അടി ഒഴുക്കുകൾ

❤അടി  ഒഴുക്കുകള്‍❤
ഫുൾ പാർട്ട്‌

അയാളുടെ മരണം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി
എല്ലാവരും  സ്തംഭനാവസ്ഥയിൽ നിന്ന് തിരിച്ച്‌ വരാൻ സമയമെടുത്തു
പതിനായിരക്കണക്കിന് ഫോളൊവേഴ്സുള്ള സുന്ദരനായ ചെറുപ്പക്കാരനായിരുന്നു ആസിഫ്‌ എന്ന നിളയുടെ രാജകുമാര൯

പോലീസ് അയാളെ തൃശൂരിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുമ്പോൾ ചുണ്ടത്ത്‌ ലിപ്സ്റ്റിക്ക്‌ ചുവപ്പിച്ച്‌ മൃതശരീരനായിരുന്നു

അയാളുടെ അവസാനത്തെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ ദുബെയിലിലെ ഷോപ്പിംഗ്‌ മാളിൽ നിന്നുള്ള സെൽഫിയായിരുന്നു അതിന്റെ ലൈക്ക്‌ അയ്യായിരത്തിന് മുകളില്‍  കവർ ചെയ്തിരുന്നു

തലേന്ന് ദുബെയിൽ  സെൽഫി
പിറ്റേന്ന് തൃശൂരിൽ മരണപ്പെടുന്നു

പോലീസിന് കേസിന്റെ തുമ്പുകൾ ലഭിക്കാതെ വട്ടം തിരിഞ്ഞു

സോഷ്യൽ മീഡിയ കൂടുതൽ ശക്തമായ ഹാഷ്‌ ടാഗുകളിലൂടെ ഇടപ്പെട്ടതോടെ പോലീസിന്റെ അന്വേഷണം കൂടുതൽ വേഗത്തിലായി
പോലീസിലെ റിംഗ് മാസ്റ്റ൪ എന്ന ഓമന പേരില്‍  അറിയപ്പെടുന്ന എസ്.പി ശ്രീജിത് ഐ.പി.സ് കേസിന്റെ ചുമതലേയേറ്റെടുത്തു

അന്വേഷണം ആസിഫിന്റെ വീട്ടിൽ നിന്നാണ് തുടങ്ങിയത്‌

പേര് പോലെ തന്നെ മനോഹരിയായ നിളയുടെ അരികിലെ ഒരു ചെറിയ വാർക്ക വീട്‌  അതായിരുന്നു ആസിഫിന്റെ വീട്

അതിന്റെ മുറ്റത്ത്‌ നിന്ന് നോക്കിയാൽ കാഴ്ച്ചകളുടെ നിറങ്ങൾ വാരി വിതറുന്നത്‌ കാണാം നിളയും അതിന്റെ ചുറ്റുമുള്ളതും ഒരെഴുത്തുകാരനെ സൃഷ്ടിച്ചില്ലെങ്കിലെ അത്ഭുതമുള്ളു

പോലീസ്‌ ഓഫീസർ ശ്രീജിത്‌ ഐ. പി. എസ്‌  കാഴ്ച്ചകളെ കാറ്റിനെറിഞ്ഞ്‌ കൊടുത്ത്‌
സൈറയുടെ നേരെ തിരിഞ്ഞു

ചെറിയ ഒരാൺകുട്ടി സൈറയുടെ എളിയിലിരുന്ന് വികൃതി കാണിക്കുന്നുണ്ട്‌

കുട്ടി  ....ചെറിയ പുഞ്ചിരിയോടെ ഓഫീസർ തുടങ്ങി

"ഇവന് ആറുമാസയപ്പോൾ ആസിഫിക്ക  ലീവിന് വന്ന് പോയതാണ്  ഇപ്പോൾ ഒന്നര വയസ്സായി
  അടുത്ത്‌ വരുമെന്ന് പറഞ്ഞിരുന്നു.....പക്ഷെ...
ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല സാറെ "

ഒരു ഭാര്യയോട് ഈ  അവസരത്തില്‍  ചോദിക്കാന്‍  പാടില്ലെങ്കിലും ചോദിക്കുകയാണ്
ഓഫീസ൪ തന്ത്രപരമായി സൈറക്ക് ഒരു ചോദ്യം  കൂടി തൊടുത്ത് വിട്ടു

"മറ്റു ബന്ധങ്ങൾ എന്തെങ്കിലുമുണ്ടെന്ന് സംശയിക്കുന്നൊ "

"ഇല്ല ഒരിക്കലുമില്ല സാറെ
എന്നേയും കൊച്ചിനേയും അത്രക്കിഷ്ടമായിരുന്നു
സോഷ്യല്‍  മീഡിയയിലെല്ലാം എല്ലാവര്‍ക്കും  പ്രിയപ്പെട്ടവനുമായിരുന്നു "

"അത് ഞങ്ങൾക്കറിയാം അത്‌ കൊണ്ടാണല്ലൊ എനിക്ക്‌ നേരിട്ട്‌ അന്വേഷണം നടത്തേണ്ടി വന്നത്‌ "

ഓഫീസർ അത്‌ പറയുമ്പോൾ നിർവ്വികാരിത കാണാമായിരുന്നു

അവിടെ നിന്ന് തെളിവുകൾ കൂടുതലൊന്നും ലഭിക്കില്ലാന്ന് ബോധ്യമായതോടെ ഓഫീസർ അധികം നേരം അവിടെ നിന്നില്ല
എല്ലാവരേയും ചെറിയ രീതിയിൽ ചോദ്യം ചെയ്‌തതായി വരുത്തി പുറത്തേക്കിറങ്ങി അവസാനമായി ഒരിക്കല്‍  കൂടി അയാളുടെ ഭാര്യയെ അടുത്തേക്ക് വിളിച്ചു

"നിങ്ങള്‍  അവന്റെ ഫേസ് ബുക്ക് ഐഡി ഉപയോഗിക്കാറുണ്ടൊ"

"നേരത്തെ ഉപയോഗിച്ചിരുന്നു...പല൪ക്കും ലൈക്കും മറ്റും കൊടുക്കാനായി
ഇപ്പോള്‍  പുള്ളി മാത്രമാണ് ഉപയോഗിച്ചിരുന്നത്"

ഉം..
ഒരു മൂളലോടെ ഓഫീസ൪. വാഹനത്തിലേക്ക് കയറി

"ആളൊരു നല്ല മനുഷ്യനാണ് സാറെ നിരവധി ജീവകാരുണ്യ പ്രവ൪ത്തനങ്ങളെക്കെ  ഫേസ്  ബുക്കിലൂടെ ചെയ്യാറുണ്ടായിരുന്നു
"
പോലീസുകാരനായ ഡ്രൈവറാണത്  പറഞ്ഞത്

"തനിക്കെങ്ങനെ അറിയാമെടൊ..."

അല്പം ഗൌരവത്തില്‍ ശ്രീജിത് ഐ.പി.സിന്റെ ചോദ്യം ഉയ൪ന്നു

ആദ്യമൊന്ന് പരുങ്ങിയെങ്കിലും ഡ്രൈവ൪ ഒരു ചെറു ചിരിയോടെ തുട൪ന്നു

"സാറെ...
ഞാന്‍  അദ്ദേഹത്തിന്റെ ഫോളോവറായിരുന്നു "

" ഉം "
ഒരു മൂളലോടെ തന്റെ ഫോണെടുത്ത് ഞെക്കി

അടുത്ത സുഹൃത്തും സൈബ൪  വിദഗ്ദ്ധനുമായ. അലക്സിന്  ആ വിളി അപ്രതിക്ഷിതമായിരുന്നു

"എന്താടൊ പതിവില്ലാതെ...."

"ഒരു തലവേദന പിടിച്ച കേസ്  കണ്ടിട്ട് തനിക്കെന്നെ സഹായിക്കാന്‍  പറ്റുമെന്ന് തോന്നുന്നു"

"എന്തൊ കുനിഷ്ട് കേസാണ് അല്ലെങ്കില്‍  താനെന്നെ വിളിക്കില്ലല്ലൊ...നാളെ നമുക്ക് മീറ്റ് ചെയ്യാം "

അലക്സ്  സൈബ൪ ലോകത്തെ അറിയപ്പെടുന്ന വിദഗ്ദ്ധ൯ തന്നെയായിരുന്നു നിരവധി ഇന്റ൪ നെറ്റ് ബാങ്കിംഗ് തട്ടിപ്പുകള്‍  പുറത്ത് കൊണ്ട് വരാന്‍  പോലീസിനെ സഹായിച്ച വ്യക്തിയാണ്

പോലീസിലെ ഉയ൪ന്ന ഉദ്യോഗസ്ഥന്‍മാരുമായുള്ള അദ്ദേഹത്തിന്‍റെ  അടുപ്പം ഇ൯സ്പെക്ട൪ എന്ന ഒരു  നാമം കൂടി അദ്ദേഹത്തിന് വാങ്ങി  കൊടുത്തിട്ടുണ്ട്

അലക്സ് ഓഫീസിലേക്കെത്തുമ്പോള്‍  ശ്രീജിത് ഐ.പി.സ് അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു

ആസിഫ് നിളയുടെ രാജകുമാരന്‍  എന്ന ഐഡി മുമ്പോട്ട് നീക്കി വെച്ച് ഓഫീസ൪ തുടങ്ങി

"ഇതാണ്  നമ്മുടെ നായകന്‍ ആസിഫ്
ആളെ  ആരൊ തീ൪ത്തു  എനിക്ക് ബലമായ സംശയം നെറ്റ് വഴി വന്ന പണിയാണെന്നാണ് പക്ഷെ ആളിന് പൊതുവെ നല്ല പേരാണുതാനും...
താനൊന്ന്  പൊളിച്ചെടുത്തെ  ഇതിന്റെയുള്ള് "

അലക്സ് സ്വതസിദ്ധമായ. മന്ദസ്മിതത്തോടെ  കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്നു

അരമണിക്കൂറിനുള്ളില്‍  പാസ്സ് വേഡ് കൈക്കലാക്കി

പോസ്റ്റുകളെല്ലാം നിരീക്ഷിച്ചു  എല്ലാം  നല്ല പോസ്റ്റുകള്‍
ഗ്രാമാന്തരീക്ഷം തുളുമ്പുന്ന,സ്ത്രീകളെ ബഹുമാനിക്കുന്നവ പൊതുവെ പോസ്റ്റീവ് എന൪ജ്ജിയുള്ള എഴുത്തുകള്‍  മാത്രം

"ഇയാള്‍  നല്ലൊരു മനുഷ്യനാണെന്ന് തോന്നുന്നു "

അലക്സ് തിരിഞ്ഞ്  ഓഫീസറെ നോക്കി പറഞ്ഞു

"താനൊന്ന് ഇ൯ബോക്സ് തപ്പിയേ"

അലക്സിന്‍റെ  വാക്കുകളില്‍  തൃപ്തിയാവാതെ  ഓഫീസ൪ പറഞ്ഞു

ഏതൊരു ഫേസ് ബുക്കന്റേയും അന്തപുര രഹസ്യങ്ങള്‍  അടക്കം ചെയ്തിരിക്കുന്ന ഇ൯ബോക്സ് മെസജ്ജ൪
പതുക്കെ തുറക്കപ്പെട്ടു

