത്തു വന്നതും രുദ്രേട്ടൻ തന്നെ ആയിരുന്നു

പോവും വഴി പ്രിയാമ്മേടെ വീട്ടിൽ നിർത്തണമെന്ന ഒരു ആവശ്യം മാത്രേ ഇത്രേം നാളുകൾക്കിടയിൽ അവൾ ഉന്നയിച്ചുള്ളൂ..

പടിക്കൽ കാറ്‌ നിര്ത്തി അകത്തളത്തിലോട്ട് ഒറ്റക് കേറുമ്പോ തന്നെ ഉച്ചത്തിൽ കേൾക്കാമായിരുന്നു വിച്ചേട്ടന്റെ അലർച്ച

"അമ്മ ന്തൊക്കെയാ പറയണേ??
ശെരി തന്നെയ നിക്ക് അവളെ ഇഷ്ട്ടൊക്കെ ആയിരുന്നു എന്നും വെച്ചു....
ആരൊക്കെയോ കടിച്ചു തുപ്പിയ അവളെ എടുത്ത് ഞാൻ തലേൽ വെക്കണോ"?

"എടാ കുരുത്ത ദോഷം കിട്ടും ന്റെ മോൾക് ഒന്നും പറ്റിയിട്ടില്ല
അവർ ഉപദ്രവിക്കുനത്തിന് മുൻപേ അവർ രക്ഷിച്ചിരുന്നു
ഇത്രേം ദിവസായിട് ഒന്ന് കാണെങ്കിലും നീ പോയോട"? 

"ആർക്കറിയാം എന്ത് സംഭവിച്ചുന്!!!
ഇനി കാണേണ്ട ആവശ്യമെന്താ അമ്മേ?

ശെരി....
പോയി കണ്ടോള്ളാം പക്ഷെ അവളെ വീണ്ടും എടുത്ത് തലേൽ വെക്കാൻ എന്നോട് പറയരുത്
ഗായത്രിയുടെ പ്രൊപോസൽ ഞാൻ proceed  ചെയ്യാൻ പോവാ "

"മഹാപാപി ഇതായിരുന്നോടാ നിന്റെ ദിവ്യ പ്രേമം?
ആ കൊച്ചു ഇങ്ങനെ കിടക്കുമ്പോൾ എങ്ങനെ തോന്നിയെടാ നിനക്ക് ഇങ്ങനൊക്കെ ചെയ്യാൻ
കുടുംബം പോലും അല്ലാഞ്ഞിട്ടും ആ പെണ്ണിന്റെ അച്ഛൻ ഉള്ള സ്വത്തുക്കൾ വിറ്റിട്ടാടാ നിന്നെ പഠിക്കാൻ സഹായിച്ചേ...
ആ ഒരു കാരണം കൊണ്ട അവർ ഇന്ന് ഈ ഗതിയിൽ ആയി പോയെ
എന്നിട്ടവൻ വേറെ കെട്ടുന്നു പോലും
ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല"

"അമ്മ എന്ത് പറഞ്ഞാലും ഞാൻ തീരുമാനിച്ചത് നടത്തിയിരിക്കും...
അവളെ പോലെ ഒരു പെണ്ണിനെ എന്റെ തലയിൽ കെട്ടി വെക്കണം എന്ന് അമ്മക് എന്താ ഇത്ര വാശി?

(കേട്ടതൊന്നും വിശ്വാസിക്കാനാവാതെ  തറഞ്ഞു നിൽപ്പായിരുന്നു അവൾ
തന്റെ വിചേട്ടൻ ഇല്ല... ന്റെ വിച്ചേട്ടൻ എന്നെ വേണ്ട പറയൂല...)

എന്തേലുംസഹായം വേണെങ്കിൽ ചെയ്ത് കൊടുക്ക അല്ലാണ്ട് ഇപ്പോ...!!""

കോലായിലോട്ട് ഇറങ്ങിയ അവൻ കണ്ടത് കയ്യിലും തലയിലും കേട്ടും വെച്ചു കണ്ണു നിറച്ചു നിക്കണേ അവളെ ആയിരുന്നു

പുറകെ വന്ന പ്രിയമ്മയും അവളെ കണ്ട് ഒന്നു ഞെട്ടി

"മോളെ...."

