ഉണ്ണിയേട്ടന്റെ സ്വന്തം അമ്മു
❤ഉണ്ണിയേട്ടന്റെ സ്വന്തം അമ്മു ❤
ഫുൾ പാർട്ട്
അതൊരു മെയ് മാസക്കാലം ആയിരുന്നു.,
പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ ദൂരെയുള്ള അമ്മാവന്റെ വീട്ടിലേക്കായിരുന്നു ഉണ്ണിയുടെ യാത്ര.
ഉച്ചയോടു കൂടി ഉണ്ണി അമ്മാവന്റെ വീട്ടിൽ ചെന്ന് കയറി.
"എത്ര കാലമായി ഉണ്ണിയെ നീ ഇങ്ങോട്ടൊക്കെ ഒന്ന് വന്നിട്ട് ;
അകത്തു നിന്നും ആകാംഷയോടെ കുശലകളുമായി അമ്മായി അടുത്തേക്ക് വന്നു.
"അമ്മായി ഇപ്പൊ കഴിക്കാൻ വല്ലതും തരൂ നല്ല വിശപ്പ് വിശേഷം എല്ലാം നമ്മുക്ക് പിന്നെ പറയാം"
(തമാശ കലർന്ന രീതിയിൽ ഉണ്ണി ആ കുശലങ്ങളിൽ നിന്നും രക്ഷപെട്ടു )
ഭക്ഷണം കഴിച്ചു കഴിഞ്ഞു
ദൂരയാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ വീട്ടിൽ തന്നെ അവനൊന്നു മയങ്ങി.
ക്ഷീണത്തിന്റ ആലസ്യം ദേഹമാസകലം പടർന്നു ഉറക്കത്തിന്റെ അവസാന ഘട്ടത്തിലേക്ക് വഴുതി വീഴാൻ നേരം.. എന്തോ ദേഹത്ത് വന്നു വീണത് അറിഞ്ഞു ഉണ്ണി ഞെട്ടിയെഴുനേറ്റു.
തൊട്ടടുത്ത തലയിണ കിടപ്പുണ്ട്.
ആരോ എടുത്തിട്ടതാകാം !
പാതി മുറിഞ്ഞ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ കട്ടിലിൽ അങ്ങനെ ഇരിക്കവേ.. ചായയുമായി മുറിയിലേക്ക് കടന്നു വരുന്ന ആളെ കണ്ട് ഉണ്ണിയൊന്നു കണ്ണ് ചിമ്മി നോക്കി..
വാവ ❤❤
അമ്മാവന്റെ താഴെയുള്ള മോൾ.
അപ്പൊ നിയാണ് ഈ സാധനം എറിഞ്ഞു എന്നെ പേടിപ്പിച്ചത് അല്ലേ ?
അതെ ;ഞാനാണ്
എന്തൊരു ഉറക്കമാണ് മാഷേ
അവിടെ വീട്ടിലൊന്നും ഉറക്കം പതിവില്ലെ?
അവളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങളും തമാശകളും ആസ്വദിച്ചു ചായ മെല്ലെ കുടിച്ചു അവനും
അവളോടൊപ്പം ഇരുന്നു വിശേഷങ്ങൾ പങ്കു വെച്ചു.
സംസാരിച്ചു ഇരിക്കുന്ന നേരത്താണ് വാവയുടെ ഫോൺ ബെല്ലടിച്ചത്.
..അമ്മു..
വാവയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് അമ്മു.
അമ്മാവന്റെ വീട്ടിൽ നിന്നും കഷിടിച്ചു ഒരു കിലോ മീറ്റർ ദൂരമേ അമ്മുവിന്റെ വീട്ടിലേക്കുള്ളു.
മുൻപ് പലപ്പോഴും നേരിൽ കണ്ടിട്ടുണ്ടെങ്കിലും വാവയോടു ഫോണിൽ സംസാരിച്ചിരുന്ന സമയങ്ങളിൽ എല്ലാം അമ്മുവും അവനോടു വിശേഷങ്ങൾ പങ്കു വച്ചിരുന്നു..
അവർക്കിടയിൽ അന്നൊരു സൗഹൃദം മനസ്സിൽ ഉണ്ടായിരുന്നു.
ഫോണിലെ സംഭാഷണം പകുതി നിർത്തി അമ്മുവാണെന്ന് പറഞ്ഞു ഫോൺ ഉണ്ണിക്ക് കൈമാറി.
ഹലോ ഉണ്ണിയേട്ടാ ഞാനാണ് അമ്മു..
എന്തോ കുറേ നാളുകൾക്കു ശേഷം അമ്മുവിനോട് സംസാരിക്കാൻ കഴിഞ്ഞതിന്റെ ഒരു സന്തോഷം ഉണ്ണിയുടെ മുഖത്തു മിന്നി മാഞ്ഞു
കുറച്ചു ഒന്ന് സംസാരിക്കാൻ തുടങ്ങിയതും അവന്റെ കയ്യിൽ നിന്നും വാവ ഫോൺ തട്ടി പറിച്ചു വാങ്ങി.
"ഇനി മതി സംസാരിച്ചത്.. വാ എഴുനേറ്റു റെഡിയായി വാ നമ്മുക്ക് ഒരു സ്ഥലം വരെ പോകാം."
"ഞാനെങ്ങും വരുന്നില്ല നീ പൊയ്ക്കോ എനിക്ക് നല്ല ക്ഷീണം ഞാൻ ഒന്നുടെ മയങ്ങട്ടെ "
"ശരി എന്ന ഞാൻ തനിയെ പോയ്കോളാം.''.
""അമ്മേ ഞാൻ അമ്മുവിന്റെ അടുത്ത് പോയേച്ചും വരവേ ബൈ.. ;;
വീണ്ടും കണ്ണുകൾ അടച്ചു കിടന്ന ഉണ്ണി ഞെട്ടി എഴുനേറ്റു മുറിക്കു പുറത്തേക്കു കുതിച്ചു..
"വാവേ നീ എങ്ങോട്ട് പോവാണെന്ന പറഞ്ഞെ ഞാൻ വരണോ ?
"അയ്യോ വേണ്ട നേരത്തെ വിളിച്ചപ്പോൾ എന്താ പറഞ്ഞെ ?
"ഞാൻ തനിയെ പോയ്കോളാം"
നിൽക്കടി
ഞാനും വരുന്നു പ്ലീസ്.
മ്മ് മ്മ് വാ വേഗം.
റെഡി ആവാൻ അകത്തു പോയ ഉണ്ണിയെ ഒരു ആകാംഷയോടെ വാവ നോക്കി നിന്നു..
വാവയുടെ സ്കൂട്ടിയിൽ രണ്ടാളും തമാശകൾ പറഞ്ഞു അമ്മുവിന്റെ അടുത്തേക്ക് പുറപ്പെട്ടു..
പോകും വഴിയേ ഒരുപാട് തമാശകളും വിശേഷങ്ങളും പങ്കു വച്ചെങ്കിലും ഉണ്ണിയുടെ മനസ്സ് ഒന്ന് പിടഞ്ഞിരുന്നു..
നാളുകൾക്ക് ശേഷം അമ്മുവിനെ കാണുന്നതിന്റെ ഒരു ടെൻഷൻ മനസിൽ അങ്ങനെ കിടന്നു..
പോകും വഴിയേ ഇടയ്ക്കിടെ വണ്ടിയിലെ മിറോറിൽ മുഖസൗന്ദര്യം നോക്കുന്ന ഉണ്ണിയെ കണ്ട് വാവക്ക് ചിരി വന്നു..
********************************************
തുടരും.