അഭിനന്ദനങ്ങള്‍  കൊണ്ട് അത് നിറഞ്ഞു നില്ക്കുന്നു  പലതും അടുത്ത് പോസ്റ്റ് ചെയ്ത സ്ത്രീ ശാസ്ത്രീകരണ പോസ്റ്റിനെ കുറിച്ചുള്ളതായിരുന്നു

താ൯ പറഞ്ഞതല്ലെ സത്യമല്ലേയെന്ന രീതിയില്‍  അലക്സ് ഒരിക്കല്‍  കൂടി ഓഫീസറെ നോക്കി

താനെന്നെ  നോക്കാതെ മുന്നിലെ ദിവസങ്ങളിലെ മെസ്സേജ് നോക്കൂ

ഓഫീസ൪ ഒരു സിഗരറ്റിന് തീകൊളുത്താ൯ ഒന്ന് മാറിയപ്പോഴാണ്
അലക്സില്‍  നിന്ന്" ദൈവമേ " എന്ന വിളി ഉയ൪ന്നത്

സാവധാനം ആ മെസ്സേജിലേക്ക് അയാള്‍  കണ്ണോടിച്ചു
ഷബ്നം ...ചാറ്റ് ചെയ്ത പെണ്‍കുട്ടിയുടെ പേരതാണ്

സെക്സ് ചാറ്റിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു  പലരുമായിട്ടുള്ള തന്റെ വേഴ്ച്ചകളുടെ അനുഭവങ്ങളാണ് എഴുത്തുകാരന്‍  പങ്ക് വെച്ചിരിക്കുന്നത്

പിന്നേയും മെസ്സേജുകളുടെ പെരുമഴ തീ൪ത്തിരിക്കുന്നു
ഒന്നല്ല ഏഴ് സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്തിരിക്കുന്നു
സോഫിയ,അനു,അജിത,ജലീന,മുംതാസ്,രാഗി അങ്ങനെ ഏഴുപേ൪

ഓരോരുത്തരോടും  മറ്റുള്ളവരുമായുള്ള വേഴ്ച്ചകളെ കുറിച്ചാണ് ചാറ്റ് ചെയ്തിരിക്കുന്നത്   മനോഹരമായ കഥ പോലെ അത് പറഞ്ഞു പോകുന്നു ആരേയും ആനന്ദത്തിന്റേയും ,ആക൪ഷണത്തിന്റേയും വലയില്‍  വീഴ്ത്തുന്ന കഥകള്‍

ഓഫീസ൪ അലക്സിന്റെ അത്ഭുതത്തെ ശ്രദ്ധിക്കാതെ പറഞ്ഞു

"രാഗിയെ വീണ്ടും ഒരിക്കല്‍  കൂടിയെടുക്കൂ "

"അത് ഇടക്ക് വെച്ച് ചാറ്റ് മുറിഞ്ഞിരിക്കുകയാണല്ലൊ"

അലക്സ് അതിശയം കൈവിടാതെ പറഞ്ഞു

"അതേ...അവ൪ വാട്സ് നമ്പ൪ കൈമാറിയിരിക്കുന്നു പിന്നെ മെസ്സജ്ജറില്‍  ചാറ്റിയട്ടില്ല "

"അപ്പോള്‍ നമുക്കും വാട്സാപ്പിലേക്ക് പോകാമല്ലെ അലക്സെ "

എന്തോ ലഭിച്ച ആനന്ദത്തില്‍ ശ്രീജിത് ഐ.പി.സ് ഒരു അട്ടഹാസം വിരിയിച്ചു

(തുടരും)

അടി ഒഴുക്കുകള്‍ ( 2)

"നല്ല മലപ്പുറം സുലൈമാനിയാണ് ഇത്‌ അങ്ങ്‌ കുടിച്ചാൽ  ഉന്മേഷമിങ്ങ് താനെ പോരും
"
രണ്ട്‌  കയ്യിലും ഓരൊ ഗ്ലാസ്സ്‌ ചൂടൻ ചായയുമായി ശ്രീജിത്‌ ഐ.പി.എസ് അലക്സിന്റെ അടുത്തേക്ക്‌ നടന്നടുത്തു
അലക്സ്‌ അപ്പോൾ രാഗിയുടെ ഫേസ്‌ ബുക്ക്‌ പേജ്‌ അരിച്ച്‌ പെറുക്കുകയായിരുന്നു

കമ്പ്യൂട്ടറിൽ നിന്ന് തലയുയർത്തി അലക്സ്‌ ഓഫീസറെ നോക്കി ഒരു ചെറിയ ചിരി പാസ്സാക്കി ചായ വാങ്ങി അൽപാൽപമായി മോന്തി കുടിച്ചു

കറുത്ത ബനിയനും മുട്ടുകാൽ ഇറക്കമുള്ള ബ൪മ്മുഡയുമായിരുന്നു ശ്രീജിത്ത്‌ ഐ.പി.എസിന്റെ അപ്പോഴത്തെ വേഷം.

ചൂട്‌ ചായ ഗ്ലാസ്സ്‌ രണ്ട്‌ കൈ കൊണ്ട്‌ നെഞ്ചോട്‌ ചേർത്ത്‌ തിരുമ്മി പുറത്തെ പൊടിയുന്ന ചാറ്റൽ മഴയോടേന്ന പോലെ ചോദിച്ചു

"അവൾ തന്നെയാകുമൊ"

"സാധ്യത തള്ളി കളയാനാവില്ല
ആളൊരു റിച്ചാണ്...
നല്ലൊരു പണക്കാരി കൊച്ച്‌ പ്രൊഫെയിൽ കണ്ടിട്ട്‌ അങ്ങനെയാണ് മനസ്സിലാക്കുന്നത്‌"
അലക്സ്‌ പറഞ്ഞ്‌ നിർത്തി

"അവളുടെ എഴുത്തുകളിലും പ്രത്യേകിച്ചൊന്നും സംശയിക്കുന്ന ഒന്നും ഇല്ല അല്ലെ...അലക്സെ"

അതിലെക്കെ മാന്യമായ രീതിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്‌
ഒരു മാസം മുന്നെയാണ് അവസാന പോസ്റ്റ്‌

"ഓർക്കിഡ്‌  ചെടികൾ മട്ടുപ്പാവിൽ  എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെ കുറിച്ച്‌ ചെറിയൊരു കുറിപ്പ്‌
അതോടൊപ്പം ഫ്ലവറിനടുത്ത്‌ നിന്നൊരു ഫോട്ടോയും "

"പുഷ്പ ലതാതികൾ അല്ലെ അലക്സെ..."

അലക്സിന്  ഐ.പി.എസിന്റെ മറുപടി കേട്ട്‌ ചിരി അടക്കാനായില്ല...പിന്നെ രണ്ട്‌ പേരും ഒരുമിച്ച്‌ കൂട്ട ചിരി ഉയർത്തി

പുറത്ത്‌  ഒരു  പോലീസ്‌ ജീപ്പ്‌ വന്ന് നിന്നു

രണ്ട്‌ പേർ അതിൽ നിന്നിറങ്ങി മഴ തടസ്സം നോക്കാതെ അകത്തേക്ക്‌ കയറി ബെല്ലടിച്ചു

അവരെ പ്രതീക്ഷിച്ചിരുന്ന പോലെ ശ്രീജിത്‌ ഐ.പി.സ്‌ വേഗത്തിൽ ചെന്ന് വാതിൽ തുറന്നു

അവർ ഓഫീസറെ കണ്ട പാടെ സല്യൂട്ടടിച്ച്‌ അകത്തേക്ക്‌ കയറി

"നനഞ്ഞൂല്ലെ..".കുശലന്വേഷണം പോലെ ശ്രീജിത്‌ ഐ.പി.എസ്‌ ചോദിച്ചു

"ഏയ്‌..കുഴപ്പമില്ല സർ " രണ്ട്‌ പേരും ഒരുമിച്ചായിരുന്നു അത് പറഞ്ഞത്‌

അലക്സ്‌ അപ്പോൾ കമ്പ്യൂട്ടറിൽ ശ്രദ്ധിച്ച്‌ ഇരിക്കുകയായിരുന്നു..
മൂന്ന് പേരും അങ്ങോട്ടെത്തി

"അലക്സ്‌ ഇവർ രണ്ട്‌ പേരും നമ്മോടൊപ്പം ചേരുകയാണ് "

അലക്സ്‌ തിരിഞ്ഞ്‌ അവരെ നോക്കി പുഞ്ചിരി വിടർത്തി

ഐ.പി.എസ്‌ തുടർന്നു

"ഇത്‌ ഷാഫി..സി .ഐ.ആണ്
മറ്റേത്‌ മേരി ജോൺ സബ് ഇ൯സ്പെക്ട൪ വിത്ത് അസ്സൽ ഫെമിനിച്ചിയും ...അല്ലെ മേരി  "

ഐ..പി.സ്‌  അത്‌ പറയുമ്പോൾ മേരിയുടെ മുഖത്ത്‌ കള്ള നാണം വന്നു

ഷാഫിയുടെ മുഖത്തേക്ക്‌ സൂക്ഷ്മമായി നോക്കി അലക്സ്‌  കസേരയിൽ നിന്ന് ചാടി എണീറ്റു

"ഇത്‌ നമ്മുടെ പഴയ ഷാഫിയല്ലെ...
മഹാരാജാസിലെ ഉഷിരൻ "

"അത്‌ തന്നെ...അന്ന് എറിഞ്ഞ കല്ലിന്റെ വേദന മാറിയൊ സഖാവിന് "

ഐ.പി.എസിന്റെ ആ ചോദ്യം എല്ലാവരിലും പൊട്ടി ചിരി ഉയർത്തിയെങ്കിലും പഴയ ഓർമ്മകളിലേക്ക്‌ മേരി ഒഴികെ  എല്ലാവരും പോയി

തൊണ്ണൂറ്റി ആറ് കാലഘട്ടം ഇലക്ഷൻ സമയം മഹാരാജാസ്‌ മുറ്റവും പരിസരങ്ങളും അതിന്റെ ആവേശത്തിൽ മതി മറന്ന് നിൽക്കുന്നു

സുഭാഷ്‌ പാർക്കും,മറൈൻ ഡ്രൈവും പ്രണയത്തിന്റെ ഇശലുകൾ കുറച്ച്‌ നാളത്തേക്ക്‌ നിർത്തി വെച്ചിരിക്കുകയാണ്

പകരം ഇലക്ഷന്റെ കടുത്ത വേദാന്തങ്ങള്‍, മുദ്രാവാക്യങ്ങള്‍, വോട്ടു പിടുത്തങ്ങള്‍  മാത്രമായി മാറി

അലക്സ് അത്തവണത്തെ ചെയ൪മ്മാനാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു കാരണം കാലങ്ങളായി ഇടത് പക്ഷ വിദ്യാ൪ത്ഥി പ്രസ്ഥാനത്തിന്‍റെ  കൈകളില്‍  തന്നെയാണ് കോളേജ് .

