പ്രണയാന്ത്യം

💘പ്രണയാന്ത്യം💘
ഫുൾ പാർട്ട്‌
***************

''മാഷേ..'' 

      വിപിന്‍   സ്റ്റാഫ് റൂമില്‍ ഇരുന്ന്  ക്ലാസില്‍  പഠിപ്പിക്കുന്നതിനുള്ള  ചെറിയ നോട്ട്സ്  എഴുതി  വെയ്ക്കുന്നതിനിടയിലാണ്   വാതിലില്‍  നിന്നും  ശബ്ദം  കേട്ടത്.. തലയയുയര്‍ത്തി   നോക്കാതെ  തന്നെ  ആളെ  പിടി കിട്ടി...ഡിഗ്രി  ഫസ്റ്റ് ഇയറിന്   പഠിക്കുന്ന  ദിവ്യയാണ്...   

                തലയയുയര്‍ത്തി   ചോദ്യഭാവത്തില്‍  ഒന്നു  നോക്കി.. ദിവ്യയും  അവളുടെ അടുത്ത കൂട്ടുകാരി  ആശയും  വാതിലില്‍  നില്‍ക്കുന്നു..   സ്റ്റാഫ്  റൂമില്‍  സതീശന്‍ മാഷും  രാജശ്രീ  ടീച്ചറുമുണ്ട്...ശബ്ദം    കേട്ട്  അവരും തലയുയര്‍ത്തി   നോക്കുന്നുണ്ട്...              

         ''   അതു  പിന്നെ...മാഷേ ഒരു സംശയം..  അത് ചോദിക്കാന്‍  വേണ്ടി..''                വാതിലില്‍  നിന്നും മടിച്ചു മടിച്ചു  അകത്തേക്കു കയറി  കൊണ്ട്  ദിവ്യ പറഞ്ഞു..       

   '' ഞാനിപ്പോള്‍  ക്ലാസിലേയ്ക്കല്ലേ വരുന്നത് .. പിന്നെന്തിനാ  ഇങ്ങോട്ടു വരുന്നത്.. ''    ഈര്‍ഷ്യയോടു കൂടിയാണ്  ചോദിച്ചത്..  എന്‍റെ  മുഖഭാവം  കണ്ടപ്പോള്‍  തന്നെ  ആശ  ഒരു ചാട്ടത്തിന് വരാന്തയിലിറങ്ങി...  ദിവ്യയുടെ മിഴികളില്‍   രണ്ടു കണ്ണുനീര്‍ മുത്തുകള്‍   ഏതു നിമിഷവും താഴേക്ക്   പതിക്കാന്‍ വെമ്പി നിന്നു..   പെയ്യാന്‍ വെമ്പി നില്‍ക്കുന്ന  കാര്‍മേഘം  പോലെ  മുഖം  തുടുത്തു... എന്നിട്ടും ഒട്ടും അലിയാതെ  ദേഷ്യഭാവത്തില്‍ തന്നെ നിന്നു... ദിവ്യ  തല  കുനിച്ചു പതിയെ  തിരിഞ്ഞു നടന്നു....       കരഞ്ഞു കൊണ്ടാണ് പോകുന്നത്...  

       സതീശന്‍മാഷിന്‍റെയും രാജശ്രീ ടീച്ചറിന്‍റെയും കണ്ണുകള്‍  തന്റെ   മുഖത്താണെന്നു  അറിയാവുന്നതിനാല്‍  അവരെ നോക്കാതേ  ഒന്നും സംഭവിക്കാത്തത്  പോലെ  നോട്ട്സ്    എഴുതാന്‍  ആരംഭിച്ചു.. 

                                                                                                                       പിജി  കഴിഞ്ഞു  ബി  എഡും  കഴിഞ്ഞു  വീട്ടില്‍ വെറുതെ  ഇരിക്കേണ്ടെന്നു  കരുതിയാണ്  ട്യൂഷന്‍  സെന്‍ററില്‍  പഠിപ്പിക്കാന്‍  കയറിയത് ..  അച്ഛന്  ടൗണില്‍   നല്ല രീതിയ്ക്ക്  കച്ചവടമുള്ള  ഇലക്ട്രോണിക്സ്  സാധനങ്ങള്‍ വില്‍ക്കുന്ന   കടയുണ്ടായിട്ടും   ടീച്ചിംഗിനോടുള്ള താല്‍പര്യം  കൊണ്ടു മാത്രമാണ്    ഇവിടെ  വരുന്നത്..

                 ദിവ്യ  വീടിന്‍റെ   കുറച്ചകലെയുള്ള  തെക്കേടത്തെ  ഗോവിന്ദന്‍ നായരുടെ മോളാണ്‌...  ഇവിടെ  ഡിഗ്രി ഫസ്റ്റ് ഇയറിന്  പഠിക്കുന്നൂ... മുന്‍പ്  പലപ്പോഴും അമ്പലത്തില്‍  വെച്ചും ബസ് സ്റ്റോപ്പിലും വെച്ചൊക്കെ കണ്ടിട്ടുണ്ടെങ്കിലും പേരും മറ്റും  അറിയുന്നത്  ഇവിടെ   വന്നതിന്  ശേഷമാണ്.. മുന്‍പ്  തന്നെ  ആ കുട്ടി  തന്നെ നോക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും  കാര്യമാക്കിയില്ല...  പക്ഷേ ഇവിടെ   വന്നതില്‍  പിന്നെ  ഇടയ്ക്കിടെ  സംശയം  ചോദിക്കാനെന്ന ,രീതിയ്ക്ക്     സ്റ്റാഫ് റൂമില്‍  കയറി  വരും... അത് സ്റ്റാഫ് റൂമില്‍  സംസാര വിഷയവും ആയതുകൊണ്ടാണ്  കുറച്ചു കടുപ്പത്തില്‍  പെരുമാറിയത്...                         നോട്ട്സ്  കംപ്ലീറ്റ് ചെയ്തു   ടെക്സ്റ്റും കൈയ്യിലെടുത്ത് വിപിന്‍ ക്ലാസ്  ലക്ഷ്യമാക്കി   നടന്നു...                            