"വിച്ചേട്ടന് ഞാൻ ചീത്തയായി തോന്നുന്നുണ്ടോ
എന്നെ മടുത്തോ. എന്നെ വേണ്ടേ  ഇനി.."??

അവരെ തടഞ്ഞു കൊണ്ട് അവൾ അവനെ നോക്കി
പ്രതീക്ഷയോടെ ചോദിച്ചു

"ദേവ..
ആ വിളി അവളെ വല്ലാതെ ഞെട്ടിച്ചു
ദേവൂട്ടി മാറി ദേവായിരിക്കുന്നു..

ഒന്നും തോന്നരുത് എനിക്ക് ഇനി...
എനിക്ക് ഇനി പറ്റില്ല
ഒരു പാട് ബാധ്യത ഉണ്ട് ഒരുപക്ഷെ ഗായത്രിയെ സ്വീകരിച്ചാൽ അതെല്ലാം തീർക്കാം
പിന്നെ നിന്റെ ഭാവി  കൂടിയെന്താന്ന് അറിയണ്ട് ഞാൻ നിന്നെ എങ്ങനെയാ സ്വീകരിക്ക"

"ഇല്ല വിച്ചേട്ടാ...
വിച്ചേട്ടന്റെ ദേവൂട്ടി ചീത്തയായിട്ടില്ല
സത്യ പറയണേ....

അവരെ ന്നെ നോവിച്ചു വിച്ചേട്ടാ
ദേ നോക്കിയേ..
സിഗററ്റ് വെച്ച് പൊളിച്ച പാട് ഡ്രസ്   മാറ്റി കൊടുത്ത് അവൾ അവനു കാണിച്ചു കൊടുതു

നിക്ക് വിച്ചേട്ടൻ അല്ലെ ഉള്ളു
അവരോട് ചോയ്ക്കണം ട്ടോ ന്തിനാ ദേവൂട്ടിയെ വേദനിപ്പിച്ചെന്ന്..

വാ വിച്ചേട്ടാ മ്മ്ക് പോവാ ദൂരെ..

വിച്ചേട്ടാ ദേവൂട്ടി ചീത്തയായില്ല"

ഒറ്റകയ്യാൽ അവന്റെ കാലും പിടിച്ചു പരസ്പ്പര ബന്ധം ഇല്ലാണ്ട് അവൾ പുലമ്പികൊണ്ടേ ഇരുന്നു

'ന്ത്‌ പ്രാന്ത നീ ക്കാട്ടണെ "
ന്നും പറഞ്ഞു തള്ളിയപ്പോ അവളെ താങ്ങിയത് രുദ്രന്റെ ഇരുകയ്യികൾ ആയിരുന്നു

"ഒന്ന് പറയോ ന്റെ വിച്ചേട്ടനോട് നിക്ക് ഒന്നും പറ്റീല്ലെന്ന്....
ഞാൻ ചീത്ത അല്ലെന്ന്....
ന്നെ ഇഷ്ട്ടന്ന് പണ്ട് പറഞ്ഞില്ലെ അതിൽ ഒരു തരി ഇഷ്ട്ടം ണ്ടേൽ പറയോ വിച്ചേട്ടനോട്"

കൊച്ചുകുഞ്ഞിനെ പോലെ അവൾ കരഞ്ഞുകൊണ്ടിരുന്നു
ഒടുവിൽ ബോധമറ്റു വീണപ്പോഴേക്കും 

ഓടി വന്നിരുന്നു  അമ്മയും ശ്രീ കുട്ടിയും അനുവും

തിരിച്ചു വീട്ടിലോട്ട് പോവുമ്പോ ആ കുഞ്ഞു മനസ്സിൽ വരെ അവനോടുള്ള വെറുപ്പായിരുന്നു

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ദേവ നന്ദനം ❣️3     (അവസാന ഭാഗം )
               

