നിന്റെ മാത്രം ഫുൾ പാർട്ട്

നിന്റെ മാത്രം ഫുൾ പാർട്ട്

ബസിൽ ഏറ്റവും മുന്നിലായി നീല ജീൻസും ചുവന്ന ബനിയനും, കാതിൽ ഹെഡ്സെറ്റ് ചേർത്ത് വെച്ചു..അരികളിലായി വലിപ്പം കൂടിയ കുറേ പെട്ടികളുമായി പാറി പറന്ന മുടിയിഴകളുമായ് ഇരുന്ന പെൺകുട്ടിയെ കണ്ടപ്പോ തന്നെ ആ ബസിലെ കണ്ടക്ടറായ ഹരിക്ക് ദേഷ്യം ഇരച്ചു കയറി... 

അതിന്റ ഏറ്റവും പ്രധാനപെട്ട കാര്യം അവൾക്കു അയാളുടെ പഴയ കാമുകിയെപോലെ ചെറുയൊരു മുഖഛായ ഉണ്ടായിരുന്നു എന്നതാണ്... പഴയ അനാവശ്യമായ ചില ഓർമ്മകൾ ഹൃദയത്തിലേക്ക് തള്ളികയറുന്ന പോലെ ഹരിക്കു തോന്നി.. അയാൾ നിന്ന നില്പിൽ വിയർത്തുകുളിച്ചു... വെറുതെ വെളിയിലേക്ക് നോക്കി ഇരിക്കുന്ന ഈ പീറ പെണ്ണ് എന്റെ ഇന്നത്തെ ഒരു ദിവസം നശിപ്പിച്ചിരിക്കുന്നു.. 

ഹരി ആരോടൊന്നില്ലാതെ പറഞ്ഞു കൊണ്ടേ ഇരുന്നു... 

ഇനിയും ആളുകൾ കയറാനില്ല എന്ന് ഉറപ്പു വരുത്തി ബസ് മുന്നിലേക്ക് കുതിച്ചു... 
ഹരി ഓരോരുടെയും അടുത്തേക്ക് ചെന്നു എവിടേക്കാണ് പോകേണ്ടത് എന്നും കൃത്യമായി ചോദിച്ചുകൊണ്ടേ ഇരുന്നു... അവരെ ചിലരെ അവനു അറിയാവുന്നവരാണ് അവരോടൊക്കെ ഏറ്റവും ഹൃദമായി ചിരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ടിക്കറ്റ് കൊടുക്കയും ചെയ്തു..

 ഒറ്റ നോട്ടുകൾ അവന്റെ കയ്യിലേക്കുവരുമ്പോൾ ചിലപ്പോഴൊക്കെ നാണയത്തിന്റെ തുട്ടുകൾ യാത്രകാരുടെകയ്യിലേക്കും പോയ്കൊണ്ടേ ഇരുന്നു... 

ബസ് വളവുകൾ തിരിഞ്ഞും. ഉയരങ്ങൾ കേറിയും.. ആളുകളെ ഇറക്കിയും കയറ്റിയും മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു... 

"ഇനി ആരെങ്കിലും ടിക്കറ്റ് വാങ്ങാൻ ഉണ്ടോ"?? എന്ന ഹരിയുടെ ചോദ്യത്തിൽ ചുറ്റും കനത്ത നിശബ്ദത കണ്ടാണ് ഹരി ഏറ്റവും മുന്നിലേക്ക് ചെന്നത്...
അലസമായി ഇരിക്കുന്ന ആ പെൺകുട്ടി ഇതുവരെയും ടിക്കറ്റ് എടുത്തില്ല എന്ന് അപ്പോഴാണ് ഹരി ഓർത്തത്.... 

മൂന്ന് തവണ ഹരി അവളെ വിളിച്ചിട്ടും കേൾക്കാതെ ഹെഡ്സെറ്റിൽ കണ്ണുകൾ അടച്ചു സീറ്റിലേക്ക് തല താഴ്ത്തി കിടക്കുന്നവളെ കണ്ടു ഹരിക്ക് ദേഷ്യം ഇരച്ചു കയറി.. അവളെ കാണുമ്പോഴൊക്കെ ഹരി പണ്ടെപ്പോഴോ ജീവന് തുല്യം സ്നേഹിച്ച ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.. അവൻ നിന്ന നിൽപ്പിൽ ദേഷ്യം കൊണ്ടു വിറച്ചു... 

വണ്ടി ഏതോ സ്റ്റോപ്പിൽ നിർത്തിയത് കൊണ്ടോ പാട്ട് തീർന്നതുകൊണ്ടോ അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി... ബസിൽ ഉള്ള ആളുകൾ മുഴുവനും അവളെ തന്നെ നോക്കി നിൽപ്പുണ്ട്... ചില പ്രായമായ ആളുകൾ അവളുടെ വസ്ത്രധാരണത്തെ പറ്റിയോ.. ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാം ഇങ്ങനെ ആണെന്നും എല്ലാം അടക്കം പറയുന്നുണ്ട്... 

അവളെ നോക്കി ഹരി പുച്ഛത്തോടെ പറഞ്ഞു...

 "സാധാരണ ആരെങ്കിലും ബസിൽ കയറിയാൽ ആദ്യം ചെയ്യുന്നത് ടിക്കറ്റ് എടുക്കുക എന്നതാണ്.. അതാണ് മാന്യത.. ചെയ്യന്ന യാത്രയുടെ കൂലി... ഇനി വേറെ ചിലരുണ്ട്... ബസിൽ പമ്മിയിരിക്കും ചെയ്യുന്ന യാത്രയ്ക്ക് കൂലി കൊടുക്കാതെ... അവരുടെ ഉദ്ദേശം മറ്റുള്ളവരെ പറ്റിച്ചു മിടുക്കരായി ഇരിക്കാം എന്നതാണ്.. 

ഹരി പറഞ്ഞു തീരുമ്പോൾ ചുറ്റും ആരോ ഉറക്കെ ചിരിച്ചിരുന്നു... അവൾ നിസഹായതയോടെ അവനെ നോക്കി... 
അവൾ കണ്ണുമിഴിച്ചു നോക്കുന്നത് കണ്ടു അവൻ വീണ്ടും പറഞ്ഞു.. 

"കൂടുതൽ അഭിനയിക്കാതെ എടുക്കടി കാശ്... "

അവൾ ഇരുന്ന ഇരുപ്പിൽ നിന്നും ചാടി എണീറ്റു.. ഉയർന്ന ശ്വാസഗതികളോടെ അവൾ വിരൽ ചൂണ്ടി ഹരിയെ നോക്കി പറഞ്ഞു...

 "മൈൻഡ് യുവർ വേർഡ്‌സ് "

ഒരു പീറ പെണ്ണ് എല്ലാവരുടെയും മുന്നിൽ വെച്ചു തന്നോട് കൈ ചൂണ്ടി സംസാരിക്കുന്നത് കണ്ടു ഹരിക്കു വീണ്ടും ദേഷ്യം ഇരച്ചു കയറി.. അവൻ വീണ്ടും പുച്ഛം വാരിവിതറികൊണ്ട് പറഞ്ഞു.. 

"ഹഹഹ എന്നാൽ ഒരു കാര്യം ചെയ്യാം നിന്നെ സത്യഭാമ എന്ന് വിളിക്കാം... കള്ളി... പെരുംകള്ളി" 

ഹരി ഉച്ചത്തിൽ വീറോടെ പറഞ്ഞു...

അവൾ പെട്ടന്ന് വിളറി വെളുത്തു ആദ്യമായി ഒരു പുരുഷൻ എല്ലാവരുടെയും മുന്നിൽ വെച്ചു കള്ളി എന്ന് വിളിച്ചിരിക്കുന്നു... അപമാനത്തോടെ അവൾ നിന്ന നില്പിൽ ഉരുകി ഒലിച്ചു... മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി അവൾ അവനെ നോക്കി വീണ്ടും ഉച്ചത്തിൽ പറഞ്ഞു .. 

"സൗകര്യം ഇല്ലാ പൈസ തരാൻ... നീ എന്നെ എന്ത് ചെയ്യും... നിനക്ക് ചെയ്യാൻ പറ്റുന്നത് നീ കാണിക്ക്..

ഹരി പെട്ടന്ന് നിശബ്ദനായിപ്പോയ് ആദ്യമായി ഒരു പെണ്ണ് തന്നെ വെല്ലു വിളിച്ചിരിക്കുന്നു...

 " നീ പൈസ തന്നില്ലങ്കിൽ ഇപ്പോ കാണുന്ന എന്നെ അല്ലാതെ വേറെ ഒരു മുഖം കൂടി കാണേണ്ടി വരും.. "അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു... 

ബസ് മുന്നോട്ട് ആർത്തിരമ്പി പോകുന്നുണ്ട്.. വളവുകളും കുന്നുകളും അത് താണ്ടുന്നുണ്ട്...

അവൾ ബസിന്റെ ഏറ്റവും മുന്നിലെ പെട്ടിപ്പുറത്തേക്ക് പോയ്‌ ഇരുന്നു എന്നിട്ട് പറഞ്ഞു..

. " പൈസ തരുന്നില്ല... നിനക്ക് വേറെ ഏത് മുഖം ആണുള്ളത് എന്ന് എനിക്ക് കാണണം.. എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാനും കാണിച്ചു തരാം.. "അവൾ പുച്ഛിച്ചു കൊണ്ടു മറുപടി പറഞ്ഞു.. 

അവൻ ഏറ്റവും സൗമ്യമായി പറഞ്ഞു...

 "നീ പൈസ തന്നാൽ പ്രശ്നം ഇവിടെ തീരും അതല്ല.. പ്രശ്നം ഇനിയും വലുതാക്കാൻ ആയതു ഉദ്ദേശം എങ്കിൽ ഹരി ആരാണെന്ന് മോൾ അറിയും "അവൻ താടി ഉഴിഞ്ഞു കൊണ്ടു മെല്ലെ പറഞ്ഞു... 

"പൈസ തരുന്നില്ല നായെ... "അവൾ പല്ലിറുമ്മി പറഞ്ഞു... 

ഹരിക്ക് നിന്ന നിൽപ്പിൽ ദേഷ്യം ഇരച്ചു കയറി.. അയാളുടെ ഹൃദയം ശക്തമായി ഇടിച്ചു നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു... അവൻ മുന്നോട്ട് ചെന്ന് അവൾക്കരികിലായി ഇരുന്ന വലിപ്പം കൂടിയ പെട്ടികളിൽ ഒന്നെടുത്തു ഓടുന്ന ബസിന്റെ ഒരു വശത്തു നിന്നു പുറത്തേക്ക് എറിഞ്ഞു... 
ബസിൽ ആരോ വിസിൽ അടിച്ചു.. ഉറക്കെ അടക്കി ആരൊക്കെയോ ചിരിച്ചു... അവൾ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.... 

ഹരി അവൾക്കരികിലേക്ക് ചെന്ന് നിന്നു പതിയെ പറഞ്ഞു..

"ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന് അപ്പോൾ നിനക്ക് പറ്റില്ല.. വണ്ടി അടുത്ത സ്റ്റോപ്പിൽ നിർത്തും അപ്പോ തിരികെ പോയ്‌ ബാഗ് എടുത്താൽ മതി... ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. കേട്ടോടി.... 

ഹരി പറഞ്ഞു നിർത്തിയപ്പോൾ അവൾ നിന്ന നിൽപ്പിൽ നീറി കത്തി... കണ്ണ് ചുവന്നു പകയോടെ ഹരിയെ നോക്കി എന്നിട്ട് പറഞ്ഞു...

 "നോക്കിക്കോ ഇതിനെല്ലാം ഞാൻ നിന്നോട് പകരം ചോദിക്കും.. നീ എഴുതിവെച്ചോ പത്മിനി ആണ് പറയുന്നത്.. 

അവൾ പറഞ്ഞു തീർന്നപ്പോ ഒട്ടും വിട്ടുകൊടുക്കാതെ ഹരിയും പറഞ്ഞു.. 

"ആ കാണാം "...... 

ബസ് വഴിയമ്പലത്തിനു പിന്നിലായി കൊട്ടാരം പോലെയുള്ള ഒരു വീടിനു മുന്നിലായ് ചവിട്ടി നിർത്തി... ബസിന്റെ മുതലാളിയുടെ വീടാണവിടെ . വണ്ടിയിലെ ആളുകൾ മുഴുവൻ കൊട്ടാരത്തെ തോൽപ്പിക്കുന്ന വീട്ടിലേക്ക് നോക്കിയിരുന്നു.. വണ്ടിയിൽ ഇരുന്ന പെണ്ണുങ്ങൾ അസൂയയോടെ എന്താല്ലാമോ അടക്കം പറഞ്ഞു.

"എന്താണ് മുതലാളി... എന്ത് പറ്റി കൈ കാണിച്ചു നിർത്തിയത് എന്തെങ്കിലും പറയാനോ ഏൽപ്പിക്കാനോ ഉണ്ടോ... 

ബസിൽ നിന്നിറങ്ങി കൈകൾ ഭവ്യതയോടെ പിണച്ചു കെട്ടി ഹരി മുതലാളിയോട് ചോദിച്ചു.... 

വെളുത്തു ഉരുണ്ട് സ്വർണ്ണ നിറത്തിലെ ജുബ്ബ ഇട്ട മുതലാളി ബസിനുള്ളിലേക്ക് നോക്കി പറഞ്ഞു...

"എന്റെ മകൾ ഈ ബസിൽ ഉണ്ട് അവൾ പഠിത്തം എല്ലാം കഴിഞ്ഞു നാട്ടിലേക്ക് വരുകയാണ്... കാർ വിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല..,,,, 

ഹരി ഒരു ഞെട്ടലോde ബസിനുള്ളിലേക്ക് നോക്കി.. എരിഞ്ഞു ആളി കത്തുന്ന പകയോടെ ജീൻസിട്ട ആ പെൺകുട്ടി ബസിൽ നിന്നിറങ്ങി വന്നു... 
മുതലാളി അവളെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോഴും കണ്ണിമ വെട്ടാതെ പകയോടെ അവൾ ഹരിയെ നോക്കി.... 
ഹരി അപ്പോൾ ഒരു നെഞ്ചിടിപ്പോടെ വീടിന്റെ മുൻവശത്തെ വീട്ടുപേരിലേക്ക് നോക്കി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു.. "പത്മാലയം" 
                                      

2

ഹരി...... നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്... 
"എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ.... "

ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു.... 
രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ.. 

അടുത്ത് കിടന്ന കസേര നീക്കിയിട്ട് അതിലേക്ക് ചാരിയിരുന്നു അയാൾ ചോദിച്ചു...