                 ക്ലാസിന്‍റെ    പല കോണില്‍ ചിതറി കിടന്നിരുന്ന കുട്ടികള്‍  എന്നെ കണ്ടുകൊണ്ട്   സീറ്റുകള്‍ തേടി  പരക്കം  പായുന്നത്  ക്ലാസിലെ  ജനാലയിലൂടെ  കണ്ടു..  ലാസ്റ്റ് ബെഞ്ചില്‍     ഡസ്ക്കിലേക്ക്  തല കുനിച്ച്  ദിവ്യ  ഇരിക്കുന്നു..ആശ  അടുത്തിരുന്നൂ  എന്തൊക്കെയോ   പറഞ്ഞു  ആശ്വസിപ്പിക്കുന്നുണ്ട്...   ആ  ഇരുപ്പ് കണ്ടപ്പോള്‍   നെഞ്ചിലെവിടെയോ    ഒരു  വിങ്ങല്‍...     ക്ലാസിലേക്ക്  കാലെടുത്തു  വെച്ചപ്പോള്‍    ആശ  ദിവ്യയുടെ  പുറത്തു തട്ടുന്നത് കണ്ടു...

                 മുഖം  അമര്‍ത്തി  തുടച്ചു  അവള്‍  മുഖം  ഉയര്‍ത്തി..  കരഞ്ഞു  വീര്‍ത്ത കണ്ണുകളും ചുവന്ന  കവിളും വിതുമ്പുന്ന  ചുണ്ടുകളും അവളുടെ  സൗന്ദര്യത്തിന്  മങ്ങലേല്‍പിച്ചിട്ടുണ്ടെന്നു മേശമേല്‍ ടെക്സ്റ്റും  ചോക്കും വെയ്ക്കുമ്പോള്‍  കണ്ടിരുന്നു....                      

                 വേണ്ടെന്നു  പലവട്ടം മനസ്സ്  വിലക്കിയിട്ടും അറിയാതെ  പലപ്പോഴും     നോട്ടം  അവളുടെ  മുഖത്തു  തറച്ചു..  കരഞ്ഞു ചുവന്ന മിഴികള്‍  നെഞ്ചിലെവീടെയോ  കുത്തി  നോവിക്കുന്നത്   പോലെ.. ഒരു വിധം  ക്ലാസ്    തീര്‍ത്ത്  ഇറങ്ങുമ്പോള്‍   അറിയാത്ത ഭാവത്തില്‍   ഒന്നു  തിരിഞ്ഞു  നോക്കി...   എന്നെ തന്നെ  നോക്കിയിരിപ്പുണ്ട്..  വേഗം  വരാന്തയിലൂടെ  സ്റ്റാഫ്  റൂമിലേക്ക്   നടന്നു.... അന്നു  പിന്നീട് അവളെ  കണ്‍മുന്നില്‍   ഒന്നും കണ്ടതേയില്ല.. മറ്റേതങ്ങനെയല്ല..ഇടയ്ക്കിടെ  മുന്നില്‍  പ്രത്യക്ഷപെടാറുള്ളതാണ്‌..താന്‍  കാണാത്ത ഭാവത്തില്‍    നില്‍ക്കും...                       

                    കണ്‍മുന്നില്‍   നിന്നും മറഞ്ഞപ്പോള്‍ വല്ലാതെ  മിസ് ചെയ്യുന്നത് പോലെ  തോന്നുന്നൂ.... ഒന്നു  രണ്ടു തവണ  വരാന്തയിലുടെ   അങ്ങോട്ടും ഇങ്ങോട്ടും  പോയി...  ഒരു തവണ  അവള്  കണ്ടു... അറിയാത്തപോലെ   നടന്നു  പോന്നു....

                     അടുത്ത രണ്ടു ദിവസം  ദിവ്യ  ക്ലാസിന് വന്നില്ല... മനസ്സിന്  വല്ലാത്ത ഭാരം ...വഴക്ക്  പറഞ്ഞിട്ടാകുമോ  വരാത്തതെന്ന ആശങ്ക  വേറേയും...  ആശയോട് ചോദിച്ചാല്‍  കാര്യം  അറിയാം..അവര്‍ അടുത്ത കൂട്ടുകാരികള്‍ മാത്രമല്ല...   അയല്‍വാസികളുമാണ്...       പക്ഷേ  ...താനോരു അധ്യാപകനല്ലേ...   ചോദിക്കുന്നത്  മോശമാകില്ലേ....??                                                 അതിനെന്താ...ക്ലാസില്‍   വരാത്ത വിദ്യാര്‍ത്ഥീനിയെ പറ്റി ചോദിക്കുന്നതില്‍ തെറ്റില്ലല്ലോ.. മനസ്സ്  രണ്ടു തട്ടീല്‍  നിന്നു   തര്‍ക്കിച്ചു..               

                     ഒടുവില്‍  ചോദിക്കാന്‍  തീരുമാനിച്ചു...  ഒരു   പീരിയഡ്  കഴിഞ്ഞു  പുറത്തിറങ്ങിയ  ആശയെ സമീപത്തേക്ക്    വിളിച്ചു...          

        '' എവിടെ     തന്റെ  കൂട്ടുകാരി....??          രണ്ടു ദിവസമായി  കാണുന്നില്ലല്ലോ.....?       ''                     പതിവില്ലാതെ  അടുത്തേക്ക് വിളിച്ചപ്പോള്‍  പരിഭ്രമിച്ചു വന്ന ആശയുടെ ചുണ്ടുകളില്‍   ഒരു കള്ളച്ചിരി  വിടര്‍ന്നു....              .     

        '' അല്ല ഞാനന്നു  വഴക്ക്  പറഞ്ഞത് കൊണ്ടാണോ  വരാത്തത്  എന്നറിയാന്‍  ചോദിച്ചതാണ്...'''            ,             വെറുതെ  ആണെന്നറിയാമെങ്കിലും     വാക്കുകളില്‍   കുറച്ച് ഗൗരവം  നിറച്ചുകൊണ്ട്  അയാള്‍ പറഞ്ഞു...                    ,   

               ''  അതുകൊണ്ട് ഒന്നും അല്ല മാഷേ..  അവളുടെ   കല്യാണം  ഉറച്ചുന്നാണ്  തോന്നുന്നത്.. ആരോ പെണ്ണു കാണാന്‍  വരുന്നൂന്ന്  പറഞ്ഞിരുന്നൂ..  അതിനു ശേഷം    അവളെകണ്ടില്ല..''                                                   ,                          ദിവ്യയുടെ  കല്യാണം   ഉറച്ചൂന്ന്  കേട്ടതും  മനസ്സില്‍  ഒരു  ഭൂകമ്പം നടന്നത് പോലെ  തോന്നി..  യാത്ര  പറഞ്ഞു  ആശ പോയത് ഒന്നും  അറിഞ്ഞില്ല...

