അടയാളങ്ങൾ

അടയാളങ്ങൾ

ഫുൾ പാർട്ട്‌

നഗരാതിർത്തിയിൽ ഉള്ള പാലത്തിന് താഴെയാണ് ആ മൃതദേഹം കാണപ്പെട്ടത്.
ആളുകളെ നിയന്ത്രിക്കുവാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു.

പാലത്തിന്റെ അപ്പുറം അടുത്ത പോലീസ് സ്റ്റേഷൻ പരിധിയാണ്.,,
അവിടുത്തെ ഇൻസ്പെക്ടറും എത്തിയിരുന്നു: .
അയാൾ ബോഡിയുടെ അടുത്തെത്തി നോക്കിയ ശേഷം പോലീസുകാരോട് ചോദിച്ചു.. നിങ്ങളുടെ SIഎവിടെയാണ്..

അദ്ദേഹം പാലത്തിന് മുകളിൽ ഉണ്ട്.
പിന്നെ എന്താ ബോഡി എടുക്കാത്തത് ...
കോൺസ്റ്റബിൾ ചോദിച്ചു ...സാർ പുതിയ ആളാണല്ലേ...
അതേ എന്താ ?
ഇൻസ്പെക്ടർ ചോദിച്ചു.,,

ഇവിടെ ഇതുപോലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നത് ... ഹെർബി സാറാണ്.'
ഇൻസ്പെക്ടറുടെ കണ്ണികൾ ഒന്നു വിടർന്നു.. എഡ്വിൻ ഹെർബി..
. ഇൻസ്പെക്ടർ  ആത്മഗതം ചെയ്തു...

പാലത്തിന് മുകളിൽ ഹെർബിയുടെ കറുത്ത ജീപ്പ് വന്നു നിന്നു...
ഹെർബി തന്റെ ടീ ഷർട്ടിന് മേലേയുള്ള തുകൽ കോട്ടിലേക്ക്  കൂളിങ് ഗ്ലാസ് മടക്കി വയ്ച്ചു..

ശേഷം ആരെയും ശ്രദ്ധിക്കാതെ ബോഡി കിടക്കുന്ന സ്ഥലത്തേക്ക് വന്നു...
പിന്നാലെ സ്ഥലത്തെ എസ്ഐ ധൃതിയിൽ നടന്നു വന്നുകൊണ്ടിരുന്നു..

ബോഡി മലർന്നാണ് കിടന്നിരുന്നത്..
കഴുത്തിലും ... നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു..
വെളുത്ത ഷർട്ടും. വെളുത്ത പാൻസുമാണ് വേഷം മുടി നരച്ചിരുന്നു...
കൈകാലുകളിലും മുറിവുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു...
തലതിരിച്ച് പാലത്തിന്റെ മുകളിലേക്ക് നോക്കിയ ഹെർബി..ശേഷം
എഴുന്നേറ്റ് പിന്നോട്ട് വന്ന് വീണ്ടും മുകളിലേക്ക് നോക്കി..
ഡെഡ് ബോഡിയുടെ കണ്ണുകൾ പാതി അടഞ്ഞ നിലയിൽ ആയിരുന്നു...
സമയം അപ്പോൾ രാവിലെ 8 മണിയായിരുന്നു...

മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു
അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നു.
ഡോക്ടർ സേതുനാഥ്. ..

ഡെഡ് ബോഡി ക്രെം ഡിവിഷന്റെ  സ്പെഷ്യൽ ഡോക്ടർ കരൺദേവിന്റെ പരിശോധനയിൽ ആയിരുന്നു...
കൂടെ ഹെർബിയും ഉണ്ടായിരുന്നു.
ഹെർബിയുടെ ചോദ്യങ്ങൾക്ക് കരൺ മറുപടി പറഞ്ഞുകൊണ്ടിരുന്നു..

ഡ്രസ് നീക്കം ചെയ്ത ബോഡിയുടെ നഖത്തിൽ നിന്നും കിട്ടിയ ബ്ലഡ് സാമ്പിൾ പരിശോധക്കായി മാറ്റിയ ശേഷം ,
കരൺ പറഞ്ഞു..
ഇദ്ദേഹത്തിന്റെ ശരീരത്ത് 9 മുറിവുകൾ ഉണ്ട്
വലുതും ചെറുതുമായ ഒൻപത് മുറിവുകൾ..
പക്ഷേ ഈ മുറിവുകൾ അല്ല മരണകാരണം..

മരണകാരണം കഴുത്തിൽ എന്തോ വരിഞ്ഞുമുറുക്കി ശ്വാസതടസ്സം സൃഷ്ടിച്ചിരിക്കണം.
ഹെർബി ശവശരീരം സസൂക്ഷ്മം നിരീക്ഷിച്ചു..
എന്നിട്ട് കരണി നോട് ചോദിച്ചു.,,
നെഞ്ചിലും കഴുത്തിന്റെ താഴെയും കാണുന്ന മുറിവുകൾ മാരകമല്ലേ..

യെസ് ഹെർബി.'
അത് അയാൾ ജീവിച്ചിരുന്നപ്പോൾ മുറിഞ്ഞവയല്ല..കാരണം ഹൃദയം ഭാഗം ഭേതിച്ച ഈ മുറിവ് തന്നെ മതി ഒരാളെ കൊല്ലാൻ .. ഈ മുറിവ് ഉണ്ടാക്കിയതിന് ശേഷം ശ്വാസം മുട്ടിച്ചു കൊല്ലണ്ട കാര്യമില്ല.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് മുറിവുകൾ ഉണ്ടാക്കിയിരിക്കുന്നത്..

ഹാർട്ടിന്റെ പകുതി മുറിച്ച ശേഷം ഒരാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തേണ്ട ആവശ്യം എന്താണ്?...
കഴുത്തിലെ കയറിന്റെ പാടുകൾക്ക് മീതെ യാണ് വെട്ടിയിരിക്കുന്നത്.
വെട്ടിയ ശേഷം കഴുത്തിൽ കയറിട്ടാൽ പാടുകൾ വരുക പ്രയാസമാണ്..