"ഹരി ഇന്ന് സാറിന്റെ മകളോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. "

ഒരല്പനേരത്തെ മൗനത്തിനു ശേഷം ഹരി പറഞ്ഞു

"അത് പിന്നെ... എനിക്ക്.. ഞാൻ അറിയാതെ... എനിക്ക് അതിനെ കണ്ടപ്പോൾ ആരൊക്കെയോ ഓർമ്മ വന്നു അതിൽ പിന്നെ ഞാൻ ദേഷ്യപ്പെട്ടു എന്താല്ലാമോ പറഞ്ഞു... ചെയ്തത് തെറ്റായിപോയി എന്ന് അറിയാം... 

രാഘവേട്ടൻ ഒന്ന് മൂളിയിട്ട് പറഞ്ഞു...
"ശരിക്കും ആ കൊച്ചിനെ പ്രസവിക്കുമ്പോൾ ഡോക്ടർ പറഞ്ഞതാ അതിനെ കിട്ടില്ല എന്ന്.. ഒരുപാട് നേർച്ചയും വഴിപാടും പറഞ്ഞു കിട്ടിയ കൊച്ചാണ് അത് . സാറിന്റെ നെഞ്ചിൽ ഇട്ടാണ് അതിനെ വളർത്തിയത്... ഇജ്ജ് ഇപ്പോ അയിനോട് കാണിച്ചത് സർ അറിഞ്ഞാൽ അന്റെ ഉള്ള ജോലി കൂടെ പോവും കുട്ടിയെ.... 

ഹരിക്ക് നിന്ന നില്പിൽ ഒരു മിന്നൽ പാഞ്ഞു പോകുന്നത് പോലെ തോന്നി.. സത്യമായും മനപൂർവം ആയിരുന്നില്ല ആ കുട്ടിയോട് ദേഷ്യപ്പെട്ടത്... 
അവളെ കണ്ടപ്പോ മുൻപ് സ്നേഹിച്ച ഒരാളെ പോലെ തോന്നിച്ചു... ഒറ്റ നിമിഷത്തിൽ തനിച്ചാക്കിപോയവളോട് തോന്നിയ അമർഷം അറിഞ്ഞോ അറിയാതെയോ, മുന്നിൽ പുച്ഛത്തോടെ അലസമായി വന്നിരുന്ന പെൺകുട്ടിയോട് തീർക്കുകയായിരുന്നു... 

നീണ്ടു നിവർന്നു നിന്നു വെല്ലുവിളിച്ചപ്പോൾ.. വീറോടെ വാശിയോടെ സംസാരിക്കുന്നത് കണ്ടപ്പോ നിയന്ത്രണം വിട്ടുപോയതാണ്... അതൊരിക്കലും അന്നം തരുന്ന വീട്ടിലെ കുട്ടിയാണ് എന്ന് അറിഞ്ഞിരുന്നില്ല.. അപരിചിത ആണെങ്കിൽ പോലും ചെയ്തു പോയത് തെറ്റ് തന്നെയാണ് എന്ന് നോവോടെ ഹരി ഓർത്തു... 

കയ്യിൽ ഇരുന്ന സിഗരറ്റ് കൊള്ളി താഴേക്ക് ഇട്ടു കല്പാദങ്ങൾ കൊണ്ടു ചവിട്ടിയരച്ചു രാഘവേട്ടൻ പറഞ്ഞു... 

"നിന്നോട് പത്മിനി കുഞ്ഞ് നാളെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് കണ്ടിട്ട് ജോലിക്ക് കയറിയാൽ മതിയത്രേ.... "

അത് കേട്ടപ്പോ ഹരിയുടെ നെഞ്ചിൽ പേരറിയാത്ത ഒരു അസ്വസ്ഥത പൊട്ടി മുളച്ചു... 

അന്ന് രാത്രി ഓട് മേഞ്ഞ വീടിന്റെ മുന്നിൽ ഇരുന്നു ഉറക്കം വരാതെ ഹരി നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി ആപ്പോഴായാൾക്ക് ഒരു പെണ്ണിനെ ഓർമ്മ വന്നു 

ചുരുണ്ട മുടിയുള്ള നീണ്ട മൂക്കിൽ ഒരു തരി പൊന്നിന്റെ മൂക്കുത്തി ഇട്ട പെണ്ണിനെ... അവൾ "നിന്നെ തനിച്ചാക്കി ഒരിക്കലും പോവില്ല" എന്ന് പറയുന്നത് കാതുകളിൽ അലയടിക്കുന്ന പോലെ തോന്നിയവനു...

ആ പെണ്ണിന്റെ മുഖത്തിന്‌ ബസിനുള്ളിൽ അലസമായി ഇരിക്കുന്ന പെണ്ണിന്റെ മുഖം പോലെ തോന്നിയത് കണ്ടാണ് ഹരി അസ്വസ്ഥയോടെ മുഖം പൊത്തിയത്... 

*****
"ഹരി ജയരാമൻ... അല്ലെ... ഓഫീസിനുള്ളിലെ ac യുടെ തണുപ്പിന്റെ കൂടെ പത്മിനിയുടെ ഉറക്കെ ഉള്ള ചോദ്യം കേട്ടാണ്. 
അവൻ "അതെ "എന്ന് പറഞ്ഞത് 

മുന്നിൽ ഒരു ചാരു കസേരയിൽ ചാരിയിരുന്നു ഹരിയുടെ സർട്ടിഫിക്കേറ്റ് അടങ്ങിയ ഫയൽ മുന്നിലേക്ക് വെച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു 

"ഹരി MA വരെയും പഠിച്ച ഒരു വ്യക്തി ആണ്.. അതും ഉയർന്ന മാർക്കോട് കൂടെ...വീട്ടിൽ അച്ഛൻ, ഒരു അനുജൻ.. .. കണ്ടക്ടർ ആയി ജോലി തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം... 
അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള തൊഴിലാളിയായി മാറാൻ ഹരിക്ക് ഒരുപാട് താമസം ഉണ്ടായില്ല... വിശ്വസ്ഥൻ... ചെറിയ പ്രായത്തിലെ നന്നായി ജോലി ചെയ്യുന്ന പയ്യൻ എന്ന ഇമേജ് ധാരാളം ഉണ്ട്... ശരിയല്ലേ??? 

കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു പത്മിനി ചോദിച്ചു 
ഹരി ഏറ്റവും നിശബ്ദമായി ഒന്ന് മൂളി.... 

ഹരി കണ്ടക്ടർ ജോലി അല്ലാതെ ആഴ്ചയിൽ ഒരിക്കൽ വന്നു കമ്പിനിയുടെ കണക്കുകൾ നോക്കാറുണ്ട്... ബില്ലെല്ലാം ശരിയാണോ എന്ന് പരിശോധിക്കാറുണ്ട്... അതിനു കണ്ടക്ടറിന്റെ ശമ്പളം അല്ലാതെ മറ്റൊരു തുക നിങ്ങള്ക്ക് നൽകുന്നും ഉണ്ട് ശരിയല്ലേ??... കസേരയിൽ നിന്നും എഴുനേറ്റ് നിന്നു ഹരിക്ക് നേരെ നിന്നു കൊണ്ടു അവൾ പറഞ്ഞു... 
ഹരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

"ശരിയാണ്... "

"എങ്കിൽ ഇനി മുതൽ അത് വേണ്ട... ഞാൻ ഉണ്ട് ഇവിടെ ഞാൻ നോക്കിക്കോളാം കണ്ടക്ടർ കണ്ടക്ടർ പണി നോക്കിയാൽ മതി... അവന്റെ മുഖത്തു നോക്കി അവൾ അത് പറയുമ്പോൾ.. 

ഹരി ഒന്നും മിണ്ടാനാവാതെ അവളെ തലയുയർത്തി നോക്കി... 

"തീർന്നില്ല ഒന്നുകൂടെ.. തവണകളായി വാങ്ങിയ പൈസക്കു പലിശ വേണ്ടാന്ന് അച്ഛൻ പറഞ്ഞിരുന്നു അല്ലെ.. പലിശ വേണ്ടാന്ന് വെക്കാൻ നിങ്ങൾ ഈ കുടുംബത്തിന്റെ കൊച്ചുമോൻ ഒന്നും അല്ലല്ലോ.. പലിശ ശമ്പളത്തിൽ നിന്നും തന്നാൽ മതി.. മുതല് മൊത്തമായും .. ഇനി സംശയങ്ങൾ എന്തെങ്കിലും ഉണ്ടോ "

ഹരി ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.. ഓർമ്മകളിൽ അപ്പോൾ.. പ്രേഷറ് കേറി നിന്ന നില്പിൽ വീണു പോയ ഒരച്ഛനെ ഓർമ്മ വന്നു... ഈ മാസം എങ്കിലും ഫീസ് അടയ്ക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന അനുജനെ ഓർമ്മ വന്നു... എന്നോ എടുത്ത ലോണിന്റെ ജപ്തി പേപ്പർ വീടിന്റെ ഓടിന്റെ ഇടയിൽ ഇരുന്നു പെറ്റുപെരുകുന്നത് ഓർമ്മ വന്നു.. 
ഹരി ഒന്നും പറയാതെ തല കുനിച്ചു തിരിഞ്ഞു നടന്നു.... 

ബസിൽ കയറി ടിക്കറ്റ് കൊടുക്കുന്നതും ബാക്കി വാങ്ങുന്നതും വളവുകൾ താണ്ടുന്നതും ഒന്നും ഹരി അറിഞ്ഞില്ല.. മനസ്സിൽ അപ്പോ പ്രായമായ ഒരു മനുഷ്യന്റെ മുഖം തെളിഞ്ഞു വന്നു.. തളർന്നു കിടക്കുന്ന മെലിഞ്ഞു ഒട്ടിയ ശരീരം.. അവന്റെ തലയിൽ തഴുകുന്ന പോലെ തോന്നി.. ബസിലാണെന്നോ ജോലിയിൽ ആണെന്നോ ഓർക്കാതെ ഹരി ഉച്ചത്തിൽ വിളിച്ചു പോയ്‌.. അച്ഛാ.... 

ഒഴിവു കിട്ടിയ ഉച്ച നേരത്തു ജോലികൾ ഒതുക്കി വേഗം വീട്ടിലേക്ക് വരും.. മരപ്പണിക്കിടെ ഒരിക്കൽ പ്രെഷർ കേറി വീണു പോയതാണ് ഹരിയുടെ അച്ഛൻ... അയാൾ അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി... വേറെ ഒരു ജോലിക്ക് പോവാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണവും ഇത് തന്നെയാണ്.. ഇതാകുകുമ്പോൾ ഇടയ്ക്ക് അച്ഛന്റെ അരികിൽ ഓടി വരാം... മൂത്രവിരിപ്പുകൾ മാറി ഇടാം.. കഞ്ഞിയോ വെള്ളമോ മാറ്റി വെക്കാം... ഇപ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കി ഉണ്ടെന്ന് ഉറപ്പിക്കാം... 

അന്നും പതിവ് പോലെ ഹരി വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റത്തു നിന്നു തന്നെ ഉയരത്തിൽ ഉള്ള ചുമ കേട്ടാണ് വേവലാതിയോടെ അകത്തേക്കു ഓടി ചെല്ലുന്നത്... പ്രായമായ മനുഷ്യൻ കട്ടിലിന്റെ ഒരു വശത്തേക്ക് ഇപ്പോ വീഴാറായത് പോലെ കിടക്കുന്നു... ഹരി ഞെട്ടലോടെ ഉറക്കെ വിളിച്ചു.... 

അച്ഛാ... 

പ്രായമായ മനുഷ്യൻ ചുമച്ചു കുരച്ചുകൊണ്ടു അവനെ അയാസപ്പെട്ടു നോക്കി... 
ഹരിക്ക് കണ്ണ് നിറഞ്ഞു വന്നു... അമ്മ പോയതിൽ ആ ചുമച്ചു കണ്ണ് തള്ളി കിടക്കുന്ന മനുഷ്യന്റെ കൈകളിൽ ആണ് ഒരു കുറവും ഇല്ലാതെ വളർന്നത് എന്നാലോചിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... 
ഓടി ചെന്നു കൈകളിൽ താങ്ങിഎടുത്ത് നേരെ ഇരിക്കുമ്പോൾ ആ വൃദ്ധൻ ചെറുതായൊന്നു പുഞ്ചിരിച്ചു.... 

ഹരി അയാളുടെ മുഖത്തേക്ക് നോക്കാതെ കൈകൾ ചേർത്ത് പിടിച്ചു ചോദിച്ചു.. 

എന്തിനാ അച്ഛാ.. ആരുമില്ലാതെ എഴുന്നേൽക്കാൻ നോക്കിയത്.... 

ആ വൃദ്ധൻ കൊച്ചുകുട്ടി വികൃതി കാണിക്കുമ്പോൾ പിടിക്ക പെട്ടപോലെ മെല്ലെ പറഞ്ഞു... 

ഇജ്ജ് ആ ട്യൂബ് വെച്ചേക്കുന്നേ ശരിയാണോ ഒന്ന് നോക്കിക്കേ... ഉടുപ്പിന്റെ പിന്നാമ്പുറത്തേക്ക് നനവ് തട്ടി അതാണ് ഞാൻ.. അയാൾ കുറ്റബോധത്തോടെ പറഞ്ഞപ്പോ ഹരി ഒരു ആന്തലോടെ തൊട്ട് നോക്കി 
ശരിയാണ്... മൂത്രത്തിൽ നനഞ്ഞു കുതിർന്നു കിടന്ന മനുഷ്യനെ കണ്ടു ഹരിക്ക് ചങ്ക് പൊട്ടി.. 

പെട്ടന്ന് ഒരല്പം ചൂട് വെള്ളം കൊണ്ടു വന്നു. ദേഹം ഒരു തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി.. മടക്കി വെച്ചിരുന്ന കൈലി മാറിയുടുപ്പിച്ചു തോർത്ത്‌ ദേഹത്തു വേറെ മാറ്റി വിരിച്ചിട്ടു... കുടിക്കാൻ അടുത്ത് ചൂട് വെള്ളം കൊണ്ടു വന്നു അടച്ചു വെച്ചു... റേഡിയോ ഓൺ ആക്കി അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു വെച്ചു.. രാവിലെ ഹരി മാറ്റി വെച്ച കുത്തരി കഞ്ഞി സ്പൂണിൽ കോരി വായിൽ വെച്ചു കൊടുത്തു... ഒരല്പം കുടിച്ചു മതിയെന്ന് പറഞ്ഞപ്പോ.. ഒരല്പം വെള്ളം കൊണ്ടു വന്നു വാ കഴുകി തുടച്ചു കൊടുത്തു... 