                        വൈകുന്നേരം   വീട്ടിലെത്തിയിട്ടും  ഒന്നിനും  ഒരു  ഉഷാറ്  തോന്നിയില്ല..   വെറുതെ  തൂങ്ങിപിടിച്ചിരിക്കുന്നത് കണ്ട്  അമ്മ  വന്നു  തലവേദനയാണോന്നു  തിരക്കുന്നുണ്ടായിരുന്നു... അതെന്നു പറഞ്ഞു  ബെഡിലേക്ക്  ചായുമ്പോള്‍  നഷ്ടബോധത്താല്‍  മനസ്  വിങ്ങുന്നുണ്ടായിരുന്നു...     എപ്പോഴും  തന്നെ ചുറ്റിപറ്റി  നിന്ന  ആ മിഴികളെയും  അവളെയും  താനും  സ്നേഹിച്ചിരുന്നൂന്ന്  തിരിച്ചറിഞ്ഞപ്പോഴേക്കും  കൈ  വിട്ടു  പോയല്ലോ.. നഷ്ടത്താല്‍  തിരിച്ചറിഞ്ഞ  ഒരു   പ്രണയം...  തിരിഞ്ഞും മറിഞ്ഞും   കിടന്നിട്ടും അന്നു സ്റ്റാഫ് റൂമില്‍   നിന്നും   കരഞ്ഞു കൊണ്ട്  ഇറങ്ങി   പോയ മുഖം   കണ്ണില്‍  നിന്നും മായുന്നില്ല....          കുറ്റബോധവും നിരാശയും മനസ്സിനെ  കീഴ്പെടുത്തി              

                     ഒറ്റമോനായ  തന്റേ  വിവാഹകാര്യം   പലപ്പോഴും   അമ്മ  എടുത്തിട്ടതാണ്.. ജോലി  കിട്ടിയിട്ടു മതിയെന്നൂ പറഞ്ഞ്  ഉഴപ്പിയത്  താനാണ്...        ചിന്തകള്‍ കാടുകയറിയപ്പോള്‍    ഭ്രാന്തുപിടിക്കുന്നത് പോലെ തോന്നി..                                പിന്നാലെ വന്നപ്പോഴൊക്കെ  ദിവ്യയെ അവഗണിച്ചതിനുള്ള  ശിക്ഷയായിരിക്കും...    അനുവാദമില്ലാതെ    കണ്ണുകള്‍  നിറഞ്ഞു തുളുമ്പി തുടങ്ങിയിരുന്നു ....               ,          ആ  കിടപ്പില്‍  എപ്പോഴോ  ഉറങ്ങിപോയിരുന്നൂ... 

         അടുത്ത ദിവസം രാവിലെ    എഴുന്നേറ്റ്  വേഗം  കുളിച്ചൊരുങ്ങി  ട്യൂഷന്‍ സെന്‍ററിലേക്ക്  പോയി..    ആശയെ കണ്ടു കാര്യങ്ങള്‍  തിരക്കണം...  സ്റ്റാഫ് റൂമില്‍  പോയി  ആളെ കാട്ടീട്ട്  ടെക്സ്റ്റും  എടുത്തു  വേഗം ഫസ്റ്റ് ഇയറിന്‍റെ   ദിവ്യയുടെ ക്ലാസിന്  നേരേ  നീങ്ങി.. ക്ലാസിന്  സൈഡിലെ    ജനാലയിലൂടെ  തന്നെ  ആശയുടെ  അടുത്തിരുന്നു  കാര്യം  പറയുന്ന ദിവ്യയെ കണ്ടു... അപ്രതീക്ഷിതമായി  അവളെ കണ്ടപ്പോള്‍    എന്‍റെ  മുഖം  സൂര്യനെ പോലെ  പ്രകാശിച്ചു.. മനസ്സ്  സന്തോഷത്താല്‍  തുള്ളിച്ചാടി...  കൈ വിട്ടു പോയ നിധി  കൈ വെള്ളയിലെത്തിയത് പോലെ... ക്ലാസിലേക്ക് കയറിയതോ  പഠിപ്പിച്ചു തീര്‍ന്നതോ ഒന്നും അറിഞ്ഞില്ല..നെഞ്ച് പടപടാ  മിടിക്കുന്നുണ്ട്  ടെക്സ്റ്റ് പഠിപ്പിക്കുമ്പോഴും കണ്ണുകള്‍  എപ്പോഴും  ദിവ്യയുടെ മുഖത്തായിരുന്നു... മനസ്സിലും  ആ മുഖമായിരുന്നു ...                               ,                                                                      

             അന്നു  വൈകുന്നേരം   തിരിച്ചു വരുന്ന വഴിക്ക്   വീട്ടിലേക്ക് തിരിയുന്ന  വളവില്‍ വെച്ച് ദിവ്യ ബൈക്കിന്  കൈ കാണിച്ചു..അല്‍പം  മാറി  ആശ  നില്‍ക്കുന്നത്  കണ്ടപ്പോള്‍  തന്നെ കാത്തു നില്‍ക്കുകയായിരുന്നൂന്ന് മനസ്സിലായി.....                                    

              '' ഇന്നലെ  മാഷ്  എന്നെ അന്വേഷിച്ചൂന്ന്  ആശ പറഞ്ഞൂ...സ്റ്റാഫ്  റൂമില്‍  വന്നു ചോദിച്ചാല്‍  ചീത്ത വിളിക്കുമോന്നു ഭയന്നാണ് ഇവിടെ കാത്തു നിന്നത്..'' പെണ്ണിന്‍റെ  കണ്ണിലും മുഖത്തും കുറുമ്പ്....              

                   ''  പെണ്ണു കാണാന്‍  വന്നിട്ട്  എന്തായി..''   മറുപടീ പറയാതെ  തിരിച്ചൊരു ചോദ്യം ...            