അതിനൊരു മാറ്റം വരികയെന്നത് ആരും ചിന്തിക്കുന്നില്ല
പക്ഷെ അത്തവണ ഇലക്ഷന്‍  വലത് പക്ഷ പാ൪ട്ടിയുടെ വിദ്യാ൪ത്ഥി സംഘടന ശക്തമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്

അതിന് കാരണമായത് ഷാഫി എന്ന വിദ്യാ൪ത്ഥി യുവ നേതാവായിരുന്നു സെക്കന്റ് ബി.എ വിദ്യാര്‍ത്ഥിയായ ഷാഫിയുടെ പ്രസംഗം ഒരു പ്രത്യേക അന്തരീക്ഷം അവിടെ സൃഷ്ടിച്ചു  ജൂനിയേഴ്സായ പല പെണ്‍കുട്ടികളും പതുക്കെ വലതു പക്ഷ ചായ്വ് പ്രകടിപ്പിച്ച് തുടങ്ങി

പുതിയ നേതാവിന്റെ ഉദയം എതി൪ വിഭാഗത്തില്‍  ആശങ്കയുണ്ടാക്കി

അലക്സ്,ശ്രീജിത് തുടങ്ങിയ യുവ വിദ്യാര്‍ത്ഥി നേതാക്കളുടെ
കൂടുതല്‍  ഉണ൪വ്വിന് അതിടയാക്കി

ഫസ്റ്റ് ഇയ൪ ഹിസ്റ്ററി ക്ലാസ്സില്‍  ഷാഫിയുടെ പ്രചരണ  പരിപാടികളെ തകിടം മറച്ചു കൊണ്ടാണ്  അലക്സും സുഹൃത്തുക്കളും അങ്ങോട്ട്  കടന്ന് ചെല്ലുന്നത്

വാദ പ്രതിപാദിങ്ങള്‍ക്കും,പോ൪ വിളികള്‍ക്കുമൊടുവില്‍  കയ്യേറ്റത്തിലേക്കും പരസ്പരം കടന്നതോടെ കോളേജ് അന്തരീക്ഷം കലാപ കലുഷിതമായി..

കുട്ടികള്‍  ചിതറിയോടി  ; കോളേജിനകത്തും പുറത്തും പരസ്പരം  ഏറ്റുമുട്ടി  ഷാഫി എറിഞ്ഞ ഒരു കല്ല് അലക്സിന്റെ തലയിലാണ് ചെന്ന് പതിച്ചത്

ചോര പൊടിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍  നീങ്ങിയതോടെ പോലീസെത്തി കോളേജും പരിസരവും ഏറ്റെടുത്തു

പതുക്കെ കോളേജ് ശാന്തമായെങ്കിലും
ഷാഫിയെ കുറച്ച് നാളത്തേക്ക്   കോളേജില്‍ നിന്ന്  പുറത്താക്കി കൊണ്ട് പ്രി൯സിപ്പാള്‍  ഉത്തരവിട്ടു

അലക്സ് ആ വ൪ഷത്തെ യൂണിയന്‍  ചെയ൪മ്മാനാവുകയും ചെയ്തു

കാലം പിന്നേയും കടന്ന് പോയി കോളേജ് കാലഘട്ടത്തിന് ശേഷം ശ്രീജിത്  സിവില്‍  സ൪വ്വീസിനുള്ള ശ്രമമാരംഭിച്ചു; അലക്സ് രാഷ്ട്രീയത്തോടൊപ്പം ഐറ്റി ബിസിനസ്സ് രംഗത്തേക്ക് കടന്നു സ്വന്തമായി ഒരു കമ്പനിയും ഓപ്പണാക്കി

ഷാഫി  ജീവിത പ്രാരാപ്തങ്ങള്‍ക്കിടയില്‍  രാഷ്ട്രീയം ദൂരെയെറിഞ്ഞു പല ജോലികള്‍ക്കൊടുവില്‍  പോലീസിലും എത്തി കേസന്വേഷണത്തിലെ മുഖം നോക്കാതെ നടപെടയെടുക്കുന്നതില്‍  പ്രശസ്തനായി അതോടൊപ്പം ട്രാ൯സ്ഫറുകളും,സസ്പെ൯ഷനും ധാരാളമായി കൂടെയെത്തി

ഏറ്റവും നല്ല ഉദ്യോഗ്സ്ഥനെ തന്നെ വേണമെന്ന പിടിവാശിയിലാണ് ഷാഫിയെ തന്റെ കൂടെ ശ്രീജിത് ഐ.പി.എസ് തിരഞ്ഞെടുത്തത്.

ശ്രീജിത് ഐ.പി.എസിന്റെ ഫോണില്‍  മനോഹരമായ ഒരു ഹിന്ദി ഗാനം ഒഴുകിയെത്തി ആ ഗാനത്തെ ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ച് ഓഫീസ൪ ഫോണെടുത്ത് ചെവിയിലമ൪ത്തി

എല്ലാവരും നിശബ്ദരായി നിന്നു അപ്പുറത്ത് നിന്ന് നിഗൂണ്ഡമായ സന്ദേശങ്ങള്‍  മൊഴിഞ്ഞു കൊണ്ടിരുന്നു

ഐ.പി.എസിന്റെ കണ്ണുകള്‍  തിളങ്ങി, ചെവി വട്ടം പിടിച്ചു കൂടുതല്‍  ശ്രദ്ധയോടെ അത് കേട്ട്  കൊണ്ടിരുന്നു

അപ്പുറത്ത് നിന്ന് ശബ്ദം നിലച്ചു
അലക്സും,ഷാഫിയും,മേരിയും ഓഫീസറുടെ അടുത്ത നീക്കത്തിന്  കാതോ൪ത്ത് നിന്നു

"അപ്പോള്‍  പോകല്ലെ നമുക്ക്  "
ഓഫീസ൪ ഉത്സാഹത്തോടെയാണത് പറഞ്ഞത്

"വേഷം "
മേരിയാണത് ഉണ൪ത്തിയത്

ഓഫീസ൪ തന്റെ വേഷത്തില്‍  ബോധവാനായത് അപ്പോഴാണ്

"ഒരു അഞ്ച് മിനിറ്റ്  "
തന്റെ ജൂനിയേഴ്സിനോട് അനുവാദം ചോദിച്ച്  അകത്തേക്ക് പോയി

അല്പ സമയത്തിനകം വേഷം മാറി പുറത്തേക്ക് വന്നു

ലൈറ്റ് പച്ച നിറത്തിലുള്ള ഷ൪ട്ടും, തവിട്ട് നിറത്തിലുള്ള പാന്റിലും ആറടി ഉയരമുള്ള ശ്രീജിത് ഐ.പി.സ് കൂടുതല്‍  സുന്ദരനായി കാണപ്പെട്ടു

ഷാഫിയാണ് വാഹനമോടിച്ചത് അലക്സും,മേരിയും പുറകിലായി ഇരുന്നു

"നമ്മളെങ്ങോട്ടാണ് സ൪ " യാത്രയുടെ ഇടയില്‍  ഷാഫിയാണ് അത് ചോദിച്ചത്

"വടുതലയിലേക്ക്.. അവിടെ രാഗിയുടെ വീട്  നമ്മള്‍  കണ്ടെത്തിയിരിക്കുന്നു
പരമാവധി രഹസ്യമായ അന്വേഷണങ്ങളാണ് നമ്മള്‍  നടത്തേണ്ടത് കാരണം ഈ അന്വേഷണം മൂലം ആരുടേയും കുടുംബ ജീവിതം തകരരുത് "

"കാരണം നമ്മള്‍  അന്വേഷണം നടത്തുന്ന എല്ലാവരും കുടുംബിനികളാണ് വീട്ടുകാരും കുടുംബക്കാരും അറിയുന്നതോടെ അവരുടെ ജീവിതം അവസാന ഭാഗത്തേക്ക് നീങ്ങും അത് കൊണ്ട് തന്നെ ഓരൊ നീക്കങ്ങളും സൂക്ഷ്മവും,കൃത്യവുമാകണം
കുറ്റം ചെയ്തവരെ മാത്രമേ നമുക്ക് വേണ്ടൂ "

അരികിലൂടെ പാഞ്ഞ് പോയ തീവണ്ടിയുടെ ശബ്ദത്തില്‍  എല്ലാവരും നിശബ്ദമായിരുന്നു

പതുക്കെ വാഹനം വളവ് തിരിഞ്ഞ് അകത്തേക്ക് കയറി അരികില്‍  കണ്ട വഴി യാത്രക്കാരന്റെ അരികില്‍  വാഹനം നി൪ത്തി രാഗിയുടെ വീടിനെ കുറിച്ച് കൂടുതല്‍  ചോദിച്ചു

ഓഫീസറുടെ പ്രൈവറ്റ് വാഹനമായത് കൊണ്ട് പോലീസ് ആണെന്ന സംശയിക്കാത്ത രീതിയിലായിരുന്നു വിവരങ്ങള്‍  അന്വേഷിച്ചത്

ആദ്യമൊന്ന് പരുങ്ങിയെങ്കിലും അപരിചിതന് ഫോട്ടോ കാണിച്ച് കൊടുത്തപ്പോള്‍  വേഗത്തില്‍ മനസ്സിലായി

"സാറെ അത് രണ്ട് വളവ് കഴിഞ്ഞ മൂന്നാമത്തെ വീടാണ് വാഹനം അങ്ങട്ട് പോകില്ല പിന്നെ  നടന്ന്  പോകണം  "

വാഹനം ഒരു ഭാഗത്ത് ഒതുക്കി അയാള്‍   ചൂണ്ടിയ ഭാഗത്തേക്ക്  അവ൪ നടന്നു

സൂര്യന്‍  പതുക്കെ മറിയാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍

അതൊരു  ചെറിയ ,ചെറിയ വീടുകളുടെ കോളനിയായിരുന്നു അത് കൊണ്ട് തന്നെ ശ്രീജിത് ഐ.പി.എസും അലക്സും പരസ്പരം  നോക്കി  സംശയം പങ്കിട്ടു

അടുത്ത കണ്ട സ്ത്രീയോട് അത് തന്നെയെന്ന്  ഉറപ്പിച്ച് അവ൪ ആ വീടിന്റെ മുറ്റത്തേക്ക്  കടന്നു

പഴയ ഒരു  ഓടിട്ട വീട് ;മുറ്റം മഴ നനഞ്ഞ് കുതി൪ന്ന് കിടക്കുന്നു
മുറ്റത്ത്  ആകെയുള്ളൊരു തെങ്ങില്‍ നിന്ന് കാറ്റില്‍  അട൪ന്ന് വീണ മടല്‍  അനാഥം പോലെ കിടക്കുന്നുണ്ട്

അലക്സ് ഗെയറ്റിന്റെ പുറത്ത് നിന്നതേയുള്ളു ഓഫീസറും ഇ൯സ്പെക്ട൪മാരും വീടിന്റെ ഇറയത്തേക്ക് കയറി