ദിവസങ്ങൾ ഓടി മറഞ്ഞു
പിച്ചും പെയ്യും പറഞ്ഞോണ്ട് ദേവൂവും...
വാക്കുകളിൽ അത്രെയും അവളുടെ വിച്ചേട്ടൻ ആയിരുന്നു 
അമ്മക്കും അനിയത്തിമാർക്കും കണ്ടു കണ്ണീർ പൊഴിക്കാം എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല 
ഇടക്ക് കാണാൻ എന്നോണ്ണം രുദ്രനും വരും

ഇടക്ക് കരച്ചിലും പതം പറച്ചിലും മാറി
പിന്നീടങ്ങോട്ട്  മൂകയായിരുന്നു അവൾ

ഒടുവിൽ ഒരിക്കൽ പ്രിയമ്മേടെ വീട്ടിൽ കേറി ചെന്ന് വിച്ചേട്ടന്റെയും ഗായത്രിയുടെയും കല്യാണം നടത്തി കൊടുക്കണം എന്നൊരു ആവശ്യം അവൾ അറിയിച്ചു

ഒടുവിൽ കേട്ടത്  അടുത്തിടെ  തന്നെ അവരുടെ കല്യാണം എന്നായിരുന്നു

അവളെ ഉപദ്രവിച്ചവരുടെ കേസ്  രുദ്രൻ തന്നേറ്റെടുത്തു നടത്തി അത്രേ  
എക്സ്പീരിയൻസ് ഇല്ലായിരുന്നു എങ്കിലും ജീവപര്യന്തം കഠിന തടവ് അവർക്
വേടിച്ചുകൊടുക്കാൻ അവനു സാധിച്ചു
കോടതിയും മറ്റും ആയി അവൾ നന്നേ ക്ഷീണിച്ചിരുന്നു 

കല്യാണത്തിന്നാണ് പിനീട് വൈശാഖിനെ അവൾ കാണുന്നത്
ഗായത്രിയോടൊപ്പം അത്രേമേൽ സന്തോഷിച്ചിരിക്കുന്ന 
അവനെ കണ്ടപ്പോ വീണ്ടും ഉള്ളു പിടഞ്ഞു
അന്നവൾ വീണ്ടും കരഞ്ഞു ഉള്ളു നീറി പൊട്ടി പൊട്ടി ഉറക്കെ കരഞ്ഞു തീർത്തു

നേരം പുലർന്നപ്പോ കാണുന്നത് ചലനമറ്റ ശരീരമായ അമ്മേയെ ആണ്
രണ്ടു കുഞ്ഞി കരച്ചിൽ അവിടാകെ  മുഴങ്ങി കേട്ടപ്പോൾ
അവളുടെ കരച്ചിൽ ആ തൊണ്ടകുഴിയിൽ നിന്നു പുറത്തോട്ട് വന്നില്ല

അത്യാവശ്യ കാര്യത്തിനായി നാട് മാറി നിന്ന രുദ്രനും ഇല്ലായിരുന്നു അവളുടെ ഒപ്പം

ഒറ്റക് നിന്നു എല്ലാം ചെയ്തു തീർക്കണ അവളെ കണ്ട് എല്ലാവരും അതിശയിച്ചു

ഒടുവിൽ പല രാത്രികളിലെ വീടിനു വെളിയിൽ നിന്നുള്ള അടക്കം പറച്ചിലും വാതിൽ തട്ടലും
എല്ലാം അവരുടെ ഉറക്കവും കളഞ്ഞു

പേടിയോടെ കയ്യിൽ വെട്ടുകത്തിയും വെച്ചു രാത്രിവെളുപ്പിക്കുന്ന
ജീവിതം മതിയായിട്ടാവും മൂന്നുപേർക്കും വിഷം കലർത്തി എല്ലാം അവസാനിപ്പിക്കാൻ അവൾ തുണിഞ്ഞതും..
പക്ഷെ

മുറിയിലേക്ക് വന്ന അവളെ സ്വീകരിച്ചത് ശ്വാസം കിട്ടാതെ പിടയുന്ന തന്റെ ശ്രീകുട്ട്യേ ആണ്