            '' അവര്   വന്നു...എന്നെ  കണ്ടു    ഇഷ്ടപ്പെട്ടു..  തിരിച്ചു പോയി...    കല്യാണം  ഉടനെ  ഉണ്ടാകും..'' തോളുചരിച്ച് മുഖം  തിരിച്ചൊന്നു നോക്കി...  'എന്‍റെ  മുഖം  വാടിയത് കണ്ടായിരിക്കും നടന്നു അടുത്തേക്ക്  വന്നു...  ''  പക്ഷേ എനീക്ക്  ഇഷ്ടായില്ലാന്നു പറഞ്ഞു. അച്ഛനും  അമ്മയ്ക്കും ഏട്ടനും ഞാന്‍ പറയുന്നതാണ്  തീരുമാനം...                       മാഷെന്നെ  ഇഷ്ടപെടുന്നത്  വരെ  ഞാന്‍ മാഷിന്‍റെ   പിന്നാലെ  വരും..     മാഷിനെ   വിട്ടു    ഞാന്‍ പോകില്ല.. ''   

            അതു പറയുമ്പോള്‍  അവളുടെ  കണ്ണുകള്‍  നിറഞ്ഞിരുന്നു... 

                       '' എന്നാല്‍  നീ  ഇനി  പിന്നാലെ  നടക്കേണ്ട... എന്‍റെ  കൂടെ  നടന്നോളൂ...    പലപ്പോഴും     എന്നെ  തേടി  വന്ന നിന്റെ  കണ്ണുകളെ  ഞാന്‍  അവഗണിച്ചത് മനപൂര്‍വ്വം   ആണ്...ഞാനൊരു അധ്യാപകനും നീയൊരു വിദ്യാര്‍ത്ഥി  ആണെന്നും ഉള്ള  ചിന്ത.. പക്ഷേ  ഇന്നലെ ആശ  നിന്റെ  കല്യാണം   ഉറപ്പിച്ചൂന്ന്  പറഞ്ഞപ്പോഴാണ്  പറിച്ചെറിയാന്‍  കഴിയാത്ത  വിധം നീ  എന്നില്‍  പടര്‍ന്നൂ  പന്തലിച്ചു  എന്ന്  ഞാന്‍  തിരിച്ചറിഞ്ഞത്... നിന്റെ  പഠനം  തീരുമ്പോഴേക്കും എനിക്ക്  ജോലി കിട്ടും..ഞാന്‍  തന്നെ  കെട്ടിക്കോളാം നിന്നെ..''              ,        ,

             തിരിഞ്ഞൂ  നടക്കാന്‍  പോയ  അവളുടെ  കൈകളില്‍ പിടിച്ചു  ചേര്‍ത്തു നിര്‍ത്തി  അതു പറഞ്ഞു കൊണ്ട്  അവളുടെ   കണ്ണുനീര്‍  തുടച്ചു കൊടുത്തു...      സായംസന്ധ്യ പോലെ  പെണ്ണിന്‍റെ  മുഖം   നാണത്താല്‍  ചുവന്നു  തുടുത്തു ... കൈത്തണ്ടയില്‍ ചെറിയ നുള്ളും തന്നു  ആശയോടൊപ്പം  നടന്നകന്നൂ...

  (തുടരും..)

💚💚💚

ഇതൊരു   കഥയല്ല.......   മുൻപ്  നടന്ന  ഒരു സംഭവം എൻ്റെ  ഭാവന കലർത്തി  എഴുതിയതാണ്...

പ്രണയാന്ത്യം.. (അവസാന ഭാഗം )
***************

രണ്ടു   വര്‍ഷം  നീണ്ട   പ്രണയം

               ദിവ്യ   ഡിഗ്രി  പൂര്‍ത്തിയാക്കുന്നതിന്  ആറുമാസം    മുന്‍പ്  തന്നെ  അടുത്തുള്ള   സ്കൂളില്‍   പ്ലസ് ടൂ  അധ്യാപകനായി  ജോലിക്ക്  കയറി.    സാധാരണ പ്രണയങ്ങള്‍  പോലെ    എപ്പോഴും മിണ്ടാനും കാണാനും  ഒന്നും ശ്രമിക്കാത്തതിനാല്‍  ആരും അറിയാതെ  ഞങ്ങളുടെ   പ്രണയവും ഒഴുകി..

             പരീക്ഷ കഴിഞ്ഞ ശേഷമാണ്  വീട്ടില്‍   കല്യാണക്കാര്യം അവതരിപ്പിച്ചത്...   ജാതിയുടെയോ  സാമ്പത്തികത്തിന്‍റെയോ    കാര്യത്തില്‍  പൊരുത്തകേടുകള്‍  ഇല്ലാത്തതിനാല്‍  രണ്ടുവീട്ടുകാര്‍ക്കും   വിവാഹത്തിന്  സമ്മതമായിരുന്നൂ... ഞാനെങ്ങനെയെങ്കിലും കെട്ടിയാല്‍  മതിയെന്നു പ്രാര്‍ത്ഥനയുമായി  നടന്ന  അമ്മയ്ക്ക്  ഇരട്ടി   സന്തോഷം...  ദിവ്യയെ അച്ഛനും  അമ്മയ്ക്കും  ഇഷ്ടമായി... അടുത്ത ദിവസം  തന്നെ ജാതകം നോക്കാമെന്ന  വാക്കിന്‍  പുറത്തു  പിരിഞ്ഞു....                

                   അടുത്ത  ദിവസം  ജാതകം  നോക്കാന്‍ പോയ അമ്മയോടും അച്ഛനോടും ഒപ്പം  ഞാനും പോയി...  വീട്ടിലിരുന്നാല്‍ സമാധാനം   ഉണ്ടാകുകയില്ല...  ദിവ്യയുടെ  വീട്ടില്‍  വെച്ചാണ് ജാതകപൊരുത്തം  നോക്കുന്നത്..     ജോത്സ്യന്‍  ഞങ്ങളുടെ  രണ്ടുപേരുടെയും   ജാതകം  കൈയ്യിലേടുത്തപ്പോള്‍  നെഞ്ച്  പടാപടാ മിടിക്കാന്‍ തുടങ്ങി.. നേരേ  എതിര്‍ വശത്തായി ദിവ്യ  നില്‍ക്കുന്നുണ്ട്‌  .