ഷാഫി വാതിലില്‍  മുട്ടി

കുറച്ച് നേരത്തെ മൌനത്തിന് ശേഷം  ഒരു ചെറു ശബ്ദത്തോടെ വാതില്‍  തുറക്കപ്പെട്ടു

ഫോട്ടോയില്‍  കണ്ടതിനേക്കാളും സൌന്ദര്യം അല്പ വെളിച്ചത്തിലും  നിഴലിച്ചു നിന്നു

സന്ധ്യ വെളിച്ചത്തില്‍  അവരുടെ മുടി ഇഴകള്‍  പാറി കിടക്കുന്നത് കാണാന്‍  സുന്ദരമായിരുന്നു

"രാഗിയല്ലെ" ഓഫീസറാണ് തുടക്കമിട്ടത്

"അതേ  ...മനസ്സിലായില്ല "

"ഞങ്ങള്‍  നിങ്ങളുടെ  കുറച്ച് ആരാധക൯മാരാണെന്ന് വെച്ചൊ "

"ഏയ് നിങ്ങള്‍ക്ക് ആളു മാറിയട്ടുണ്ടാകും "
പരുങ്ങലോടെ രാഗി മൊഴിഞ്ഞു

"ഏയ്  മാറിയട്ടില്ല മാഡം ; നിങ്ങളുടെ  ആ കൃഷി രീതി ഒന്നറിയാ൯ വന്നതാണ് "

മേരിയുടെ ശബ്ദം ഉയ൪ന്നു

"ഏയ് നിങ്ങള്‍ക്ക് ആളു മാറിയട്ടുണ്ടാകും വേറെ വീട് നോക്കു "

ഇത്രയും പറഞ്ഞ് അവ൪ പുറകോട്ട് മാറി വാതില്‍  പതുക്കെ അടയ്ക്കാ൯  ഒരു വിഫലശ്രമം നടത്തി നോക്കി

പക്ഷെ അതിന് മുന്നേ വാതില്‍  ശക്തിയായി തുറന്ന് ഓഫീസ൪ അകത്ത് കയറി പുറകെ ബാക്കി രണ്ട് പേരും

തന്റെ ഐഡന്റിറ്റി കാ൪ഡ് രാഗിക്ക് നേരെ നീട്ടി

രാഗി ഭയപ്പെട്ട് കൈ കൂപ്പി നിന്നു

അടുത്ത് കണ്ട കസേര നീക്കിയിട്ട് അതിലേക്ക് ശ്രീജിത് ഐ.പി.എസ് ഇരുന്നു പിന്നെ തുട൪ന്നു

"രാഗി കുട്ടി ...!!
ഇനി ഞങ്ങള്‍  ചോദിക്കും അതിന് മാത്രം ഉത്തരം പറഞ്ഞാല്‍  മതി "

"സാറെ എനിക്കൊന്നുമറിയില്ല സാറെ "

"അതിനൊന്നും ചോദിച്ചില്ലല്ലൊ എഴുത്തുകാരി "
പിറകില്‍  നിന്ന് ചിരി ഉയ൪ന്നു

"അപ്പോള്‍  തുടങ്ങാല്ലെ"

"ചോദ്യം ഒന്ന് ..എവിടെയാണ്  തന്റെ പുഷ്പ കൃഷി.....മട്ടുപ്പാവ് "

"സാറെ അതെന്റെതല്ല "

"പിന്നേ..??"

"കുറച്ച് മാറി ഒരു ഗള്‍ഫുകാരന്റെ വീടുണ്ട് അവ൪ മൂന്നൊ, നാലൊ മാസം കൂടുമ്പോള്‍  ഒന്നൊ ,രണ്ടൊ ആഴ്ച്ച ലീവിന് വന്ന്  പോകും അത് കഴിഞ്ഞ് ആ വീടിന്റെ ഉത്തരവാദിത്തം  മുഴുവനും എന്നെയാണ് ഏല്പിച്ചിരിക്കുന്നത്
അവിടെ നിരവധി ചെടികളുണ്ട് ..സാറെ....അവിടെ വെച്ചെടുത്ത ഫോട്ടൊ പോസ്റ്റിയതാണ്...ലൈക്കിന് വേണ്ടി."

"ആഹാ .....എന്നാല്‍  ഒരു വലിയ ലൈക്ക് കിട്ടണ ചോദ്യം ചോദിക്കാം...എന്താ  ...ഷാഫി "

ഷാഫിയുടെ മുഖത്തേക്ക് ഒരു കള്ളച്ചിരി എറിഞ്ഞ് ഐ.പി.സ് അടുത്ത ചോദ്യത്തിലേക്ക് കടന്നു

"ആസിഫ് അതായത് നിളയുടെ രാജകുമാരന്‍  അയാളെ അറിയുമായിരുന്നൊ "

"പണ്ട് ഞങ്ങള്‍  ഫ്രണ്ട്സായിരുന്നു ഇപ്പോള്‍  ഇല്ല " ആസിഫിന്റെ മരണം അറിയാത്ത രീതിയിലായിരുന്നു അവരുടെ പ്രതികരണം

"നിങ്ങളും ,ഭ൪ത്താവും ഒരുമിച്ചാണൊ അവനെ കാണാന്‍  പോയതും,കൊന്നതും"

ആ ചോദ്യം പ്രതീക്ഷിക്കാത്ത പോലെ രാഗി ഞെട്ടി വിറച്ചു

പിന്നെ വിളറിയ മുഖത്തോടെ പറഞ്ഞു

"എന്റെ ഭ൪ത്താവ് ഒരു വ൪ഷമായി തള൪ന്നു കിടക്കുകയാണ് സ൪ ഞാന്‍  രണ്ട് മൂന്ന് വീടുകളില്‍  പണിയെടുത്താണ് കുടുംബം പുല൪ത്തുന്നത്  .വേറെ..എനിക്കൊന്നുമറിയില്ല ...സ൪ "

മേരിയോട് അകത്ത് പരിശോധിക്കാ൯ ആവശ്യപ്പെട്ട് ഐ.പി.എസ് കസേരയില്‍  നിന്നെണീറ്റു 

അകത്ത് മേരിയെ അവശതയോടെ രാഗിയുടെ ഭ൪ത്താവ്  നോക്കി ആ കണ്ണുകളില്‍  ദയനീയത നിഴലിച്ചു നിന്നു

"അപ്പോള്‍  നീ ഈ മനുഷ്യനെ കൂടി പറ്റിക്കുകയായിരുന്നു അല്ലെ  അപ്പോള്‍  നിന്റെ കൂടെ ആരായിരുന്നു മറ്റൊരു സഹായി; അതൊ ഒറ്റക്ക് തന്നെ കാര്യം നി൪വ്വഹിച്ചൊ "

"ഇല്ല സ൪ ഞാന്‍ ആരേയും കൊന്നട്ടില്ല സ൪ എന്നെ വിശ്വസിക്കൂ" 

അത് പറയുമ്പോള്‍  ഒരു തേങ്ങല്‍ പുറത്ത് വന്നു

പെട്ടെന്നായിരുന്നു രാഗിയുടെ മുഖത്ത് ശക്തമായ ഒരു പ്രഹരം വന്നു വീണത്

അത് ശ്രീജിത് ഐ.പി.എസിന്റെ കരങ്ങളില്‍   നിന്നായിരുന്നു

പിന്നെ തന്റെ കയ്യില്‍  കരുതിയ ഒരു പേഴ്സെടുത്ത് അവളുടെ നേരെ നീട്ടി  ഓഫീസ൪ രൂക്ഷമായ നോട്ടമഴിച്ച് വിട്ട് പിന്നെ തുട൪ന്നു

"ഇത് ആസിഫിന്റെ പേഴ്സാണ് ഇതില്‍  നിന്റെ വിരലടയാളം  പതിഞ്ഞിട്ടുണ്ട് ഇനി എന്നെ ദേഷ്യം പിടിപ്പിക്കാതെ  മോള് കഥ പറയൂ

എന്തിന്,എങ്ങനെ  ..?..കൊന്നു? ...

"ഞാന്‍  പറയാം സ൪"
രാഗിയുടെ ആ വാക്കില്‍  ഭയം ഒളിഞ്ഞ്  കിടന്നിരുന്നു

അപ്പോള്‍  അകത്ത് നിന്ന് ഒരു തേങ്ങല്‍  ഉയ൪ന്ന് വന്നു അത് രാഗിയുടെ ഭ൪ത്താവിന്റെയായിരുന്നു

(തുടരും)

അടി ഒഴുക്കുകള്‍ ( 3)

രാഗി ഈറനണിഞ്ഞ ഇമകളെ  സാരി തലപ്പ് കൊണ്ട് തുടച്ച് കഥ പറഞ്ഞ് തുടങ്ങി....അവളുടെ ജീവിത കഥ

"അന്നും ഇത് പോലെ മഴ നൂലുപോലെ പെയ്തൊഴിയുന്നുണ്ടായിരുന്നു

ഡേവിഡ് ആദ്യമായി വീടിന്റെ പടി കടന്നെത്തിയ ദിവസം
ഞങ്ങള്‍ സന്ധ്യാ പ്രാർത്ഥനയിലായിരുന്നു ....

ഞാൻ പതുക്കെ വാതിൽ മറയിൽ മറഞ്ഞു  വന്നയാള്‍  അച്ഛനെ സ്വയം പരിചയപ്പെടുത്തി

"ഞാൻ  ഡേവിഡ്‌  ..
രാഗിയുടെ സുഹൃത്താണ്"

"സുഹൃത്തെന്ന് വെച്ചാൽ...."
അച്ഛന്റെ ചോദ്യം മറയില്ലാതെയായിരുന്നു

"അതെ ഞങ്ങൾ ഇഷ്ടത്തിലാണ് നിങ്ങളുടെ അനുവാദമുണ്ടെങ്കിൽ
ഞങ്ങൾ  വിവാഹിതരാകാ൯ ആഗ്രഹിക്കുന്നു"

ഡേവിഡ്‌ പെട്ടെന്ന് കയറി അങ്ങനെ പറഞ്ഞപ്പോൾ  അച്ഛൻ ഞാൻ പ്രതീക്ഷിച്ചപ്പോലെ ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല പകരം എന്നെ പുറത്തേക്ക്‌ വിളിച്ചു ഞാൻ സർവ്വ ധൈര്യവും സംഭരിച്ച്‌ അങ്ങോട്ട്‌ ചെന്നു

"മോളെ ഇയാള്‍  പറയുന്നത്‌ സത്യമാണൊ..
നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണൊ "

"അതെ അച്ഛാ..
ഞങ്ങൾ ഇഷ്ടത്തിലാണ് "

ഉള്ളിൽ ഭയമുണ്ടെങ്കിലും മുഖമുയർത്തി പറയുമ്പോൾ ആത്മ വിശ്വാസമുണ്ടായിരുന്നു

"ഇന്നത്തെ കാലത്തെ കുറിച്ച്‌ നല്ല ബോധമുണ്ടല്ലല്ലൊ അല്ലെ"

"ഉവ്വ്‌ ..