കാലിയായ മരുന്ന് പാത്രം അവൾ തട്ടി എറിഞ്ഞു തിരയുന്നുണ്ടായിരുന്നു

കരഞ്ഞുകൊണ്ട്
രണ്ടു പേരെയും തന്റെ 
മാറോടടക്കി ഉച്ചത്തിൽ കരയുമ്പോൾ വീണ്ടും കെട്ടിരുന്നു വാതിലിൽ ഉള്ള മുട്ടൽ

രണ്ടും കല്പിച്ചു തുറന്ന അവൾക്കു മുൻപിൽ എത്തിയത് കഴിക്കാൻ ഭക്ഷണവും കൊണ്ട് വന്ന രുദ്രനെ ആയിരുന്നു
അവളുടെ കോലവും അവരുടെ കരച്ചിലും അവനെ പരിഭ്രാന്താനാക്കി

ഒടുവിൽ ശ്രീകുട്ട്യേ എടുത്തു ഇടവഴിയിലൂടെ ഓടി ആശുപത്രിയിൽ എത്തിച്ചു രക്ഷിക്കുമ്പോ
തന്റെ കണ്ണിൽ ഇന്നുവരെ അവനോട് ഉണ്ടായിരുന്നു
അവഗണന ആരാധനയായി മാറിയിരുന്നു

വീണ്ടും ഒരുനാൾ വന്നു കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോ വീണ്ടും തകർന്നിരുന്നു അവൾ
പക്ഷെ അപ്പോഴേക്കും അവൻ അനിയത്തിമാരുടെ ചെട്ടച്ഛനായിരുന്നു

പ്രിയമ്മയുടെ നിർബന്ധവും
ഒടുവിൽ രുദ്രേട്ടന്റെ അമ്മയും പറഞ്ഞതോടെ മരവിച്ച മനസോടെ സമ്മതിച്ചിരുന്നു താൻ

രുദ്രേട്ടൻ കഴുത്തിൽ താലി ചാർത്തുമ്പോ എന്ത് കൊണ്ടോ കണ്ണു പോയത് വിച്ചേട്ടന്റെ നേർക്കായിരുന്നു
ചെറുതായി വീർത്തുന്തിയ വയറും വെച്ച് പുച്ഛ ഭാവത്തോടെ  നിക്കണ ഗായത്രിയുടെ കയ്യിൽ കൈകോർത്തു കൊണ്ട് അതെ പുച്ഛ ചിരിയോടെ തങ്ങളെ നോക്കി നിന്നു തന്റെ പ്രിയപ്പെട്ടവൻ

വീടും പൂട്ടി നേരെ  കൊണ്ടുപോയത് രുദ്രേട്ടന്റെ അമ്മ വീട്ടിലേക്കായിരുന്നു
തനിക്കു വേണ്ടുന്ന എല്ലാ സ്വകാര്യതയും മാനിച്ചു ആദ്യരാത്രി തന്നെ അനിയത്തിമാരോടൊപ്പോം കിടത്തി മുറി വിട്ട് ഇറങ്ങി പോയാ മനുഷ്യൻ അവൾക്കത്ഭുതം ആയിരുന്നു

മുടങ്ങിയ തന്റെ പഠിപ്പ് വീണ്ടും തുടരൻ നിർബന്ധിച്ചും 
ശ്രീകുട്ടീടെ ട്രീറ്റ്മെന്റും നടത്തി
ഒടുവിൽ രണ്ടു വർഷങ്ങൾക് മുൻപ്  പ്ലസ് ടു കഴിഞ്ഞപ്പോ അവളുടെ ഇഷ്ട്ടം കണ്ടറിഞ്ഞു എൻ‌ട്രൻസ് എഴുതി അനുവിനെ മെഡിസിനും ചേർതു
രണ്ടു പേർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ
അവരുടെ മാത്രം ചേട്ടച്ഛൻ

അമ്മയ്ക്ക് ഒരു നല്ല മോളാവാൻ കഴിഞ്ഞുവെങ്കിലും നല്ലൊരു ഭാര്യ ആവാൻ ഇന്ന് വേരെ സാധിച്ചിരുന്നില്ല

ഒരു പരിഭവവും കൂടാതെ തന്നെ ചേർത്ത് പിടിക്കണ കൈകൾ അവർക്കെന്നും ഒരാശ്വാസമായിരുന്നു

സ്നേഹിക്കാൻ ഒരുങ്ങുമ്പോൾ ഒകെ ഓർമ വരുന്നത് വിച്ചേട്ടനെയും
ഞാൻ ചീത്തയായി എന്ന വിച്ചേട്ടന്റെ വാക്കുകളും ആയിരുന്നു
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
""ഡോ...
താൻ ഇവിടിരിക്കാണോ...ഇറങ്ങുന്നിലെ??""

ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു

""താൻ എന്താഡോ വല്ല സീരിയലിലും അഭിനയിക്കാൻ പോവുന്നുണ്ടോ?
അഞ്ചു വർഷമായി തുടങ്ങിയ കരച്ചിലാ ഇത് വരെ 
തീർന്നില്ലേ..?""

അവനെ കൂർപ്പിച്ചു നോക്കി തട്ടി മാറ്റി ഡോർ തുറന്നു ഇറങ്ങിയപ്പോ അവൻ ഓർമ വന്നത്
പണ്ട് അമ്പലനടയിലും വഴിയിലും പിന്നാലെ നടക്കുമ്പോ കെറുവിച്ചു പോവണ
ദേവൂട്ടിയെ ആയിരുന്നു
അല്ല തന്റെ മാത്രം നന്ദൂട്ടി

ആദ്യമായി അവളെ കണ്ടതും
ഒരുപാട് കാലങ്ങൾക്കും മുൻപായിരുന്നു
അതും അതെ അമ്പല നടയിൽ വെച്ചു
വിച്ചുവിനോട്  കുറുമ്പു കാണിച്ചു അവരുടെ രണ്ടച്ചന്മാരുടെയും  കൂടെ ചെണ്ടകൊട്ടും കേട്ട് രസിക്കണ 
കുട്ടി നന്ദയേ

പഠിക്കാൻ വേണ്ടി മാറി നിന്നപ്പോഴും അവൾ തന്നെ ആയിരുന്നു മനസ്സിൽ

ഒടുവിൽ വന്നപ്പോ കേട്ടു
വിചുവിന്റെ അച്ഛന്റെ മരണവും

കുറച്ചു കാലം മുൻപ് കടക്കെണിയിൽ ആത്മഹത്യ ചെയ്ത നന്ദയുടെ അച്ഛനെ കുറിച്ചും

വീണ്ടും വക്കീൽ പഠനത്തിനായി തിരിച്ചു പോയി വന്നപ്പോഴേക്കും സ്വന്തം വീട് ജപ്തിയുടെ അവസ്ഥയിൽ നില്കുന്നത് കണ്ടു
അച്ഛൻ ഇല്ലാതെ തന്നെ വളർത്തിയ അമ്മയ്ക്ക് അത് വീണ്ടും വല്ലായിമ ആയി..
കോളേജിനടുത് പല ജോലികൾ ചെയ്തും 
ലീവ് കിട്ടുമ്പോ ഇവിടെയും ചെയ്തും ഒരു പരിധിവരെ തനിക് അത് നികത്താനായി

ബസിൽ കണ്ടക്ടറായി ഇടക്ക് കേറിയ നേരത്തായിരുന്നു വീണ്ടും അവളെ കണ്ടത്
തന്റേത് എന്ന് മനസ്സിൽ പഠിപ്പിച്ചു

. ഒടുവിൽ അറിഞ്ഞു അവൾ വിച്ചുവിന്റെ മാത്രം പെണ്ണ് ആണെന്ന്
ദുഃഖത്തെക്കാൾ ഏറെ നിസ്സഹായത ആയിരുന്നു
തന്റെ മുന്നിലൂടെ അവന്റെ കയ്യും പിടിച്ചു പോവണ ആ പെണ്ണ് എന്നും രുദ്രാനൊരു നോവായിരുന്നു

"അല്ല വക്കീൽ സർ പുറത്ത് തന്നെ നിക്കാണോ?
ഇച്ചേച്ചി ഇപ്പോ മുറിയിൽ എത്തീട്ടുണ്ടാവും...
ഇവിടെ ഇങ്ങനെ നോക്കിയ കാണൂല"

""പോടീ..
നീ വന്നേ ഒരു കാര്യമുണ്ട്  ശ്രീകുട്ടിയെയും വിളിക്ക്""

"എന്താ ചേട്ടഛ കാര്യം?"