                ''  നമ്മളുടെ  ജാതകം  ചേരും അതോര്‍ത്ത് മാഷേട്ടൻ   വിഷമിക്കേണ്ട...'''

                      തലേന്നു  വിളിച്ചപ്പോള്‍  പറഞ്ഞ  അവളുടെ  വാക്കുകള്‍ ചെവിയില്‍   അലയടിച്ചുകൊണ്ടിരുന്നു ..  ആ ഒരു  ആത്മവിശ്വാസം   അവളുടെ  മുഖത്തുണ്ട്... തനിക്ക്  ഇന്നലെ മുതലേ  ടെന്‍ഷന്‍   ഉണ്ട്..                        ജാതകങ്ങള്‍   പരിശോധിച്ച ജോത്സ്യന്‍  അല്‍പം സമയം മൗനം  പാലിച്ചു.. എല്ലാവരും ആകാംക്ഷയോടെ  ഇരിക്കുകയാണ്...

                      ''  ഈ  ജാതകങ്ങള്‍  കൂട്ടി കെട്ടരുത്...  ഇവരു  തമ്മില്‍ അധികനാള്‍  ഒന്നിച്ചു  വാഴില്ല...  കല്യാണം   നടത്തിയാല്‍  ഒരു വര്‍ഷത്തിനകം  രണ്ടില്‍  ഒരാളേ  കാണൂ..''    
                    ഭയന്നത്  സംഭവിച്ച ഞെട്ടലില്‍   നിന്ന ഞാന്‍ ദിവ്യയെ  നോക്കി...   കേട്ടത്    വിശ്വസിക്കാനാവാതെ  കവടിയിലേക്കും പലകയിലേക്കും   അവള്‍  മാറി മാറി  നോക്കി... അച്ഛനമ്മമാരും പരസ്പരം    നോക്കി... 

           '' എന്തെങ്കിലും    പരിഹാരം ഉണ്ടോ ജോത്സ്യരെ...'' 

        ജോത്സ്യത്തിലൊക്കെ  വിശ്വാസം ഉള്ള  അമ്മയുടെ  ആയിരുന്നു ചോദ്യം....                      

        ''''എന്തു പരിഹാരം... വിവാഹം  നടത്താതെ  ഇരിക്കുന്നത്  തന്നെയാണ്  പരിഹാരം...''

          കവടികള്‍ വാരീ  സഞ്ചിയില്‍  നിറച്ച്  പലക  എടുത്തു വെയ്ക്കുന്നതിനടയില്‍  ജോത്സ്യന്‍   പറഞ്ഞു...     ആകെ തകര്‍ന്നമട്ടില്‍  നില്‍ക്കുന്ന  ദിവ്യയുടെ  നേരേ  നോക്കാന്‍  തോന്നിയില്ല....  രണ്ടുവര്‍ഷത്തെ സ്വപ്നങ്ങളാണ്  കൊഴിയുന്നത്..  കൈ വെള്ളയില്‍  എത്തിയെന്നു മോഹിപ്പിച്ച്  വിധി തട്ടി  തെറുപ്പിക്കുന്നത്...   ആരും പരസ്പരം   ഒന്നും മിണ്ടിയില്ല...  അകത്തേക്കു  പോയ   ദിവ്യയെ  പിന്നെ  കണ്ടില്ല.. അവളും  ഒഴിഞ്ഞു മാറുകയാണോ..??  എന്തു ചെയ്യണം  എന്നറിയാത്ത അവസ്ഥ...അവളോട്  ഒന്ന്  സംസാരിക്കണം എന്നുണ്ട്.. പക്ഷേ....   എങ്ങനെ   പറയും..                                                      ,                                                        ,                       കുറച്ചു  സമയം അവിടെ ഇരുന്ന ശേഷം  അച്ഛന്‍  പോകാന്‍  എഴുന്നേറ്റൂ...കൂടെ  അമ്മയും..എനിക്കും  എഴുന്നേല്‍ക്കാതെ   നിര്‍വാഹമില്ലായിരുന്നൂ....             .                                                       

          '''  അപ്പോള്‍   ഞങ്ങളങ്ങോട്ട്   ഇറങ്ങുകയാണ്...  ഇനി ഒന്നും പറഞ്ഞിട്ട്  കാര്യമില്ലല്ലോ...''                                                  
              ദിവ്യയുടെ  അമ്മയും അച്ഛനും  ഏട്ടനും  മൗനമായി  നില്‍ക്കുകയാണ്...ഞാന്‍ തല   ചരിച്ച് അകത്തേക്കു    നോക്കി...അവസാനമായി അവളെ ഒരു നോക്ക്  കാണാന്‍..  ഇല്ല...  അവള്‍   വരീല്ലായിരിക്കും... ദിവ്യയുടെ   അമ്മ സഹതാപത്തോടെ  നോക്കുന്നുണ്ട്..   മുന്നില്‍  നടന്ന  അച്ഛനും അമ്മയ്ക്കൂം ഒപ്പം  എന്‍റെ  കാലുകളും നീങ്ങി...                            ,                                ,                                                         
         ''  മാഷേട്ടാ... എന്നെ   ഉപേക്ഷിച്ചു   പോകുകയാണോ... ''' 

        പിന്നിലൂടെ വന്നു  ചുറ്റി പിടിച്ചു കൊണ്ട്  ദിവ്യയാണ്....    ഷര്‍ട്ടിന്‍റെ  പുറം അവളുടെ കണ്ണീരാല്‍  കുതിര്‍ന്നു...   

          '' നീ  എന്താ  മോളേ  പറയുന്നത്... ജോത്സ്യന്‍   പറഞ്ഞത്  നീയും  കേട്ടതല്ലേ...''