❤2❤
ഇളം റോസ് കളറിലുള്ള ചുരിദാർ ധരിച്ചു കയ്യിലൊരു മൊബൈലും പിടിച്ചു തിരക്കുള്ള ടൗണിലെ ഒരു കോഫി ഷോപ്പിനു മുൻപിൽ വാവയും ഉണ്ണിയും വരുന്നതും കാത്തു നിൽക്കുന്നുണ്ടായിരുന്നു അമ്മു.
അവരുടെ വരവ് കാത്തു നിന്നിരുന്ന അമ്മു കുറച്ചു അകലെ നിന്നെ അവരെ കണ്ടിരുന്നു..
വണ്ടി ഒരു സൈഡിൽ പാർക്ക് ചെയ്തു അമ്മുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി.
നാളുകൾക്ക് ശേഷം കാണുന്നതിന്റ സന്തോഷം രണ്ടുപേരുടെയും മുഖത്തു പ്രതിഫലിച്ചു.
"എന്തൊക്കെയുണ്ട് അമ്മു വിശേഷങ്ങൾ സുഖമാണോ ?
അല്പം ചമ്മലോടെ ഉണ്ണി തന്ന സംസാരത്തിനു തുടക്കമിട്ടു.
"സുഖാണ് ഏട്ടാ"
അൽപ്പം താഴ്ന്ന ശബ്ദത്തിൽ ഒരു പുഞ്ചിരിയോടെ അമ്മു മറുപടി പറഞ്ഞു.
ഫോണിൽ എത്ര നേരം വേണമെങ്കിലും സംസാരിക്കാം.. പക്ഷേ നേരിൽ കണ്ടപ്പോ അധികമൊന്നും സംസാരിക്കാൻ കഴിയുന്നില്ലെന്ന് അന്ന് മനസിലായി.
ടെൻഷൻ ആണോ അതോ ചമ്മലാണോ
അറിയില്ല
. എന്തായാലും വാവയുടെ വാതോരാതെ സംസാരങ്ങൾക്കിടയിൽ
അവരുടെ കണ്ണുകൾ തമ്മിൽ ഇടയ്‌ക്കിടെ ഉടക്കുന്നുണ്ടായിരുന്നു.
നമ്മുക്ക് വല്ലതും കഴിച്ചിട്ടാവാം ബാക്കി സംസാരം. ഇന്ന് ഉണ്ണിയേട്ടന്റെ ചിലവാണ്
ചിരിച്ചുകൊണ്ട് തൊട്ടടുത്ത കോഫീ ഷോപ്പിലേക്ക് വാവ ഇവരെ കൂടി വലിച്ചു കൊണ്ടു നടന്നു.
അമ്മുവിനും ഉണ്ണിക്കും ഒരു ആപ്പിൾ ജ്യൂസ്
വാവക്ക് ഒരു ഫ്രൂട്ട് സാലഡ് ഓഡർ
ചെയ്തു.
ഒന്നും സംസാരികുന്നിലെങ്കിലും ഇടയ്‌ക്കിടെ കണ്ണിൽ കണ്ണിൽ നോക്കിയുള്ള അവരുടെ സ്നേഹം അവർ അറിയാതെ തന്നെ വളരുന്ന പോലെ തോന്നി.
കഴിച്ചുകൊണ്ടിരിക്കെ വാവ ഒരു കുസൃതി കാണിച്ചു
നിങ്ങൾ തമ്മിൽ ലൈനാണല്ലേ എന്ന് പറഞ്ഞു..
അമ്മുവിന്റെയും ഉണ്ണിയുടെയും ജ്യൂസ് ഗ്ലാസ്സുകൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി.
ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ സംഭവിച്ചപ്പോ രണ്ടു പേരും ഒന്ന് പരിഭ്രമിച്ചു.
മാത്രവുമല്ല
ഗ്ലാസ്സുകൾ തമ്മിൽ മാറ്റുവാൻ വാവ ഒട്ടും സമ്മതിച്ചില്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ രണ്ടു പേരും ഒന്ന് ചൂളി പോയി.
കുറച്ചു നേരം ഒന്നും സംസാരിക്കാതെ കുടിക്കണോ വേണ്ടയോ ?
ആരാദ്യം തുടങ്ങും എന്നുള്ള പരിഭ്രമത്തിൽ അമ്മുവും ഉണ്ണിയും മുഖത്തോടു മുഖം നോക്കി..
രണ്ടു പേരുടെ നെഞ്ചിലും ആ നേരം ഒരു ഇടിമുഴക്കം തന്നെയായിരുന്നു ഫീൽ..
പെട്ടന്ന് അമ്മു തന്റെ മുന്നിലെ ഗ്ലാസ് കയ്യിലെടുത്തു.
ഉണ്ണിയുടെ നെഞ്ച് പെട പെടച്ചു.
ആകാംഷയും നെഞ്ചിടിപ്പും കൂടി വന്നു..
തൊണ്ട വറ്റി വരണ്ട പോലൊരു ഫീൽ.
അമ്മു ആ ഗ്ലാസിലെ ജ്യൂസ് കുടിക്കുമോ ?
അല്പം നാണത്തോടെ താഴെക്ക് നോക്കി അമ്മു ജ്യൂസ് കുടിക്കാൻ തുടങ്ങി.
ആദ്യമായി താൻ കുടിച്ച ജ്യൂസ്ന്റെ ബാക്കി ഒരു പെൺകുട്ടി കുടിക്കുന്നത് കണ്ട ആകാംക്ഷയിൽ ഉണ്ണി അങ്ങനെ ഇരുന്നു പോയി.
പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ആയിരുന്നു ആ നേരം ഉണ്ണിയുടെ മനസ്സിൽ..
"അമ്മു കുടിച്ചത് കണ്ടില്ലേ ഇനി നിനക്ക് എന്താ കുടിച്ചാൽ"?
വാവയുടെ ചോദ്യം കേട്ടപ്പോഴാണ് പരിസരബോധം വീണു കിട്ടിയത്.
"ഞാൻ കുടിക്കും എനിക്ക് എന്തിനാ നാണം ;/
ഗ്ലാസിലെ ജ്യൂസ് കുടിക്കുന്നതിനിടെ അമ്മു ഇടം കണ്ണിട്ട് അവനെ ഒന്ന് നോക്കി.
ആ ഒരു നോട്ടം അവന്റെ മനസ്സിൽ ആഴത്തിൽ ചെന്ന് പതിച്ചു.
എന്തോ ഒരു ലോകം കാൽകീഴിൽ വന്നപോലൊരു ഫീൽ ആയിരുന്നു അവന്റെ മനസ്സിൽ.
കുറച്ചു സമയത്തിനകം തന്നെ അവർ ആ കോഫീഷോപ്പിനോട് വിട പറഞ്ഞു പുറത്തേക്കിറങ്ങി.
അമ്മു :!!
സ്വരം താഴ്ത്തി ഉണ്ണിയൊന്നു അവളെ വിളിച്ചു.
പറ ഏട്ടാ.
പുഞ്ചിരിയോടെ അവന്റെ സംസാരത്തിനായി അമ്മു കാത്തുനിന്നു.
കൂടുതലൊന്നും പറയാനില്ല പെങ്ങളുടെ കല്യാണമാണ് രണ്ടു ദിവസം മുൻപ് തന്നെ അവിടെ വീട്ടിൽ നീ ഉണ്ടാവണം.
വാവയും വീട്ടുകാരും വരും കൂടെ നീയും ഉണ്ടാവണം ഞാൻ പ്രതീക്ഷിക്കുന്നു നിന്റെ വരവിനായി..
നാളെ ഞാൻ ഇവിടുന്നു പോകും.