ഒരു നിമിഷം ആലോചനയിൽ മുഴുകിയ ഹെർബി മ്യതദേഹത്തിന്റെ വസ്ത്രങ്ങൾ.,
ശവത്തോട് ചേർത്ത് നിവർത്തിയിട്ടു;
ഡെഡ് ബോഡിയിലേക്കും ഡ്രസിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്ന ഹെർബിയുടെ കണ്ണുകൾ ഒന്നു തിളങ്ങി
ഒരു തുമ്പു കിട്ടിയ പോലെ ഹെർബി
ഡെഡ് ബോഡിയിലെ ഒരു മുറിവിലേക്ക് വിരൾ ചൂണ്ടി..

*ഭാഗം 2*

ഡെഡ് ബോഡിയുടെ വലതു തുടയിലെ ആ മുറിവ് കണ്ടോ ഡോക്ടർ.,,, അതിനൊരു പ്രത്യേകത ഉണ്ട്....

മറ്റെല്ലാ മുറിവുകളും ഉണ്ടാക്കിയിരിക്കുന്നത് ഡ്രസിനു മുകളിൽ കൂടിയാണ്...
പക്ഷേ നീളമേറിയ ആ മുറിവിന്റെ കീറൽ ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ ഇല്ല...
മറ്റെല്ലാം മുറിവുകളുടേയും സ്ഥാനത്തെ ഡ്രസ് കീറിയാണ് രക്തം പുരണ്ടിരിക്കുന്നത്.

വലതു തുടയിലെ പാന്റ്സിന്റെ ഭാഗത്ത് രക്തം പുരണ്ടിരുന്നു പക്ഷേ കീറിയിട്ടില്ല..
ആ മുറിവ് വ്യക്തമായി പരിശോധിക്കണം..
ഒരു മുടിനാരിഴ പോലും ബാക്കി വയ്ക്കരുത്..
ഡോക്ടറോട് ഇത്രയും പറഞ്ഞ ശേഷം ഹെർബി മുറി വിട്ടു പോയി...

ഡോക്ടർ സേതുനാഥിന്റെ വീടും ഡീറ്റയിൽസും അന്വേഷിക്കാൻ ...ഹെർബിയുടെ ഡിപ്പാർട്ട്മെന്റിലുള്ള ഒരു കോൺസ്റ്റബിളിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്..
ഹെർബിക്ക് വളരെയേറേ മതിപ്പും വിശ്വാസമുള്ള സ്പെഷ്യൽക്രെം ഡിവിഷന്റെ കോൺസ്റ്റബിൾ ...
അബൂബക്കർ എന്നതാണ് ഫുൾ നെയിം.,,,
എല്ലാവരും  'ബക്കർ " എന്ന് വിളിക്കും

സേതുനാഥിന്റ വീട്ടിലേക്ക് പോകും വഴി ഹെർബിയോട് ബക്കർ ഡീറ്റയിൽസ് പറഞ്ഞു തുടങ്ങി...
സർ ആ ഡോക്ടർ അത്ര വലിയ ഫേമസ് ഒന്നുമല്ല അയാൾക്ക് അരവട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്...
അയാൾക്ക് ഒരു ക്ലിനിക് ഉണ്ട് അത് ഇവിടെ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് വർഷമായി ..
എന്നാൽ വല്ലപ്പോഴും മാത്രമേ ആരെങ്കിലും അവിടെ പോകാറുള്ളു...
വീടും ക്ലിനിക്കും ഒക്കെ ഒരു സ്ഥലത്ത് തന്നെയാണ്.,,,
മദ്യപാനശീലമുണ്ടായിരുന്ന ഡോക്ടർ മിക്കവാറും യാത്രകളിലായിരിക്കും...

സ്ഥിരമായി വരാറുണ്ടായിരുന്നത് ഒരു തൊപ്പി വെച്ച മധ്യവയസ്ക്കൻ മാത്രമായിരുന്നു.,,
അയാൾ ആഴ്ചയിൽ ഒരു തവണ വരും....
ഡോക്ടറിനു ഭാര്യയും മറ്റു ബന്ധുക്കളോ ഇല്ല...
എന്നാണ് അയാൾ താമസം തുടങ്ങിയത് എന്നത് കൃത്യമായി അറിയില്ല..

ഹെർബി, ബക്കറിനേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര ഡീറ്റയിൽസ്'..
ഗുഡ് ജോബ് ബക്കർ.....

താങ്ക് യൂ സാർ.. ബക്കർ സന്തോഷത്തോടെ പറഞ്ഞു...

കായൽ തീരത്തു നിന്നും കുറച്ച് മാറി നിൽക്കുന്ന ഒരു ഒറ്റപ്പെട്ട വീടായിരുന്നു സേതുനാഥിന്റത്...
ജീപ്പ് നിർത്തി ഹെർബിയും ബക്കറും ഇറങ്ങി..
വീടിന്റെ മുൻവശത്ത് കരിയിലകൾ കൂടിക്കിടന്നിരുന്നു ചുറ്റിനും നോക്കിയ ഹെർബി ബക്കറി നോട് ചോദിച്ചു...

എവിടെ ക്ലിനിക് ,,,?
വീടിന്റെ വലതു വശത്ത് പലക കൊണ്ടടിച്ച് ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ് ഉണ്ടായിരുന്നു'..
ബക്കർ അത് ചൂണ്ടിപ്പറഞ്ഞു അതാണ് സാർ..
ഹെർബി അവിടേക്ക് നടന്നു...
open it:,,, ഹെർബി ബക്കറി നോട് പറഞ്ഞു..
വീടിന്റെ വശത്തു നിന്നും കൊണ്ട് വന്ന ഇരുമ്പ് കമ്പി കൊണ്ട് ലോക്ക് പൊട്ടിച്ച ബക്കർ പലക കൊണ്ട് ഉണ്ടാക്കിയ വാതിൽ മലർക്കെ തുറന്നു...

ഹെർബി അകത്തേക്ക് കടന്നു ..
ഉള്ളിൽ  ഒരു ചെറിയ മേശയും കസേരയും ..
മേശക്ക് മുകളിൽ പത്രങ്ങൾ ചിതറിക്കിടന്നിരുന്നു.,, അഴുക്ക് പിടിച്ച ഒരു സ്തെതസ്കോപ്പ് മേശക്ക് മുകളിൽ ഉണ്ടായിരുന്നു..
സൈഡിൽ ഉണ്ടായിരുന്ന ചെറിയ ടേബിളിൽ ഡോക്ടറിന്റെ... ഉപകരണങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ ചിതറിക്കിടന്നിരുന്നു...