      എന്നെ ചുറ്റി പിടിച്ചിരുന്ന കൈകള്‍   വിടുവിച്ചു  കൊണ്ട്  അവളുടെ  അമ്മ  പറഞ്ഞു...  ശബ്ദം കേട്ട്  അച്ഛനും അമ്മയും തിരിഞ്ഞു നോക്കി...                               ,                                                              
              '' ജോത്സ്യന്‍   അങ്ങനെയൊക്കെ  പറയും...  ഒരു ദിവസമേ ആയുസ്സ്  ഉള്ളെങ്കിലും എനിക്ക് മാഷേട്ടന്‍റെ  ഭാര്യയായിട്ട്  മരിച്ചാല്‍ മതി.....   എന്നെ  ഉപേക്ഷിച്ചു   പോകല്ലേ  മാഷേട്ടാ..''    
                                       ,                                                                             
             കരഞ്ഞു കൊണ്ടു വീണ്ടും കെട്ടി പിടീച്ചു കൊണ്ട് അവള്‍  പറഞ്ഞൂ....അവളുടെ കണ്ണീര്  എന്നെ  ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നൂ....                                                               എനിക്ക്  ജീവനില്‍ ഭയമില്ല.അവള്‍ക്കെന്തെങ്കിലും വന്നു  പോയാല്‍...    മൗനം  പൂണ്ടു നില്‍ക്കാനെ  കഴിഞ്ഞുള്ളു...  എല്ലാവരും  ദിവ്യയെ പിന്‍തിരിപ്പിക്കാന്‍   കഴിയുന്നതും  ശ്രമിച്ചു...     എന്നെ  വിട്ടു  പോകില്ലെന്ന്  അവള്‍   ശഠിച്ചു...                                                                      
                ''  ഈ  വിവാഹം നടത്തീ തന്നില്ലെങ്കില്‍  ഞാന്‍  ആത്മഹത്യ  ചെയ്യും..'

       എല്ലാവരുടെയും  നിര്‍ബന്ധത്താല്‍  സംസാരിക്കാന്‍ ചെന്ന  എന്റെ  മുന്നില്‍  വെച്ച്  അവള്‍ ശപഥം  ചെയ്തൂ....

              ''  ശരി.. കല്യാണം   നടത്തി  തരാം..ഞങ്ങളെക്കാളും  നിന്റെ  ജീവനേക്കാളും  വലുത്  നിനക്ക്  നിന്റെ  മാഷേട്ടനല്ലേ.. പക്ഷേ  വിവാഹത്തോടെ  നീയും ഞങ്ങളും തമ്മില്‍  ഒരു ബന്ധവും  ഇല്ല.. ഈ  വിവാഹത്തോടെ  നീ  ഞങ്ങള്‍ക്ക്  മരിച്ചതിന്  സമമാണ്....'

              അവസാന    ശ്രമമെന്ന  നിലയില്‍  ദിവ്യയുടെ  അച്ഛന്‍  പറഞ്ഞു...                                                   
           '' ശരി  സമ്മതിച്ചൂ..''
        ഒരു കുലുക്കവും ഇല്ലാതെ  ദിവ്യ  സമ്മതിച്ചു...     വാക്കുകള്‍  നഷ്ടപ്പെട്ടു  നിന്ന  എനിക്ക് ശരിയേത്  തെറ്റേതെന്നു  തിരിച്ചറിയാന്‍  കഴിയുന്നില്ല....                                      ,                                                         
           സ്വന്തം  ജീവന്‍ പോലും മറന്നു  എന്നെ സ്നേഹിക്കുന്ന ദിവ്യയെ സ്വീകരിക്കാതെ ഇരിക്കുന്നത്  എങ്ങനെ... എന്‍റെ    അതേ   അവസ്ഥയിലായിരുന്നു അച്ഛനും അമ്മയും.                                         ,                                                        ,                                                        ഒടുവില്‍    ദിവ്യയുടെ   ആഗ്രഹം  പോലെ വിവാഹം  നടന്നു...    സന്തോഷവും സമാധാനവും ജീവിതത്തിലേക്ക് തിരിച്ചു  വന്നു...  എങ്കിലും   ജോത്സ്യന്‍റെ വാക്കുകള്‍ ഇടയ്ക്കിടെ    ഭയപെടുത്തികൊണ്ടിരുന്നു...  ദിവ്യയുടെ സ്നേഹത്താല്‍  പലപ്പോഴും  ടെന്‍ഷന്‍  മറന്നു.. അച്ഛനും അമ്മയ്ക്കും അവള്‍ മകളായിരുന്നു....  അന്നു പറഞ്ഞ  വാക്ക് പോലെ  ദിവ്യയുടെ   വീട്ടില്‍  നിന്നും ആരും  അവളെ  തേടിയെത്തിയില്ല..

               മൂന്നാം മാസം ഞങ്ങളുടെ   ഇടയിലേക്ക്   മൂന്നാമത്    ഒരാള്‍  വരുന്നൂന്ന്  അറിയുമ്പോഴെങ്കീലും അവര്‍  വരുമെന്നു കരുതി.....   ആരും വന്നില്ല...  എന്‍റെ  അച്ഛനും  അമ്മയും അവള്‍ക്ക്  ഒരു  കുറവൂം വരുത്താതെ  പൊന്നു പോലേ  നോക്കിയെങ്കിലും  ആരും കാണാതെ നിറഞ്ഞ അവളുടെ മിഴികള്‍ തേടിയത്  അവളുടെ   വീട്ടുകാരെ  ആണെന്നെനിക്ക്  അറിയാമായിരുന്നു...   ദിവസങ്ങള്‍   വേഗത്തില്‍   ഓടി പോയി...     

             ദിവ്യയെ  ആശുപത്രീയില്‍   അഡ്മിറ്റാക്കിയപ്പോള്‍  അവളുടെ  ഏട്ടനെ  വിളിച്ചു  കാര്യം  പറഞ്ഞു...                               മൂളി  കേട്ടതല്ലാതെ  അവര്‍ അപ്പോഴും വന്നില്ല..    ജോത്സ്യന്‍റെ  പ്രവചനം  ഓര്‍ക്കും തോറും  എനിക്ക്  സമാധാനമില്ല..അടുത്താഴ്ചയാണ് വിവാഹവാര്‍ഷികം ...    രണ്ടു ദിവസം  ഹോസ്പിറ്റലില്‍   കിടന്നു..  മൂന്നാമത്തെ  ദിവസം  ലേബര്‍ റൂമിലേക്ക്  കൊണ്ടു  പോകും മുന്‍പ്   ദിവ്യ   എന്നെ  കെട്ടി  പിടിച്ചു..                     .                      .                ''  
         ''  മാഷേട്ടാ.. ഞാന്‍ മരിച്ചു  പോകുമോ...'' 
                 അവളൂടെ ചോദ്യത്തിന്   മുന്നില്‍ ഒരൂ  നിമിഷം  പതറീ പോയെങ്കിലും   അവളുടെ  മുഖം    കൈകളില്‍ കോരിയെടുത്തു  നെറ്റില്‍  ചുണ്ടുകള്‍ അമര്‍ത്തി ...                      .               .         