ഇനി കല്യാണത്തിന് കാണാം... !
മറുപടിയായി ഒരു പുഞ്ചിരി നൽകി കൊണ്ടു അമ്മു ഒന്ന് മൂളി..
പിറ്റേന്ന് അമ്മാവന്റെ വീട്ടിൽ നിന്നും കല്ല്യാണം ക്ഷണിച്ചു ഇറങ്ങാൻ നേരം
വാവയുടെ അടുത്ത് ചെന്ന് സ്വകാര്യത്തിൽ പറഞ്ഞു..
"വാവേ കല്യാണത്തിന് നിങ്ങളൊക്കെ വരുന്ന കൂട്ടത്തിൽ അമ്മുവിനെ കൊണ്ടുവരാൻ മറക്കല്ലേ".
"ആലോചിക്കാം "
ഒരു കുസൃതി നിറഞ്ഞ ഭാവത്തിൽ വാവയുടെ മറുപടി.
വീട്ടിലേക്കു തിരിച്ചപ്പോൾ മനസ്സിൽ ഒന്നുടെ അമ്മുവിനെ കാണാൻ ആഗ്രഹം തോന്നി.
"പക്ഷേ വേണ്ട കല്യാണത്തിന് വരുമല്ലോ അപ്പൊ കാണാം.
നമ്പർ ഒന്ന് വാങ്ങായിരുന്നു"...
( മനസ്സിൽ ഓരോന്ന് പിറുപിറുത്തു ഉണ്ണി ബസിൽ കേറി )
സൈഡ് സീറ്റിൽ ഇരുന്നു ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ ചെറുതായൊന്നു കണ്ണടച്ചു.
മനസ്സിൽ മുഴുവൻ ഇന്നലെ നടന്ന സംഭവങ്ങൾ മാത്രമായിരുന്നു..
അമ്മുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു.
ഇന്നലത്തെ ദിവസം.. ആ കുറച്ചു നിമിഷങ്ങൾ അവന്റെ മനസിൽ ഒരുപാട് സന്തോഷം നൽകി.
നീണ്ട മണിക്കൂറുകൾക്ക് ശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോഴും മനസ്സിൽ ഒരുപാട് സന്തോഷം ആയിരുന്നു അവന്.
വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം പെങ്ങളുടെ കല്യാണത്തിരക്കുകൾക്കിടയിൽ ആയിരുന്നു.
ഞായറാഴ്ച കല്യാണമാണ്.
വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരൻ വിഷ്ണുവിനോപ്പം വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങാൻ ടൗണിൽ ചുറ്റുന്നതിനിടെ ഒരു കാൾ വന്നു.
നമ്പർ ഒട്ടും പരിചയമില്ല എങ്കിലും ഫോണെടുക്കണമല്ലോ..
"ഹലോ ഞാൻ വാവയാണ് ഞങ്ങൾ പുറപ്പെട്ടിട്ടുണ്ട് അവിടെ എത്താൻ ഇനി ഒരു ഒന്നര മണിക്കൂർ എടുക്കും എത്തിയിട്ട് വിളിക്കാം "
വാവേ നിന്നെ ഒരു മിനിറ്റ്
അമ്മു ഉണ്ടോ കൂടെ ?
ഇല്ല അവൾ വന്നില്ല എന്തേ ?
ഒന്നുമില്ല ഇത് നിന്റെ നമ്പർ അല്ലല്ലോ ?
"ഇതു അമ്മുവിന്റെ നമ്പർ ആണ് പൊട്ടാ"
അവളുടെ ഫോണിൽ നിന്നാണ് വിളിച്ചത്
ആ കാന്താരി കൂടെയുണ്ട്.
ബൈ ഞാൻ എത്തിയിട്ട് വിളിക്കാം
( ഇത്രയും പറഞ്ഞു വാവ ഫോൺ കട്ട് ആക്കി )
ഏതോ സ്വപ്നലോകത്തു എത്തിയ പോലെ ഫോണും കയ്യിൽ പിടിച്ചു ഉണ്ണി അങ്ങനെ നിന്നു.
"അമ്മു വരുന്നു" അവളെ ഒന്നുടെ കാണാനുള്ള അതിയായ ആഗ്രഹം അവന്റെ മനസ്സിൽ സന്തോഷം അടക്കിവെക്കാൻ കഴിഞ്ഞില്ല.
ട പൊട്ടാ നീ ഇത് എന്ത് ആലോചിച്ചു നിലക്കാണ് ?
(കൂട്ടുകാരന്റെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടി )
"ഒന്നുല്യാ പോവാം വണ്ടിയെടുക്ക് "
"എടാ വിഷ്ണു വന്നേ നിനക്കൊരു ബിരിയാണി വാങ്ങി തരാം വാ. "
ഏതെങ്കിലും നല്ല ഹോട്ടലിനു മുൻപിൽ നിർത്തു.
എന്താമോനെ ഉണ്ണി ഇതുവരെ ഒരു കട്ടൻ ചായ പോലും വാങ്ങി തരാത്ത നീയെനിക് ബിരിയാണി വാങ്ങി താരാന്നോ ?
പൊളിച് ;/
""കൂടുതൽ ഡയലോഗ് അടിക്കാതെ വാടാ ചെറുക്കാ ;;
"ഇനി ഒരു മണിക്കൂർ കഴിഞ്ഞാൽ അവളെ കാണാം ഹൂ "
"നിയിത് ആരെ കാണന്ന പറയണേ കുറേ നേരയിലോ തുടങ്ങിട്ട് "?
(കഴിക്കുന്നതിന്റ ഇടയ്ക്കു വിഷ്ണു അവനോടു ചോദിച്ചു )
""ആരൂല്ലേ....നീ കഴിച്ചിട്ട് വാ ഞാൻ പുറത്ത് ഉണ്ടാവും.""
"ടാ പന്നി ബിരിയാണിടെ കാശ് കൊടുത്തിട്ടു പോടാ"
(അകത്തിരുന്നു വിഷ്ണു വിളിച്ചു പറഞ്ഞു)
"നീ കഴിച്ചു വാ കാശൊക്കെ കൊടുത്തിട്ടുണ്ട് "
"അവർ എത്തിയില്ലേ ഇത് വരെ ഫോൺ വിളിക്കുന്നില്ലലോ"
(മനസ്സിൽ പിറുപിറുത്തു കൊണ്ട് വണ്ടിയുടെ മുകളിൽ ഇരുന്നു..
ഹോട്ടലിൽ അകത്തു വിഷ്ണുവും ബിരിയാണിയുമായുള്ള യുദ്ധം നടക്കുന്നത് പുറത്ത് നിന്നും ഒരു നോട്ടം നോക്കി.. വീണ്ടും അവരുടെ കാളിനായി മൊബൈലിലേക്ക് നോക്കി നിന്നു )
കാത്തിരിപ്പിന് വിരാമമിട്ടു ഉണ്ണിയുടെ ഫോൺ ചിലച്ചു
അതെ നേരത്തെ വന്ന നമ്പറിൽ നിന്നുമാണ് കാൾ..
ആദ്യത്തെ റിങ്ങിൽ തന്നെ അവൻ ഫോണെടുത്തു.
അപ്പുറത്തെ ശബ്ദം അത് അമ്മുവിന്റെ ആയിരുന്നു.,
ഏട്ടാ ഞങ്ങൾ ഇവിടെ എത്തിട്ടോ.. ::
ഏട്ടൻ എവിടെയാണ് ?
""ഞങ്ങളിവിടെ ടെക്സ്റ്റിൽസ് ന്റെ മുന്നിൽ നില്പുണ്ട് ഇങ്ങോട്ട് വരുമോ"" ?