ഞങ്ങൾക്ക്‌ അച്ഛന്റെ മാത്രം അനുവാദം കിട്ടിയാൽ മാത്രം മതി "

"രണ്ട് സംസ്ക്കാരങ്ങളുടെ  മിശ്രണം എപ്പോഴും  ഏച്ച് കെട്ടിലുകള്‍  പോലെയാകും നമ്മുടെ നാട് അതിനെ എത്രത്തോളം വരവേല്‍ക്കുമെന്നും സംശയിക്കുന്നു ...
ഞാനും....
കാരണം
അത് നാടിന്റെ, പൈതൃകത്തിന്റെ ഭാഗമാണ് "

ഡേവിഡ് മടങ്ങുമ്പോള്‍  അച്ഛനില്‍ നിന്ന് മൌനാനുവാദം ലഭിച്ച പോലെയായിരുന്നു

എല്ലാം കഴിയുമ്പോള്‍  അച്ഛന്‍റെ  ഞങ്ങളെ ഒപ്പം കൂട്ടുമെന്ന് തന്നെ കരുതി കാരണം അമ്മ വളരെ നേരത്തെ നഷ്ടപ്പെട്ട എനിക്കും ചേച്ചിക്കും എല്ലാമായിരുന്നു അച്ഛ൯ .....തിരിച്ചും....

ഒരാഴ്ച്ചക്കകം ഞങ്ങള്‍  രജിസ്ററര്‍  മാരേജ് ചെയ്തു അച്ഛന്റെ അനുഗ്രത്തിനായി വീട്ടിലെത്തി

അച്ഛന്‍  വാതില്‍ക്കല്‍  തന്നെയുണ്ടായിരുന്നു  ഞങ്ങളെ  കണ്ടതോടെ മുറ്റത്തേക്കിറങ്ങി വന്നു

"അച്ഛാ അനുഗ്രഹിക്കണം "

ഞങ്ങള്‍  അച്ഛനെ തൊഴുതു

അച്ഛന്‍  എന്റെ തലയില്‍  തൊട്ടു എന്നിട്ട് പറഞ്ഞു

"നിങ്ങള്‍  നിങ്ങളുടെ  ഇഷ്ടം സാധൂകരിച്ചു; അതില്‍  അച്ഛന് ഒരു വിരോധവുമില്ല പക്ഷെ അച്ഛനെ ഇനി ബുദ്ധി മുട്ടിക്കരുത് കാരണം നിനക്കൊരു ചേച്ചിയുണ്ട് അവളെ എന്റെ ഇഷ്ടത്തിന് വിവാഹം കഴിച്ച് വിടണം ..ഇനി നിങ്ങളുടെ  ഇഷ്ടത്തിന് തിരിച്ച് പോകാം"

ഞങ്ങള്‍ക്ക് ഒന്നും പറയാനുണ്ടായില്ല ഡേവിഡ് എന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു
ഞാനൊരിക്കല്‍  കൂടി തിരിഞ്ഞു  നോക്കി അച്ഛന്‍ അപ്പോള്‍   ഞങ്ങളെ  ശ്രദ്ധിക്കാതെ മുറ്റത്ത് വിട൪ന്ന് നില്‍ക്കുന്ന  പൂക്കളെ തലോടുകയായിരുന്നു

ഞങ്ങള്‍ക്ക് ലക്ഷ്യമുണ്ടായില്ല കയ്യിലിരുന്ന കുറച്ച് സ്വ൪ണ്ണമെടുത്ത് വടുതലയിലെ ഈ വീട് വാടകക്കെടുത്തു

പതുക്കെ,പതുക്കെ എന്റെ തീരുമാനങ്ങള്‍  തെറ്റായിരുന്നു എന്ന് തോന്നി തുടങ്ങി

ഡേവിഡ് പലപ്പോഴും മദ്യ ലഹരിക്ക്  അടിമയായിരുന്നു
നിരവധി  സ്ത്രീകള്‍  നിരന്തരമായി ഫോണിലേക്ക് വിളിച്ച് കൊണ്ടിരുന്നു ,വീട്ടില്‍  പലപ്പോഴും  ഞാന്‍  ഒറ്റക്കായി അതിനൊരു മാറ്റത്തിനായി അടുത്തൊരു ഓഫീസില്‍  ജോലിക്ക് കയറി

ആ സമയത്ത് തന്നെയാണ് കവിതകള്‍  എഴുതി തുടങ്ങിയത് മനോ വിഷമങ്ങള്‍  കവിതകളെ സൃഷ്ടിക്കുമെന്നാണല്ലൊ...

അതില്‍  ചിലത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു എന്റെ ലോകത്ത് ഞാനും ഡേവിഡിന്റെ ലോകത്ത് ഡേവിഡും മാത്രമായി ജീവിച്ച് കൊണ്ടിരുന്നു

ആ ഇടയ്ക്കാണ് ഡേവിഡിന് അപകടം സംഭവിക്കുന്നത് മദ്യ ലഹരിയില്‍  ബൈക്ക് ആക്സിഡന്റായിരുന്നു

ബോധമില്ലാതെ  അഞ്ച് ദിവസം ....

തിരിച്ച് വരുമെന്ന് പ്രതീക്ഷയുണ്ടായില്ല.!!

പക്ഷെ തിരിച്ച് വന്നു ഈ അവസ്ഥയില്‍  ജീവച്ഛവമായി..

ഡേവിഡിന്റെ പരിചരണവും ജോലിയും ഒരുമിച്ച് കൊണ്ട് പോകാനാവാത്ത വിധത്തിലായി

അതിന് ഒരാശ്വാസമായത് ആ ഗള്‍ഫുകാരന്റെ വീടിന്റെ ഉത്തരവാദിത്തം എന്നെ ഏല്പിച്ചതായിരുന്നു അവ൪ക്ക് വിവരങ്ങള്‍  അറിയാനായി ഒരു മൊബൈലും വാങ്ങി  തന്നു

സോഷ്യല്‍  മീഡിയയില്‍  ആക്ടീവാകുന്നത് അങ്ങനെയാണ്

ഡേവിഡിനോട് പിന്നീടൊരിക്കലും എനിക്ക് അധികം അടുക്കാന്‍  സാധിച്ചിരുന്നില്ല

പഴയ കാല ഓ൪മ്മകളെന്നെ അകലം പാലിച്ച് നി൪ത്തി അവശ്യ കാര്യങ്ങള്‍  മാത്രം ചെയ്ത് കൊടുത്ത് ജീവിതം മുന്നോട്ട് നീങ്ങി

പതുക്കെ അവനും ഒറ്റപ്പെടാ൯ തയ്യാറായി മനസ്സ് പാകമാക്കിയെടുത്തു
ഒരു പരാതിയും എന്നോട് പറഞ്ഞില്ല

അപ്പോഴേക്കും ഫേസ് ബുക്കില്‍  ഞാന്‍  സജീവമായി കഴിഞ്ഞിരുന്നു എന്റെ എഴുത്തുകള്‍ക്ക് നിരവധി ആരാധക൪ വന്ന് തുടങ്ങി .

ഒരിക്കലും ഞാനെന്റെ ബുദ്ധിമുട്ടുകള്‍  വാരി വലിച്ചെഴുതിയില്ല പകരം എന്റെ  സ്വപ്നങ്ങളാണ് എന്റെ ജീവിത രീതിയായി പങ്ക് വെച്ചത്

കുശലന്വേണങ്ങളുമായി നിരവധി പേ൪ ഇ൯ബോക്സിലെത്തി പലരും  അതി൪ത്തി കടന്നുള്ള സംസാരത്തിലേക്കെത്തിയപ്പോള്‍  അവരെ നിയന്ത്രിക്കാനൊരു ഉപാധിയായാണ് ചെറിയ ഉപഹാരങ്ങള്‍   ആവശ്യപ്പെട്ട് തുടങ്ങിയത്

പക്ഷെ എന്റെ നിഗമനങ്ങള്‍ക്കപ്പറുമായി പലരും ഞാനാവശ്യപ്പെട്ടവ തന്ന് കൊണ്ടിരുന്നു അവ൪ക്കിങ്ങനെ ചാറ്റണം.... അത്രമാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു

എന്റെ ആവശ്യങ്ങള്‍  പലതും കൂടി കൂടി വന്നു അവരുടേതും .....
ചിലരെ ബ്ലോക്കി അപ്പോള്‍  മറ്റു ചില പുതിയ ആളുകളെത്തി കൊണ്ടിരുന്നു

ആയിടക്കാണ് ആസിഫിന്റെ എഴുത്തുകള്‍  എന്റെ മുമ്പിലേക്കെത്തുന്നത്

അത് വരെ ഞാന്‍  വായിച്ച എഴുത്തുകളായിരുന്നില്ല എന്തൊ ഒരു മാസ്മരികത അതില്‍  നിറഞ്ഞു നിന്നിരുന്നു

മനോഹരമായ ഗ്രാമത്തിന്റെ കഥകള്‍, മധുരം നിറഞ്ഞ. ആഖ്യാന ശൈലി,ചില സമയത്ത് ഏകാന്തനായി നിളയുടെ തീരത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകും  അയാളുടെ അക്ഷരങ്ങള്‍ മാജിക് പെ൯ കൊണ്ടെഴുതിയ പോലെയായിരുന്നു

അയാളുടെ എഴുത്തുകളുടെ അടിയില്‍  എഴുതിയ എന്റെ അഭിപ്രായങ്ങള്‍  അയാള്‍  ശ്രദ്ധിക്കുക പോലും ചെയ്തില്ല

എനിക്ക് അത്ഭുതമായിരുന്നു ആദ്യമായാണ് ഒരാളെന്നെ അവഗണിക്കുന്നത്

എത്രത്തോളം എന്നെ അവഗണിക്കുന്നൊ അത്രത്തോളം  ഞാനയാളിലേക്ക് അടുത്തു....എന്റെ അപ്പുറത്ത്  ഡേവിഡുണ്ടെന്ന് ഞാന്‍  മറന്നു ആസിഫിന്റെ ഒരു റിപ്ലേക്കായി കാത്ത് നിന്നു

അത് വിഫലമായപ്പോഴാണ് മെസ്സേജ് ബോക്സിലേക്ക് ഞാന്‍  ചെന്നെത്തിയത്

മൂന്നാമത്തെ എന്റെ ഒരു വോയിസ് മെസ്സേജിനാണ് പ്രതികരിച്ച് തുടങ്ങിയത് പിന്നെ പിന്നെ പതുക്കെ അടുത്തു

ആസിഫ് എന്റേത് മാത്രമാണെന്ന് തോന്നി തുടങ്ങി  ; ആദ്യമായി ഡേവിഡല്ലാത്ത മറ്റൊരാളോട് ഹൃദയം തുറന്നു... ചിലപ്പോള്‍
ഡേവിഡിനോട് പോലും ഞാനിത്രയും സംസാരിച്ചട്ടുണ്ടാകില്ല

അയാള്‍  കഥകള്‍  പറഞ്ഞ് കൊണ്ടിരുന്നു പഴയ പ്രണയങ്ങളുടെ കെട്ടഴിച്ച് വിട്ടു,പൂന്തോട്ടവും  അതില്‍  മധു നുകരുന്ന തേനീച്ചയേയും ഞാന്‍  സ്വപ്നം കണ്ടു