റൂമിന്റെ നാലു വശത്തും നിറയെ പത്രക്കെട്ടുകൾ ഉണ്ടായിരുന്നു...
അവിടെ നിന്നു നേരേ ഹെർബിയും പിന്നാലെ ബക്കറും വീടിന്റെ മുൻ വാതിലിനടുത്തേക്ക് ചെന്നു.

വാതിലിൽ കൊളുത്ത് മാത്രമാണ് ഇട്ടിരുന്നത്.
വാതിൽ പൂട്ടിയിരുന്നില്ല..

വാതിൽ തുറന്ന് ഹെർബി തറയിൽ സൂക്ഷിച്ച് നോക്കി അകത്ത് കടന്നു.,, വലതുവശത്തെ സ്വിച്ചു ഓൺ ചെയ്തു ..
മുറിയിൽ വെളിച്ചം പരന്നു..
നിലത്ത് ഇരുന്ന ഹെർബിയുടെ കണ്ണുകൾ ഒരു സ്കാനർ എന്ന പോലെ തറയാകെ അരിച്ചു പെറുക്കി.,
ശേഷം എഴുന്നേറ്റ് മുന്നോട്ട് നടന്നു..

അകത്ത് രണ്ട് കിടപ്പ്മുറിയും  ഒരു അടുക്കളയും ഒരു ഹാളും മാത്രമാണ് ഉണ്ടായിരുന്നത്.,,
വലത് വശത്തെ മുറിയിലേക്ക് കടന്ന ഹെർബി.. ലൈറ്റ് ഓൺ ചെയ്തു
മുറിയിൽ ഒരു കിടക്കയും ചെറിയ ഒരു ടേബിളും...

ജനാലകൾക്ക് കൊളുത്ത് ഇട്ടിരുന്നില്ല അഴികൾ ഇല്ലാത്ത ജനാലകൾ ആയിരുന്നു അവ...
വീടിന്റെ പണികൾ കൂടുതലും തടിയിൽ ആയിരുന്നു'..
ജനാലകൾ തുറന്ന ഹെർബി..
പുറത്തേക്ക് നോക്കി.
കുറച്ച് ചെടികൾക്കപ്പുറം മനോഹരമായ കായലിന്റെ ദൃശ്യം...

എല്ലാ മുറികളിലും പലതരത്തിലുള്ള പത്രങ്ങൾ അടുക്കി വച്ചിരുന്നു...
ചിലപത്രക്കെട്ടുകൾ മുറിയുടെ മൂലയിൽ കൂട്ടി വച്ചിരുന്നു...

രണ്ടാമത്തെ മുറിയുടെ ജനലും അടച്ചിരുന്നില്ല ജനലിന്നോട് ചേർന്ന നിലയിൽ ഒരു കസേര മറിഞ്ഞ് കിടന്നിരുന്നു..
മുറിയിലെ മേശമേൽ ഒഴിഞ്ഞതും ഒഴിയാത്തതുമായ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു..
വീട്ടിൽ ഏറ്റവും അധികം ഉണ്ടായിരുന്നത്.പത്രങ്ങൾ ആയിരുന്നു എന്നത് ഹെർബിയെ തെല്ല് അതിശയിപ്പിച്ചു.

പൊടിപിടിച്ചു കിടന്ന അലമാര ഹെർബി തുറന്നു..
അതിലുണ്ടായിരുന്നത് കുറെ കത്തുകളും പഴയ പത്രക്കടലാസുകളും മാത്രം.,

ആ മുറിയുടെ നിലത്ത് കുത്തിയിരുന്ന ഹെർബി കോട്ടിനകത്തുനിന്നുമൊരു ചെറിയ പേപ്പർ കാർഡ് എടുത്ത് നിലത്ത് നിന്നും എന്തോ പതിയെ എടുത്ത് പ്ലാസ്റ്റിക് ബാഗിൽ ഇട്ട് കോട്ടിൽ നിക്ഷേപിച്ചു..
പിന്നെയും ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് അവർ അവിടം വിട്ടത്..

തിരികെ പോകും വഴി ഹെർബിയുടെ ഫോൺ ശബ്ദിച്ചു...
ഡോക്ടർ കരൺ ആയിരുന്നു.,
ഹെർബി.. പ്ലീസ് കം ഫാസ്റ്റ്.??
സംതിങ്ങ് ഫോർ യൂ'..
ആ കണ്ണുകൾ തിളങ്ങി..ഹെർബി
അടുത്ത ഗിയർ മാറി ആക്സിലേറ്ററിൽ കാലമർത്തി.: ...
ജീപ്പ് വെടിയുണ്ട പോലെ മുന്നോട്ട് കുതിച്ചു-..

*ഭാഗം 3*

ഹെർബിയുടെ മുന്നിൽ കിടന്നിരുന്ന ഡോക്ടർ സേതുനാഥിന്റെ വലതു തുടയിലെ
മുറിവിലേക്ക് ചൂണ്ടി കരൺ പറഞ്ഞു ...
ഈ മുറിവിന്റെ അത്ര തന്നെ വലിപ്പത്തിൽ
മറ്റൊരു മുറിവ് ഡോക്ടർക്കുണ്ടായിരുന്നു
ഇതേ സ്ഥലത്ത്:,,,,
ആ മുറിവിന്റെ സ്റ്റിച്ചസിന്റെ പാടുകൾ കാണാം...
ഒൻപത് തുന്നിക്കെട്ടുകൾ...
അതേ സ്ഥലത്താണ് വീണ്ടും മുറിവ് ഉണ്ടായിരിക്കുന്നത്..
മുറിവിന്റെ ഉള്ളിൽ മറ്റൊരു പ്രത്യേകതയും ഉണ്ട്,..
ഈ മുറിവിനുളളിൽ കുറച്ച് ഭാഗം മാംസ വില്ലാത്തതാണ് അവിടെ എന്തോ വസ്തു ഇരുന്നതുപോലെ:...
വശങ്ങളിൽ മാംസപേശികൾ കട്ടി പിടിച്ചിരുന്നു...