"അവിടെ തന്നെ നില്ക്കു ദേ വരുന്നു"
(ഫോൺ കട്ടാക്കി കൂട്ടുകാരനെയും കൂട്ടി അവരുടെ അടുത്തേക്ക് നീങ്ങി)
ബൈക്കെടുത്തു പോകുമ്പോൾ ഉണ്ണിയുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.
അമ്മുവിനെ കാണുന്നതിന്റ ആകാംഷ മനസ്സിൽ കൂടി കൂടി വന്നു.
*****************************************
തുടരും
❤3❤
അമ്മാവനും,, അമ്മായിയും,, വാവയും,, അമ്മാവന്റെ മൂത്ത മകളുടെ രണ്ടു കുട്ടികളും പിന്നെ അമ്മുവും ഇത്രേം പേരാണ് അവരുടെ കാറിൽ വന്നത്.
വീട്ടിലോട്ടുള്ള റൂട്ട് അത്ര പരിജയം ഇല്ലാത്ത കാരണം ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ടൗണിൽ നിര്ത്തിയതാണ്.
ഉണ്ണിയും കൂട്ടുകാരനും അവരുടെ അടുത്തെത്തിയപ്പോൾ
വാവയും കുട്ടികളും അമ്മുവും കാറിനു പുറത്തേക്കിറങ്ങി..
കുട്ടികൾക്ക് ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചപ്പോൾ കുറച്ചു അപ്പുറത്തുള്ള ബേക്കറി ലക്ഷ്യമാക്കി അവർ നീങ്ങി..
ഞങ്ങൾ ഇപ്പൊ വരാം അമ്മായി.
(പോകും മുൻപേ കാറിലേക് നോക്കി ഉണ്ണി വിളിച്ചു പറഞ്ഞു )
"പെട്ടന്ന് വരണേ മക്കളെ ഒന്ന് വീടെത്തി കിട്ടിയാൽ മതി എനിക്ക് "
നടക്കുന്നതിനിടെ അമ്മു ഉണ്ണിയുടെ കൈയിൽ ചെറുതായൊന്നു നുള്ളി.
അതൊരു സ്നേഹം കൊണ്ടുള്ള വേദനിപ്പിക്കലാണെന്ന് മനസിലാകാൻ അവന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
"അമ്മാവാ ഞങ്ങളുടെ പുറകെ വന്നോളൂ"
(ഉണ്ണിയും കൂട്ടുകാരനും വണ്ടിയെടുത്തു മെല്ലെ നീങ്ങി.. അവർക്ക് പിറകിലായി കാറിൽ അമ്മാവനും )
.
പോകും വഴിയെല്ലാം വണ്ടി സ്ലോ ആക്കുമ്പോൾ ഉണ്ണി ഇടം കണ്ണിട്ട് കാറിലേക്ക് നോക്കും.
വണ്ടികളുടെ ഹെഡ് ലൈറ്റ് വെളിച്ചം കാറിലേക്ക് പതിക്കുമ്പോൾ അമ്മുവിന്റെ മുഖം വെക്തമായി കാണാം..
ബൈക്ക് ഓടിക്കുന്ന വിഷ്ണുവിന്റെ പുറം തോളിൽ തല വച്ചു കിടന്നു കാറിൽ ഇരിക്കുന്ന അമ്മുവിനെ ഇടംകണ്ണിട്ടു നോക്കി നോക്കി വീടെത്തിയത് അറിഞ്ഞില്ല.
*-----------*----------*----------*----------*
തിക്കും തിരക്കും ആഘോഷങ്ങളും
നിറഞ്ഞ പെങ്ങളുടെ കല്യാണം ഭംഗിയായി അവസാനിച്ചു..
ഈ രണ്ടു ദിവസം കൊണ്ടു തന്നെ അവർ ഒരുപാട് അടുത്തിരുന്നു.
അധികമൊന്നും നേരിൽ സംസാരിച്ചില്ലെങ്കിലും അവർക്കിടയിൽ എവിടെയോ ഒരു സ്നേഹം വിടർന്നു..
കല്ല്യാണം കഴിഞ്ഞ അന്ന് ഞായറാഴ്ച രാത്രിയിൽ തന്നെ അമ്മാവനും കൂട്ടരും പോകാനൊരുങ്ങി.
ഒരു ദിവസം കൂടെ കഴിഞ്ഞു പോകാമെന്നുള്ള ഭാവത്തിൽ അമ്മ അവരെ സമീപിച്ചു.
എന്നാൽ തിങ്കൾ വർക്കിംഗ് ഡേ ആയതിനാൽ ഇന്ന് തന്നെ പോണമെന്നു നിർബന്ധം ഉണ്ടായിരുന്നു അവർക്കും..
അമ്മുവിന്റെ കണ്ണുകൾ മെല്ലെ ഉണ്ണിയെ തിരഞ്ഞു..
ഓരോ തിരക്കുക്കൾക്കിടയിൽ അവൻ ഓടി നടക്കുകയാണ്.
****-------*****-------****--------*****-----
എല്ലാവരും കാറിൽ കേറാൻ ഒരുങ്ങുമ്പോഴും അമ്മുവിന്റെ കണ്ണുകൾ ഉണ്ണിയെ തേടുകയായിരുന്നു.
അമ്മുവിന്റെ മനസ്സ് ആഗ്രഹിച്ച പോലെ തന്നെ ഉണ്ണി ബൈക്കിൽ വീട്ടിലേക്കു തിരിച്ചെത്തി.
പോകാനൊരുങ്ങുന്ന അമ്മാവനെയും കുടുംബത്തെയും കണ്ടപ്പോൾ വണ്ടി നിർത്തി അവർക്കരികിലേക്കു ഓടിച്ചെന്നു.
ഉണ്ണിയെ കണ്ടതും അമ്മുവിന്റെ കണ്ണുകൾ തിളങ്ങി...പെട്ടന്ന് അവന്റെ അടുത്തേക്ക് ചെന്ന്
അവന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട്
"ഏട്ടാ പോവണുട്ടോ''
(അല്പം വിഷമം കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു )
തിരിച്ചൊന്നും പറയാൻ അവന് കഴിഞ്ഞില്ല. ശബ്ദം ഇടറിയിരുന്നു.
എല്ലാവരും വണ്ടിയിൽ കയറി
കാർ മെല്ലെ മുൻപോട്ടെടുത്തു..
കണ്മുന്നിൽ നിന്നും വണ്ടി അകന്നു പോകുന്നത് വരെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോഴുള്ള അവരുടെ സ്നേഹത്തിനു ഒരു ജീവന്റെ വിലയുണ്ടായിരുന്നു..
കാറിൽ നിന്നും ഉണ്ണിയെ ദയനീയമായി നോക്കുന്ന അമ്മുവിന്റെ കണ്ണുകൾ ആരും കാണാതെ നിറഞ്ഞിരുന്നു..!
വീട്ടിൽ എല്ലാ ബന്ധുക്കളും,,
വീടിനു പുറത്ത് കഥ പറഞ്ഞിരിക്കുന്ന ഒരു കൂട്ടം കൂട്ടുകാരും..
എങ്കിലും ഉണ്ണിയുടെ മനസ്സ് മുഴുവൻ അമ്മുവായിരുന്നു..
കാറിലിരുന്ന് നിറഞ്ഞ കണ്ണുകളോടെ ഉണ്ണിയെ നോക്കുന്ന അവളുടെ മുഖം അവനെ ഒരുപാട് അസ്വസ്ഥനാക്കി..