"ഹാ നീ വന്നോ...
ദേവ മോൾ എവിടെ....."

"ഇവിടുണ്ടമ്മേ
ഞാൻ ഡ്രസ്സ്‌ മാറുവായിരുന്നു..."

"ന്താ ചേട്ടച്ചാ കാര്യം?"

""നമ്മൾ ഒരു ട്രിപ്പ്‌ പോവുന്നു ""

"ഹായി...."

സന്തോഷത്തൊടെ
ശ്രീക്കുട്ടി കൈ മുട്ടി പറഞ്ഞു

"എവിടെക്കാ ചേട്ടച്ചാ"?

"നമ്മുക്ക് ഒന്ന് നോർത്ത് ഇന്ത്യ  ഒകെ കണ്ട് വരാല്ലോ"

"അതൊക്കെ പോവാ പക്ഷെ ഇപ്പോ ഞങ്ങൾ ഇല്ല"...
അനു കുറച്ച് കാര്യ ഗൗരവത്തോടെ പറഞ്ഞു

"ഏഹ്ഹ്!!! അതെന്താ...?"

"കല്യാണം കഴിഞ്ഞു അഞ്ചു വര്ഷമായി...
ഇത് വരെ ഹണി മൂൺ എന്നും പറഞ്ഞു ഞങ്ങളെ സ്ഥലം കാണിക്കാനായി ഫാമിലി ട്രിപ്പ്‌ അല്ലെ പോവാർ..
ഈ തവണ നിങ്ങൾ രണ്ടു പേരും മാത്രം പോയിട്ട് വായോ..

എല്ലാവർക്കും കൂടി  പിന്നെ പോവാ"

"അത് ശെരിയ"..
ശ്രീകുട്ടിയും യോജിച്ചു പറഞ്ഞതോടെ
അവളും അവനും മിണ്ടിയില്ല..

മുറിയിലോട് കയറിയപ്പോ തന്നെ കണ്ടു ജനലിലൂടെ പുറത്തോട്ട് നോക്കി നിക്കുന്നവളെ

"മ്മ്ക് ഒന്ന് ബീച്ചിൽ പോവാ..."?
അവൻ 
അടുത്തോട്ട് വന്നപാടെ അവൾ പറഞ്ഞു

""പോവാലോ... നീ റെഡിയായ്ക്കോ അവരോടു കൂടി പറയട്ടെ..""

"അവരൊന്നും ഇല്ല!!
രുദ്രേട്ടനും, രുദ്രേട്ടന്റെ നന്ദൂട്ടിയും മാത്രേ ഉള്ളു"

കേട്ടത് വിശ്വസിക്കാനാവാതെ അവനവളെ ഉറ്റു നോക്കി

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഒത്തിരി ഇഷ്ടായിരുന്നു ല്ലേ ന്നെ??"

""ന്തേയിപ്പോ സംശയം!!""

"എന്നെ കിട്ടിയില്ലായിരുന്നുവെങ്കിലോ?"

""കിട്ടിയില്ലെങ്കിൽ....
അറിയില്ല നീ സന്തോഷത്തോടെ ജീവിക്കണത് കണ്ടമതിയായിരുന്നു എനിക്ക്""

"അപ്പോ എന്നെ വേണ്ടായിരുന്നോ രുദ്രേട്ടന്?"

""പിന്നെ വേണ്ടാതെ..?
പക്ഷെ,
ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ അല്ലെങ്കിലും എനിക്ക് നിന്നോടുള്ള വികാരത്തിന്റെ ഒരംശം എങ്കിലും തിരിച്ചെനിക് നിന്നിൽ നിന്നു വേണമായിരുന്നു 

പിന്നെ സ്നേഹം എന്ന് പറയണത് സ്വന്തമാക്കൽ മാത്രം അല്ലാലോ വിട്ടു കൊടുക്കൽ കൂടിയാണ്...""