ഒരു ചെറിയ പ്ലാസ്റ്റിക് കിറ്റ് ഉയർത്തി കാട്ടി കരൺ പറഞ്ഞു കഴുത്തിന് ചുറ്റും പറ്റിപ്പിടിച്ചിരുന്ന പൊടികൾ നാരുകൾ .. ക്ലീൻ ചെയ്ത് എടുത്തു...
ആ ബാഗ് വാങ്ങിയ ശേഷം
തന്റെ കോട്ടിന്റെ ഉള്ളിൽ നിന്നുo മറ്റൊരു കിറ്റ് എടുത്തു..
രണ്ടിലേക്കും മാറി മാറി നോക്കിയ ശേഷം ഹെർബി കരണി നോട് പറഞ്ഞു..
ഇത് രണ്ടും ഒന്നാണ് എന്ന് ഞാൻ വിചാരിക്കുന്നു.,, ഒന്നു പരിശോധിച്ച ശേഷം
എന്നെ വിളിക്കൂ....

രാത്രി 11... മണി

സേതുനാഥിന്റ വീട്ടിൽ നിന്നും കിട്ടിയ വസ്തുക്കൾ ഹെർബി പരിശോധിച്ച് കൊണ്ടിരുന്നു.,,
കുറച്ച് കത്തുകളും ഒരു പഴഞ്ചൻ ഡയറിയും..
കത്തുകൾ ഏഴ് എണ്ണം .
എല്ലാം ക്രിസ്മസ് ആശംസകൾ...
എല്ലാത്തിലും ഒരേ വാചകങ്ങൾ

''സാന്താക്ലോസ് എത്തിയോ ക്രിസ്മസ് ആഘോഷിക്കാൻ"
ഞാൻ അന്വേഷിച്ചു കണ്ടില്ല"
ക്രിസ്മസ് ആശംസകൾ"
                                       "രാജ തിലകൻ "

"രാജ തിലകൻ.. ആ പേര് ഹെർബി മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു...

അഡ്രസില്ലാത്ത കത്തിന്റെ പിറകിൽ പതിച്ചിരിക്കുന്ന സീൽ ഹെർബി നോക്കി,.
ഒൻപതു കത്തും പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരേ സ്ഥലത്ത് നിന്നാണ് എല്ലാ അച്ചിലും ഒരേ സ്ഥലപ്പേര്..
"കനകമല Post:....

ഹെർബി ആ പഴഞ്ചൻ ഡയറിയുടെ താളുകൾ മറിച്ചു നോക്കിക്കൊണ്ടിരുന്നു
..
അതിൽ ചില മരുന്നുകളുടെ കുറിപ്പുകൾ കണ്ടു....
അവസാന പേജിലെ ഫോൺ നമ്പറിലും
അഡ്രസ്സിലും ഹെർസിയുടെ കണ്ണുകൾ ഉടക്കി നിന്നു..

ആ ഫോൺ നമ്പർ വളരെ പ്രത്യേകത ഉള്ളതായിരുന്നു.,,
വർഷങ്ങൾക്ക് മുൻപ് എഴുതിയ ആ ഫോൺ നമ്പറിലേക്ക് ഹെർബി ഡയൽ ചെയ്ത് നോക്കി...

അത് നിലവിൽ ഉണ്ടായിരുന്നില്ല...

പിറ്റേന്ന് പ്രഭാതത്തിൽ...
ഹെർബിയുടെ ജീപ്പ് കനകമല എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു...

ഹെർബിയോടൊപ്പം കോൺസ്റ്റബിൾ ബക്കറും ഉണ്ടായിരുന്നു..

കനകമല എന്ന സ്ഥലം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു...
അധികം വികസനങ്ങൾ കടന്ന് ചെല്ലാത്ത ആ ഗ്രാമത്തിൽ ചെന്ന് ഹെർബി പോസ്റ്റ് ഓഫീസ് അന്വേഷിച്ചു...
പോസ്റ്റ് ഓഫീസിൽ "രാജതിലകൻ" എന്നയാളെ കുറിച്ച് അന്വേഷിച്ചു..
ആ പേരിൽ ആ ഗ്രാമത്തിൽ ഒരാൾ മാത്രമേ
ഉണ്ടായിരുന്നുള്ളൂ..

എപ്പോഴും തൊപ്പി വെച്ച് നടക്കുന്ന ഒരു മധ്യവയസ്കൻ 20 വർഷത്തോളമായി അവിടെ താമസം തുടങ്ങിയിട്ട്..
ഒരു ചായക്കടയിൽ സ്ഥിരമായി ചായ കുടിക്കാൻ വരാറുണ്ട്...
അധികം ആരോടും സംസാരിക്കാറില്ല രാവിലെ നടക്കാനിറങ്ങുന്ന അയാൾ...
ഗ്രാമത്തിന് പുറത്ത് പോയി .. കിട്ടാവുന്ന എല്ലാ പത്രങ്ങളും വാങ്ങി വരുമായിരുന്നു..
പൊതുവേ അന്തർമുഖനായിരുന്ന അയാൾ ഒറ്റക്കായിരുന്നു താമസം...

ഒരാൾ വീട് കാട്ടിത്തരാൻ ജീപ്പിൽ കയറി ' .
അധികം മോശമാവാത്ത റോഡിലൂടെ ഓടി
ജീപ്പ് ഒരു തെങ്ങിൻ തോപ്പിന് നടുവിടെ ഒരു ബംഗ്ലാവിൽ ചെന്നു നിന്നു...

രണ്ട് നിലകളുള്ള ബംഗ്ലാവിൽ അയാൾ ഒറ്റ ക്കാണ് താമസo ..
എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ആരെയെങ്കിലും സഹായത്തിന് വിളിക്കും.. തെങ്ങിൻ തോപ്പിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് അയാൾ ജീവിക്കുന്നത്.

ഹെർബിക്ക് ഒരു ഫോൺ ചെയ്യണം എന്നുണ്ടായിരുന്നു പക്ഷേ..
അവിടെ എങ്ങും ടവർ ഇല്ലാത്തതിനാൽ
ഫോൺ ചെയ്യണമെങ്കിൽ കൂടി..ഗ്രാമത്തിലെ കുന്നിൻ മുകളിൽ  പോകണം'..

സമയം വൈകി ത്തുടങ്ങി..
ബംഗ്ലാവിൽ ആരും ഉണ്ടായിരുന്നില്ല
കാളിംഗ് ബെല്ല് വർക്ക് ചെയ്തിരുന്നില്ല..