അപ്പോഴേക്കും ഉച്ചയ്ക്കത്തെ ഓട്ടത്തിനായി ബസിന്റെ ഹോൺ അടി ശബ്ദം മുഴങ്ങി കേട്ടു.. അച്ഛനെ ഒന്നുകൂടി നോക്കിയ ശേഷം മുറ്റത്തേക്ക് ഇറങ്ങി പോകുന്ന മകനെ നോക്കി വൃദ്ധൻ പറഞ്ഞു..

"വല്ലോം കഴിച്ചിട്ട് പോ ഹരി.... 

ഇറങ്ങി ഓടി പോകുന്നതിന് ഇടയിൽ ഹരി ഉറക്കെ വിളിച്ചു പറഞ്ഞു.... 
"വിശപ്പില്ല അച്ഛാ.... "

ഓടി വന്നു ബസിന്റെ അരികിൽ ചെന്നു കേറുമ്പോൾ കഴിച്ചോ എന്ന് ചോദിച്ച ഡ്രൈവർ മനു ചേട്ടനെ നോക്കി കഴിച്ചു എന്ന് കള്ളം പറയുമ്പോഴും മനസ്സിൽ ഒരു പെണ്ണ് വന്നു കിട്ടികൊണ്ട് ഇരുന്ന പലആശ്വാസകാര്യങ്ങളും തെറ്റിത്തെരറുപ്പികുന്മ പോലെ തോന്നി ഹരിക്ക് 

3

മോള് കഴിച്ചു കഴിഞ്ഞോ... എങ്കിൽ അച്ഛന് അല്പം സംസാരിക്കാനുണ്ടാരുന്നു.... പത്മിനി കഴിച്ചു കൈ കഴുകുന്നതിടയിൽ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഉറപ്പായിരുന്നു അത് ഹരിയുടെ കാര്യം പറയാൻ ആയിരിക്കുമെന്ന്... കൈ കഴുകി തുടച്ചു അച്ഛനരികിലേക്ക് ചെല്ലുമ്പോൾ ബാൽകണിയുടെ പിന്നിലായി നിലാവത്തേക്ക് നോക്കി നിൽക്കുകയായിരുന്നു... അച്ഛൻ എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്.. അച്ഛന്റെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പത്മിനി അത് ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കി... അല്പനേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു... 

"നിനക്ക് എന്താണ് പറ്റിയത്.. ഒരിക്കലും ഇല്ലാത്ത പോലെ നീ ബിസിനസ് കാര്യങ്ങളിൽ ഇടപെടുന്നു..??എനിക്ക് അറിയാം നീയാണ് ഇനി ഇതെല്ലാം നോക്കി നടത്തേണ്ടത്.. നിന്റെ കൈകളിൽ തന്നെയാണ് എല്ലാം... നിനക്ക് ഉള്ളതാണ് ഈ കാണുന്നതൊക്കെ.. 

പക്ഷെ ഒരു കാരണവും ഇല്ലാതെ ഹരിയെ നീ... അവൻ നല്ല പയ്യനാണ്... എല്ലാ കണക്കുകളും കൃത്യമായി അറിയാവുന്ന..എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന നല്ലൊരു പയ്യൻ... എന്തിനാണ് നീ.... നീ എന്തിനാണ് അവനെ പറഞ്ഞയച്ചത്??? 

ഉത്തരത്തിനായി കാത്തു നിന്ന അയാളെ നിരാശപ്പെടുത്തി അവൾ പറഞ്ഞു... പ്രതേകിച്ചു കാരണം ഒന്നും തന്നെയില്ല.. ഇനിയിപ്പോൾ ഞാൻ ഉണ്ടല്ലോ.. ഞാൻ നോക്കി നടത്തിക്കോളാം എല്ലാം... 
അവൾ നിസാരമായി പറഞ്ഞു കഴിഞ്ഞപ്പോ അയാൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു... 

ഒരു കാരണവും ഇല്ലാതെ ഒരാളെ പറഞ്ഞയക്കുക അതും ഏറ്റവും വിശ്വാസം നിറഞ്ഞ ഒരാളെ... പപ്പിക്കുട്ടി നിനക്ക് എന്താണ് പറ്റിയത്...?? അയാൾ വീണ്ടും ചോദിച്ചപ്പോ തീർത്തും ശാന്തമായി അവൾ മറുപടി പറഞ്ഞു... 

"അച്ഛന് എന്നേക്കാൾ വിശ്വാസം ഉള്ള ആരെങ്കിലും ഉണ്ടോ...??? 

അയാൾ നിരാശയോടെ പറഞ്ഞു.. 
"ഇല്ലാ.... "പക്ഷെ... 

"എങ്കിൽ ഞാൻ നോക്കിക്കോളാം അതെല്ലാം ഇനി.. അച്ഛൻ കുറച്ചു നാൾ ഒന്ന് വിശ്രമിക്കു... "അവൾ പറഞ്ഞു തീരുമ്പോൾ പ്രായമായ മനുഷ്യന്റെ അരികിലേക്ക് കുറച്ചു നീങ്ങി നിന്നു.. 
അയാൾ അവളെ ചേർത്ത് പിടിച്ചു.. ജീവിതത്തിൽ മകളോളം മാറ്റാരേം അയാൾ അത്രമേൽ സ്നേഹിച്ചിട്ടില്ലല്ലോ എന്ന് ഒരല്പം വാത്സല്യത്തോടെ ഓർത്തു... ഒരു മകൾ അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങൾക്കും കാരണക്കാരൻ അവളുടെ അച്ഛൻ ആവും എന്ന മനോഹരമായ തിരിച്ചറിവിൽ അവൾ അയാളുടെ നെറ്റിയിൽ അമർത്തിയൊന്നു ചുംബിച്ചു... 
****
പിറ്റേന്ന് രാവിലെ പത്മിനി. അമ്പലത്തിൽ പോവാനായി ദാവണിയുടുത്തു തലയിൽ മുല്ലപ്പു ചൂടി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ഹരിയെ കണ്ടത്... 
മുറ്റത്തെ മാവിന്റെ ചോട്ടിൽ അയാൾ ചാരി നിൽക്കുന്നത് കണ്ടാണ് അവൾ കാര്യസ്ഥനായ രാഘവേട്ടനും അടുത്ത് നിൽപ്പുണ്ട്.. പത്മിനിയെ കണ്ടതും ഹരി പെട്ടന്ന് ഒരല്പം വിനയത്തോടെ പിറകിലേക്ക് നീങ്ങി നിന്നു.. ഹരിയെ തുറിച്ചു നോക്കി അവൾ കാര്യമെന്താണ് എന്ന് ചോദിച്ചപ്പോൾ രാഘവേട്ടനാണ് മറുപടി പറഞ്ഞത്.. 

"കുഞ്ഞെ ഇവന്റെ ശമ്പളം ഈ മാസം അല്പം മുൻകൂറായി കൊടുക്കണം.. ഇടയ്ക്ക് പൈസക്ക് ആവിശ്യം വരുമ്പോൾ അങ്ങനെ സാധാരണ ചെയ്യാറുണ്ട്.. ഒരുപാട് പ്രാരാബ്ധങ്ങൾ ഉള്ള കൂട്ടത്തിലാണ്... 

പത്മിനി അല്പം നീരസത്തോടെ മറുപടി പറഞ്ഞു... 

" അതിപ്പോ രാഘവേട്ടാ.. ഈ പ്രാരാബ്ധങ്ങൾ ഇന്നു പറയുയുന്നത് എല്ലാവർക്കും ഉണ്ട്.. നോക്കു ഇവിടെ തന്നെ നമ്മൾ പോകുന്ന സമയത്ത് തന്നെ വേറെ ഒരു ബസും ഓടുന്നുണ്ട് സ്വഭാവികമായും നമ്മുടെ ബസിൽ ആളുകൾ കയറുന്നത് തന്നെ കുറച്ചു കുറഞ്ഞിട്ടുണ്ട്..നമ്മുടെ കമ്പനിയിൽ ലോഡ് വരാൻ പെന്റിങ് ആവുന്നുണ്ട്.. നമ്മൾ ഉദ്ദേശിച്ചതിലും ചില കമ്പിനികൾ നമ്മുടെ കമ്പനിയുമായുള്ള കരാറിൽ നിന്നും പിൻവാങ്ങുന്നുണ്ട്.. അതുകൊണ്ട് പ്രാരാബ്ദകണക്കുകൾ ദയവായി ആരും പറയാതിരിക്കുക.. അവൾ അത് പറഞ്ഞു കഴിഞ്ഞപ്പോ ഹരിയുടെ മുഖത്ത് നോവ് പടർന്നിരുന്നു... 

"മോളെ അത്,, രാഘവേട്ടൻ തലച്ചോറിഞ്ഞു കൊണ്ടു അവളെ ദയനീയമായി ഒന്ന് നോക്കി... എങ്കിൽ പകുതി മതി . പകുതി മാസവസാനം കഴിഞ്ഞു കൊടുത്താൽ മതി.. പാവങ്ങളാണ് മോളെ... 

" പിന്നെ രാഘവേട്ടാ എനിക്ക് അമ്പലത്തിൽ ഒന്ന് പോകണം.. അച്ഛനും അമ്മയും ചന്ദ്രമാമയുടെ വീട് വരെയും പോയിരിക്കുകയാണ്.. എന്നെ അമ്പലം വരെയും ഒന്ന് കൊണ്ടാക്കണം... അവൾ അത് പറഞ്ഞുകൊണ്ട് കാറിലേക്ക് കയറുമ്പോൾ.. രാഘവേട്ടൻ അവളെ തടഞ്ഞു കൊണ്ടു പറഞ്ഞു.. "കുഞ്ഞെ എനിക്ക് ഈ വണ്ടി ഓടിക്കാൻ അറിയില്ലല്ലോ.. അമ്പലത്തിൽ ഇന്ന് തന്നെ പോകണമെന്നുണ്ടോ എങ്കിൽ വേറെ ഒരു വണ്ടി ശരിയാക്കി തരാം... 
അവൾ അല്പ നേരം ചിന്തിച്ചിട്ടു പറഞ്ഞു... "അല്ലെങ്കിൽ വേണ്ട ഇയാൾക്ക് വണ്ടി ഓടിക്കാൻ അറിയുമോ??? 

ഹരിയെ നോക്കിയവൾ ചോദിക്കുമ്പോൾ ഒരല്പം വിക്കലൊടെ അറിയാം എന്നവൻ മറുപടി പറഞ്ഞു... എങ്കിൽ അയാള് വണ്ടി എടുക്കട്ടെ എന്നു പറഞ്ഞു ദാവണി ചുരുട്ടി പിടിച്ചു അവൾ വണ്ടിയിലേക്ക് കയറി... 
ഹരി താല്പര്യം ഇല്ലാഞ്ഞിട്ടും നിഷേധിക്കാൻ കഴിയാത്ത ഒരുതരം അസ്വസ്ഥയോടെ വന്നു വണ്ടിയെടുത്തു മുന്നിലേക്ക് കുതിച്ചു... 

പത്മിനി അസ്വസ്ഥയോടെ മുഖം തിരിച്ചു എന്നിട്ട് പറഞ്ഞു.. ആലോചിക്കട്ടെ.. ആദ്യം ഇവന്റെ അഹങ്കാരം കുറച്ചൊന്നു കുറയാട്ടെ. പത്മിനി മുഖം കൊട്ടി പറയുമ്പോൾ അവൻമുഖം തിരിച്ചുകഴിഞ്ഞിരുന്നു...

അമ്പലത്തിലേക്ക് ഉള്ള വഴിയിൽ ആരും ആരോടും പരസ്പരം ഒന്നും .മിണ്ടിയില്ല ആലിന്റെ വക്കത് വണ്ടിയൊതുക്കി ഹരി മാറി നിന്നപ്പോഴാണ് പത്നിമിനി കാറിൽ ഇരുന്നു കൈകൊട്ടി വിളിച്ചത്... ഡോർ തുറന്നു തരു എന്ന അവളുടെ നിർദ്ദേശത്തിൽ ഒന്നും മിണ്ടാതെ അവൻ ഡോർ തുറന്നു കൊടുത്തു... 
ശരിക്കും കാറിൽ നിന്നറങ്ങിയ അവളെ കാണാൻ പ്രേത്യേക ഒരു ചന്തമായിരുന്നു... 

നടന്നുപോകുന്ന പെണ്ണുങ്ങൾ കുശുമ്പോടെ അവളെ നോക്കി... ചെറുപ്പക്കാർ ഇവൾ ആര് എന്നുള്ള മട്ടിൽ ഞെട്ടി നോക്കി.. പ്രായമാവർ ഇവൾ ഏതു വീട്ടിലെ ആണെന്ന് പരസ്പരം ചോദിച്ചു.. 
അവൾ പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നു നീങ്ങിയപ്പോ ഹരിയുടെ മനസ്സ്‌ കുറച്ചു പിറകിലേക്ക് പോയ്‌... 
ഭയങ്കര മഴയുള്ള ഒരു സമയം ചുരുണ്ടു മുടിയുള്ള ഒരു പെണ്ണ് അവനെ വട്ടം ചുറ്റിപ്പിടിച്ചുകൊണ്ട് ആലിന്റെ കീഴിൽ ചേർന്ന് നിൽപ്പുണ്ട്... അവൾ ഇടയ്ക്ക് അവന്റെ കണ്ണിൽ നോക്കുന്നുണ്ട്... അവളുടെ നോട്ടം ചൂട് താങ്ങാനാവാതെ അവൻ അവളെ ചേർത്ത് പിടിക്കുന്നുണ്ട്.. ഇടി വെട്ടിയ സമയത്ത് അവൾ അവന്റെ കവിളത്തു ചേർത്ത് വെച്ചൊരു ചുംബനം നൽകിയത് ഓർത്തു...

ഹരി പെട്ടന്ന് ചെവി പൊത്തി പിന്നിലേക്ക് ഓടി.. അവളുടെ ഓർമ്മകൾ ശ്വാസം മുട്ടിക്കുമ്പോഴൊക്കെ ഹരി ഇങ്ങനെ ആണ്... അയാൾക്ക് പെടുന്നനെ ശ്വാസം മുട്ടുന്ന പോലെ തോന്നും.. ചിലപ്പോൾ നെഞ്ച് വേദനിക്കും ... മുന്നിൽ എല്ലാവരയും അയാളെ നോക്കി പൊട്ടിച്ചിരിക്കുന്ന പോലെ തോന്നും... 