കൂട്ടുകാർകിടയിൽ പൊട്ടിച്ചിരിയും തമാശകളും ഉയരുമ്പോഴും അതൊന്നും അവന്റെ കാതുകളിൽ പതിച്ചില്ല.
"എടാ നീ പോയി കിടക്കാൻ നോക്ക് രണ്ടു മൂന്ന് ദിവസം ആയില്ലേ ഓടിനടക്കുന്നു"
(കൂട്ടത്തിൽ ഇരുന്ന ഒരു ചങ്ക് വിളിച്ചു പറഞ്ഞു )
ഈ ബഹളങ്ങൾക്കിടയിൽ എങ്ങനെ ഉറങ്ങാൻ ?
പായയും തലയിടയുമെടുത്തു വീടിന്റെ മച്ചിലേക്കു നടന്നു.
എന്നാൽ കണ്ണുകളടക്കാൻ അവന് കഴിഞ്ഞില്ല..
എനിക്ക് എന്ത് പറ്റി ?
ചുറ്റിനും ഒരുപാട് പേരുണ്ടായിട്ടും എന്തിനാണ് എന്റെ മനസ്സ് അമ്മുവിന് പിറകെ പോകുന്നത് ?
കൂട്ടുകാരുടെ തമാശകൾ ആസ്വദിക്കാൻ കഴിയുന്നില്ല..
കിടന്നിട്ടു ഉറക്കം വരുന്നില്ല..
അവളെന്റെ മനസ്സ് കീഴ്പെടുത്തി കളഞ്ഞോ ?
അവൾ പോയപ്പോൾ വിഷമം സഹിക്കാൻ കഴിയുന്നില്ല.
ഇത്രയും ഞാൻ അമ്മുവിനെ സ്നേഹിച്ചുപോയോ ?
( മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മാത്രം ബാക്കിയായി )
സമയം ഏകദേശം 11. 30 കഴിയുന്നു
ഫോണിൽ മെസ്സേജ് വന്ന വൈബ്രേഷൻ ദേഹത്ത് കൊണ്ടപ്പോൾ ഞെട്ടി പോയി..
ഒന്നിന് പുറകെ രണ്ടാമത്തെ മെസ്സേജ് വന്നു..
ഇത്തവണ മൊബൈൽ വന്ന മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.
മെസ്സേജ് കണ്ടതും ഉണ്ണിയുടെ കണ്ണുകൾ മെല്ലെ നിറഞ്ഞൊഴുകി... !!!!
---------------------------------------------------------------
തുടരും..
❤4❤
തുടർന്ന്....
നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു ആ മെസ്സേജ് ഒന്നുകൂടെ നോക്കി..
"Ettaaa....... Really i miss u."❤
""Miss u lot.....❤
തിരിച്ചു എന്ത് റിപ്ലൈ കൊടുക്കണമെന്നു അറിയാതെ മെസ്സേജിലേക്കു നോക്കി ഇരുന്നു.
(അമ്മു... അവളെന്നെ സ്നേഹിക്കുന്നു ഒരുപാട് അതുകൊണ്ടല്ലേ ഈ നേരത്തും മെസ്സേജ് അയച്ചത്
എനിക്ക് അവളെ മിസ്സ് ചെയ്യുന്ന പോലെ അവൾക്കും എന്നെ മിസ്സ് ചെയ്യുന്നുണ്ടല്ലേ ? ഉണ്ണി മനസ്സിൽ ഉരുവിട്ടു)
എന്തായാലും അവൾക്കൊരു റിപ്ലൈ കൊടുക്കാനായി മെസ്സേജ് ടൈപ്പ് ചെയ്തു സെന്റ് കൊടുത്തു.
Messege not send 😶
മൊബൈലിൽ ബാലൻസ് ഇല്ല പിന്നെ എങ്ങനെ മെസ്സേജ് പോകാൻ ?
അമ്മുവിനൊരു റിപ്ലൈ കൊടുക്കാൻ പറ്റാതെ സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു.
അവൾക്കു എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ ഒരു റിപ്ലൈ കിട്ടിയില്ലെന്നു കരുതി പിണങ്ങി പോകില്ല.
(സ്വയം ആശ്വസിച്ചു അമ്മുവിന്റെ മെസ്സേജ് നോക്കി ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി. )
പിറ്റേന്ന് നേരം വെളുത്തതും ബൈക്ക് എടുത്ത് റീചാർജ് ചെയ്യാൻ കടയിലേക്ക് പാഞ്ഞു.
പോകുന്ന വഴിയേ വീണ്ടും ഒരു മെസ്സേജ് ടോൺ..
വണ്ടി നിർത്തി നോക്കിയപ്പോൾ അമ്മുവിന്റെ മെസ്സേജ് ആണ്
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു ഉണ്ണിയുടെ മനസ്സിൽ.
പിന്നീട് അങ്ങോട്ടു അവരുടെ ലോകമായിരുന്നു..
മെസ്സേജുകളിലൂടെ അവർ ഒരുപാട് അടുത്ത് കഴിഞ്ഞു.
ഇടയ്ക്ക് സംസാരിക്കാനും അവർ സമയം കണ്ടെത്തിയിരുന്നു.
അമ്മു മാത്രമായി ഉണ്ണിയുടെ ലോകം
അവളുടെ നിഷ്കളങ്കമായ സ്നേഹം ഉണ്ണിയെ ഒരുപാട് സ്വാധീനിച്ചു.
ഒരുനിമിഷം പോലും പിരിയാൻ കഴിയാത്ത വിധം തമ്മിൽ അടുത്തെന്നു രണ്ടു പേർക്കും മനസ്സിൽ തോന്നി തുടങ്ങി.
പിണങ്ങിയും ഇണങ്ങിയും തമ്മിൽ സ്നേഹിച്ചും നാളുകൾ കടന്നു പോയി..
ജോലി തിരക്കു കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണി... അമ്മുവിനെ വിളിക്കാൻ ഫോണെടുത്തു !!!
5 മിസ്സ് കാൾ *** 1 മെസ്സേജ് ***
ഓഹ് ദൈവമേ മൊബൈൽ സൈലന്റ് ആയിരുന്നോ ?
വേഗം തന്നെ മിസ്സ് കാൾ തുറന്നു നോക്കി..
അമ്മുവിന്റെ കാൾ ആയിരുന്നു.
എന്തിനായിരിക്കും ഇത്രയും തവണ വിളിച്ചത് ?
എന്താണ് അയച്ചതെന്നറിയാൻ മെസ്സേജ് തുറന്നു നോക്കി ;
Etta.....onnu phoneduku athyavashyanu😔😔
തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫ് ആണ്. ;;
എന്തായിരിക്കും കാര്യം ?
(ഉണ്ണി ആകെ അസ്വസ്ഥനായി.. എന്താണ് അമ്മുവിന് സംഭവിച്ചത് ?
അവളെ ഒന്ന് സംസാരിക്കാൻ കിട്ടുന്നില്ല
അസ്വസ്ഥനായി നടക്കുന്നതിനിടയിലും അമ്മുവിന്റെ നമ്പറിലേക്ക് ട്രൈ ചെയ്തു കൊണ്ടേ ഇരുന്നു.
എന്ത് ചെയ്യും ?
ഫോണെടുത്തു കൂട്ടുകാരൻ വിഷ്ണുവിനെ വിളിച്ചു.
ഹലോ..... ടാ വിഷ്ണു നീ എവിടാ ?
ഈ പാതിരാത്രി എവിടെ പോവാൻ ഞാൻ വീട്ടിലുണ്ട്..
എന്താടാ കാര്യം ?