കൂടെ വന്നയാളെ പറഞ്ഞയച്ചിട്ട് ഹെർബിയും ബക്കറും കാത്തിരുന്നു'..
രാത്രി ഏറെ വൈകി...
ഹെർബി വാച്ചിൽ നോക്കി 11.20
ബക്കറി നോട് താഴെ ശ്രദ്ധിക്കാൻ പറഞ്ഞശേഷം
ഹെർബി ... വീടിന്റെ സൈഡിൽ കൂടി നടന്ന് പിൻവശത്തെ പൈപ്പ് കണക്ഷൻ ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തി...
പൈപ്പിൽ പിടിച്ച് മുകളിലേക്ക് വലിഞ്ഞ് കയറിയ ഹെർബി..
വീടിന്റ ഷേഡിൽ പിടിച്ച് മുകളിലേക്ക് കയറി.. അവിടെ നിന്ന് രണ്ടാനിലയിലെത്തിയ ഹെർബി..
കോട്ടിനുള്ളിൽ നിന്നും പെൻടോർച്ച് എടുത്ത് തെളിച്ചു..
മുകളിലെ വാതിൽപിടിച്ച് തളളി നോക്കി...
വാതിലിന്റെ മുകൾവശം അകലുന്നു.,
താഴത്തെ കുറ്റി മാത്രമേ ഇട്ടിട്ടുള്ളൂ..

ചെറിയ ഒരു കമ്പികഷ്ണം കണ്ടെത്തിയ ഹെർബി വാതിലിന്റെ മുകൾവശം ആഞ്ഞ് തള്ളി.. മുകൾ വശത്ത് വിടവ് വന്നപ്പോൾ കമ്പി തിരുകി കയറ്റി..
വാതിൽ തളളി കമ്പി താഴേക്ക് കൊണ്ടു് വന്നു..
കുറേ നേരത്തെ പരിശ്രമത്തിന് ശേഷം വാതിൽ തുറന്നു..

അകത്ത് കയറിയ ഹെർബി ശ്രദ്ധാപൂർവ്വം കോണിപ്പടികൾ ഇറങ്ങി താഴേക്ക് പോയി.
താഴത്തെ നിലയിൽ എത്തിയ ഹെർബി ടോർച്ച് തെളിച്ച്..
അടഞ്ഞ് കിടന്ന വലതു വശത്തെ മുറിയുടെ വാതിൽ തുറന്നു'.
ഉള്ളിലേക്ക് ടോർച്ച് തെളിച്ച് നോക്കിയ ഹെർബി..
അകത്തെ കാഴ്ച കണ്ട് ഞെട്ടി..
കഴുത്തറത്തപ്പെട്ട് ചോരയിൽ കുളിച്ച ഒരു ശരീരം കസേരയിൽ ഇരുന്ന് ഹെർബിക്ക് നേരേ തുറിച്ച് നോക്കുന്നു..
                              തുടരും..

*അടയാളങ്ങൾ*

...

PART- 4

കസേരയിൽ മരിച്ചിരിക്കുന്ന രൂപം രാജതിലകൻ തന്നെയാണെന്ന്
ആളുകൾ... തിരിച്ചറിഞ്ഞു..
നേരം പുലർന്നപ്പോഴാണ്.. എഡ്വിൻ ഹെർബിയും ബക്കറും കനക മലയിൽ നിന്നും തിരിച്ചിറങ്ങിയത്...

ചീഫിന്റെ കാബിനിൽ .,,

ഹെർബി വാതിലിൽ തട്ടിയ ശേഷം അകത്തേക്ക് വന്നു..
രാജതിലകൻ കൊല്ലപ്പെട്ട വിവരം ഹെർബി ചീഫിനോട് ഫോണിൽ പറഞ്ഞിരുന്നു
സല്യൂട്ട് ചെയ്ത ഹെർബിയോട് ചീഫ് ഇരിക്കാൻ ആംഗ്യം കാട്ടി...

ഹെർബീ ,എന്താണ്. നടക്കുന്നത് ...
ആരാണ്...
എന്തേലും കിട്ടിയോ...
ഹെർബി കയ്യിലുള്ള കിറ്റ് തുറന്നു കൊണ്ട് പറഞ്ഞു..
സർ ,സേതുനാഥിന്റെ വീട്ടിൽ വച്ചു തന്നെയാണ് അയാൾ കൊലചെയ്യപ്പെട്ടത്..
കാരണം.. അയാളെ കൊല ചെയ്യാൻ ഉപയോഗിച്ച കയർ ഒരല്പം പഴക്കമുള്ള പ്ലാസ്റ്റിക് കയർ ആയിരുന്നു...
അയാളുടെ വീട്ടിൽ നിന്നു കിട്ടിയ നീല നിറത്തിലുള്ള പ്ലാസ്റ്റിക് നാരുകളും പൊടികളും.. ഡെഡ് ബോഡിയുടെ കഴുത്തിൽ നിന്നും കിട്ടിയ ചെറിയ നാരുകളുമായി മാച്ച് ചെയ്തു...
സേതുനാഥിന്റെ റൂമിൽ കണ്ട പത്ത് ഇഞ്ച് വലിപ്പമുള്ള ഷൂവിന്റെ പാടുകൾ മൃദദേഹം കാണപ്പെട്ട സ്ഥലത്തുള്ള കാൽ പാടുകളുമായി സാമ്യമുള്ളതാണ്..
കയർ ഉപയോഗിച്ച് കൊല നടത്തിയ ശേഷം വീടിന് പുറത്ത് കൊണ്ട് വന്ന ശവം ..
ശവം അടുത്തുള്ള പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു...