ആ സമയത്തു പത്മിനി കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു... അവളുടെ ഓർമ്മയിൽ അപ്പോൾ നാലാം തരം വരെയും ബോർഡിങ്ങിൽ പഠിച്ചിട്ട് മുടി തോളറ്റം വരെയും മുറിച്ചിട്ടയൊരു പെണ്ണിനെ ഓർമ്മ വന്നു... വെള്ളം കണ്ടാൽ പേടിച്ചു വിറയ്ക്കുന്ന ഒരു പെണ്ണ്.. അത് ഒരു അസുഖമാണെന്ന് പിന്നീട് അവൾ അറിഞ്ഞിരുന്നു... ഒരിക്കൽ രാഘവേട്ടന്റ കയ്യിൽ പിടിച്ചു പാലം കടന്നു വരുന്ന വഴി കൈ തെറ്റി വെള്ളത്തിലേക്ക് വീണതോർമ്മ വന്നു.. അന്ന് പെട്ടന്ന് ഷോക്ക് ആയി നിന്നുപോയ രാഘവേട്ടന് മുന്നിലൂടെ.. ഒരു മെലിഞ്ഞ പയ്യൻ അവളെ വാരിയെടുത്തത് അവൾ ഓർത്തു... അബോധാവസ്ഥയിൽ ഏതോ ഭയാനകമായ ഒരു ലോകത്തു അവൾ കിടക്കുമ്പോഴും.. ചുറ്റും ആരോ അലറി വിളിക്കുന്നുണ്ട്.. ഹരി.... മുറുക്കെ പിടിച്ചോടാ..... ഹരീ..... ചേർത്ത് പിടിച്ചിരിക്കുന്നകൈകൾക്ക് ഒരു 12വയസ്സുകാരന്റെ പ്രായമേ ഉണ്ടാരുന്നോള്ളൂ.. 

കുറച്ചു കൂടെ മുതിർന്നപ്പോ പാടത്തു പന്തുരുട്ടി കളിക്കുന്നത് കണ്ടിട്ടുണ്ട്... മിണ്ടാൻ ആഗ്രഹിച്ചപ്പോഴൊക്കെ തന്നെയൊന്നു ശ്രെദ്ധിക്കുക പോലും ചെയ്യാതെ പോകുന്ന ഒരുവൻ.... 

ഒരിക്കൽ എങ്കിലും കാണുമ്പോൾ ഒരു നന്ദി വാക്ക് പറയണം എന്നാഗ്രഹിച്ചിട്ടുണ്ട്... പക്ഷെ എന്തോ ഒരു ഉൾ ഭയം ആയിരുന്നു.. ഒറ്റയ്ക്കു വളർന്നതിന്റെയോ പങ്കു വെക്കാൻ നല്ലൊരു കൂട്ടുകാർ ഇല്ലാത്തതുകൊണ്ടോ... പത്താം തരത്തിൽ പഠിക്കുന്ന ഒരു സമയത്ത് കാവിലെ കോടിയേറ്റത്തിന്റെ അന്ന് ഒരിക്കൽ മുന്നിൽ ചെന്നു സംസാരിക്കാൻ നിന്നിട്ടുണ്ട്..
"നീ ഏതാ കൊച്ചെ "എന്ന ഒറ്റ ചോദ്യത്തിൽ അന്ന് ഉരുകിയൊലിച്ചു പോയിരുന്നു .. പണ്ടെപ്പോഴോ വെള്ളത്തിൽ വീണു രക്ഷിച്ചതിന്റെ കണക്കും പറയാൻ ചെന്നിട്ട് ഒന്നും മിണ്ടാതെ പോയിട്ടുണ്ട്.. 

പിന്നെപ്പോഴൊക്കയോ കണ്ടിരുന്നു a... കാറിൽ താൻ സ്ക്കൂളിൽ പോകുമ്പോ ആരുടെയെങ്കിലും തോട്ടത്തിലെ മാവിൽ കല്ലെറിഞ്ഞോണ്ട് നിൽക്കുന്നത്, ബസ് കുട്ടികളെ കയറ്റില്ല എന്ന പരാതിയിൽ നെഞ്ച് വിടർത്തി ഒറ്റ കെട്ടായി സമരം നടത്തുന്നത്... 
ഓണത്തിന്റെ പങ്കു പറ്റാൻ ക്ലബ്ബിലെ രസീതുമായി വീട്ടില് വരുന്നത്... ഏറ്റവും വെളുപ്പിനെ സ്കൂൾ യൂണിഫോം ഇട്ട് പത്രം ഇടാൻ വരുന്നത്... ഞായറാഴ്ച ദിവസങ്ങളിൽ അച്ചുവേട്ടന്റെ കൂടെ കാറ്ററിംഗിന് പോകുന്നത്.. അങ്ങനെ അറിയാതെ കാണാതെ എത്രയോ തവണ കണ്ടിരിക്കുന്നു... 

ഏറ്റവും ദുഃഖം തോന്നിയത് ട്യൂഷൻ കഴിഞ്ഞു വരുന്ന വളവിൽ വെച്ചു ചുരുണ്ട മുടിയുള്ള ഒരു പെണ്ണിന്റെ കൈ പിടിച്ചു നടന്നു പോയത് കണ്ടപ്പോഴാണ്... സത്യം പറഞ്ഞാൽ ഒരിക്കൽ പോലും മിണ്ടാത്ത തന്നെയൊന്നു നല്ലപോലെ കാണുക പോലും ചെയ്യാത്ത മനുഷ്യൻ മറ്റൊരു പെണ്ണിനെ കൈ പിടിച്ചു ചേർന്ന് ഒരുമിച്ചു നടന്നു പോകുന്നത് കണ്ടു എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്ന് പലയാവർത്തി മനസ്സിനോട് ചോദിച്ച ചോദ്യം ആണ്.. ഇന്നും അറിയില്ല... ബസിൽ അന്ന് കണ്ടപ്പോ ശരിക്കും മിണ്ടണം എന്ന് കരുതിയത് തന്നെയാണ്.. 

പക്ഷെ അയാളെ കാണാൻ വേണ്ടി മാത്രം പോയപ്പോഴൊക്കെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതിന്റെ സങ്കടം മുഴുവൻ ഇങ്ങനെ തീർക്കുകയാണ് ചെയ്തത്... 

അമ്പലത്തിന്റെ പടികൾ ഇറങ്ങി പത്മിനി വരുമ്പോൾ മടക്കി വെച്ചിരുന്ന മുണ്ട് താഴേക്ക് ഇട്ട് ഭാവ്യതയോടെ ഡോർ തുറന്നു കൊടുത്തത് കണ്ടപ്പോ ശരിക്കും പത്മിനിക്കു ചിരി പൊട്ടി.... 

4

വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒന്നും മിണ്ടാതെ വണ്ടിയൊടിച്ചു പോകുന്ന മനുഷ്യനെ കണ്ടവൾക്ക് വല്ലായ്ക തോന്നി... വീട്ടിലേക്ക് ചെന്നു ഡോർ തുറന്നു കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കുന്നില്ല വന്നു കണ്ടവൾക്ക് സങ്കടം തോന്നി... ഹരി വണ്ടിയൊതുക്കി ഇടുമ്പോൾ അവൾ പിന്നിൽ നിന്നായി ഉറക്കെ വിളിച്ചു പറഞ്ഞു.. ഓഫീസിലേക്ക് വരാൻ.. തുടർന്ന്... ഓഫീസിൽ ചെന്നപ്പോ പകുതി ശബളത്തിൽ നിന്നും അല്പം കൂടെ ചേർത്ത് നൽകി കൊണ്ടു അവൾ പറഞ്ഞു..

" പലിശയുടെ കാര്യം ഞാൻ പറഞ്ഞിരുന്നു.. പക്ഷെ ഉടനെ വേണ്ടാ പതിയെ മതി... "

പറയുമ്പോൾ ഹരി അവളെ ആശ്വാസത്തോടെ നോക്കി... കൈകൾ കൂപ്പി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് അവൾ വീണ്ടും വിളിച്ചത്... എന്നിട്ട് അവന്റെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു.. 

"നാളെ പിറന്നാൾ ആണ് വലിയ ആഘോഷം ഒന്നുമില്ല എങ്കിലും ഹരി വരണം.. "

അത് പറഞ്ഞപ്പോ ഹരി ചെറുതായിപുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു... 

"വരാം "

പൈസയുമായി തിരികെ നടന്നുപോകുന്ന ഹരിയെ അവൾനോക്കി നിന്നു... വെള്ളത്തിൽ വീണു പാതിബോധം മറയുന്നതിനു മുൻപ് ചേർത്ത് പിടിച്ച മെല്ലിച്ച കൈകളെ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... 

ഹരി വീട്ടിലേയ്ക്ക് വന്നു കയറിയപ്പോഴേ കണ്ടത് അച്ഛന്റെ മൂത്രതുണിയെല്ലാം ഒതുക്കി വാരി അലക്കിയിടുന്ന അനുജനെ ആണ്... ഹരി പേരെടുത്തു അവനെ വിളക്കുമ്പോൾ കൈ ഒന്ന് ഉയർത്തി കാണിച്ചു കൊണ്ടു അവൻ ജോലി തുടർന്ന്... 

അച്ഛന്റെ അരികിലേക്ക് ചെല്ലുമ്പോൾ അയാൾ അവനെ പുഞ്ചിരിച്ചു കൊണ്ടു നോക്കി.. ഹരിക്കു ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അത്... അയാളുടെ ഏറ്റവും മോശം അവസ്ഥയിൽ കൂടെ കടന്നുപോകുമ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന ഒരു മനുഷ്യൻ.. 

അത് കാണുമ്പോൾ ഹരിയുടെ മനസ്സ്‌ നിറയും.. ഒറ്റ മുറിയിൽ നടു തളർന്നു കിടക്കുന്ന മനുഷ്യന് ഇനി സ്വപ്നങ്ങൾ ഒന്നും ഇല്ലന്ന് അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ വീണുപോകാതെ... ഏറ്റവും മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന മനുഷ്യനെ ഹരി ഇടയ്ക്കൊന്നു നോക്കും... ചായ ഇട്ടു കൊണ്ടു വന്നു വെയിലത്തു രാവിലെ ഉണക്കാൻ ഇരുന്ന ബെഡ്ഷീറ്റു മാറ്റി വിരിച്ചു.. ഹരി അയാളുടെ അരികിലേക്ക് ചെന്നിരിന്നു... 

പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ അവനോട് ചോദിച്ചു 

"ഞാനൊരു ബുദ്ധിമുട്ട് ആവുന്നുണ്ടോ കുട്ടിയെ... "

ആ ഒറ്റ ചോദ്യത്തിൽ ഹരി വല്ലാതെ ആയിപോയി... അച്ഛന്റെ മുഖം കൈകളിൽ എടുത്തു കണ്ണ് നീറി അവൻ പറഞ്ഞു.." എങ്ങനെ അച്ഛാ.... ഇങ്ങള് ഞങ്ങൾക്ക് വേണ്ടി ജീവിച്ചതിന്റെ അല്പം പോലും തിരിച്ചു തരാൻ പറ്റണില്ല എന്ന വിഷമം മാത്രേ ഉള്ളു... അവൻ അത് പറഞ്ഞപ്പോ ആ മനുഷ്യൻ വീണ്ടും പുഞ്ചിരിച്ചു... ചായ ഊതി അച്ഛന്റെ വായിൽ കോരി കൊടുത്ത ശേഷം അല്പം ബ്രെഡ്‌ ഉം മുറിച്ചു കൊടുത്തു.. 

അവസാനം തോർത്ത്‌ മുണ്ടിന്റെ അറ്റം വെച്ചു അച്ഛന്റെ വായും മുഖവും തുടച്ചു കൊടുത്തു മാറാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വീണ്ടും പിറകിൽ നിന്നു വിളിച്ചത്... എന്താണ് അച്ഛാ എന്ന് തിരിച്ചു ചോദിക്കുമ്പോൾ.. അച്ഛൻ തുറന്നിട്ട ജനാലക്കരികിൽ നിന്നും പുറത്തേക് നോക്കി പറഞ്ഞു.... 

"ജീവിതം ഒന്നേ ഉള്ളു... ആസ്വദിക്കുക...നിന്റെ .ജീവിതത്തിലെ ഏറ്റവും നല്ല സമയം ആണ് കടന്നുപോകുന്നത്.. നമ്മളെ വേണ്ട എന്ന് പറഞ്ഞു പോയ ഒരാളുടെ ഓർമ്മകൾ കരണം അത് ഇല്ലാതെയാക്കരുത്.... ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക... ആവിശ്യമില്ലാത്ത ആളുകളെ മനസ്സിൽ നിന്നും മായിച്ചു കളയുക.... 

അച്ഛൻ അത് പറഞ്ഞപ്പോ വീണ്ടും ഒരു ചുരുണ്ട മുടിക്കാരിയെ ഓർമ്മ വന്നു എങ്കിലും മനഃപൂർവം മറന്നുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയ്‌. 

പിറന്നാളിന്റെ അന്ന് രാഘവേട്ടന്റെയും മനുചേട്ടന്റെയും കൂടെ ഹരി നിന്നപ്പോഴാണ് അവിടേക്ക് ഒരു അപ്സരസ്സിനെ പോലെ അവൾ കടന്നു വന്നത്... നടന്നു വരുമ്പോഴോ കേക്ക് മുറിച്ചുപ്പോഴോ തന്നെ നോക്കുന്ന പത്മിനിയെ ഹരിയും ശ്രെദ്ധിച്ചിരുന്നു... അവൾ എന്തിനാണ് ഇങ്ങനെ നോക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ വന്നെങ്കിലും വെറും തോന്നാലുകൾ മാത്രം ആണ് അതൊക്കെ എന്ന് പറഞ്ഞു അവൻ ആശ്വസിച്ചു... 

പിറന്നാൾ ബഹളങ്ങൾ ഒഴിഞ്ഞപ്പോഴാണ്... അവൻ അവളുടെ അരികിലേക്ക് ചെന്നത്... ചെറു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് ചെന്നിട്ട് അവൻ കൈ നീട്ടി ഒരു ചെറിയ പൊതി നൽകി.... 
ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു... 

"പിറന്നാൾ ആശംസകൾ ഇത് ചെറിയൊരു സമ്മാനം ആണ് ... അവൾ അടങ്ങാനാവാത്ത സന്തോഷത്തോടെ അവനെ നോക്കി... അല്പനേരത്തേ മൗനത്തിനു ശേഷം അവൻ പറഞ്ഞു... 

" ക്ഷമിക്കണം.... അന്ന് അങ്ങനെയൊകെ പറ്റിപ്പോയി... മനസ്സിൽ വെച്ചേക്കണ്ട... ഒരല്പം എടുത്തുചാട്ടം ഉണ്ട്.. മോശം ആണെന്ന് അറിയാം എങ്കിലും മനസ്സുകൊണ്ട് കുട്ടിയോട് ഒരുപാട് തവണ ക്ഷമ ചോദിച്ചിരിക്കുന്നു... 