"ഒന്നുല്ല്യ ഞാൻ പിന്നെ വിളിക്കാം.
ഓക്കേ നൈറ്റ്.. "
പോടാ കോപ്പേ പാതിരാത്രി വിളിച്ച് അവന്റെ ഒരു ഗുഡ് നൈറ്റ് വച്ചിട്ട് പോടാ 😡
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല.
ഏകദേശം രാത്രി ഒരു മണിയോടെ വീണ്ടും മെസ്സേജ് വന്നു..
""Etta Nale Enthayalum Thammil kaananam Ethra Thirakanenkilum Kande Pattullu;
മെസ്സേജ് വായിച്ചു നോക്കിയതും ഉടനെ അമ്മുവിനെ ഫോൺ വിളിക്കാൻ ശ്രമിച്ചു..
പക്ഷേ അപ്പോഴേക്കും വീണ്ടും മൊബൈൽ സ്വിച്ച് ഓഫ് ആക്കിയിരുന്നു.
എന്തും വരട്ടെ നാളെ പോയി കാണാം !!
ഉണ്ണിയുടെ വരവും കാത്തു അമ്മു അവളുടെ കോളേജിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ച് അകലെ നിന്നെ ഉണ്ണിയുടെ ബൈക്ക് കണ്ടതും ഷാൾ കൊണ്ടു മുഖമൊന്നു മറച്ചു പിടിച്ചു.
ഇന്നലെ എന്ത് പറ്റി ? എത്ര പ്രാവശ്യം വിളിച്ചു ! ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചത് എന്തിനാ ?
(ബൈക്ക് നിർത്തിയതും ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിച്ചു )
എന്തിനാണ് മുഖം ഷാള് കൊണ്ടു മറച്ചിരിക്കുന്നെ ?
അത് ഒന്നുമില്ല ഏട്ടാ..
എന്ത് പറ്റി എന്നെ ടെൻഷൻ ആകാതെ നീ കാര്യം പറ അമ്മു.
"അത് ഏട്ടാ........ ഇന്നലെ"
(അൽപ്പം പരിഭ്രമത്തോടെ അമ്മു പറയാൻ തുടങ്ങി )
എന്റെ ഏട്ടൻ ഇന്നലെ മൊബൈൽ വാങ്ങി നോക്കി..
നമ്മുടെ ചാറ്റിങ്ങ് കാൾ എല്ലാം മൂപര് കണ്ട്.
ആകെ പ്രശ്നമായി.
അമ്മ ഒരുപാട് വഴക്ക് പറഞ്ഞു.
മുഖം മറച്ചു പിടിച്ച അമ്മുവിന്റെ ഷാൾ മാറ്റി,,
മുഖം മെല്ലെ കൈകൾ കൊണ്ടു ഉയർത്തി ചോദിച്ചു..
ഇത് എന്ത് പറ്റി മുഖം ചുവന്നിരിക്കുന്നല്ലോ ?
ഏട്ടൻ തല്ലിയോ ?
"മ്മ് " തല്ലി
(അത് പറഞ്ഞപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു മുഖം താഴ്ത്തിയിരുന്നു )
ഞാൻ കാരണം നിന്റെ ചേട്ടൻ നിന്നെ തല്ലിയല്ലേ ?
ഏട്ടനെന്നോടു പറഞ്ഞു ഇനി കോളേജിൽ പോകണ്ട എന്ന്.. പഠിത്തം നിർത്തിക്കോളാനും പറഞ്ഞു
ഏതോ കൂട്ടര് നാളെ എന്നെ കാണാൻ വരും ഉടനെ കല്യാണം നടത്താനാണ് പ്ലാൻ.. അമ്മയും ഏട്ടനൊപ്പമാണ്.
എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ ഇഷ്ട്ടം നടത്തി തരുമായിരുന്നു..
എന്നിട്ട് നീ എന്ത് പറഞ്ഞു അമ്മയോടും ഏട്ടനോടും ?
""ഉണ്ണിയേട്ടനെ അല്ലാതെ ആരെയും സ്വീകരിക്കില്ലെന്ന് പറഞ്ഞു ""
(ആ ഒരു നിമിഷം ഉണ്ണിയുടെ മനസ്സൊന്നു പിടഞ്ഞു)
താൻ കാരണം ഇത്രയും തല്ല് കൊണ്ടിട്ടും എന്നോടുള്ള ഇഷ്ട്ടം ഒരു അംശം പോലും കുറഞ്ഞിട്ടില്ല.
ആ നേരം അവളോട് തോന്നിയ അടക്കാനാവാത്ത സ്നേഹം കൊണ്ട് അമ്മുവിനെ നെഞ്ചോടു ചേർത്ത് പിടിച്ച് കവിളിൽ നിന്നും ഇറ്റു വീണ കണ്ണീർ തുള്ളികൾ തുടച്ചു കൊണ്ട് പറഞ്ഞു.
നിന്റെ ഈ സ്നേഹം മാത്രം മതി എനിക്ക് എന്നും..
വിട്ടു കൊടുക്കില്ല ഒരുത്തനും.
എന്റെ ഏട്ടൻ ഭയങ്കര വാശികാരനാണ്.
ഇന്നലെ രാത്രി ആരും കാണാതെയാണ് അവസാന മെസ്സേജ് അയച്ചത്..
ഇന്ന് രാവിലെ മുതൽ ഫോൺ കാണുന്നില്ല..
ഏട്ടന്റെ കയ്യിലോ അമ്മയുടെ കയ്യിലോ ആയിരിക്കും
എന്നെ വിളിക്കാൻ ശ്രമിക്കല്ലേ ഏട്ടാ.. ഫോൺ എന്റെ കയ്യിൽ കാണില്ല
എങ്ങനെയെങ്കിലും ഞാൻ ലെറ്റർ എഴുതി തരാം..
തിരിച്ചു ഒന്നും പറയാൻ കഴിയാതെ അമ്മുവിന്റെ മുഖത്തേക്ക് നോക്കി നിൽക്കാനേ ആ നിമിഷം ഉണ്ണിക്കു കഴിഞ്ഞുള്ളു.
"ഏട്ടാ ബസ് വരുന്നു ഞാൻ പോകാൻ നോക്കട്ടെ "
മ്മ്
(സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഉണ്ണി ഒന്ന് സ്വരം താഴ്ത്തി മൂളി)
"ഏട്ടാ".... എന്നെ ഉപേക്ഷിക്കല്ലേ.
"എങ്ങനെങ്കിലും ഞാൻ വീട്ടിൽ സമ്മതിപ്പിക്കാം"
പോണുട്ടോ !!.
ഇത്രയും പറഞ്ഞു ബസിൽ കയറി.
നിസ്സഹായായ മുഖഭാവത്തോടെ അവസാനമായി ഒന്നുടെ ഉണ്ണിയെ നോക്കി..
ബസ് ദൂരേക്ക് മായുന്നത് വരെയും ആ നിൽപ്പിൽ തന്നെ നിന്നു അവൻ.
(ഞാൻ അമ്മുവിനെ സ്നേഹിക്കുന്നതിനേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നുണ്ട്...
അവളുടെ സ്നേഹം എനിക്ക് വേണം.
മറ്റാർക്കും വിട്ടു കൊടുക്കാനാവില്ല എനിക്കവളെ )
വീട്ടിൽ ചെന്ന് കേറിയ അമ്മുവിനെ കാത്തു ഉമ്മറത്തു ഏട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
ഏട്ടനെ കണ്ടതും ഒന്ന് പേടിച്ച മുഖത്തോടെ ഏട്ടനെ നോക്കാതെ അകത്തേക്ക് നടന്നു.