ആസിഫിനായി ഞാനെല്ലാം മാറ്റി വെയ്ക്കപ്പെടുകയായിരുന്നു

ജനുവരി" 21 "അന്നായിരുന്നു അയാള്‍  ദുബായില്‍ നിന്ന്  നാട്ടില്‍  എത്തുമെന്ന് പറഞ്ഞ  ദിവസം വൈകീട്ട് തൃശൂരിലെ ലോഡ്ജില്‍ ഒരു ദിവസം
താമസിച്ചിട്ടേ വീട്ടിലേക്ക് പോകുവെന്നാണ് പറഞ്ഞത്

വന്നാല്‍ കഥകള്‍  പറഞ്ഞ് ഒരു രാത്രി മുഴുവന്‍  ഇരിക്കാമെന്ന് പറഞ്ഞു

അന്ന് പതിവനപ്പുറം ഞാന്‍  കണ്ണാടി നോക്കി പുതിയ ചുവപ്പ് നിറമുള്ള സാരിയായിരുന്നു എന്റെ വേഷം

ജീവിതത്തില്‍  ഏറ്റവും സുന്ദരമായ വേഷത്തില്‍  തന്നെയായിരുന്നു ഞാന്‍  വീട്ടില്‍  നിന്നിറങ്ങിയത്

പറഞ്ഞ് തന്ന ലൊക്കേഷ൯ അനുസരിച്ച് ബസ്സിറങ്ങി പിന്നേയും പത്ത് മിനിറ്റ് നടക്കണമായിരുന്നു

ഒരു ലോഡ്ജെന്ന് പറയാന്‍  പറ്റില്ല ഒരു രണ്ട് നില വീട് നാലൊ ,അഞ്ചൊ ആയി ഭാഗിച്ചിരിക്കുന്നു അതായിരുന്നു അയാള്‍  പറഞ്ഞ താമസസ്ഥലം

താഴെ ഒരു ചെറിയ ഓഫീസ് പോലെ ഒരു മുറി പക്ഷെ അവിടെ ആരുമുണ്ടായില്ല

മുകളിലെ രണ്ടമത്തെ മുറിയിലുണ്ടാകുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്

ഞാന്‍  മുകളിലേക്ക് പതുക്കെ നടന്ന് കയറി  ;അപ്പോള്‍
എന്റെ ആത്മ വിശ്വാസമെക്കെ വേഗം നഷ്ടപ്പെട്ട പോലെ തോന്നി

പതുക്കെ ഹൃദയമിടിക്കാ൯ തുടങ്ങി

ബെല്ലടിച്ചു  പക്ഷെ അകത്ത് നിന്ന് 
പ്രതികരണമൊന്നും ലഭിക്കാതായതോടെ ഞാന്‍  വാതില്‍  പതുക്കെ തള്ളി നോക്കി

അത്  പൂട്ടിയട്ടുണ്ടായില്ല ഞാന്‍  മെല്ലെ അകത്ത് കടന്നു

ഹാളും പരിസരവും ശൂന്യമായിരുന്നു പിന്നെ ഞാന്‍
ബെഡ് റൂമിന്റെ ഭാഗത്തേക്ക് നീങ്ങി

അവിടെ അയാള്‍  മല൪ന്ന് കിടക്കുന്നുണ്ടായിരുന്നു
ചുണ്ടത്ത് ലിപ്സ്റ്റിക്ക് പുരണ്ടിരുന്നു

എന്നെ ഭയപ്പെടുത്താ൯ കിടക്കുന്നതായിരിക്കുമെന്ന് ആദ്യം കരുതി മൂന്ന് നാല് പ്രവാശ്യം വിളിച്ച് നോക്കി പക്ഷെ അയാള്‍ ഉണ൪ന്നില്ല

എന്തോ അപകടം മണത്തു ...
ഞാന്‍  ചുറ്റും നോക്കി മേശപ്പുറത്ത്
ഒരു കുറുപ്പുണ്ടായിരുന്നു

"ചതിക്കപ്പെട്ടവ൪ക്കായി ഇത് സമ൪പ്പിക്കുന്നു"
എന്നായിരുന്നു അതിലെഴുതിയിരുന്നത്

അത്തരം  ഒരു കുറിപ്പ് അന്വേഷണം എന്നിലേക്കെത്തുമെന്ന് ഞാന്‍   ഭയപ്പെട്ടു അത് കൊണ്ട്  ഞാനത് കൈക്കലാക്കി   കൂടെ പണം നിറച്ച ഒരു പേഴ്സും, മൊബൈല്‍  ഫോണും പിന്നെ ആരും ശ്രദ്ധിക്കാത്ത രീതിയില്‍  അവിടെന്ന് നടന്നകന്നു

എന്നെക്കാള്‍  മുന്നേ അയാളെ ആരൊ കൊല ചെയ്തിട്ടുണ്ട് സ൪

ഞാന്‍  അവിടെന്ന് അതെല്ലാം  മോഷ്ടിച്ചു എന്നത് മാത്രമാണ് എന്റെ തെറ്റ്  അല്ലാതെ ഞാനൊന്നും ചെയ്തട്ടില്ല "

രാഗി അത് പറയുമ്പോള്‍ കണ്ണുകള്‍  നിറയുന്നുണ്ടായിരുന്നു

"എന്നിട്ട് ഫോണെവിടെ "
ഐ.പി.എസിന്റെ ചോദ്യം ഗൌരത്തിലായിരുന്നു

"അത്  പെരിയാറിലേക്കെറിഞ്ഞു "

ഓഫീസറും ടീമും വീടിന്റെ പടിയിറങ്ങുമ്പോള്‍  ഒരിക്കല്‍  കൂടി രാഗിയെ നോക്കി പറഞ്ഞു

"ഞങ്ങള്‍  ഇപ്പോള്‍  പോകുന്നു നീ രക്ഷപ്പെട്ടതായി വിചാരിക്കരുത് എല്ലാ തെളിവുകളും നിനക്കെതിരെ തന്നെയാണ് ഞങ്ങള്‍  വീണ്ടും വരും കൂടുതല്‍  വിവരങ്ങളുമായി അന്ന് തിരിച്ച് പോകുമ്പോള്‍  നീയുമുണ്ടാകും ഞങ്ങളോടൊപ്പം  "

ഓഫീസ൪ ഒരിക്കല്‍  കൂടി പരിസരം വീക്ഷിച്ച് ഗെയിറ്റ് കടന്ന് പുറത്തേക്ക് നീങ്ങി

"സ൪ "

പുറകില്‍  നിന്ന് രാഗിയാണ്

"ഉം എന്താണ്"
ഓഫീസ൪ തിരിഞ്ഞ് നിന്ന് ചോദിച്ചു

"എനിക്ക് ഒരു കാര്യം പറയാനുണ്ട്"

"പറയൂ"

"ഒരിക്കല്‍  ഒരു പെണ്‍കുട്ടി  എന്റെ ഇ൯ബോക്സില്‍  വന്നിരുന്നു
ആസിഫുമായി അടുത്ത് പരിചയമുണ്ടൊ,ചാറ്റ് ചെയ്യാറുണ്ടോന്ന് ചോദിച്ച് "

എന്നിട്ട് നിങ്ങള്‍  എന്ത് പറഞ്ഞു

"ഞാന്‍  അധികം പരിചയമില്ലെന്ന്
കള്ളം പറഞ്ഞു  "

അവളുടെ പേരെന്താണ്

"ജലീന...."
രാഗി അത് പറയുമ്പോള്‍
ഒരു ഞെട്ടലോടെ അലക്സ് ഓഫീസറെ നോക്കി

ഓഫീസറുടെ മുഖത്ത് അപ്പോള്‍   ഒരു മന്ദഹാസം വിരിയുന്നുണ്ടായിരുന്നു ..

(തുടരും)

അടി ഒഴുക്കുകള്‍   (4th part...അവസാന ഭാഗം)

.....................

"ജലീന അലി
അറിയപ്പെടുന്ന സോഷ്യൽ വർക്കർ,പൊതു ഇടപെടലുകൾ സോഷ്യൽ മീഡിയയിലും അല്ലാതേയും നടത്തുന്നു
ഭർത്താവ്‌ അലി നല്ലൊരു ബിസിനസ്സുകാരൻ  മാസത്തിൽ പകുതിയും കേരളത്തിന് പുറത്താകും

കായികാഭ്യാസങ്ങൾ ചിലത്‌ കൈവശമാക്കിയിട്ടുള്ള ജലീന ബ്ലാക്ക്‌  ബെൽറ്റ്‌ കാരി കൂടിയാണ് അതായത്‌ ഒരാളെ പാകമാക്കിയെടുക്കാൻ അവർ ഒറ്റക്ക്‌ മതിയെന്നർത്ഥം "

അന്വേഷണ റിപ്പോർട്ട്‌  ഷാഫിയും മേരിയും കൂടി  ഐ.പി.എസിന്റെ മുന്നിൽ സമർപ്പിച്ചു

അലക്സ്‌ മറ്റൊരു മേശയിൽ തകൃതിയായി കമ്പ്യൂട്ടറിൽ കുത്തി കൊണ്ടിരിക്കുകയാണ്

"വല്ലതും കിട്ടിയോടൊ "

അലക്സിന്റെ നേരെ ഓഫീസ൪ ചോദ്യമെറിഞ്ഞു

"കിട്ടും പക്ഷെ ആഴത്തിലേക്കിറങ്ങേണ്ടതുണ്ട്‌ "

"അലക്സിന് ജലീനയുടെ കാര്യത്തിൽ എന്തെങ്കിൽ  പറയാനുണ്ടൊ "

"വളരെ വ്യക്തമായി ഷാഫി കൈകാര്യം ചെയ്യുന്നുണ്ടല്ലൊ...പക്ഷെ ഇതൊരു ഓൺ ലൈൻ ക്രൈമാണ് ഒരാൾ മാത്രം ചെയ്തുവെന്ന് എനിക്ക്‌ വിശ്വസിക്കാനാകുന്നില്ല അതിന് ചില കാരണങ്ങളുണ്ട്‌

ആസിഫുമായി ചാറ്റ്‌ ചെയ്തുവെന്ന് കരുതുന്ന
മറ്റ്‌ മൂന്ന് പേർ സോഫിയ,അനു,അജിത
ജലീനയുടേയും മ്യൂച്ചൽ ഫ്രണ്ട്സാണ്   അത്‌ കൊണ്ട്‌ തന്നെ അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണം  "

"സംശയിക്കാൻ മറ്റു വല്ല കാരണം"

"ഉണ്ട്‌ ആസിഫിന്റെ മരണ ശേഷം ജലീന ഒഴിച്ച്‌ മറ്റു മൂന്ന് പേരും ഫേസ്‌ ബുക്ക്‌ ഉപയോഗിച്ചട്ടില്ല"

ഐ.പി.എസ്‌ ശ്രീജിത്ത്‌ പതുക്കെ കസേരയിൽ നിന്നെണീറ്റു കൈ രണ്ട്‌ മടക്കി  കുടഞ്ഞു പിന്നെ  പറഞ്ഞു തുടങ്ങി

"നമുക്കാദ്യം  ജലീനയിൽ നിന്ന് തന്നെ തുടങ്ങാം വളരെ രഹസ്യമായി തന്നെ അത്‌ വേണം "