അവൻ പറഞ്ഞു കഴിഞ്ഞപ്പോ അവൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞിരുന്നു.. കൈകൾ കൂപ്പി നടന്നുപോകുന്ന മനുഷ്യനെ കണ്ടു അവളുടെ ഹൃദയവും മനസ്സും നിറഞ്ഞു കവിഞ്ഞു.... 

എല്ലാ ബഹളങ്ങളിൽ നിന്നും അവൾ ഓടി മുറിക്കകത്തേക്ക് ചെന്നു വാതിൽ അടച്ചു... വർണ്ണ കടലാസ്സിലെ പൊതിയഴിച്ചു നോക്കി.... 

അതിൽ കുറേ കരിവളകൾ,എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു വന്നു വിലകൂടിയ സമ്മാനങ്ങൾ ഒക്കെയും അവളെ നോക്കി പരിഹസിച്ചു ചിരിക്കുന്ന പോലെ തോന്നി.. എന്താണ് എന്നറിയാത്ത ഒരു വികാരത്തോടെ അവൾ കരിവളകൾ ചേർത്ത് പിടിച്ചു ചുംബിച്ചു... 

പിറ്റേന്ന് വീടിന്റെ ഷെഡിൽ നിന്നും ബസ് എടുക്കാൻ വന്ന സമയത്താണ് ഹരി പത്മിനിയെ വീണ്ടും കണ്ടത്.... അവൾ അവനെ കാത്തു നിന്നപോലെ ചിരിച്ചു കാണിച്ചു.... തിരിച്ചു അവനും... 

പോകാൻ നേരം ആണ് മുതലാളി അങ്ങോട്ട് വന്നത്.. 

"ഹരിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് മുതലാളി പറഞ്ഞു... നാളെ അവളുടെ കോളജിൽ നിന്നും അവൾക്ക് കിട്ടാൻ ഉള്ള സർട്ടിഫിക്കറ്റ് കിട്ടും.. ഇത്രയും ദൂരം പോവാൻ എനിക്കും വയ്യ...
 അതുകൊണ്ട് ഹരി അവളുടെ കൂടെ ഒന്നുപോയി വരുമോ..വെളുപ്പിനെ പോയാൽ ഉച്ച കഴിയുമ്പോൾ തിരിച്ചു വരാം അവളുടെ കൂടെ വിടാൻ നിന്നോളം വിശ്വസ്ഥൻ ആരുമില്ല അതുകൊണ്ടാണ്..."

 പറഞ്ഞു തീർന്നപ്പോ അവൻ സമ്മതം മൂളുമ്പോൾ ... അവളുടെ മനസ്സ് ഏറ്റവും മനോഹരമായ ഒരു ചാറ്റൽ മഴയിൽ നനയുകയായിരുന്നു... 
അച്ഛൻ ഉള്ള കാര്യങ്ങൾ എല്ലാം എടുത്തു വെച്ച് മുതലാളിയുടെ വീട്ടിൽ നിന്നും അവളുമായി കാർ എടുക്കുമ്പോൾ സമയം ഒരല്പം മുന്നോട്ട് പോയിരുന്നു.... കാറിന്റെ ഇരുവശത്തും അപരിചിതരെ പോലെ രണ്ട് പേര് .. 
ഒന്നും മിണ്ടാതെ... പറയാതെ എങ്കിൽ പരസ്പരം ശ്രെദ്ധിച്ചുകൊണ്ട് അവർ ഇരുന്നു... അല്പനേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു..

 "വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോ.. എത്തുമ്പോൾ വിളിക്കാം...
 
പതിയെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു.. 

"വേണ്ട... ഉറക്കം വരുന്നില്ല... ഞാൻ ഉറങ്ങിയാൽ ചിലപ്പോൾ നിങ്ങൾക്കും ബോർ അടിക്കും അത് വേണ്ട.. എന്തെങ്കിലും പറയു... 
കുട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടോ... ഒരല്പം ചമ്മലോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ ദേഷ്യം അഭിനയിച്ചു തിരിഞ്ഞു നോക്കിയിരുന്നു... 

എന്നിട്ട് പറഞ്ഞു... "സത്യം പറഞ്ഞാൽ അന്ന് കുറച്ചു ദേഷ്യം തോന്നിയിരുന്നു.. പിന്നീട് മാറി.. അത് മനസ്സിൽ വെച്ചോണ്ട് ഇരിക്കേണ്ട.... അല്ല ചെറിയ ഒരു നിസാര കാര്യത്തിന് ഇത്രേം ദേഷ്യപ്പെട്ടത് എന്താണ്,??
 ഞാൻ കുറേ ആലോചിച്ചു... 

അവൾ ആശ്ചര്യത്തോടെ ചോദിക്കുമ്പോൾ.. ഒന്നും മിണ്ടാതെ ചെറുകെ ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് നോക്കി... തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.. ചെറിയ മൂടൽ മഞ്ഞിനെ വകഞ്ഞ് മാറ്റി കാർ മുന്നിലേക്ക് കുതിച്ചു... അവൻ വീണ്ടും പറഞ്ഞു.. 

"അത്.. എനിക്ക് കുട്ടിയെ കണ്ടപ്പോ പണ്ടെപ്പോഴോ അത്രമേൽ സ്നേഹിച്ച ഒരാളെ ഓർത്തു പോയ്‌... അപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... അവൻ പെട്ടന്ന് നിശബ്ദനായി... 
ശരിക്കും നിങ്ങൾ എന്തിനാ പിരിഞ്ഞത്" കൊച്ചു കുട്ടിയെന്നൊണം അവൾ ചോദിക്കുമ്പോൾ 
അവൻ ഒന്നും മിണ്ടാതെ അല്പം നേരം ഇരുന്നു എന്നിട്ട് അലസമായി പറഞ്ഞു ... 

"അത് ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു.. ഒരുപാട് എന്നുപറഞ്ഞാൽ വാക്കുകൾക്കും അപ്പുറം... ഒരിക്കൽ ഒരു ദിവസം.. അവൾ എന്നോട് എന്റെ അമ്മയെ പറ്റി ചോദിച്ചു... 
എന്റെ ഏറ്റവും നിശബ്ദമായ ഉത്തരം അവളെ ചൊടിപ്പിച്ചു... അച്ഛന്റെ കൂട്ടുകാരന്റെ കൂടെ ഇറങ്ങിപോയ അമ്മയെ പറ്റി ഞാൻ എന്ത് പറയാൻ ആണ്... 
എന്റെ അച്ഛനെയും പൊടികുഞ്ഞായ എന്റെ അനിയനെയും ഇട്ടു പോയവരുടെ എന്ത് മഹത്തായ കാര്യമാണ് ഞാൻ പറയേണ്ടത്... അന്ന് ഒന്നും മിണ്ടിയില്ല... എല്ലാം അറിഞ്ഞിട്ടു ആണ് ഞാൻ വന്നത് എന്നും ഇങ്ങനെ ചീത്തപേരുള്ള ഒരു കുടുംബത്തിൽ ഞാൻ ഇങ്ങനെ വരും എന്നാ അവളുടെ ചോദ്യത്തിൽ എനിക്ക് ഉത്തരം ഇല്ലാരുന്നു.. 
ഞാൻ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക... 

എന്റെ അമ്മ ചെയ്തു പോയൊരു തെറ്റിന്.. എന്റെ സ്നേഹത്തെ പോലും മറന്നുപോയവളോട് ഞാൻ എന്ത് പറയാൻ ആണ്... അല്ലെങ്കിൽ കല്യാണം കഴിഞ്ഞു അവളുടെ വീട്ടില് താമസിക്കണം സ്വന്തം വീട്ടുകാരെ മനഃപൂർവം മറക്കണം എന്ന് ഉപാധി വെച്ചവളോട്.. എന്റെ അച്ഛന്റെ സ്നേഹത്തെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്.. എന്റെ അമ്മ പ്രസവിച്ചു പോയെങ്കിലും ഞാൻ വളർത്തിയ എന്റെ അനിയന് എന്നെ കാണാതെ ഇങ്ങനെ ഇരിക്കാൻ കഴിയും എന്ന് ഞാൻ അവളോട് എങ്ങനെ പറയാൻ ആണ്... അങ്ങനെ ഒത്തുപോവില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ പിരിഞ്ഞു... സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ലാ. 

പക്ഷെ വിട്ടു കളഞ്ഞതിൽ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്നാണ് ഉത്തരം.. കാരണം എന്റെ സ്നേഹം എനിക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയില്ല.. അനുഭവിക്കുമ്പോൾ ആണ് അതിനു ഭംഗിയെറുന്നത്... അത് മനസ്സിൽ ആക്കാൻ അവൾക്ക് കഴിയാതെ പോയ്‌... " അവസാനവാക്കുകളിൽ ഹരിയുടെ ശബ്ദം ഇടറിയത് കണ്ടു പിന്നീട് ഒന്നും പറയാതെ അവൾ പുറത്തെ കാഴ്ചകളിലേക്കു നോക്കിയിരുന്നു.. മനസ്സിൽ അപ്പോൾ ഭംഗിയെറിയ ഒരു മുഖം തെളിഞ്ഞു വന്നു അതിനു ഹരിയുടെ മുഖം ആയിരുന്നു.... 


5

ഇടയ്ക്ക് ഓരോ ചായ കുടിച്ചും.. കാഴ്ച കണ്ടും അവർ മുന്നിലേക്ക് പോയ്‌.. കോളജിൽ ചെന്നു.. സർട്ടിഫിക്കറ്റ് വാങ്ങി...കോളേജിലെ പ്രിയപ്പെട്ട ഇടങ്ങൾ ഹരിയെ ചെന്നു കാണിച്ചു.. കോളേജിലെ വാക മരത്തിന്റെ ചോട്ടിൽ വെറുതെ ഒന്ന് ഇരുന്നു.. കോളേജ് ക്യാന്റീൻ നിന്നും ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ആഹാരവും കഴിച്ചു... വെയിൽ താഴുന്നതിന് മുൻപ് അവർ ഇറങ്ങി... സൂര്യൻ ചുട്ടു പൊള്ളിച്ചു എങ്കിലും ഈ വെയിലിനു പോലും വല്ലാത്തോരു ചേല് ഉണ്ടെന്ന് അവൾക്ക് തോന്നി.. 

ഇടയ്ക്ക് തമാശകൾ പറഞ്ഞും... പൊട്ടിച്ചിരിച്ചും സമയങ്ങൾ കടന്നു പോയ്‌.. കണ്ടാൽ പുച്ഛത്തോടെ ദേഷ്യത്തോടെ സംസാരിച്ചവരുടെ ഇടയിൽ നിന്നും മഞ്ഞുരുകുന്നു... 
അവൾ അപ്പോൾ അവളെ ഒരു രാത്രി നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു...

 "ഒരു രാത്രിക്കു അപ്പുറം പിറ്റേ ദിവസം കൂടെ ഉള്ള മനുഷ്യർ ഉണ്ടാവുമോ എന്നറിയില്ല.. പെട്ടന്ന് ഒരു നിമിഷം ശ്വാസം നിലച്ചാൽ.. പിണക്കംങ്ങൾ വാശികൾ എല്ലാം പിന്നീട് ഒരു നോവായി മാറുമെന്നും.. കഴിവതും ഏറ്റവും നന്നായി സ്നേഹിക്കുക "എന്ന് അയാൾ പറഞ്ഞത് പത്മിനി വെറുതെ ആലോചിച്ചു.. 

ഇടയ്ക്ക് എപ്പോഴോ തമാശ പറയുന്നതിന്റെ കൂട്ടത്തിൽ പത്മിനിയുടെ മുഖത്തേക്ക് ഇടം കണ്ണിട്ട് ഹരി നോക്കുന്നിതിനിടയിൽ ആണ് അവളും നോക്കിയത്... പെട്ടന്ന് പൊട്ടിച്ചിരികൾ നിന്നു.. ഒന്നും മിണ്ടാനാവാതെ പേര് അറിയാത്ത ഒരു വികാരത്തോടെ അവർ ഒന്നും മിണ്ടാതെ ഇരുന്നു.... 
കാറിന്റെ ഗ്ലാസിൽ കൂടി വെയിൽ അരിച്ചു ഇറങ്ങുന്നുണ്ട്.. വെയിൽ ചുവപ്പിച്ച അവളുടെ മുഖം അത്രമേൽ സുന്ദരമായിരുന്നു... 

വീടെത്തുന്നതിനു തൊട്ട് മുൻപ് ആണ് ആ മൗനത്തെ കീറി മുറിച്ചവൾ ചോദിച്ചത്... 

"ഹരിക്ക് എന്നെ ഓർമ്മയുണ്ടോ.. 
പണ്ടൊരിക്കൽ.. ഒരു വൈകുന്നേരം ജീവിതത്തിനും മരണത്തിനും ഇടയിൽ പിടഞ്ഞു പോയൊരു പെൺകുട്ടിയെ കൈ നീട്ടി പിടിച്ചു ജീവിതത്തിലേക്ക് കൊണ്ടു വന്നത് ??? അവൾക്ക് പിന്നീട് അതൊരു പുതുജീവിതം തന്നെയായിരുന്നു.... അന്ന് ഒരു മിന്നായം പോലെ ബോധം മറയുന്നതിനു മുൻപ് നിങ്ങളെ കണ്ടിരുന്നു.. കൈ എത്തിച്ചു മുടിയിൽ പിടിച്ചു വലിച്ചു കരയിലേക്ക് ന്നത് കൊണ്ടു മാത്രം രക്ഷപെട്ടുപോയ ഒരു പെണ്ണ്... പിന്നീട് കുറേ കണ്ടിട്ടുണ്ട്.. മിണ്ടാനോ അടുത്തുവരാനോ ഒക്കെ പേടി ആയിരുന്നു...
ഒരിക്കൽ ഒരു ദിവസം വന്നു നന്ദി പറയണം എന്നുണ്ടായിരുന്നു പക്ഷെ ഒരിക്കൽ പോലും ഗൗനിക്കാത്ത ഒരാളോട് വേറെ എന്ത് മിണ്ടാൻ ആണ്... ചിലപ്പോൾ ഹരിക്ക് ഓർമ്മ പോലും കാണില്ല.. പക്ഷെ നിങ്ങൾ ഉണ്ടായത് കൊണ്ടു മാത്രം ആണ് ഇപ്പോ നിങ്ങളുടെ മുന്നിൽ വന്നു ഞാൻ സംസാരിക്കാൻ കാരണം.. നന്ദി... "

അവൾ പറഞ്ഞു അവസാനിക്കുമ്പോൾ അവൻ ആശ്ചര്യത്തോടെ നോക്കി... ഓർമ്മയിൽ ക്രിക്കറ്റ് കളിച്ചു വരുന്ന വഴി പട്ടുപാവാട ഇട്ടൊരു പെണ്ണ് വെള്ളത്തിൽ വീഴുന്നുണ്ട്.. കൈകാൽ ഇട്ടടിച്ചു മുങ്ങി തഴുന്നവളെ മുന്നിൽ കണ്ടു വെള്ളത്തിലേക്ക് ചാടിയത് ഓർമ്മ ഉണ്ട്... 