"ഞാൻ അന്ന് വേണ്ടാന്ന് പറഞ്ഞപ്പോസങ്കടം തോന്നിയിലെ?
വിച്ചേട്ടൻ ന്നെ ഉമ്മ വെക്കുന്നത് കണ്ടപ്പോ ഒന്നും തോന്നീലെ..?"

""നിനക്ക് അതിന് അവനെ ഇഷ്ട്ടമല്ലായിരുന്നോ പെണ്ണെ..?
നീ അവനൊപ്പം അത്രേമേൽ സന്തോഷവതി ആയിരുന്നു 
അതിൽ നിന്റെ മുഖത്ത് വിരിയണ പുഞ്ചിരി മതിയായിരുന്നു ന്റെ ഉള്ളം നിറയ്ക്കാൻ""

"ഇത്രേം നാളും ഭാര്യയുടെ ഒരു കടമ പോലും ചെയ്യാത്ത എന്നോട് ദേഷ്യം ഒട്ടുംമില്ലേ..?"

""ആരാ പറഞ്ഞെ നീ ചെയ്യുന്നില്ലെന്ന്..!!!
എന്റെ എല്ലാ കാര്യവും നീ നോക്കുന്നില്ലേ?
ന്റെ അമ്മയെ പൊന്നു പോലെ ശ്രെദ്ധിക്കുന്നില്ലേ...?
നിക്ക് ഒരു കുറവും വരുത്താറില്ലലോ നീ....
എന്നും നിക്ക് വേണ്ടി ഈ സിന്ദൂര രേഖ ചുവപ്പിക്കണില്ലേ നീ...
ന്റെ താലിയും ധരിക്കുന്നില്ലേ..
ഇന്ന് വരെ ഒരു രീതിയിലും എന്നെ ചതിച്ചിട്ടില്ലലോ നീ..
ഉള്ളു തുറന്നു പറയുന്നില്ലെങ്കിലും നിന്റെ മനസ് എന്നെ സ്നേഹിക്കുന്നുണ്ടന്ന് നിക്ക് നന്നായി അറിയാം....
അതുമതിയെടി നിക്ക് ജീവിതാവസാനം വരെ ന്റെ കൂടെ ന്റെ പെണ്ണായി സന്തോഷത്തോടെ നിന്നെ കണ്ട മതിയെനിക്....""

"പക്ഷെ രുദ്രേട്ടന് എന്നോട് ദേഷ്യമില്ലേ?"

""ന്തിന്..?""

"ഞാൻ... നിക്ക്...രുദ്രേട്ടനെ സ്നേഹിക്കാൻ പറ്റാത്തോണ്ട്...."

""ദാമ്പത്യബന്ധം ആണ് നീ ഉദ്ദേശിച്ചെങ്കിൽ...
ഉണ്ട്....
ചെറിയൊരു നിരാശ ...
ഒരിക്കലും ദേഷ്യമില്ല....
നിനക്കും എനിക്കും ഒരുപോലെ എന്ന് ഒരു ജീവിതം തുടങ്ങണം ന്ന് ആശിക്കുന്നൊ അന്ന് മതി എല്ലാം

അധികം വൈകില്ലെന്ന് നിക്ക് ഉറപ്പുണ്ട്
പക്ഷെ നമ്മൾ സ്നേഹിച്ചു തുടങ്ങുമ്പോ അതിന്റെ പൂർണതയിൽ എത്തണം
അതിനു വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.... എത്രെ നാൾ വേണമെങ്കിലും..

പക്ഷെ അധികം വൈകല്ലേ ട്ടോ""....
കുസൃതി ചിരിയാലെ അവൻ പറഞ്ഞു

അവർ സൂര്യൻ കടലിലേക്ക് മുങ്ങി താഴുന്നത് നോക്കിയിരുന്നു കൂടെ ആ പെണ്ണിന്റെ മുഖത്തും ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ടായിരുന്നു

""പോവാ....""?

"കൊറച്ചൂടെ കഴിയട്ടെ രുദ്രേട്ടാ....
പിന്നെ, ഇനി അധികം വൈകാതെ ഞാൻ നോക്കിക്കൊള്ളാം ട്ടോ"

""എന്ത്""?