"അമ്മു അവടെ നിന്നെ" !
കുറച്ചു ഉച്ചത്തിൽ ഏട്ടൻ വിളിച്ചു പറഞ്ഞു.
ശബ്ദം കേട്ടതും ഞെട്ടി തരിച്ചു വിളറിയ മുഖത്തോടെ ഏട്ടനെ നോക്കി നിന്നു..
നിന്നോട് കോളേജിൽ പോകരുതെന്ന് പറഞ്ഞതല്ലേ ?
എന്നിട്ട് നീ എവിടെ പോയി വരുന്നു ?
(അമ്മുവിന്റെ ഉത്തരം മൗനമായിരുന്നു ))
ചോദിച്ചത് കേട്ടില്ലേ ?
ഞാൻ..... ഏട്ടാ..... എന്റെ കൂട്ടുകാരിയുടെ.....
മറുപടി പറയാൻ അൽപ്പം വിക്കേണ്ടി വന്നു.
കൂട്ടുകാരിയോ കൂട്ടുകാരനോ ?
ആരായാലും കുഴപ്പമില്ല നിന്റെ ഇവിടുത്തെ സുഖവാസം കുറച്ചു നാളത്തേക്ക് മാറ്റാൻ പോവാ.
ഇനി പറഞ്ഞില്ലെന്നു വേണ്ട.
ബാംഗ്ലൂർ ഉള്ള നിന്റെ അമ്മായിയുടെ വീട്ടിൽ പോയി നിൽക്കു കുറച്ചു നാൾ..
അവിടെ അമ്മായിയും മാമനും മക്കളും ഒക്കെ ഉണ്ടല്ലോ..
ശബ്ദം കേട്ടു അമ്മ പുറത്തേക്കു വന്നു
എടാ മോനെ അത് വേണോ ?
അമ്മ ഒന്നും പറയണ്ട ഇത് എന്റെ തീരുമാനം ആണ്.
എന്നാലും ഒന്ന് ആലോചിച്ചിട്ട് പോരെ മോനെ ?
ആരോടും ആലോചിക്കാനില്ല ഞാൻ എല്ലാം ഏർപ്പാടാക്കിട്ടുണ്ട് നാളെ പുറപ്പെടും..
അമ്മു കേട്ടല്ലോ ? നാളെ പോകാൻ റെഡി ആയിക്കോ !
❤5❤
****കഥയുടെ അവസാന ഭാഗമാണ് *****
ഷിജിൽഅച്ചു
ഏട്ടന്റെ വാക്കുകളിലെ ദേഷ്യം അമ്മുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
നാളെ ബാംഗ്ലൂർ അമ്മായിയുടെ വീട്ടിൽ പോയാൽ പിന്നെ എനിക്ക് ഉണ്ണിയേട്ടനെ കാണാൻ കഴിയില്ല..
ഒന്നിനും സ്വാതന്ത്ര്യം തരില്ല അമ്മാവനും അമ്മായിയും.
ഏട്ടൻ ഒന്ന് തീരുമാനിച്ചാൽ അതിൽ മാറ്റമില്ല.
(അമ്മുവിന് നന്നായി അറിയാം )
ശരിക്കും ഞാൻ പെട്ടു പോയല്ലോ ഭഗവാനെ.
(സർവ്വ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു ഏട്ടനോട് രണ്ടും കൽപിച്ചു സംസാരിക്കാൻ തുടങ്ങി )
"ഏട്ടാ "
"ഞാൻ ബാംഗ്ലൂർ പോകുന്നില്ല."
എനിക്ക് ഇവിടെ നിന്നാൽ മതി.
ഈ വീട് വിട്ടു പുറത്തു ഞാൻ പോകില്ല ഏട്ടാ.... എന്നെ പറഞ്ഞു വിടല്ലേ ഏട്ടാ..
(അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി )
"നീ ഒന്നും ഇങ്ങോട്ട് പറയണ്ട നിന്റെ കള്ള കണ്ണീരും എനിക്ക് കാണണ്ട
"നാളെ നിന്നെ ഇവിടുന്നു അങ്ങോട്ട് കൊണ്ടാക്കും"
"ഇല്ല ഏട്ടാ എന്നെ കൊണ്ടുപോകാൻ കഴിയില്ല"
നാളെ ഞാൻ ജീവനോടെ ഉണ്ടെങ്കിലല്ലേ നിങ്ങളെന്നെ കൊണ്ട് പോകുള്ളൂ "?
പറഞ്ഞു തീരും മുൻപേ അമ്മുവിന്റെ
കവിളിൽ ഏട്ടന്റെ വലതു കൈ വന്നു വീണു.
അടിയുടെ ആഘാതത്തിൽ അടുത്ത് കിടന്ന ടേബിളിലേക്കു അമ്മു ചെന്ന് വീണു.
നീ എന്തിനാടാ അവളെ തല്ലിയത് ?
അവളിപ്പോ പറഞ്ഞത് അമ്മ കേട്ടതല്ലേ പിന്നെ എന്താ ഇത്ര ചോദിക്കാൻ ?
(കലി തുള്ളി നിൽകുന്ന അവനോടു പിന്നെ ഒന്നും ചോദിക്കാൻ അമ്മക്ക് ധൈര്യം വന്നില്ല )
(വീണു കിടന്ന അമ്മുവിന്റെ അടുത്തേക്ക് ആശ്വസിപ്പിക്കാൻ ചെന്ന അമ്മയുടെ കൈകൾ തട്ടി മാറ്റി അമ്മു എഴുനേറ്റു )
അടിയുടെ വേദയിൽ കവിളിൽ തടം ചുവന്നു തുടുത്തിരുന്നു..
"ആരോടാ ഏട്ടാ ഇത്രയും വാശി ?
അനിയത്തിയായ എന്നോടോ ?
""അതോ ഞാൻ സ്നേഹിച്ച ഉണ്ണിയേട്ടനോടോ"" ?
സ്നേഹിച്ച ആളെ വിട്ടു പിരിയുന്ന വേദന ഏട്ടനും ഒരുപാട് അനുഭവിച്ചിട്ടുള്ളതല്ലേ ?
എന്നിട്ടാണോ എന്നോട് ഇങ്ങനെ കണ്ണീച്ചോരയില്ലാതെ പെരുമാറുന്നത് ?
ഏട്ടന്റെ മുഖത്തു നോക്കി ഇത്രയും പറഞ്ഞു തീർന്നതും
പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തു മുഖം പൊത്തിയിരുന്നു വാവിട്ടു കരഞ്ഞു.
ഒരുകാലത്തു ഏട്ടനും സ്നേഹിച്ചിരുന്നതല്ലേ ഒരു പെൺകുട്ടിയെ.
അന്നൊന്നും ഏട്ടന്റെ മനസ്സിൽ ഞങ്ങളാരും ഇല്ലായിരുന്നല്ലോ ?
അവൾക്കു വേണ്ടിയല്ലേ ഏട്ടൻ ജീവിച്ചത് തന്നെ ?
അവൾക്കും ഉണ്ടായിരുന്നില്ലേ ഒരേട്ടൻ ?
ആ വീട്ടുകാരെ മൊത്തം വിഷമിപ്പിച്ചു അവളെ ഇറക്കി കൊണ്ടുവരാൻ നോക്കിയതൊക്കെ ഏട്ടൻ മറന്നോ ?
ഒടുവിൽ അവൾ തന്നെ എന്റെ ഏട്ടനെ ഉപേക്ഷിച്ചു പോയപ്പോൾ കള്ളും കഞ്ചാവുമായി ജീവിച്ചിരുന്ന ഏട്ടനെ ഇത്രമേൽ ആക്കി മാറ്റാൻ എത്ര പാടുപെട്ടിട്ടുണ്ട് ഞാനും അമ്മയും !!