അവൾ ഒരുപാട് വളരെന്നിരിക്കുന്നു.. അന്ന് കണ്ട പാട്ടുപാവാട കുട്ടിയിൽ നിന്നും.. നന്നായി ചിന്തിക്കുന്ന പക്വതയുള്ള ഒരു പെണ്ണായി വളർന്നിരിക്കുന്നു.... മഞ്ഞുരുകിയ നെഞ്ചിൽ.. നാമ്പ് മുളച്ചിരിക്കുന്നു. അത് ഉള്ളിൽ പടർന്നു കയറി പൂത്തുലഞ്ഞു നിൽപ്പുണ്ട് ഹരിയൊരു പുഞ്ചിരിയോടെ വീട്ടിലേക്ക് പോയ്‌... 

മാനത്തു ചന്ദ്രൻ തെളിഞ്ഞു നിന്നു... അനിയന്റെ പുസ്തകങ്ങൾ ചാര നിറത്തിലെ പേപ്പർ കൊണ്ടു പൊതിഞ്ഞു കൊടുത്ത ശേഷം.. അച്ഛന് വേണ്ടിയുള്ള പൊടിയരി കഞ്ഞി വിളമ്പി അരികിൽ വെച്ചു . അടുക്കളയിൽ ബാക്കി വന്ന പത്രങ്ങൾ കഴുകി ഒതുക്കി വെച്ച ശേഷം...
അടുക്കളയുടെ പിൻവാതിലിന്റെ പിറകു വശത്തായി വന്നിരുന്നു... 

തണുത്ത കാറ്റ് വീശുന്നുണ്ട്.... ചന്ദ്രന്റെ നിലാവ് ചുറ്റും പടർന്നു നിലൽപ്പുണ്ട്... പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത് കണ്ടാണ് ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു... ഫോണിനപ്പുറം ഒരു സ്ത്രീ ശബ്ദം കേട്ട് ഹരി തേല്ലോന്ന് അമ്പരന്നു... 

"ഹെലോ... "
"ഹെലോ പറയു "
"ഞാൻ ആണ് പത്മിനി... "

അവളുടെ നേർത്ത ശബ്ദം കേട്ട് അവൻ തൂണിന്റെ ഒരു വശത്തേക്ക് ചാരി ഇരുന്നു... 

"എന്തോ കിടക്കാൻ നേരം ഇങ്ങളോട് ഒന്ന് സംസാരിക്കാൻ തോന്നി... എനിക്ക് വേണ്ടി സമയം മാറ്റി വെച്ചു വന്നതിനു നന്ദി... അവൾ പറഞ്ഞപ്പോ ഹരി നിറഞ്ഞ മനസ്സോടെ ചോദിച്ചു... 

"എന്തിന് നന്ദി.. ശരിക്കും ഇയാൾ പറഞ്ഞപ്പോ ആണ് പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചത്... ഒരു നിമിത്തം പോലെ പിന്നീട് കാണേണ്ടി വരുക.. അവൻ പറഞ്ഞു അവസാനിപ്പിച്ചോൾ ഫോണിന്റെ അങ്ങേ തലത്തിൽ
ഏറ്റവും മനോഹരമായ ഒരു ചിരി ചിരിച്ചു 

ആ സംസാരം തീരുന്നതിനു തൊട്ടു മുൻപായി അവൾ പറഞ്ഞു

 "അന്നത്തെ ദേഷ്യത്തിൽ ആണ് കണ്ടക്ടർ പണി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞത്.. നാളെ ഓഫീസിൽ വരൂ.. അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്... ജോലിയിൽ അല്പം ഒരു മാറ്റം വരും കേട്ടോ.. ഇത്രയും പഠിപ്പുള്ള ആളല്ലേ. ഇനി കണ്ടക്ടർ പണി ചെയ്യണ്ട.... "

പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഹരിയുടെ ഹൃദയത്തിൽ അത് വരെയും ഇല്ലാത്ത ഒരു തണുപ്പ് അരിച്ചിറങ്ങി... അത് മനസ്സു തണുപ്പിച്ചു.. ഉടലു തണുപ്പിച്ചു ചൂഴ്ന്നിറങ്ങന്നുണ്ട്..... 
ആ തണുപ്പിൽ ജോലികയറ്റത്തിൽ നിന്നും കിട്ടുന്ന പൈസക് അച്ഛന്റെ അസുഖം സൗഖ്യമാകുന്നത്... 
അനിയന്റെ ഫീസ് അടയ്ക്കാൻ വിളിച്ചു പറയാത്ത ദിവസങ്ങളെ പറ്റി.. അടവുകൾ, ലോണുകൾ കൃത്യമായി അടയുന്ന മാസങ്ങളെ പറ്റി ഹരി വെറുതെ സ്വപ്നം കണ്ടു... 

ഉമ്മറത്തെ തിണ്ണയിൽ മാനത്തെ ചന്ദ്രനെ കണ്ണ് നിറച്ചുകാണുമ്പോ അസ്വസ്ഥത സൃഷ്ടിക്കുന്ന ചുരുണ്ട മുടിക്കാരിയെ ഓർമ്മകളിൽ വന്നില്ല.. പകരം.. ചെവിയുടെ താഴെ കാക്കപുള്ളിയുള്ള ഒരു പെണ്ണിന്റെ നനുത്ത ചിരി ഓർമ്മ വന്നു.. ആ മുഖത്തിന്‌ പത്മിനിയുടെ മുഖമായിരുന്നു... 

അവൻ ചിന്തകൾ കാട് കയറുന്നത് കണ്ട് ഭീതിയോടെ മുഖം പൊത്തി.. അർഹമില്ലാത്ത സ്വപ്നങ്ങളെ എന്തിനു ആഗ്രഹിക്കണം എന്ന് അവൻ വെറുതെ ചോദിക്കാൻ തുടങ്ങി... ആ സമയം മറ്റൊരിടത്തു തലയണയെ മുറുകെ പിടിച്ചു കൊണ്ടു ഒരു പെണ്ണ് നിൽപ്പുണ്ട്... ചെവിയുടെ താഴെ കാക്കപ്പുള്ളി ഉള്ള ഒരു പെണ്ണ്.... 

കണ്ടക്ടർ പണിയിൽ നിന്നും അക്കൗണ്ട് സെക്ഷനിലെ ജോലി ഹരി സന്തോഷത്തോടെ ഏറ്റെടുത്തു... പുതിയ കൈതാങ്ങ് തന്ന മുതലാളിയെ ഹരി കൈകൾ കൂപ്പി നോക്കി..

all d best പത്മിനി പറയുമ്പോഴും നന്ദി വാക്കുകൾ കിട്ടാതെ ഹരിയുടെ കണ്ണുകൾ നിറയുന്നുടാരുന്നു...

പക്ഷെ ആ സന്തോഷം.. പേര് കാണിക്കാതെ വന്നൊരു നമ്പറിൽ അവസാനിക്കും എന്നു പത്മിനിയോ ഹരിയോ ആരും അറിഞ്ഞില്ല... ഫോണിന്റെ അങ്ങേതലയ്ക്കളെ സംസാരത്തി.ൽ ഹരി പെട്ടന്ന് സബ്ധനായി നിന്നു..ഹരി വിശ്വാസം വരാതെ ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്ന കണ്ടാണ് ഹരിയുടെ അടുത്തേക്ക് പത്മിനി ചെന്നത്... വാർത്ത അറിഞ്ഞു അവളുടെ ഹൃദ്യം ചീളുകൾ പോലെ പോട്ടുന്ന പോലെ തോന്നിയവൾക്ക്... 

ഓടി പിടഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ ഹരിയുടെ ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി.. അച്ഛന്റെ നെഞ്ചിൽ തല വെച്ചു ഉറക്കെ കരയുന്ന അനുജനെ കണ്ടു ഹരിക്ക് തല കറങ്ങുന്ന പോലെ തോന്നി.... നിശ്ചലമായ അച്ഛന്റെ ശരീരത്തിലേക്ക് വിശ്വാസം വരാതെ അവൻ തൊട്ട് നോക്കി... 

അമ്മ എപ്പോഴോ ഒന്നും ആലോചിക്കാതെ ഇട്ട് പോയപ്പോ ഒരു പ്രാരാബ്ദങ്ങളും അറിയിക്കാതെ നെഞ്ചിൽ ഇട്ട് വളർത്തിയ മനുഷ്യൻ... 
സ്വന്തം കാര്യം മാറ്റി വെച്ചു മക്കൾക്കുവേണ്ടി ജീവിച്ചു തീർത്തൊരു മനുഷ്യൻ.... 
ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു പോയൊരു മനുഷ്യൻ 
ഒരിക്കൽ ഒരു ദിവസം അച്ഛൻ വീണു പോയപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ് ആണ് 

ഹൃദയം തകരുന്ന പോലെ തോന്നി ഹരിക്കു അന്ന് മുതൽ എല്ലാ പ്രാരാബ്ധങ്ങളും അച്ഛന്റെ ചുമമലിൽ നിന്നു വാങ്ങുമ്പോൾ ആ മനുഷ്യൻ വെറുതെ വിതുമ്പുന്നുണ്ടാരുന്നു....

"നമ്മുടെ കഷ്ടാപ്പാട് ഒക്കെ മാറുമോ അച്ഛാ" എന്നൊരിക്കൽ ചോദിച്ച ചോദ്യത്തിനു.. "ഒക്കെ ശരിയാവും" എന്ന് പറയുന്ന ഒരു സാധു മനുഷ്യൻ...

മരഅനിയൻ അലമുറഇട്ട് കരയുന്നുണ്ട്... അവനെ വാരി എടുത്തു നെഞ്ചോട് ചേർക്കുമ്പോൾ ഹരിയുടെ നെഞ്ചിൽ ഏറ്റവും വലിയ ഒരു ശൂന്യത വന്നു മൂടി.... 
ഹരിക്ക് കരച്ചിൽ വരുന്നില്ല.. കണ്ണീർ പിണങ്ങി വരാതെ ഇരിക്കുന്നു.. ഒന്ന് കരഞ്ഞിരുന്നു എങ്കിൽ അല്പം ആശ്വാസം ആയേനെ എന്ന് ഹരി ഓർത്തു... 

വിറയ്ക്കുന്ന കൈകളോടെ ഹരി അച്ഛന്റെ ദേഹത്തേക്ക് കൈ വെക്കുമ്പോൾ നെറ്റിയിൽ വിയർപ്പ് പടരുന്നുണ്ടാരുന്നു... ശബ്ദം പുറത്തു വരാതെ നെഞ്ച് കലങ്ങി ഹരി പറഞ്ഞു... 

"അച്ഛാ.. അച്ഛൻ പറഞ്ഞപോലെ മ്മടെ കഷ്ടപ്പാട് ഒക്കെ മാറി... ഇങ്ങള് എന്താണ് എഴുന്നേൽക്കാതെ.. 

നൂറു തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണ് പൂട്ടി കിടക്കുന്നത് കണ്ടപ്പോ ഹരിക്ക് വാശി തോന്നി.. വല്ലാത്തൊരു അവസ്ഥയിൽ ഉറക്കെ അലറി വിളിച്ചു... എന്നിട്ടും വിളി കേൾക്കാത്ത അച്ഛനോട് ജീവിതത്തിൽ ആദ്യമായി ഹരിക്ക് ദേഷ്യം തോന്നി... 
അനിയനെ വാരി പിടിച്ചു പരിഭവിക്കുന്ന ഹരിയുടെ തോളിൽ ഒരു തണുത്ത കരസ്പർശം കണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.. ഉള്ളിൽ ഒരു സങ്കടകടൽ ആർത്തിരമ്പിയിട്ടും വിതുമ്പൽ ഒതുക്കി അവനെ ഏറ്റവും ദയയോടെ നോക്കുന്ന ഒരു പെണ്ണ്... പത്മിനി... 

6

അച്ഛന്റെ ചിതയിലേക്ക് വെറുതെ ഹരി നോക്കി നിന്നു.... രാവിലെ കൂടി പുഞ്ചിരിച്ചു കൊണ്ടു യാത്രയാക്കിയ ആൾ.. തളർന്നു പോയ കാലിൽ കൈ ചേർത്ത് വെച്ചു അനുഗ്രഹം മേടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.... അപ്പോൾ തൊണ്ട ഇടറി വാക്ക് മുറിഞ്ഞു വിറയ്ക്കുന്ന കൈകളോട് അനുഗ്രഹിച്ചപ്പോ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു... 

അമ്മ ഇറങ്ങിപോയൊരു രാത്രി ഉണ്ട്.... പാല് കിട്ടാതെ ഉറക്കെ ഉറക്കെ കരയുന്ന അനിയനെ നെഞ്ചോട് ചേർത്ത് വിതുമ്പുന്ന എന്നെ ആശ്വസിപ്പിക്കാനാവാതെ നെഞ്ച് കലങ്ങി നിന്നൊരു മനുഷ്യൻ.... അന്ന് എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞൊരു വാചകം ഉണ്ട്... 

"കരയരുത്... തോറ്റാലും തളർന്നാലും കരയരുത്.... കരഞ്ഞു പോയാൽ.. പിന്നെ എഴുന്നേറ്റ് നില്കാൻ പ്രയാസം ആണ്... എത്ര പ്രതികൂല സാഹചര്യം വന്നാലൂം.. തല ഉയർത്തി നിൽക്കണം... അന്ന് കരച്ചിൽ നിർത്തിയതാണ് അമ്മയെ ഓർത്തു... പിന്നീട്.. കൂട്ടുകാരുടെ കളിയാക്കലുകളിൽ... അർഥം വെച്ചുള്ള നോട്ടങ്ങളിൽ എല്ലാം തല ഉയർടത്തി തന്നെ നിന്നത് അച്ഛൻ ചേർത്ത് നിർത്തി പറഞ്ഞ വാചകങ്ങൾ ആണ്... "

കരയാതെ ഉള്ളിൽ നോവ് പിളരുമ്പോൾ പറയാതെ അറിയാതെ വന്നൊരു നിൽപ്പുണ്ട്... പോട്ടെടാ എന്നൊരു ഒറ്റ വാക്കിൽ... നോവ് മാഞ്ഞു പോകുന്ന മായാജാലം കാണിക്കുന്ന അച്ഛൻ.. ആ തണൽ പോയിരിക്കുന്നു ..... 