      '' ഇല്ലെടി...ലോകത്തില്‍ ആദ്യം പ്രസവിക്കുന്ന സ്ത്രീയല്ല നീ..ഇനിയും ഒരുപാട്  പ്രസവിക്കാനുള്ള  നീ അങ്ങനെ  മരിക്കുമോ....'' 

  കുസൃതിയോടു കൂടി  അവളെ  സമാധാനിപ്പിക്കുമ്പോള്‍ എന്‍റെ  നെഞ്ചില്‍  തീയായിരുന്നു...                                                 .                                                           
              '' എനിക്കെന്തെങ്കിലും പറ്റിയാലും നമ്മുടെ   കുഞ്ഞിനെ നോക്കിക്കോണേ...മോളായിരിക്കും...''

      കൈത്തണ്ടയില്‍  ചെറിയ ഒരു അടിയായിരുന്നു  മറുപടി....

      '' ഒന്നും സംഭവിക്കില്ല.. ധൈര്യമായി  പോയി വാ''

                     അമ്മ അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍   അവള്‍ സംസാരം  നിര്‍ത്തി... അമ്മയുടെ  മുഖത്തും ടെന്‍ഷന്‍   ഉണ്ട്... ലേബര്‍ റൂമില്‍  കയറ്റുമ്പോളും അവളുടെ   കണ്ണുകള്‍  ആരെയോ  തേടികൊണ്ടിരുന്നു...       നിമിഷങ്ങള്‍   മണിക്കൂറുകള്‍ക്ക്  വഴീ മാറി.... ഇടയ്ക്കിടെ   പുറത്തു വരുന്ന  നഴ്സുമാരോട്  ചോദിക്കുമ്പോഴും  ഒന്നും ആയില്ല എന്ന മറുപടിയാണ്  കിട്ടിയത്..     വെള്ളം  പോലും കുടിക്കാതെ   ലേബര്‍  റൂമിന്  വാതിലിലൂടെ  അങ്ങോട്ടും ഇങ്ങോട്ടും  നടന്നു...                          ,                  ,            

                രാത്രിയോടു  കൂടി  സിസേറിയന്‍  വേണമെന്നും അതിന് ഒപ്പിടാനും ആവശ്യപെട്ടു    ഒരു നഴ്സു   വന്നു...

        '' ദിവ്യയ്ക്ക്  എങ്ങനെയുണ്ട് സിസ്റ്റര്‍..'''

      ഭയത്താല്‍  ശബ്ദം  വിറച്ചിരുന്നു...  

         '' നിങ്ങള്‍  ഒപ്പിടു..അവര്‍ക്ക് കുഴപ്പം  ഒന്നുമില്ല...  സിസേറിയന്‍  ചെയ്യണം...''  

             നഴ്സിന്‍റെ  ധൃതിയില്‍  പറഞ്ഞു...  വിറയ്ക്കുന്ന  കൈകളോടെ ഒപ്പിടുമ്പോള്‍  ജോത്സ്യന്‍റെ   വാക്കുകള്‍ മനസ്സില്‍  തെളിഞ്ഞൂ..

          '' രണ്ടില്‍  ഒരാളെ  ജീവനോടെ  കാണു..''

ജീവനോടെ  ചിതയില്‍  നിന്നും എരിയുന്നത് പോലേ  ലോകത്തുള്ള  സകല  ദൈവങ്ങളെയും വീളിച്ചു കരഞ്ഞ് അപേക്ഷിച്ചു... എന്‍റെ  ദിവ്യയെ എനിക്കു  തിരിച്ചു  തരണേ  എന്ന്....    നിമിഷങ്ങള്‍ക്ക്  വല്ലാത്ത  കനം..  അകാരണമായ  ഒരു  ഭയം മനസ്സില്‍  നിറഞ്ഞൂ... മുന്‍പ്  ജാതകം  നോക്കാന്‍  നിന്നപ്പോഴുള്ള  അതേ   ഭയം..  .ശ്വാസം മുട്ടുന്നത് പോലെ...  കരച്ചില്‍  തൊണ്ടക്കുഴിയോളം  എത്തി തടഞ്ഞു നിന്നു..

               കാലുകള്‍  കഴച്ചിട്ട്  കസേരയില്‍  ഇരുന്നൂ..._ പത്തു  മിനിറ്റില്‍  കൂടുതല്‍  ഇരുപ്പുറച്ചില്ല..വീണ്ടും നടന്നു... പുറത്ത് രാത്രിയാണോ  പകലാണോ  എന്നറീല...  തങ്ങളെ പോലെ  ധാരാളം   കാത്തിരിപ്പുകാര്‍ ചുറ്റും ഉണ്ട്  അവര്‍ക്കൊന്നും തന്നെ പോലെയുള്ള വെപ്രാളം   ഇല്ല...                                ഒടുവില്‍   ലേബര്‍  റൂമിന്‍റെ   വാതില്‍  തുറന്നു...   

             '' ദിവ്യ  പ്രസവിച്ചു  പെണ്‍കുഞ്ഞാണ്..''  

             വെള്ള തുണിയില്‍ പൊതിഞ്ഞ  ഒരു കുഞ്ഞു  ദിവ്യ... അവളെ പോലെ  തന്നെയൊരു മോള്.. കവിളുകള്‍  ഇളം  റോസ്  നിറം...'' അമ്മയുടെ കൈയ്യിലുന്ന കുഞ്ഞീല്‍  നിന്നുംസിസ്റ്ററിലേക്ക് മിഴികള്‍  തിരിച്ചൂ..    '

   '_ദിവ്യയ്ക്ക്    എങ്ങനെയുണ്ട് സിസ്റ്റര്‍..''   

            ''നിങ്ങളൊന്നു അകത്തേക്ക്  വരു ..ഡോക്ടര്‍ വിളിക്കുന്നൂ...''