സേതുനാഥ്  വായന ശീലം ഉള്ള ആളായിരുന്നില്ല കാരണം..
നിറയെ ബുക്കുകൾ ലഭിക്കുമായിരുന്ന സ്റ്റോർ അടുത്തുണ്ടായിരുന്നിട്ടും അയാളുടെ വീട്ടിൽ ഒരു ബുക്ക് പോലും ഉണ്ടായിരുന്നില്ല'..
വലിയ ലൈബ്രറി അടുത്തുണ്ടായിരുന്നിട്ട് പോലും അയാൾ അവിടെ പോയിരുന്നില്ല..
പക്ഷേ കഴിഞ്ഞ 15 വർഷമായി ഒരു പാടു പത്രങ്ങൾ വാങ്ങിയിരുന്നു ,
വീട്ടിൽ കാണപ്പെട്ട പത്രങ്ങൾ ഡോക്ടർ സേതുനാഥ് അരിച്ച് പെറുക്കി വായിക്കുമായിരുന്നു.
കാരണം അയാൾ കുറേ വർഷങ്ങളായി ആരെയോ തേടുകയായിരുന്നു ..
അയാൾ മാത്രമല്ല കൊല്ലപ്പെട്ട രാജ തിലകനും',

ഇതിന്റെ കുരുക്ക് അഴിക്കാൻ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണമായിരുന്നു .ഹെർബി പറഞ്ഞു.. അതിന് വേണ്ടി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഞാൻ ചില റെക്കോർഡ്സ്
പരിശോധിച്ചു..
20 വർഷം മുൻപുള്ള ഒരു പർട്ടിക്കുലർ ടൈമിലെ ചില ജയിൽ റെക്കോർഡ്സും.
കേസ് ഡീറ്റയിൽസും'..
ബെയിൽ ഡീറ്റയിൽസും......

ഹെർബി
ചീഫിനോട് പറഞ്ഞു.. അത് പരിശോധിച്ചപ്പോൾ വെളിവായ കാര്യങ്ങൾ ഇതാണ്..
സർ , 20 വർഷങ്ങൾക്ക് മുൻപ്  സേതുനാഥ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
വ്യാജ ഡോക്ടർ ചമഞ്ഞതിന്',,

ജയിലിൽ വെച്ച് ഒരു ക്രിമിനലുമായി സേതുനാഥ് ചങ്ങാത്തത്തിലായി..
അയാളുടെ പേര് റിച്ചാർഡ് സാൻഡ എന്നാണ്-,

അന്നത്തെ ജയിൽ വാർഡൻ ആണ് ഇത് എല്ലാം എന്നോട് പറഞ്ഞത് ...
റിച്ചാർഡിനെ ജാമ്യത്തിൽ ഇറക്കിയത് ഒരു സ്ത്രീയാണ് അവരുടെ പേരും അഡ്രസും ബെയിൽ ഡീറ്റയിൽസിൽ ഉണ്ട്.

അവരുടെ പേര് "റേച്ചൽ മിഷേൽ ,എന്നാണ്
അഡ്രസും ഉണ്ട്
അവർ അതിനു മുൻപും
ചില പെറ്റിക്കേസുകളിൽ റിച്ചാർഡിനെ ജാമ്യത്തിൽ ഇറക്കിയിട്ടുണ്ട്...
അവരെ കണ്ടെത്തിയാൽ ചിലപ്പോൾ കൊലക്ക് പിന്നിൽ ആരെന്ന് അറിയാൻ കഴിഞ്ഞേക്കും
കാരണം കൊല്ലപ്പെട്ട രാജതിലകനും  സേതുനാഥും തിരഞ്ഞ് നടന്നത് റിച്ചാർഡിനെ ആയിരിക്കാം..

കത്തുകളിലെ സാന്താക്ലോസ് റിച്ചാർഡ് സാൻഡ ആയിരിക്കാം..
എന്തായാലും ഞാൻ പുറപ്പെടുകയാണ് സർ,
റേച്ചൽ മിഷേലിന്റെ അടുത്തേക്ക്
അല്ലെങ്കിൽ റിച്ചാർഡ് സാൻഡയുടെ അടുത്തേക്ക്...

റേച്ചൽ മിഷേൽ എന്ന് ചെറിയ നെയിം ബോർഡ് വീടിന് മുന്നിൽ തൂക്കിയിട്ടിരുന്നു
ഹെർബി കാളിംഗ് ബെൽ അമർത്തി.
..
ഒരു മിനിറ്റിന് ശേഷം വാതിൽ തുറക്കപ്പെട്ടു ..
വൃദ്ധയായ ഒരു സ്ത്രീ.:
ആരാ അവർ ചോദിച്ചു.,,
റേച്ചൽ മിഷേൽ ആരാണ് ? ഹെർബി ചോദിച്ചു..

ഞാനാണ് അവർ പറഞ്ഞു.
ഞാൻ ഒരാളെ പറ്റി അറിയാൻ വന്നതാണ്..
മിസ്റ്റർ റിച്ചാർഡ് സാൻഡ...
അറിയുമൊ അങ്ങനെ ഒരാളെ ..
അവർ ആ പേര് കേട്ടതും ഒന്ന് ഞെട്ടി.:

PART-- 5

മുംബൈയിലേക്കുള്ള ആ ട്രെയിനിന്റെ ബോഗിയിൽ വല്യ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.... തന്റെ ബാഗ് മുകളിൽ വെച്ചശേഷം ആജാന ബാഹുവായ അയാൾ
സീറ്റിലേക്ക് ഇരുന്നു....
എതിരെ ഇരുന്ന ആൾ ഒരു പത്രം നിവർത്തിപ്പിടിച്ച് വായിക്കുകയായിരുന്നു...

അയാൾ കൈകൾ കൂട്ടിത്തിരുമ്മി...
എന്തോ ഒരു അസ്വസ്തത അയാളെ അലട്ടിയിരുന്നു..
എതിരെ ഇരുന്നയാൾ പത്രം മടക്കി സീറ്റിലേക്കിട്ടു..
എന്നിട്ട് ആജാന ബാഹുവായ ആ മനുഷ്യനോട് പറഞ്ഞു..
ആം അറസ്റ്റിങ്ങ് യൂ
മിസ്റ്റർ...
ജോൺ ...
ആ വലിയ മനുഷ്യന്റെ നീല കണ്ണുകൾ തിളങ്ങി....
നൊടിയിടയിൽ അയാൾ എഴുന്നേറ്റ് ഇടതു വശത്തേക്ക് ഓടി...
ഹെർബി ചാടിയെഴുന്നേറ്റ് അയാളുടെ തൊട്ടുപിന്നിലെത്തി.. അപ്പർ ബർത്തിലെ കമ്പിയിൽ തൂങ്ങി ഒരു ചവിട്ട് കൊടുത്തു.
അയാൾ തെറിച്ച് ബോഗിയുടെ വാതിലിന്റെ
മുന്നിൽ വീണു..
അയാൾ ചാടിയെഴുന്നേറ്റ്..
ഹെർബിയുടെ നെഞ്ച് ലക്ഷ്യമാക്കി തൊഴിച്ചു..
ഇടതു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഹെർബി
മുഷ്ടി ചുരുട്ടി അയാളുടെ മുഖത്തിടിച്ചു'....
മൂക്കിൽ നിന്നും ചോര വന്ന അയാൾ
കൈ ചുരുട്ടി ഹെർബിയുടെ മുഖത്തിടിച്ചു..
ഇടത് കൈ കൊണ്ട് അയാളുടെ കൈ തട്ടിമാറ്റി മുട്ടുകാൽ മടക്കി ഹെർബി അയാളുടെ അടിവയറ്റിൽ ഇടിച്ചു..
വയറു പൊത്തി നിലത്തിരുന്ന അയാളുടെ
കോളറിൽ പിടിച്ച് പൊക്കിയ ഹെർബിയെ
തള്ളി മാറ്റി അയാൾ പുറത്തേക്ക് കുതിച്ചു....
ട്രെയിനിൽ വാതിലിൽ നിന്നു പ്ലാറ്റ് ഫോമിലേക്ക് കുതിക്കും മുൻപേ ഹെർബിയുടെ കാൽ അയാളുടെ മുതുകത്ത് പതിഞ്ഞിരുന്നു...