ഹരി വീട്ടിലേക്ക് മടങ്ങുമ്പോഴും അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവിടെ... അനിയനെ കഴിക്കാൻ നിർബന്ധിച്ചപ്പോഴല്ലാം അവൻ നിരസിച്ചതെ ഉള്ളു.. 

കൂടുതൽ നിർബന്ധിക്കാൻ നിൽക്കാതെ ഹരി അച്ഛൻ കിടന്ന മുറിയിലേക്ക് പോയി ... അച്ഛൻ കിടന്നിരുന്ന സ്ഥലം..ഇപ്പോൾ ഇവിടെ മൂത്രത്തിന്റെ ഗന്ധം ഇല്ലാ...ഹരി ജനാലക്കരികിൽ വെറുതെ ഇരുന്നു... പഴയ അച്ഛന്റെ ഓർമ്മകൾ വീർപ്പുമുട്ടിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്... പത്മിനിയാണ് വിളിക്കുന്നത് എന്ന് കണ്ടു ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു... 

"കഴിച്ചോ "എന്നവളുടെ ചോദ്യത്തിൽ ഹരി
"ഇല്ലാ" എന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അല്പം നേരം അവൾ ഇരുന്ന ശേഷം പറഞ്ഞു...

"കഴിക്കാതെ ഇരിക്കേണ്ട... ആരോഗ്യം കൂടെ ശ്രെദ്ധിക്കണം... അവൾ പറഞ്ഞു തുടങ്ങുമ്പോൾ ഹരി പറഞ്ഞു.... 
"അല്പനേരം ഒന്ന് ഒറ്റയക്ക് ഇരിക്കണം എന്നുണ്ട് "ഹരിയുടെ ന്യായമായ സ്വകാര്യതയെ മാനിച്ചു കൊണ്ടു അവൾ ഫോൺ വെച്ചു... അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല.. അത്രമേൽ പ്രിയപ്പെട്ട ഒരാൾവിങ്ങിപോട്ടി നെഞ്ച് തകർന്നു നിൽക്കുന്നത് അവൾക്ക് കാണാൻ തോന്നിയില്ല... 
ശരിക്കും അവൻ അടുത്തുണ്ടാരുന്നു എങ്കിൽ താൻ ആശ്വസിപ്പിച്ചേനെ എന്ന് അവൾ മനസ്സിൽ ഓർത്തു... 

മരണം കഴിഞ്ഞു 12 ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരി പഴയ പോലെ ആവാതെ അച്ഛന്റെ ഓർമ്മകളിൽ നിന്നും പുറത്തു വരാതെ ഇരിക്കുന്നത് കണ്ടാണ് പത്മിനി ഹരിയുടെ വീട്ടിലേക്ക് ചെന്നത്... 
ഓട് മേഞ്ഞ കുഞ്ഞ് വീട്... ഒരു ചെറിയ ഹാളും രണ്ട് മുറിയും അടുക്കളയും ചേർന്ന ഒരു കുഞ്ഞ് വീട്... അവൾ അവിടെ ചെന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് വീടിനുള്ളിൽ കടക്കുന്നത്... മുൻവശത്തെ വാതിൽ തുറന്നിട്ട്‌ വീട്ടിൽ ആരെയും കാണാഞ്ഞിട്ട് ആണ് അവൾ മുറിയിലേക്ക് ചെന്നത്.. അച്ഛൻ കിടന്നിടത് ഹരി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടാണ് പത്മിനി വേദനയോടെ അവന്റെ അരികിലേക്ക് ചെന്നത്... 

മാർദ്ദവമായ കൈത്തലം ആരുടെ ആണെന്ന് കരുതി ഞെട്ടി നോക്കുമ്പോഴാണ് പത്മിനിയെ കണ്ടു ഞെട്ടി എണീറ്റത്... 
അവനെ നോക്കി അവൾ ദയയോടെ പറഞ്ഞു 

"ഏയ്‌ മെല്ലെ എണീറ്റാൽ മതി.. പതിയെ.... 

അടുത്ത് കിടന്ന കസേര നീക്കിയിട്ട് പത്മിനി പറഞ്ഞു... 

"അനിയൻ " ചുറ്റും നോക്കി ആരുമില്ല എന്ന് കണ്ടാണ് അവൾ അന്വേഷിച്ചത്... പതിഞ്ഞ ശബ്ദത്തിൽ.. അവന് പരീക്ഷ ആയതിനാൽ സ്കൂളിൽ പോയ്‌ എന്ന് പറഞ്ഞപ്പോഴാണ് ഹരിയുടെ ശബ്ദം പത്മിനി ശ്രെദ്ധിച്ചത്. 

അത് വല്ലാതെ കുഴഞ്ഞിരുന്നു... ഒരല്പം ഞെട്ടലോടെ ഹരിയുടെ നെറ്റിയിൽ ചെറുകെ കൈ ചേർത്ത് വെച്ചപ്പോഴാണ് ചുട്ട് പൊള്ളുന്ന ചൂട് ഉണ്ടെന്ന് അവനു മനസ്സിലായത്... "വരൂ ഹോസ്പിറ്റലിൽ പോകാം" എന്ന് എത്ര നിർബന്ധിച്ചിട്ടിട്ടും അവൻ വരാൻ കൂട്ടാക്കാത്തത് കണ്ടാണ് അവൾ ദേഷ്യത്തോടെ പിറുപിറുത്തത്... ആരോട് എന്നില്ലാതെ അവൾ പുലമ്പി... 

"അതങ്ങനെ ആണ്... എത്ര പറഞ്ഞാലും കേൾക്കില്ല... എത്ര തവണ ഞാൻ ഫോൺ വിളിച്ചു.. അറ്റ്ലീസ്റ്റ് ഒന്ന് ഫോൺ എടുത്തൂടെ.. അച്ഛനെ ഞാൻ എത്ര തവണ ഇങ്ങോട്ട് വിട്ടു അച്ഛനോട് ആവിശ്യം ഉള്ളതെല്ലാം പറഞ്ഞൂടെ.. "ഹരി നിശബ്ദനായി ഇരിക്കുമ്പോഴെല്ലാം പത്മിനി പുലമ്പികൊണ്ടേ ഇരുന്നു... 

അവൾ അടുക്കളലേക്ക് ഒരു ചെറിയ പത്രം കഴുകി ചൂട് വെള്ളം വെച്ചു.. വെള്ളത്തിൽ തിള പൊട്ടിയപ്പോഴാണ് ചെന്നു ചൂട് വെള്ളം വാങ്ങി വെച്ചത്.. ശേഷം ചെറിയ ഒരു കോട്ടൺ തുണി നീളത്തിൽ കീറി ഹരിയുടെ നെറ്റിയിൽ വെച്ചു... ഒന്നും കഴിച്ചു കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവൾ അടുക്കളയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയത്...

നിരാശ ആയിരുന്നു ഫലം... പെണ്ണുങ്ങൾ ഇല്ലാത്ത വീട്..ഒരല്പം കഞ്ഞിപ്പോലും വെക്കാൻ ആരുമില്ലാത്ത അവസ്ഥ... പെട്ടന്നാണ് ഒരു പാത്രത്തിൽ പൊടിയരി ഇരിക്കുന്നതു അവൾ കണ്ടത്... 
ഒരു ചെറിയ കലത്തിൽ കഞ്ഞിക്കു അരി വെക്കുന്ന സമയത്താണ്.. അടുക്കളയുടെ തെക്കേ വശത്തു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇരിക്കുന്നത് അവൾ കണ്ടത്.. അടുത്തേക്ക് ചെന്നു നോക്കി... നടുവേ മുടി മുടി ചീകി ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒരു പെണ്ണ്.. ഹരിയുടെ അതെ മുഖഛായ... ഹരിയുടെ അമ്മയുടെ ഫോട്ടോയിലേക്ക് അവൾ അല്പനേരം നോക്കി നിന്നു... 

"അമ്മ നല്ല വെളുത്തിട്ടാ... അമ്മയുടെ നിറം ഞങ്ങൾക്ക് ആർക്കും കിട്ടിയില്ല... "
പിന്നിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഹരി അത് പറയുമ്പോൾ പത്മിനി പെട്ടന്ന് തിരിഞ്ഞു നോക്കിയത്... 

"അനിയന് അവനു അമ്മയെ അത്ര ഓർമ്മ കാണില്ല... ശരിക്കും പറഞ്ഞാൽ അവനു അറിവാവുന്ന പ്രായം മുതല് ഞങ്ങൾ അമ്മയെ പറ്റി സംസാരിച്ചിട്ടില്ല... "
കണ്ണ് കുഴിഞ്ഞു കണ്ണിനു ചുറ്റും കറുപ്പ് നിറം പടർന്നത് കണ്ടു.. ഒരു ചെറിയ സ്റ്റൂൾ അവന്റെ നേർക്ക് ഇട്ടു കൊടുത്തു കൗതുകത്തോടെ പത്മിനി ചോദിച്ചു.. 

"എന്നിട്ട് "...

ഹരി പറഞ്ഞു 

"അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ഏറ്റവും ചെറിയ കുടുംബം.. സന്തോഷം എന്നൊക്കെ പറഞ്ഞാൽ ഞാൻ അത് അന്നാണ് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്... അനിയനും കൂടെ വന്നതോടെ ആ സന്തോഷം ഇരട്ടിയായി... ഞങ്ങൾ മാത്രം ഉള്ള ലോകം.. ഞാൻ അമ്മയുടെ കൂട്ടാണ് മുഖം എന്ന് ചെറുപ്പത്തിലേ കേൾക്കുന്നതാണ്.. സ്കൂൾ വിട്ട് വരുമ്പോൾ എനിക്ക് അമ്മയെ കാണണം.. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്... ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ.. അമ്മ എന്തെങ്കിലും പലഹാരം ഉണ്ടാക്കി വെക്കും... ഞാൻ റോഡിൽ നിന്നു അമ്മേ.. എന്ന് വിളിച്ചാവും ഓടി വരുക.... അമ്മയ്ക്ക് വയറ്റിൽ ഉണ്ടെന്നും ഇനി അമ്മയുടെ ദേഹത്തു ചാടി കയറെല്ലന്നും അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രെദ്ധിക്കാൻ തുടങ്ങിയത്... അമ്മയുടെ വയർ വീർത്തു വരുന്നു.. കുഞ്ഞല്ലേ ഞാൻ.. ഞാൻ അതിൽ നൂറുമ്മകൾ കൊടുക്കും... അങ്ങനെ അനിയൻ വന്നു.. ഞങ്ങൾ മൂന്നിൽ നിന്നും നാലായി... 
ആ ഇടയ്ക്ക് ആണ് നാട്ടിൽ നിന്നും അച്ഛന്റെ ഒരു കൂട്ടുകാരൻ തൊഴിൽ അന്വേഷിച്ചു ഇവിടെ വന്നത്... കുശലം പറഞ്ഞും വിശ്വാസം കൊണ്ടും ഞങ്ങൾ അയാളെ ചേർത്ത് പിടിച്ചു.... ഏതോ ഒരു നിമിഷത്തിൽ അമ്മയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടാകും.. അറിയില്ല.. ഒരിക്കൽ ഞാൻ സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയെ കണ്ടില്ല... ഉറക്കെ വിളിച്ചു കേട്ടില്ല... അനുജന്റെ അടുത്ത് പോയ്‌ അവിടെ ഇല്ലാ.. അവൻ അലറി വിളിച്ചു പാലിന് വേണ്ടി കരയുന്ന കേട്ടിട്ടും.. അമ്മ വരാത്തത് എന്താണ് എന്ന് അന്ന് വൈകുന്നേരം മുഴുവൻ ആലോചിച്ചു.... പിന്നീട് അറിഞ്ഞേ അമ്മ ഞങ്ങളെ എല്ലാം ഒറ്റയ്ക്കായി പോയി എന്ന്... 
അന്ന് മുഴുവൻ കരഞ്ഞു... അച്ഛൻ തകർന്നു പക്ഷെ പുറമെ കാണിച്ചില്ല... പിന്നീട് ഉള്ള ദിവസം മുഴുവൻ ചിലർ സഹതാപത്തോടെ നോക്കി.. ചിലർ പരിഹസിച്ചു... ചിലർ അർഥം വെച്ചു സംസാരിച്ചു... അന്നൊക്കെ രാത്രിയിൽ തലയണയിൽ മുഖം ചേർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്...

നിന്റെ അനിയൻ നിന്റെ അച്ഛന്റെ തന്നെ ആണോടാ എന്ന് കൂട്ടത്തിൽ ഒരുത്തൻ കേറി ചോദിച്ചപ്പോൾ. അവന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്താണ് ഉത്തരം പറഞ്ഞത്... അന്ന് വെറുത്തു പോയതാണ്.. പക്ഷെ ഇടയ്ക്ക് ഇത്പോലെ ഒരു പനി വന്നാൽ.. ഇഷ്ടമുള്ളത് എന്തേലും ചൂടോടെ കഴിക്കാൻ തോന്നിയാൽ ഉണ്ടാക്കി തരുവാൻ ആരും ഇല്ലാതെ വരുന്ന അവസ്ഥ....

 അവിടെ നിന്നും ഒറ്റയ്ക്ക് തുഴഞ്ഞു ഇവിടെ വരെയും വന്നു നിൽക്കുന്നു.. ആ ഒരു താങ്ങ് ആണ് നഷ്ടമായത്... എല്ലാം ഇട്ടെറിഞ്ഞു ഒരു ദിവസം പോകുന്നവര്ക്ക് അറിയില്ലല്ലോ ഒറ്റയ്ക്കായി പോകുന്നവരുടെ നോവ്... ഹരി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു തൂവിയിരുന്നു...

 പത്മിനി അടുത്തേക്ക് ചെന്നു ഹരിയുടെ തല ഉയർത്തി പിടിച്ചു.... വിതുമ്പി നിൽക്കുന്ന ഒരാണിനെ കരുണയോടെ ചേർത്ത് പിടിക്കുന്ന പെണ്ണ്.... പെട്ടന്ന് അവൾ ഇരു കൈകൾ ചേർത്ത് പിടിച്ചു അവന്റെ തല ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു...അവൻ ഞെട്ടി തരിച്ചു നിൽക്കുമ്പോൾ അവൾ അവനെ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.... പെട്ടന്ന് പിന്നിൽ നിന്നും ഒരു അലറച്ച കേട്ടു... 

"പത്മിനി......... "

Last Part

പത്മിനി..... 
അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു... കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു... ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു... മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു... ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ ഹരിക്കും പത്മിനിയ്ക്കും ഇടയിൽ നിശബ്ദത കനത്തിരുന്നു.... 
പോകുന്നതിനു മുൻപായി ഹരിക്ക് മുന്നിലേക്ക് ചെന്നു കണ്ണുകളിൽ നോക്കി പത്മിനി പറഞ്ഞു... 