പിന്നെ അലക്സിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു

"അലക്സ്‌ നമുക്ക്‌ ഒരുമിച്ച്‌ പോകാം  ഷാഫിയും,മേരിയും മറ്റു മൂന്നു പേരെ കുറിച്ച്‌ അന്വേഷിക്കട്ടെ"

"സർ അവർ ബാഡ്മിന്റൺ കളിക്കാൻ വൈകീട്ടിറങ്ങാറുണ്ട്‌ ശേഷം  ഹോട്ടൽ സഫയറിൽ നിന്ന് ചെറിയൊരു ഫുഡ് ഇതാണവരുടെ പതിവ്‌  രീതി ഹോട്ടലിൽ വെച്ച്‌ മീറ്റ്‌ ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ അപ്രത്യക്ഷിതമാകും "

"യെസ്‌  ഷാഫി പറഞ്ഞതിൽ നല്ലൊരു പോയിന്റുണ്ട്‌
നമ്മളുദ്ദേശിക്കുന്ന രീതിയിലേക്ക്‌ കൊണ്ട്‌ പോകാൻ അതെളുപ്പമാകും"

ജലീന വരുന്നതിന് അര മണിക്കൂറിന് മുന്നേ സഫയറിന് മുന്നില്‍  ഐ.പി.എസും ,അലക്സും എത്തി
സംശയം കൊടുക്കാത്ത രീതിയില്‍
രണ്ട് കോഫിക്ക് ഓ൪ഡ൪ ചെയ്ത് കാത്തിരുന്നു

ഗ്ലാസ് വി൯ഡോസിനടുത്തായാണ് ഇരിപ്പുറപ്പിച്ചത്
അവിടെ ഇരുന്നാല്‍  പുറത്ത്  വാഹനങ്ങള്‍  പാ൪ക്ക് ചെയ്യുന്നത് വളരെ വേഗത്തില്‍  കാണാനാകുമായിരുന്നു

സപ്ലൈ൪ മുന്നില്‍  കൊണ്ട് വെച്ച കോഫി  ചുണ്ടത്ത് മുട്ടിക്കുന്നതിനിടയിലാണ്  നീല ഇന്നോവ ഹോട്ടലിന് മുന്നില്‍  വന്ന് നിന്നത്

കറുത്ത റൈബാ൯ ഗ്ലാസ്സ് ,പാറിപ്പറന്ന മുടിഅഴക്,ആറടിയോളം പൊക്കം അതിനൊത്ത ശരീരവും ആരേയും കൂസാത്ത ശരീര ഭാഷ ഒരു കൈ കൊണ്ട് താക്കോല്‍  കറക്കി ജലീന അകത്തേക്ക് നടന്നു

തന്റെ പതിവ് ഇരിപ്പിടമെന്ന് തോന്നിക്കുന്ന ഒരു കസേരയും ടേബിളും ഒരൊഴിഞ്ഞ കോണില്‍  അവ൪ക്കായി കാത്ത് കിടപ്പുണ്ടായിരുന്നു

നിമിഷങ്ങള്‍ക്കകം  വെയിറ്റ൪ ഒരു ഗ്ലാസ്സ്  പച്ചമാങ്ങാ  ജ്യൂസ് അവരുടെ മുന്നിലേക്കെത്തിച്ചു അവ൪ ജ്യൂസ് കുടിക്കുന്നതിന് പകരം ഗ്ലാസ്സിനെ മനോഹരമാക്കി വെച്ചിരിക്കുന്ന ഒരു കഷണം പച്ച മാങ്ങ പതുക്കെ ഒരു കണ്ണടിച്ചു കടിച്ചെടുത്തു

"ഹായ് "
അലക്സാണ് അഭിസംബോധന ചെയ്തത്

മുമ്പില്‍  രണ്ട് പേ൪ എത്തി കഴിഞ്ഞിരുന്നു അനുവാദം ചോദിക്കാതെ തന്നെ മുമ്പിലെ കസേരയില്‍ ഓഫീസറും,അലക്സും ഇരിപ്പുറപ്പിച്ചു
ശേഷം ഐ.പി.എസ്
തന്റെ ഐഡന്റി കാ൪ഡ് അവരുടെ നേരെ നീട്ടി

പിന്നെ ജ്യൂസ് കുടിക്കാന്‍  അനുവാദം കൊടുത്തു

ജലീനയുടെ മുഖത്ത് ഒരു ഭാവ മാറ്റവും വന്നില്ല പകുതി കുടിച്ച ജ്യൂസ് മാറ്റി വെച്ച് അവ൪ ഓഫീസറുടെ നേരെ തിരിഞ്ഞു

"എന്താണ് സ൪ ,പ്രശ്നം "

"ജലീന...ഞങ്ങള്‍  ആസിഫിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വന്നിരിക്കുന്നത്

നിങ്ങള്‍  വേഗത്തില്‍  സഹകരിച്ചാല്‍  അത് ഞങ്ങള്‍ക്ക്   കാര്യങ്ങള്‍ എളുപ്പമാകും..
  കൂടെ നിങ്ങള്‍ക്കും "

"ഞാന്‍  ആരേയും കൊന്നിട്ടില്ല "

വളരെ ഗൌരവത്തിലാണ് ജലീന അത് പറഞ്ഞത്

പക്ഷെ ഓഫീസ൪ ചിരിക്കുക മാത്രം ചെയ്തു ; പിന്നെ തുട൪ന്നു

"സോഫിയ,അനു,അജിത ഈ മൂന്ന് പേരേയും ഞങ്ങള്‍  ചോദ്യം ചെയ്തു കഴിഞ്ഞു

അതിന്റെ വ്യക്തത വരുത്തേണ്ടത് മാത്രമാണ് ജലീനയുടെ ഉത്തരവാദിത്തം "

ജലീന മുഖത്ത് വിയ൪പ്പ് തുള്ളികള്‍  പൊടിഞ്ഞു

പിന്നെ  ക൪ച്ചീഫ് കൊണ്ട് മുഖം തുടച്ച്  ഉറച്ച ശബ്ദത്തോടെ പറഞ്ഞ്  തുടങ്ങി

"അതെ ഞാനാണ് കൊന്നത്..!!! മറ്റുള്ളവ൪ വെറും കാഴ്ച്ചക്കാ൪ മാത്രം "

"എന്തിന് "

ഓഫീസറും,അലക്സിന്റേയും ചുണ്ടില്‍  നിന്ന് ഒരുമിച്ചാണത് പുറത്ത് ചാടിയത്

"ലോകത്തിലെ ഓരൊ സ്ത്രീക്കും വേണ്ടി,വഞ്ചിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന് വേണ്ടി,പകല്‍  മാന്യത ചമഞ്ഞ് അടി ഒഴുക്കുകള്‍  നടത്തുന്ന സകല തെമ്മാടികള്‍ക്കും   ഒരു പാഠമാകാ൯ വേണ്ടി"
ജലീന അത് പറയുമ്പോള്‍  കണ്ണുകളില്‍  തീപാറുന്നുണ്ടായിരുന്നു

"അയാള്‍  ചെയ്ത തെറ്റ് "

ഓഫീസ൪ അവിശ്വസനീയതോടെയാണ് അവരെ നോക്കി അത് ചോദിച്ചത്

"തെറ്റൊ ....!!???

അയാള്‍  പ്രവാസത്തിലിരുന്ന് കെണിയൊരുക്കുകയായിരുന്നു
അയാളുടെ  അക്ഷരങ്ങളില്‍   മയങ്ങി ഞാനുമൊരിക്കല്‍  സൌഹാ൪ദ്ദത്തിനായി ചെന്നു

അയാള്‍  എന്നോടും മനം മയക്കുന്ന കഥകള്‍  പറഞ്ഞ് തുടങ്ങി ഓരൊ കഥകളിലും ഓരൊ പെണ്‍കുട്ടകളുമായുള്ള അയാളുടെ വിഹാര രംഗങ്ങള്‍  പക൪ന്ന് തന്നു കൊണ്ടിരുന്നു ഞാനും സത്യത്തില്‍  മറ്റൊരു ലോകത്തേക്ക് പൊയ്ക്കഴിഞ്ഞിരുന്നു..

അങ്ങനെയല്ല...! കഥ പറഞ്ഞ് എന്നെ ആ മായീക ലോകത്തേക്ക് കൊണ്ട് പോകുകയായിരുന്നു

എവിടെയൊ വെച്ച് ഞാനെന്നെ തിരിച്ചറിഞ്ഞു  പതുക്കെ പതുക്കെ ഞാനയാളുടെ കാന്ത വലയത്തില്‍  നിന്ന് തെന്നി മാറി പിന്നെ ഞാനൊരു നടി മാത്രമായി മാറി നല്ലൊരു അഭിനേത്രി...

അതിനിടയില്‍ ഞാ൯ അയാളുടെ കഥയിലെ കഥാ പാത്രങ്ങളെ തേടുകയായിരുന്നു

അതില്‍  മൂന്ന് പേ൪ മാത്രം  എന്നോടൊപ്പം നിന്നു ബാക്കി പലരും  അവനോട് ഒട്ടി ചേ൪ന്ന് നിന്നു

നിങ്ങള്‍  പറഞ്ഞ ആ മൂന്ന് പേ൪ തന്നെയായിരുന്നു അനു,അജിത,സോഫിയ

ഞങ്ങള്‍  പതുക്കെ പ്ലാനുകള്‍  തയ്യാറാക്കി കൊണ്ടിരുന്നു
എങ്ങനെ  കൊല്ലണമെന്ന് ഞങ്ങള്‍  ആലോചിക്കുമ്പോള്‍  തന്നെ അവനുമായി സുഖകരമായ ചാറ്റിംഗ് നടത്തി കൊണ്ടിരുന്നു; അവന്റെ പുതിയ കഥകള്‍  ആസ്വദിച്ചു കൊണ്ടുമിരുന്നു

അവനായി ഞങ്ങള്‍  പതുങ്ങിയിരുന്നപ്പോള്‍  അതൊന്നുമറിതാതെ അവ൯ ഞങ്ങള്‍ക്ക് വേണ്ടി ചൂണ്ടയെറിയുകായിരുന്നു

ദുബായില്‍  നിന്ന് പോരുന്നതിന് ഒരാഴ്ച്ച മുമ്പായിരുന്നു മെസ്സജ്ജറില്‍  വിളിക്കുന്നത്  തൃശൂരിലെ  ലോഡ്ജില്‍  ഒരു ദിവസം   രാത്രി ചിലവഴിക്കണം..
അവന് കണ്ണോട് കണ്ണ് നോക്കി കഥ പറയണം

എനിക്ക് തന്ന ദിവസം ജനുവരി 23 ആയിരുന്നു
ബാക്കിയുള്ളവരേയും  അവ൯ വിളിച്ചു ....ഓരോരുത്ത൪ക്കും ഓരൊ ദിവസം മാറ്റി വെച്ചിരിക്കുന്നു

നാല് ദിനരാത്രങ്ങള്‍ അവന് സുഖിക്കണമായിരുന്നു....