ക്രൈം ഡിവിഷന്റെ മീറ്റിംഗ് ടേബിളിലേക്ക് ഹെർബി കടന്ന് വന്നപ്പോൾ ചീഫും മറ്റു ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു...
തന്റെ ഗ്ലാസ് ഊരി കോട്ടിനുള്ളിൽ വച്ചഹെർബി
ചീഫിനെ സല്യൂട്ട് ചെയ്തു.
ശേഷം ഒരു  ബാഗ് എടുത്ത് ടേബിളിൽ വച്ചു..

ഹെർബി തന്റെ സ്റ്റൈലിൽ കഥ പറയാൻ തുടങ്ങി.
20 വർഷം പിറകോട്ട്...
പുരാവസ്തു ഗവേഷകൻ ആയിരുന്ന രാജ തിലകൻ ഒരു ക്ഷേത്രത്തേക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ.
അയാൾക്ക് ക്ഷേത്ര ചുവരിന്റെ രഹസ്യ അറയിൽ നിന്നും പഴയ കുറെ ചെമ്പ് തകിടുകൾ ലഭിക്കുന്നു..
ത്രിദേവo എന്ന രത്നത്തേക്കുറിച്ചാണ് അതിൽ പറഞ്ഞിരുന്നത്..
"ത്രിദേവo " എന്ന രത്നo അന്നുവരെ കേട്ടുകേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പച്ച, നീല, മഞ്ഞ നിറത്തിലുള്ള മൂന്ന് രത്നങ്ങൾ,
ഇവ ഒരുമിച്ച് ചേർത്ത് വച്ച ശേഷം  സൂര്യപ്രകാശം അതിൽ പതിച്ചാൽ രത്നങ്ങൾ മൂന്നും ചുവപ്പ് നിറത്തിൽ പ്രകാശിക്കും..
ബ്രിട്ടീഷുകാരെ ഭയന്ന് ഒരു രാജാവ് അത് ക്ഷേത്രത്തിൽ ഒളിപ്പിച്ച് വെച്ച ശേഷം,
വെച്ച സ്ഥലവും രത്നങ്ങളുടെ വിവരവും എഴുതിയ ചെമ്പു തകിടുകൾ ക്ഷേത്രത്തിന്റെ ചുമരിൽ ഒളിപ്പിച്ചു...
ബ്രീട്ടിഷുകാർ അതിനേക്കുറിച്ച് അറിഞ്ഞ് ക്ഷേത്രം മുഴുവൻ പരിശോധിച്ചെങ്കിലുo അത് കണ്ടെത്താനായില്ല..
ഏകദേശം മുപ്പത് കോടി രൂപ വിലമതിക്കുന്ന ആ രത്നങ്ങൾ മോഷ്ടിക്കാൻ തന്റെ സുഹൃത്തായ ഡോക്ടർ സേതുനാഥിനെ തേടി രാജ തിലകൻ ചെല്ലുന്നു.
വ്യാജ ഡോക്ടർ ആണെന്ന് കേസ് ചാർജ് ചെയ്ത് ഡോക്ടർ സേതുനാഥ് ജയിലിൽ പോയിരുന്നു ആ സമയം.??
ജയിലിൽ നിന്നുo.. ഇറങ്ങിയ ഡോക്ടർ തന്റെ ചങ്ങാതിയായി മാറിയ ക്രിമിനൽ റിച്ചാർഡിനേ രാജ തിലകന് പരിചയപ്പെടുത്തുന്നു..
മൂന്ന് പേരും രത്നം മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുന്നു.,,
വിജയകരമായി ലക്ഷ്യം പൂർത്തീകരിക്കുന്നു..
അവർ ബോംബെയിലെ ഏജന്റ് വരാൻ കാത്തിരിക്കുന്നു..
പരസ്പര വിശ്വാസത്തിന് വേണ്ടി ഓരോ രത്നവും ഒരോരുത്തർ സൂക്ഷിക്കുന്നു.

ആ രാത്രി റിച്ചാർഡ് തന്റെ രഹസ്യ ഭാര്യയെ കാണാൻ പോകുന്നു അങ്ങനെ ഒരു ഭാര്യയുള്ള കാര്യം മറ്റ് രണ്ട് പേർക്കും അറിയില്ലായിരുന്നു..
എന്നാൽ റിച്ചാർഡിന്റ രഹസ്യ ഭാര്യയുടെ വീടിനു സമീപം വച്ച് റിച്ചാർഡ് ആക്സിഡന്റ് ആകുന്നു.
ശരീരം തളർന്നറിച്ചാർഡിനെ ഭാര്യ റേച്ചൽ പരിപാലിച്ചു നേരിയ ഓർമ്മയുണ്ടായിരുന്ന റിച്ചാർഡിന് സംസാരിക്കുവാനും പറ്റിയിരുന്നില്ല,,,

ബോംബെയിൽ നിന്നും വന്ന ഏജെന്റ് മടങ്ങിപ്പോയി..
മൂന്ന് രത്‌നങ്ങളും ഒരുമിച്ച് കൊടുത്താൽ മാത്രമെ അതിന് വിലയുള്ളൂ..