അന്നൊക്കെ ഏട്ടൻ കാരണം ഞങ്ങൾ അനുഭവിച്ച വിഷമവും മാനക്കേടും എത്രയാണെന്ന് ഏട്ടന് ചിന്തിക്കാൻ കഴിയോ?
കഴിയില്ല !
രാത്രിയും പകലും ഒന്നും ഏട്ടൻ അറിഞ്ഞിരുന്നില്ല..
അത്രയും ലഹരി ഏട്ടനെ കീഴ്പെടുത്തിയിരുന്നു !
എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ ?
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഈ കാലമത്രയും !
ഒരാളെ സ്നേഹിച്ചു പോയി..
ഒരേ ഒരാളെ മാത്രം..
ഉണ്ണിയേട്ടനും എന്നെ സ്നേഹിച്ചു ജീവനേക്കാളേറെ !
അത് ഇത്ര വലിയ തെറ്റാണോ ഏട്ടാ?
ഏട്ടന്റെ ഈ അമ്മു മോൾ വഴിപിഴച്ചു പോയിട്ടില്ല !
ഇനിയൊട്ടു പോകാനും പോകുന്നില്ല.
സ്നേഹിച്ചവർ തമ്മിൽ വേർപിരിയുന്ന വേദന എന്നേക്കാൾ മുൻപേ ഏട്ടൻ അറിഞ്ഞതല്ലെ ?
എന്നിട്ടും ഏട്ടൻ !!!!
(കരച്ചിൽ സഹിക്കാനാവാതെ വീണ്ടും വീണ്ടും തേങ്ങി കരഞ്ഞ അമ്മുവിന്റെ അടുത്തേക്ക് ഏട്ടൻ ചെന്നു )
" മോളെ "
മുഖമുയർത്തി ഏട്ടനെ നോക്കിയ അമ്മുവിന് ആ കാഴ്ച സഹിക്കാനായില്ല !
ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നില്കുന്നു !..
എന്റെ മുന്നിൽ ഏട്ടൻ കരയുന്നോ ?;
വേണ്ട ഏട്ടാ അമ്മു മോൾടെ മുൻപിൽ എന്റെ ഏട്ടൻ കരയണ്ട !
(അവന്റെ അടുത്തേക്ക് ചെന്നു ഏട്ടനെ കെട്ടി പിടിച്ചു അമ്മു പറഞ്ഞു )
ഏട്ടന് ഇഷ്ട്ടമല്ലെങ്കിൽ ഞാൻ ഉണ്ണിയേട്ടനെ മറക്കാം
ഏട്ടൻ പറയുന്നിടത്തു ഞാൻ പോകാം.
പക്ഷെ ഒന്നുണ്ട്..
ഉണ്ണിയേട്ടനെ മറന്നു മറ്റൊരാളെ ഞാൻ സ്വീകരിക്കില്ല ഒരിക്കലും !
എന്റെ മനസ്സ് ഒരേ ഒരാൾക്കേ ഞാൻ കൊടുത്തിട്ടുള്ളു !
ഉണ്ണിയേട്ടനെ മറന്നു മറ്റൊരാൾക്കു മുന്നിൽ ജീവിതത്തിൽ അഭിനയിക്കാൻ എനിക്കാവില്ല.
നാളെ പോകാൻ ഞാൻ റെഡിയാണ് ഏട്ടാ.
"അമ്മു മോളെ "
(മുഖം തുടച്ചു മുറിയിലേക്കു പോകാൻ നിൽക്കുന്ന അമ്മുവിനെ ഏട്ടൻ വിളിച്ചു )
ദാ മോൾടെ ഫോൺ !
ഏട്ടന്റെ അമ്മു മോൾ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് ഏട്ടനറിയാം.
"പക്ഷേ ഇപ്പൊ ഇങ്ങനൊക്കെ പറഞ്ഞതിനും തല്ലിയതിനും മോളെ വിഷമിപ്പിച്ചതിനും ഏട്ടൻ മാപ്പ് ചോദിക്കുന്നു."
എന്താ ഏട്ടാ ഇത്..
അനിയത്തിമാരുള്ള എല്ലാ ഏട്ടന്മാരും ചെയ്യുന്നതേ എന്റെ ഏട്ടനും ചെയ്തുള്ളു.
"അതിനു മാപ്പ് പറയേണ്ട ആവശ്യം ഇല്ലെട്ട "
അമ്മേ ബാംഗ്ലൂർലേക്ക് അമ്മു ഇല്ലെന്നു വിളിച്ചു പറഞ്ഞേക്ക് !
അപ്പൊ മോനെ നാളെ ഇവളെ കാണാൻ വരുന്ന കൂട്ടരോ ?
അതിനെന്താ അമ്മേ അവര് വന്ന് കണ്ട് പൊയ്ക്കോട്ടേ
നമ്മുടെ കുട്ടിയെ അവൾക്കിഷ്ട്ടപെട്ട ആളെ ഏല്പിക്കാനാണ് നമ്മുടെ......
. അല്ല
അവളുടെ ഈ ഏട്ടന്റെ തീരുമാനം. !!
ഫോൺ കയ്യിൽ കിട്ടിയതും ഉടനെ അമ്മു ഉണ്ണിക്ക് മെസ്സേജ് അയച്ചു
ഈ ലൈഫ് മുഴുവൻ എന്റെ കുറുമ്പുകൾ രസിക്കാനും,,,,,
എന്നെ ആ നെഞ്ചിലെ ചൂട് പറ്റി കിടത്തി സ്നേഹിക്കാനും,,,,,,
ഉണ്ണിയേട്ടൻ തയ്യാറാണെങ്കിൽ..
ഈ ജീവിതകാലം മുഴുവൻ ഒരു കുരിശ്ശായി ഞാൻ കൂടെയുണ്ടാകും..
എന്ന്
#ഉണ്ണിയേട്ടന്റെ_സ്വന്തം_അമ്മു
*****ശുഭം*****
സാരാംശം :
ഒരുപക്ഷേ അമ്മുവിന്റെ ഏട്ടന് ഇങ്ങനൊരു മാറ്റം ഉണ്ടായില്ലെങ്കിൽ
ഉണ്ണിയോട് ഒരു വാക്ക് പോലും പറയാനാവാതെ അവനെ വിട്ടു ദൂരേക്ക് പോകേണ്ടി വന്നേനെ !
കാലക്രമേണ അമ്മുവിന്റെ വിവരം ഒന്നും അറിയാൻ കഴിയാതെ തന്നെയവൾ ഉപേക്ഷിച്ചു(തേച്ചു ) പോയെന്നു പറഞ്ഞു നടക്കാൻ കരണമാകുമായിരുന്നു.
ഇതാണ് പെണ്ണ്.
വീട്ടുകാർക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം ഉപേക്ഷിച്ചവൾ "
എന്നാൽ സ്നേഹിച്ച പുരുഷനെ മനസ്സ് കൊണ്ട് പോലും വഞ്ചിക്കാനാവില്ലെന്ന് മനസിലാക്കിയ പെൺകുട്ടികൾ. എടുക്കുന്ന തീരുമാനം അതായിരിക്കും.
മനസ്സ് കൊടുത്തു സ്നേഹിച്ച പെണ്ണിന്റെ മനസ്സിൽ മറ്റൊരു പുരുഷനെ പ്രതിഷ്ഠിക്കാൻ ആവില്ല !
🙏🙏നന്ദി 🙏🙏
Comments
Post a Comment