"നിങ്ങളോട് തോന്നിയ സ്നേഹം അത് പ്രണയം ആണോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ എന്റെ മുന്നിൽ ഇപ്പോ... എന്റെ ഹൃദയത്തിൽ ഇപ്പോ നിങ്ങൾ മാത്രമേ ഉള്ളു.. പത്മിനിയുടെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ട് എങ്കിൽ അത് നിങ്ങളുടേത് ആവും... പറഞ്ഞു അവസാനിച്ചു പോകുമ്പോ ഏറ്റവും ദുർബലമായ വാദങ്ങളിൽ ഹരി എതിർക്കുന്നുണ്ടായിരുന്നു... 

ഒന്നും മിണ്ടാതെ മൗനമായി ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് പത്മിനി ചെല്ലുമ്പോൾ കുറ്റബോധം കൊണ്ടു അവളുടെ തല താഴ്ന്നിരുന്നു... മിണ്ടാതെ പരിഭവിച്ചിരിക്കുന്ന അച്ഛന്റെ അരികിലേക്ക് അവൾ ചേർന്നിരുന്നു... 

"അച്ഛാ... "

അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു... 
അയാൾ അല്പസമയത്തിനു ശേഷം മൂളി... 
അവൾ എഴുനേറ്റു അയാൾക്ക് മുന്നിലായി മുട്ട് മടക്കി മുഖത്തേക്ക് നോക്കിയിരുന്നു.. നിയന്ത്രിക്കാൻ കഴിയാത്ത വിധം കണ്ണുകൾ നിറഞ്ഞൊഴുകി... അവളുടെ കണ്ണൊന്നു നിറഞ്ഞാൽ ചങ്ക് പൊട്ടുന്ന അയാൾ അന്ന് അവളെ ആശ്വസിപ്പിച്ചില്ല... 
അവൾ വിങ്ങി വിറച്ചു പറഞ്ഞു... 

"അച്ഛാ.. വിവാഹം എന്നത്.. ഞാൻ സ്നേഹിക്ക പെടുന്ന ആളുടെ കൂടെ ആവുന്നത് അല്ലെ ഭംഗി..
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അറിയില്ലാത്ത ഒരാളെ അഞ്ചു മിനിറ്റ് കണ്ടു ഒരു ചായ കുടിക്കുന്ന സമയത്ത് കണ്ടു ഇഷ്ടപ്പെട്ടു വിവാഹം ചെയ്യേണ്ടി വരിക.. ഒന്നാലോചിച്ചു നോക്കു.. ആ അഞ്ചു മിനിറ്റ് പരിചയം ഉള്ള വ്യക്തിയാണ് ജീവിതകാലം മുഴുവൻ നമ്മൾ സ്നേഹിക്കേണ്ടി വരുന്നത്... കൂടെ കഴിയേണ്ടി വരുന്നത്.... അതിലും എത്ര നല്ലതാണ് അച്ഛാ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നത്.. പരസ്പരം സ്നേഹിക്കുന്നത്.. മനസ്സിലാക്കുന്നത്... താങ്ങാവുന്നത് തണലാകുന്നത്... അതിലും മനോഹരം ആയി മറ്റെന്താണ് ഉള്ളത്... 
ഇനി അച്ഛന്റെ പ്രശ്നം ഹരിക്ക് നമ്മളുടെ അത്രേം സാമ്പത്തികം ഇല്ലാ എന്നതാണ് എങ്കിൽ... അതൊരു കാരണം ആണോ??.. പൈസക്ക് അപ്പുറം അല്ലെ ചില ബന്ധങ്ങൾ.. സ്നേഹങ്ങൾ.. ഇനി ഹരിക്ക് ഉള്ളത് എടുത്ത് പറയാൻ നല്ല കുടുംബമഹിമ ഇല്ലാത്തതോ... ഒരാളുടെ കഴിഞ്ഞു പോയ കാര്യങ്ങളെ ചികയാൻ നിന്നാൽ ചിലപ്പോൾ അതിനു മാത്രമേ സമയം കാണുള്ളൂ... ഒരാളുടെ അച്ഛനോ അമ്മയോ ചെയ്തു പോയൊരു തെറ്റിന് മൂന്നാമത് ഒരാൾ കുറ്റകാരൻ ആകുന്നത് എന്തിന്???..ഞാൻ സ്നേഹിച്ചത് ഹരിയെ എന്ന് പറയുന്ന ഒരു വ്യക്തിയെ മാത്രമാണച്ചാ.. അദ്ദേഹത്തിനു വിദ്യഭ്യാസം ഉണ്ട്.. ഏറ്റവും ചെറിയ പ്രായത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ഒരു മനസ്സുണ്ട്... വളർന്നു വന്ന സാഹചര്യം മൂലം ചില വാശികൾ ഉണ്ടാവാം... അതൊക്കെ തണലായി വരുന്ന ആളുടെ സ്നേഹത്തിനു മുന്നിൽ ഇല്ലാതെ ആകും. എനിക്ക് ഉറപ്പുണ്ട്... എന്റെ സന്തോഷം ആണ് അച്ഛന് വലുത് എങ്കിൽ... എനിക്ക് വേണ്ടി അച്ഛൻ വേറെ ഒരാളെ നോക്കേണ്ട ആവിശ്യം ഇല്ലാ. അതല്ല... അച്ഛൻ ചൂണ്ടി കാണിക്കുന്ന ഒരാളെ ഞാൻ വിവാഹം ചെയ്യാം പക്ഷെ... പക്ഷെ ഞാൻ സന്തോഷത്തോടെ ആണോ aa ബന്ധം സ്വീകരിക്കുന്നത് എന്ന് ചോദിച്ചാൽ എന്റെ ഉത്തരം അല്ല എന്നാവും.... 

അവൾ പറഞ്ഞു കഴിഞ്ഞപ്പോ അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി... അയാൾക്ക് അറിയാം ഹരി വിശ്വസ്തനായ ഒരു വ്യക്തി ആണെന്ന്.. പക്ഷെ മനസ്സുകൊണ്ട് അയാൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല... മകൾ ഒരുപാട് വളരെന്നിരിക്കുന്നു.. ചിന്തകൾ കൊണ്ടും പക്വതകൊണ്ടും... അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവൾ പഠിച്ചിരിക്കുന്നു.. നെഞ്ചിൽ കിടന്നു പരിഭവം പറഞ്ഞവളിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു... അയാൾ ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിശബ്ദമായ്‌ ഇരുന്നു എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി 25വയസ്സുകാരിയെ കാണാൻ അയാൾക്ക് കഴിയുന്നില്ല... അയാൾക്ക് ഇപ്പോഴും അവൾ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന കുഞ്ഞ് പെണ്ണാണ്.. അയാൾ മെല്ലെ പറഞ്ഞു..

 "നിന്റെ ഇഷ്ടം... "

അവൾ വിശ്വാസം വരാതെ അയാളെ നോക്കി... എന്നിട്ട് ചോദിച്ചു.. m"അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ?? അയാൾ തല വെട്ടിച്ചു മെല്ലെ പറഞ്ഞു..." ഇല്ലാ "

അവൾ മനസ്സ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു അയാളുടെ മടിയിൽ മുഖം ചേർത്ത് വെച്ചു... അയാൾ അവളുടെ മുടിയിൽ തലോടി. എന്തിനാണ് എന്ന് അറിയാതെ അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു... 

ദിവസങ്ങളും മാസങ്ങളും കടന്നുപോയി... അച്ഛന്റെ മരണത്തിന്റെ ആഘാത്തിൽ നിന്നും ഹരി ഏറെ കുറേ മാറി കഴിഞ്ഞിരുന്നു... വേർപാടുകൾ ഏറ്റവും നനുത്ത ഓർമ്മകൾ ആയി മാറി കഴിഞ്ഞിരുന്നു... ഹരിയുടെയും പത്മിനിയുടെയും വിവാഹം ഉറപ്പിച്ചിരുന്നു... വിവാഹത്തിനു ക്ഷണക്കത്തു പഴയ ചുരുളൻ മുടിക്കാരിക്കായി നീട്ടുമ്പോൾ അവൾ മുഖത്തു നോക്കാതെ വിളറി വെളുത്തു കത്ത് വാങ്ങിച്ചു.. അന്ന് പത്മിനിയെ ചേർത്ത് പിടിച്ചു തലയുയർത്തി അവൻ നടന്നു പോകുമ്പോൾ.. അവൾ നോവോടെ നോക്കി നിന്നു... 

അധികം ആളുകൾ ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരുപാട് ആർഭാടങ്ങൾ ഇല്ലാതെ വിവാഹം തീരുമാനിക്കപെട്ടു ... വിവാഹത്തിന്റെ തലേദിവസം അത്യാവശ്യമായി ഒന്ന് കാണണമെന്നു പറഞ്ഞ് പത്മിനി വിളിക്കുന്നത് കണ്ട്
" പെട്ടെന്ന് ആവശ്യംഎന്താണ് "??? എന്ന് അവൻ ചോദിച്ചപ്പോൾ " ഒരു സ്ഥലം വരെ പോകണം"

എന്നായിരുന്നു അവളുടെ ഉത്തരം അവളുടെ കൂടെ കാറിൽ പോകുമ്പോഴും ഹരിക്ക് അറിയില്ലായിരുന്നു എവിടെയാണ് പോകുന്നത് എന്ന് കുന്നിൻചെരുവിലെ ഒരു ചെറിയ വീടിന് മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ഹരി സംശയത്തോടെ ചോദിച്ചു ഇത് ആരുടെ വീടാണ് എന്ന് പത്മിനി അവന്റെ കൈകൾ ചേർത്തുപിടിച്ച് ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു ആരും ഇല്ലാഞ്ഞിട്ടാണ് പത്മിനി ഡോറിൽ ചെറുതായി ഒന്ന് മുട്ടിയത്.... 

അപ്പോൾ മെലിഞ്ഞ തലയിൽ നിറയെ നര ബാധിച്ച ഒരു സ്ത്രീ ഇറങ്ങി വന്നത് കണ്ടു ഹരി ഒരു നിമിഷം സ്തബ്ദനായി പോയി.... 
വർഷങ്ങൾക്ക് ശേഷം തന്റെ അതേ മുഖച്ഛായ ഉള്ള സ്ത്രീയെ വീണ്ടും കാണേണ്ടി വന്നു.... ഒരിക്കൽ ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞുപോയ പെണ്ണൊരുത്തി... അവർ സംശയത്തോടെ ദയനീയമായി.ഹരിയെ നോക്കിനിന്നു ഹരി ദേഷ്യം കൊണ്ട് വിറങ്ങലിച്ചു നിന്നു.. പത്മിനി മുന്നിലേക്ക് ചെന്നു അവരോട് പറഞ്ഞൂ..

"അമ്മയുടെ മകൻ ആണ് ഹരി...."

അവർ ഞെട്ടി വിറച്ചു പിന്നോട്ട് പോയി... അവർ അലറി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി ഹരിയെ നോക്കി... ഒരിക്കൽ ഇട്ടെറിഞ്ഞു പോയ അമ്മയും... അമ്മയുടെ എല്ലാ സ്നേഹങ്ങളും നിഷേധിക്കപ്പെട്ടു വർഷങ്ങളാളം അപമാനത്താൽ തല കുനിക്കേണ്ടി വന്ന മകനും... ഹൃദയം കീറി മുറിഞ്ഞു അവൻ നിന്നപ്പോഴാണ് പത്മിനി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു പറഞ്ഞത്...

"എങ്ങനെയോ ആയിക്കോട്ടെ... നിന്റെ അമ്മയാണ് ചോരയാണ്.. പഴയത് പോലെ കാണാൻ പെട്ടന്ന് കഴിയില്ല എന്നറിയാം ഞാൻ ഇങ്ങോട്ട് കൂട്ടി വന്നത് ചെയ്തത് തെറ്റോ ശരിയോ അറിയില്ല... പക്ഷെ എനിക്ക് ഇവരെ ഒന്ന് കാണണം എന്ന് തോന്നി.. നമ്മുടെ വിവാഹം അറിയിക്കണം എന്നും അനുഗ്രഹിക്കണം എന്നും.. ജീവിച്ചിരിക്കുന്ന ഒരമ്മയുടെ അവകാശം ആണത്... തെറ്റോ ശരിയോ ചികയണ്ട....

നിറഞ്ഞ മനസ്സോടെ അവർ അനുഗ്രഹിക്കുമ്പോൾ ഹരിയുടെ മനസ്സും നിറഞ്ഞിരുന്നു... കഷ്ടപാടുകൾ നിറഞ്ഞു നിന്നിരുന്ന അവരുടെ മുഖത്തേക്ക് നോവോടെ നോക്കുമ്പോൾ അവർ മുഖം പൊത്തി കരയുകയായിരുന്നു... 
തിരിച്ചുള്ള യാത്രയിൽ ഒന്നും മിണ്ടാതെ ഹരി ഇരിക്കുമ്പോൾ പത്മിനി അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു... അവളുടെ വിരലുകൾ ചേർത്ത് വെച്ച് ഹരി ചുംബിക്കുമ്പോൾ അവളുടെ കൈകളിൽ അവന്റെ കണ്ണീരിന്റെ ഉപ്പു പുരണ്ടിരുന്നു... 

വിവാഹമണ്ഡപത്തിൽ ഹരിയോട് ചേർന്ന് അവളിരുന്നു.. താലി കഴുത്തിൽ ചേർത്ത് കെട്ടുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാടിയിരുന്നു... 

പ്രിയപ്പെട്ട അച്ഛന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവൾ നെഞ്ച് നീറി കരഞ്ഞപ്പോൾ അയാളും വിങ്ങിപൊട്ടി... വളർത്തി വലുതാക്കിയ മകൾ പടിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഹൃദയവേദന അയാളെ വരിഞ്ഞു മുറുക്കി... 

ആദ്യരാത്രിയിൽ ഹരിയെ ചേർത്ത് പിടിച്ചു അവൾ കിടന്നു... നെറ്റിയിൽ, കവിളിൽ നേർത്ത ചുംബനം ഹരി നൽകുമ്പോൾ അവൾക്ക് പണ്ടൊരു ദിവസം അവളെ ചേർത്ത് പിടിച്ചൊരു മെലിഞ്ഞ പയ്യനെ ഓർമ്മ വന്നു.. അവന്റെ കൈകളിൽ നിന്നും ജീവനെ തിരികെ കിട്ടിയപ്പോൾ കിട്ടിയ അതെ സന്തോഷം.... 

അവസാനിച്ചു 

ആനി 

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്