അവർ റിച്ചാർഡിനെ അന്വേഷിച്ചു.
കാത്തിരുന്നു.,
റേച്ചലും ഇക്കാര്യം പുറത്ത് ആരുമായും പങ്ക് വെച്ചിരുന്നില്ല.
കാരണം ക്രിമിനലായ റിച്ചാർഡിന് ശത്രുക്കളും പോലിസ് കേസുകളും ഒരു പാട് ഉണ്ടായിരുന്നു...
അരക്കിറുക്കള്ള ഡോക്ടർ തന്റെ തുടയിൽ മുറിവുണ്ടാക്കി രത്നം അതിൽ വെച്ചശേഷം തുന്നിക്കെട്ടുന്നു..

റിച്ചാർഡിനെ പോലീസ് പിടിക്കുകയോ മറ്റോ ചെയ്തോ എന്നറിയാൻ അവർ പത്രങ്ങൾ അരിച്ച് പെറുക്കി ..
ഒന്നും അറിയാൻ സാധിച്ചില്ല.
രാജ തിലകൻ ഇടക്ക് റിച്ചാർഡിനെ അന്വേഷിച്ച് ഗ്രീറ്റിംഗ് അയക്കുമായിരുന്നു.
സാന്താക്ലോസ് എന്ന സംഭാവന ചെയ്ത് ആണ് അയച്ചിരുന്നത്.
പിന്നെ ആഴ്ചയിൽ ഒരു ദിവസം നേരിട്ട് അന്വേഷിക്കലായി.,
ഇരുപത് വർഷങ്ങൾ കടന്ന് പോയി..

റിച്ചാർഡിന് സംസാരിക്കാമെന്നായി.ചെറുതായി അനങ്ങാനും സാധിച്ചു.
അയാൾ ആ രഹസ്യം തന്റെ മകനായ ജോൺ റിച്ചാർഡിന്നോട് പറയുന്നു..
താൻ സൂക്ഷിച്ചിരുന്ന രത്നവും കൊടുത്ത് തന്റെ കൂട്ടുകാരെ കാണാൻ പറഞ്ഞയച്ചു.
ആ രത്നങ്ങൾക്ക് ഇപ്പോൾ 100കോടിയോളം വില വരും എന്ന് മനസ്സിലാക്കിയ ജോണിന്റെ മനസ്സിൽ സ്വാർത്ഥത ഉടലെടുക്കുന്നു.
ബന്ധുക്കൾ ആരുമില്ലാത്ത ചാകാറായ കിളവൻമാരെ വകവരുത്തി രത്നങ്ങൾ കരസ്തമാക്കാൻ പദ്ധതിയിടുന്നു..
ഇതൊന്നും റിച്ചാർഡ് അറിയുന്നില്ല..
ജോൺ രഹസ്യമായി രാജ തിലകനേയും സേതുനാഥിനേയുo നിരിക്ഷിക്കുന്നു:..
മാനസിക വിഷമം മൂലം ഭ്രാന്തിന്റെ വക്കിലെത്തിയ ഡോക്ടർ സേതുനാഥ് മദ്യപിച്ച് രാത്രി പിച്ചും പേയും പറയുമായിരുന്നു.

തന്റെ തുടയിലെ പാടുകളിൽ തലോടി അതിലെ രത്നത്തോട് സംസാരിക്കുന്ന ഡോക്ടറെ പല ദിവസ ങ്ങളായി ജോൺ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ജനാല വഴി കടന്ന് വന്ന ജോൺ കയ്യിലുണ്ടായിരുന്ന കയർ ഉപയോഗിച്ച് ഡോക്ടറിനെ കൊലപ്പെടുത്തുന്നു.

ശേഷം ശവം പുറത്ത് കൊണ്ട് പോയി
തുടകീറി രത്നം കൈവശപ്പെടുത്തുന്നു.
ശേഷം പാൻസ് ധരിപ്പിച്ച്..
ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി പാലത്തിന് താഴെ ഉപേക്ഷിക്കുന്നു.

രാജ തിലകനേയും വകവരുത്തി അയാളുടെ പക്കലെ രത്നവും അപഹരിക്കുന്നു.

ഇതാണ് സംഭവിച്ചത്. ഹെർബി പറഞ്ഞ് നിർത്തി..

റേച്ചലിനെ കാണാൻ പോയ എന്നെ കാത്തിരുന്നത് അവശനായ റിച്ചാർഡ് ആയിരുന്നു...
കൂട്ടുകാരുടെ മരണ വാർത്ത അറിഞ്ഞ അയാൾ എന്നോട് എല്ലാം പറയുന്നു..
തന്റെ മകൻ ജോണി നെ കാണാൻ ഇല്ലെന്നും പറയുന്നു..
ജോണിന്റെ സ്വഭാവം അന്വേഷിച്ചറിഞ്ഞ എനിക്ക് അയാൾ തന്നെയാണ് കൊലപാതകി എന്ന് മനസ്സിലായി..
സേതുനാഫിന്റെ നഖത്തിലെ ബ്ലഡിന്റെ സാമ്പിൾ ജോണിന്റെ രക്തവുമായി മാച്ച് ചെയ്തിട്ടുണ്ട്..
ട്രെയിനിൽ ബോംബെക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണി നെ അറസ്റ്റ് ചെയ്തു...
തന്റെ കോട്ടിൽ നിന്നും ഒരു ചെറിയ പെട്ടി പുറത്തെടുത്ത് ചീഫിന് കൊടുത്തു കൊണ്ട് പറഞ്ഞു. "
ഇതാണ് ആ മൂന്ന് രത്നങ്ങൾ "ത്രിദേവ് "
ജോണിന്റെ പക്കൽ നിന്നും കിട്ടിയ തൊണ്ടിമുതൽ.,
എല്ലാം ജോൺ ഏറ്റ് പറഞ്ഞു കഴിഞ്ഞു..
സർ,
ഹെർബി ചിരിച്ചു കൊണ്ട് തന്റെ കൂളിങ് ഗ്ലാസ് എടുത്ത് വെച്ച് ..
സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി.

സംഭവബഹുലമായ പുതിയ കേസുകൾ തേടി..    അവസാനിച്ചു.

സുനിൽ കുമാർ കൊമ്പൻസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്