       സന്തോഷത്തിന്‍റെ  കൊടുമുടിയില്‍   നിന്നും അഗാധ  ഗര്‍ത്തത്തില്‍ പതിച്ചത് പോലെ...കുഞ്ഞിനെയും അമ്മയെയും വിട്ടിട്ട്    സിസ്റ്ററിന്  പിന്നാലെ ലേബര്‍ റൂമിന് നേര്‍ക്ക്  ഓടുകയായിരുന്നൂ...     ലേബര്‍ റൂമിനകത്ത്  ഡോക്ടുമായുടെ  ക്യാബിനിലേക്കാണ് സിസ്റ്റര്‍    കൊണ്ടു പോയത്...

                   '
' ഡോക്ടര്‍  ..എന്‍റെ  ദിവ്യയ്ക്ക്  എങ്ങനെയുണ്ട്..''   

    അണച്ചുകൊണ്ടാണ് ചോദിച്ചത്....    

          ''മിസ്റ്റര്‍  വിപിന്‍    സിസേറിയന്  ഇടയില്‍  ബ്ലഡ്   നില്‍ക്കുന്നില്ലായിരുന്നൂ... ഞങ്ങളെ  കൊണ്ട്  കഴിയുന്നതും  ഞങ്ങള്‍  ശ്രമിച്ചതാണ്... അമ്മയും കുഞ്ഞും നഷ്ടപെടുമെന്നാണ്  കരുതിയത്..പക്ഷേ  കുഞ്ഞിനെ  രക്ഷിക്കാന്‍  ഞങ്ങള്‍ക്ക്  കഴിഞ്ഞൂ.. ദിവ്യ....''

           പിന്നെ  ഡോക്ടര്‍    പറഞ്ഞതൊന്നും  കേട്ടില്ല....  വേറേതോ  ലോകത്ത് എത്തി ചേര്‍ന്നത്  പോലെ...  ഒരു മറ പോലെ വെള്ള തുണിയില്‍  പൊതിഞ്ഞ  ദിവ്യയുടെ  ശരീരം...                           ,                    ,                    

         ''  ഒരു  ദിവസമെങ്കിലും എനിക്ക് മാഷേട്ടന്‍റെ  ഭാര്യയായി  ജീവിച്ചാല്‍  മതി...''  അവളുടെ  തേങ്ങല്‍..   '' ഞാന്‍ മരിച്ചു പോകുമോ മാഷേട്ടാ...  '' 

       ചുറ്റും അവളുടെ  തേങ്ങല്‍  മാത്രം...  ജീവച്ഛവം  പോലെ ഇരുന്നു....   ദിവ്യയോടൊപ്പം  കുഞ്ഞിനെയും കൈയ്യിലെടുത്ത് ആംബുലന്‍സില്‍   കയറുമ്പോള്‍  എല്ലാവരും തടഞ്ഞു...ആര്‍ക്കും ചെവി  കൊടുത്തില്ല.. ഞങ്ങളുടെ  മോളോടൊപ്പമുള്ള  അവളുടെ  അവസാന യാത്രയാണ്... 

               കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു...              ദിവ്യയുടെ വീടിന്  വാതിലിലുടെയാണ്  ആംബുലന്‍സ്  പോകുന്നത്. ചുറ്റും  ഉള്ളത്   ഒന്നൂം  നോക്കാതെ  ദിവ്യയെ തന്നെ  നോക്കിയിരുന്നു.. എന്നെ വിടാതെ  പിന്‍തുടര്‍ന്ന മിഴികള്‍...                                 ആംബുലന്‍സ്  നിന്നു... അതിന്  മുന്നീല്‍   ദിവ്യയൂടെ വീട്ടുകാര്‍  കുഞ്ഞിനെ അമ്മയെ  ഏല്‍പിച്ചു അവരുടേ  ,അടുത്തേക്കെ  ചെന്നൂ..         

         '' അവളുടെ  ജീവന്‍  നിനക്ക്  തന്നില്ലേ... ശരീരം  ഞങ്ങള്‍ക്ക് വേണം.. ഞങ്ങളുടെ  വീട്ടില്‍  അടക്കികൊള്ളാം... ''      

          കരഞ്ഞു കൊണ്ട്  ദിവ്യയുടെ  അച്ഛന്‍...                      എന്തു ചെയ്യണം എന്നറിയില്ല..  കരഞ്ഞു കൊണ്ട് ആ  കാലു പിടിച്ചു...       

                 '' അവളെ  കൊണ്ടു പോകാന്‍  അനുവദിക്കണേ അച്ഛാ....  എന്‍റെ വീട്ടില്‍  ഞങ്ങളുടെ കുഞ്ഞ് ഉള്ളിടത്ത് അവളെ ഉറങ്ങാന്‍ അനുവദിക്കണേ..''

         ആരും  ആ  കരച്ചില്‍   ചെവീ കൊള്ളുന്നില്ല... തര്‍ക്കം   മൂത്തു.......ഒന്നിനും കഴിയാതെ   ആംബുലന്‍സില്‍   ചാരി ഞാന്‍ നിന്നു......  എന്‍റെ ദിവ്യ  ജീവനോടെയുണ്ടായിരൂന്നെങ്കില്‍  മാഷേട്ടന്‍റെ  ഒപ്പം  പോകുമെന്ന്  അലറി പറഞ്ഞേനേ...

          ചര്‍ച്ചകള്‍ക്കൊടുവില്‍    ദിവ്യയെ  എനിക്കു  വിട്ടു കിട്ടി.. .. ഇവിടെ  ഞങ്ങളുടെ  മുറിയുടെ  നോട്ടം  കിട്ടുന്നിടത്ത്  അവള്‍ക്ക്  അന്ത്യ  നിദ്രയ്ക്ക്   ഒരുക്കുമ്പോള്‍  ഒന്നും അറിയാത്ത ഞങ്ങളുടെ  മോള്  മാറോട്  ചേര്‍ന്നു  ഉറങ്ങുന്നു...

            അവളുടെ  ജീവനൂം പ്രണയവും  എനിക്കു സമ്മാനിച്ച സന്തോഷത്താല്‍   ചെറുപുഞ്ചിരിയോടെ മടക്കയാത്രയ്ക്ക്  ഒരുങ്ങിയ അവള്‍ക്ക്    ചെറുകണങ്ങള്‍ തൂകി പ്രകൃതിയും യാത്രാനുമതിയേകി... ദീപ്തി...

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്