"സ്നേഹം പൂർണതയിൽ എത്തിക്കാനെ..."
ഒളികണ്ണേറിഞ്ഞു  അവനെ നോക്കി  കൊണ്ടവൾ പറഞ്ഞു

സന്തോഷം കൊണ്ട് വല്ലാതെ നിറഞ്ഞിരുന്നു അവൻ

സമ്മാനമായി ആദ്യ സ്നേഹ മുദ്രണം നെറ്റിയിലെ ചുവപ്പിൽ ചുണ്ടിനാൽ ചാർത്തുമ്പോ ഇരുവരും വീണ്ടും പ്രണയിച്ചു തുടങ്ങിയിരുന്നു....

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഏറെ വൈകി വീട്ടിലെത്തിയപ്പോ തന്നെ കണ്ടു തങ്ങളെ കാത്തിരിക്കുന്ന ആ കുഞ്ഞു കുടുംബത്തെ

എല്ലാവർകും  വേണ്ടി വാങ്ങിയതെല്ലാം സന്തോഷത്തോടെ കൊടുക്കുന്ന അവളെ കണ്ടപ്പോ ആ നാല് പേരുടെയും മനസ് ഒരുപോലെ നിറഞ്ഞിരുന്നു

രാത്രിയിൽ മട്ടുപ്പാവിൽ നിന്നു തൊടിയിലെ ചെമ്പകത്തിന്റെ മണം ആവഹിക്കുകയായിരുന്നു അവൻ 

പുറകിലൂടെ വന്നു പുണർന്ന അവളെ ആദ്യം ഞെട്ടിയെങ്കിലും വീണ്ടും ചേർത്ത് പിടിച്ചു മുറിയിലേക് നടന്നിരുന്നു അവൻ

ഷെൽഫ് തുറന്ന് അവൻ  phd  ക്കു വേണ്ടിയുള്ള അപ്ലിക്കേഷൻ എടുത്തു നീട്ടിയപ്പോ ആ പെണ്ണിന്റെ മുഖം ഒന്നൂടി തെളിഞ്ഞു 

അവനെ ഇറുക്കെ പുണർന്നു മുഖത്താകേ ഉമ്മ വെക്കുമ്പോൾ വീണ്ടും നിറഞ്ഞിരുന്നു ആ ഉണ്ടക്കണ്ണുകൾ

കണ്ണുനീരിനെ അവന്റെ ചുണ്ടിന്നാൽ ഒപ്പി എടുത്തു

അവളുടെ അധരങ്ങളെ അതിന്റെ ഇണ
സ്വന്തമാക്കിയിരുന്നു...
ഒടുവിൽ പിടഞ്ഞു മാറുമ്പോൾ ആ പെണ്ണ് അവനിലേക് തളർന്നു വീണിരുന്ന

"ഇതിപ്പോ വേണ്ട രുദ്രേട്ടാ..
നമുക്ക് ഇനി ഒരു വാവയെ ഒകെ വേണം വീണ്ടും പഠിപ്പിന് പിന്നാലെ പോയ...."

""അതൊക്കെ വേണം പക്ഷെ നിന്റെയഗ്രഹം ഒന്നും മുടക്കേണ്ട""

വീണ്ടും സന്തോഷത്താൽ അത്രേമേൽ പ്രേമത്തോടെ ആ പെണ്ണുവീണ്ടും അവനെ ചുറ്റി പിടിച്ചു

രാത്രി പെയ്യുന്ന മഴയോടൊപ്പം അവനും അവളിലേക്കു പെയ്തു തോർന്നിരുന്നു

രാവിലെ ഉണർന്നപ്പോഴും തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന ആ കൈകളെ അവൾ ഉമ്മ വെച്ചു

തലേന്ന് പെയ്ത മഴ പുതു മണ്ണിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു

അത്രേമേൽ ആർദ്രമായി അവർ വീണ്ടും പ്രണയിക്കുന്നു
പുതിയ സന്തോഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കൊണ്ട്....

കഴിഞ്ഞു ട്ടോ..... 🍂


സ്നേഹത്തോടെ 
          
         Malhar💞




Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്