അവ൯ കഥ പറയാന്‍  തയ്യാറായാണ് വന്നത് ഞങ്ങള്‍  അവന്റെ കഥ കഴിക്കാനും

അനുവിന്റെ ദിവസമായിരുന്നു ജനുവരി ഇരുപത്തിരണ്ട് മറ്റു രണ്ട് പേരുടേയും ദിവസങ്ങള്‍ ജനുവരി ഇരുപത്തിനാല്, ഇരുപത്തഞ്ചും ആയി നിശ്ചയിക്കപ്പെട്ടു

അനുവിന്റെ ദിവസം അവനെ അവസാനിപ്പിക്കണം എന്ന് തന്നെയാണ് വിചാരിച്ചത്  പക്ഷെ  ഇരുപത്തൊന്നിന് നാട്ടിലെത്തുമെന്ന് സൂചന കിട്ടിയതോടെ ഞങ്ങള്‍  ഭയപ്പെട്ടു

ഞങ്ങളെ കൂടാതെ മറ്റൊരു പെണ്‍കുട്ടി കൂടി അവിടെയെത്താമെന്ന് സംശയിക്കപ്പെട്ടു  അതാണ് ഞങ്ങള്‍  ഒരു ദിവസം നേരത്തെ  പദ്ധതി നടപ്പാക്കാന്‍  തീരുമാനിച്ചത്

എന്റെ വാഹനത്തിലാണ് ഞങ്ങള്‍  തൃശൂരിലെത്തിയത് വളരെ ദൂരെ വാഹനം പാ൪ക്ക് ചെയ്ത്   നടന്നാണ് അവിടെയെത്തിയത്

അനുവിനെ മാത്രം അകത്തേക്ക് വിട്ട് ഞങ്ങള്‍  പുറത്ത് നിന്നു

അനുവിനെ കണ്ട് പെട്ടെന്ന് അവ൯ ഭയന്നു അവളെ തിരിച്ച് വിടാന്‍  പരിശ്രമിക്കുന്നതിനിടയില്‍  ഞങ്ങള്‍ എല്ലാവരും അകത്തേക്ക് ചെന്നു

എല്ലാവരെയും  ഒരുമിച്ച് കണ്ടതോടെ ആസിഫെന്ന സുന്ദരനായ കഥാനായകന്‍  വിയ൪ത്തു കുളിച്ചു
ഇരുന്ന ഇരിപ്പിടത്തില്‍  നിന്നെണീക്കാ൯ ശ്രമിച്ച അവനെ അവിടെ തന്നെ പിടിച്ചിരുത്തി

ഞാനാണ് തുടക്കമിട്ടത്

"കഥ പറയൂ ആസിഫ് ...ഞങ്ങള്‍  ഒരുമിച്ചിരുന്ന് കേട്ടാല്‍  നിനക്ക് അത്രയും സമയ ലാഭമല്ലെ പറയൂ"

അവ൯ ഞങ്ങളുടെ  നേരെ കൈ കൂപ്പി പക്ഷെ അതൊരു പരിഹാരമായിരുന്നില്ല
ഞങ്ങള്‍ കയ്യില്‍  കരുതിയിരുന്ന സ്പ്രേ അവന്റെ മുഖത്തടിച്ചു

അവ൯ ബോധരഹിതനായി വീണതോടെ കൊല്ലാന്‍ എന്റെ കൂടെ വന്ന മറ്റു മൂന്ന് പേരും ഭയന്ന് പോയി

അവ൪ പറഞ്ഞു

" നമുക്ക് കൊല്ലണ്ട ജലീന അവനിതൊരു പാഠമായി കൊള്ളും അവനിനി നന്നായി കൊള്ളും "

എല്ലാവരുടേയും അഭിപ്രായത്തിന് ഞാനെതിരായിരുന്നു അവ൯ വിഷമാണ് കൊന്നേ മതിയാവൂ എന്ന് എന്റെ മനസ്സ് പറഞ്ഞു

പക്ഷെ എന്റെ കൂട്ടുകാരെ ഭയപ്പെടുത്താ൯ ഞാന്‍  തയ്യാറല്ലായിരുന്നു

മൂന്ന് പേരോടായി പറഞ്ഞു
"എന്നാലിവനെ
നമുക്ക് കൊല്ലണ്ട  പക്ഷെ ഇവന്റെ ചുണ്ടത്ത് ലിപ്സ്റ്റിക്ക് പുരട്ടി  ഇവനെ ഒരു ആണും,പെണ്ണും കെട്ടവനാക്കി മാറ്റാം"
അവരതിന് സമ്മതിച്ചു

ചുണ്ടത്ത് ഞാന്‍  ലിപ്സറ്റിക്ക് പുരട്ടുമ്പോള്‍

ഈ നിമിഷം വരെ അവ൪ക്ക് ആ കൊലപാതകത്തല്‍  പങ്കുണ്ടെന്ന് അറിയില്ല. എന്നതാണ് സത്യം "

" പിന്നെങ്ങനെ  കൊല്ലപ്പെട്ടു "

അലക്സാണ് ചോദിച്ചത്

"സയനൈഡ് പുരണ്ട ലിപ്സറ്റിക്കായിരുന്നു വളരെ വേഗത്തില്‍  മരണം നടന്നു കൂടെയുള്ളവ൪ പോലും അറിയാതെ "

ഐ.പി.എസ് അത് പറയുമ്പോള്‍  ആദ്യമായി പത൪ച്ചയുള്ള ഒരു നോട്ടം ജലീനയില്‍  നിന്നുണ്ടായി പിന്നെ കൈ കൂപ്പി കൊണ്ട് പറഞ്ഞു

"സ൪ എനിക്ക് എന്റെ കുട്ടികളെ ഒന്ന് കാണണമെന്നുണ്ട്  അത് കഴിഞ്ഞ് ഞാന്‍  സ്റ്റേഷനില്‍  ഹാജരായി കൊള്ളാം "

അതിന് മുന്നേ ഓഫീസ൪ കസേരയില്‍  നിന്നെണീറ്റു കഴിഞ്ഞിരുന്നു പിന്നെ രൂക്ഷമായ നോട്ടം അയച്ച് വിട്ട് കൊണ്ട് പറഞ്ഞു

"നിങ്ങള്‍  വീട്ടില്‍  പോയി വിശ്രമിക്കൂ ഞാന്‍  ആവശ്യപ്പെടാം അപ്പോള്‍  വരിക"

അലക്സ് അത്ഭുതത്തോടെ ഓഫീസറെ നോക്കി

അപ്പോഴും ജലീന കൈ കൂപ്പി ആ നില്പ് തുട൪ന്നു

ഓഫീസ൪ വാഹനത്തിലേക്ക് കയറുമ്പോഴാണ് ഷാഫിയുടെ ഫോണ്‍  വരുന്നത്

"സ൪... അവ൪ മൂന്ന് പേരും അന്നവിടെ പോയിട്ടുണ്ടെന്ന് തെളിവുണ്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലൊ സ൪ "

"ഷാഫി തിരിച്ച് പോരു ബാക്കി നേരില്‍  പറയാം നമ്മുടെ കേസ് പൂ൪ത്തിയായിരിക്കുന്നു നാളെ നമുക്ക് പത്ര സമ്മേളനം നടത്തണം "

"ജലീനയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല "

അലക്സിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ച് ഓഫീസ൪ വാഹനം മുന്നോട്ടെടുത്തു

മാധ്യമ പ്രവ൪ത്തകരെല്ലാവരും നിരന്ന് കഴിഞ്ഞു  വളരെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ അവസാന സ്റ്റേജാണ്

ശ്രീജിത്ത് ഐ.പി.എസ് വളരെ പ്രസന്ന മുഖത്തോടെയാണ് തുടങ്ങിയത്

"പുഴകള്‍  എത്ര സുന്ദരമാണല്ലെ അതിന്റെ താള ലയം എത്ര മനോഹരമാണ്
പക്ഷെ അതിന്റെ അടി ഒഴുക്കുകള്‍  നമുക്ക് പ്രവചനാതീതമാണ് അത് പോലെയാണ് നമുക്ക് മുന്നിലുള്ള സോഷ്യല്‍  മീഡിയയും

ഇവിടെ നടന്നിരിക്കുന്നത് ഒരു കൊലപാതകമല്ല ഒരു ആത്മഹത്യ മാത്രമാണ്  ഒരു ഫെയ്ക്ക് ഐഡിയെ പിന്തുട൪ന്ന് നടന്ന നിരാശജനകമായ ആത്മഹത്യ

മാധ്യമങ്ങള്‍ക്ക് മുന്നില്‍  കൂടുതല്‍  വിശദമാക്കാനാവില്ലാത്തത് കൊണ്ട് കൂടുതലൊന്നും പറയാതെ അവസാനിപ്പിക്കുന്നു

മാസങ്ങള്‍ക്ക് ശേഷമാണ് അലക്സിനെ ഓഫീസ൪ കാണുന്നത് മറൈ൯ ഡ്രൈവിലെ  സായാഹ്നത്തിലാണ്

"ഐ.പി.എസെ താങ്കള്‍  എന്താണ് ആസിഫിന്റെ കേസ് ആ വഴിയിലൂടെ തിരിച്ച് വിട്ടത്"

അലക്സിന്റെ ആ ചോദ്യത്തിന് ഒരു ചെറിയ വെള്ളാരം കല്ല് കായലിലേക്കെറിഞ്ഞ്  സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു  തുടങ്ങി

"എത്രയോ കുടുംബങ്ങള്‍  നശിപ്പിച്ച ഒരുത്തനെ കൊല്ലുക എന്നത് വലിയ പാപമൊന്നുമല്ലെടൊ...പോലീസുകാരനപ്പുറം ഞാനൊരു മനുഷ്യനാണ്,  ഭ൪ത്താവാണ്,സഹോദരനാണ് ഒരു അമ്മയുടെ മകനാണ്...ചിലപ്പോള്‍  ചില എത്തിക്സുകള്‍  കാറ്റില്‍  പറത്തേണ്ടി വരും....നല്ലതിന് വേണ്ടി മാത്രം "
പക്ഷെ ഞാ൯ ഭയപ്പെട്ടിരുന്നത് അയാളുടെ ഭാര്യ  കേസുമായി മുന്നോട്ട് പോകുമെന്നായിരുന്നു ..പക്ഷെ എന്തൊ ഭാഗ്യം അതുണ്ടായില്ല.."

"അതൊരിക്കലും ഉണ്ടാകില്ല "

അലക്സാണത് പറഞ്ഞത്

"തനിക്കെങ്ങനെ അറിയാം"

"ആസിഫുമായി ചാറ്റ് ചെയ്ത ഒരു പെണ്‍കുട്ടിയെ നമ്മള്‍  മാറ്റി നി൪ത്തിയിരുന്നു മുംതാസ്

"യെസ് അതൊരു ഫെയ്ക്കാരുന്നല്ലൊ "

"അതെ ...മുംതാസൊരു ഫെയ്ക്കായിരുന്നു ....സൈറയുടെ

അത് കേട്ട് ശ്രീജിത് ഐ.പി.എസ് ചിരിച്ചു  കൂടെ അലക്സും  പിന്നെ പരിസരം മറന്ന് അതൊരു പൊട്ടിച്ചിരിയായി മാറി..

(ഒരു കഥയും അവസാനിക്കാറില്ല..
ഇതും.....ഒരു ചെറിയ വിരാമം മാത്രം )
Fareed Jas

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്